121

Powered By Blogger

Tuesday, 24 March 2020

രണ്ടുമാസത്തിനിടെ കമ്പനികൾലാഭവീതമായി നൽകിയത് 45,000 കോടി

മുംബൈ: രണ്ടുമാസത്തിനിടെ രാജ്യത്തെ മുന്നൂറോളം കമ്പനികൾ ചേർന്ന് ഓഹരിയുടമകൾക്ക് ലാഭവീതമായി വിതരണം ചെയ്തത് 45,000 കോടിരൂപ. നിലവിലെ ലാഭവീത വിതരണനികുതി (ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് -ഡി.ഡി.ടി.) സമ്പ്രദായം മാറുന്നതിനുമുമ്പായി ലാഭവീതവിതരണം പൂർത്തിയാക്കാനാണ് പരമാവധി കമ്പനികളുടെ ശ്രമം. അടുത്ത സാമ്പത്തികവർഷംമുതൽ ലാഭവീതം വരുമാനമായി കണക്കാക്കി അത് സ്വീകരിക്കുന്നവരിൽനിന്നാണ് നികുതി ഈടാക്കുക. ഇത്തവണത്തെ ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കമ്പനി ​െപ്രാമോട്ടർമാർ നികുതിയും ലെവിയും സർച്ചാർജുമായി ഉയർന്ന തുക സർക്കാരിന് നൽകേണ്ടി വരും. ലാഭവീത വിതരണം നേരത്തേയാക്കി കമ്പനി െപ്രാമോട്ടർമാർക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിനുമുമ്പ് ലാഭവീതം കൈമാറിയതിലൂടെ വിവിധ കമ്പനികളുടെ പ്രമോർട്ടർമാർക്ക് 19,000 കോടി രൂപയോളം ലാഭിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതുവരെ ലാഭവീതം വിതരണംചെയ്യുന്നതിന് കമ്പനികളിൽനിന്നാണ് നികുതി ഈടാക്കിയിരുന്നത്. ഡി.ഡി.ടി. ആയി 20 ശതമാനം തുക കമ്പനികൾ നൽകിയിരുന്നു. അതിനുശേഷമുള്ള തുകയാണ് ഓഹരിയുടമകൾക്ക് വിതരണംചെയ്തിരുന്നത്. ഏപ്രിൽ ഒന്നിനുശേഷം ലാഭവീതം, അത് സ്വീകരിക്കുന്നവരുടെ വരുമാനമായി കണക്കാക്കും. അവരുടെ ആദായനികുതി സ്ലാബ് അനുസരിച്ച് ഇതിന് നികുതിനൽകണം. ഇത് കമ്പനികളുടെ പ്രമോട്ടർമാരെയാണ് കൂടുതൽ ബാധിക്കുക. അവരുടെ നിലവിലെ വരുമാനത്തിനൊപ്പം ലാഭവീതവും ചേർക്കേണ്ടി വരും. ഇതോടെ അഞ്ചുകോടി രൂപയ്ക്കുമുകളിൽ വരുമാനമുള്ളവർ ലെവിയും സർച്ചാർജുമടക്കം പരമാവധി 43 ശമതാനംവരെ തുക നൽകണം. രണ്ടുമുതൽ അഞ്ചുകോടിവരെ വരുമാനമുള്ളവർ 39 ശതമാനംവരെയാണ്. ഈ കണക്കുവെച്ചുനോക്കുമ്പോഴാണ് െപ്രാമോട്ടർമാർക്ക് 19,000 കോടി രൂപയുടെ ലാഭമുണ്ടായതായി വിലയിരുത്തുന്നത്. ടി.സി.എസ്., അദാനി പോർട്സ് ആൻഡ് സെസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഏഷ്യൻ പെയിന്റ്സ്, അരബിന്ദൊ ഫാർമ, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്സ്, ഭാരതി എയർടെൽ, കോൾഗേറ്റ് പാമൊലീവ്, ക്രിസിൽ, ഡാബർ, ഡി.എൽ.എഫ്., ഡെൽറ്റ കോർപ്, ഇമാമി, എച്ച്.സി.എൽ. ടെക്, ഹീറോ മോട്ടോകോർപ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇന്ത്യ ബുൾസ് എന്നിങ്ങനെ പ്രമുഖ കമ്പനികളെല്ലാം ലാഭവീതം കൈമാറിക്കഴിഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതും പ്രമോട്ടർമാർക്ക് പുതിയ അവസരമായിട്ടുണ്ട്. പതിവിലും നേരത്തേ ലഭിച്ച ലാഭവീതത്തുക പൊതുവിപണിയിൽനിന്ന് കൂടുതൽ ഓഹരികൾ വാങ്ങി കമ്പനിയിലെ ഓഹരിപങ്കാളിത്തം കൂട്ടാൻ അവർ പ്രയോജനപ്പെടുത്തുകയാണ്. ടാറ്റയും ബജാജും അടക്കം പല െപ്രാമുഖകമ്പനികളുടെയും പ്രമോട്ടർമാർ ഇത്തരത്തിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/39g95fU
via IFTTT

ആശ്വാസ നടപടികളുമായി ധനമന്ത്രി: സെന്‍സെക്‌സ് 692 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. കോർപ്പറേറ്റുകൾക്ക് ആശ്വാസ നടപടികളുമായി ധനമന്ത്രിയെത്തിയതാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 692.79 പോയന്റ് നേട്ടത്തിൽ 26,674.03ലും നിഫ്റ്റി 190.80 പോയന്റ് ഉയർന്ന്7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐടി സൂചിക 6.13ശതമാനവും ഓട്ടോ 1.44 ശതമാനവും എഫ്എംസിജി 3.13ശതമാനവും ഉയർന്നു. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. 1310 ഓഹരികൾ നഷ്ടംനേരിട്ടു. ഇൻഫോസിസാണ് മികച്ച നേട്ടുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 12 ശതമാനം ഉയർന്ന് 589 നിലവാരത്തിലെത്തി. അദാനി പോർട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, എംആന്റ്എം, ഗ്രാസിം, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ നിക്ഷേപകർ ആത്മവിശ്വാസത്തിലായിരുന്നു. സെൻസെക്സ് 1212 പോയന്റും നിഫ്റ്റി 353 പോയന്റും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. വൈകീട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരൊറ്റദിവസത്തെ ഏറ്റവുംവലിയ തകർച്ചയാണ് കഴിഞ്ഞദിവസം വിപണിയിൽ കണ്ടത്. വിവിധ സംസ്ഥാനങ്ങൾ അടച്ചിടാനുള്ള തീരുമാനം പുറത്തുവന്നതോടെ വിപണി 4000പോയന്റോളം കൂപ്പുകുത്തിയിരുന്നു.

from money rss https://bit.ly/3agKqZS
via IFTTT

'അടച്ചിടല്‍ നീണ്ടാലും ഒന്നരവര്‍ഷത്തേയ്ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തുണ്ട്'

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഒന്നരവർഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതലായുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡി.വി പ്രസാദ്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും ബ്ലൂംബർഗിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെതുടർന്ന് കൂടുതൽകാലം രാജ്യം അടച്ചിടേണ്ടിവരുമെന്നുകരുതി ജനങ്ങൾ കൂട്ടത്തോടെ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയാൽ വിലക്കയറ്റമുണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രിൽ അവസാനത്തോടെ 100 മില്യൺ ടൺ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവർഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യൺ ടൺ മുതൽ 60 മില്യൺ ടൺവരെ ഭക്ഷ്യധാന്യങ്ങളാണ്. 2019-20 വർഷത്തിൽ റെക്കോഡ് ശേഖരമാണ് വിവധി ഗോഡൗണുകളിലുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ടതോടെ 130 കോടി ജനങ്ങളാണ് വിവിധ നിയന്ത്രണങ്ങളിൽപ്പെട്ടത്. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംസ്ഥാനങ്ങൾക്ക് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2UBhSDC
via IFTTT

ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസം അധികസമയം

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണിത്. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കും വിവിധ ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണെന്ന് ഐആർഡിഎയുടെ അറിയിപ്പിൽ പറയുന്നു. പോളിസി തുടരുന്നതിന് ഈകാലയളവിൽ തടസ്സമുണ്ടാകരുത്. നോ ക്ലെയിം ബോണസും ലഭ്യമാക്കണം. പോളിസി ഉടമകൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികൾ തേടണമെന്നും സർക്കുലറിലുണ്ട്. ടെലഫോൺവഴിയോ ഡിജിറ്റിൽ സാധ്യതകളുപയോഗിച്ചോ സേവനംനൽകാൻ തയ്യാറാകണം. പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികൾ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീർപ്പാക്കുന്നതിനുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ നൽകണമെന്നും ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2UyO8au
via IFTTT

തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ; സൗജന്യ അരിയും അവശ്യസാധനങ്ങളും

ചെന്നൈ: കോവിഡ് വ്യാപനംമൂലം അടച്ചിട്ട തമിഴ്നാട്ടിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം അരി, പഞ്ചസാര മറ്റ് അവശ്യവസ്തുക്കൾ എന്നിവയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി ഇ.കെ പഴനിസ്വാമി പ്രഖ്യാപിച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നീണ്ടനിര ഒഴിവാക്കൻ ടോക്കൺ നൽകിയാകും ഇവ വിതരണംചെയ്യുക. Rs 1000 to all ration card holders, free rice, sugar, and other essential commodities. To avoid long queues, commodities will be issued on a token basis: Tamil Nadu CM Edappadi K Palaniswami (file pic) pic.twitter.com/0ws9D8p7IK — ANI (@ANI) March 24, 2020 തിങ്കളാഴ്ച മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം തമിഴ്നാട്ടിൽ 12 ആയി. ഇതേതുടർന്നാണ് സംസ്ഥാനം മുഴുവൻ മാർച്ച് 31വരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/3blDNp5
via IFTTT

Monday, 23 March 2020

ക്ഷമയോടെ കാത്തിരിക്കാം; പ്രതിസന്ധിയെ മറികടക്കാം

ഇപ്പോഴത്തെ മഹാമാരിയെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധിയെ 2008ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് വിപണി തുലനം ചെയ്യുന്നത്. 2008-09 ലെ ആഗോള പ്രതിസന്ധിക്കാലത്ത് നിഫ്റ്റി 50 ഒരു വർഷ കാലയളവിൽ 60 ശതമാനത്തിലധികം തിരുത്തൽ നടത്തുകയുണ്ടായി. ഇപ്പോൾ ഒന്നര മാസത്തിൽതാഴെ സമയംകൊണ്ടുതന്നെ 30 ശതമാനത്തിലധികം താഴെപ്പോയി. അങ്ങേയറ്റം മാരകമായ ഈ രോഗം കടുത്ത അനന്തരഫലങ്ങൾക്കുശേഷവും നിയന്ത്രണ വിധേയമായേക്കില്ല എന്ന ഭയവുമുണ്ട്. ഇതുമൂലം ലോകമെമ്പാടും അതിവേഗം ഓഹരി വിൽപന നടക്കുകയാണ്. ഫണ്ടുകൾ സർക്കാർ ബോണ്ടുകളിലേക്കും അമേരിക്കൻ ഡോളറിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഇത് ഓഹരി വിലകൾ വർധിക്കാനും നേട്ടംകുറയാനും കറൻസി നിരക്ക് കുറയാനും ഇടയാക്കുന്നു. രണ്ടു പ്രതിസന്ധികളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. രോഗവ്യാപനം തടയാൻ ലോകം വ്യാപാരവും യാത്രകളും നിയന്ത്രിച്ചുകൊണ്ട് സ്വയം അടച്ചിടുകയാണ്. രോഗം നിയന്ത്രണത്തിലായിക്കാഴിഞ്ഞാൽ മാത്രമേ ക്രമേണ കാര്യങ്ങൾ പഴയ നിലയിലേക്കു തിരിച്ചെത്തുകയുള്ളു. ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ ഇതിന് ഒരു വർഷമെടുക്കുമെന്ന നിലപാടിനോട് വിപണി യോജിക്കുന്നില്ല. ലോകത്തിലെ നാലിലൊന്നു പണമിടപാടും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക വിപണിയായ അമേരിക്കൻ വിപണിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008-09 ലെ തകർച്ചയ്ക്കു കാരണം. തിരിച്ചടയ്ക്കപ്പെടാത്ത വായ്പകളും ഹൗസിംഗ് മേഖലയിൽ അനുഭവപ്പെട്ട മാന്ദ്യവുമായിരുന്നു ഇതിലേക്കു നയിച്ചത്. യുഎസിലെ വൻകിട സാമ്പത്തിക സഖ്യങ്ങളെ ഇത് ബാധിക്കുകയും ഈ തകർച്ച ലോക സാമ്പത്തിക വ്യവസ്ഥയിലേക്കു സംക്രമിക്കുകയുമായിരുന്നു. ഈ പ്രതിസന്ധി നേരിടുന്നതിന് യുഎസും കേന്ദ്ര ബാങ്കും കൊണ്ടു വന്ന സാമ്പത്തിക, ധനകാര്യ ഉത്തേജക പദ്ധതികൾ ഒരു വർഷത്തിനകംതന്നെ വിപണിയിൽ ആത്മവിശ്വാസം തിരിച്ചു കൊണ്ടുവന്നു. ഇന്നു പല രാജ്യങ്ങളും ഇത്തരം ഉത്തേജക പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പരിമിതമായ അനുകൂല വ്യതിയാനമേ ഇവയ്ക്കുണ്ടാക്കാൻ കഴിയൂ. പ്രശ്നം സാമ്പത്തികമല്ല, മറിച്ച് ലോകാരോഗ്യവുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെ കാരണം. ഇപ്പോൾ ലോകത്ത് രണ്ടു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഓരോ രാജ്യങ്ങളുടേയും കാര്യമെടുത്തു നോക്കിയാൽ വൈറസ് വ്യാപനം കുറയുന്നതായും രോഗവ്യാപനം നിയന്ത്രണാധീനമാകുന്നതായും കാണുന്നു. ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം ഗണ്യമായ തോതിൽ കുറയുകയും പുതിയ കേസുകളുടെ എണ്ണം കൂടുതലായ ഇറ്റലിയിലും ഇറാനിലും രോഗ വ്യാപനം നിയന്ത്രിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളും ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. 2019 ഫെബ്രുവരിയിൽ ആഗോള രംഗത്ത് ഇടത്തരം ഓഹരികൾ റെക്കാർഡ് ഉയരത്തിലായിരുന്നു. വികസിത വിപണികളെ കോവിഡ്-19 ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ നേരത്തേ കരുതിയതിനേക്കാൾ ഗുരുതരമായും വേഗത്തിലുമാണ് ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചത്. ഇതേത്തുടർന്ന് വ്യാപാരത്തിലും യാത്രകളിലും ഉപഭോഗത്തിലും നിയന്ത്രണങ്ങളുണ്ടായി. സാമ്പത്തിക പ്രവർത്തനങ്ങൾ തീർത്തും തടയപ്പെട്ടു. 2020ലെ ഈ അനിശ്ചിതത്വം ജിഡിപി കണക്കുകൂട്ടലുകളിലും കോർപറേറ്റ് വളർച്ചാ നിരക്കിലും പതനമുണ്ടാക്കുകയും ധനകമ്മിയിലേക്കു കാര്യങ്ങൾ നീങ്ങാനിടയാക്കുകയും ചെയ്തു. അതേ സമയം ജനുവരി മുതൽ മാർച്ചുവരെയുണ്ടായ കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാവുന്ന കാര്യങ്ങൾ പ്രതീക്ഷാ നിർഭരമാണ്. കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നും ഭാവിയിൽ ഇതിനെതിരെ വാക്സിൻ കണ്ടെത്താനാവുമെന്നും പ്രത്യാശയുണ്ട്. ഈ മഹാമാരിയുടെ വെളിച്ചത്തിൽ ഭാവിയിൽ ലോകം നിക്ഷേപ തന്ത്രങ്ങൾ മാറ്റിയേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനത്തിന് സാധ്യമായ അവസ്ഥയിലാണ് ഇന്ത്യ. കൊറോണയുടെ ആക്രമണത്തിൽ കാര്യമായ ആഘാതമുണ്ടാകാതെ പിടിച്ചുനിൽക്കാൻ കഴിയുന്ന നമുക്ക് ഘടനാപരമായ മാറ്റങ്ങളിലൂടെയും നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികളിലൂടെയും മെച്ചപ്പെട്ട ധന സ്ഥിതിയിലേക്കു മുന്നേറാൻ കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2QHr8Fg
via IFTTT

വാര്‍ഷിക ലാഭത്തിന്റെ 0.25ശതമാനം എസ്ബിഐ കോവിഡ് പ്രതിരോധത്തിന് നല്‍കും

ന്യൂഡൽഹി: വാർഷിക ലാഭത്തിന്റെ 0.25ശതമാനം കൊറോണയ്ക്കെതിരെ പോരാടാനുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പ്രഖ്യാപിച്ചു. 2019-20 സാമ്പത്തികവർഷത്തെ അറ്റാദായത്തിൽനിന്നാണ് തുക നീക്കിവെയ്ക്കുക. കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ)യുടെ ഭാഗമായി പണം ചെലവഴിക്കണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് എസ്ബിഐ മുന്നോട്ടുവന്നിട്ടുള്ളത്. അവശ വിഭാഗക്കാരായ കൊറോണ ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമായാണ് പണം ചെലവഴിക്കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണം, അത്യാഹിതങ്ങൾ നേരിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഇതിൽനിന്ന് വിഹിതമുണ്ടാകും. SBI takes a huge step in the fight against Coronavirus in India. The CSR fund will be used for various activities related to COVID-19, mainly to support health care for underprivileged people. Read more: https://bit.ly/33E9NSU #COVID19 #Coronavirus #CSRFund pic.twitter.com/4YMFogct9h — State Bank of India (@TheOfficialSBI) March 24, 2020 അടിയന്തര സാഹചര്യം നേരിടാൻ ജനങ്ങൾക്ക് കോവിഡ് എമർജൻസി വായ്പയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജൂൺ 30വരെ 200 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 12 മാസത്തെ തിരിച്ചടവിൽ 7.25ശതമാനം പലിശയ്ക്കായിരിക്കും ജനങ്ങൾക്ക് വായ്പ അനുവദിക്കുക.

from money rss https://bit.ly/2xgBcye
via IFTTT

ഇ-കൊമേഴ്‌സ് മേഖല ഇനി അവശ്യ സർവീസ്

കൊച്ചി:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്സ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മന്ത്രിതല യോഗത്തിലെ തീരുമാനത്തെ തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഡെലിവറി അടക്കമുള്ള ഇ-കൊമേഴ്സ് മേഖലയുടെ പ്രവർത്തനങ്ങളെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന സർക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും നിർദേശിച്ചു. എന്നാൽ, കമ്പനികളും ഡെലിവറി സ്ഥാപനങ്ങളും വാഹനങ്ങളിൽ അടക്കം ശുചിത്വം പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെത് നല്ല തീരുമാനമാണെന്നും ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ, ഇ-കൊമേഴ്സ് മേഖലയ്ക്ക് സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ കഴിയുമെന്നും ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ സഹ സ്ഥാപകൻ കുനാൽ ബാൽ പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഭക്ഷണ, പലവ്യഞ്ജന കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി, ബിഗ് ബാസ്കറ്റ് തുടങ്ങിയവർ ഡെലിവറി സംബന്ധിച്ച് മാർഗ നിർദേശങ്ങൾ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഡെലിവറി സ്ഥാപനങ്ങൾക്കും നൽകി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഓർഡറുകളിൽ വൻ വർധനയാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് ഉണ്ടാവുന്നത്. ഡിമാൻഡ് വർധിച്ചതോടെ ചില സ്ഥാപനങ്ങൾ ഓൺലൈൻ സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാർട്ടിലും അമിത വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റിരുന്നു. എന്നാൽ, ഇത്തരം ഉത്പന്നങ്ങളെ സൈറ്റിൽനിന്ന് ഒഴിവാക്കുകയാണ് കമ്പനി അധികൃതർ ഇപ്പോൾ.

from money rss https://bit.ly/2J7fe3l
via IFTTT

നഷ്ടത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 1212 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് പ്രതീക്ഷയോടെ വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1,212 പോയന്റ്(4.67%)നേട്ടത്തിൽ 27,193ലും നിഫ്റ്റി 353 പോയന്റ് (4.65%)ഉയർന്ന് 7964ലിലുമെത്തി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽ മൂന്നുശതമാനംവരെ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോർകോർപ്, യെസ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ കമ്പനികൾ നഷ്ടത്തിലുമാണ്. പ്രീ ഒപ്പണിങ് സെഷനിൽതന്നെ സെൻസെക്സ് 1152 പോയന്റും നിഫ്റ്റി 197 പോയന്റും നേട്ടത്തിലായിരുന്നു. രൂപയുടെ മൂല്യത്തിലും 22 പൈസയുടെ നേട്ടമുണ്ടായി. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കായ 76.29ൽനിന്ന് ഡോളറിനെതിരെയുള്ളമൂല്യം 76.07 നിലവാരത്തിലേയ്ക്ക് ഉയർന്നു. കൊറോണ ഭീതിയിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ചൊവാഴ്ച നിക്ഷേപകർ ഓഹരികൾ വാങ്ങാനാണ് താൽപര്യം കാണിച്ചത്. വിപണിക്ക് കരുത്തായത് റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ്.

from money rss https://bit.ly/2xgZkRc
via IFTTT

Closing: എക്കാലത്തെയും വലിയ തകര്‍ച്ച: സെന്‍സെക്‌സിന് നഷ്ടമായത് 4000 പോയന്റ്

മുംബൈ:ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ തകർച്ചയ്ക്ക് ഓഹരി വിപണി സാക്ഷ്യംവഹിച്ചു. കോവിഡ്-19ന്റെ വ്യാപനത്തെതുടർന്ന് മുംബൈ ഉൾപ്പടെയുള്ള നഗരങ്ങൾ അടച്ചിടാനുള്ള നിർദേശത്തെതുടർന്ന് വിപണി തുടക്കത്തിൽതന്നെ കൂപ്പുകുത്തിയിരുന്നു. വ്യാപാരം ആരംഭിച്ച് ഒരുമണിക്കൂർ പിന്നിടുംമുമ്പെ ലോവർ സർക്യൂട്ട് ഭേദിച്ചതിനെതുടർന്ന് 45 മിനുട്ട് വ്യാപാരം നിർത്തിവെച്ചു. പിന്നീട് വ്യാപാരം തുടങ്ങിയപ്പോഴും സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സെൻസെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തിൽ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്. ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. അതിൽതന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്. 17 ശതമാനം. ആക്സിസ് ബാങ്കിന്റെ ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇൻഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാൻസ് 24 ശതമാനവും തകർന്നടിഞ്ഞു. ഉത്പാദനം കുറച്ചതോടെ വാഹന ഓഹരികളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ 14 ശതമാനവും മാരുതി സുസുകി 17 ശതമാനവും താഴ്ന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/2WE2okP
via IFTTT

ഈ രക്തച്ചൊരിച്ചില്‍ എത്രനാള്‍; വിപണിയില്‍നിന്ന് വിട്ടുനില്‍ക്കാനുറച്ച് നിക്ഷേപകര്‍

രാജ്യമൊട്ടാകെയുള്ള കൊറോണ ഭീതി ദലാൾ സ്ട്രീറ്റിൽ ആഞ്ഞടിച്ചു. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിപണി ലോവർ സർക്യൂട്ട് ഭേദിക്കുന്നത്. വിപണിയുടെ ചരിത്രത്തിലാകെ ആറുതവണമാത്രമാണ് സർക്യൂട്ട് ഭേദിക്കുന്ന പ്രതിഭാസമുണ്ടായിട്ടുള്ളത്. 92ലെ ഹർഷത്ത് മേത്ത കുംഭകോണത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വിപണിയിൽ ദൃശ്യമാകുന്നത്. അടിക്കടി വിലകുറയുന്നതിൽ ഭീതിയിലായ നിക്ഷേപകർ ഓഹരികൾ വിറ്റ് കാശ് കീശയിലാക്കുകയാണ്. ഇതോടെ നിഫ്റ്റി 500ലെ പകുതിയിലധികം ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തി. വിപണി 40 മാസംകൊണ്ടുണ്ടാക്കിയനേട്ടമാണ് ഒരുമാസംകൊണ്ട് നഷ്ടമായത്. ഇതുപോലെയായിരുന്നില്ല 2008ലെ വിപണിയുടെ തകർച്ച. അഞ്ചുമാസംകൊണ്ടാണ് അന്ന് സൂചികകളിൽ 36 ശതമാനം ഇടിവുണ്ടായത്. മറ്റുവഴികൾ മുന്നിലില്ലാത്തതിനാൽ അടച്ചിടാനുള്ള സർക്കാർ നിർദേശം, തുടർന്നുള്ള മാസങ്ങളിൽ കമ്പനികളുടെ മാത്രമല്ല വ്യക്തികളുടെയും വരുമാനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ വിപണിയുടെ തിരിച്ചുവരവിന് ഇനി ഏറെക്കാലംവേണ്ടിവരുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. വാഹനം, വിനോദം, എയർലൈൻ, റീട്ടെയിൽ തുടങ്ങിയ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയാണ് രാജ്യം വരുംമാസങ്ങളിൽ നേരിടേണ്ടിവരിക. ആഗോള വ്യാപകമായി കോവിഡ് 19-ന്റെ വ്യാപനം രണ്ടാഴ്ചകൊണ്ട് മൂന്നിരട്ടിയായി. തിരിച്ചുവരാൻ കഴിയാത്ത അത്ര ആഘാതമാണ് ചിലമേഖലകളിൽ വൈറസ് വിതച്ചിരിക്കുന്നത്. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. റെയിൽവെ സ്തംഭിച്ചത് അതുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വരുമാനത്തെ ബാധിക്കും. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ സമ്മർദം വർധിക്കുന്നതിനെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകൾപോലും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം, ഒരുകാര്യം ശ്രദ്ധേയമാണ്. ദീർഘകാലം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ മികച്ചനേട്ടമുണ്ടാക്കാൻ പറ്റിയ അവസരമാണിത്. കമ്പനികളുടെ പ്രമോട്ടർമാർ ഓഹരികൾ തിരിച്ചുവാങ്ങാനുള്ള അവസരമായി കരുതുന്നത് അതുകൊണ്ടാണ്. മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ ഘട്ടംഘട്ടമായി വാങ്ങുന്ന സമീപനം സ്വീകരിക്കുന്നതാകും ഉചിതം.

from money rss https://bit.ly/2J8TzYp
via IFTTT

എല്‍ടിആര്‍ഒ: വായ്പ പലിശ കുറയ്ക്കാന്‍ നടപടിയുമായി ആര്‍ബിഐ

പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ നൂതന ആശയങ്ങൾ എവിടെ നിന്നാണെങ്കിലും സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളത് ആ അവസ്ഥയ്ക്ക് മാറ്റം വരുത്താനോ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനോ സഹായിക്കും. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അതിനൊരു പ്രധാന കാരണം ഉപഭോഗം കുറയുന്നതാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം എന്ന നിലയിൽ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് 'എൽ.ടി.ആർ.ഒ.' എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. 'ലോങ് ടേം റിപോ ഓപ്പറേഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് എൽ.ടി.ആർ.ഒ. വഴി ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് നൽകാൻ ഉദ്ദേശിച്ചത്. ഓരോ ഘട്ടത്തിലും 25,000 കോടി രൂപ വീതം. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നെടുത്ത ആശയമാണ് എൽ.ടി.ആർ.ഒ. എന്താണ് എൽ.ടി.ആർ.ഒ.? എൽ.ടി.ആർ.ഒ. എന്നാൽ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് (5.15%) പ്രകാരം ഗവണ്മെന്റ് സെക്യൂരിറ്റി കൊളാറ്ററൽ ആയി സ്വീകരിച്ചുകൊണ്ട് ആർ.ബി.ഐ. ഒന്നു മുതൽ മൂന്നു വർഷം വരെ കാലയളവിൽ അനുവദിക്കുന്ന ദീർഘകാല ലിക്വിഡിറ്റി ഫണ്ടിങ്ങാണ് എൽ.ടി.ആർ.ഒ. നിലവിലുള്ള പ്രാധാന്യം ഉപഭോഗം വർധിപ്പിക്കാനും ജനങ്ങളിലേക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം എത്തിക്കാനും ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് കൊടുക്കുന്ന റിപോ അധിഷ്ഠിത വായ്പ (ഹ്രസ്വകാല വായ്പ) നിരക്ക് 2019 ഫെബ്രുവരി മുതൽ 135 ബേസിസ് പോയിന്റ് (1.35 ശതമാനം) വരെ കുറവ് വരുത്തി. പക്ഷേ, ഇതിന്റെ പ്രയോജനം പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറാൻ വാണിജ്യ ബാങ്കുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കാരണമായി വാണിജ്യ ബാങ്കുകൾ പറയുന്നത് അവർക്ക് കിട്ടുന്ന ഫണ്ടിൽ വളരെ കുറഞ്ഞ ഭാഗം മാത്രമേ റിപോ നിരക്ക് ബാധകമായ രീതിയിലുള്ള ഫണ്ട് ലഭിക്കുന്നുള്ളൂ എന്നതാണ്. നിലവിലുള്ള ആർ.ബി.ഐ. നയംപ്രകാരം റിപോ റേറ്റ് അധിഷ്ഠിത വായ്പ സാധാരണഗതിയിൽ ഏറ്റവും കൂടിയത് 14 ദിവസത്തേക്ക് മാത്രമേ വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാകുന്നുള്ളൂ. മറ്റൊന്ന് ലിക്വഡിറ്റി അഡ്ജസ്റ്റ് ഫെസിലിറ്റി (എൽ.എ.എഫ്.) ആണ്. ഇത് വളരെ പെട്ടെന്ന് ആർ.ബി.ഐ.യിൽനിന്നു ലഭ്യമാകുന്ന മറ്റൊരു ഫണ്ടാണ്. ഇതിൽ ഡിമാൻഡ് ആൻഡ് ടൈം ഡെപ്പോസിറ്റിന്റെ 0.75 ശതമാനം മാത്രമേ വാണിജ്യ ബാങ്കുകൾക്ക് അനുവദിച്ചു കിട്ടുകയുള്ളൂ. എൽ.ടി.ആർ.ഒ.വിലൂടെ വാണിജ്യ ബാങ്കുകൾക്ക് റിപോ നിരക്കിൽ 14 ദിവസം എന്ന പരിധി മറികടന്ന് ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള ദീർഘകാല വായ്പ ലഭ്യമാകും എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എൽ.എ.എഫിന്റെ 0.75% എന്ന പരിധിയും മറികടക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിലേക്ക് ഫണ്ട് ലഭ്യമാകും എന്നുള്ളത് വാണിജ്യ ബാങ്കുകൾക്ക് ആശ്വാസമേകും. അതുവഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണപ്രദമാണ്. എൽ.ടി.ആർ.ഒ. പ്രക്രിയ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് പ്രകാരം എൽ.ടി.ആർ.ഒ. ലേലത്തിൽ പങ്കെടുക്കാൻ കഴിയും. ഓർഡർ സമർപ്പിച്ചുകഴിഞ്ഞാൽ അത് ആർ.ബി.ഐ.യുടെ നിലവിലുള്ള റിപോ നിരക്കിൽ കൂടിയാലും കുറഞ്ഞാലും അപേക്ഷ നിരസിക്കപ്പെടും. ഓവർ സബ്സ്ക്രിപ്ഷൻ ലഭിക്കുകയാണെങ്കിൽ ശരിയായ അനുപാതത്തിൽ ഫണ്ട് അനുവദിക്കുന്നതാണ്. ഒരു ഘട്ടത്തിൽ 25,000 കോടി രൂപയാണ് അനുവദിക്കുന്നത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് ആർ.ബി.ഐ. ലക്ഷ്യമിട്ടത്. പക്ഷേ, 1,00,105 കോടി രൂപ അനുവദിച്ചു (പട്ടിക കാണുക). നേട്ടങ്ങൾ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിൽ ഫണ്ട് ലഭ്യമാവുമ്പോൾ വ്യക്തിഗത വായ്പയുടെയും വാഹന വായ്പയുടെയും ഉൾപ്പെടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ നിർബന്ധിതരാവും. കോർപ്പറേറ്റ് ബോണ്ട് നിരക്ക്, നിക്ഷേപ നിരക്ക്, വായ്പാ നിരക്ക് എന്നിവ കുറയ്ക്കാനും ഉപഭോഗം വർധിക്കാനും ഇത് ഇടയാക്കും. ഫലത്തിൽ സമ്പദ്വ്യവസ്ഥയെ അത് ഉത്തേജിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കാനും ഇടയാവും. lineeshaagney2012@gmail.com

from money rss https://bit.ly/2wwaIZh
via IFTTT

Sunday, 22 March 2020

വിലയിടിയുമ്പോള്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു

രണ്ടുമാസത്തിനിടെ നിഫ്റ്റി 500 30 ശതമാനം ഇടിഞ്ഞതോടെ ഓഹരി വിലകൾ അടിത്തട്ടുകണ്ടോയെന്ന സംശയത്തിലാണ് നിക്ഷേപകർ. ആ സംശയം ബലപ്പെടുത്തുന്നതാണ് കമ്പനികളുടെ ബൈബാക്ക് ഓഫറുകൾ. വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടാനുള്ള പ്രൊമോട്ടർമാരുടെ നീക്കമാണ് ഈസംശയം ബലപ്പെടുത്തുന്നത്. ഇതിനകം 17 കമ്പികൾ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചുകഴിഞ്ഞു. സൺ ഫാർമ, ഡാൽമിയ ഭാരത്, തോമസ് കുക്ക്, ഇമാമി, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ കൂടുതൽ തുക വാഗ്ദാനം ചെയ്താണ് റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഓഹരികൾ തിരിച്ചുവാങ്ങുന്നത്. 200ലധികം കമ്പനികളുടെ ഡയറക്ടർമാരും പ്രൊമോട്ടർമാരും വിപണിയിൽനിന്ന് വൻതോതിൽ ഓഹരികൾവാങ്ങി അവരുടെ വിഹിതമുയർത്തിക്കഴിഞ്ഞു. കുടുംബങ്ങൾക്ക് മുൻതൂക്കമുള്ള ബജാജ്, ഗോദ്റേജ്, ടാറ്റ തുടങ്ങിയ ഗ്രൂപ്പുകൾ അവരുടെ വിവിധ കമ്പനികളുടെ ഓഹരികൾ ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാൽ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങുന്നത് വിപണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ തകർച്ചയിൽനിന്ന് വിപണിയെ താങ്ങിനിർത്താൻ ഒരുപരിധിവരെ ഇത് സഹായകമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മികച്ച അടിസ്ഥാനമുള്ള കമ്പനികളെ കണ്ടെത്തുന്നതിന് നിക്ഷേപകർക്കും ഇത് ഗുണകരമാകും. മികച്ച അടിസ്ഥാനമില്ലാത്ത കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയാനാകും ഈയവസരത്തിൽ പ്രൊമോട്ടർമാർ ശ്രമിക്കുക.

from money rss https://bit.ly/2J5whT9
via IFTTT

ഓഹരി വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു: സെന്‍സെക്‌സിലെ നഷ്ടം 2700 പോയന്റ്

മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുവന്നതോടെഓഹരി വിപണിയിൽ കനത്ത വില്പന സമ്മർദം. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെൻസെക്സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. രാവിലെ 9.16ന് സെൻസെക്സ് 2,624 പോയന്റാണ്(8.77%) ഇടിഞ്ഞത്. നിഫ്റ്റിയിലെ നഷ്ടം 757 പോയന്റു(8.66%)മാണ്. ബിഎസ്ഇയിലെ 860 ഓഹരികൾ നഷ്ടത്തിലും 90 ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/39dNuEJ
via IFTTT

ജ്വല്ലറികള്‍ 11 മുതല്‍ ആറുവരെയെ പ്രവര്‍ത്തിക്കൂ

കോട്ടയം:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്വർണം-വെള്ളി വ്യാപാരസ്ഥാപനങ്ങളും തിങ്കളാഴ്ചമുതൽ 31 വരെ, രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ മാത്രമേ തുറന്നുപ്രവർത്തിക്കുകയുള്ളൂവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിങ് ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ എന്നിവർ അറിയിച്ചു.

from money rss https://bit.ly/2J6r3Xp
via IFTTT

Saturday, 21 March 2020

കഴിഞ്ഞയാഴ്ച നിക്ഷേപകരില്‍നിന്നുപോയത് 13 ലക്ഷംകോടി: വരുംആഴ്ചയില്‍?

2008ലെ തകർച്ചയ്ക്കുശേഷം വിപണികണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കഴിഞ്ഞയാഴ്ച സംഭവിച്ചത്. സൂചികകളിൽ 12 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. മാർച്ച് 20ന് അവസാനിച്ചയാഴ്ച ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 14 ശതമാനവും മിഡ് ക്യാപ് 12 ശതമാനവും തകർന്നടിഞ്ഞു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ ഒരാഴ്ചകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം മാർച്ച് 20ലെ കണക്കുപ്രകാരം 116.09 ലക്ഷം കോടി രൂപയിലേയ്ക്ക് താഴ്ന്നു. മാർച്ച് 13ലെ കണക്കുപ്രകാരം 129.26 ലക്ഷം കോടി രൂപയായിരുന്നു വിപണിമൂല്യം. ബിഎസ്ഇ 500 സൂചികയിലെ 313 ഓഹരികൾ 10 മുതൽ 50 ശതമാനംവരെ കൂപ്പുകുത്തി. വിദേശ നിക്ഷേപകർ 50,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞതെന്ന് താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽനിന്ന് പണം പിൻവലിച്ച് നിക്ഷേപിക്കാതെ കാത്തിരിക്കുകയാണ് ഭൂരിഭാഗംപേരും. സ്വർണം മുതൽ സർക്കാർ സെക്യൂരിറ്റികളിലെ നിക്ഷേപത്തെവരെ അതുബാധിച്ചു. കൊറോണ കൂടുതലായി പടരുകയാണെങ്കിൽ കൂടുതൽ രക്തച്ചൊരിച്ചിലുകൾ വിപണിയിൽനിന്ന് പ്രതീക്ഷിക്കാമെന്ന് ഇവർ കണക്കുകൂട്ടുന്നു. കോവിഡ് വ്യാപനം ലോകത്തൊട്ടാകെയുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയെ കാര്യമായ ബാധിക്കുമെന്ന് ഇതിനകം മോർഗൻ സ്റ്റാൻലി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ വ്യക്തമാക്കിക്കഴിഞ്ഞു. ലോകമൊട്ടാകെയുള്ള ഓഹരി വിപണികൾ വൻതോതിലുള്ള വിറ്റൊഴിയലിന് സാക്ഷ്യംവഹിച്ചത് ഇതേതുടർന്നാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ്മൂലമുള്ളസാമ്പത്തികാഘാതം കുറയ്ക്കുന്നതിനുള്ള നടപിടകളുമായി രംഗത്തെത്തിക്കഴിഞ്ഞു. നിരക്കുകുറയ്ക്കൽ മുതൽ പണലഭ്യത ഉറപ്പുവരുത്തുന്നതുവരെയുള്ള കാര്യങ്ങളാണ്ചെയ്തുവരുന്നത്. ഇതൊന്നും വിപണിയെ ശാന്തമാക്കുന്നതിന് പര്യാപ്തമാകുന്നില്ലെന്നതാണ് വിഷയം. നിക്ഷേപകരുടെ മനഃശാസ്ത്രമറിഞ്ഞുള്ള എന്ത് നീക്കമായിരിക്കും വിപണിയെ അടുത്തയാഴ്ച സ്വാധീനിക്കുകയെന്നതാണ് നിർണായകം. വിപണിയിലെ അസ്ഥിരത തടയുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)സ്വീകരിച്ച നടപടികൾ ഗുണകരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാർച്ച് 20ന് വിപണിയിലുണ്ടായ ഉണർവ് നിലനിൽക്കുമോ? പ്രതിന്ധികളെ കവച്ചുവെച്ച് വലിയ ചാഞ്ചാട്ടത്തിനൊടുവിൽ വെള്ളിയാഴ്ച നിഫ്റ്റി 500 പോയന്റ് ഉയർന്ന് 8,700 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സാകട്ടെ 1,600 പോയന്റിന്റെ കുതിപ്പോടെയാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികൾ അന്ന് തിരിച്ചടി നേരിട്ടപ്പോഴും ആഭ്യന്തര സൂചികകൾ കനത്ത ചാഞ്ചാട്ടത്തിലുലഞ്ഞ് ഒടുവിൽ മികച്ചനേട്ടമുണ്ടാക്കിയത് ഒരു ശുഭസൂചനയായി കാണാമോ? വരും ആഴ്ചയിലെ കോവിഡ് വ്യാപനം അതിന് അപൂർണമായിട്ടാണെങ്കിലും ഉത്തരംതരും.

from money rss https://bit.ly/3biRghI
via IFTTT

Nature regains its glory; Corona Effect

Friday, 20 March 2020

കൂടുതല്‍ പലിശ ഏത്‌ ബാങ്കില്‍ ലഭിക്കും; അറിയാം

ലോകമാകെ കൊറോണ വിതച്ച സാമ്പത്തിക മാന്ദ്യത്തിലാകുമ്പോൾ പണം എവിടെ സുരക്ഷിതമായി നിക്ഷേപിക്കും. ഈ സാഹചര്യത്തിൽ പ്രമുഖ ബാങ്കുകൾ നൽകുന്ന പലിശയെത്രയെന്ന് പരിശോധിക്കാം. റിപ്പോ നിരക്ക്, പണലഭ്യത, സാമ്പത്തിക സാഹചര്യം എന്നിവ കണക്കിലെടുത്താണ് ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്. പ്രമുഖ ബാങ്കുകളായ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയവയെല്ലാം ഈയിടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഏഴുദിവസം മുതൽ 10വർഷംവരെയുള്ള കാലാവധിയിലാണ് ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപിക്കുന്നതുക, നിക്ഷേപ കാലാവധി തുടങ്ങിയവയ്ക്കനുസരിച്ച് പലിശ നിരക്കിൽമാറ്റമുണ്ടാകും. ഈ സാഹചര്യത്തിൽ നിക്ഷേപിക്കുംമുമ്പ് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് ഉചിതമാകും. എസ്ബിഐ രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഈയിടെയാണ് എസ്ബിഐ കുറച്ചത്. 10 ബേസിസ് പോയന്റുമുതൽ 50 ബേസിസ് പോയന്റുവരെയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശയിൽ കുറവുവരുത്തിയത്. പലിശ 7 ദിവസം മുതൽ 45 ദിവസംവരെ-4ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ-5ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ-5.50ശതമാനം 211 ദിസവം മുതൽ 1 വർഷംവരെ-5.50ശതമാനം 1 വർഷം മുതൽ 2 വർഷംവരെ-5.90ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-5.90ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-5.90ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-5.90 ശതമാനം എച്ച്ഡിഎഫ്സി ബാങ്ക് 3.50 ശതമാനം മുതൽ 6.25 ശതമാനംവരെയാണ് വിവിധ കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ. മാർച്ച് 18 മുതലാണ് പുതിയ നിരക്കുകൾ നിലവിൽവന്നത്. പലിശ 7-14 ദിവസം-3.50ശതമാനം 15-29 ദിവസം-4ശതമാനം 30-45 ദിവസം-4.75 ശതമാനം 46-60 ദിവസം-5.25 ശതമാനം 61-90 ദിവസം-5.25 ശതമാനം 91-180 ദിവസം-5.25 ശതമാനം 6മാസം മുതൽ 9മാസംവരെ-5.65ശതമാനം 9 മാസം മുതൽ ഒരുവർഷംവരെ-5.90ശതമാനം ഒരുവർഷം-6.15 ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-6.15ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-6.15 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-6.15 ശതമാനം ഐസിഐസിഐ ബാങ്ക് രണ്ടുവർഷം മുതൽ പത്തുവർഷംവരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ് ഐസിഐസിഐ ബാങ്ക് ഉയർന്ന പലിശ നിൽകുന്നത്. 6.40ശതമാനം. 2019 ഡിസംബർ ഒമ്പതിനാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. പലിശ 7-14 ദിവസം-4 ശതമാനം 15-29 ദിവസം-4.25 ശതമാനം 30-45 ദിവസം-4.75 ശതമാനം 46-60 ദിവസം-5.25 ശതമാനം 61-90 ദിവസം-5.25 ശതമാനം 91-120 ദിവസം-5.25 ശതമാനം 121-184 ദിവസം-5.25 ശതമാനം 290 ദിവസം മുതൽ ഒരുവർഷത്തിനുതാഴെവരെ-6 ശതമാനം ഒരുവർഷം മുതൽ 389 ദിവസംവരെ-6.20ശതമാനം 390 ദിവസം മുതൽ 18 മാസംവരെ-6.30 ശതമാനം 18 മാസം മുതൽ 2 വർഷംവരെ-6.30 ശതമാനം 2വർഷം മുതൽ 3 വർഷംവരെ-6.40 ശതമാനം 3 വർഷം മുതൽ 10 വർഷംവരെ 6.40 ശതമാനം കൊട്ടക് മഹീന്ദ്ര ബാങ്ക് 4 ശമാതനം മുതൽ 6.20 ശതമാനംവരെയാണ് കൊട്ടക് ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത് മാർച്ച് 12നാണ്. പലിശ 7-14 ദിവസം-3.50ശതമാനം 15-30 ദിവസം-4 ശതമാനം 31-45 ദിവസം-4.50 ശതമാനം 46-90 ദിവസം-5.10 ശതമാനം 91-120 ദിവസം-5.25 ശതമാനം 121-179 ദിവസം-5.30 ശതമാനം 180 ദിവസം-5.75 ശതമാനം 181 ദിവസം മുതൽ 269 ദിവസംവരെ-5.80 ശതമാനം 271-363 ദിവസം-6.05 ശതമാനം 365-389 ദിവസം-6.20 ശതമാനം 390 ദിവസം മുതൽ 23മാസംവരെ-6.20ശതമാനം 23 മാസംമുതൽ 2 വർഷംവരെ-6 ശതമാനം 3 മുതൽ 4 വർഷംവരെ-6 ശതമാനം 4 മുതൽ 5 വർഷംവരെ-6 ശതമാനം 5 മുതൽ 10 വർഷംവരെ-5.50 ശതമാനം ആക്സിസ് ബാങ്ക് 18 മാസം മുതൽ 10 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് നൽകുന്നത് 6.50 ശതമാനം പലിശയാണ്. 2020 മാർച്ച് 21നാണ് പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. പലിശ 7-14 ദിവസം-3.50 ശതമാനം 15-29 ദിവസം-4.25 ശതമാനം 30-45 ദിവസം-4.90 ശതമാനം 46-60 ദിവസം-5.40 ശതമാനം 61-180 ദിവസം-5.40 ശതമാനം 3 മാസം മുതൽ 5 മാസംവരെ-5.40 ശതമാനം 6 മാസം മുതൽ 9 മാസംവരെ-5.80 ശതമാനം 9 മാസം മുതൽ 11 മാസം 25 ദിവസംവരെ-6.05 ശതമാനം 11 മാസം മുതൽ 18 മാസംവരെ-6.40 ശതമാനം 18 മാസം മുതൽ 10 വർഷംവരെ-6.50 ശതമാനം ശ്രദ്ധിക്കാൻ: മുതിർന്ന പൗരന്മാർക്ക് എല്ലാ ബാങ്കുകളുംഅരശതമാനംവരെ അധിപലിശ നൽകുന്നുണ്ട്.

from money rss https://bit.ly/3a8miZt
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 30,400 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയാണ് വർധിച്ചത്. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. മാർച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി വിലവർധിക്കുകയാണുണ്ടായത്. മാർച്ച് ആറിനാണ് എക്കാലത്തെയും ഉയർന്ന വിലയായ 32,320 രൂപയിൽ സ്വർണവിലയെത്തിയത്.

from money rss https://bit.ly/2UoZ9v9
via IFTTT

കൊറോണ:കമ്പനികൾക്ക് താത്കാലിക ഇളവുകളുമായി സെബി

മുംബൈ: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാലാം പാദ ഫലങ്ങളും ഓഹരിപങ്കാളിത്തവിവരങ്ങളും സമർപ്പിക്കാൻ കമ്പനികൾക്ക് കൂടുതൽസമയം അനുവദിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പല കമ്പനികളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ജീവനക്കാർ പലരും വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. ഈസാഹചര്യത്തിലാണ് താത്കാലികമായി കമ്പനികൾക്ക് ഇളവുകൾ നൽകാൻ സെബി തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ അവസാനിക്കുന്ന പാദവർഷഫലം സമർപ്പിക്കാൻ 45 ദിവസവും വാർഷികഫലം പ്രഖ്യാപിക്കുന്നതിന് 30 ദിവസവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇവ 2020 ജൂണിൽ സമർപ്പിച്ചാൽ മതിയാകും. സാമ്പത്തികവർഷം കഴിഞ്ഞ് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. പുതിയ നിർദേശമനുസരിച്ച് ഇതിന് 90 ദിവസം ലഭിക്കും. കമ്പനിയുടെ ഓഹരിപങ്കാളിത്തവിവരങ്ങൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 21-ൽനിന്ന് മേയ് 15 വരെയാക്കി. ഓഹരികൈമാറ്റവിവരങ്ങൾ, നിക്ഷേപകരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കുന്നതിനും കൂടുതൽസമയം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനും സമാന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി മുംബൈ: കമ്പനികൾക്ക് ഡയറക്ടർ ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി നടത്താൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ 30 വരെയാണ് ഇതിന് അനുമതിയുള്ളത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. യാത്രയ്ക്കും യോഗങ്ങൾക്കും നിയന്ത്രണങ്ങളുള്ളതിനാലാണ് ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3ac3OHe
via IFTTT

മുംബൈയില്‍ അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നതിനെതുടർന്ന് മുംബൈ, പുണെ, നാഗ്പുർ നഗരങ്ങളിലെ സ്ഥാപനങ്ങൾക്ക് 31വരെ അവധിയിയാരിക്കുമെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെയും ആസ്ഥാനം മുംബൈയിൽതന്നെയാണ്. പ്രധാന ബ്രോക്കിങ് ഹൗസുകളുടെ കേന്ദ്ര ഓഫീസുകളും മുംബൈ നഗരത്തിലാണ്. മുംബൈ നഗരത്തിൽ 31വരെ മറ്റ് വ്യാപാര കേന്ദ്രങ്ങളൊന്നും തുറക്കില്ല. അവശ്യ സർവീസുകളായ പൊതുഗതാഗതം, ബാങ്ക്, ക്ലിയറിങ് ഹൗസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയ്ക്ക് അവധി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. Stock exchanges, clearing corporations, depositories ,stock brokers and sebi registered participants operating through these institutions will be exempted. — CMO Maharashtra (@CMOMaharashtra) March 20, 2020 ഓഹരി വിപണിക്ക് ശനിയും ഞായറും അവധിയായതിനാൽ23ന് തിങ്കളാഴ്ചയായിരിക്കും ഇനി വ്യാപാരം നടക്കുക. നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തിലാണ് ഓഹരി സൂചികകൾ കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. സെൻസെക്സ് 1627.73 പോയന്റും നിഫ്റ്റി 482 പോയന്റും നേട്ടമുണ്ടാക്കി.

from money rss https://bit.ly/33AJsVD
via IFTTT

സെന്‍സെക്‌സ് 1627 പോയന്റ് കുതിച്ചു; നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 1627.73 പോയന്റ് നേട്ടത്തിൽ 29915.96ലും നിഫ്റ്റി 482 പോയന്റ് ഉയർന്ന് 8745.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1430 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 991 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തുപകർന്നത്. ഐടി, എഫ്എംസിജി ഓഹരികൾ എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, വാഹനം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ നാല് ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി ഇൻഫ്രടെൽ, ഗെയിൽ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/33wSaV7
via IFTTT

ജിയോയുടെ വിവിധ പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും

തിരഞ്ഞെടുത്ത പ്ലാനുകളിൽ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് കൂടുതൽ സംസാരസമയവും ജിയോ അനുവദിച്ചു. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളിൽ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക. അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചർ പ്ലാനിൽ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വർക്കുകളിയേക്ക് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. 21 രൂപ ചാർജ് ചെയ്താൽ 2 ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജി.ബിയായിരുന്നു. 200 മിനുട്ട് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും. 51 രൂപയുടെ പ്ലാൻ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം. 101 രൂപ ചാർജ് ചെയ്താൽ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും. വീട്ടിലുരുന്ന് ജോലി ചെയ്യാൻ കൂടുതൽ പേർ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഡാറ്റ നൽകാൻ ജിയോ തീരുമാനിച്ചത്.

from money rss https://bit.ly/3baYeoM
via IFTTT

Thursday, 19 March 2020

കൊറോണ: കെടിഡിസി പ്രത്യേക പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി

തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിനായുള്ള ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി കെ.ടി.ഡി.സി.യുടെ റിസോർട്ടുകളിലും വാഹനങ്ങളിലുംകർശനമായ പ്രവർത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി. എല്ലാ ഹോട്ടലുകളുടെ ലോബിയിലും റെസ്റ്റോറന്റുകളുടെ കവാടത്തിലും എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും സാനിറ്റൈസർ നൽകുന്നതും ഉപയോഗിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ കസേരകൾ ഒന്നര മീറ്ററിൽ കൂടുതൽ അകലം വരുന്ന രീതിയിൽ പുനർക്രമീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ഒരുമിച്ചു കൂടി ഭക്ഷണം എടുക്കുന്ന ബുഫെ സംവിധാനം താൽക്കാലികമായി നിർത്തലാക്കി. കെ.ടി.ഡി.സി.യുടെ വാഹനങ്ങളിൽ എല്ലാം തന്നെ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവറും സഞ്ചാരിയും സാനിറ്റൈസർ ഉപയോഗിച്ച ശേഷമേ വാഹനത്തിൽ കയറാൻ പാടുള്ളൂ. എല്ലാ ഓഫീസുകളുടേയും റിസപ്ഷനിൽ സാനിറ്റൈസർ നൽകിയിട്ടുണ്ട്. കൂടാതെ ഓഫീസുകളിലും റിസോർട്ടുകളിലും വാഹനങ്ങളിലും ഉപയോഗത്തിനായി ആവശ്യത്തിനായി ആവശ്യത്തിന് മാസ്ക് നൽകിയിട്ടുണ്ട്. Content Highlights: KTDC carried out special protocol for brake the chain program

from money rss https://bit.ly/2J3GCzb
via IFTTT

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 'എടിഎം പിന്‍' പാടില്ല; പകരം ഒടിപി

മുംബൈ: പേമെന്റ് ഗേറ്റ്വേകൾവഴിയുള്ള, രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിസർവ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിർബന്ധമാക്കി. എ.ടി.എം./ക്രെഡിറ്റ് കാർഡ് 'പിൻ'(പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) ഉപയോഗിച്ച് ഇത്തരം ഇടപാടുകൾ പാടില്ലെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്വേകൾക്കുമായി ആർ.ബി.ഐ. പുറത്തിറക്കിയ വിശദമായ മാർഗരേഖയിലാണ് നിർദേശം. ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനും ഇടപാടുകാരുടെ പണം സുരക്ഷിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് നിർദേശങ്ങൾ. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ പേമെന്റ് കമ്പനികൾ എ.ടി.എം. 'പിൻ' ചോദിക്കാൻ പാടില്ല. 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഉറപ്പിക്കാൻ ഒ.ടി.പി. ഉപയോഗിക്കണം. പേമെന്റ് ഗേറ്റ്വേ കമ്പനികൾക്കോ ഹാക്കർമാർക്കോ ഇടപാടുകാരുടെ എ.ടി.എം. 'പിൻ' ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടുകൾ റദ്ദാക്കുമ്പോൾ പണം മടക്കിനൽകുന്നതിനും കൃത്യമായ നിർദേശമുണ്ട്. ഏത് സ്രോതസ്സിൽനിന്നാണോ പണമെത്തിയത് അവിടേക്കുതന്നെ പണം തിരിച്ചുനൽകണം. മറ്റൊരു സ്രോതസ്സിലേക്ക് പണം മാറ്റാൻപാടില്ല. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ മടക്കിനൽകുന്ന തുക അവരുടെ പ്ലാറ്റ്ഫോമിലുള്ള ഇ-വാലറ്റ് അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇതുമൂലം ഇടപാടുകാർക്ക് ഈ പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. കാഷ് ബാക്ക് ഓഫറിന്റെ കാര്യത്തിൽ ഇത് ബാധമാകില്ല. വ്യാപാരികൾക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ സെർവറിലോ മർച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.

from money rss https://bit.ly/2wnaFPy
via IFTTT

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു: സെന്‍സെക്‌സില്‍ 350 പോയന്റ് നഷ്ടം

മുംബൈ: കൊറോണ ഭീതിയിൽ രാജ്യത്തെ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലായി. സെൻസെക്സ് 27960ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തിൽ 8216ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 368 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഗെയിൽ, പവർഗ്രിഡ് കോർപ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, സൺ ഫാർമ, എച്ച്സിഎൽ ടെക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിൽ നേരിയ മുന്നേറ്റമുണ്ടായി. വ്യാഴാഴ്ചയിലെ ക്ലോസിങ് ആയ(ഡോളറിനെതിരെ) 74.99 നിലവാരത്തിൽനിന്ന് 74.78ലേയ്ക്ക് മൂല്യം ഉയർന്നു.

from money rss https://bit.ly/2J297xi
via IFTTT

കരടികള്‍ പിടിമുറുക്കി: വ്യാഴാഴ്ച സെന്‍സെക്‌സിന് നഷ്ടം 581 പോയന്റ്

ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. കുതിക്കാനുള്ള കാളകളുടെ നീക്കം കരടികൾ തകർത്തു. തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. വ്യാപാരം ആരംഭിച്ചയുടനെ 1800ഓളം പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഉച്ചയോടെ തിരിച്ചുകയറിയത് അല്പം ആശ്വാസമായി. സെൻസെക്സ് 581.28 പോയന്റ് നഷ്ടത്തിൽ 28288.23ലും നിഫ്റ്റി 205.35 പോയന്റ് താഴ്ന്ന് 8253.45ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 574 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1791 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 3.7 ശതമാനവും 4.5ശതമാനവുംതാഴ്ന്നു.

from money rss http://bit.ly/2wb3TfR
via IFTTT

കൊറോണ: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനംവരെ കുറയ്ക്കുന്നു

കൊറോണ വ്യാപനത്തെതുടർന്ന് വരുമാനത്തിൽ വൻ ഇടിവുവന്ന ഇൻഡിഗോ എയർലൈൻസ് ഉയർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ശമ്പളത്തിൽ 25 ശതമാനത്തോളമാണ് കുറവുവരുത്താൻ തീരുമാനിച്ചതെന്ന് സിഇഒ റോണോജോയ് ദത്ത വ്യക്തമാക്കി. ഇ-മെയിലിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ജീവനക്കാർക്ക് കൈമാറിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരുള്ള ബാൻഡ്-എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരുത്തില്ല. സിഇഒയുടെ ശമ്പളത്തിൽ 25 ശതമാനം കുറവുണ്ടാകും. സീനിയർ വൈസ് പ്രസിഡന്റ് മുതൽ മുകളിലുള്ളവരുടെ ശമ്പളം 20 ശതമാനമാണ് കുറയ്ക്കുക. വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവർക്ക് 15 ശതമാനവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാൻഡ്-ഡി വിഭാഗങ്ങലിലുള്ളവർക്ക് 10 ശതമാനവും സി-ബാൻഡിലുള്ളവർക്ക് അഞ്ചുശതമാനവുമാകും ശമ്പളത്തിൽ കുറവുവരുത്തുക.

from money rss http://bit.ly/2IXWAuv
via IFTTT

പെട്രോളിനം ഡീസലിനും വീണ്ടും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കർ എക്സൈസ് തീരുവ വീണ്ടും ഉയർത്തിയേക്കും. അസംസ്കൃത എണ്ണവില വീണ്ടും കുറയുമ്പോൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 മുതൽ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാൽ വിലകുറയ്ക്കാതെ തീരുവ ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വർധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ലഭിക്കുക. വർധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണമുലമുള്ള ആധികചെലവിന് പണംകണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നികുതി വരുമാന സാധ്യതകൾ അടിസ്ഥാനമാക്കിയാൽ 3.8ശതമാനം ധനക്കമ്മിയിൽ തുടരണമെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. കോവിഡ്-19 രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായിതന്നെ ബാധിക്കും. ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ-സർവീസ് സെഗ്മെന്റ്, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതിന് ധനക്കമ്മിയിൽ ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. Petrol, diesel prices: Excise duty may be hiked once again

from money rss http://bit.ly/2QrdKoo
via IFTTT

Wednesday, 18 March 2020

സ്വര്‍ണവില 29,600 നിലവാരത്തില്‍ തിരിച്ചെത്തി

സ്വർണവില പവന് 29,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 3700 രൂപയാണ് ഗ്രാമിന്. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 29,600 നിലവാരത്തിലേയ്ക്ക് വിലയെത്തിയിരുന്നെങ്കിലും ബുധനാഴ്ച പവന് 480 രൂപകൂടി 30,080 നിലവാരത്തിലെത്തിയിരുന്നു. സ്വർണംവാങ്ങിക്കൂട്ടിയവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം.ആഗോള വിപണിയിൽ ഔൺസിന്റെ വില 1.4ശതമാനം താഴ്ന്ന് 1,465.34 ഡോളറായി. മാർച്ച് ഒമ്പതിന് പവന്റെ വില ഏറ്റവും ഉയർന്ന നിരക്കായ 32,320 രൂപയിൽ എത്തിയിരുന്നു.

from money rss http://bit.ly/3b3Sugk
via IFTTT

തകര്‍ന്നടിയുന്ന വിപണിയില്‍ 15 മിനുട്ടു കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏഴു ലക്ഷം കോടി

കോവിഡ് ഭീതിയിൽ നിക്ഷേപം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിലെ കനത്ത വില്പന സമ്മർദത്തിൽ ഓഹരി വിപണികൾ തകർന്നടിയുന്നത് തുടർക്കഥയാകുന്നു. വ്യാപാരം തുടങ്ങി 15 മിനുട്ടുകൾക്കുള്ളിൽ ഏഴു ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ വ്യാപാര-വ്യവസായ മേഖലകളിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ലോകം. ഇനിയൊരു തിരിച്ചുവരവിന് എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയിൽ നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റഴിയുന്നതാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ എല്ലാംതന്നെ നഷ്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിനാണ് കനത്ത തിരിച്ചടി. 13.63 ശതമാനംതാഴ്ന്ന് 1,013 നിലവാരത്തിലേയ്ക്ക് ഓഹരി വിലയെത്തി. ബജാജ് ഫിനാൻസ് 12 ശതമാനം കൂപ്പുകുത്തി. ഇൻഡസിന്റ് ബാങ്കും എച്ച്സിഎൽ ടെക്കുമാണ് നഷ്ടത്തിൽ ഇവർക്കുപിന്നിൽ. 10 ശതമാനമാണ് ഇവയുടെ ഓഹരി വിലയിടിഞ്ഞത്. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി നേട്ടമുണ്ടാക്കിയ യെസ് ബാങ്ക് വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ 23ശതമാനത്തിലേറെ താഴ്ന്നു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരിയുടെ വിലയെ ബാധിച്ചത്. മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അതേസമയം, മികച്ച നിക്ഷേപത്തിനുള്ള അവസരവുമാണിപ്പോൾ. ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടതൽ നേട്ടമുണ്ടാക്കാം. ഏതെങ്കിലുമൊരു ഓഹരി ഇവിടെ ശുപാർശ ചെയ്യുന്നില്ല. നിക്ഷേപകൻ സ്വയം വിലയിരുത്തി മികച്ച ഓഹരികൾ തിരഞ്ഞെടുക്കുക.

from money rss http://bit.ly/33wa6yQ
via IFTTT

രൂപയുടെ മൂല്യം ഡോളറിനെതിരെ 75 രൂപ നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി

ന്യൂഡൽഹി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ഡോളറിനെതിരെ 75 രൂപ നിലവാരത്തലെത്തി. ബുധനാഴ്ചയിലെ ക്ലോസിങ് ആയ 74.24 നിലവാരത്തിൽനിന്നാണ് രാവിലത്തെ വ്യാപാരത്തിൽ 74.98 നിലവാരത്തിലേയ്ക്ക് താഴ്ന്നത്. നിലവിൽ ഒരു ഡോളർ ലഭിക്കുന്നതിന് 74.24 രൂപ മുടക്കണമെന്ന് ചുരുക്കം. നിക്ഷേപകർ കൂട്ടത്തോടെ കറൻസികൾ വിറ്റഴിച്ചതോടെ ഏഷ്യൻ കറൻസികൾ കനത്ത നഷ്ടം നേരിടുകയും ഡോളർ കുതിച്ചുകയറുകയും ചെയ്തു. Rupee slumps to record low against US dollar

from money rss http://bit.ly/392aoyA
via IFTTT

സൂചികകള്‍ തകര്‍ന്നടിയുന്നു; നിഫ്റ്റി 8000ന് താഴെ, സെന്‍സെക്‌സിലെ നഷ്ടം 1755 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ തകർന്നടിയുന്നു. 2017 ഡിസംബർ 27നുശേഷം ഇതാദ്യമായി നിഫ്റ്റി 8000 പോയന്റിനുതാഴെയെത്തി. സെൻസെക്സ് 1755 പോയന്റ്(6.08%)നഷ്ടത്തിൽ 27113.99ലും നിഫ്റ്റി 521 പോയന്റ്(6.15%) താഴ്ന്ന് 7947ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 714 ഓഹരികൾ നഷ്ടത്തിലുമാണ്. 29 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അഞ്ചുശതമാനത്തോളം നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, മാരുതി സുസുകി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

from money rss http://bit.ly/2UirmDB
via IFTTT

ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിലും മുന്നിൽ അച്ചടി മാധ്യമങ്ങൾ

കൊച്ചി: ഏറ്റവുമധികം വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കാണെന്ന് പഠനം. ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുന്നിൽ അച്ചടി മാധ്യമങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. ബ്രാൻഡ് വിശ്വാസ്യത വളർത്താൻ പത്രമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് കഴിയുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി എഫ്.എം.സി.ജി., വാഹനം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിലെ ബ്രാൻഡുകളും വിപണനക്കാരും പറയുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും പ്രാദേശിക വിപണികളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നതിനും ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിനും പത്രപ്പരസ്യങ്ങൾ സഹായകമാകുന്നുണ്ടെന്നും ഇവർ പറയുന്നു. അച്ചടി മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതിനായി നടപ്പുവർഷം 20,446 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മീഡിയ ഏജൻസിയായ മാഡിസൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടെലിവിഷൻ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാധ്യമ പ്ലാറ്റ്ഫോം ആയി പത്രങ്ങൾ മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പരസ്യത്തിനൊപ്പം അഡ്വട്ടോറിയലിലൂടെ ബ്രാൻഡ് വിശ്വാസ്യത വളർത്തിയെടുക്കാൻ അച്ചടി മാധ്യമങ്ങൾക്ക് കഴിയുമെന്ന് ഡെന്റ്സു ഏജീസ് നെറ്റ്വർക്ക് ഇന്ത്യ ട്രേഡിങ് ഡയറക്ടർ സുജാത ദ്വിബേദി പറഞ്ഞു. ഫാഷൻ റീട്ടെയിലർമാരും ആഡംബര ബ്രാൻഡുകളും തങ്ങളുടെ ഇവന്റുകളും മറ്റും പ്രാദേശികതലത്തിൽ പരസ്യം ചെയ്യുന്നതിന് പത്രങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഒരു ബ്രാൻഡിനെ സംബന്ധിച്ച് പുതിയ പദ്ധതികളെക്കുറിച്ചും ഉത്പന്നം അവതരിപ്പിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമം പത്രങ്ങളാണ്. ക്രിയാത്മകമായി ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വേദി കൂടിയാണ് പത്രമാധ്യമങ്ങൾ. പകുതി പേജോ മുഴുവൻ പേജോ പത്രപ്പരസ്യത്തിലൂടെ ഒരു ബ്രാൻഡിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ബിബ അപ്പാരൽസ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ് ബിന്ദ്ര അറിയിച്ചു. ഫാഷൻ ബ്രാൻഡുകൾ മാത്രമല്ല, എഫ്.എം.സി.ജി. ബ്രാൻഡുകൾക്കും വിശ്വാസം പത്രപ്പരസ്യങ്ങളിലാണ്. പ്രാദേശിക വിപണികളിൽ കൂടുതൽ ആഴത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നത് പത്രപ്പരസ്യങ്ങളിലൂടെയാണെന്നാണ് ഡാബർ ഇന്ത്യ പറയുന്നത്. അത് മനസ്സിലാക്കി കഴിഞ്ഞ മൂന്നു വർഷമായി പത്രപ്പരസ്യങ്ങൾക്കായുള്ള ചെലവിടലിൽ കമ്പനി കാര്യമായ വർധന വരുത്തിയിട്ടുണ്ടെന്ന് ഡാബർ ഇന്ത്യ മീഡിയ ഹെഡ് രാജീവ് ദുബെ പറഞ്ഞു.

from money rss http://bit.ly/2U4QvmB
via IFTTT

41 വ്യാപാര ദിനങ്ങള്‍: നിഫ്റ്റി 12,430ല്‍നിന്ന് 3,947 പോയന്റ് കുപ്പുകുത്തി 8,541ലെത്തി

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. നിഫ്റ്റി 12,430.50 പോയന്റിൽനിന്ന് 8,541.50 പോയന്റിലെത്തിയിരിക്കുന്നു. മൊത്തം നഷ്ടം 3,947 പോയന്റ്. കനത്ത വില്പന സമ്മർദമാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ആഗോള വ്യാപകമായി ബാധിച്ച കോവിഡ്-19 നിഫ്റ്റിയെ 36 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിച്ചു. ഓഹരി വിപണികൾ പ്രതീക്ഷയോടെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ കൂപ്പുകുത്തുകയായിരുന്നു. ഒടുവിൽ സെൻസെക്സ് 1,709.58 പോയന്റ്(5.59%)നഷ്ടത്തിൽ 28,860.51ലും നിഫ്റ്റി 498.25 പോയന്റ് (5.56%)താഴ്ന്ന് 8,468.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണിക്കൂറിൽ നേരിയതോതിൽ വിപണി തിരിച്ചുകയറുകയും ചെയ്തു. ബിഎസ്ഇയിലെ 1947 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 392 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, ഫാർമ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപും സ്മോൾ ക്യാപ് സൂചികകൾ 4 മുതൽ 6 ശതമാനംവരെ നഷ്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി മൂന്നുവർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. നഷ്ടം 8 ശതമാനം. ഇന്റസിൻഡ് ബാങ്ക് 27 ശതമാനമാണ് തകർന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയും കനത്ത നഷ്ടത്തിലായി. കാരണങ്ങൾ: കോവിഡ് ബാധ ആഗോള വ്യാപകമായി സാമ്പത്തി മന്ദ്യത്തിന് വഴിവെയ്ക്കുമെന്ന മോർഗൻ സ്റ്റാൻലിയുടെ മുന്നറിയിപ്പ്. എസ്ആൻഡ്പി ഇന്ത്യയുടെ 2020ലെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചത്. നേരത്തെ ഇവരുടെ വിലയിരുത്തൽ പ്രകാരം 5.7ശതമാനമാനമായിരുന്നു വളർച്ചാ അനുമാനം. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതുൾപ്പടെയുള്ള പ്രധാന നയപരമായ തീരുമാനങ്ങൾ നടപ്പ് സാമ്പത്തികവർഷം ആദ്യത്തെ 11 മാസത്തെ ആദായനികതി വരുമാനത്തിൽ 3.5ശതമാനം കുറഞ്ഞതായുള്ള ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്.

from money rss http://bit.ly/3b33w5F
via IFTTT

Tuesday, 17 March 2020

കടുത്ത വിമര്‍ശനം: കുടിശിക ഉടനെ തീര്‍ക്കണമെന്ന് ടെലികോം കമ്പനികളോട് കോടതി

ന്യൂഡൽഹി: ടെലികോം വകുപ്പിന് നൽകാനുള്ള എജിആർ കുടിശിക തിരിച്ചടയ്ക്കുന്നതിൽ വിട്ടുവീഴ്ച നൽകാനാവില്ലെന്ന് സുപ്രീം കോടതി. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാർഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)കുടിശിക അടയ്ക്കുന്നതിന് 20വർഷംവരെ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പണം നൽകുന്നതിന് ഒഴിവുകഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീർക്കണമെന്നുംകോടിതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്പനികൾ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റർ ജനറലിനെ കോടതി വിമർശിച്ചു. കോടതിയലക്ഷ്യമാണെതെന്നും കോടതി വ്യക്തമാക്കി. വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ കമ്പനികൾ ജനുവരി 23നകം 1.47 ലക്ഷംകോടി രൂപ നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ മുഴുവൻ തുകയും അടയ്ക്കാനാവാവത്തതിനെതുടർന്ന് കുടിശികയുടെ ഒരുഭാഗം നൽകി ബാക്കി തുകയ്ക്ക് സമയം ആവശ്യപ്പെടുകയായിരുന്നു കമ്പനികൾ.

from money rss http://bit.ly/39ZQXI1
via IFTTT

കൊറോണ: യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റദ്ദാക്കി, പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കി

ന്യൂഡൽഹി: രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭീതിയിൽ യാത്രക്കാരില്ലാത്തതിനെതുടർന്ന് റെയിൽവെ 85 തീവണ്ടികൾ റദ്ദാക്കി. അതിനുപുറമെ രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തി. മാർച്ച് 18 മുതൽ ഏപ്രിൽ ഒന്നുവരെയാണ് തീവണ്ടികൾ റദ്ദാക്കിയത്. മധ്യ റെയിൽവെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയിൽവെ 29 തീവണ്ടികളും പടിഞ്ഞാറൻ റെയിൽവെ 10ഉം നോർത്ത് റെയിൽവെ അഞ്ചും നോർത്ത് വെസ്റ്റേൺ റെയിൽവെ നാലും ഈസ്റ്റ് കോസ്റ്റ് റെയിൽവെ അഞ്ചും സൗത്ത് ഈസ്റ്റേൺ റെയിൽവെ ഒമ്പതും തീവണ്ടികളാണ് റദ്ദാക്കിയത്. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർധന താൽക്കാലികമായാണെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭൂവനേശ്വർ, ന്യൂഡൽഹി തുടങ്ങിയ സ്റ്റേഷനുകളിലാണ് വർധന.

from money rss http://bit.ly/2TWCQhk
via IFTTT

കൊറോണ വ്യാപനം: എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക് 75,000 രൂപവീതം നല്‍കുന്നു

സാൻഫ്രാൻസിസ്കോ: കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാൻ ഫേസ്ബുക്ക് 75,000 രൂപ(1000 ഡോളർ)വീതം നൽകുന്നു. ജീവനക്കാരിൽ പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാർക്ക് പണം ലഭിക്കും. എല്ലാ ജീവനക്കാർക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നൽകാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 16 വർഷത്തെ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ജീവനക്കാർക്കും ബോണസ് അനുവദിക്കുന്നത്.

from money rss http://bit.ly/3abcldP
via IFTTT

കൊറോണക്കാലത്തെ ആരോഗ്യപരിപാലനവും സാമ്പത്തിക ആരോഗ്യവും

'ഇതൊരു വലിയ ചെയ്ത്തായിപ്പോയല്ലോ ടീച്ചറേ' ഹോൾസെയിൽ പഴക്കച്ചവടക്കാരനായ ആലപ്പുഴ ജില്ലക്കാരന്റെ ചോദ്യം കേട്ട് 'എന്താണ് പ്രശ്നം?' ഞാൻ ചോദിച്ചു. കേരളസർക്കാരിന്റെ ആരോഗ്യപ്രതിരോധ പരിശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഊട്ടുനേർച്ചകൾ വേണ്ടെന്നുവെച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചോദ്യം. എല്ലാ വർഷവും മാർച്ച് 19-ാം തീയതി കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളിൽ പതിനായിരക്കണക്കിന് ആൾക്കാരാണ് നേർച്ചസദ്യയ്ക്കെത്തുന്നത്. അതിനാവശ്യമായ ചെറുപഴം പലയിടത്തും വിൽക്കുന്നത് ഇയാളായിരുന്നു. 'ഓർഡർ കൊടുത്തതിൽ ചില ലോറികൾ എത്തിക്കഴിഞ്ഞു. ഇനിയും എത്താനുണ്ടുതാനും. വലിയ നഷ്ടമാണെനിക്ക്'. അയാൾ തുടർന്നു. 'ഒരു വലിയകാര്യത്തിനുവേണ്ടിയുള്ള ചെറിയ സഹനമായിട്ടിതിനെ കാണണം. കാര്യങ്ങൾ നിയന്ത്രണത്തിലായാൽ മേയ് ഒന്നാം തീയതി നേർച്ചസദ്യ നടത്താനാവും.' അയാളെ സ്വാർത്ഥനാക്കാതിരിക്കാൻ ഞാൻ പരിശ്രമിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വളരെ ശ്രേഷ്ഠമായ രീതിയിലാണ് നമ്മുടെ സംസ്ഥാനത്ത് പ്രതിരോധനടപടികൾ നടക്കുന്നത്. ശ്ലാഘനീയമായ ഈ പരിശ്രമങ്ങൾമൂലം ലോകമെമ്പാടും നമ്മൾ പ്രശംസയ്ക്ക് പാത്രമാവുന്നു. ഇതിന്റെ സാമ്പത്തികവശം ചിന്തിക്കുമ്പോൾ മനസ്സിലാദ്യമെത്തുന്നത് സർക്കാരിന് ചെലവേറുന്നു എന്നതാണ്. സിനിമാപ്രദർശനം നിർത്തലാക്കിയതുമൂലം സർക്കാരിന്റെ വരവ് ഗണ്യമായി കുറയുന്നു. കച്ചവടം വലിയതോതിൽ നടക്കാത്തതുമൂലം നികുതിയിനത്തിലും വരുമാനം ത്രിതല ഭരണസംവിധാനങ്ങൾക്കും കുറയും. ആഗോളവ്യാപാര രംഗത്ത് തുറന്ന സമ്പദ്വ്യവസ്ഥയായതിനാൽ കയറ്റുമതിയിലും ഇറക്കുമതിയിലും വൻവീഴ്ചകൾക്ക് ഇടയാവുന്നു. രാജ്യങ്ങളുടെ അന്താരാഷ്ട്ര വ്യാപാരനിരക്ക് പ്രതികൂലമാവും. അത് ആഭ്യന്തരവിപണിയിൽ നിഷേധാന്മകമായ സമ്മർദങ്ങൾ സൃഷ്ടിക്കും. സ്വകാര്യവ്യക്തികൾക്കും വിവിധ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. വിമാനക്കമ്പനികൾ നൂറുകണക്കിന് സർവീസുകൾ നിർത്തലാക്കുമ്പോൾ കമ്പനികൾക്ക് മാത്രമല്ല, അവിടത്തെ ജീവനക്കാർക്കും വലിയ സാമ്പത്തികനഷ്ടങ്ങൾ ഉണ്ടാവുന്നു. ഓഹരിവിപണിയും വ്യത്യസ്തമായ തിരിച്ചടികൾ നേരിടുന്നു. സ്വർണവില താഴുന്നു. സ്റ്റോക്ക് ചെയ്ത് മാറ്റിവെക്കാവുന്ന വിപണിയും പെട്ടെന്ന് നശിച്ചുപോവുന്ന സാധനങ്ങളുടെ വിപണിയും വ്യത്യസ്തമായ പ്രശ്നങ്ങൾ നേരിടുന്നു. വിവാഹം പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വ്യവസായശൃംഖലകൾ തൊഴിലില്ലായ്മയെ നേരിടുന്നു. ആഗോള, ആഭ്യന്തര, സംസ്ഥാന, പ്രാദേശിക തലത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെ നമ്മൾ നേരിടേണ്ടിയിരിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ട്രേഡ് സൈക്കിൾ അഥവാ ബിസിനസ് സൈക്കിൾ എന്ന സാമ്പത്തിക സിദ്ധാന്തമുണ്ട്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ജെ.എ. ഷുമ്പീറ്റർ ഇതിന് മാറിമാറിവരുന്ന നാല് തലങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്നു. ഒന്നാമത്തേത് അഭിവൃദ്ധിയുടെ തലമാണ്. മറ്റുള്ളവ പ്രതിസന്ധി (റിസഷൻ) മാന്ദ്യം (ഡിപ്രഷൻ), വീണ്ടെടുക്കൽ (റിക്കവറി) എന്ന് അറിയപ്പെടുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ കുറച്ചുകാലത്തേക്ക് മന്ദീഭവിക്കുന്ന അവസ്ഥയാണ് റിസഷൻ. തൊഴിൽ, വരുമാനം, ചെലവ്, സമ്പാദ്യം, നിക്ഷേപം, വ്യാപാരനിരക്ക്, ജി.ഡി.പി. തുടങ്ങിയ എല്ലാ സാമ്പത്തികസൂചികകളും മന്ദഗതിയിലാവുന്ന അവസ്ഥയാണത്. പണപ്പെരുപ്പം പോലുള്ള സാമ്പത്തികപ്രശ്നങ്ങൾ നിക്ഷേപ ആത്മവിശ്വാസത്തെയും സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും 1930-കളിലാണ് (1929-33) മഹത്തായ സാമ്പത്തിക തകർച്ച എന്ന ഗ്രേറ്റ് ഡിപ്രഷൻ ഉണ്ടായത്. മൊത്തം വാങ്ങൽശേഷിയിലെ കുറവായിരുന്നു അതിന്റെ പ്രധാന കാരണമായിരുന്നത്. 2008-ലും അത്രയും തീവ്രമല്ലെങ്കിലും സമാനമായ പ്രതിസന്ധി നേരിട്ടു. നിശ്ചിത സാമ്പത്തികനയത്തിലൂടെ ലോകരാഷ്ട്രങ്ങൾ അതിനെയും അതിജീവിച്ചു. സാമ്പത്തികം ചിന്തിച്ചുകൊണ്ടിരിക്കാതെ യാഥാർത്ഥ്യബോധത്തോടെ രാജ്യനന്മയ്ക്കായി ത്യാഗംചെയ്യേണ്ട സമയമാണിത്. വ്യക്തികൾ തമ്മിലുള്ള സാമൂഹ്യം അകലം (സോഷ്യൽ ഡിസ്റ്റൻസിങ്) ആണ് പ്രധാന പ്രതിവിധി. പ്രളയവും നിപയും അതിജീവിച്ച കേരളം ഇതിനെയും മറികടക്കും. അതിനുതകുന്ന ചിന്തകളിലേക്കാണ് ഉയരേണ്ടത്. ഐ.എം.എഫിന്റെ സാരഥിയായിരുന്ന ക്രിസ്റ്റീൻ ലാഗാർഡിന്റെ വാക്കുകളിൽ 'പ്രതിസന്ധികൾക്ക് മുന്നിലാണ് കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രതിബദ്ധതയുടെയും സമൂഹമനഃസാക്ഷി ഉണരേണ്ടത്. സമയം ഒട്ടും താമസിപ്പിച്ചുകൂടാ, നേരിടാനായി ഉണർന്ന് പ്രവർത്തിക്കുകതന്നെ വേണം.'

from money rss http://bit.ly/2whDj4r
via IFTTT

പവന്‍ വില 480 രൂപകൂടി 30,080 രൂപയായി

കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 480 രൂപകൂടി 30,080 രൂപയായി. ചൊവ്വാഴ്ച പവന് 1,000 രൂപ കുറഞ്ഞ് വില 29,600 രൂപയിലെത്തിയിരുന്നു. രാവിലെ പവന് 800 രൂപയും ഉച്ചയ്ക്കുശേഷം 200 രൂപയുംമാണ് കുറഞ്ഞ് വില 29,600-ൽ എത്തിയത്. ഗ്രാമിന് 3760 രൂപയാണ് ബുധനാഴ്ചയിലെ വില. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടുംവാങ്ങുന്നതുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. മാർച്ച് ഒൻപതിന് പവൻ വില ഏറ്റവും ഉയർന്ന നിരക്കായ 32,320 രൂപയിൽ എത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം കൂടിയതായിരുന്നു വില കൂടാൻ കാരണം. ഉയർന്ന നിരക്കിനു ശേഷം വില്പന സമ്മർദംകാരണം തുടർച്ചയായി ഇടിവുണ്ടായി.

from money rss http://bit.ly/2IWXM1q
via IFTTT

സെന്‍സെന്‍ക്‌സില്‍ 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തമാസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 124 പോയന്റ് നഷ്ടത്തിൽ 30454ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8953ലുമാണ് വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയ്ന്റമെന്റ്, സൺ ഫാർമ, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് 810 പോയന്റ്ും നിഫ്റ്റി 230 പോയന്റും നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്.

from money rss http://bit.ly/2ITA0TR
via IFTTT

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു; നിഫ്റ്റി 9000-ത്തില്‍ താഴെ കൂപ്പുകുത്തി

മുംബൈ: ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസവും മുംബൈ ഓഹരി വിപണിയിലെ വ്യാപാരം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 810.98 പോയന്റ് നഷ്ടത്തിൽ 30.579.09 എന്നി നിലയിലും നിഫ്റ്റ് 230.70 പോയന്റ് ഇടിഞ്ഞ് 8966.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ സെൻസെക്സ് 32,047.98 പോയന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റിയിൽ 9403.80 വരെ ഉയർച്ചയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സെൻസെക്സ് 30,394.94 പോയന്റ് വരെയും നിഫ്റ്റി 8915.60 പോയന്റ് വരെയും താഴ്ന്നിരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്ത 2595 കമ്പനികളുടെ ഓഹരികളിൽ 1650 കമ്പനികൾ നഷ്ടത്തിലും 779 കമ്പനികൾ ലാഭത്തിലും 166 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, എച്ച്യുഎൽ, എഷ്യൻ പെയിന്റ്സ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും സീ എന്റർടെയ്ൻമെന്റ്, ഇൻഡസിന്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, യുപിഎൽ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2TU4xau
via IFTTT

Monday, 16 March 2020

ഓഹരി വിപണി കരകയറുന്നു; സെന്‍സെക്‌സില്‍ 474 പോയന്റ് നേട്ടം

മുംബൈ: ഓഹരി വിപണിയിൽ കരകയറുന്നതിന്റെ സൂചന നൽകി നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 474.55 പോയന്റ് ഉയർന്ന് 31830. 20 എന്ന നിലയിലും നിഫ്റ്റി 153.05 പോയന്റ് ഉയർന്ന് 9350 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 1564 കമ്പനികളുടെ ഓഹരികളിൽ 781 എണ്ണം ലാഭത്തിലും 716 എണ്ണം നഷ്ടത്തിലും 69 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, യെസ് ബാങ്കിന്റെ ഓഹരിയിൽ 20 ശതമാനം ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. യെസ് ബാങ്ക്, സൺ ഫാർമ, അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ, വേദാന്ത തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ, യുപിഎൽ, ഭാരതി ഇൻഫ്രാടെൽ, സീ എൻർടെയ്ൻമെന്റ്, കോടാക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. കനത്ത വിൽപ്പന സമ്മർദത്തെ തുടർന്ന് വിദേശ നിക്ഷേപകർ കൂട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതോടെ ഇന്നലെ കനത്ത തകർച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ ഇടിവിനെ തുടർന്ന് മാർച്ച് മാസത്തിൽ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

from money rss http://bit.ly/39W4Win
via IFTTT

തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 2700 പോയന്റ് ഇടിഞ്ഞു, നിഫ്റ്റി 9200-ല്‍ താഴെ

മുംബൈ: കൊറോണ വൈറസ് ഭീതിയിൽ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സെൻസെക്സ് 2713 പോയന്റ് ഇടിഞ്ഞ് 31390.07 പോയന്റിലും നിഫ്റ്റി 757 പോയന്റ് ഇടിഞ്ഞ് 9197.40 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1987 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. 152 ഓഹരികളിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. കനത്ത വിൽപ്പന സമ്മർദത്തെ തുടർന്ന് വിദേശ നിക്ഷേപകർ കൂട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതാണ് തകർച്ചയുടെ ആക്കം കൂട്ടിയത്. വിപണിയിലെ ഇടിവിനെ തുടർന്ന് മാർച്ച് മാസത്തിൽ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. യെസ് ബാങ്കിന്റെ ഓഹരിയിൽ മാത്രമാണ് ഇന്ന് നേരിയ നേട്ടമുണ്ടായിട്ടുള്ളത്. അതേസമയം, ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, വേദാന്ത, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ബാങ്ക് നിരക്ക് ആർബിഐ കുറച്ചേക്കുമെന്ന സൂചനകൾ വന്നതോടെ ഉച്ചയ്ക്ക് ശേഷം വലിയ തകർച്ചയുണ്ടായത്. ആർബിഐ തീരുമാനം നാല് മണിക്ക് ശേഷം പുറത്തുവരും. ഇതും കൊറോണയുടെ വ്യാപ്തിയുമാകും ഈ ആഴ്ച വിപണിയുടെ ഗതി നിയന്ത്രിക്കുക

from money rss http://bit.ly/3aWMRAE
via IFTTT

പാഠം 65: കൂടുതല്‍ ആദായത്തിനായി റിട്ടയര്‍മെന്റിനുള്ള നിക്ഷേപം എന്‍പിഎസിലാകട്ടെ

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചാലുള്ള നേട്ടത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ പാഠത്തിൽ വിശദീകരിച്ചത്. എൻപിഎസിനെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആവശ്യവുമായി നിരവധിപേരാണ് ഇ-മെയിൽ അയച്ചത്. അതുകൊണ്ട് ഇത്തവണത്തെ പാഠം എൻപിഎസിനെക്കുറിച്ചാകട്ടെ. സർക്കാർ ജീവനക്കാർക്കുവേണ്ടിയാണ് 2004ൽ നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്) ആദ്യം അവതരിപ്പിച്ചത്. 2009 മെയ് ഒന്നുമുതൽ പൊതുജനങ്ങൾക്കും പദ്ധതിയിൽ ചേരാൻ അവസരം നൽകി. 2020 ഫെബ്രവരി 28ലെ കണക്കുപ്രകാരം 1.33 കോടി പേരാണ് എൻപിഎസിൽ അംഗങ്ങളായിട്ടുള്ളത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയാകട്ടെ 4.10 ലക്ഷം കോടിയും. ആർക്കാണ് യോജിച്ചത് റിട്ടയർമെന്റുകാല ജീവിതത്തിന് യോജിച്ച നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. അതിനൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കാണും. ഇവയിൽനിന്ന് ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിലാണ് മികവ് കാണിക്കേണ്ടത്. നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി പഠിച്ച് നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി ആവശ്യമെങ്കിൽ നിക്ഷേപരീതിയിൽ മാറ്റംവരുത്തി മുന്നേറാൻ സമയമോ കഴിവോ ഇല്ലാത്തയാളാണ് നിങ്ങൾ എങ്കിൽ എൻപിഎസിൽ ചേരാൻ മടിക്കേണ്ട. ജോലി ചെയ്യുന്ന 20-30 വർഷ കാലയളവിൽ ചിട്ടയായി നിക്ഷേപിച്ച് പെൻഷൻ ഫണ്ട് സ്വരൂപിക്കാം. അതായത് 30 വയസിൽ എൻപിഎസിൽ ചേരുന്ന ഒരാൾക്ക് വിരമിക്കാൻ 30വർഷമാണ് പൂർത്തിയാക്കേണ്ടത്. 80വയസുവരെയെങ്കിലും ജീവിക്കുമെന്നും കരുതുക. അങ്ങനെയെങ്കിൽ 50വർഷം നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതിയിലാണ് നിങ്ങൾ എൻപിഎസിലൂടെ തുടക്കമിടുന്നതെന്ന് ചുരുക്കം. നിങ്ങൾക്കുവേണ്ടി ഫണ്ട് മാനേജർമാർ വിദഗ്ധമായ നിക്ഷേപ മാനേജ്മെന്റിലൂടെ ഇത് നിർവഹിക്കും. കടപ്പത്രം, ഓഹരി, സർക്കാർ സെക്യൂരിറ്റി തുടങ്ങിയ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പരമാവധി നേട്ടം നിക്ഷേപകന് നൽകാൻ ഇവർ ശ്രമിക്കുന്നത്. നികുതിയിളവ് 80സിക്ക് പുറമെ, എൻപിഎസിൽ പ്രതിവർഷം 50,000 രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവും(80സിസിഡി 1ബി) ലഭിക്കും. കാലാവധിയെത്തുമ്പോൾ പിൻവലിക്കുന്ന തുകയ്ക്ക് ആദായ നികുതിയിളവ് ലഭിക്കും. ആർക്കൊക്കെ ചേരാം 18 വയസിനും 65 വയസിനും ഇടയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ അംഗമാകാം. മേൽവിലാസവും ഐഡന്റിറ്റിയും തിരിച്ചറിയുന്നതിന് കവൈസി നിബന്ധനകൾ പാലിക്കണം. പ്രവാസികൾക്കും നിക്ഷേപിക്കാം. പ്രവാസികൾക്കും എൻപിഎസിൽ ചേരാം. ഓൺലൈൻ ബാങ്കിങ് സൗകര്യമുപയോഗിച്ച് പദ്ധതിയിലേയ്ക്ക് തുക കൈമാറാം. എങ്ങനെ ചേരാം രണ്ടുതരത്തിൽ എൻപിഎസിൽ ചേരാം ഓഫ്ലൈൻ: പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി(പിഎഫ്ആർഡിഎ)യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോയന്റ്സ് ഓഫ് പ്രസൻസ്(പിഒഎസ്)കേന്ദ്രങ്ങളിലെത്തി അപേക്ഷ നൽകിയാൽ മതി. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവവഴിയെല്ലാം ചേരാൻ സാധിക്കും. രജിസ്റ്റർ ചെയ്താൽ പെർമനെന്റ് റിട്ടയർമെന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ(പ്രാൻ)ലഭിക്കും. ഭാവിയിൽ ഈ നമ്പർ ഉപയോഗിച്ചായിരിക്കും ഇടപാടുകൾ നടത്താനാകുക. ഓൺലൈൻ: ഇഎൻപിഎസ്-എ്ന്ന് ഓൺലൈൻ പ്ലാറ്റ് ഫോംവഴി(http://bit.ly/2I42nw4) ചേരുന്നതാണ് കൂടുതൽ സൗകര്യപ്രദം. പാൻ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമുണ്ടെങ്കിൽ ആർക്കും ഓൺലൈനായി ചേരാം. മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആവശ്യമാണ്. ആധാർ വേണമെന്ന് നിർബന്ധമില്ല. ഓൺലൈനായി നേരിട്ട് ചേർന്നാൽ ഓരോതവണ നിക്ഷേപം നടത്തുമ്പോഴും സർവീസ് ചാർജും നൽകേണ്ടതില്ല. എന്താണ് ടിയർ 1 അക്കൗണ്ട് രണ്ട് തരത്തിലുള്ള അക്കൗണ്ടാണ് എൻപിഎസ് വാഗ്ദാനം ചെയ്യുന്നത്. ടിയർ 1, ടിയർ 2. ടിയർ 1 അക്കൗണ്ട് അടിസ്ഥാന പെൻഷൻ അക്കൗണ്ടാണ്. ഈ എക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ടിയർ 2 നിക്ഷേപത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഈ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാം. ടിയർ 2 അക്കൗണ്ട് തുടങ്ങാൻ ടിയർ 1 അക്കൗണ്ട് ആവശ്യമാണ്. ടിയർ 2 അക്കൗണ്ട് തുടങ്ങണമെന്ന് നിർബന്ധവുമില്ല. നേട്ടങ്ങൾ പോർട്ടബിലിറ്റി: ജോലിയോ, സ്ഥലമോ മാറുമ്പോൾ എൻപിഎസിൽ മാറ്റംവരുത്തേണ്ട ആവശ്യമില്ല. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പർ ജീവിതകാലംമുഴുവൻ ഉപയോഗിക്കാനുള്ളതാണ്. ഏത് ആസ്തിയിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാം:ഓഹരിയിലോ, കടപ്പത്രത്തിലോ, സർക്കാർ സെക്യൂരിറ്റിയിലോ നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്താൻ നിർദേശിക്കാം. രണ്ടുവർഷത്തിലൊരിക്കൽ ഈ അനുപാതത്തിൽ മാറ്റംവരുത്തുകയുമാകാം. വർഷത്തിലൊരിക്കൽ ഫണ്ടുമാനേജരെ മാറ്റാനും അവസരമുണ്ട്. ആക്ടീവ് അല്ലെങ്കിൽ ഓട്ടോ ചോയ്സ്:ആക്ടീവ് ചെയ്സ് സ്വീകരിക്കുന്നതാണ് നല്ലത്. ഓഹരി(ഇ), ഗവൺമെന്റ് ബോണ്ട്(ജി), കോർപ്പറേറ്റ്(സി), മറ്റ് ആസ്തികൾ(എ) എ്ന്നിങ്ങനെയാണ് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളത്. 55 വയസ്സിന് താഴെയാണ് നിങ്ങളുടെ പ്രായമെങ്കിൽ ഇ സ്വീകരിക്കാം. 70 ശതമാനം ഓഹരിയും 15 ശതമാനംവീതം ജി-യും സി-യും എന്ന അനുപാതം സ്വീകരിക്കുന്നതാകും ഉചിതം. 55 വയസ്സാകുമ്പോൾ അതുവരെ നേടിയ സമ്പത്ത് സംരക്ഷിക്കുന്നതിന് ജി-യിലേയ്ക്ക് നിക്ഷേപം മാറ്റാം. ആദായം വിപണിയുമായി ബന്ധപ്പെട്ടതായതിനാൽ മറ്റ് പെൻഷൻ പദ്ധതികളെ അപേക്ഷിച്ച് മികച്ച നേട്ടം എൻപിഎസിൽനിന്ന് പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവ് നിലവിൽ ഏറ്റവും കുറഞ്ഞ ചെലവ് ഈടാക്കുന്ന നിക്ഷേപ പദ്ധതിയാണ് എൻപിഎസ്, വിവിധ ഇൻഷുറൻസ് പദ്ധതികൾ, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് അനുപാതം വളരെ കുറവാണ്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ വാർഷിക നിരക്കായി 0.01ശതമാനമാണ് ഈടാക്കുന്നത്. സുതാര്യത വ്യക്തികൾക്കുതന്നെ ഓൺലൈനിൽ അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. മൊബൈൽ ആപ്പുവഴിയും വെബ് ലോഗിൻ വഴിയും ഇത് സാധ്യമാണ്.അക്കൗണ്ടിലെ ബാലൻസ് തുക എപ്പോൾവേണമെങ്കിലും പരിശോധിക്കാം. ആദായവും വിലയിരുത്താം. 60വയസ്സാകുമ്പോൾ നിക്ഷേപവും അതിലെ ആദായവും കൂടിയുള്ള മൊത്തം തുകയിൽ 60 ശതമാനം പണമായി തിരിച്ചെടുക്കാം. ഇതിന് ആദായ നികുതി ബാധ്യതയില്ല. ബാക്കിയുള്ള 40 ശമതാനം തുക പെൻഷൻ ലഭിക്കുന്നതിനായി ഏതെങ്കിലും ആന്വിറ്റി പ്ലാനുകളിൽ നിർബന്ധമായും നിക്ഷേപിക്കണം. ഈതുകയ്ക്കും ആദായ നികുതി ബാധകമല്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: എൻപിഎസിൽനിന്ന് പിൻവലിക്കുന്ന തുകയിൽ 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. നിലവിൽ ആന്വിറ്റി പ്ലാനുകളിൽനിന്ന് കുറഞ്ഞ ആദായമാണ് ലഭിക്കുന്നത്. എന്നിരുന്നാലും ആദായനികുതിയിളവും വിപണിയുമായി ബന്ധപ്പെട്ട നേട്ടങ്ങളും താരതമ്യപ്പെടുത്തുമ്പോൾ മ്യൂച്വൽ ഫണ്ടുപോലുള്ള നിക്ഷേപ പദ്ധതികളോടൊപ്പം എൻപിഎസിലെ നിക്ഷേപവും പരിഗണിക്കാം.

from money rss http://bit.ly/39VtHLn
via IFTTT

വിപണി കൈവിട്ടു: എസ്ബിഐ കാര്‍ഡിസിന്റെ ഓഹരിക്ക് നേട്ടമുണ്ടാക്കാനായില്ല

കൊറോണക്കാലത്തെ കനത്ത വില്പന സമ്മർദത്തിനിടയിലെ ലിസ്റ്റിങ് എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസസിന് തിരിച്ചടിയായി. ഇഷ്യുവിലായ 755 രൂപയിൽനിന്ന് പത്തുമണിയോടെ 12 ശതമാനം താഴ്ന്ന് 658 നിലവാരത്തിൽ ഓഹരി വിലയെത്തി. 11.40 ആയപ്പോഴേയ്ക്കും 737 നിലവാരത്തിലേയ്ക്ക് വില ഉയർന്നു. മാർച്ച് രണ്ടിനാണ് എസ്ബിഐ കാർഡ്സിന്റെ ഐപിഒ ആരംഭിച്ചത്. വിവിധവിഭാഗങ്ങളിലായി മൊത്തം 26 ഇരട്ടിപേരാണ് ഐപിഒയ്ക്ക് അപേക്ഷിച്ചത്. കൊറോണ ഭീതിയിൽ വിപണി കൂപ്പുകുത്തുന്ന സമയത്ത് ലിസ്റ്റ് ചെയ്യുന്നത് കമ്പനിക്ക് അനുകൂലമാകില്ലെന്ന് വ്യക്തമായിരുന്നു. മികച്ച നേട്ടം പ്രതീക്ഷിച്ചാണ് പലരും ഐപിഒയ്ക്ക് അപേക്ഷിച്ചത്.

from money rss http://bit.ly/2WfRtha
via IFTTT

Sunday, 15 March 2020

നിര്‍ണായക തീരുമാനം: യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് പൂജ്യമായി കുറച്ചു

ന്യൂയോർക്ക്: സാമ്പത്തിക മാന്ദ്യത്തിന്റെസൂചന നൽകി കൊറോണ ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കരുത്തുറ്റ നടപടിയുമായി യുഎസ് കേന്ദ്ര ബാങ്ക്. സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിന്റെ ഭാഗമായി യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് പൂജ്യം ശതമാനത്തലേയ്ക്ക് കുറച്ചു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് അടിയന്തര സാഹചര്യം പരിഗണിച്ച് ഫെഡ് റിസർവ് പലിശ നിരക്ക് താഴ്ത്തുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് നിരക്കുകുറച്ചപ്പോൾ നേരിടേണ്ടിവന്ന പണലഭ്യതക്കുറവും അതുമായി ബന്ധപ്പെട്ട വിപണിയിലെ അപകടാവസ്ഥയും തടയുന്നതിനാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ നിരക്കുകുറയ്ക്കാൻ യുഎസ് തയ്യാറായത്. മാർച്ച് മൂന്നിനാണ് ഇതിനുമുമ്പ് നിരക്ക് അരശതമാനമായി കുറച്ചത്. അന്നുതന്നെ പലിശനിരക്ക് പൂജ്യമാക്കണമെന്ന നിർദേശം ഉയർന്നിരുന്നു. യുഎസ് ഫെഡ് റിസർവിന്റെ ഗവേണിങ് ബോർഡ് യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് വീണ്ടും നിരക്കിൽ കുറവുവരുത്താനുള്ള നിർണായക തീരുമാനമെടുത്തത്. ഞായറാഴ്ചയാണ് നിരക്ക് കുറയ്ക്കൽ പ്രഖ്യാപിച്ചത്. Fed cuts interest rate to zero

from money rss http://bit.ly/3a5cuPX
via IFTTT

വിപണിയില്‍ ആശങ്കതുടരുന്നു: സെന്‍സെക്‌സില്‍ നഷ്ടം 1722 പോയന്റ്

മുംബൈ: ലോകമാകെ കൊറോണ ബാധിക്കുന്നതിൽ ഓഹരി വിണിയിൽ കനത്ത ആശങ്ക തുടരുന്നു. സെൻസെക്സ് 1722 പോയന്റ് നഷ്ടത്തിൽ 32380ലും നിഫ്റ്റി 479 പോയന്റ് താഴ്ന്ന് 9475ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 190 ഓഹരികൾ നേട്ടത്തിലും 730 ഓഹരികൾ നഷ്ടത്തിലുമാണ്. 62 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്കാണ് പ്രധാനമായും നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സൺ ഫാർമ, ഡിഎൽഎഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. വിപണി ഉത്തേജനത്തിന്റെ ഭാഗമായി യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേയ്ക്കുകുറച്ചു. പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിനുമായി 700 ബില്യൺ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

from money rss http://bit.ly/39OXWUh
via IFTTT

Saturday, 14 March 2020

കൊറോണ: ചൈനയിലൊഴികെ ലോകത്തൊട്ടാകെയുള്ള റീട്ടെയില്‍ സ്‌റ്റോറുകള്‍ ആപ്പിള്‍ അടച്ചു

ചൈനയിലെ പ്രധാനനഗരങ്ങളിലൊഴികെ ലോകത്തൊട്ടാകെയുള്ള ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചു. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മാർച്ച് 27വരെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചിടുന്നത്. ആപ്പിളിന്റെ വെബ്സൈറ്റിലൂടെയാണ്സിഇഒആയ ടിം കുക്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ചൈനയ്ക്കുപുറത്ത് 460 സ്ഥലങ്ങളിലാണ് ആപ്പിളിന് റീട്ടെയിൽ ഷോറൂമുകളുള്ളത്. യുഎസിൽമാത്രം 270 എണ്ണമുണ്ട്. ലോകാരോഗ്യ സംഘടന കൊറോണ മാഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ സ്റ്റോറുകൾ നേരത്തെതന്നെ അടച്ചിരുന്നു.

from money rss http://bit.ly/33iiZvT
via IFTTT

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഉടനെ കുറച്ചേക്കും

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്(എൻഎസ് സി), സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം(എസ്സിഎസ്എസ്), സുകന്യ സമൃദ്ധി തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ കുറച്ചേക്കും. റിപ്പോ നിരക്കും ചെറുനിക്ഷേപ പദ്ധതികളുടെ പലിശയുംതമ്മിലുള്ള അന്തരംകുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്കിലാകും മാറ്റമുണ്ടാകുക. തളർച്ചയിലായ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ നിരക്ക് കുറയ്ക്കണമെന്ന് വിവിധ മേഖലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. യുഎസ് ഫെഡ് റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കുറച്ചത് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് 19 ലോകമാകെ വ്യാപിച്ചതിനെതുടർന്ന് വിവിധ രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു.

from money rss http://bit.ly/2IK7WSG
via IFTTT

ഓഹരി വിപണിയിലെ തകര്‍ച്ചകളും വിപണി സ്തംഭനങ്ങളും

ഓഹരി വിപണി തകർച്ചകളിലെ ഏറ്റവും വലുതെന്ന് വിവക്ഷിക്കപ്പെടുന്ന വൻതകർച്ച വാൾ സ്ട്രീറ്റിൽ നടന്നത് 1929 സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ്. വിപണിയിലെ ഈ പതനം 1930 ലെ വൻ മാന്ദ്യത്തിലേക്ക് വഴി തെളിച്ചു. കറുത്ത തിങ്കൾ എന്നറിയപ്പെടുന്ന, ചരിത്രത്തിൽ ഒറ്റദിവസം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ വിപണി തകർച്ച ഉണ്ടായത് 1987 ഒക്ടോബർ 19 ന് ഡൗജോൺസ് 22.6 ശതമാനം തകർച്ച രേഖപ്പെടുത്തിയപ്പോഴാണ്. ഈ സംഭവത്തിനു ശേഷമാണ് വിപണി തകർച്ചയുടെ ആഘാതം കുറയ്ക്കുന്നതിന് സർക്യൂട്ട് ബ്രേക്കർ സിസ്റ്റം നടപ്പാക്കിയത്. പരിവൃത്തി പൂർത്തിയാകുമ്പോൾ ട്രേഡിംഗ് നിർത്തി ക്രമമായ താഴ്ചകൾ ഉറപ്പാക്കുന്ന സംവിധാനമാണിത്. ഇന്ത്യയിൽ 2001 ജൂലെ രണ്ടിനാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് സർക്യൂട്ട് ബ്രേക്കർ കൊണ്ടു വന്നത്. ഇന്ത്യയിൽ ഉദാരവൽക്കരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ വിപണി തകർച്ച 1992 ൽ ആണുണ്ടായത്. 1992 ഏപ്രിൽ 28ന് ഹർഷദ് മേത്ത കുംഭകോണം പുറത്തു വന്നതോടെ സെൻസെക്സ് 12.77 ശതമാനം താഴ്ന്നു. ബിഗ്ബുൾ ആയ ഹർഷദ് മേത്ത ബാങ്കർമാരുടെ രശീതികളിൽ കൃത്രിമം കാണിച്ചാണ് ഈ വൻ തട്ടിപ്പു നടത്തിയത്. കേതൻ പരേഖ് എന്ന ട്രേഡർ നടത്തിയ മറ്റൊരു വൻ തട്ടിപ്പും ചരിത്രത്തിൽ രേഖപ്പെട്ടു. ഇതിനെത്തുടർന്ന് 2000 ഫെബ്രുവരി് 11 ലെ 5933 പോയിന്റിൽ നിന്ന് ഇതേ വർഷം ഒക്ടോബർ 13 ഓടെ സെൻസെക്സ് 3738 പോയിന്റായി താഴ്ന്നു. അക്കാലത്ത് ഇന്ത്യയിൽ സർക്യൂട്ട് ബ്രേക്കിംഗ് സംവിധാനമോ ആവശ്യമായ അപകട നിവാരണ ഏർപ്പാടുകളോ ഉണ്ടായിരുന്നില്ല. ഒറ്റദിവസം കൊണ്ട് മറ്റൊരു വൻ തകർച്ച ഉണ്ടായത് 2007 ഒക്ടോബർ 17നാണ്. അന്ന് സെൻസെക്സ് 1743 പോയിന്റാണ് താഴ്ന്നത്. വിപണി തകർന്ന് മിനിട്ടുകൾക്കകം സെൻസെക്സ് 17,307.90 ലേക്കു പതിച്ചു. സർക്യൂട്ട് ബ്രേക്കർ സംവിധാനത്തിന്റെ ഭാഗമായി ഒരു മണിക്കൂർ നേരത്തേക്ക് ട്രേഡിംഗ് നിർത്തിവെച്ചു. ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനുള്ള പങ്കാളിത്ത രേഖകളുടെ കാര്യത്തിൽ സെബി നിയമം കർശനമാക്കിയതാണ് പെട്ടെന്നുണ്ടായ ഈ വീഴ്ചക്കു കാരണം. ഇന്ത്യൻ വിപണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച ഉണ്ടായത് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ്. 2008-09 ലെ വൻ മാന്ദ്യത്തിലേക്ക് ഇതു വഴിതെളിക്കുകയും ചെയ്തു. ഇക്കാലം വരെ ഉണ്ടായതിൽ ഏറ്റവും വലിയ നഷ്ടം സെൻസെക്സ് രേഖപ്പെടുത്തിയത് 1408 പോയിന്റുകളുമായി 2008 ജനുവരി 21 നാണ്. പിറ്റേന്ന്, ജനുവരി 22ന് 2273 പോയിന്റ് തകർച്ചയുമായി ഒറ്റദിവസം കൊണ്ട് വൻ നഷ്ടം രേഖപ്പെടുത്തി. എന്നാൽ നഷ്ടം വീണ്ടെടുത്തുകൊണ്ട് 875 പോയിന്റ് നഷ്ടത്തിൽ 16,730 പോയിന്റിൽ സെൻസെക്സ് ക്ളോസ് ചെയ്തു. വിപണി തുറന്ന് മിനിട്ടുകൾക്കകം തന്നെ സർക്യൂട്ട് പരിധിയായ 10 ശതമാനം മറികടന്ന് സെൻസെക്സ് 15,576.30 ലേക്കു വീണതോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ട്രേഡിംഗ് ഒരു മണിക്കൂർ നേരത്തേക്കു നിർത്തിവെച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പതനം ഉണ്ടായത് 2008ലാണ്. സെൻസെക്സ് പരമാവധിയിൽ നിന്ന് 65 ശതമാനം പതനം രേഖപ്പെടുത്തിയപ്പോഴാണത്. കോവിഡ്-19 കാരണം ഇപ്പോൾ വിപണികളിലുണ്ടായ തകർച്ച യുഎസ് ഉൾപ്പടെ നിരവധി വിപണികളിൽ സർക്യൂട്ട് ബ്രേക്കർ നടപ്പാക്കുന്നതിനിടയാക്കി. കോവിഡ്-19 ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണമാണ് വിപണികളിൽ ഭീതിദമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ വർഷം ആഗോള സമ്പദ് രംഗം മാന്ദ്യത്തിലേക്കു നീങ്ങും. ഇന്ത്യക്കും ഇതിൽ നിന്നു മാറി നിൽക്കാനാവില്ല. എന്നാൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാമ്പത്തിക മേഖലകളിലൊന്ന് ഇന്ത്യയുടേതായിരിക്കും. ക്രൂഡോയിലിന്റെ വിലയിടിവ് ഇന്ത്യക്ക് വലിയ അനുഗ്രഹമാണുണ്ടാക്കുക. ക്രൂഡിന്റെ വിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ കുറവും ഇന്ത്യക്ക് 10000 കോടി രൂപയുടെ മിച്ചമുണ്ടാക്കും. ഇതു കാരണം വ്യാപാര, ധന കമ്മികൾ കുറയുകയും രൂപക്ക് മെച്ചപ്പെട്ട സ്ഥിരത കൈവരികയും വിലക്കയറ്റം കുറയുകയും വിശാല സാമ്പത്തിക സുസ്ഥിരത നില നിൽക്കുകയും ചെയ്യും. പ്രതിസന്ധിയിലും അവസരം ? വിപണിയുടെ തകർച്ച ഉയർത്തിയ ചോദ്യം ഇതാണ്- ഓഹരി വാങ്ങാനുള്ള അവസരമാണോ ഇത്? നിക്ഷേപകന്റെ ധൈര്യവും ഉറച്ചു നിൽക്കാനുള്ള കഴിവും അനുസരിച്ചുവേണം ഇതിന് ഉത്തരം പറയാൻ. ദീർഘകാല നിക്ഷേപ ലക്ഷ്യവും ആവശ്യത്തിനു പണവും കൈവശമുള്ള നിക്ഷേപകന് ഏറ്റവും പറ്റിയ അവസരമാണിത്. ഗുണ നിലവാരമുള്ള ഓഹരികൾക്ക് നല്ല മൂല്യം ഉണ്ടാകും. മഹാനായ നിക്ഷേപ ഗുരു ബെഞ്ചമിൻ ഗ്രഹാമിന്റെ വാക്കുകളാണ് ഈയവസരത്തിൽ ചെവിക്കൊള്ളേണ്ടത്. മൂല്യം പരിഗണിക്കുന്ന നിക്ഷേപകനെ സംബന്ധിച്ചേടത്തോളം തകർന്ന വിപണി വാങ്ങലിന് ഏറ്റവും അനുകൂലമാണ്. എന്നാൽ വിപണി താഴോട്ടു പോകുമ്പോൾ ഓഹരി വാങ്ങുക അത്ര എളുപ്പമല്ല. തകരുന്ന വിപണികളിൽ ഓഹരികളെക്കുറിച്ചുള്ള കണക്കുക കൂട്ടലുകൾ മങ്ങുന്ന വേളയിൽ നിക്ഷേപിക്കാൻ ധൈര്യവും അച്ചടക്കവും വേണം. അദ്ദേഹം പറഞ്ഞു. വിപണിയിൽ ഇപ്പോഴുണ്ടായ പരിഭ്രാന്തി 2008 ലെ തകർച്ചയ്ക്കും തുടർന്നുണ്ടായ അങ്കലാപ്പിനും സമാനമാണ്. ഭീതിയുടെ അക്കാലത്ത് ഓഹരികൾ വാങ്ങുകയും ഉറച്ചു നിൽക്കുകയും ചെയ്ത നിക്ഷേപകർ പിന്നീട് രണ്ടു വർഷത്തിനകം വിപണികൾ വീണ്ടെടുപ്പു നടത്തിയപ്പോൾ ഉണ്ടാക്കിയത് വൻ ലാഭമാണ് എന്ന കാര്യം ഓർക്കേണ്ടത് ആവശ്യമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss http://bit.ly/3aV8tgN
via IFTTT