121

Powered By Blogger

Thursday, 14 May 2020

Thiruvaavaniraavu Lyrics: Jacobinte Swargarajyam Malayalam Movie Song

Movie: Jacobinte Swargarajyam
Year: 2016
Singer: Unni Menon & Sithara
Music: Shaan Rahman
Lyrics: Manu Manjith
Actor: Nivin Pauly
Actress: Reba Monica John
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu

Maavin komperunnoru poovaali kuyile
Maaveli thampraante varavaayaal chollu

Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu

Poove poli poove poli poove poove
Poove poli poove poove

Poove poli poove poli poove poove
Poove poli poove poove

Aaaahhh...

Kadakkannil mashi minnum
Murappennin kavilathu
Kurumpinte kulirumma sammaanam
Pookkooda niraykkuvaan
Pularmanjin kadavathu
Punnaara kaattinte sanchaaram
Ilayittu vilampunna ruchikalil vidarunnu
Niravayarooninte santhosham
Poonkodi kasavittu oonjaalilaadumpol
Ninavoramunarunnu sangeetham
Sangeetham

Poove poli poove poli poove poove
Poove poli poove poove

Poove poli poove poli poove poove
Poove poli poove poove

Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu
Maavin komperunnoru poovaali kuyile
Maaveli thampraante varavaayaal chollu
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu


* This article was originally published here

ആദായ നികുതി ബാധ്യതയില്‍ മാറ്റമുണ്ടാകില്ല; ടിഡിഎസ് കുറച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല

ടിഡിഎസും ടിസിഎസും 25ശതമാനം കുറച്ചതുകൊണ്ട് വ്യക്തികൾക്ക് നേട്ടമൊന്നുമില്ലെന്നുമാത്രമല്ല ഭാവിയിൽ ബാധ്യതകൂടുകയും ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനൊപ്പം ടിഡിഎസ്, ടിസിഎസ് എന്നിവയിൽ 25ശതമാനം കിഴിവ് നൽകുന്നതായി പ്രഖ്യാപിച്ചത്. തൽക്കാലത്തേയ്ക്ക് ജനങ്ങൾക്കിടയിൽ പണലഭ്യത ഉറപ്പാക്കാൻമാത്രമേ ഇത് ഉപകരിക്കൂ.ടിഡിഎസും ടിസിഎസും പിടിച്ചില്ലെങ്കിലും സ്ലാബ് അനുസരിച്ച് ആദായനികുതി നൽകാൻ ഓരോ വ്യക്തിയുടെയും ബാധ്യസ്ഥനാണ്.ഭാവിയിൽ കുറവുവരുത്തിയ 25ശതമാനം തിരിച്ചടയ്ക്കേണ്ടിവരും. ടിഡിഎസ്25ശതമാനം കുറച്ചതിലൂടെ 10ശതമാനത്തിൽനിന്ന് 7.5ശതമാനമായി തുക കുറയുമെന്നത് വാസ്തവമാണ്. എന്നാൽ ഇപ്പോൾ കുറച്ച 2.5ശതമാനം തുകകൂടി അധികമായി ആദായ നികുതി നൽകേണ്ടിവരും. അത് ഭാവിയിൽ ബാധ്യതകൂട്ടും. ഉദാഹരണം നോക്കാം: സ്ഥിര നിക്ഷേപത്തിന് നടപ്പ് സാമ്പത്തികവർഷം 50,000 രൂപ പലിശ ലഭിച്ചെന്നിരിക്കട്ടെ. 10ശതമാനം ടിഡിഎസ് ഈടാക്കി ബാക്കിയുള്ള തുകയാണ് ബാങ്കുകൾ നിക്ഷേപകന് നൽകുക. 2020 മെയ് 14ന് നിലവിൽവന്ന പുതുക്കിയ നിരക്ക് പ്രകാരം 7.5ശതമാനമാണ് ബാങ്കുകൾ ഈടാക്കുക. ഇതുപ്രകാരം 3,750 രൂപ കിഴിവ് ചെയ്തശേഷമാകും പലിശ നൽകുക. അതായത് 45,000 രൂപയ്ക്കുപകരം തൽക്കാലം നിങ്ങളുടെ കയ്യിൽ 46,250 രൂപ ലഭിക്കും. എന്നാൽ ആദായനികുതി നൽകേണ്ട സമയത്ത് കിഴിവുചെയ്ത ഈതുകകൂടി കൂട്ടി അടയ്ക്കേണ്ടിവരും. പത്തുശമതാനം നികുതി സ്ലാബിലുള്ളവർ കൂടുതലായി അടയ്ക്കേണ്ടിവരിക 2.5ശതമാനം തുകയാണ്. 20ശതമാനം സ്ലാബിലുള്ളവരാകട്ടെ ലഭിച്ച പലിശയിന്മേൽ 12.5ശതമാനം അധിക തുകയാകും നൽകേണ്ടിവരിക. പലിശയ്ക്ക് ബാധകമായ ആദായ നികുതി നിയമത്തിൽമാറ്റംവരുത്താത്തിടത്തോളം ആത്യന്തികമായി ഇതിന്റെ ഗുണം വ്യക്തികൾക്ക് ലഭിക്കില്ല. മ്യൂച്വൽ ഫണ്ട്, ഓഹരി, വാടക വരുമാനം എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. മ്യൂച്വൽ ഫണ്ടുകളിൽനിന്നും ഓഹരി നിക്ഷേപത്തിൽനിന്നും ലഭിക്കുന്ന ലാഭവിഹിതം വർഷത്തിൽ 5000 രൂപയ്ക്കുമുകളിലാണെങ്കിൽ 10ശതമാനം ടിഡിഎസ് കമ്പനികൾ ഈടാക്കി സർക്കാരിലേയ്ക്കടയ്ക്കും. അതുകഴിച്ചുള്ള ബാക്കിതുകയാണ് നിക്ഷേപകന് നൽകുക. ഇത് 7.5ശതമാനമായി കുറയുമെങ്കിലും പിന്നീട് കുറച്ചതുകകൂടി കൂട്ടി അടയ്ക്കേണ്ടിവരുമെന്ന് ചുരുക്കം.

from money rss https://bit.ly/3fH89pf
via IFTTT

Wednesday, 13 May 2020

സാമ്പത്തിക പാക്കേജ്: രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് വ്യാഴാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും. ധനമന്ത്രി നിർമല സീതാരാമനാണ് വാർത്താ സമ്മേളനത്തിൽ പാക്കേജ് പ്രഖ്യാപിക്കുക. ചെറുകിട ബിസിനസുകാർക്ക് വിവിധ വായ്പകൾ ഉറപ്പാക്കുന്ന പാക്കേജാണ് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങളുടെ(എം.എസ്.എം.ഇ)നിർവചനത്തിൽ മാറ്റംവരുത്തുകയും ചെയ്തു. അതുവഴി ചെറിയ സംരംഭങ്ങൾ വളർന്നുവലുതായാലും അവർക്ക് മുമ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാവില്ല. Finance Minister Smt. @nsitharaman will address a Press Conference today, 14th May 2020, at 4 PM in New Delhi.#EconomicPackage#AatmanirbharBharat #AatmaNirbharBharatAbhiyan #IndiaFightsCorona pic.twitter.com/mTEISUNFGQ — Ministry of Finance 🇮🇳 #StayHome #StaySafe (@FinMinIndia) May 14, 2020

from money rss https://bit.ly/3cwARXU
via IFTTT

നോട്ട് അച്ചടിക്കാന്‍ വീടുകളിലെ സ്വര്‍ണം സര്‍ക്കാര്‍ വാങ്ങുന്നു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന സ്വർണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താൻ സർക്കാർ. കൂടുതൽ കറൻസി അച്ചടിക്കാനാണ് ഗാർഹിക സ്വർണവും വിദേശ കരുതൽശേഖരവും ഈടായി ഉപയോഗിക്കുക. ഇതിന്റെ ഈടിന്മേൽ കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു. സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകൾവഴിയാകും വീടുകളിൽനിന്ന് സ്വർണം ശേഖരിക്കുകയെന്നും അറിയുന്നു. 25,000 ടൺ സ്വർണം രാജ്യത്തെ വീടുകളിൽ ശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. നേരത്തെതന്നെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം സർക്കാർ നടപ്പാക്കിയിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല.ചുരുങ്ങിയത് 30 ഗ്രാം സ്വർണാഭരണങ്ങൾ ബാങ്കിൽ നിക്ഷേപിച്ച് പലിശ നേടാവുന്ന പദ്ധതിയാണിത്. പരമാവധി എത്ര ഗ്രാംവേണമെങ്കിലും നിക്ഷേപിക്കാം. Govt likely to purchase gold from households without seeking the source

from money rss https://bit.ly/35URnyq
via IFTTT

പലചരക്ക് കട അടഞ്ഞിട്ടും ‘ഒരു കൈ’ക്കരുത്തിൽ ബാബുവിന്റെ യന്ത്രവത്കൃത വഞ്ചി

ബാബു സ്വന്തമായി നിർമിക്കുന്ന യന്ത്രവത്കൃത വഞ്ചിയുമായി കൊച്ചി: ആരും വീണുപോകുന്ന തകർച്ചയിൽ മനക്കരുത്തുകൊണ്ട് കുറവുകളെ മായ്ച്ചുകളഞ്ഞ് ജീവിതത്തിൽ വിജയിക്കുന്നവരുണ്ട്. അത്തരമൊരു ജീവിത മാതൃകയാണ് മുളവുകാട് സ്വദേശിയായ ബാബുവെന്ന സേവ്യർ മാനുവലിന്റേത്. 20 വർഷം മുമ്പ് വിദേശത്ത് ജോലിക്കിടയിൽ മെഷീനിനിടയിൽപ്പെട്ട് ബാബുവിന്റെ കൈകൾ വേർപെട്ടു പോയി. ചികിത്സയിലൂടെ ഇത് കൂട്ടിയോജിപ്പിച്ചെങ്കിലും ഒരു കൈക്ക് സ്വാധീനം നഷ്ടമായി. എന്നാൽ തിരികെയെത്തിയ ബാബു ജീവിതത്തോട് പടപൊരുതി, വീടിനോടു ചേർന്നുള്ള പലചരക്ക് കടയിൽ ജീവിതം കരുപ്പിടിപ്പിച്ചു. തോൽക്കരുതെന്ന മനസ്സിന്റെ തോന്നൽ ബാബുവിനെ ഒരു കൈ കൊണ്ട് വാഹനം ഓടിക്കാൻ വരെ കരുത്തനാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോട പലചരക്ക് കടയിൽ കച്ചവടമില്ലാതെ ജീവിതത്തിന്റെ താളം പതിഞ്ഞു തുടങ്ങി. വീട്ടിലിരിക്കുന്ന സമയം വെറുതെ കളയരുതെന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നും ബാബു തീരുമാനിച്ചു. യന്ത്രവത്കൃത വഞ്ചികളിലൊന്ന് പണിയണം എന്ന കാര്യം പറഞ്ഞപ്പോൾ നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നാണ് ഭാര്യ മോളി പറഞ്ഞത്. എന്നാൽ ബാബുവിന് തോൽക്കാൻ മനസ്സില്ലായിരുന്നു. 18-ാം വയസ്സിൽ വാർപ്പും മോട്ടോറും ഉപയോഗിച്ച് അമ്മയ്ക്ക് അലക്ക് യന്ത്രം നിർമിച്ച് സമ്മാനിച്ച ആളാണ് ബാബു. എന്നാൽ ഇന്നതല്ല സ്ഥിതി. പ്രായം 55 പിന്നിട്ടിരിക്കുന്നു. ഒരു കൈയുടെ സ്വാധീനക്കുറവും. സുഹൃത്തുക്കളോട് യന്ത്രവത്കൃത വഞ്ചിയുടെ വിവരങ്ങൾ തേടി. ശേഷം ഏപ്രിലിൽ ബാബു പണിയും തുടങ്ങി. 12 അടി നീളവും മൂന്ന് അടി വീതിയുമുള്ള വഞ്ചിയിൽ ആയിരം സി.സി. ശക്തിയുള്ള എൻജിനും പിടിപ്പിച്ചു. ബി.ടെക്. ഒന്നാം വർഷ വിദ്യാർഥിയായ മകൻ ചില സഹായങ്ങൾ ചെയ്ത് നൽകി. നിലവിൽ വഞ്ചി വെള്ളത്തിൽ ബാലൻസിങ് പരീക്ഷണത്തിലാണ്. ഒരു ലോക്ക്ഡൗണിനും തന്റെ ജീവിതത്തിന് പൂട്ടിടാൻ കഴിയില്ലെന്ന് തെളിയിക്കാനുള്ള കച്ചമുറുക്കലിലാണ് ബാബു. 'സ്വന്തമായി നിർമിച്ച വഞ്ചിയിൽ മകന്റെ കൂടെ കായലിൽ പോയി മീൻ പിടിക്കണം' - വല വാങ്ങാനുള്ള ഓർഡർ കൊടുത്ത് കാത്തിരിക്കുകയാണ് തിരുനെല്ലത്ത് വീട്ടിൽ ബാബു.

from money rss https://bit.ly/2T0nYNN
via IFTTT

സെന്‍സെക്‌സില്‍ 433 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഒന്നാംഘട്ട സാമ്പത്തിക പാക്കേജ് ഓഹരി സൂചികകൾക്ക് നേട്ടമാക്കാനായില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. കോവിഡ് വ്യാപനം തുടരുന്നത് കൂടുതൽ സാമ്പത്തിക തളർച്ചയ്ക്ക് വഴിവെയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ മുന്നറിയിപ്പും വിപണിയെ ബാധിച്ചു. സെൻസെക്സ് 433 പോയന്റ് നഷ്ടത്തിൽ 31575ലും നിഫ്റ്റി 116 പോയന്റ് താഴ്ന്ന് 9267ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, നെസ് ലെ, അൾട്രടെക്ക് സിമെന്റ്, വേദാന്ത, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഗ്രാസിം, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ ഉൾപ്പടെയുള്ള സൂചികകൾ നഷ്ടത്തിലാണ്.

from money rss https://bit.ly/35WZo5T
via IFTTT

മീറ്റർറീഡിങ് വൈകിയതിനാൽ പണം നഷ്ടമാവില്ല

തിരുവനന്തപുരം: മീറ്റർ റീഡിങ് വൈകിയതുകൊണ്ട് വൈദ്യുതി ഉപഭോക്താക്കളിൽ ആർക്കും പണംനഷ്ടമാകില്ലെന്ന് മന്ത്രി എം.എം. മണി. സെക്ഷൻ ഓഫീസിലോ സൂപ്രണ്ടുമായോ ബന്ധപ്പെട്ടാൽ ബില്ലിൽ തെറ്റുണ്ടെങ്കിൽ തിരുത്തിനൽകും. അധികത്തുക ആരെങ്കിലും അടച്ചിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ വകയിരുത്തും. മീറ്റർറീഡിങ് വൈകിയതിനാൽ ഒട്ടേറെപ്പേരുടെ ബിൽ അമിതമായി ഉയർന്നെന്ന പരാതിയുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിൽ കൂടിയെന്ന് എല്ലാ വേനലിലും പരാതി ഉയരുന്നത് സ്വാഭാവികമാണ്. എല്ലാവരും വീട്ടിലായിരുന്നതിനാൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചതാണ് ബിൽകൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 16-നാണ് മീറ്റർറീഡിങ് എടുക്കേണ്ടിയിരുന്നത്. എന്നാൽ മുടങ്ങിയ റീഡിങ് 20-നാണ് പുനരാംരഭിച്ചത്. അതിനാൽ അറുപത് ദിവസങ്ങൾക്കുപകരം വൈകിയ ദിവസങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ബിൽ കണക്കാക്കിയത്. ഇതോടെ പലരുടെയും ഉപഭോഗത്തിന്റെ സ്ലാബ് മാറി, ബിൽത്തുക വൻതോതിൽ ഉയർന്നു. 24 മുതൽ ബില്ലുകൾ തിരുത്തി നൽകിത്തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. അടച്ചിട്ട കടകളിൽ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകിയത്. ഇത് ഉപഭോഗത്തിന് അനുസൃതമല്ല. അതിനാൽ അവർ ബിൽത്തുകയുടെ 70 ശതമാനം അടച്ചാൽമതിയെന്നും മന്ത്രി അറിയിച്ചു.

from money rss https://bit.ly/364RTKk
via IFTTT

കൂലികിട്ടാത്തതിൽ കൂട്ടപ്പരാതി

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ശമ്പളമോ കൂലിയോ വെട്ടിക്കുറയ്ക്കരുതെന്ന സർക്കാർ നിർദേശം പാലിക്കുന്നില്ലെന്ന് ലേബർ ഓഫീസർമാർക്ക് കൂട്ടപ്പരാതി. സ്വകാര്യ സ്കൂളുകൾ, ഹോട്ടലുകൾ തുടങ്ങി വിവിധമേഖലയിൽനിന്നുള്ള പരാതികളുണ്ട്. കോവിഡ് പ്രതിരോധത്തിലുള്ള നഴ്സുമാർക്കുപോലും ശമ്പളം കുറച്ചതായി പരാതിയുണ്ട്. തൊഴിലുടമയോട് കൂലിനൽകണമെന്ന് നിർദേശിക്കുകയും അതിനുവഴങ്ങാത്തവർക്ക് നോട്ടീസ് നൽകുകയും മാത്രമാണ് ലേബർ ഓഫീസർമാർ ചെയ്യുന്നത്. കൂടുതൽ നടപടികളിലേക്ക് കടക്കാൻ നിയമപിൻബലമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സ്ഥാപന ഉടമകൾക്കും ഫാക്ടറി ഉടമകൾക്കുമായി ലേബർ കമ്മിഷണർ നൽകിയ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് ലേബർ ഓഫീസർ നോട്ടീസ് നൽകുന്നത്. പരമാവധി രമ്യതയിൽ പ്രശ്നം തീർക്കാനാണ് ശ്രമം. വരുമാനം നിലയ്ക്കുകയോ, കുത്തനെ ഇടിയുകയോ ചെയ്തതിനാൽ നിർദേശം പാലിക്കാനാവില്ലെന്നാണ് ചില ഉടമകളുടെ നിലപാട്. കൊല്ലം ജില്ലയിലെ 200 ജീവനക്കാരുള്ള ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ മൂന്നുമാസമായി ശമ്പളം നൽകിയിട്ടില്ലെന്നാണ് പരാതി. പലസ്ഥാപനങ്ങളും ദിവസവേതനക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചുവിടാനും തുടങ്ങിയിട്ടുണ്ട്. പേയ്മെന്റ് ഓഫ് വേജസ് ആക്ട്, മിനിമം വേജസ് ആക്ട് എന്നിവ അനുസിച്ചാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം. ജോലിക്ക് ഹാജരാകുന്നതിന് ആനുപാതികമായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. അതിനാൽ, ഹാജരാകാത്ത ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാവില്ല. ഇതാണ് ലേബർ ഓഫീസർമാരെ കുഴക്കുന്നത്. . ലേബർ കമ്മിഷണറുടെ നിർദേശങ്ങൾ:അർഹമായ എല്ലാ ലീവുകളും സ്പെഷ്യൽ ലീവുകളും അനുവദിക്കണം, വേതനം കുറയ്ക്കാനോ ലോക്ഡൗണിൽ ജോലിക്ക് ഹാജരാവാൻ നിർബന്ധിക്കാനോ പാടില്ല, ടാർജറ്റുകൾ ഏർപ്പെടുത്താനോ ടാർജറ്റ് പാലിക്കണമെന്ന് നിർബന്ധിക്കാനോ പാടില്ല. ലേ-ഓഫ്, ലോക്ക്-ഔട്ട്, ടെർമിനേഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കരുത്, കാഷ്വൽ, ടെമ്പററി, കരാർ, ട്രെയിനി, ദിവസവേതനക്കാർ എന്നിവരെയൊന്നും പിരിച്ചുവിടാനോ വേതനം കുറയ്ക്കാനോ പാടില്ല.

from money rss https://bit.ly/3fLOW5z
via IFTTT

നേരിട്ട് പണംനൽകാതെ സാമ്പത്തിക പാക്കേജിന്റെ ആദ്യഘട്ടം

കോവിഡിനുശേഷം കേന്ദ്രം ആദ്യം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജിൽ ജനങ്ങൾക്ക് നേരിട്ട് പണമെത്തുന്ന പദ്ധതികളുണ്ടായിരുന്നെങ്കിൽ, ബുധനാഴ്ച ധനമന്ത്രി അവതരിപ്പിച്ചതിൽ അതില്ല. കർഷകർ, മുതിർന്ന പൗരർ, വിധവകൾ, ജൻധൻ അക്കൗണ്ടുള്ള വനിതകൾ തുടങ്ങിയവർക്ക് നേരിട്ട് പണംനൽകുന്നതായിരുന്നു ആദ്യപാക്കേജ്. കൂടാതെ സൗജന്യറേഷൻ, സൗജന്യ പാചകവാതകം തുടങ്ങി സർക്കാരിന് നേരിട്ട് പണച്ചെലവുള്ള വിവിധ പദ്ധതികളുമുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ ആദ്യപടിയായി ധനമന്ത്രി ബുധനാഴ്ച അവതരിപ്പിച്ചതിൽ സർക്കാരിന് നേരിട്ട് സാമ്പത്തികബാധ്യത വരുന്നവ കുറവാണ്. ചെറുകിട ബിസിനസുകാർക്ക് വിവിധ വായ്പകൾ ഉറപ്പാക്കുന്ന പക്കേജാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പലിശരഹിതമോ പലിശകുറവുള്ളതോ ആയ വായ്പകളല്ല നൽകുന്നത്. മറിച്ച് ഇത്തരം സംരംഭങ്ങൾക്ക് ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പയ്ക്ക് സർക്കാർ ഗാരന്റി നൽകുകയാണ്. വൈദ്യുതി വിതരണ കമ്പനികൾക്കും കുടിശ്ശിക തിരിച്ചടവിനായി പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. 100 കോടി രൂപ വിറ്റുവരവുള്ളതും വായ്പതിരിച്ചടവ് ബാക്കി 25 കോടി രൂപയിൽ താഴെയുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ഈടില്ലാതെ വായ്പനൽകുന്നത്. ആദ്യവർഷം തിരിച്ചടവ് ആവശ്യമില്ലാത്തത് പ്രിൻസിപ്പൽ തുകയ്ക്ക് മാത്രമാണ്, പലിശയ്ക്കല്ല. ചെറുകിട സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) നിർവചനത്തിൽ മാറ്റംവരുത്തുകയാണ് മറ്റൊന്ന്. അതുവഴി ചെറിയ സംരംഭങ്ങൾ വളർന്നുവലുതായാലും അവർക്ക് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമാവില്ല. സർക്കാരിന് നേരിട്ട് പണച്ചെലവില്ലാതെ ചെറുകിടസംരംഭകർക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപനം ആഗോള ടെൻഡറിന്റേതാണ്. 200 കോടി രൂപയിൽ താഴെയുള്ള സർക്കാർ ഇടപാടുകളിൽ ആഗോള ടെൻഡർ ഒഴിവാക്കിയതുവഴി ആഭ്യന്തര ചെറുകിട സ്ഥാപനങ്ങൾക്ക് മത്സരക്ഷമത കൂടും. അവയ്ക്ക് ടെൻഡർ ലഭിക്കാനുള്ള സാധ്യതയും വർധിച്ചു. കരാറുകാർക്ക് ജോലിതീർക്കാൻ ആറുമാസംകൂടി സമയം, നികുതിറിട്ടേൺ അടയ്ക്കാൻ കൂടുതൽ സമയം തുടങ്ങിയവയും സർക്കാരിനുനേരിട്ട് ബാധ്യത സൃഷ്ടിക്കുന്നതല്ല. പി.എഫ്. വിഹിതം ശമ്പളത്തിന്റെ 12 ശതമാനത്തിൽനിന്ന് 10 ശതമാനമാക്കിയതാവട്ടെ സർക്കാരിന് പലിശബാധ്യത കുറയ്ക്കുകയാണ് ചെയ്യുക. മുമ്പ് ശമ്പളത്തിന്റെ 12 ശതമാനം വിഹിതത്തിന് സർക്കാർ പലിശ നൽകിയിരുന്നത് അടുത്ത മൂന്നുമാസത്തേക്ക് കുറഞ്ഞതുകയ്ക്ക് നൽകിയാൽ മതി.

from money rss https://bit.ly/3budrB7
via IFTTT

Joliyum Kooliyum Illaa Lyrics : Georgettan's Pooram Malayalam Movie Song

Movie: Georgettan's Pooram
Year: 2017
Singer: Gopi Sunder
Lyrics: Hari Narayanan
Music: Gopi Sunder
Actor: Dileep
Actress: Rajisha Vijayan


Joliyum kooliyum illaa thendi nadakkana kandaa
Chettanmaaaru thrissur chettanmaaaru
Water tankinu meethe veru pidichath kandaa
Chettanmaaaru thrissur chettanmaaaru
Chettanmaaaru nammude chettanmaaaru
Chettanmaaaru thrissur chettanmaaaru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru

Ghadikalu naalum kudumbathinennum
Thari gunamilla chettanmaaaru
Kadathinna mele
Pole chettanmaru

Valichum pukayil chumachum
Cheruthu kazhichum chilathu porichum
Chilare valachum karangy adichum
Vattayi parambilirikanoru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru

Gajamela aate perunnalinatte
Thalapathu kanum chettanamaru
Mugham nokidathe thunaykethidunnu
Pothu sowthupole chettanmaaaru

Janichal avide marichal
Udane kuthikkum
Panikal edukkum
Kanivu vithaykum
Uyiru kodukkum
Vattayi parambilirikanoru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru

Joliyum kooliyum illaa thendi nadakkana kandaaa
Chettanmaaru thrissur chettanmaaaru
Chettanmaaaru nammude chettanmaaaru
Chettanmaaaru thrissur chettanmaaaru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru


* This article was originally published here

സാമ്പത്തിക പാക്കേജ്: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 637 പോയന്റ് നേട്ടത്തില്‍

മുംബൈ: സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9,350 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സ് 637.49 പോയന്റ് നേട്ടത്തിൽ 32,008.61ലും നിഫ്റ്റി 187 പോയന്റ് ഉയർന്ന് 9383.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 723 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, അദാനി പോർട്സ്, അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, സൺ ഫാർമ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് നാലുശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊർജം, ഐടി ഓഹരികളും നേട്ടത്തിലായിരുന്നു. Stimulus announcement pushes Nifty above 9,350, Sensex up 637 pts

from money rss https://bit.ly/2Z0G4D9
via IFTTT

ബൃഹത്തായ പദ്ധതി: വരാനിരിക്കുന്നത് ധീരമായ പരിഷ്‌കാരങ്ങള്‍

പ്രതിസന്ധിയിലെ അവസരം പാഴാക്കിക്കളയരുതെന്ന ഉറച്ച നിലപാടോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 ലക്ഷം കോടി രൂപയുടെ വൻപദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്. ഇതുലക്ഷ്യം വെക്കുന്നത് ക്ളേശമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ മാത്രമല്ല, സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച് രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് പ്രതീക്ഷയിലേക്കും കരുത്തിലേക്കും നയിക്കാൻ കൂടിയാണ്. സർക്കാറും റിസർവ് ബാങ്കും നേരത്തേ പ്രഖ്യാപിച്ചവ ഉൾപ്പടെയുള്ള 20 ലക്ഷം കോടി രൂപയുടെ സമഗ്ര പദ്ധതി ജിഡിപിയുടെ 10 ശതമാനംവരും. വികസ്വര വിപണികളിൽ ഈ പ്രതിസന്ധിയിൽ കണ്ട ഏറ്റവും ബൃഹത്തായ പദ്ധതി തന്നെയാണിത്. അന്തരാഷ്ട്ര നാണ്യ നിധിയുടെ കണക്കനുസരിച്ച് വികസ്വര വിപണികളിൽ ഇതുവരെയുണ്ടായ ശരാശരി പാക്കേജ് ജിഡിപിയുടെ 2.5 ശതമാനം മാത്രമാണ്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പ്രതിസന്ധിയിലുള്ള മറ്റുമേഖലകൾക്കും ആശ്വാസം പകരുമെന്നു കരുതപ്പെടുന്ന പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കും. ആശ്വാസവും ഉത്തേജനവും പകരുന്നതിനപ്പുറം ഈ പാക്കേജ് അനുപമമായിത്തീരുന്നത് രാജ്യത്തെ സ്വാശ്രയ, സാമ്പത്തിക ശക്തിയാക്കിത്തീർക്കുന്നതിനുള്ള കാഴ്ചപ്പാടുൾക്കൊള്ളുന്ന വികസന രേഖയായി അതുമാറുന്നു എന്നുള്ളതുകൊണ്ടാണ്. പ്രാദേശികതയിൽ അമിത ഊന്നൽവേണ്ട പ്രാദേശികതയെക്കുറിച്ച് വാചാലമാകുന്നത് കഴിഞ്ഞ കാലങ്ങളിലെ നിഷ്ഫലമായ സ്വയം പര്യാപ്തനയങ്ങളായി അധപതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികതയ്ക്ക് അമിതമായ ഊന്നൽ നൽകുന്ന ആത്മനിർഭർ ഭാരത് നയം ആധുനിക, ആഗോള വിപണി സങ്കൽപത്തോടു ചേർന്നുപോകുന്നതല്ല. ആഗോളീകൃത ലോകത്ത് സ്വാശ്രയം എന്നാൽ ഇറക്കുമതിക്കു പണം നൽകാനുള്ളകഴിവ് ആണെന്നോർക്കണം, അല്ലാതെ സ്വയം പര്യാപ്തയല്ല. 2020 സാമ്പത്തിക വർഷത്തിൽ 170 രാജ്യങ്ങളിലേക്ക് 20.5 ബില്യൺ ഡോളറിന്റെ മരുന്നു കയറ്റുമതിയിലൂടെ ലോകത്തിന്റെ ഫാർമസിയായി മാറിയിരിക്കയാണ് ഇന്ത്യ. ഇന്ത്യയുടെ ഐടി വ്യവസായം ആഗോള വിപണിയിലെ അവസരങ്ങൾ മുതലാക്കിക്കൊണ്ട് ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ച് 180 ബില്യൺ ഡോളറിന്റെ വൻ വ്യവസായമായും മാറിക്കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങിനെയായിരിക്കേ പ്രാദേശികതക്ക് അമിതപ്രാധാന്യം നൽകുന്നത് ശ്രദ്ധിച്ചുവേണം. ചൈനയ്ക്കെതിരായി വൈകാരിക തിരിച്ചടി മുതലാക്കാനുള്ള ഒരു ഹ്രസ്വകാലതന്ത്രമായി ഇതുപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ ഫലമുണ്ടാക്കാൻ അമിത പ്രാദേശിക വൽക്കരണത്തിനു കഴിയില്ല. ധീരമായ പരിഷ്കരണങ്ങൾക്കു സാധ്യത ഭൂമി, തൊഴിൽ, ധനലഭ്യത, നിയമങ്ങൾ എന്നിവയിൽ ഊന്നിയ പരിഷ്കാരങ്ങൾ വിവേകപൂർവമാണ്. കോവിഡ്-19ന്റെ അനിവാര്യ ഫലങ്ങളിലൊന്ന് ഭൂമിശാസ്ത്രപരമായ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ചില വിതരണച്ചങ്ങലകൾ ചൈനയിൽ നിന്നു മാറ്റപ്പെടും എന്നതാണ്. ഭൂ, തൊഴിൽ നിയമങ്ങളിൽ ആവശ്യമായ മാറ്റംവരുത്തി ബംഗ്ലാദേശും വിയറ്റ്നാമും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര മനുഷ്യ വിഭവശേഷിയുള്ള ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾക്കു സന്നദ്ധമാവണം. ഈ മേഖലകളിൽ മാറ്റംകൊണ്ടുവരാനുള്ള ഏറ്റവും ഉചിതമായ സമയമാണ് പ്രതിസന്ധിയുടെ ഈഘട്ടം. ദ്വിമുഖമാണ് പുതിയ പാക്കേജ്. ക്ളേശമനുഭവിക്കുന്നവർക്ക് കൂടുതൽ പണമെത്തിക്കുന്നതുപോലെയുള്ള നടപടികളും പ്രതിസന്ധിയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും അതുറപ്പുവരുത്തും. സർക്കാരിന്റെ പ്രഥമ പരിഗണന ന്യായമായും പാവപ്പെട്ടവരായിരിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സാമ്പത്തികസഹായം പ്രവർത്തന മൂലധനത്തിനുള്ള വായ്പാ ഗാരണ്ടിയാവാനാണിട. വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കഷ്ടതയനുഭവിക്കുന്ന മേഖലകൾക്കും ആശ്വാസനടപടികൾക്കു സാധ്യതയുണ്ട്. ധനകാര്യ അച്ചടക്കത്തിന് റോഡ് മാപ്പ് അനിവാര്യം പാക്കേജ് ബൃഹത്താണെന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ ചെലവാക്കുന്നതുക കുറവായിരിക്കും. സർക്കാർ അധികമായി കടമെടുക്കുന്നു പ്രഖ്യാപിച്ചിട്ടുള്ളത് 4.2 ലക്ഷം കോടി രൂപ മാത്രമാണ്. പാക്കേജിന്റെ പ്രധാനഭാഗം വായ്പാ ഗാരണ്ടി ആകാനാണു സാധ്യത. എന്തായാലും ധനകമ്മിയിൽ വലിയ വർധനവ് അനിവാര്യമാണ്. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനകമ്മി ഉൾക്കൊള്ളുന്ന പൊതുമേഖലാ വായ്പാ ആവശ്യം ജിഡിപിയുടെ 12 ശതമാനമായിക്കഴിഞ്ഞു എന്നാണ് അനുമാനം. അതിനാൽ റേറ്റിംഗ് ഏജൻസികൾക്ക് ഉറപ്പുനൽകുന്നതിനായി സാമ്പത്തിക അച്ചടക്കത്തിലേക്കു തിരിച്ചുവരാനുള്ള റോഡ് മാപ് സർക്കാർ മുന്നോട്ടുവെക്കേണ്ടത് പ്രധാനമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3crpW1u
via IFTTT

ചരക്കുവില പൂജ്യത്തിന് താഴേക്കുവരുമ്പോള്‍ എക്സിറ്റ് ഓപ്ഷനുമായി മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച്

കൊച്ചി: ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുഴുവൻ ചരക്കുകളുടെയും ഫ്യൂച്വർ കരാറിൽ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം ചരക്കുകളുടെവില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോൾ ഇടപാടുകാർക്ക് കരാറിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 21 ന് ക്രൂഡ് ഓയിൽ വില പൂജ്യത്തിന് താഴേക്ക് വന്നതിനെതുടർന്ന് ഇടപാടുകാർക്കുണ്ടായിട്ടുള്ള ബൂദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുന്നോട്ട് വന്നിട്ടുള്ളത്. നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം അനുസരിച്ച് ഓരോ ദിവസത്തെയും വിപണിയുടെ പ്രവർത്തന സമയം കഴിഞ്ഞശേഷം 15 മിനുട്ട് സമയത്തേക്ക് എക്സ്ചേഞ്ച് ഒരുക്കുന്ന പ്രത്യേക വിൻഡോവഴി ലേലത്തിലുടെ ഇടപാടുകാർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താനാകും. രാത്രി 11.40 മുതൽ 11.55 വരെയാണ് ഇതിന് സമയം ലഭിക്കുക. എന്നാൽ ക്രൂഡ് ഓയിൽ ഫ്യൂച്വർ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം എക്സിറ്റ് ഓപ്ഷൻ സാധ്യമാകില്ല. എകസ്ചേഞ്ച് ലഭ്യമാക്കുന്ന ഈ പ്രത്യേക സൗകര്യത്തിലൂടെ ഇടപാടുകാർക്ക് അവരുടെ ഫ്യൂച്വർ കരാർ അവസാനിപ്പിക്കുന്നതിനോ സ്ക്വയർ ഓഫ് ചെയ്യുന്നതിനോ സാധിക്കുമെന്ന് മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ഇറക്കിയ സർക്കുലറിൽ അറിയിച്ചു. MCX extends exit option to traders of all commodities if negative prices kick in

from money rss https://bit.ly/2LmmKrZ
via IFTTT

Tuesday, 12 May 2020

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വൈകീട്ട് നാലിന് പ്രഖ്യാപിക്കും

ന്യൂഡൽഹി: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും. ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്. പ്രതിസന്ധിയിലായ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, നികുതിദായകർ തുടങ്ങിയവർക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴിൽ, പണലഭ്യത, നിയമങ്ങൾ എന്നിവയ്ക്ക് പാക്കേജിൽ മുൻതൂക്കം നൽകുമെന്നാണ് കരുതുന്നത്.നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇൻ ഇന്ത്യ-യെ ശക്തിപ്പെടുത്തുന്നാകും സാമ്പത്തിക പരിഷ്കരണംം. വൻവളർച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയിൽ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികതയിൽ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

from money rss https://bit.ly/2xY9l6t
via IFTTT

യുപിഐവഴി പണംതട്ടിപ്പ് കൂടുന്നു; മുന്നറിയിപ്പുമായി ബാങ്കുകള്‍

കോവിഡ് വ്യാപനത്തോടൊപ്പം സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളും കൂടുന്നതായി വിവിധ ബാങ്കുകൾ സാമൂഹിക മാധ്യമങ്ങൾവഴി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ)വഴിയാണ് തട്ടിപ്പുകളേറെയും നടക്കുന്നത്. മൊബൈൽ ഫോണുപയോഗിച്ച് തത്സമയം പണം കൈമാറാൻ കഴിയുന്നതിനാൽ നിരവധിപേരാണ് പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നത്. തട്ടിപ്പുകൾ ഇങ്ങനെ: 1. എസ്എംഎസ് വഴി അനധികൃത ലിങ്കുകൾ ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിനുസമാനമായവയുണ്ടാക്കി എസ്എംഎസിലൂടെ ലിങ്ക് നൽകി പണം തട്ടിയെടുക്കുന്നരീതിയാണിത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലുള്ള യിപിഐ അധിഷ്ടിത പേയ്മെന്റ് ആപ്പിലേയ്ക്കായിരിക്കുമെത്തുക. തുടർന്ന് പാസ് വേഡ് നൽകിയാൽ പണം തത്സമയം നഷ്ടമാകും. 2. വീട്ടിലിരുന്ന് ജോലി ചെയ്യൽ വ്യാപകമായതോടെ റിമോട്ട് സ്ക്രീൻ മിററിങ് സംവിധാനം പലപ്പോഴും ഉപയോഗിക്കേണ്ടിവരുന്നു. സ്മാർട്ട്ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് വൈഫൈ വഴി സ്മാർട്ട് ടിവി ഉൾപ്പെടയുള്ള വലിയ സ്ക്രീനുകളിലേയ്ക്ക് ബന്ധിപ്പിക്കേണ്ടിവരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലോ, ആപ്പിൾ ആപ്പ് സ്റ്റോറിലോ ഉള്ള എല്ലാ പേയ്മെന്റ് ആപ്പുകളും ഔദ്യോഗികമായി പരിശോധിച്ച് വിലയിരുത്തിയിട്ടുള്ളതല്ല. വെരിഫൈ ചെയ്യാത്ത ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുകയും അതോടൊപ്പം നിയന്ത്രണം തട്ടിയെടുക്കുകുയും ചെയ്യും. ഇതോടൊപ്പംതന്നെ തട്ടിപ്പുകാർ, ബാങ്കുകളുടെ പ്രതിനിധിയാണെന്നുപറഞ്ഞുവിളിക്കുകയും വെരിഫിക്കേഷന്റെ ഭാഗമായി അവർ പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതോടെ നിങ്ങളുടെ ഫോണിന്റെ റിമോട്ട് ആക്സസ് അവരുടെ കയ്യിലാകും. Beware of fraudsters who pose as bank officials and scam people by gaining remote access to their mobile phone screens through an app. Inform us when you identify a scamster through e-mail: epg.cms@sbi.co.in & report.phishing@sbi.co.in Also, report on https://bit.ly/3fK0SVD pic.twitter.com/tAjycRZl8u — State Bank of India (@TheOfficialSBI) May 6, 2020 3. യുപിഐയുടെ വ്യാജ സോഷ്യൽ മീഡിയ പേജുകളുണ്ടാക്കി എൻപിസിഐ, ഭീം, ബാങ്കുകളുടെ പേരുകൾ തുടങ്ങിയ വാക്കുകൾക്ക് സമാനമായ പേരുകൾ നൽകി അതിലേയ്ക്ക് നയിച്ച് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തും. യുപിഐ ആപ്പുമായി ഫോണിൽ ഉപയോഗിക്കുന്നവർ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ബന്ധപ്പെടാനുള്ള (മൊബൈൽ നമ്പറും ഇമെയിലും ഉൾപ്പടെയുള്ളവ) ഒരുവിവരവും നൽകരുത്. പ്രത്യേകംശ്രദ്ധിക്കുക: യുപിഐ പിൻ, ഒടിപി തുടങ്ങി രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളൊന്നും ആർക്കും കൈമാറാതിരിക്കുക. ഇത്തരം വിവരങ്ങൾക്കായി ബാങ്കുകളിൽനിന്ന് നിങ്ങളെ വിളിക്കുകയില്ലെന്ന് മനസിലാക്കുക. .@HDFC_Bank introduces #SecureBanking during #Covid19 to increase awareness on #EMIMoratorium frauds & educate general public on tips to keep their money safe from #fraudsters. #DigitalBanking #StaySafe #IndiaFightsCorona pic.twitter.com/RilGRJ2qTS — HDFC Bank News (@HDFCBankNews) April 9, 2020 Beware of the fake UPI IDs that are making the rounds in the guise of Prime Minister's Citizen Assistance & Relief in Emergency Situations a.k.a. PM Cares. Make sure your monetary donation to fight against the global pandemic is going into the right hands. @PMOIndia #PMCaresFund pic.twitter.com/3QcFeSbML0 — State Bank of India (@TheOfficialSBI) March 30, 2020 Beware of these frauds while making payments via UPI amid lockdown

from money rss https://bit.ly/35TaTv4
via IFTTT

യുപിഐ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ഗൂഗിള്‍ പേയ്‌ക്കെതിരെ ഹര്‍ജി

ന്യൂഡൽഹി: യുപിഐ നിയമങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് ഗൂഗിളിന്റെ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഗൂഗിൾ പേയിൽ പുതിയതായി ചേരുന്നവർക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഇത് യുപിഐയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഹർജിയിൽ മെയ് 14ന് വാദംകേൾക്കും. പുതിയതായി ചേരുന്നവർ പുതിയതായി യുപിഐ ഐഡിയോ വ്യർച്വൽ പേയ്മെന്റ് അഡ്രസ്സോ(വിപിഎ)ഉണ്ടാക്കണമെന്നാണ് ഗൂഗിൾ പേ ആവശ്യപ്പെടുന്നത്. റിസർവ് ബാങ്ക്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗിൾ പേ തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നതായിഹർജിക്കാരനായ സുബം കാപാലെ പറയുന്നു. നിലവിലുള്ള ഐഡി ഉപയോഗിച്ച് എല്ലാ യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെയും ഇടപാട് നടത്താൻ അനുവദിക്കണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഗൂഗിൾ പേ നടത്തിയത്. Plea filed against Google Pay on flouting UPI interoperability rules

from money rss https://bit.ly/2WPlTWm
via IFTTT

സാമ്പത്തിക പാക്കേജ്: സെന്‍സെക്‌സില്‍ 1050 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 9,500ന് മുകളിലെത്തി. സെൻസെക്സ് 1,050 പോയന്റ്(3.37%)ഉയർന്ന് 32,427ലും നിഫ്റ്റി 300 പോയന്റ് (3.27%) നേട്ടത്തിൽ 9,497ലുമാണ് വ്യാപാരം ആരംഭിച്ചത്. വേദാന്ത, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, യുപിഎൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, അദാനി പോർട്സ്, ടിസിഎസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളംഉയർന്നു.

from money rss https://bit.ly/2T1hQVM
via IFTTT

ഷാപ്പുകൾ റെഡി; കള്ളുകുടി വീട്ടിലാകുമോ?

കൊച്ചി:ചാഞ്ഞും ചെരിഞ്ഞുംനിന്ന ബോർഡുകൾ നേരെയായിത്തുടങ്ങി. കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങൾ വീണ്ടും തെളിഞ്ഞു. രണ്ടുമാസത്തോളമായി അടഞ്ഞുകിടന്ന കള്ളുഷാപ്പുകൾ ബുധനാഴ്ച തുറക്കുകയാണ്. കുറച്ചുദിവസംമുന്നേ ചെത്തുന്നതിനായി തെങ്ങുകൾ ഒരുക്കിയിരുന്നു. 15-20 ദിവസം വേണം പൂർണതോതിൽ കള്ള് ലഭിക്കാൻ. ഷാപ്പുകൾ തുറക്കുമെങ്കിലും പൂർണതോതിൽ കള്ള് എത്തിത്തുടങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. മാർച്ചുമുതൽ മേയ്വരെയുള്ള മാസങ്ങളിലാണ് കള്ളിന് ഏറ്റവുമധികം വിൽപ്പന. ഇക്കാലത്ത് ചെത്ത് നിർത്തിവെച്ചതിനാൽ ഇനി കള്ളിന്റെ അളവ് കൂടണമെങ്കിൽ മഴപെയ്യണം. അപ്പോഴേക്കും ഡിമാൻഡ് കുറയും. വിദേശമദ്യം വാങ്ങിയിരുന്ന ഒരു വലിയ വിഭാഗം കള്ള് വാങ്ങാനെത്തുമെന്നാണ് കരുതുന്നത്. ശരാശരി നൂറു ലിറ്ററാണ് ഷാപ്പുകളിലെ പ്രതിദിന വിൽപ്പന. ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ തെക്കൻ ജില്ലകളിലെ ഷാപ്പുകളുടെ ഹൈലൈറ്റായ കറികളുടെ എരിപൊരി സഞ്ചാരം തത്കാലമുണ്ടാകില്ല. പൂർണമായി അടച്ചുവെച്ചാൽ കുപ്പി പൊട്ടിപ്പോകുമെന്നതിനാൽ ആവശ്യക്കാർ വരുമ്പോൾ കുപ്പിയിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുകയെന്ന് ഷാപ്പ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് ബാബു പറഞ്ഞു. ചില ഷാപ്പുകൾ കാലിക്കുപ്പികൾ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം ഷാപ്പുകൾ ഉണ്ടെങ്കിലും കഴിഞ്ഞവർഷം പൂർണതോതിൽ പ്രവർത്തിച്ചത് 4616 എണ്ണമാണ്. കേരളത്തിൽ 29,019 തൊഴിലാളികളാണ് ക്ഷേമനിധിബോർഡിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. 60 വയസ്സായി പിരിഞ്ഞുപോയവരിൽ ഒരുവിഭാഗവും ചെത്തുതൊഴിൽ തുടരുന്നുണ്ട്. തെങ്ങൊന്നിന് ശരാശരി രണ്ടുലിറ്റർ കള്ളാണ് ദിവസേന ലഭിക്കുക. മുന്തിയയിനം തെങ്ങിന് കൂടുതൽ ലഭിക്കും. ലേലം നടക്കാത്തയിടങ്ങളിൽ ഷാപ്പുനടത്താൻ തൊഴിലാളികളെ അനുവദിച്ചിട്ടുണ്ടെന്ന് കള്ളുവ്യവസായ തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ എം. സുരേന്ദ്രൻ പറഞ്ഞു. മിക്കവാറും എല്ലായിടത്തും ലേലം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3curCHs
via IFTTT

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!
Mammootty and Dulquer Salmaan, the megastar and young actor are one of the most loved father-son duos of the Indian film industry. As we all know, both Mammootty and Dulquer Salmaan have always set major fashion goals with their public appearances.

* This article was originally published here

സെന്‍സെക്‌സ് 190 പോയന്റ് നഷ്ടട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 9,200ന് താഴെയെത്തി. 500ലേറെ പോയന്റ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഉച്ചയ്ക്കുശേഷം ഭാഗികമായി തിരിച്ചുകയറി. 190.10 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.65 പോയന്റാണ് നിഫ്റ്റിയിലെ നഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ പ്രതീക്ഷ പ്രതിഫലിച്ചു. സെൻസെക്സ് 31371.12 പോയന്റിലും നിഫ്റ്റി 9196.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 889 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, എൻടിപിസി, ഐടിസി, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. റിലയൻസ്, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികനസം, ഫാർമ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായി. Sensex falls 190 pts

from money rss https://bit.ly/2WShTnO
via IFTTT

കോവിഡിനെതുടര്‍ന്നുള്ള അടച്ചിടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടമായി

കോവിഡിനെ ചെറുക്കാനുള്ള അടച്ചിടൽമൂലം രാജ്യത്തെ 20നും 30നും ഇടയിലുള്ള 2.7 കോടി ചെറുപ്പക്കാർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ഏപ്രിലിലാണ് ഇത്രയുംപേർക്ക് തൊഴിൽ നഷ്ടമായത്. അടച്ചിടൽ തുടരുകയാണെങ്കിലും ചിലമേഖലകളിൽ ഫാക്ടറികൾ പ്രവർത്തനംതുടങ്ങിയതോടെ തൊഴിലില്ലായ്മ നിരക്ക് 27.1ശതമാനത്തിൽനിന്ന് 24ശതമാനമായി കുറഞ്ഞെന്നും സിഎംഐഇയുടെ വീക്കിലി റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് 10ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. പിരമിഡ് ഹൗസ്ഹോൾഡ് സർവെ പരിശോധിക്കുകയാണെങ്കിൽ 20-24 പ്രായക്കാരിൽ 11 ശതമാനംപേർക്കാണ് തൊഴിൽ നഷ്ടമായത്. 25-29 പ്രായക്കാരിൽ 1.4 കോടി പേർക്കും ജോലി നഷ്ടപ്പെട്ടതായും സർവെ വ്യക്തമാക്കുന്നു.

from money rss https://bit.ly/35PROd8
via IFTTT

റെയില്‍വെ വിറ്റത് 54,000യാത്രക്കാര്‍ക്കായി 10 കോടി രൂപയുടെ ടിക്കറ്റുകള്‍

ന്യൂഡൽഹി: ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം റെയിൽവെ വിറ്റത് 54,000പേർക്കായി 10കോടി രൂപയുടെ യാത്രാടിക്കറ്റുകൾ. ഏഴാഴ്ച നീണ്ട ലോക്ക്ഡൗണിനുശേഷം തിങ്കളാഴ്ച രാത്രിയാണ് ഐആർസിടിസി വഴി ചിലറൂട്ടുകളിലേയ്ക്ക് ടിക്കറ്റ് വിറ്റത്. രാത്രി 9.15ആയപ്പോഴേയ്ക്കും 30,000 പിഎൻആറുകളാണ് 54,000 യാത്രക്കാർക്കായി അനുവദിച്ചത്. വൈകീട്ട് ആറിന് ബക്കിങ് തുടങ്ങിയെങ്കിലും താമസിയാതെ സൈറ്റ് കിട്ടാതായി. തുടർന്ന് ഏറെനേരംകഴിഞ്ഞാണ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഹൗറ-ന്യൂഡൽഹി ഉൾപ്പടെ എട്ട് തീവണ്ടികൾക്കായി ബുക്കിങ് ആരംഭിച്ചതോടെ മിനുട്ടുകൾക്കകം എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഐആർസിടിസി വഴിമാത്രമാണ് ബുക്കിങ് അനുവദിച്ചിട്ടുള്ളതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് റെയിൽവെ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കിയിരുന്നു. പാർലമെന്റ് അംഗങ്ങൾ, സുപ്രീംകോടി ജഡിജിമാർ തുടങ്ങി ഉന്നതഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ, സ്വാതന്ത്രസമരസേനാനികൾ, യാത്രാ ആനുകൂല്യമുള്ള പ്രത്യേക വിഭാഗങ്ങൾ എന്നിവർക്കാണ് സ്റ്റേഷനുകളിൽനേരിട്ട് ടിക്കറ്റ് ബുക്ക്ചെയ്യാനുള്ള സൗകര്യമുള്ളത്. 30 തീവണ്ടികളാണ് ഈയാഴ്ച സർവീസ് നടത്തുക. 16 എണ്ണം ദിനംപ്രതിയും രണ്ടെണ്ണം ആഴ്ചയിൽ മൂന്നുവീതവും എട്ട് ട്രെയിനുകൾ ആഴ്ചയിൽ രണ്ടുദിവസംവീതവുമായിരിക്കും സർവീസ് നടത്തുക. നാല് ട്രെയിനുകൾ ആഴ്ചയിലൊരിക്കലും ഓടും.

from money rss https://bit.ly/2YUewiU
via IFTTT

മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടനെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈയാഴ്ച അവസാനം ധനമന്ത്രി നിർമല സീതാരാമൻ മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. ചെറുകിട-ഇടത്തരം കമ്പനികൾക്ക് വർക്കിങ് ക്യാപിറ്റൽ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്കീം. കുടിയേറ്റതൊഴിലാളികൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാൽ പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ജീവനക്കാരെ നിലനിർത്തുന്നതിന് കമ്പനികൾക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവർധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അടച്ചിടൽമൂലമുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഓറഞ്ച്, ഗ്രീൻ സോണുകളിൽ സാമ്പത്തിക ഇടപെടൽ, തീവണ്ടി, വിമാന സർവീസുകൾ പുനഃരാരംഭിക്കൽ, കോവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ എന്നിവയും പാക്കേജിലുണ്ടാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ കഴിഞ്ഞയാഴ്ചയാണ് തുക വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/2YVWhK8
via IFTTT

Monday, 11 May 2020

പാഠം 73: ബാങ്കുകളും ഫണ്ടുകളും പ്രതിസന്ധിയിലാകുമ്പോള്‍ എമര്‍ജന്‍സി ഫണ്ട് എവിടെസൂക്ഷിക്കും?

ഇതുവരെയുണ്ടാകാത്ത പ്രതിസന്ധി സാമ്പത്തികമേഖല നേടിരുമ്പോൾ, അടിയന്തിര ആവശ്യങ്ങൾക്കായുള്ള പണം എവിടെ് സൂക്ഷിക്കും? നിക്ഷേപകന് സ്വാഭാവികമായുണ്ടാകുന്ന സംശയമാണത്. താരതമ്യേന സുരക്ഷിതമെന്നകരുതുന്ന ബാങ്കുകൾപോലും പ്രതിസന്ധിയിൽപ്പെട്ടുഴലുമ്പോൾ നിക്ഷേപകനുണ്ടാകുന്ന ആശങ്ക ചെറുതല്ല. മുംബൈയിലെ സികെപി സഹകരണ ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയവിവരമാണ് ഏറ്റവുംപുതിയതായി പുറത്തുവന്നത്. പിഎംസി ബാങ്കും തകർന്നിട്ട് അധികകാലമായിട്ടില്ല. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ യെസ് ബാങ്കിലുണ്ടായ പ്രതിസന്ധിമൂലം ഒരുമാസമാണ് നിക്ഷേപകർക്ക് പണംപിൻവലിക്കാൻ കഴിയാതെവന്നത്. ആർബിഐയുടെ നിർദേശപ്രകാരം എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ രക്ഷയ്ക്കെത്തിയതിനെതുടർന്നാണ് യെസ് ബാങ്ക് പ്രതിസന്ധി വേഗം പരിഹരിച്ചത്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്കുപിന്നാലെ പ്രമുഖ മ്യൂച്വൽഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി. പണം എന്നുലഭിക്കുമെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. എത്രയുംവേഗം പണം തിരിച്ചുകൊടുക്കാൻ സെബി നിർദേശിച്ചിട്ടുണ്ടെന്നുതമാത്രമാണ് ആശ്വാസം. ബാങ്കുകൾ തകർന്നാൽ, ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതിവഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷംരൂപവരെ തിരിച്ചുകിട്ടും. എങ്കിലും അതിനുംകാലമേറെയെടുത്തേക്കാം. അടിയന്തര സാഹചര്യംനേരിടാൻ സൂക്ഷിച്ചപണം അവിടെ ലോക്കാവും. ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയാൽ വിപണിയുമായി ബന്ധപ്പെട്ടതിനാൽ ആദായത്തിൽ വ്യതിയാനം ഉണ്ടാകുമെന്നുമാത്രമല്ല പണം എന്നിതിരിച്ചുകിട്ടുമെന്ന് പറയാനും കഴിയില്ല. ഓരോ ഫണ്ടും നിക്ഷേപിച്ചിട്ടുള്ള കടപ്പത്രങ്ങളുടെ കാലാവധി തീരുന്നമുറയ്ക്കാവും നിക്ഷേപം തിരിച്ചുകിട്ടുക. ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനുള്ള പണം എവിടെ സൂക്ഷിക്കും? നിശ്ചിതതുക കയ്യിൽ കരുതുക എടിഎം, ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വ്യാപകമയതോടെ വിട്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണംകുറഞ്ഞു. പുതിയകാലത്തെ പ്രവണതകൾ നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ. അതിനാൽ വീട്ടിലെ ലോക്കറിൽ നിശ്ചിതതുക എപ്പോഴും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. സ്ഥിര നിക്ഷേപം എടിഎംവഴിയോ നെറ്റ് ബാങ്കിങ് വഴിയൊ എപ്പോൾവേണമെങ്കിലും ഇടപാട് നടത്താൻ കഴിയുന്നതരത്തിൽ എമർജൻസി ഫണ്ടിന്റെ ഒരുഭാഗം ഫ്ളക്സി സ്ഥിര നിക്ഷേപമായി ബാങ്കിലിടാം. നിശ്ചിത തുകയിൽകൂടുതൽ സേവിങ്സ് ബാങ്കിലുണ്ടെങ്കിൽ ഈ പദ്ധതി പ്രകാരം അത് സ്ഥിര നിക്ഷേപമായി മാറും. അതുപോലെതന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണമില്ലാതായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് ഒരുഭാഗം എസ്ബി അക്കൗണ്ടിലേയ്ക്ക് താനെയെത്തും. ആവശ്യമുള്ളപ്പോഴെല്ലാം പണംപിൻവലിക്കാൻ ഇതിലൂടെ കഴിയുമെന്നുമാത്രമല്ല, സ്ഥിര നിക്ഷേപത്തിന്റെ ഉയർന്ന പലിശ ലഭിക്കുകയും ചെയ്യും. ലിക്വിഡ് ഫണ്ട് അടിയന്തിര ആവശ്യങ്ങൾക്കുള്ള പണം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാമെന്നാണ് സാമ്പത്തികാസൂത്രകർ എപ്പോഴും നിർദേശിക്കാറുള്ളത്. എന്നാൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളേക്കാളും കാലാവധികുറഞ്ഞ ലോ ഡ്യൂറേഷൻ ഫണ്ടുകൾ ഉൾപ്പടെയുള്ളവയിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ പണംപിൻവലിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. മികച്ച ആദായം നൽകിവന്നിരുന്ന ഫ്രങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതോടെയാണ് ഈമേഖലയിൽ ആശങ്കയുണ്ടായത്. മികച്ചറിട്ടേണും ആദായനികുതിയിളവുകളുമൊക്കെയാണ് ഡെറ്റ് ഫണ്ടുകളിലെ പ്രധാന ആകർഷണം. അതിനാൽതന്നെ നിലവിൽ മ്യൂച്വൽ ഫണ്ടിലെ ഏറ്റവും സുരക്ഷിതമായ പദ്ധതി പണംനിക്ഷേപിക്കാനായി തിരഞ്ഞെടുക്കാം. ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട് എന്നിവയാണീ ഫണ്ടുകൾ. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ലിക്വിഡ്-ഓവർനൈറ്റ് ഫണ്ടുകൾ ഫണ്ടിന്റെ പേര് 1 വർഷ ആദായം(%) 3 വർഷ ആദായം(%) ആസ്തി (₹Cr) ചെലവ് അനുപാതം(%) എച്ച്ഡിഎഫ്സി ലിക്വിഡ് ഫണ്ട് 5.96 6.72 87,870 0.20% എസ്ബിഐ ലിക്വിഡ് ഫണ്ട് 5.92 6.74 51,614 0.18% എച്ച്ഡിഎഫ്സി ഓവർനൈറ്റ് ഫണ്ട് 4.83 5.69 18,087 0.10% എസ്ബിഐ ഓവർനൈറ്റ് ഫണ്ട് 4.87 5.73 13,529 0.11% ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിരിക്കുന്നത്.ആദായം കണക്കാക്കിയ തിയതി: 2020 മെയ് 12. പിൻവലിക്കുന്ന അന്നുതന്നെ പണംലഭിക്കുന്നവയാണ് ലിക്വഡ്, ഓവർനൈറ്റ് ഫണ്ടുകൾ. അതിനാൽ രണ്ടോമൂന്നോ ഫണ്ടുകളിലായി നിക്ഷേപം നടത്തി റിസ്കിന്റെ തോതുകുറയ്ക്കാം. 91 ദിവസത്തിൽ കുറഞ്ഞകാലാവധിയുള്ള നിക്ഷേപ പദ്ധതികളിലാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിക്ഷേപങ്ങളുടെ ശരാശരി കാലാവധി മൂന്നു ദിവസംമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപം, ട്രഷറി ബിൽ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഒരു ദിവസം മെച്വൂരിറ്റിയുള്ള ബോണ്ടുകളിലാണ് ഓവർനൈറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഏറ്റവും കാലാവധികുറഞ്ഞ നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനാലാണ് ഈ ഫണ്ടുകളിലെ നിക്ഷേപത്തിന് നഷ്ടസാധ്യത തീരെകുറവാണെന്നുപറയുന്നത്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക:ശനിയാഴ്ച പണം ആവശ്യമായിവന്നാൽ ഈ ഫണ്ടുകളിൽനിന്ന് തിങ്കളാഴ്ചയെ പിൻവലിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ അടിയന്തിരാവശ്യങ്ങൾക്കുള്ള എല്ലാതുകയും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. മുകളിൽ വ്യക്തമാക്കിയ മൂന്ന് സാധ്യതകളും പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/3dBQhdl
via IFTTT

അടച്ചിടല്‍ നീട്ടിയേ്കുമെന്ന സൂചന: സെന്‍സെക്‌സില്‍ 559 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 9080ലുമെത്തി. ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടാണ്വിപണിയെ ബാധിച്ചത്. അതോടൊപ്പം ഏഷ്യൻ സൂചികകൾ നഷ്ടത്തിലായതും സൂചികകളുടെ കരുത്തുചോർത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1068 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, വേദാന്ത, എൻടിപിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. Sensex down 559 points

from money rss https://bit.ly/3dIlHix
via IFTTT

പേരാണെങ്കില്‍ ഇങ്ങനെ ഇടണം; പാസ് വേഡും!

ഇലോൺ മസ്കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായി എസ്ബിഐ. കുടുംബാഗംങ്ങളുടെ പേരുകൾ പാസ് വേഡായി നൽകരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോൺ മസ്കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്. ടെസ് ല സിഈഒആയ ഇലോൺ മസ്കിന് ഈയിടെ പിറന്ന കുഞ്ഞിന്റെ പേര് ഉച്ചരിക്കാൻ നിങ്ങളല്ല ആരും കഷ്ടപ്പെടും. അതുപോലെതന്നെ സ്പെല്ലിങ് ഓർത്തുവെയ്ക്കാനും എളുപ്പമല്ല. X Æ A-12 Musk എന്നാണ് പേര്. ക്സാഷ് എ ട്വൽവ്-എന്നാണ് ഇതിന്റെ ഉച്ചാരണം. #xæa12musk മസ്കിന്റെ കുഞ്ഞിന്റെ പേര് ഇത്തരത്തിലാക്കിയാണ് പാസ് വേഡ് ആർക്കും കണ്ടുപിടിക്കാൻ കഴിയാത്തതരത്തിലാക്കണമെന്ന് എസ്ബിഐനൽകുന്ന നിർദേശം. മസ്കിന്റെ പെൺസുഹൃത്ത് ഗ്രിംആണ് കുഞ്ഞിന്റെ പേര് വിശദീകരിച്ച് ഒടുവിൽ രംഗത്തുവന്നത്. Heres a friendly reminder to update your passwords and dont set it as a family members name!#ElonMusk #xæa12musk #xæa12 pic.twitter.com/JQZiyPG56m — State Bank of India (@TheOfficialSBI) May 8, 2020 •X, the unknown variable ⚔️ •Æ, my elven spelling of Ai (love &/or Artificial intelligence) •A-12 = precursor to SR-17 (our favorite aircraft). No weapons, no defenses, just speed. Great in battle, but non-violent 🤍 + (A=Archangel, my favorite song) (⚔️🐁 metal rat) — ꧁ ༒ Gℜiꪔ⃕es ༒꧂ 🍓🐉🎀 小仙女 (@Grimezsz) May 6, 2020

from money rss https://bit.ly/2zyPrPK
via IFTTT

ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; സെന്‍സെക്‌സ് 81 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 81.48 പോയന്റ് നഷ്ടത്തിൽ 31,561.22ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 9239.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1280 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ നാലുശതമാനത്തിലേറെ ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാർമ ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/2Wj78vQ
via IFTTT

ഓഹരി വില റെക്കോഡിലേയ്ക്ക്: വിപണിമൂല്യം 10 ലക്ഷംകോടി തിരിച്ചുപിടിച്ച് റിലയന്‍സ്

നഷ്ടപ്പെട്ട വിപണിമൂല്യം റിലയൻസ് തിരിച്ചുപിടിച്ചു. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 1,614 രൂപയിലെത്തിയതോടെ വിപണിമൂല്യം 10 ലക്ഷംകോടി കടന്നു. ഡിസംബറിൽ രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 1,617 രൂപയുടെ അടുത്തിത്തി നിലവിലെ ഓഹരിവില. അവകാശ ഓഹരിയുടെ റെക്കോഡ് തിയതി മെയ് 14ആയി നിശ്ചയിച്ചതോടെയാണ് ഓഹരി വില കുതിച്ചത്. മാർച്ച് 23ന് കമ്പനിയുടെ ഓഹരിവില 85ശതമാനത്തോളമിടിഞ്ഞ് 875 രൂപ നിലവാരത്തിലെത്തിയിരുന്നു. 2021 മാർച്ച് 31ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാനുശ്രമത്തിന്റെ ഭാഗമായികൂടിയാണ് അവകാശഓഹരി റിലയൻസ് പുറത്തിറക്കുന്നത്. അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 60,000 കോടി രൂപയുടെ വിദേശ നിക്ഷേപവും സമാഹരിച്ചിരുന്നു. സൗദിയിലെ ജനറൽ അറ്റ്ലാന്റിക് ഉൾപ്പടെയുള്ള കമ്പനികൾ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

from money rss https://bit.ly/3dB3Utu
via IFTTT

'ഐസൊലേഷൻ വാർ‌ഡിൽ ആദ്യം കളിചിരിയായിരുന്നു, പിന്നെ കാര്യങ്ങൾ മാറി' കോവിഡ് സ്ഥീരീകരിച്ച രണ്ട് വയസ്സുകാരന്റെ ചികിൽസയെ കുറിച്ച് ആരോഗ്യ പ്രവർത്തകർ

കോവിഡ് രോഗ ബാധിതർക്ക് മികച്ച ചികിൽസ നൽകാൻ ഐസൊലേഷനാണ് ഏറ്റവും മികച്ച മാർഗ്ഗം. എന്നാൽ രോഗികൾ കുട്ടികളായാലോ. ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച രണ്ട് വയസ്സുകാരന്റെ ഐസൊലേഷൻ വെല്ലുവിളിയാവുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

‌വെള്ളിയാഴ്ചയാണ് ഡൽഹിയിലെ കലാവതി സരൺ‌ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടുമില്ല. ഇവർ ലേഡിഹാർഡിങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഐസൊലേഷൻ‌ വാർഡിലേക്ക് മാറ്റിയ രണ്ട് വയസ്സുകാരന് കോവിഡ് പരിചരണം നൽകുന്നതിനെ കുറിച്ച് വിവരിക്കുകയാണ് കലാവതി ആശുപതിയിലെ ആരോഗ്യ പ്രവർത്തകർ.

വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പരിശോധനാ ഫലം പുറത്തുവന്നു. ആശുപത്രിയിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി വാർഡിലായിരുന്നു നേരത്തെ കുട്ടി കഴിഞ്ഞിരുന്നത്. ഫലം വന്നതിന് ശേഷം കോവിഡ് വാർഡിലേക്ക് മാറ്റി. കൊറോണ വൈറസ് കെയർ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ആദ്യത്തെ കുറച്ച് മണിക്കൂറുകൾ കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടയായിരുന്നില്ല. കളികളുമായി തുടരുകയായിരുന്നു, എന്നാൽ സമയം കടന്നുപോകുന്തോറും അവൻ അസ്വസ്ഥനായിത്തുടങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ അസാന്നിധ്യമായിരുന്നു കുട്ടിയിൽ ആശങ്ക സൃഷ്ടിച്ചത്. ഡോക്ടർ പറയുന്നു. "മറ്റ് രോഗികളിൽ നിന്നും വ്യത്യസ്ഥമായി കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്, പ്രത്യേകിച്ച് മാതാപിതാക്കളില്ലാതെ ഒറ്റപ്പെടലിൽ കഴിയേണ്ടിവരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്," ആശുപത്രിയിലെ ഒരു നഴ്സും പ്രതികരിക്കുന്നു.

കുട്ടി ഇപ്പോഴും മുലപ്പാല്‍ കുടിച്ചിരുന്നു എന്നതും ജോലി കൂടുതൽ വെല്ലുവിളിയായി. രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ അമ്മയ്ക്ക് നേരിട്ട് കുഞ്ഞിന് പാൽ നൽകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അമ്മയിൽ നിന്നുള്ള പാൽ ശേഖരിച്ച് ഒരു നഴ്സ് സ്പൂണും ഉപയോഗിച്ച് കുട്ടിക്ക് നൽകുകയാണ് ചെയ്തത്.

"രാത്രി 8.30 ഓടെ ഞങ്ങൾ ആദ്യത്തെ ഭക്ഷണം നൽകി, അതിനുശേഷം കുഞ്ഞ് കുറച്ചു നേരം കളിച്ചു. എന്നാൽ രാത്രി കടന്നുപോകുമ്പോഴും കുട്ടിക്ക് പരിചിതമായ മുഖമൊന്നും കാണാത്തതിനാൽ അവൻ പരിഭ്രാന്തരാകാൻ തുടങ്ങി, " നഴ്സ് പറഞ്ഞു. ഐസൊലേഷൻ വാർഡിലെ ജീവനക്കാരുടെ വേഷവിധാനങ്ങളും കുട്ടിക്ക് പ്രശ്നമായിത്തുടങ്ങി. തല മുതൽ കാൽ വരെ മൂടുന്ന പിപിഇ കിറ്റുകള്‍ ധരിക്കുന്ന ആശുപത്രി ജീവനക്കാർ വാർഡിലേക്ക് വരുന്നത് കുഞ്ഞിനെ ഭയപ്പെട്ടിരിക്കാം. ഇതിനിടെ ഉറങ്ങിയ കുട്ടി ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വീണ്ടും എഴുന്നേറ്റ് കരഞ്ഞു

"ഈ സയമങ്ങളിലെല്ലാം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഡയപ്പർ മാറ്റുകയും ചെയ്ത് ജീവനക്കാർ കുടെയുണ്ടായിരുന്നു. എന്നിരുന്നാലും മുഴുവൻ സമയവും കുഞ്ഞ് അസ്വസ്ഥനായിരുന്നെന്നും വാർഡിലെ മറ്റൊരു നഴ്സ് പറയുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലം വരും ദിവസങ്ങളിൽ നെഗറ്റീവ് ആയാൽ കുട്ടിയെ കാണാനും പരിചരിക്കാനും അനുവദിക്കും. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ പൂർണ്ണമായും സജ്ജമാക്കിയതിനുശേഷം മാത്രമേ ഇത് സാധ്യമാവു എന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർ വ്യക്തമാക്കുന്നു. കുട്ടിയുടെ പരിചരണം വെല്ലുവിളിയാണെങ്കിലും മികച്ച ചികിൽസ ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 45 ദിവസം പ്രായമായ കുഞ്ഞിനും കലാവതി സരൺ ആശുപത്രിയിൽ കോവിഡ് 19 ന് ചികിൽസ നൽകിയിട്ടുണ്ട്. 



* This article was originally published here

അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് ഐആര്‍സിടിസി ഓഹരി വില 1,302 രൂപയിലെത്തി

മുംബൈ: മെയ് 12മുതൽ യാത്രാ തീവണ്ടികൾ ഓടുന്നതിന് അനുമതി ലഭിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. വില അഞ്ചുശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 1,302.85 രൂപ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25നുശേഷം ഐർസിടിസിയുടെ ഓഹരിവില 51.7ശതമാനമാണ് ഉയർന്നത്. സെൻസെക്സിലെ നേട്ടമാകട്ടെ 20ശതമാനവും. മെയ് 11ന് വൈകീട്ട് നാലുമുതലാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്കുമാത്രമാണ് യാത്രചെയ്യാൻ കഴിയുക. റെയിൽവെ സ്റ്റേഷനുകളിലെ ടിക്കറ്റുകൗണ്ടറുകൾ പ്രവർത്തിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റും ലഭിക്കില്ല. 50 ദിവസത്തിനുശേഷമാണ് യാത്രാ തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങുന്നത്.

from money rss https://bit.ly/3fEz9pm
via IFTTT

ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു

ബെംഗളുരു: ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടിലും കാര്യമായകുറവുണ്ടായി. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഏപ്രിലിൽ 100 കോടിയ്ക്കുതാഴെയായി. യുപിഐ വഴിയുള്ള ഇടപാടിന്റെമൂല്യം പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ഏപ്രിലിൽ മൊത്തം നടന്നത് 1.51 ലക്ഷംകോടി ഇടപാടുകളാണ്. റെഡിമെയ്ഡ് വസ്ത്ര നിർമാതാക്കൾ, തുണിക്കടകൾ, രാസവസ്തുനിർമാതാക്കൾ, നിർമാണക്കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ കച്ചവടക്കാരുമായി ഇടപാട് നടത്താൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഐഎംപിഎസ് സംവിധാനമാണെന്ന് ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/3biyJ4F
via IFTTT