121

Powered By Blogger

Sunday, 19 April 2020

Kannil Kannil Lyrics : Comrade in America (CIA) Malayalam Movie Song

Movie: Comrade in America
Year: 2017
Singer: Haricharan Seshadri & Sayanora Philip
Lyrics: Rafeeq Ahammed
Music: Gopi Sunder
Actor: Dulquer Salmaan
Actress: Karthika Muralidharan
Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho…
Ithentho...

Njan alanja vazhi arikukal
Poovaal moodi
Njan maranna priya varikalil
Thaenn thooki nee

Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...

Erumanuraagam manassil swayam
Nooru mazhavillaay theliyunnuvo…
Innorkkuvanathonnu
Mathramethu neravum
Innekuvaanathonnu
Mathramennilaakave

Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...

Doore himashailam uruki itha…
Njan ozhukumetho panineer nadhi…
Vimookhamayore kadal thiranjidunnu njan
Vilola mohamaay kuthirnnu
Chaanju chaayuvaan

Kannil kannil nokkum neram
Mmm mmm mmm mmm...
Ithentho...

Njan alanja vazhi arikukal
Poovaal moodi
Njan maranna priya varikalil
Thaenn thooki nee

Naa na naana naa na naana...
Naa na naana naa na naana...
Ithentho...

Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...


* This article was originally published here

Saturday, 18 April 2020

കൊവിഡ്: ചങ്ങനാശേരി സ്വദേശിയായ ഡോക്ടർ മസ്കറ്റിലും കൊല്ലം സ്വദേശി ദുബായിലും മരിച്ചു

ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് ഇന്ന് വൈകീട്ട് 4.50ഓടെ മരിച്ചത്. 76 വയസ്സായിരുന്നു. മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.

കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും. 



* This article was originally published here

Friday, 17 April 2020

ആര്‍ബിഐയുടെ ആശ്വാസ നടപടി: സെന്‍സെക്‌സ് 986 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താനുള്ള ആർബിഐയുടെ പ്രഖ്യാപനങ്ങൾ സൂചികകളിൽ പ്രതിഫലിച്ചു. റിപ്പോനിരക്ക് കാൽ ശതമാനംകുറച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പണംലഭിക്കാനുള്ള സാധ്യതതെളിഞ്ഞതുമാണ് വിപണിയ്ക്ക് കരുത്തായത്. സെൻസെക്സ് 986 പോയന്റ് നേട്ടത്തിൽ 31,589ലും നിഫ്റ്റി 274 പോയന്റ് ഉയർന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 696 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, എഫ്എംസിജി സൂചികകളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ആറുശമതമാനംനേട്ടമുണ്ടാക്കി.

from money rss https://bit.ly/2VdDxU2
via IFTTT

രൂപയുടെ മൂല്യംകുതിച്ചു; ഡോളറിനെതിരെ 76.41 ആയി

കഴിഞ്ഞ ദിവസത്തെ റെക്കോഡ് താഴ്ചയിൽനിന്ന് രൂപയുടെ മൂല്യം കുതിച്ചു. യുഎസ് ഡോളറിനെതിരെയുള്ള രാവിലത്തെ 76.56 നിലവാരത്തിൽനിന്ന് 76.41 ആയാണ് മൂല്യംകൂടിയത്. റെക്കോഡ് താഴ്ചയായ 76.86 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നത്. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കിൽ കാൽശതമാനം കുറവുവരുത്തിയത് രൂപയുടെ മൂല്യത്തെ തുണച്ചു. ഓഹരി വിപണി 600 പോയന്റിലേറെ ഉയർന്നതും രൂപയ്ക്ക് കരുത്തേകി. ഡോളറിനെതിരെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെയും മൂല്യംവർധിച്ചു. ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. താൽക്കാലികമായി ഉയർന്നെങ്കിലും രാജ്യമൊട്ടാകെയുള്ള അടച്ചിടൽമൂലം രൂപ സമ്മർദത്തിലാണ്. അസംസ്കൃത എണ്ണവില ഇടിയുന്നതും ആവശ്യത്തിലധികം വിദേശകറൻസി നിക്ഷേപം രാജ്യത്തുള്ളതും കൂടുതൽ നഷ്ടത്തിൽനിന്നും രൂപയെ താങ്ങിനിർത്തുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2z3tDeY
via IFTTT

ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നതിന് ആര്‍ബിഐയുടെ വിലക്ക്‌

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതം നിക്ഷേപകർക്ക് നൽകരുതെന്ന് ബാങ്കുകളോട് ആർബിഐ. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികസ്ഥതി വിലിയിരുത്തിയശേഷമാകും തീരുമാനമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിഫ്റ്റി സൂചികയിൽ ഏറ്റവുംകൂടുതൽ സാന്നിധ്യമുള്ളത് ബാങ്കിങ് ഓഹികൾക്കാണ്. 36.51ശതമാനം. എന്നാൽ, ബാങ്കുകൾ ലാഭവിഹിതം നൽകിയില്ലെങ്കിലും ഫണ്ടുകമ്പനികളെയോ നിക്ഷേപകരെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. 32.91ശതമാനമാണ് ലാർജ് ക്യാപ് ഫണ്ടുകളിലെ ധനകാര്യ ഓഹരികളുടെ വിഹിതം. മിഡ് ക്യാപ് ഫണ്ടുകളുടെ വിഹിതമാകട്ടെ 17ശതമാനവുമാണ്. 2020 മാർച്ചിലെ കണക്കുപ്രകാരം 526 മ്യൂച്വൽ ഫണ്ടുകളാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽമാത്രം നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്കിന്റെ 67 കോടിയോളം ഓഹരികളാണ് ഫണ്ടുകമ്പനികളുടെ കൈവശമുള്ളത്. സ്വകാര്യ ബാങ്കുകളുടെ ലാഭവിഹത അനുപാതം ഇപ്പോൾതന്നെ കുറവായതിനാലാണ് നിക്ഷേപകരെ കാര്യമായി ബാധിക്കില്ലെന്ന് പറയുന്നത്. പൊതുമേഖ സ്ഥാപനങ്ങളാണ് ലാഭവിഹിതം നൽകുന്നതിൽ മുന്നിൽ.

from money rss https://bit.ly/3crb2I8
via IFTTT

കിട്ടാക്കടം നിശ്ചയിക്കുന്ന തിയതി ആര്‍ബിഐ പരിഷ്‌കരിച്ചു

മാർച്ച് ഒന്നുമുതൽ മെയ് 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ കിട്ടാക്കടം നിശ്ചയിക്കുന്ന തിയതിയിൽ റിസർവ് ബാങ്ക് മാറ്റംവരുത്തി. നിലവിൽ 90 ദിവസം വായ്പ തിരിച്ചടയ്ക്കാതിരുന്നാലാണ് അക്കൗണ്ട് കിട്ടാക്കടം ഇനത്തിൽ ഉൾപ്പെടുത്തിയരുന്നത്. 90 ദിവസം എന്നത് 180 ദിവസമായാണ് ഉയർത്തിയത്.മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള 90 ദിവസക്കാലത്തെ കിട്ടാക്കടം നിശ്ചയിക്കുന്നതിയതിൽനിന്ന് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് കിട്ടാക്കടത്തിന്റെ വിവിധ വിഭാഗങ്ങളിൽ അക്കൗണ്ടുകളെ ഉൾപ്പെടുത്തുക. സ്റ്റാന്റേഡ്, സബ്സ്റ്റാന്റേഡ്, ഡൗട്ട്ഫുൾ-എന്നിങ്ങനെയാണ് തിരിച്ചടവ് വൈകുന്നതിനനുസരിച്ച് അക്കൗണ്ടുകളെ തരംതിരിച്ചിരുന്നത്. 90ദിവസത്തിലേറെ അടവ് മുടങ്ങിയാൽ സ്റ്റാന്റേഡ് അക്കൗണ്ടിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുക. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ചുള്ള തിയതികളിൽ വ്യത്യാസം വരുത്തിയത്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

from money rss https://bit.ly/2VB4cZV
via IFTTT

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍വഴിയും പണമെത്തും; വായ്പ പലിശ വീണ്ടും താഴും

പ്രതിസന്ധി നേരിടുന്ന മൈക്രോ ഫിനാൻസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻഎഫ്ബിസി) എന്നിവ ഉൾപ്പടെയുള്ളവയ്ക്ക് ആശ്വാസവുമായി ആർബിഐ. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) ലഭ്യമാക്കാനുള്ള നടപടി ആർബിഐ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിലേയ്ക്ക് ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. വിവിധ ഘട്ടങ്ങളിലായി 50,000 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിലെത്തുക. ഗ്രാമീണ-കാർഷിക മേഖലയിലും ഭവന നിർമാണ രംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിൽ ഫണ്ട് ലഭ്യമാകുമ്പോൾ വായ്പയുടെ പിലശകുറയും. വിപണിയിൽ പണലഭ്യതവർധിക്കുന്നതിലൂടെ ഉപഭോഗംകൂടും. സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് അത് ഗുണകരമാകും. മാർച്ചിലെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വീണ്ടും ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) അനുവദിക്കാൻ ആർബിഐ തയ്യാറായത്. നാലുഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകൾക്ക് നൽകാൻ അന്ന് തീരുമാനിച്ചത്. രണ്ടാംഘട്ടത്തിൽബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ലോങ് ടേം റിപോ ഓപ്പറേഷൻ-എന്നതിന്റെ ചുരുക്കപ്പേരാണ് എൽടിആർഒ. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നാണ് ആർബിഐ ഈ ആശയമെടുത്തത്.

from money rss https://bit.ly/2RIpm76
via IFTTT

Thursday, 16 April 2020

റിവേഴ്‌സ് റിപ്പോ 0.25ശതമാനം കുറച്ചു: ചെറുകിട മേഖലയ്ക്ക് 50,000 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം ആഗോളവ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9 ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരെയും പോലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആർബിഐ ഗവർണർ വാർത്താസമ്മേളനംതുടങ്ങിയത്. ബാങ്കുകൾ അവസരത്തിനൊത്തുയർന്നു.മാർച്ചിൽ ഓട്ടൊമൊബൈൽ മേഖല കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യമാണ് നിലിലുള്ളതെന്നും ഈ സാഹചര്യം വിലിയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മൂന്നാം ഘട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും ആർബിഐ ഗവർണർ വ്യക്താക്കി. ബാങ്കുകളുടെ വായ്പാവിതരണത്തിൽ മാറ്റമില്ല കയറ്റുമതി 34.6 ശതമാനം താഴ്ന്നു 2008-09നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തും വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു ചെറുകിട-ഇടത്തര വ്യവസായ മേഖലയിൽ വൻ തകർച്ച 50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക് ആവശ്യാനുസരണം പണം എടിഎമ്മുകളിൽ നിറയ്ക്കുന്നുണ്ട് സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്. നബാർഡ്, സിഡ്ബി, എൻഎച്ച്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്. ആർബിഐയുടെ നാല് ലക്ഷ്യ പ്രഖ്യാപനങ്ങൾ: വിപണിയിൽ ധനലഭ്യത ഉറപ്പാക്കും ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും. സാമ്പത്തിക സമ്മർദം കുറയ്ക്കും വിപണിയുടെ പ്രവർത്തനം സുഖമമാക്കും.

from money rss https://bit.ly/2xEJFeS
via IFTTT

ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി: സെന്‍സെക്‌സ് 942 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ ആശ്വാസനേട്ടം തുടരുന്നു. സെൻസെക്സ് 942 പോയന്റ് ഉയർന്ന് 31544ലിലും നിഫ്റ്റി 265 പോയന്റ് നേട്ടത്തിൽ 9258ലുമാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എൻടിപിസി, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് 4.78ശതമാനവും ഐടി 3.93ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് സൂചിക 3.16ശതമാനവും സ്മോൾ ക്യാപ് സൂചിക 2.78ശതമാനവും ഉയർന്നു. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 10 മണിക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. അതിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയിലെ നേട്ടം.

from money rss https://bit.ly/3cqzgCp
via IFTTT

ബെംഗളൂരുവില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് ഒറ്റ ക്‌ളിക്ക്

തൃശ്ശൂർ: ബെംഗളൂരു ഇന്ദിരാ നഗറിലെ ഫ്ലാറ്റിലിരുന്ന് ആൽവിൻ ആന്റണി ക്യാമറ സൂം ചെയ്യും. അങ്ങകലെ ദക്ഷിണാഫ്രിക്കയിലിരുന്ന് സുന്ദരി ക്യാമറയ്ക്ക് പോസ് ചെയ്യും.ആൽവിൻ മനസ്സിൽ സങ്കൽപ്പിച്ച രൂപം ഒത്തുവന്നാൽ ഒറ്റ ക്ലിക്ക്. മനസ്സിനൊത്ത മോഡൽ ആൽവിന്റെ ക്യാമറയിൽ. അകലം പാലിക്കാനുള്ള ഇക്കാലത്ത് ആയിരം കാതമകലെയുള്ളവരുടെ കൃത്യതയാർന്ന ഫോട്ടോയെടുക്കുന്നത് ചാലക്കുടിക്കാരൻ. വിർച്വൽ ഫോട്ടോഗ്രഫി എന്ന നൂതന രീതിയിലൂടെ ആൽവിൻ ആന്റണി മൊബൈൽ ക്യാമറയിൽ പകർത്തിയത് ദക്ഷിണാഫ്രിക്ക,ഡൽഹി,േപാളണ്ട്,ബ്രിട്ടൻ,അമേരിക്ക എന്നിവിടങ്ങളിലുള്ള മോഡലുകളുടെ ഫോട്ടോകൾ.നല്ല ക്യാമറാ വ്യക്തതയുള്ള സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വൈറലാകുന്ന വിർച്വൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനം. ആരും പുറത്തിറങ്ങാത്ത ഇക്കാലത്ത് ഫോട്ടോഗ്രാഫറും മോഡലും പുറത്തിറങ്ങേണ്ട. ഇരുവരും വീട്ടിലിരിക്കും. സ്മാർട്ട് ഫോണിലൂടെ മോഡലിന് നിർദേശം കൊടുക്കും. ബാക്ക്ഗ്രൗണ്ട്,വേഷം,പോസ്, ലൈറ്റ് തുടങ്ങിയവ. ഇതിനൊത്ത് ഒരുക്കം മോഡൽ നടത്തണം. സ്മാർട്ട് ഫോണിലൂടെ ഇത് കാണുന്ന ഫോട്ടോഗ്രാഫർ രംഗം ഒത്തുകിട്ടുമ്പോൾ സ്ക്രീൻഷോട്ടെടുക്കും. ഇതാണ് ഫോട്ടോ ആയി മാറ്റുക. ബെംഗളൂരുവിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ആൽവിൻ ആൻറണി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫിയിലും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിലുമാണ്. വിഷ്വൽ കമ്യൂണിക്കേഷണിൽ ബിരുദം നേടിയ ശേഷമാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായത്. ലോക്ഡൗൺ കാലം കഴിഞ്ഞ് ഉപയോഗിക്കുന്നതിനായി മോഡലുകളുടെ ചിത്രം പലരും ആവശ്യപ്പെടുന്നുണ്ട്. അവർക്കായാണ് ഇൗ സമയം ചെലവിടുന്നത്. നല്ല സ്മാർട്ട് ഫോണായതിനാൽ ചിത്രം വളരെ വ്യക്തം. ഏഴു വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്തുണ്ട്. ആ ബന്ധമുപയോഗിച്ചാണ് മോഡലുകളെ കണ്ടെത്തുന്നത്. ലോക്ഡൗൺ കാലത്ത് അവർക്കും ഇതൊരു അപ്രതീക്ഷിത വരുമാനമാർഗമാണ്. ചാലക്കുടി ചൗക്ക തോട്ടിയാൻ വീട്ടിൽ ആന്റണിയുടെയും ഷെർളിയുടെയും മകനാണ് 26 കാരനായ ആൽവിൻ.

from money rss https://bit.ly/2VEDdfW
via IFTTT

വിമാനടിക്കറ്റ് റദ്ദാക്കൽ: പണം മുഴുവനും തിരിച്ചുനൽകാൻ നിർദേശം

ന്യൂഡൽഹി: കോവിഡ് ആദ്യഘട്ട അടച്ചിടൽ കാലത്ത് ബുക്ക്ചെയ്ത വിമാനടിക്കറ്റുകളുടെ തുക യാത്രക്കാരൻ ആവശ്യപ്പെടുകയാണെങ്കിൽ തിരികെ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) നിർദേശിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ മേയ് മൂന്നുവരെ യാത്ര ചെയ്യാൻ ബുക്കു ചെയ്ത ടിക്കറ്റുകളുടെ തുക മുഴുവനായും തിരികെ നൽകണം. റദ്ദാക്കിയതിനുള്ള പിഴത്തുക ഈടാക്കാൻ പാടില്ല. മൂന്നാഴ്ചയ്ക്കകം മടക്കിനൽകാനാണു നിർദേശം. പല വിമാനക്കമ്പനികളും പണം തിരിച്ചുനൽകുന്നില്ലെന്ന് ഉപഭോക്തൃസംഘടനകൾ പരാതിപ്പെട്ടിരുന്നു. പകരം മറ്റൊരവസരത്തിലെ യാത്രയ്ക്കായി ഈതുക വിനിയോഗിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വ്യോമയാനമന്ത്രാലയത്തിൻറെ ഇടപെടൽ.

from money rss https://bit.ly/3cBy8Mz
via IFTTT

കോവിഡിനെ നേരിടാൻ സുരക്ഷാ സ്റ്റോറുകൾ വരുന്നു

മുംബൈ: കോവിഡ്- 19 നിയന്ത്രണത്തിൻറെ ഭാഗമായി രാജ്യത്ത് അവശ്യവസ്തുക്കളുടെ സുരക്ഷിതമായ വിതരണത്തിന് 10 ലക്ഷം ചില്ലറ വിൽപ്പനശാലകൾ ഒരുങ്ങുന്നു. കേന്ദ്രസർക്കാരിൻറെ നേതൃത്വത്തിൽ എഫ്.എം.സി.ജി. രംഗത്തെ കന്പനികളുമായി ചേർന്ന് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 45 ദിവസത്തിനകം ഇത്തരത്തിൽ പത്തുലക്ഷം സ്റ്റോറുകൾ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ട് കന്പനികൾ ചേർന്ന് ഒരു ലക്ഷം സുരക്ഷാ സ്റ്റോറുകൾ ഒരുക്കാൻ ധാരണയായിക്കഴിഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ഈ ഷോപ്പുകളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. കേന്ദ്രങ്ങൾ അണുവിമുക്തമായി സൂക്ഷിക്കുന്നതിനും ജീവനക്കാരുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയുമാണ് ഇവ പ്രവർത്തിക്കുക. ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ കൂടാതെ ഗാർഹികോപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഈ സ്റ്റോറുകൾ വഴി ലഭ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഉത്പാദന കേന്ദ്രങ്ങളിൽനിന്ന് ഹോൾസെയിൽ- റീട്ടെയിൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനും സുരക്ഷ ഉറപ്പുവരുത്താൻ നടപടികളുണ്ടാകും. തുടക്കത്തിൽ 12 കന്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി പവൻ കുമാർ അഗർവാൾ പറഞ്ഞു. വരും ആഴ്ചകളിൽ 40 മുതൽ 50 കന്പനികൾ വരെ മുന്നോട്ടുവരുമെന്നും അദ്ദേഹം സൂചന നൽകി. നിലവിൽ, രാജ്യത്തെ മുൻനിര ഉപഭോക്തൃ ഉത്പന്ന കന്പനികളായ പ്രോക്ടർ ആൻഡ് ഗാംബിൾ, ഐ.ടി.സി., ഡാബർ, ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ, നെസ് ലെ, മോൺഡെലേസ്, ടാറ്റ കൺസ്യൂമർ , മാരികോ, ജോൺസൺ ആൻഡ് ജോൺസൺ, ഗോദ്റെജ്, കോൾഗേറ്റ്, പാമൊലീവ് എന്നീ കന്പനികളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തിൻറെയും ചുമതല ഈ കന്പനികൾക്ക് നൽകുകയാണ് ചെയ്യുക. ഹിന്ദുസ്ഥാൻ യൂണിലീവറിന് അനുവദിച്ച സംസ്ഥാനങ്ങളിൽ വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും ശൃംഖല രൂപവത്കരിച്ചു തുടങ്ങിയതായി കന്പനി അറിയിച്ചു. ആയുർവേദ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഡാബർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ സ്റ്റോറിൻറെ ഭാഗമാകാൻ താത്പര്യമുള്ള ഷോപ്പുകൾക്ക് surakshastore.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ ഏതു സംസ്ഥാനത്താണോ, അവിടെ ചുമതലയുള്ള കന്പനിയുടെ വിതരണക്കാർ സ്റ്റോർ പരിശോധിച്ച് പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സുരക്ഷാ സ്റ്റോർ ഇങ്ങനെ • ഷോപ്പിന് പുറത്ത് ഉപഭോക്താക്കൾക്ക് 1.5 മീറ്റർ അകലം പാലിച്ച് നിൽക്കാൻ സൗകര്യമൊരുക്കണം, ബില്ലിങ് കൗണ്ടറിലും ഈ അകലം പാലിക്കണം. • കടയിൽ പ്രവേശിക്കുന്നതിനു മുന്പ് ഉപഭോക്താക്കൾക്ക് സോപ്പുപയോഗിച്ച് കൈകഴുകാനോ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണത്തിനോ സൗകര്യമുണ്ടായിരിക്കണം. • കടയിലെ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. • കൂടുതൽ സ്പർശനം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ദിവസം രണ്ടു പ്രാവശ്യം അണുവിമുക്തമാക്കണം. • ഷോപ്പിലെ ജീവനക്കാർക്ക് കന്പനികൾ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നൽകും. മുഖാവരണം, ഗ്ലൗസ്, സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. • പദ്ധതിക്കു കീഴിലുള്ള ഷോപ്പുകളിൽ 'സുരക്ഷാ സ്റ്റോർ' എന്ന ബോർഡ് സ്ഥാപിക്കും. സുരക്ഷയും ശുചിത്വവും സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകളും പതിക്കും. • സുരക്ഷാ സ്റ്റോറുകൾ സർക്കാരിൻറെ ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യും.

from money rss https://bit.ly/2XDeM5k
via IFTTT

ബാങ്ക് ഓഹരികളുടെ കുതിപ്പില്‍ സെന്‍സെക്‌സ് 223 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ധനകാര്യ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായതാണ് വിപണിക്ക് കരുത്തായത്. സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത് 200ലേറെ പോയന്റ് നഷ്ടത്തിലാണെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചിക 222.80 പോയന്റ് നേട്ടത്തിൽ 30602.61ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 8992.80ലുമെത്തി. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 743 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, യുപിഎൽ, ടൈറ്റാൻ കമ്പനി, എസ്ബിഐ, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2RFUnZF
via IFTTT

ടിവി, മൊബൈല്‍ തുടങ്ങിയവയുടെ വില്പന ആമസോണിലും ഫ്ളിപ്കാട്ടിലും ഉടനെ തുടങ്ങും

ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഉപത്ന്നങ്ങൾ ഉൾപ്പടെയുള്ളവ വിൽക്കുന്നതിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ അനുമതി ലഭിച്ചു. മൊബൈൽ ഫോൺ, ടെലിവിഷൻ, റഫ്രിജറേറ്റർ, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കൾ എന്നിവയാകും വില്പന നടത്തുക. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകൾ വഴി ഏപ്രിൽ 20 മുതൽ ഉത്പന്നങ്ങൾ വിതരണം തുടങ്ങും. മെയ് മൂന്നുവരെ അടച്ചിടൽ നീട്ടിയതിനെതുടർന്ന് പുറത്തിറക്കിയ മാർഗനിർദേങ്ങൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്ക് ഇതിനായി പ്രത്യേക അനുമതി നൽകാനാണ് തീരുമാനം. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യവസ്തുക്കൾ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നത്. തളർച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ഉണർവേകാനാണ് സർക്കാരിന്റെ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.

from money rss https://bit.ly/2yfMaEG
via IFTTT

ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ സെബി അന്വേഷിക്കുന്നു

മുംബൈ: ചൈനയിൽനിന്നോ ചൈനവഴിയോ രാജ്യത്തെ ഓഹരി വിപണിയിൽ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നിർദേശം നൽകി. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവരങ്ങൾ കൈമാറാറുണ്ട്. എന്നാൽ ചൈനീസ് നിക്ഷേപംസംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. ചൈനയിൽനിന്നും ഹോങ്കോങിൽനിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന സർക്കാർ നിർദേശത്തെതുടർന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയിൽനിന്നും ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽനിന്നുമുള്ള നിക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം. ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്. കഴിഞ്ഞയാഴ്ചയിൽ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയർത്തിയിരുന്നു. മാർച്ചിൽ 0.8ശതമാനമായിരുന്നു വിഹിതം. ചൈനയിൽനിന്നുള്ള 16 പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്തെ വൻകിട ഓഹരികളിൽ 1.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.

from money rss https://bit.ly/2XDQiJ3
via IFTTT

എടിഎം ഇടപാടുകള്‍ എസ്ബിഐ സൗജന്യമാക്കി

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽനിന്നും എത്രതവണവേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം. ഏപ്രിൽ 15ന് ബാങ്കിന്റെ വെബ്സൈറ്റിലൂടെയാണ് എടിഎം നിരക്കുകൾ ജൂൺ 30വരെ പിൻവലിച്ചതായി അറിയിച്ചത്. എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് ബാങ്കിന്റെ നടപടി. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിലല്ലെങ്കിൽ പ്രത്യേക നിരക്കൊന്നും നൽകാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. കഴിഞ്ഞമാസം മുതൽ ബാങ്ക് മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു. എസ്എംഎസ് ചാർജും എടുത്തുകളഞ്ഞു. 44.51 കോടി സേവിങ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്.

from money rss https://bit.ly/2z5w0y2
via IFTTT

Wednesday, 15 April 2020

വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി വീണ്ടുംനീട്ടി

കോവിഡ് വ്യാപനംമൂലം അടച്ചിടൽ വീണ്ടും നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മാർച്ച് 25നും മെയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മെയ് 15നകം പുതുക്കിയാൽമതി. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഈ കാലയളവിൽ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കും. തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് സാധാരണയായിതന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസംവരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് ക്ലെയിം ആവശ്യമായിവന്നാൽ പരിഗണിക്കില്ലെന്നുമാത്രം. നിലവിലെ സാഹചര്യത്തിൽ മെയ് 15നകം പോളിസി പുതുക്കിയാൽ കാലാവധി തീർന്ന അന്നുമുതൽ അതിന് പ്രാബല്യമുണ്ടാകും.

from money rss https://bit.ly/3ceM3YC
via IFTTT

രൂപയുടെ മൂല്യം റെക്കോഡ് ഭേദിച്ച് താഴോട്ട്: ഡോളറിനെതിരെ 76.81 നിലവാരത്തിലെത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 76.81 നിലവാരത്തിലെത്തി. ആഗോള വ്യാപകമായി കറൻസികളും ഓഹരി സൂചികകളും നഷ്ടത്തിലായതാണ് രൂപയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം രണ്ടാംഘട്ട അടച്ചിടൽ പ്രഖ്യാപിച്ചതിനെതുടർന്ന് വിവിധ ഏജൻസികൾ റേറ്റിങ് താഴ്ത്തിയതും രൂപയെ ബാധിച്ചു. 76.74 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും രാവിലെ 10.20ഓടെ 76.81 നിലവാരത്തിലേയ്ക്ക് മൂല്യം താഴുകയായിരുന്നു. 76.44 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം 76-74 നിലവാരത്തിൽ പിടിച്ചുനിർത്താൻ ആവശ്യത്തിന് വിദേശ കറൻസി ശേഖരം ആർബിഐയ്ക്കുണ്ടെന്നാണ് വിലയിരുത്തൽ. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്ന പാക്കേജിൽ ഉറ്റുനോക്കുകയാണ് വിപണി.

from money rss https://bit.ly/34EteLO
via IFTTT

ബി.എസ്.എന്‍.എല്‍: അടച്ചിടല്‍കാലത്ത്‌ കാലാവധി നീട്ടല്‍ ആനുകൂല്യം നല്‍കിയില്ല

കോഴിക്കോട്: ലോക്ഡൗൺ കാലയളവിൽ പ്രീപെയ്ഡ് വരിക്കാർക്ക് ബി.എസ്.എൻ.എൽ നൽകിയ ആനുകൂല്യം ഭൂരിഭാഗം പേർക്കും ലഭിച്ചില്ല. മാർച്ച് 22നുശേഷം തീരേണ്ടിയിരുന്ന പ്ലാനുകളുടെ കാലാവധി സൗജന്യമായി ഏപ്രിൽ 20വരെ നീട്ടിനൽകുകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ കാലയളവിൽ റീച്ചാർജ് ചെയ്യാതിരുന്ന പലരുടെയും ബാലൻസ് തുക ഉൾപ്പടെയുള്ളവ നഷ്ടമായി. കാലാവധി നീട്ടിലഭിച്ചതുമില്ല. കാലാവധി കഴിഞ്ഞെന്നപേരിൽ ആരുടെയും കണക്ഷൻ റദ്ദാക്കില്ലെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിരുന്നത്. കൂട്ടത്തിൽ 10 രൂപയുടെ സംസാര സമയവും അനുവദിച്ചിരുന്നു. ഈകാലയളവിൽ സംസാരസമയം കഴിയുന്നവർക്കാണ് 10 രൂപയുടെ ടോക് ടൈംകൂടി സൗജന്യമായി അനുവദിച്ചത്. മിത്രം പ്ലാൻ ഉൾപ്പടെയുള്ളവയിൽ തുടരുന്ന ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ലെന്നാണ് ബി.എസ്.എൻ.എൽ ഇപ്പോൾ നൽകുന്ന വിശദീകരണം. ഈ പ്ലാനിൽ നേരത്തെ റീച്ചർജ് ചെയ്തവരുടെ കാലാവധി ഏപ്രിൽ 10ന് അവസാനിച്ചാലും അവർക്ക് ഈആനുകൂല്യത്തിന് അർഹതയില്ലെന്നാണ് ബി.എസ്.എൻ.എൽ പറയുന്നത്. അതേസമയം, ലോക്ഡൗൺ നീട്ടിയതിനാൽ ടെലികോം കമ്പനികൾ മെയ് മൂന്നുവരെ എല്ലാ പ്ലാനുകൾക്കും വലിഡിറ്റി നീട്ടി നൽകണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2yl3Rm0
via IFTTT

സൂചികകള്‍ താഴ്ന്നുതന്നെ: സെന്‍സെക്‌സില്‍ 225 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 225 പോയന്റ് നഷ്ടത്തിൽ 30,154ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 8872ലുമാണ് വ്യാപാരം നടക്കുന്നത്. വേദാന്ത, എൽആന്റ്ടി, ഹിൻഡാൽകോ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഗെയിൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. 1930നുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയുടെ കരുത്ത് ചോർത്തി.

from money rss https://bit.ly/2VaVxyg
via IFTTT

റദ്ദാക്കിയ ടിക്കറ്റിന് പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികള്‍

മുംബൈ: ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ മേയ് മൂന്നുവരെയുള്ള ടിക്കറ്റുകളുടെ പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികൾ. പകരം ഒരു വർഷക്കാലയളവിൽ ഈ പണം ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടിക്കറ്റിന് റീഷെഡ്യൂൾ നിരക്ക് ഈടാക്കില്ലെന്ന് ഗോ എയറും വിസ്താരയും അറിയിച്ചു. അതേസമയം, ഇക്കാലയളവിൽ പുതിയ ടിക്കറ്റിന് അധികതുക വന്നാൽ അത് നൽകേണ്ടി വരും. നിലവിലെ ടിക്കറ്റിൻറെ പണം ക്രെഡിറ്റ് ആയി സൂക്ഷിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. വിസ്താര 2020 ഡിസംബർ 31 വരെയും ഗോ എയർ 2021 മേയ് മൂന്നു വരെയും ഇൻഡിഗോ 2021 ഫെബ്രുവരി 28 വരെയും ടിക്കറ്റിൻറെ കാലാവധി നീട്ടിയിട്ടുണ്ട്. മേയ് മൂന്നിനുശേഷം മാത്രമേ ഇനി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകൾ ഉണ്ടാകൂ. ഏപ്രിൽ 14 -ന് ലോക്ഡൗൺ തീരുമെന്ന പ്രതീക്ഷയിൽ 15 മുതൽ വിമാനക്കന്പനികൾ ബുക്കിങ് സ്വീകരിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യമാത്രമാണ് ഇതിൽനിന്നു വിട്ടുനിന്നത്. അതേസമയം, അന്താരാഷ്ട കമ്പനിയായ എമിറേറ്റ്സ് യാത്രക്കാർക്ക് മുഴുവൻ പണം തിരിച്ചുനൽകാൻ തയ്യാറായിട്ടുണ്ട്. ഇതിനുപുറമെ ടിക്കറ്റ് പി.എൻ.ആർ. 760 ദിവസം വരെ സൂക്ഷിക്കുമെന്നും രണ്ടുവർഷത്തെ കാലാവധിയുള്ള ട്രാവൽ വൗച്ചറാക്കി ഇതു മാറ്റാമെന്നും കന്പനി വ്യക്തമാക്കി. അതിനിടെ, അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത് ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ കാപ ആവശ്യപ്പെട്ടു. അനിശ്ചിതത്വം നിലനിൽക്കെ മുൻകൂർ ബുക്കിങ് നടത്തുന്നത് ദുരിതകാലത്ത് ഉപഭോക്താക്കളോടു ചെയ്യുന്ന വഞ്ചനയാണെന്ന് കാപ അഭിപ്രായപ്പെട്ടിരുന്നു. തീവണ്ടിയാത്രയുടെ കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകൂർ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. ഈ രീതി വ്യോമയാന മേഖലയിലും നടപ്പാക്കണം. ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ കിങ് ഫിഷറും ജെറ്റ് എയർവേയ്സും അവരുടെ അവസാന കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം ഇനിയും തിരിച്ചു നൽകിയിട്ടില്ല. കോവിഡ് തുടർന്നാൽ സർക്കാർ പിന്തുണയില്ലെങ്കിൽ ഇന്ത്യയിലെ ചില വിമാനക്കമ്പനികൾ പണമില്ലാതെ പ്രവർത്തനം നിർത്തേണ്ടി വന്നേക്കാമെന്നും കാപ മുന്നറിയിപ്പു നൽകുന്നു.

from money rss https://bit.ly/2K60XEs
via IFTTT

വരുമാനനഷ്ടം 24 ലക്ഷം കോടി: ആഗോള വിമാനക്കന്പനികളിൽപകുതിയും പ്രതിസന്ധിയിൽ

മുംബൈ: ആഗോള വിമാനക്കന്പനികളിൽ പകുതിയിലധികവും നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്ന് ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട). കോവിഡ് 19 മഹാമാരിയെത്തുടർന്ന് സർവീസ് നിർത്തിവെച്ചതുവഴി 2020 സാന്പത്തികവർഷം ആഗോളതലത്തിൽ വ്യോമയാന കന്പനികളുടെ വരുമാനത്തിൽ 24 ലക്ഷം കോടിരൂപയുടെ കുറവുണ്ടായി. 2019 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വരുമാന നഷ്ടമെന്നും അയാട്ട പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ സാന്പത്തികവർഷം യാത്രക്കാരുടെ എണ്ണത്തിൽ 48 ശതമാനം വരെ കുറവുണ്ടാകും. അപകടമില്ലെന്ന ആത്മവിശ്വാസം വീണ്ടെടുക്കാതെ ആളുകൾ യാത്രയ്ക്ക് തയ്യാറാകില്ല. കോവിഡ് മഹാമാരിയിൽ ആഗോള ജി.ഡി.പി. യിൽ ആറുശതമാനം വരെ കുറവുണ്ടായേക്കാം. രണ്ടാം പാദത്തിലായിരിക്കും സ്ഥിതി രൂക്ഷമാകുക. ഇക്കാലയളവിൽ വിമാനയാത്രക്കാരുടെ കാര്യത്തിലും ഇതു പ്രതിഫലിക്കും. എയർലൈൻ കന്പനിയിൽ ഒരു ജോലി കുറയുന്പോൾ ഇതുമായി ബന്ധപ്പെട്ട മേഖലയിലെല്ലാമായി 24 പേർക്ക് ജോലി നഷ്ടമാകുമെന്നും അയാട്ട വിലയിരുത്തുന്നു. നിലവിൽ ബെൽജിയവും സ്വീഡനും വിമാനക്കന്പനികൾക്കായി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചില രാജ്യങ്ങളും ഇതിനുള്ള നടപടിയെടുക്കുന്നുവെന്ന് അയാട്ടയിലെ മുഖ്യ സാന്പത്തിക വിദഗ്ധനായ അലക്സാണ്ടർ ഡി ജൂനിയാക് പറഞ്ഞു.

from money rss https://bit.ly/3epIWPs
via IFTTT

പുതിയതോ പഴയതോ-ഏത് നികുതി സ്ലാബ് വേണമെന്ന് ജീവനക്കാര്‍ തൊഴിലുടമയെ അറിയിക്കണം

2020 ഫെബ്രവരി ബജറ്റിൽ പ്രഖ്യാപിച്ചതോ അല്ലെങ്കിൽ പഴയതോ-ഏത് നികുതി സ്ലാബാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇത് അടിസ്ഥാനമാക്കിയാകും 2020-21 സാമ്പത്തിക വർഷത്തെ ടിഡിഎസ് പിടിക്കുക. സാമ്പത്തിക വർഷത്തിൽ ഏത് സ്ലാബ് തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചാൽ പിന്നീട് മാറ്റാൻ പറ്റില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഏത് സ്ലാബ് വേണംമെങ്കിലും സ്വീകരിക്കാനും കഴിയും. ശമ്പള വരുമാനക്കാരായ വ്യക്തികൾക്ക് ആവശ്യമെങ്കിൽ അടുത്ത സാമ്പത്തിക വർഷം ഇഷ്ടമുള്ള സ്ലാബ് സ്വീകരിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ ഒറ്റത്തവണമാത്രമെ ഇക്കാര്യത്തിൽ തീരുമാനമറിയിക്കാനാകൂ. 1/2) CBDT issues Circular C1 of 2020 dated 13.04.2020 clarifying the process of exercising of option by a taxpayer with regard to deduction of tax at source if he/she opts for the concessional rates of tax as per section 115BAC of IT Act,1961#StaySafe#StayAtHome #WeCare pic.twitter.com/uFAQ7Figkp — Income Tax India (@IncomeTaxIndia) April 13, 2020 പ്രത്യക്ഷ നികുതി ബോർഡ് കഴിഞ്ഞദിവസം ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്.

from money rss https://bit.ly/2XCoNzv
via IFTTT

അടച്ചിടല്‍ നീട്ടിയത് വിപണിയെ ബാധിച്ചു: സെന്‍സെക്‌സ് 310 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. നിഫ്റ്റി 8,950 നിലവാരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 310.21 പോയന്റ് താഴ്ന്ന് 30379.81ലും നിഫ്റ്റി 68.55 പോയന്റ് നഷ്ടത്തിൽ 8925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചയിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് 1,189 പോയന്റാണ് താഴെപ്പോയത്. ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 940 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. യുപിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ശ്രീ സിമന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, വാഹനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. എഫ്എംസിജി, ഐടി, ലോഹം ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. 1930നുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയുടെ കരുത്ത് ചോർത്തി.

from money rss https://bit.ly/2yfajLp
via IFTTT

ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം: 2.5ശതമാനം പലിശ അധികംനേടാം

2.5ശതമാനം വാർഷിക പലിശയും കാലാവധിയെത്തുമ്പോൾ അന്നത്തെ വിലയും വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ബോണ്ടുമായി വീണ്ടും സർക്കാർ. കോവിഡ് വ്യാപനംമൂലം വിപണിയിൽ സ്വർണവില കുതുക്കുമ്പോഴാണ് ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള ആറുമാസത്തെ ബോണ്ട് പുറത്തിറക്കുന്ന തിയതികൾകൂടി പ്രഖ്യാപിച്ചത്. സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാൻ കഴിയുക. വ്യക്തികൾക്ക് ഒരുസാമ്പത്തിക വർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക നാലു കിലോഗ്രാംവരെയാണ്. ട്രസ്റ്റുകൾക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാംമാണ്. ബാങ്കുകളുടെ ശാഖകൾ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ എന്നിവവഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഓൺലൈനിൽ വാങ്ങുമ്പോൾ നിശ്ചയിച്ച വിലയിൽനിന്ന് 50 രൂപ കിഴിവ് ലഭിക്കും. ഓഹരി വിപണിവഴിയും നിക്ഷേപിക്കാൻ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകൾവഴി എപ്പോൾവേണമെങ്കിലും വാങ്ങുകുയം വിൽക്കുകയുമാകാം. രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ് ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോൾ ബോണ്ട് പണമാക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികൾക്ക് നികുതി ബാധ്യതയില്ല. ഗോൾഡ് ബോണ്ടിന്റെ പലിശ ആറുമാസംകൂടുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക.

from money rss https://bit.ly/2z32sRD
via IFTTT

Tuesday, 14 April 2020

മികച്ച ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍: കോവിഡ് ക്ലെയിമിനായി സമീപിച്ചത് രണ്ടുശതമാനം

10,000ലേറെ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടും ഇൻഷുറൻസ് ക്ലെയിം ചെയ്തത് രണ്ടുശതമാനംപേർമാത്രം. രാജ്യത്തെ കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും സർക്കാർ ആശുപത്രിയിൽ ചികിത്സതേടുന്നതിനാലാണിത്. കോവിഡ് ബാധിച്ചവരെ കണ്ടെത്തി മികച്ചരീതിയിൽ സൗജന്യ ചികിത്സ നൽകുന്നതിൽ രാജ്യത്തെ പൊതു ആരോഗ്യ സംവിധാനം മികവുപുലർത്തിയതാണ് ഏറെപ്പേരും സർക്കാർ ആശുപത്രിയെ ആശ്രയിക്കാൻ കാരണമന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. 10,586 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 200ഓളം പേർമാത്രമാണ് ഇൻഷുറൻസ് ക്ലെയിമിന് സമീപിച്ചതെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കുന്നു. 10 ശതമാനത്തോളം പേർമാത്രമാണ് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി 4.5 ലക്ഷം രൂപമുതൽ 10 ലക്ഷംരൂപവരെയാണ് ഈടാക്കുന്നത്.

from money rss https://bit.ly/3addaSi
via IFTTT

സ്വര്‍ണവില കുതുക്കുന്നു; പവന്റെ വില 33,600 രൂപയായി

സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയിൽ രണ്ടായിരം രൂപയാണ് വർധിച്ചത്. ഏപ്രിൽ ഏഴിന് പവന് 800 രൂപവർധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ്. ഏഴുവർഷത്തെ ഉയർന്ന നിലവാരം ഭേദിച്ച് സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,750 ഡോളർ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 11 33,200 2020 ഏപ്രിൽ 14 33,600

from money rss https://bit.ly/3cvhJt1
via IFTTT

എസ്ബിഐയുടെ എസ്ബി അക്കൗണ്ടിലെ പലിശ ഇനിമുതല്‍ 2.75ശതമാനംമാത്രം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എസ്ബി അക്കൗണ്ടിലെ പലിശകുറച്ചത് ബുധനാഴ്ചമുതൽ പ്രാബല്യത്തിലായി. സേവിങ്സ് അക്കൗണ്ടിലെ പലിശ ഇതോടെ കാൽശതമാനം കുറഞ്ഞ് 2.75ശതമാനമായി. ഒരു ലക്ഷം രൂപ വരെയും അതിനുമുകളിലുമുള്ള അക്കൗണ്ടിലെ ബാലൻസിന് ഇനി നാമമാത്ര പലിശയേ ലഭിക്കൂ. നേരത്തെ മൂന്നുശതമാനമായിരുന്നു പലിശ.ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എല്ലാ വായ്പകളുടെയും എം.സി.എൽ.ആർ. നിരക്ക് 0.35 ശതമാനം നേരത്തെ ബാങ്ക് കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രിൽ പത്തിനാണ് നിലവിൽവന്നത്.

from money rss https://bit.ly/3chYt1H
via IFTTT

പാഠം 69: എന്തുകൊണ്ട് ഓഹരിയില്‍ പണംനഷ്ടപ്പെടുന്നു? നേട്ടമുണ്ടാക്കാനുള്ള വഴികളിതാ

ഇതുപോലെ ഉപദേശംകേട്ട എന്റെ 60,000 രൂപ ഗോപിയായി. ഓഹരി ഡീലിസ്റ്റ് ചെയ്തു. ഇപ്പോ കോട്ടുവാ ഇടാൻപോലും മൂഡില്ല-(സ്വകാര്യതമാനിച്ച് ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ല) ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ ഒരുവ്യക്തിയുടെ പ്രതികരണമാണിത്. ഓഹരിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് എഴുതുമ്പോഴൊക്കെ ഇത്തരത്തിലുള്ള നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണവുമുണ്ട്. നിക്ഷേപിക്കുന്ന 90ശതമാനത്തിനും പണംനഷ്ടമാകുന്നതുതന്നെ. എന്തുകൊണ്ട് പണം നഷ്ടപ്പെടുന്നു സുമേഷിന്റെയും വിനോദിന്റെയും അനുഭവം പരിശോധിക്കാം. 2004 ജനുവരിയിലാണ് സുഹൃത്തുക്കളായ ഇരുവരും ഓഹരി നിക്ഷേപത്തിലേയ്ക്കിറങ്ങുന്നത്. ഓഹരിയിൽനിന്ന് മികച്ചനേട്ടം ദിനംപ്രതിയുണ്ടാക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു ഇരുവരും പ്രമുഖ ഓഹരിബ്രോക്കർ വഴിയാണ് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തത്. ഇരുവരും തുടക്കത്തിൽ ബ്രോക്കറെ വിളിച്ചും പിന്നീട് ഓൺലൈനിലും ഡേട്രേഡിങ് ആരംഭിച്ചു. അന്നൊക്കെ 50 രൂപയുടെ 100 ഓഹരി വാങ്ങിയാൽ 60 രൂപയാകുമ്പോൾ വിറ്റു ലാഭമെടുത്തിരുന്നു. ചിലദിവസങ്ങളിൽ ലാഭവും മറ്റുചില ദിവസങ്ങളിൽ നഷ്ടവുമുണ്ടായി. നിക്ഷേപിച്ചതുകപോലും പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ഇരുവരും മാനസിക സംഘർഷത്തിലായി. നഷ്ടത്തിന്റെ കണക്കെടുക്കാനൊന്നും നിൽക്കാതെ വിനോദ് അവശേഷിച്ച ഓഹരിയുംവിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്തു. അതേസമയം, എന്തുകൊണ്ട് നഷ്ടമുണ്ടായി എന്ന ചിന്തിയിലായിരുന്നു സുമേഷ്. ഇക്കാര്യം ഒരു സാമ്പത്തിക വിദഗ്ധനുമായി ചർച്ച ചെയ്തു. അദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തമായി പഠിച്ച് മുന്നോട്ടുപോകാൻ സുമേഷ് തീരുമാനിച്ചു. മികച്ച അടിസ്ഥാനമുള്ള നാല് ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ തീരുമാനിച്ചു. അതിനുള്ള അന്വേഷണത്തിലായി അദ്ദേഹം. എസ്ബി അക്കൗണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിക്കാമെന്ന് ആദ്യം തീരുമാനിച്ചു. അതുപോലെതന്നെ പരിചയമുള്ള മൂന്ന് കമ്പനികൾകൂടി തിരഞ്ഞെടുത്തു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് എന്നിവയായിരുന്നു മറ്റ് കമ്പനികൾ. ഈ കമ്പനികളുടെ 100 ഓഹരികൾ വീതം അദ്ദേഹം വാങ്ങി. അത് പ്രത്യേക പോർട്ട്ഫോളിയോ ആക്കി സൂക്ഷിച്ചു. ഇടയ്ക്കെപ്പോഴോ മറ്റുചില ഓഹരികൾ വാങ്ങിയെങ്കിലും മികച്ചനേട്ടം ലഭിച്ചപ്പോൾ വിറ്റൊഴിയുകയും ചെയ്തു. വിരമിച്ചശേഷമുള്ള ജീവിതത്തിനായി നാല് ഓഹരികളും അദ്ദേഹം ദീർഘകാലം കൈവശം സൂക്ഷിച്ചു. നേട്ടംവിലയിരുത്താം കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി ഓഹരി വിപണി ഇടിഞ്ഞതിനാൽ സുമേഷ് കുത്തുപാളയെടുത്തിട്ടുണ്ടാകുമെന്നാകും വിനോദിനെപ്പോലെയുള്ളവർ ചിന്തിച്ചിട്ടുണ്ടാകുക. നിക്ഷേപത്തെക്കുറിച്ച് സുമേഷിന് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കോവിഡ് അല്ല അതിലപ്പുറംവന്നാലും പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു അയാൾ. ഏപ്രിൽ 14ലെ ക്ലോസിങ് നിരക്ക് പ്രകാരം ഈ ഓഹരികളിൽനിന്നുള്ള ആദായം 22.9 ശതമാനത്തിലേറെയാണ്. 2,31,925(2.31 ലക്ഷം) രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. ഇപ്പോഴത് 43,44,495(43.44 ലക്ഷം) രൂപയായി വളർന്നിരിക്കുന്നു. കാലാകാലങ്ങളിൽ ഈ ഓഹരികളിൽനിന്ന് ലാഭവിഹിതവും ലഭിച്ചുകൊണ്ടിരിക്കുന്നു. നേട്ടത്തിന്റെ ചരിത്രം Company Buying Cost (Per Share) Last Price Total Cost Cost per share Current Value Shares* Total Return(Rs)** Return %pa Asian Paints​ 320.05 1680.85 32,005 32.01 16,80,850 1000 Shares 17,26,145 31.9 HDFC Bank 520.35 895.35 52,035 52.04 8,95,350 1,000 Shares 8,88,790 21.6 HUL​ 143.40 2,346.45 14,340 143.40 2,34,645 100 Shares 2,37,805 22.5 TCS 1335.45 1,759.25 1,33,545 166.93 14,07,400 800 Shares 14,91,755 19.2 Total Stocks 2,31,925 42,18,245 43,44,495 22.9 2020 ഏപ്രിൽ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടർന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉൾപ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബർ 31. പണം നഷ്ടപ്പെടുന്നത് എന്തുകൊണ്ട് വാങ്ങുന്ന ഓഹരിയെക്കുറിച്ച് ഒന്നുംഅറിയാതെ,ടിപ്സുകൾ അടിസ്ഥാനമാക്കിമാത്രം നിക്ഷേപിക്കുന്നതാണ് നഷ്ടത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. വാങ്ങിയ ഓഹരിയുടെ വില ചെറിയതോതിൽകൂടുമ്പോൾ വിറ്റ് ലാഭമെടുക്കാനുള്ള അത്യാഗ്രഹം. വിലകുറയുന്നതുകണ്ട് ആശങ്കയിലായി ഓഹരി വിറ്റൊഴിയുന്നതും ഇവർക്കുപറഞ്ഞിട്ടുള്ളതാണ്. ഊഹോപോഹങ്ങളും ടിപ്സുകളും അടിസ്ഥാനമാക്കി വാങ്ങിയ ഓഹരി മോശമാണെന്നറിഞ്ഞാലും ദീർഘകാലം കൈവശംവെയ്ക്കാനുള്ള ശ്രമവും ഒഴിവാക്കണം. അറിവില്ലാത്ത ഒരുകാര്യം ചെയ്താൽ കുഴിയിൽ ചാടുമെന്നകാര്യത്തിൽ സംശയംവേണ്ട. വേഗംപണമുണ്ടാക്കാമെന്നുകരുതിയാണ് പരിചയക്കുറവൊന്നും കണക്കാക്കാതെ പലരും വിപണിയിലേയ്ക്കിറങ്ങുന്നത്. പഠനം നടത്താതെയുംമറ്റും ആരെങ്കിലും പറഞ്ഞുകേട്ട ഓഹരികളിലാകും പിന്നെ നിക്ഷേപം. ഇതൊക്കെയാണ് ഓഹരി നിക്ഷേപത്തിലൂടെപണം ചോരാനുള്ള കാരണം. എങ്ങനെ നേട്ടമുണ്ടാക്കാം വളർച്ചാസാധ്യതയുള്ള കമ്പനികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ ശ്രമിക്കണം. സുമേഷ് ചെയ്തതും അതാണ്. പരിചയമുള്ള കമ്പനികൾ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. തിനിക്ക് എക്കൗണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കും, പെയിന്റ് ചെയ്യാനായി തിരഞ്ഞെടുത്ത കമ്പനിയും വീട്ടിൽ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുണ്ടാക്കുന്ന സ്ഥാപനവും അങ്ങനെ അദ്ദേഹത്തിന്റോ പോർട്ട്ഫോളിയോയുടെ ഭാഗമായി. കമ്പനിയുടെ യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഓഹരികൾ സ്വന്തമാക്കാൻ ശ്രമിക്കണം. ഇടയ്ക്കിടെ നിരീക്ഷിച്ച് ദീർഘകാലം ക്ഷമയോടെ കാത്തിരിക്കുകയും വേണം. സുമേഷ് ഓഹിയിൽ നിക്ഷേപിച്ചിട്ട് ഇപ്പോൾ 15 വർഷം പിന്നിട്ടുവെന്ന് ഓർക്കണം. ഓഹരി വില ഇരട്ടിയോളമായിട്ടും വിൽക്കാൻ അദ്ദേഹം തയ്യാറായില്ല. അതുപോലെതന്നെ 2008ൽ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോൾ വിറ്റൊഴിയാനും അദ്ദേഹം ശ്രമിച്ചില്ല. ക്ഷമയോടെ കാത്തിരുന്നു. ആകാത്തിരിപ്പിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വിനോദ് നിക്ഷേപിച്ച ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽനിന്ന് 30 മുതൽ 40 ശതമാനംവരെ നഷ്ടത്തിലാണ് ഇപ്പോൾ. എങ്കിലും അദ്ദേഹത്തിന്റെ ഓഹരികൾ ഇപ്പോൾ 22 ശതമാനത്തിലേറെ നേട്ടത്തിലാണെന്നകാര്യം മറക്കേണ്ട. കഴിയുമെങ്കിൽ ഈ ഓഹരികളിൽ ഇപ്പോൾ കുറച്ചുകൂടി നിക്ഷേപം നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. വാങ്ങിയ ഓഹരി ദീർഘകാലം കൈവശംവെച്ചാൽ നേട്ടങ്ങളേറെയാണ്. വർഷാവർഷം കമ്പനി നൽകുന്ന ലാഭവിഹിതംതന്നെ പ്രധാനം. ഇത്രയും വർഷം കൈവശം വെച്ച സുമേഷിന് ഏഷ്യൻപെയിന്റ്സിൽനിന്ന് ലഭിച്ച മൊത്തം ലാഭവിഹിതം 46,000 രൂപയോളമാണ്. feedbacks to: antonycdavis@gmail.com നിങ്ങൾ ചെയ്യേണ്ടത് അഞ്ചുമുതൽ പത്തുവർഷംവരെ കൈവശം വെയ്ക്കാമെന്നുറച്ച് മികച്ച 5 ഓഹരികൾ തിരഞ്ഞെടുക്കുക.ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക.

from money rss https://bit.ly/2XBbHmd
via IFTTT

ആശ്വാസ റാലി തുടരുന്നു: സെന്‍സെക്‌സില്‍ 480 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: അംബേദ്കർ ജയന്തികഴിഞ്ഞുള്ള പ്രവർത്തി ദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 480 പോയന്റ് നേട്ടത്തിൽ 31170ലും നിഫ്റ്റി 149 പോയന്റ് ഉയർന്ന് 9140ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യമൊട്ടാകെ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ചത് വിപണിയെ ബാധിച്ചില്ല. മിക്കവാറും സെക്ടറുകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയുടെ നേട്ടത്തിന് കാരണം. യുപിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൽആൻഡ്ടി, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഒഎൻജിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തോളം നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ഐടി ഒന്നര ശതമാനവും വാഹനം 1.8ശതമാനവും എഫ്എംസിജി 2.50 ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/2RE76Mu
via IFTTT

കടക്കെണി, പട്ടിണി... തകർന്നു വീഴുകയാണ് ഇന്ത്യൻഗ്രാമങ്ങൾ

കൊച്ചി: കേരളത്തിലെ ഒരു ഹോട്ടലിൽ പാചകക്കാരനായിരുന്നു യുധിഷ്ഠിർ പട്ടേൽ. ലോക്ക്ഡൗണിന്റെ സൂചനകൾ കിട്ടിത്തുടങ്ങിയതോടെ കടയുടമ മറുനാടൻ തൊഴിലാളികളെയെല്ലാം നാട്ടിലേക്കയച്ചു. രണ്ടുമാസത്തെ ശമ്പളബാക്കിയായി 30,000 രൂപ കിട്ടാനുണ്ട്. ലോക്ക്ഡൗണിന് മുന്നേ നാട്ടിൽ എത്തിയെങ്കിലും യുധിഷ്ഠിറിന് മുന്നിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഒഡിഷയിലെ കളഹണ്ഡി ജില്ലയിലെ തുവാമുൽ രാംപുർ ബ്ലോക്കിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ട് യുധിഷ്ഠിറിന്റെതു പോലെ നൂറുകണക്കിന് അനുഭവകഥകൾ. വരുമാനം നിലച്ചു, കടക്കെണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും വഴുതിനീങ്ങുകയാണ് തുവാമുൽ രാംപുർ പോലെയുള്ള ഉൾപ്രദേശങ്ങൾ. മറുനാടൻ തൊഴിലാളികളെന്നു വിളിച്ച് നാം അകറ്റിനിർത്തുന്നവർ താങ്ങിനിർത്തിയിരുന്ന ആ സമ്പദ്വ്യവസ്ഥ പതിയെ തകർന്നില്ലാതാകുന്നു. ഏറെ ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഒഡിഷയിലെ ഗ്രാമീണ വികസന ഏജൻസിയായ ഗ്രാമവികാസും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റും (സി.എം.ഐ.ഡി.) ചേർന്നു നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റത്തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ ലോക്ക്ഡൗണിന്റെ ആഘാതം വിലയിരുത്താനായിരുന്നു പഠനം. ലോക്ക്ഡൗണിന്റെ ആഘാതം പൂർണമായും വിലയിരുത്താൻ ഇനിയും ദിവസങ്ങളെടുക്കും. എന്നാൽ, പട്ടിണിമരണങ്ങളിലേക്ക് ഇവരെ തള്ളിവിടാതിരിക്കാനുള്ള കരുതൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സി.എം.ഐ.ഡി. എക്സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചൂണ്ടിക്കാട്ടി. കളഹണ്ഡി രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളിൽ ഒന്നായിട്ടാണ് കളഹണ്ഡി അടയാളപ്പെടുത്തപ്പെടുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ഈ നാട്ടിലെ ചെറുപ്പക്കാരെല്ലാം തൊഴിൽതേടി മറുനാടുകളിലേക്കെത്തുന്നു. ഏറെപ്പേരും കേരളത്തിലാണ് ജോലിചെയ്യുന്നത്. ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾ ഏറെയുള്ള തുവാമുൽ റാംപൂരിലും സ്ഥിതി വ്യത്യസ്തമല്ല. കുടിയേറ്റത്തൊഴിലാളികൾ നാട്ടിലേക്കയയ്ക്കുന്ന പണമാണ് ഗ്രാമങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നത്. കൊള്ളപ്പലിശയ്ക്ക് പണം വരുമാനം നിലച്ചതോടെ പല വീടുകളിലും സ്ഥിതി മോശമായിത്തുടങ്ങി. കൊള്ളപ്പലിശയ്ക്ക് പലരും പണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയെത്തി. ചിലർ വഴിയിൽ കുടുങ്ങി. കുറച്ചുപേർ ജോലിസ്ഥലത്തുതന്നെ തങ്ങുന്നു. ഇവരെക്കുറിച്ചെല്ലാം വീട്ടുകാർ ആശങ്കയിലാണ്. കൊറോണ കേട്ടിട്ടുണ്ട്; പ്രതിരോധം അറിയില്ല കൊറോണയെക്കുറിച്ച് ഭൂരിഭാഗംപേരും കേട്ടിട്ടുണ്ട്. എന്നാൽ, സ്വീകരിക്കേണ്ട പ്രതിരോധനടപടികൾ അറിയില്ല. വഴിയിൽ കുടുങ്ങിപ്പോയവർ ഉൾപ്പെടെ മരണഭീതിയാണ് പങ്കുവച്ചത്. വേണ്ടത് ആരോഗ്യമേഖലയിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളതാണ് പല ഗ്രാമങ്ങളും. രോഗം പടരാതിരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം. വരുമാനമില്ലാതായ കുടുംബങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെ ഉറപ്പുവരുത്തണം. കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടികളെക്കുറിച്ച് ബോധവത്കരിക്കണം. മറ്റിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കരുതൽ വേണം. മാനസികസംഘർഷം അനുഭവിക്കുന്നുണ്ട് പലരും, അവർക്കും പിന്തുണ നൽകണം.

from money rss https://bit.ly/2yjZB6c
via IFTTT

വരുമാനം നിലച്ചു: നൂറുരൂപയ്ക്ക് റബ്ബർ വിറ്റ് കർഷകർ

കൊച്ചി: വില കൂടുമെന്നു കരുതി റബ്ബർ വിൽക്കാതെ സൂക്ഷിച്ച കർഷകരും ലോക്ഡൗൺമൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാഞ്ഞ വ്യാപാരികളും കടുത്ത പ്രതിസന്ധിയിൽ. കൈയിലുള്ള റബ്ബർ വേറെ വഴിയില്ലാത്തതിനാൽ 100-110 രൂപയ്ക്ക് വിൽക്കുകയാണ് കർഷകർ. ഈവർഷം റബ്ബറിന് പൊതുവേ നല്ലകാലമായിരിക്കുമെന്നായിരുന്നു പ്രതീക്ഷകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷയേറി. അതിനാൽ അത്യാവശ്യം സ്റ്റോക്ക് സൂക്ഷിക്കാവുന്ന ഇടത്തരം കർഷകർ വിൽക്കാതെ സൂക്ഷിച്ചു. ലോക്ഡൗണിൽ റബ്ബർ കടകൾ അടച്ചിരിക്കുകയാണ്. റബ്ബർ മാർക്കറ്റിങ് സൊസൈറ്റികൾ വാങ്ങുന്നുണ്ട്. തത്കാലം കിലോയ്ക്ക് നൂറുരൂപ വീതമാണ് നൽകുന്നതെന്ന് തൊടുപുഴ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. ജേക്കബ് പറഞ്ഞു. റബ്ബർ ബോർഡ് വില പ്രഖ്യാപിക്കുമ്പോൾ ബാക്കി നൽകാമെന്ന് എഴുതിനൽകും. മുഴുവൻ വേണമെന്ന് നിർബന്ധമുള്ളവർക്ക് 110 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ നേരത്തേ വിട്ടുനിന്നു കോവിഡ് പ്രതിസന്ധിക്ക് മുമ്പുതന്നെ ഒരു കമ്പനിയൊഴികെ മറ്റെല്ലാവരും റബ്ബർ വാങ്ങുന്നത് കുറച്ചിരുന്നു. ഒരുമിച്ച് വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. ലോക്ഡൗൺ വന്നതോടെ ആ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇതു തീരാതെ പുതിയ സ്റ്റോക്ക് വാങ്ങാനോ കർഷകർക്ക് പണം നൽകാനോ കഴിയില്ല. 2000 ബാരലോളം ലാറ്റക്സ് കൈവശമുള്ളവരുമുണ്ട്. റബ്ബർ വാങ്ങിക്കൊണ്ടിരുന്ന കമ്പനിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോയ 46 ലോഡ് റബ്ബർ കോഴിക്കോട്ടും 16 ലോഡ് കോട്ടയത്തും ഇറക്കാൻ കഴിയാതെ കിടക്കുകയാണ്. കർഷകരും വ്യാപാരികളും വ്യവസായികളും ഉൾപ്പെട്ട ശൃംഖല സ്തംഭിച്ചിരിക്കുകയാണെന്ന് പ്രമുഖ വ്യാപാരിയായ സി.ജെ. അഗസ്റ്റിൻ പറഞ്ഞു. റബ്ബർകടകൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളും കർഷകരും മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. റബ്ബർ വ്യവസായങ്ങളെ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികളുടെ ഓവർഡ്രാഫ്റ്റിന് മൂന്നുമാസത്തേക്കെങ്കിലും പലിശ ഒഴിവാക്കുക, കച്ചവടം തുടങ്ങുമ്പോൾ ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന അവസാന ദിവസത്തെ വിലയായ 125-ൽനിന്ന് തുടങ്ങുക, അവധിവ്യാപാരം നിർത്തിവെക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. മഴമറ വാങ്ങാൻ കട തുറക്കണം മഴക്കാലത്തിനുമുമ്പ് റബ്ബർ മരങ്ങളുടെ ടാപ്പിങ് പട്ടകൾക്ക് മഴമറ (റെയിൻ ഗാർഡ്) ഇടുന്ന ജോലികൾ നടത്താൻ സർക്കാർ അനുവദിച്ചിരുന്നു. ഇതിനാവശ്യമായ പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവ കിട്ടാനില്ല. ഇവയുടെ ലഭ്യത ഉറപ്പാക്കുകയും വാങ്ങാനുള്ള കടകൾ ഒരു ദിവസമെങ്കിലും തുറക്കുകയും വേണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായ കനത്തനഷ്ടം അല്പമെങ്കിലും നികത്തണമെങ്കിൽ മഴക്കാലത്തും ടാപ്പ് ചെയ്യേണ്ടിവരും. അതിന് മഴമറ വെക്കേണ്ട സമയമാണിത്.

from money rss https://bit.ly/2RTW9qf
via IFTTT

ബാര്‍ക്ലെയ്‌സ് രാജ്യത്തെ വളര്‍ച്ചാ അനുമാനം 'സീറോ'യാക്കി

ന്യൂഡൽഹി: അടച്ചിടൽ മെയ് മൂന്നുവരെ നീട്ടിയതിനെതുടർന്ന് ബാർക്ലെയ്സ് രാജ്യത്തിന്റെ വളർച്ചാ അനുമാനം പുജ്യമാക്കി. 2020 കലണ്ടർ വർഷത്തെ വളർച്ചാ അനുമാനമാണ് കുറച്ചത്. നേരത്തെ രാജ്യത്തെ വളർച്ച 2.5ശതമാനമായി കുറയുമെന്നായിരുന്നു ബ്രിട്ടീഷ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബാർക്ലെയ്സിന്റെ വിലിയിരുത്തൽ. കോവിഡിന്റെ കാര്യത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിയന്ത്രണം തുടരുന്നത് രാജ്യത്തെ സമ്പദ്ഘടനയെ പ്രതീക്ഷിച്ചതിലുമപ്പുറം ബാധിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര, ഡൽഹി, തമിഴ് നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാകും കാര്യമായി ബാധിക്കുക. ഈ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാർഷികം, ഖനനം, നിർമാണം തുടങ്ങിയമേഖലകളെ കാര്യമായിതന്നെ അടച്ചിടൽ ബാധിക്കുമെന്നും ബാർക്ലെയ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2XyvxOZ
via IFTTT

അടല്‍ പെന്‍ഷന്‍ പദ്ധതി: വിഹിതം അടയ്ക്കുന്നതിന് ജൂണ്‍ 30വരെ സാവകാശം നല്‍കി

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടിയുള്ള പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയുടെ വിഹിതം അടയ്ക്കുന്നതിന് ജൂൺ 30വരെ സാവകാശം നൽകി. ഓട്ടോ ഡെബിറ്റ് തൽക്കാലം നിർത്തിവെയ്ക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വിഹിതമടയ്ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി(പിഎഫ്ആർഡിഎ)യുടെ തീരുമാനം. 2.23 കോടി വരിക്കാരാണ് അടൽ പെൻഷൻ യോജനയ്ക്കുള്ളത്. പിഴയൊന്നുംകൂടാതെ ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30വരെ വിഹിതം അടയ്ക്കാം. പ്രതിമാസം ആയിരും രൂപമുതൽ അയ്യായിരം രൂപവരെ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. 60 വയസ്സുമുതലാണ് പെൻഷൻ ലഭിക്കുക. 18 വയസ്സുമുതൽ 40വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. ഉദാഹരണത്തിന് 30വയസ്സുള്ള ഒരാൾ പ്രതിമാസം 116 രൂപവീതം അടച്ചാൽ 60വയസ്സാകുമ്പോൾ 1000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും. പദ്ധതിയിൽ ചേർന്നിട്ടുള്ള 73 ശതമാനംപേരും 1000 രൂപ പെൻഷൻ ലഭിക്കുന്ന രീതിയിലാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്.

from money rss https://bit.ly/2K2qfU7
via IFTTT

ഫോം 16 ജൂണ്‍ 30നുമുമ്പ് നല്‍കിയാല്‍മതി: റിട്ടേണ്‍ ഫയല്‍ചെയ്യേണ്ട തിയതി നീട്ടിയേക്കും

ആദായ നികുതിയുമായി ബന്ധപ്പെട്ട അവസാന തിയതി നീട്ടിയതിനുപിന്നാലെ ടിഡിഎസ് സർട്ടിഫിക്കറ്റ്, ഫോം 16 എന്നിവ നൽകുന്ന തിയതിയും ജൂൺ 30വരെ നീട്ടി. 2019-20 സാമ്പത്തിക വർഷത്തെ നികുതി പിടിച്ചതിന്റെ രേഖകൾ അടങ്ങിയ ഫോം 16 തൊഴിലുടമയാണ് ജീവനക്കാർക്ക് നൽകുക. ഫോം 16 തിയതി നീട്ടിയതോടെ ആദായ നികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതിയിലും മാറ്റംവരുത്തിയേക്കും. ജൂൺ 30ന് ഫോം 16 ലഭിച്ചതിനുശേഷം ഐടി ഫയൽ ചെയ്യാൻ സമയമില്ലാത്തതിനാലാണിത്. സാധാരണ ആദായ നികുതി ഫയൽ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31ആണ്. തൊഴിലുടമ ടിഡിഎസ് റിട്ടേൺ മെയ് 31നകം നൽകേണ്ടതുണ്ട്. അത് കഴിഞ്ഞ് ജൂൺ 15നുമുമ്പായി ഫോം 16 ജീവനക്കാർക്കും നൽകുകയാണ് പതിവ്. കഴിഞ്ഞവർഷം ടിഡിഎസ് റിട്ടേൺ നൽകേണ്ടതിയതി ജൂൺ 30ലേയ്ക്ക് നീട്ടിയിരുന്നു. ആദായ നികുതി ഫയൽ ചെയ്യേണ്ട തിയതി ഓഗസ്റ്റ് 31 ആക്കുകയും ചെയ്തിരുന്നു.

from money rss https://bit.ly/2XwT6ru
via IFTTT

Monday, 13 April 2020

മോറട്ടോറിയം ഉപഭോക്താവിനല്ല ബാങ്കിനാണ് ലാഭകരം: വിശദമായി അറിയാം

രാവിലെ സിഡ്നിയിൽനിന്നും സുഹൃത്തിന്റെ ഫോൺ കോൾ. എറണാകുളത്തുള്ള ഫ്ളാറ്റിന്റെ വായ്പ മൂന്നുമാസത്തേക്ക് അടയ്ക്കാതെ അവധിയെടുക്കാനുള്ള അവസരത്തെപ്പറ്റി പറയാൻ ബാങ്കിൽനിന്നും ബന്ധപ്പെട്ടു എന്നുപറഞ്ഞു. ഈ അവധി പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് അതോടെ സംശയമായി. ഇതേ അവസ്ഥയിലാണ് വായ്പയെടുത്തിട്ടുള്ള എല്ലാവരും. വായ്പ അടയ്ക്കാൻ സാധിക്കുമെങ്കിൽ മറിച്ച് ചിന്തിക്കേണ്ട. അതായത് മോറട്ടോറിയത്തെ പാടെ അവഗണിക്കുക. വായ്പാ ഇളവ് തിരഞ്ഞെടുത്താൽ തിരിച്ചടവുകളുടെ എണ്ണവും അതുപോലെ തിരിച്ചടയ്ക്കേണ്ട പലിശയും ക്രമാതീതമായി കൂടും. ഒട്ടുംഅടയ്ക്കാൻ പറ്റാത്ത അവസ്ഥയിൽ മാത്രം മൊറട്ടോറിയം തിരഞ്ഞെടുക്കാൻ തീരുമാനിക്കുക. ആർബിഐ ഏപ്രിൽ 7-ാം തീയതി ബാങ്കുകൾക്ക് അയച്ച സന്ദേശത്തിൽ മോറട്ടോറിയം എടുക്കാനുള്ള തീരുമാനം ഉപഭോക്താവിന് വിടാതെ എല്ലാവർക്കും മൊറട്ടോറിയം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപഭോക്താവിന് വേണമെങ്കിൽ മൊറട്ടോറിയം വേണ്ടെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. നേരത്തെ പലബാങ്കുകളും പലരീതിയിലാണ് മൊറട്ടോറിയത്തെ സമീപിച്ചത്. ചിലർ മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തി. അതിനനുസരിച്ച് ഉപഭോക്താവിന് തിരിച്ചടവ് മൂന്നിലധികം മാസങ്ങൾ കൂടി. അതായത് മൂന്നുമാസം അടയ്ക്കാതിരിക്കുമ്പോൾ മൊത്തം തിരിച്ചടവിന്റെ കാലാവധി 8-10 മാസങ്ങൾ വെച്ച് കൂടുന്നു. മറ്റുചില ഉപഭോക്താക്കളെ പലതട്ടിലായി തരംതിരിച്ച് ചിലർക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും മറ്റുള്ളവർക്ക് ആവശ്യപ്രകാരം കൊടുക്കുകയും ചെയ്തു. ഐഡിബിഐ പോലുള്ള ബാങ്കുകൾ കൂറേക്കൂടി കടന്നുചിന്തിച്ച് തവണകൾ കൂടാത്ത രീതിയിൽ മൊറട്ടോറിയത്തോടുകൂടി പിൽക്കാലത്തെ അടവ് ചെറിയ തോതിൽ കൂട്ടി. ഇത് നല്ലൊരുരീതിയായി തോന്നി. പക്ഷെ ഇതൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിഞ്ഞാലേ ഒരാൾക്ക് അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഉദാഹരണം പരിശോധിക്കാം. 10 ശതമാനം പലിശയും 15 വർഷത്തെ തിരിച്ചടവ് കാലാവധിയുമുള്ള 20 ലക്ഷത്തിന്റെ വായ്പയുടെകാര്യം നോക്കാം. ആദ്യം വായ്പയുടെ ഘടന മനസ്സിലാക്കാം. അതിനുശേഷം മൊറട്ടോറിയം എന്ന പ്രക്രിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു വായ്പയുടെ പലഘട്ടങ്ങളിൽ മൊറട്ടോറിയം കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാം. വായ്പയുടെ ഘടന വായ്പയുടെ പ്രതിമാസ അടവിന് രണ്ടുഭാഗങ്ങളുണ്ട്. മുതലും പലിശയും. വായ്പയുടെ ആദ്യ മാസങ്ങളിൽ പലിശ കൂടുതലും മുതൽ കുറവുമായിരിക്കും. അവസാന കാലങ്ങളിൽ അടയ്ക്കുന്ന തുകയുടെ ഭൂരിഭാഗം മുതലിലേക്കും വളരെ കുറച്ചു മാത്രം പലിശയിലേക്കും പോവുകയാണ് പതിവ്. അതുകൊണ്ട് വായ്പയുടെ ആദ്യനാളുകളിൽ മുതലിലേക്ക് കൂടുതൽ തിരിച്ചടവുകൾ നടത്തിയാൽ പലിശയിനത്തിൽ കുറേയേറെ ലാഭിക്കാൻ സാധിക്കും. മുൻപ് പറഞ്ഞ വായ്പയുടെ ഘടന പരിശോധിക്കാം. ആദ്യ മാസങ്ങൾ അവസാന മാസങ്ങൾ ആദ്യ മാസങ്ങളിൽ പലിശ കൂടുതലും മുതല് കുറവും അവസാന മാസങ്ങളിൽ മുതല് കൂടുതലും പലിശ കുറവുമാണെന്ന് കാണാം. പ്രതിമാസ അടവ് ഒന്നു തന്നെ.്അതിനാൽ വായ്പ അടച്ചു തീർക്കാൻ തീരുമാനിക്കുമ്പോൾ അവസാന മാസങ്ങളിൽ വലിയ നേട്ടം ഉണ്ടാകുന്നില്ല. പലിശ കൂടുതൽ അടയ്ക്കുന്ന മാസങ്ങളിൽ മുതലിലേക്ക് അടയ്ക്കുമ്പോൾ അത് പലിശ വളരെയധികം കുറയ്ക്കുവാൻ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കണക്ക് വിശദമാക്കാം. മേൽകാണിച്ചിട്ടുള്ള വായ്പയിൽ 12 മാസം കഴിഞ്ഞപ്പോൾ മുതലിലേക്ക് 50,000 രൂപ അടയ്ക്കാൻ തീരുമാനിച്ചു എന്നുകരുതുക. ഇതുമൂലം പലിശയിനത്തിൽ ലാഭിക്കുന്നത് 1,43,353 രൂപയാണ്. കൂടാതെ മാസ തവണകൾ 180ൽ നിന്ന് 171ലേക്ക് കുറയുകയും ചെയ്യും. 20 ലക്ഷത്തിന്റെ വായ്പയിൻമേൽ അടയ്ക്കുന്ന മൊത്തം പലിശ 18,68,578 രൂപയാണ്. 13-ാം മാസത്തിൽ 50,000 രൂപ അടച്ചപ്പോൾ പലിശയടവ് 17,25,225 രൂപയായി കുറഞ്ഞു. രണ്ടാമത്തെ അവസ്ഥ പരിശോധിക്കാം. ഒരാൾ 167-ാം മാസത്തിൽ 50,000 രൂപ മുതലിലേക്ക് അടയ്ക്കാൻ തീരുമാനിക്കുന്നു. ആ സമയത്ത് മുതല് ബാക്കിയുള്ളത് 2,63,576 രൂപയാണ്. ഈ തിരിച്ചടവുകൊണ്ട് മൊത്തം തവണകളിൽ ലാഭിക്കാൻ കഴിയുന്നത് വെറും 3 തവണകളാണ്. അതായത് വായ്പ 177-ാം മാസത്തിൽ തീരും. മൊത്തം പലിശയിനത്തിൽ ലാഭം വെറും 5386 രൂപയാണ്. വ്യത്യാസം കണ്ടില്ലേ? ഇനി മുതൽ വായ്പയിൽ പലിശയിനത്തിൽ കുറവ് വേണമെന്ന് ആഗ്രഹിക്കുന്നവർ വായ്പയുടെ ദൈർഘ്യത്തിന്റെ ആദ്യപകുതിയിൽ മുതലിലേക്ക് കൂടുതൽ അടയ്ക്കാൻ ശ്രമിക്കുക. മൊറട്ടോറിയത്തിന്റെ പ്രവർത്തനം മൊറട്ടോറിയം എന്നാൽ മുമ്പ് പറഞ്ഞതു പോലെ വായ്പാ തിരിച്ചടവിലെ അവധിക്കാലമാണ്. തിരിച്ചടവ് മുടക്കുന്ന മാസങ്ങളിലെ പലിശ അതാതു മാസംതന്നെ മുതലിലേക്ക് ചേർക്കും. ഇങ്ങനെ മൂന്നു മാസം മുതലിലേക്ക് പലിശ കൂട്ടിക്കഴിയുമ്പോൾ അത് തിരിച്ചടയ്ക്കാനുള്ള തവണകളിൽ വലിയ വ്യത്യാസമുണ്ടാക്കും. പുതിയ ലോണുകളിൽ തവണകളുടെ എണ്ണം വല്ലാതെ കൂടും. അടച്ചു തീരാറായ വായ്പകളിൽ ഇത് അത്രമാത്രം ആഘാതം സൃഷ്ടിക്കില്ല. നേരത്തെ കണ്ട ഉദാഹരണത്തിൽ വായ്പയുടെ പല സമയത്ത് മൊറട്ടോറിയം സ്വീകരിച്ചാലുള്ള പ്രഭാവം പരിശോധിക്കാം. വായ്പയുടെ ആദ്യകാലത്ത് ഉദാഹരണത്തിന് മേൽപറഞ്ഞ വായ്പയിൽ 4-ാം വർഷം 46,47,48 മാസങ്ങളിലാണ് ഒരാൾ മൊറട്ടോറിയം എടുക്കുന്നത് എന്ന് കരുതുക. (അതായത് മൊറട്ടോറിയം ഏർപ്പെടുത്തുമ്പോൾ അയാൾ 45 അടവുകൾ പിന്നിട്ടു എന്ന്). ഈ മൂന്നു മാസം അയാൾ അടവ് മുടക്കുമ്പോൾ മുതലിലേക്ക് കയറുന്ന മൊത്തം തുക 43,809 രൂപയാണ്. 45-ാം മാസം മുതല് ബാക്കിയുണ്ടായിരുന്നത് 17,37,844 രൂപയാണ്. 49-ാം മാസം മുതൽ തുടങ്ങുമ്പോൾ മുതല് 17,81,653 ആയിരിക്കും. ഇപ്രകാരം തവണസംഖ്യയിൽ മാറ്റമില്ലാതെ തുടർന്നാൽ ഇയാൾ വായ്പ അടച്ചു തീർക്കാൻ 189 മാസങ്ങൾ വേണ്ടിവരും. അതായത് മുന്നത്തേക്കാൾ 9 മാസങ്ങൾ അധികം. ഇതിലൂടെ അയാൾ അടയ്ക്കുന്ന അധിക പലിശ 1,37,766 രൂപയാണ്. 43,809 മാത്രമല്ല. വായ്പയുടെ മധ്യകാലത്ത് ഇനി ഇതേതുക വായ്പയെടുത്ത മറ്റൊരാൾ വായ്പയുടെ പകുതി ദൂരം പിന്നിട്ടു നിൽക്കുന്ന സാഹചര്യത്തിൽ പരിശോധിക്കാം. അയാൾ 87 മാസ തവണകൾ അടച്ചു കഴിഞ്ഞ് 88,89,90 മാസങ്ങളിൽ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നു. ഈ മാസങ്ങളിലെ മൊത്തം പലിശയിനത്തിൽ 34,966 രൂപ മുതലിലേക്ക് കൂട്ടുകയും തവണകൾ 180ൽ നിന്ന് 186 ആയി കൂടുകയും ചെയ്യും. അടയ്ക്കേണ്ട മൊത്തം പലിശയിൽ 77,126 രൂപയുടെ വ്യത്യാസവും ഉണ്ടാകും. വായ്പയുടെ അവസാന കാലത്ത് മോറട്ടോറിയം ഏർപ്പെടുത്തുന്നത് 138,139,140 മാസങ്ങളിലാണെന്ന് കരുതുക. മുതലിലേക്ക് ഈ പ്രാവശ്യം കൂടുന്നത് 19,512 രൂപയായിരിക്കും. മൊത്തം പലിശ കൂടുന്നത് 28,166 രൂപയും തവണകളിൽ 4 എണ്ണത്തിന്റെ വർധനവും ഉണ്ടാകും. അതായത് വായ്പയുടെ അവസാനത്തോട് അടുക്കുന്തോറും മൊറട്ടോറിയം കൊണ്ട് വലിയ നഷ്ടം സംഭവിക്കുന്നില്ല. പക്ഷെ പുതിയ ലോണുകളിൽ, അല്ലെങ്കിൽ ലോണിന്റെ ആദ്യ പകുതിവരെ മൊറട്ടോറിയം എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതിൽ ചെയ്യാവുന്ന മറ്റൊരു പ്രായോഗികവും ബുദ്ധിപരവുമായ കാര്യം തവണയുടെ തുക വർധിപ്പിക്കലാണ്. തവണകളുടെ എണ്ണത്തിൽ മാറ്റം വരാതെ തന്നെ തവണയടവിൽ ചെറിയൊരു മാറ്റം വരുത്തി തുടർന്നുള്ള അടവുകൾ ക്രമീകരിക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതുണ്ട്. മോറട്ടോറിയം ഒരിക്കലും ഉപഭോക്താവിന് ലാഭകരമല്ല. ബാങ്കുകൾക്ക് ലാഭകരവുമാണ്. ബാങ്കുകൾ അതിനാൽ മൊറട്ടോറിയം നൽകാൻ ഒട്ടും മടികാണിക്കാറില്ല. മൊറട്ടോറിയം എല്ലാവർക്കും കൊടുക്കാൻ ആർബിഐ ഉത്തരവിറക്കിയതോടുകൂടി വായ്പാ ഉപഭോക്താവിനാണ് കൂടുതൽ ഉത്തരവാദിത്തം കൈവന്നിട്ടുള്ളത്. ഒട്ടും അടയ്ക്കാൻ കഴിയില്ലെങ്കിൽ മാത്രം മൊറട്ടോറിയം പ്രയോജനപ്പെടുത്തുക. (ജിയോജിത് സർവീസസിലെ നിക്ഷേപകാര്യവിദഗ്ധനാണ് ലേഖകൻ)

from money rss https://bit.ly/3a4i9ow
via IFTTT

സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താന്‍ എല്ലാവഴികളും തേടും: ആര്‍ബിഐ

മുംബൈ: കോവിഡ്-19 കഴിഞ്ഞ് ലോക്ഡൗൺ പിൻവലിക്കുന്നതോടെ രാജ്യത്തെ സാന്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കോവിഡ് മഹാമാരിയുടെ തിരിച്ചടികൾ പരിഹരിക്കുന്നതിനും സാന്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനും എല്ലാ വഴികളും പ്രയോജനപ്പെടുത്തും. റിസർവ് ബാങ്കിൻറെ പണവായ്പാ നയത്തിൻറെ മിനുട്ട്സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡിൻറെ പശ്ചാത്തലത്തിൽ ആഗോള സാന്പത്തികസ്ഥിതി വളരെ മോശം സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ വിവിധ കേന്ദ്രബാങ്കുകൾ ഒട്ടേറെ നയതീരുമാനങ്ങൾ കൈക്കൊണ്ടുവരുന്നു. 2008-ലേക്കാൾ വലിയ ആഗോള സാന്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക. ഇന്ത്യയിലും ഇതിൻറെ പ്രതിഫലനമുണ്ടാകും. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഉപഭോഗത്തിൽ വൻ ഇടിവുണ്ടായേക്കും. വിതരണശൃംഖലയും തൊഴിൽമേഖലയും തടസ്സപ്പെടും. ഇറക്കുമതിമേഖലയിലും പ്രതിസന്ധി നേരിടേണ്ടിവരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വലിയ അളവിൽ നഷ്ടമാകുന്നത് നിക്ഷേപത്തെയും ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ സമീപകാലത്ത് വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞേക്കാമെന്ന് പണവായ്പാനയത്തിൽ ആർ.ബി.ഐ. ഗവർണർ അഭിപ്രായപ്പെടുന്നു. ഉപഭോഗം കുറയുന്നത് പരിഹരിക്കാനാണ് റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്താൻ പണവായ്പാനയത്തിൽ തീരുമാനിച്ചത്. വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2VwUKH8
via IFTTT

വായ്പാ വളര്‍ച്ച കുത്തനെ ഇടിഞ്ഞ് 50വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി

മുംബൈ:രാജ്യത്തെ ബാങ്കുകളിലെ വായ്പ വളർച്ച നിരക്ക് കഴിഞ്ഞ സാന്പത്തികവർഷം കുത്തനെ ഇടിഞ്ഞതായി റിസർവ് ബാങ്കിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. 2020 സാന്പത്തിക വർഷം 6.14 ശതമാനം മാത്രമാണ് രാജ്യത്തെ വായ്പാവളർച്ച. അഞ്ചു ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവുംതാഴ്ന്ന നിരക്കാണിത്. 1962 മാർച്ചിൽ രേഖപ്പെടുത്തിയ 5.38 ശതമാനമാണ് ഇതിലും കുറഞ്ഞനിരക്ക്. മാർച്ച് 27-ന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരം രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ നൽകിയിട്ടുള്ള ആകെവായ്പ 103.71 ലക്ഷം കോടി രൂപയാണ്. 2019 മാർച്ച് 29 -ലെ കണക്കനുസരിച്ച് ഇത് 97.71 ലക്ഷം കോടിയായിരുന്നു. വായ്പാ വളർച്ചയിൽ ഏറ്റവും കുറവ് സ്വകാര്യബാങ്കുകളിലാണ്. 2019 മാർച്ചിനുശേഷം സ്വകാര്യബാങ്കുകളിൽ വായ്പാവളർച്ച കുറഞ്ഞുവരുന്നതായി റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, പൊതുമേഖലാ ബാങ്കുകളിൽ 2019 ഡിസംബറിനുശേഷം വായ്പകളിൽ നേരിയ വർധന പ്രകടമായിട്ടുണ്ട്. 2020 സാന്പത്തികവർഷം ബാങ്കുകളിലെ നിക്ഷേപത്തിൽ 7.93 ശതമാനമായിരുന്നു വളർച്ച. ആകെ 135.71 ലക്ഷം കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപമായെത്തിയത്. മുൻവർഷമിത് 125.73 ലക്ഷം കോടി രൂപയായിരുന്നു. 2018 സാന്പത്തികവർഷം നിക്ഷേപ വളർച്ച 6.21 ശതമാനം മാത്രമായിരുന്നു. 2019 -ൽ ഇത് 10.04 ശതമാനമായി ഉയർന്നിരുന്നു. ഉപഭോഗം കുറഞ്ഞതിനാൽ കഴിഞ്ഞ സാന്പത്തികവർഷം സന്പദ് വ്യവസ്ഥ മോശം സ്ഥിതിയിലാണ്. മൊത്തം ആഭ്യന്തര വളർച്ച നിരക്ക് (ജി.ഡി.പി.) ഏഴുവർഷത്തിനിടയിലെ കുറഞ്ഞ നിലവാരത്തിനടുത്തു നിൽക്കുന്നു. കഴിഞ്ഞ ഒക്ടോബർ- ഡിസംബർ പാദത്തിൽ വളർച്ച 4.7 ശതമാനമാണ്. ആദ്യപാദത്തിൽ ഇത് 5.6 ശതമാനവും രണ്ടാം പാദത്തിൽ 5.1 ശതമാനവുമായിരുന്നു. കോവിഡ്- 19 രോഗബാധയും ലോക്ഡൗണുമെല്ലാം വന്നതോടെ നാലാം പാദത്തിലും 2021 സാന്പത്തിക വർഷം മൊത്തത്തിലും വളർച്ച കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ലോക്ഡൗൺ പ്രഖ്യാപിച്ച് 21 ദിവസം പിന്നിടുന്പോൾ സന്പദ് വ്യവസ്ഥ നിശ്ചലമായി കിടക്കുന്നു. ഉത്പാദനവും ഉപഭോഗവും നിലച്ച സ്ഥിതിയാണ്. ഉപഭോഗം കുറഞ്ഞതിനാൽ വായ്പാ വളർച്ചയിൽ വരും പാദങ്ങളിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ല. മാർച്ച് അവസാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണവായ്പാ നയത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. വിപണിയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നതും ബാങ്കുകൾ റിസ്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതുമാണ് കഴിഞ്ഞ സാന്പത്തിക വർഷം വായ്പാ വളർച്ച കുറയാൻ കാരണമായി കരുതുന്നത്. ഇതിനിടയിൽ കോവിഡ്- 19 കൂടിയെത്തിയത് സ്ഥിതി ഗുരുതരമാക്കി. കോവിഡ് ലോക്ഡൗണിൽനിന്ന് സന്പദ് വ്യവസ്ഥ കരകയറാൻ സമയമെടുക്കുമെന്നാണ് വിവിധ സാന്പത്തികവിശകലന ഏജൻസികൾ പറയുന്നത്.

from money rss https://bit.ly/2yYXzJj
via IFTTT

അംബേദ്കര്‍ ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: അംബേദ്കർ ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. കറൻസി, കമ്മോഡിറ്റി വിപണികളൊന്നും പ്രവർത്തിക്കുന്നില്ല. ഇനി ഏപ്രിൽ 15നാണ് വിപണി പ്രവർത്തിക്കുക. കഴിഞ്ഞയാഴ്ചയിൽ ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 470 പോയന്റും നിഫ്റ്റി 118 പോയന്റുമാണ് താഴ്ന്നത്. ഫാർമ കമ്പനികളായ ഗ്ലെൻമാർക്ക്, അരബിന്ദോ ഫാർമ, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/3emB80H
via IFTTT

ലോക്ഡൗൺ കഴിയുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത

മുംബൈ: ലോക്ഡൗൺ കഴിഞ്ഞ് സർവീസ് പുനരാരംഭിക്കുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത. കോവിഡ്-19 പകരുന്നത് തടയുന്നതിൻറെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ വിമാനത്തിലും നടപ്പാക്കേണ്ടിവരുമെന്നതിനാലാണിത്. ആദ്യഘട്ടത്തിൽ വിമാനത്തിൽ ഒരുവശത്ത് ഒരു നിരയിൽ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. അങ്ങനെവന്നാൽ 180 യാത്രക്കാരെ കയറ്റാൻ ശേഷിയുള്ള വിമാനത്തിൽ 60 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. ശേഷികുറച്ച് സർവീസ് നടത്തുന്നത് കന്പനികൾക്ക് ബാധ്യതയാകും. ഇതു നികത്താൻ നിരക്കു കൂട്ടുകയല്ലാതെ മറ്റു വഴികളില്ല. ഈ സാഹചര്യത്തിൽ തുടക്കത്തിൽ കോവിഡിനു മുന്പുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിവരെ നിരക്ക് ഉയർന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ സൂചന നൽകിക്കഴിഞ്ഞു. യാത്രക്കാർ തമ്മിൽ പരമാവധി അകലം പാലിക്കാൻ വിധം കോണോടുകോണായി യാത്രക്കാരെ ഇരുത്തുന്നതും ആലോചിക്കുന്നുണ്ട്. അതേസമയം, വിമാനയാത്ര പുനരാരംഭിക്കുന്നതു സംബന്ധിച്ച് സർക്കാർ ഇതുവരെ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. ഏപ്രിൽ 14-ന് ലോക്ഡൗൺ തീരുമെന്ന ധാരണയിൽ സ്വകാര്യ വിമാനക്കന്പനികൾ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിരുന്നു. ഇതനുസരിച്ച് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് 5700 രൂപയാണ് ബുധനാഴ്ചത്തെ കുറഞ്ഞ നിരക്ക്. സർവീസ് നിർത്തുന്നതിനുമുന്പ് ഇത് 1700-1900 രൂപ മുതലായിരുന്നു. പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യ ഏപ്രിൽ 30 വരെ ബുക്കിങ് നിർത്തിയിട്ടുണ്ട്.

from money rss https://bit.ly/2V4149Y
via IFTTT

സെന്‍സെക്‌സ് 470 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടം തുടരാൻ സൂചികകൾക്ക് കഴിഞ്ഞില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 469.60 പോയന്റ് താഴ്ന്ന് 30690.02ലും നിഫ്റ്റി 118.05 പോയന്റ് നഷ്ടത്തിൽ 8993.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1194 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 201 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, സീ എന്റർടെയൻമെന്റ്, ബജാജ് ഫിനാൻസ്, എംആൻഡ്എം, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എൽആൻഡ്ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ, അദാനി പോർട്സ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. റിയാൽറ്റി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക അഞ്ചുശതമാനം താഴ്ന്നു. വാഹനം, ബാങ്ക്, ഊർജം, ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, ഫാർമ, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. അംബേദ്കർ ജയന്തി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.

from money rss https://bit.ly/2XxjsK4
via IFTTT

ഇപിഎഫ് പലിശ 7ശതമാനമാക്കുമോ? പരിശോധിക്കാം

2019-20 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശയിൽ വൻകുറവുവരുത്തിയേക്കുമെന്ന് സൂചന. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നേരത്തെ 8.5ശതമാനം പലിശ നൽകാൻ സർക്കാരിന് ശുപാർശ ചെയ്തിരുന്നെങ്കിലും അത് പുനഃപരിശോധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് ആറിന് ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിൽ, ഡെറ്റ് നിക്ഷേപങ്ങൾക്ക് 8.15ശതമാനം ആദായം ലഭിച്ചതായി വിലിയരുത്തിയിരുന്നു. എന്നാൽ ഓഹരി വിപണിയിലെ തകർച്ച ഇപിഎഫ്ഒയുടെ നിക്ഷേപത്തിൽകാര്യമായ ഇടിവുണ്ടാക്കിയതായാണ് റിപ്പോർട്ട്. നിലവിലെ ഓഹരി വിപണിയിലെ 30ശതമാനംവരെ ഇടിവ് കണക്കിലെടുക്കുമ്പോൾ ഏഴുശതമാനത്തിൽകൂടുതൽ പലിശ നൽകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മ്യൂച്വൽ ഫണ്ടുകളുടെ നേട്ടത്തിൽ 10 മുതൽ 20ശതമാനംവരെ കുറവുണ്ടായി. നിക്ഷേപ പലിശനിരക്കാകട്ടെ ഒരുശതമാനത്തോളം താഴ്ന്നു. വിപണി കൂപ്പുകുത്തുന്നതിനുമുമ്പ് എത്രത്തോളം ഓഹരിയിൽനിന്ന് പിൻവലിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇപിഎഫ്ഒയുടെ വൻ നിക്ഷേപശേഖരത്തിൽ ഓഹരിയിലുള്ളത് ആറുശതമാനത്തിൽതാഴെയാണ്.

from money rss https://bit.ly/3cd6PaV
via IFTTT

വ്യവസായ-വ്യാപാരമേഖലകള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഒരുവര്‍ഷമെങ്കിലും എടുത്തേക്കാം

കോവിഡ് മൂലം അടച്ചിട്ടത് രാജ്യത്തിന്റെ വളർച്ചയെയും അതോടൊപ്പം വിവിധ വാണിജ്യ-വ്യാപാരമേഖലകളെയും കാര്യമായി ബാധിക്കും. വിവിധ ഉത്പന്ന-സേവന മേഖലകളിൽ വൻതോതിൽ ആവശ്യകതയിൽ കുറവുണ്ടാക്കുമെന്നും പ്രമുഖ ബിസിനസ് റേറ്റിങ് ഏജൻസിയായ ഡൺ ആന്റ് ബ്രാഡ്സ്ട്രീറ്റിന്റെ പഠനത്തിൽ പറയുന്നു. ജൂൺമാസത്തോടെ കമ്പനികൾ വീണ്ടും സാധാരണരീതിയിലാകുമെങ്കിലും ആവശ്യകതയിലെ കുറവുകൊണ്ട് പ്രവർത്തനം മന്ദീഭവിക്കാനിടയാകും. പ്രധാനമേഖലകൾ 1.ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ജ്വല്ലറി,വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാകും കൂടുതൽ ബാധിക്കുക. പ്രവർത്തനം സാധാരണ നിലയിലാവാൻ 12 മാസക്കാലത്തിലേറെ വേണ്ടിവന്നേക്കാം. 2.ചെറുകിട ഇടത്തരം സംരംഭൾ, ഇലക്ട്രോണിക്സ്, ബാങ്ക്, വാഹനം,ചരക്കുകടത്ത് തുടങ്ങിയ മേഖലകളെയും കോവിഡ് അടച്ചിടൽ കാര്യമായിതന്നെ പിടിച്ചുലയ്ക്കും. ഏഴുമുതൽ ഒരുവർഷംവരെ വേണ്ടിവന്നേക്കാം ഈ മേഖലകളുടെ പ്രവർത്തനം സാധാരണ നിലയിലാവാൻ. 3.ലോഹം, ടെക്സ്റ്റൈൽ, മാസ ഉത്പന്ന മേഖല, റീട്ടെയിൽ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നമേഖല തുടങ്ങിയ കമ്പനികളെ കാര്യമായ ബാധിക്കുമെങ്കിലും ആറുമസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം സാധാരണ നിലയിലാകും. എന്നാൽ മാസം ഉത്പന്നമേഖലയിൽ വിലക്കയറ്റമുണ്ടായേക്കാം. അവശ്യവസ്തുക്കളുടെ ഉത്പാദനമേഖലയിലുള്ള കമ്പനികൾ അതിവേഗത്തിൽ തിരിച്ചുവരാനും സാധ്യതയുണ്ട്. 4.മരുന്ന് കമ്പനികളെ അടച്ചിടൽ ചെറിയതോതിൽമാത്രമെ ബാധിക്കൂ. അതുകൊണ്ടുതന്നെ പെട്ടെന്ന് ഈ മേഖല സാധാരണ രീതിയിലായേക്കാമെന്നും ഡൺ ആന്റ് ബ്രാഡ്സ്ട്രീറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2K6lqZD
via IFTTT

ആ ലിങ്ക് തുറക്കരുത്: മുന്നറിയിപ്പുമായി എസ്ബിഐ

അടച്ചിടൽ കാലത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ പുതിയരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പുകാർ. എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിർമിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങൾ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. Fraudsters are using new ways & techniques to commit cybercrimes. Here's a new way people are scammed in India. If you come across any such instances, please inform us through e-mail to: epg.cms@sbi.co.in & report.phishing@sbi.co.in & also report on: https://bit.ly/3b5wceD pic.twitter.com/O7gXx7QhlQ — State Bank of India (@TheOfficialSBI) April 11, 2020 ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇ-മെയിലുകൾവഴി വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. https://bit.ly/2VrT6q7 എന്ന വ്യാജ ലിങ്ക് നിർമിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാൽ ആവശ്യപ്പെടുകയെന്നും ബാങ്കിന്റെ മുന്നറിയിപ്പിൽ പറയുന്നു.

from money rss https://bit.ly/2y6Mrd1
via IFTTT

ബന്ധന്‍ ബാങ്കിന്റെ നിക്ഷേപത്തില്‍ 32 ശതമാനം വര്‍ധന: നിക്ഷേപം 50,073 കോടിയായി

ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിലും ബന്ധൻ ബാങ്കിന്റെ നിക്ഷേപത്തിൽ കുറവൊന്നുമില്ല. ബാങ്കിന്റെ നിക്ഷേപത്തിൽ 32 ശമതാനം വർധനവാണ് രേഖപ്പെടുത്തിയത്. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം നിക്ഷേപം 50,073 കോടിയായി. 2019 മാർച്ചിൽ 43,232 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. വായ്പയിൽ 60ശതമാനമാണ് വർധന. 2019-20 സാമ്പത്തിക വർഷത്തിൽ 44,776 കോടി രൂപയായിരുന്നു വായ്പയായി ബാങ്ക് നൽകിയിരുന്നത്. ഇത് 71,825 കോടിയായാണ് വർധിച്ചത്. മൈക്രോ ബാങ്കിങ് ബിസിനസ് വഴിയാണ് ബാങ്കിൽ കാര്യമായ നിക്ഷേപമെത്തിയത്. രാജ്യം അടച്ചിടലിലാണെങ്കിലും നിക്ഷേപവരവ് കൂടിയതായി ബാങ്ക് പറയുന്നു.

from money rss https://bit.ly/2V2sRra
via IFTTT