121

Powered By Blogger

Tuesday, 21 December 2021

സെന്‍സെക്‌സില്‍ 404 പോയന്റ് നേട്ടം; നിഫ്റ്റി 16,900നരികെ| Market Opening

മുംബൈ: തിങ്കളാഴ്ചയിലെ തകർച്ചയ്ക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 16,800ന് മുകളിലെത്തി. സെൻസെക്സ് 404 പോയന്റ് നേട്ടത്തിൽ 56,723ലും നിഫ്റ്റി 118 പോയന്റ് ഉയർന്ന് 16,889ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, ഐഒസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് നേട്ടംതിരിച്ചുപിടിക്കാൻ മിക്കവാറും റീട്ടെയിൽ നിക്ഷേപകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ചെറുകിട നിക്ഷേപകരുടെ മൊത്തം ആസ്തിയിൽ 1.81 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച ഒക്ടോബർ 18ലെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോഴാണ് ഇത്രയും നഷ്ടമുണ്ടായത്. Sensex up 400 pts, Nifty near 16,900.

from money rss https://bit.ly/3suV3nI
via IFTTT

സെന്‍സെക്‌സില്‍ 497 പോയന്റ് നേട്ടം: നിഫ്റ്റി 16,700ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് നേട്ടംതിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 16,700ന് മുകളിലെത്തി. ഐടി, മെറ്റൽ, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 56,320ലേയ്ക്കും നിഫ്റ്റി 16,936ലേയ്ക്കും ഉയർന്നിരുന്നു. ഒടുവിൽ സെൻസെക്സ് 497 പോയന്റ് നേട്ടത്തിൽ 56,319.01ലും നിഫ്റ്റി 156.60 പോയന്റ് ഉയർന്ന് 16,770.80ലുമാണ് ക്ലോസ്ചെയ്തത്. വിപണിയിൽ തിരുത്തലുണ്ടായപ്പോൾ കുറഞ്ഞ വിലയിൽ മികച്ച ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ ആവേശംകാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനകളും നിക്ഷേപകർ നേട്ടമാക്കി. എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, യുപിഎൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക മൂന്നുശതമാനം ഉയർന്നു. ഐടി, ടെലികോം, റിയാൽറ്റി സൂചികകൾ 1.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാവും സ്മോൾ ക്യാപ് 1.3ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമിക്രോൺ വ്യാപനവും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും തുടരുന്നതിനാൽ വരുംദിവസങ്ങളിലും ചാഞ്ചാട്ടമുണ്ടായേക്കാം.

from money rss https://bit.ly/3EeWvgo
via IFTTT

ഏഷ്യയിലെ മോശംപ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ: എന്താകും കാരണം?

രൂപയുടെമൂല്യത്തിൽ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ. ഡിസംബർ പാദത്തിൽ ഇതുവരെ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 30,250 കോടി രൂപ(400 കോടി ഡോളർ)യുടെ നിക്ഷേപം പിൻവലിച്ചതോടെ കറൻസിയുടെ മൂല്യത്തിൽ 2.2ശതമാനമാണ് ഇടിവുനേരിട്ടത്. ഒമിക്രോൺ വകഭേദമുയർത്തുന്ന ആശങ്കകൾ ആഗോള വിപണികളെ ബാധിച്ചതിനാൽ ഉയർന്ന മൂല്യനിർണയത്തിലുള്ള വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുകയാണ്. ഉയർന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി. കോവിഡ് ആഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്. ഇറക്കുമതി ചെലവ് ഉയരുന്നതാണ് പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ പലിശ നിരക്ക് താഴ്ന്നനിലയിൽ നിലനിർത്തുകയെന്നത് റിസർവ് ബാങ്കിന് വെല്ലുവിളിയാകും. മാർച്ച് അവസാനമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 78 നിലവാരത്തിലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തൽ. 76.9088ആണ് നിലവിലെ ഏറ്റവും താഴ്ന്ന നിലവാരം. ഈ കണക്കുപ്രകാരം ഈ വർഷമുണ്ടായ ഇടിവ് നാലുശതമാനത്തോളമാണ്. അതേസമയം, അടുത്ത മാസങ്ങളിൽ വിദേശ നിക്ഷേപത്തിൽ വർധനവന്നേക്കാമെന്നുമാണ് വിലയിരുത്തൽ. എൽഐസി ഉൾപ്പടെയുള്ള കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയാണ് ശുഭസൂചനയായി കാണുന്നത്. രൂപയുടെ മൂല്യമിടിവ് തടയാൻ ആർബിഐയുടെ ഇടപെടലുമുണ്ട്. ചൊവാഴ്ച ഉച്ചയോടെ മൂല്യം നേരിയതോതിൽ ഉയർന്ന് 75.58 നിലവാരത്തിലെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുമ്പോൾ നേട്ടമുണ്ടാക്കാനുള്ള വഴികളെക്കുറിച്ച് അറിയാം...കാത്തിരിക്കുക.

from money rss https://bit.ly/3yJRTxw
via IFTTT

Monday, 20 December 2021

ആത്മവിശ്വാസം തിരിച്ചുപിടിച്ച് നിക്ഷേപകര്‍: സെന്‍സെക്‌സില്‍ 671 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തകർച്ചയെ അവഗണിച്ച് സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 671 പോയന്റ് നേട്ടത്തിൽ 56,493ലും നിഫ്റ്റി 194 പോയന്റ് ഉയർന്ന്16,809ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി ഉൾപ്പടെ മിക്കാവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.17ശതമാനവും സ്മോൾ ക്യാപ് സൂചിക 1.60ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഒമിക്രോൺ ഭീതിയും ആഗോള വിപണികളിലെ ദുർബല സാഹചര്യവുംമൂലം കനത്ത വില്പന സമ്മർദംനേരിട്ടതിനെതുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണി തകർച്ചനേരിട്ടത്.

from money rss https://bit.ly/3H5h8gR
via IFTTT

സമീപകാലത്തെ വന്‍തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടിയിലേറെ|Market Closing

മുംബൈ: സമീപകാലത്തെ ഏറ്റവുംവലിയ തകർച്ചനേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകർന്നടിയുന്നത് ഇതാദ്യമായാണ്. ഒരൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ. 2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കിൽ കുറവുവരുത്തിയതാണ് വിപണിയിൽ ആശങ്കയുണ്ടാക്കിയത്. ചൈനയിലെ സാമ്പത്തിക മുരടിപ്പിന്റെ സൂചനയായി ലോകമതിനെ വീക്ഷിച്ചു. ഒമിക്രോൺ വ്യാപനം ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന ആശങ്കയുംകൂടിയായപ്പോൾ വിപണി അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പുനരാരംഭിച്ചതും വിദേശ നിക്ഷപകർ കൂട്ടത്തോടെ വിറ്റൊഴിയൽ തുടർന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും കൂടിയായപ്പോൾ വിപണിയിലെ തകർച്ച രൂക്ഷമായി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1,849 പോയന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയന്റും നഷ്ടംനേരിട്ടു. ഒടുവിൽ സെൻസെക്സ് 1,189.73 പോയന്റ് നഷ്ടത്തിൽ 55,822.01ലും നിഫ്റ്റി 371 പോയന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. റിയാൽറ്റി, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചികകൾ 3-4ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെയും നഷ്ടംനേരിട്ടു. Nifty ends below 16,700, Sensex plunges 1,189 pts.

from money rss https://bit.ly/3mjEcjX
via IFTTT

നിക്ഷേപം ക്രമീകരിക്കാം: പരമാവധി ആദായനികുതിയിളവ് നേടാം

നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയളവുകൾ പ്രയോജനപ്പെടുത്താൻ ഇനി മൂന്നുമാസംമാത്രം. 2021 മാർച്ച് 31വരെയുള്ള നിക്ഷേപങ്ങളാണ് ഇതിനായി പരിഗണിക്കുക. നികുതി ബാധ്യത കണക്കാക്കി ഇപ്പോൾതന്നെ അതിന് തയ്യാറെടുക്കാം. 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നേടാം. എൻപിഎസിൽ നിക്ഷേപം നടത്തി 50,000 രൂപ അധിക ആനുകൂല്യവും പ്രയോജനപ്പെടുത്താം. വിവിധ വകുപ്പുകളിലായി നികുതിയിളവ് നേടാനുള്ള വഴികൾ ആദായ നികുതി ഇളവ് ലഭിക്കാൻ ഈ സാധ്യതകൾപ്രയോജനപ്പെടുത്താം Section 80C 1,50,000 രൂപ ഇ.പി.എഫ്-വി.പി.എഫ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. പി.പി.എഫ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ട്. എൻ.എസ്.സി-നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്. എസ്.സി.എസ്.എസ്-സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 5 വർഷ ടാക്സ് സേവിങ് എഫ്.ഡി. ലൈഫ് ഇൻഷുറൻസ് പ്രീമിയം. ഇ.എൽ.എസ്.എസ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം. ഭവനവായ്പ: മുതലിലേയ്ക്കുള്ള അടവ്. കുട്ടികളുടെ ട്യൂഷൻ ഫീസ്. Section 80CCD(1B) എൻ.പി.എസ് 50,000 രൂപ Section 80D ഹെൽത്ത് ഇൻഷുറൻസ് 25,000 രൂപ(60 വയസ്സിന് താഴെയെങ്കിൽ) 50,000 രൂപ (60 വയസ്സിന് മുകളിലാണെങ്കിൽ) Section 24 ഭവനവായ്പ പലിശ 2 ലക്ഷം രൂപവരെ Section 80E വിദ്യാഭ്യാസ വായ്പയുടെ പലിശ Section 80DDB ഗുരുതര അസുഖങ്ങൾക്കുള്ള ചികിത്സ മുതിർന്ന പൗരന്മാർക്ക് ഒരു ലക്ഷം രൂപവരെ മറ്റുള്ളവർക്ക് 40,000 രൂപവരെ Section 80U ഭിന്നശേഷിക്കാരായ നികുതിദായകർക്ക് 40ശതമാനത്തന് മുകളിലാണെങ്കിൽ 75,000 രൂപ 80ശതമാനത്തിന് മുകളിലാണെങ്കിൽ 1.25 ലക്ഷം രൂപ Section 80G ചാരിറ്റി സ്ഥാപനങ്ങൾക്കുള്ള സംഭാവന. Section 80GGC രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന. Section 80GGA ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള സംഭാവന. Section 80GG ശമ്പളത്തിൽ എച്ച്ആർഎ ലഭിക്കാത്തവർക്കുള്ള വീട്ടുവാടക ആനുകൂല്യം.

from money rss https://bit.ly/3JgMSSb
via IFTTT

ഒമിക്രോണ്‍ ആശങ്ക: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു

സിംഗപുർ: ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലഇടിഞ്ഞു. വീണ്ടും നിയന്ത്രണംവന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളർ നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി. ഒമിക്രോണിനെതുടർന്ന് നെതർലാൻഡ് കഴിഞ്ഞ ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ അവധിക്കുമമ്പായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു. ലോകമാകെ ഒമിക്രോൺ വ്യാപിച്ചതോടെ ബൂസ്റ്റർ ഡോസെടുക്കാനും മാസ്ക് ധരിക്കാനും ശൈത്യകാല അവധിക്കാലയാത്രയിൽ ജാഗ്രതപാലിക്കാനും യുഎസ് ആരോഗ്യവിഭാം ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3yKeJFt
via IFTTT

Sunday, 19 December 2021

ഈ ബാങ്കില്‍ 10,000 രൂപയ്ക്കുമുകളില്‍ പണം നിക്ഷേപിക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം

പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ജനുവരി ഒന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും. ബേസിക് സേവിങ്സ് അക്കൗണ്ടിൽ മാസം നാല് തവണവരെ പണം പിൻവലിക്കുന്നതിന് നിരക്കുകളുണ്ടാകില്ല. അതിൽകൂടുതലുള്ള ഒരോ പിൻവലിക്കലിനും മിനിമം 25 രൂപ നൽകേണ്ടിവരും. സേവിങ്സ്, കറന്റ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിമാസം സൗജന്യമായി പിൻവലിക്കാവുന്ന പരിധി 25,000 രൂപയാണ്. അതിനുമുകളിൽവരുന്ന തുകയ്ക്ക് ചുരുങ്ങിയത് 25 രൂപ സേവന നിരക്ക് നൽകണം. ഈ അക്കൗണ്ടുകളിൽ 10,000 രൂപവരെ പ്രതിമാസം സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുമുകളിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയത് 25 രൂപയാണ് ഈടാക്കുക. പ്രതിമാസ സൗജന്യം കഴിഞ്ഞാൽ ഇടപാടുകൾക്ക് ചുരുങ്ങിയത് 25 രൂപയോ മൊത്തം മൂല്യത്തിന്റെ 0.50ശതമാനമോ ആണ് നൽകേണ്ടിവരിക. ബേസിക് സേവിങ്സ് അക്കണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ നിരക്കൊന്നും ഈടാക്കുകയില്ല. സർവീസ് ചാർജിന് ജിഎസ്ടിയും ബാധകമാണ്.

from money rss https://bit.ly/3mFvdtJ
via IFTTT

തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സില്‍ 1000ത്തിലേറെ പോയന്റ് നഷ്ടം, നിഫ്റ്റി 16,700ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 1020 പോയന്റ് നഷ്ടത്തിൽ 55,991ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 16,676ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേഗത്തിന്റെ അതിവേഗ വ്യാപനംമൂലമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്. സമൂഹവ്യാപനമുള്ള പ്രദേശങ്ങളിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് അടുത്തിയിടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നരവർഷത്തിനിടെ ഇതാദ്യമായി ചൈന വായ്പാ നിരക്ക് കുറച്ചതും ഏഷ്യൻ സൂചികകളെ ബാധിച്ചു. ചൈനയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്കയാണ് ഇതേതുടർന്നുണ്ടായത്. ടിസിഎസ്, നെസ് ലെ, സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 2.5ശതമാനത്തിലേറെ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. Sensex sinks 1000 pts, Nifty below 16,700.

from money rss https://bit.ly/3FbV3N6
via IFTTT

Friday, 17 December 2021

ഇളവുകളുടെകാലം കഴിയുന്നു: വായ്പാ പലിശകൂടും, വിപണിയില്‍ തിരുത്തല്‍ തുടരും

അമേരിക്കൻ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാൻവരട്ടെ. അതിസമ്പന്നർ മുതൽ സാധാരണക്കാർവരെയുള്ളവരെ ബാധിക്കുന്നതാണ് ഈതീരുമാനം. പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാംമാറ്റങ്ങളാകും ഉണ്ടാകുക? വായ്പാ പലിശ ഉയരും യുഎസ് ഫെഡറൽ റിസർവിന്റെ വഴിയേ ആർബിഐയും നീങ്ങുകയാണെങ്കിൽ 2022 കലണ്ടർവർഷം പകുതിയോടെ റിപ്പോനിരക്കിൽ വർധനവുണ്ടാകും. വായ്പാ-നിക്ഷേപ പലിശ ഉയരാൻ അത് കാരണമാകും. താരതമ്യേന ഉയർന്ന പലിശ ഈടാക്കുന്ന വ്യക്തിഗത വായ്പകളിലുംമറ്റും നിരക്ക് വർധന ഉടനെ പ്രതിഫലിക്കില്ലെങ്കിലും റിപ്പോ നിരക്കുമായി(നിശ്ചിത ബെഞ്ച്മാർക്ക്)ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശ ഉയരും. നിലവിൽ ഏറ്റവും താഴന്ന പലിശ നിരക്കാണ് ഭവനവായ്പക്കുള്ളത്. പലിശ കുറഞ്ഞ സാഹചര്യംകണക്കിലെടുത്ത് കൂടുതൽ തുക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യം പരിഗണിക്കുക. അടുത്തവർഷത്തോടെ പലിശ ഉയരുമ്പോൾ വരുന്ന ബാധ്യതകൂടി കണക്കിലെടുത്ത് അധികതുക വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിദേശ വിദ്യാഭ്യാസചെലവ് യുഎസിലെ നിരക്ക് വർധന ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശ വിനോദയാത്ര തുടങ്ങിയവയുടെ ചെലവ് വർധിക്കാൻ അതിടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെലവിനത്തിൽ ലക്ഷ്യമിട്ടിട്ടുള്ള തുകയിൽ വർധനവരുത്തേണ്ടിവരുമെന്നകാര്യം ഇപ്പോഴേ ആലോചിക്കുക. ഇന്റർനാഷണൽ ഇക്വിറ്റികളിലോ, ഫണ്ടുകളിലോ നിക്ഷേപമില്ലെങ്കിൽ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുക. വിദേശ നിക്ഷപത്തിൽ ഇടിവുണ്ടാകും ലോകമെമ്പാടുമുള്ള നിക്ഷേപ ആസ്തികളിലെ മുന്നേറ്റത്തിന്റെ പ്രധാനകാരണം സമ്പദ് വ്യവസ്ഥയിലെ കൂടിയ പണലഭ്യതയാണ്. ആഗോളതലത്തിൽ നിക്ഷേപകരിലൊരുവിഭാഗം ചുരുങ്ങിയ ചെലവിൽ കൂടുതൽ പണം ലഭ്യമാകുന്നതോടെ വൻതോതിൽ കടമെടുത്ത് വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നു. ഈ ചെലവിൽ വർധനയുണ്ടാകുന്നതോടെ വിപണികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പാലായനംചെയ്യും. ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് അത് വഴിയൊരുക്കും. അടുത്തവർഷം മാർച്ചോടെ ഓരോ പാദങ്ങളിലും കാൽശതമാനംവീതം നിരക്ക് വർധനയാണ് യുഎസ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. വിക്വസ്വര വിപണികളിലെ നിക്ഷേപത്തിൽ വൻതോതിൽ കുറവുവരാൻ അതിടയാക്കും. നിലവിൽ രാജ്യത്തെ വിപണിയിൽനിന്ന് വിദേശനിക്ഷേപകർ പിൻവാങ്ങുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല. കടപ്പത്രഫണ്ടുകളെയും ബാധിക്കും യുഎസിലെ പലിശനിരക്ക് വർധനക്കൊപ്പം രാജ്യത്തെ നിരക്കുകളും ഉയരുന്നതോടെ പോർട്ട്ഫോളിയോയിലെ ദീർഘകാല ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തെ അത് ബാധിക്കും. അതുകൊണ്ടുതന്നെ ലോങ്-മീഡിയം ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം. പലിശ നിരക്ക് ഉയരുമ്പോൾ സ്വാഭാവികമായും യുഎസ് ഡോളർ കരുത്താർജിക്കും. സ്വർണംപോലുള്ള കമ്മോഡിറ്റികളുടെ വിലയിടിയാനും അതിടയാക്കും. മറിച്ചും സംഭവിച്ചേക്കാം. ഓഹരി വിപണി അസ്ഥിരമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേയ്ക്ക് കൂട്ടത്തോടെ നിക്ഷേപകർ മാറിയാൽ വില ഉയരാനും കാരണമാകും. ഡോളർ കുതിക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായാൽ രാജ്യത്തെ സ്വർണവിലയുംകൂടും.

from money rss https://bit.ly/3mfiY6M
via IFTTT

1395 കമ്പനികളുടെരജിസ്ട്രേഷൻ റദ്ദാക്കുന്നു

തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം. ഇത്തരം കന്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പേരിനുമാത്രം രജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന കന്പനികളാണ് കടലാസ് കന്പനികൾ. 2016-നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്ട്രേഷൻ റദ്ദാക്കി നിർജീവമാക്കിയിരുന്നു. കേരളത്തിൽ രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യമായി കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാംസ്ഥാനത്ത് തമിഴ്നാടാണെന്നാണ് സൂചന. രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതിരിക്കുകയും രേഖകൾ സമർപ്പിക്കാതിരിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഇൗ 1395 കമ്പനികളും. രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ശരാശരി 6,500 രൂപ ഫീസും 20,000 രൂപവരെ പ്രൊഫഷണൽ ചാർജും നൽകണം. ഒരു കമ്പനി റദ്ദാക്കാൻ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണൽ ചാർജും നൽകണം. എല്ലാ രേഖകളും വേണം.

from money rss https://bit.ly/3GTpaZV
via IFTTT

സെന്‍സെക്‌സിലെ തകര്‍ച്ച 889 പോയന്റ്: നിഫ്റ്റി 17,000ന് താഴേയ്ക്കുപതിച്ചു|Market Closing

മുംബൈ: വ്യാഴാഴ്ചയിലെ ആശ്വാസനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ഐടി ഒഴികെയുള്ള ഓഹരികളിലെ സമ്മർദം നിഫ്റ്റിയെ 17,000ന് താഴെയെത്തിച്ചു. സെൻസെക്സ് 889.40 പോയന്റ് നഷ്ടത്തിൽ 57,011.74ലിലും നിഫ്റ്റി 263.20 പോയന്റ് താഴ്ന്ന് 16,985.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടർന്നതാണ് സൂചികകളെ ബാധിച്ചത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഓഹരികൾ ഒഴികെയുള്ളവ തകർച്ചനേരിട്ടു. ബിഎസ്ഇ റിയാൽറ്റി സൂചിക നാലും എനർജി, ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 2.5ശതമാനത്തിലേറെയും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4ശതമാനവും സ്മോൾ ക്യാപ് സൂചിക 2.1ശതമാനവും താഴ്ന്നു. Nifty ends below 17,000, Sensex plunges 889 pts.

from money rss https://bit.ly/30DHBCC
via IFTTT

കൊച്ചിയില്‍ എന്‍എഫ്ടി കോണ്‍ഫറന്‍സും കലാപ്രദര്‍ശനവും

കൊച്ചി: എൻഎഫ്ടി ഉത്സവത്തിന് കൊച്ചികൂടി വേദിയാകുന്നു. കോൺഫ്രറൻസ്, കലാപ്രദർശനം എന്നിവ ഉൾപ്പടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഡിസംബർ 18 മുതൽ ന്യൂ ഗ്രാൻഡ് ഹയാത്തിലാണ് നടക്കുന്നത്. എൻഎഫ്ടി മേഖലയിലെ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ബ്രേക്കൗട്ട് സെഷനുകൾ, ശില്പശാല തുടങ്ങിയവയും ഉണ്ടാകും. കുനാൽ കപൂർ ഉത്സവത്തിന് തിരിതെളിയിക്കും. വസീർഎക്സ് എൻഎഫ്ടി സഹസ്ഥാപകൻ വിശാഖ സിങ്, കേരള സംസ്ഥാന ഐടി പാർക്സ് സിഇഒ ജോൺ എം.തോമസ്, നടനും സംരംഭകനുമായ പ്രകാശ് ബാരെ എന്നിവർ പങ്കെടുക്കും. ഡിജിറ്റൽ ആർട് ഗ്യാലറിയും ആർട് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിഷ്വൽ ആർട്സ്, ത്രീ ഡി വീഡിയോ, മോഷൻ ഗ്രാഫിക്സ്, ആനിമേഷൻ, ഫോട്ടോഗ്രഫി തുടങ്ങിയവയും ദർശിക്കാം.

from money rss https://bit.ly/3p3Iw8D
via IFTTT

വിദേശ നിക്ഷേപകര്‍ പിന്മാറുന്നു: വിറ്റൊഴിഞ്ഞത് 32,000 കോടിയുടെ ഓഹരികള്‍

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റൊഴിയുന്നു. ഒക്ടോബർ മുതൽ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എൻഎസ്ഡിഎലിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ട് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു? ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനുപിന്നിൽ. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോൺ വകഭേദമുയർത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവർത്തനഫലങ്ങൾ, ഉയർന്ന മൂല്യത്തിൽ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാൽ 2022ൽ പലിശനിരക്കുകൾ ഉയർത്താൻ ഫെഡ് റിസർവ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകൾ രാജ്യത്തെ ബോണ്ട് വിപണിയിൽനിന്ന് വൻതോതിൽ പണംപിൻവലിക്കുന്നതിന് അത് കാരണമാകും. വിപണി തിരിച്ചുകയറുമോ? സാമ്പത്തിക വളർച്ചയോടൊപ്പം കോർപറേറ്റ് വരുമാനത്തിലും വർധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. ദീർഘകാല വളർച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം. ഏതൊക്കെ മേഖലകൾ എൻഎസ്ഡിഎലിൽനിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖലകളിലെ കമ്പനികളിൽനിന്നാണ് വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറിയതെന്നുകാണാം. നവംബർ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയിൽനിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവർ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സോഫ്റ്റ് വെയർ ആൻഡ് സർവീസസ്, വാഹനം, വാഹന ഘടകഭാഗങ്ങൾ, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളിൽനിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി. ഇഷ്ട ഓഹരികൾ സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ബിഎസ്ഇ 500 സൂചികയിൽ ആറ് ഓഹരികളാണ് നിക്ഷേപകർ കൂടുതലായി കൈവശംവെച്ചിരിക്കുന്നതെന്നുകാണാം. എച്ച്ഡിഎഫ്സി(71.95ശതമാനം), സീ എന്റർടെയ്ൻമെന്റ്(57.18ശതമാനം), ആക്സിസ് ബാങ്ക് (54.53ശതമാനം), ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് (53.67ശതമാനം)ഇൻഡസിൻഡ് ബാങ്ക് (51.44 ശതമാനം) എന്നിവയാണവ. നടപ്പ് പാദത്തിന്റെ തുടക്കംമുതൽ ഇൻഡസിൻഡ് ബാങ്കിന്റെ ഓഹരിയിലുണ്ടായി ഇടിവ് 16.50ശതമാനമാണ്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവക്ക് യഥാക്രമം 7.43ശതമാനവും 1.96ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, ഇതേകാലയളവിൽ സീ എന്റർടെയ്ൻമെന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ് എന്നിവ യഥാക്രമം 21.55ശതമാനം, 16.07ശതമാനം, 2.54ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ജൂബിലന്റ് ഫുഡ് വർക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, പിവിആർ, ഇൻഫോ എഡ്ജ്, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്, യുപിഎൽ എന്നിവയുടെ ഓഹരികൾ 35ശതമാനത്തിലേറെ വിദേശ നിക്ഷേപകരുടെ കൈവശമുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയിടെ വിഹിതം കുറച്ചാൽ ഓഹരികളിൽ കനത്ത സമ്മർദമുണ്ടായേക്കാമെന്നകാര്യം നിക്ഷേപകർ ശ്രദ്ധിക്കണ്ടതുണ്ട്.

from money rss https://bit.ly/328GY4x
via IFTTT

Thursday, 16 December 2021

എന്‍.പി.എസില്‍ ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം ?

എൻ.പി.എസിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? അനിൽകുമാർ, സനൂപ്, പാർത്ഥസാരഥി, ശ്രീജിത്ത് വിജയൻ, സഫിയ, ബഷീർ, മുരളി, ലിജോ അബ്രഹാം, സനീഷ്, സൗമ്യ, സുജിത്ത് തുടങ്ങി നിരവധിപേരാണ് ഇതേക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടത്.എൻപിഎസ്-മ്യൂച്വൽ ഫണ്ട്: മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ എത്രതുക നിക്ഷേപിക്കണം? (പാഠം 154)പ്രസിദ്ധീകരിച്ചപ്പോഴാണ് നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടത്. കംപ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ എളുപ്പത്തിൽതന്നെ നേരിട്ട് സിആർഎ എൻപിഎസിൽ അക്കൗണ്ട് തുടങ്ങാനാകും.അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി) വഴി ചേരാം. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സേവനകേന്ദ്രങ്ങളാണ്. സി.ആർ.എവഴി നേരിട്ട്(ഇ-എൻപിഎസ്)എൻപിഎസിൽ ചേരുമ്പോൾ വിവിധ സേവന നിരക്കുകൾ കുറയുമെന്നുമാത്രമല്ല. ആതുകകൂടി നിക്ഷേപത്തോടൊപ്പംചേരുകയുംചെയ്യും(പട്ടിക കാണുക). Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in How to open NPS account?

from money rss https://bit.ly/3m8Bdun
via IFTTT

സെന്‍സെക്‌സില്‍ 304 പോയന്റ് നഷ്ടം: നിഫ്റ്റി 17,150ന് താഴെ|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 57,597ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 17,147ലുമാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ബജാജ് ഓട്ടോ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐടിസി, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, എസ്ബിഐ, പവർഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33ശതമാനവും സ്മോൾ ക്യാപ് 0.10ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex slips 304 pts, Nifty below 17,150.

from money rss https://bit.ly/3q3YhvB
via IFTTT

നേട്ടംതിരിച്ചുപിടിച്ച് വിപണി: ഇന്‍ഫോസിസും റിലയന്‍സും കുതിച്ചു| Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 113.11 പോയന്റ് ഉയർന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്ടത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്ച വിപണിക്കായി. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബിപിസിഎൽ, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50ശതമാനം താഴുകയുംചെയ്തു. Sensex, Nifty end higher amid volatility led by IT stocks.

from money rss https://bit.ly/3IUPJQj
via IFTTT

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിലെ ആറ് ശതമാനം ഓഹരികള്‍ എസ്ബിഐ കയ്യൊഴിയുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി. ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളർ(7,600 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളർ)ആണ്. വിപണിയിലെത്തിയാൽ, ലിസ്റ്റ്ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. എച്ച്ഡിഎഫ്സി എംഎഫ്, നിപ്പോൺ ലൈഫ്, യുടിഐ, ആദിത്യ ബിർള തുടങ്ങിയ ഫണ്ട് കമ്പനികളാണ് ഇതിനകം വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.

from money rss https://bit.ly/3dUizCj
via IFTTT

ജിയോ ഉപയോഗിക്കുന്നുണ്ടോ? ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

റിലയൻസ് ജിയോ വരിക്കാർക്ക് ഇനി ഒരു രൂപയ്ക്കും ചാർജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാർജ് ചെയ്താൽ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നൽകിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാൻ കഴിയുക. റീച്ചാർജ് സെക്ഷനിൽ വാല്യു പാക്ക് വിഭാഗത്തിൽ അദർ പ്ലാൻസ്-വഴിയാണ് ചാർജ് ചെയ്യാൻ കഴിയുക. കുറഞ്ഞ താരിഫിൽ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5ജി.ബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ലാനിൽ 23 ദിവസം പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ വിവിധ പ്ലാനുകളുടെ താരിഫ് ഉയർത്തിയത്. Jio Introduces Re. 1 Prepaid Recharge Plan.

from money rss https://bit.ly/3E0h53O
via IFTTT

Wednesday, 15 December 2021

നിരക്ക് വർധനക്ക് യുഎസ് കേന്ദ്ര ബാങ്ക്: അടുത്തവർഷത്തോടെ ആഗോളതലത്തിൽ പലിശ വർധിക്കും

കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാൽ സാമ്പത്തിക ഉത്തേജന പദ്ധതികൾ പിൻവലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. മാർച്ചോടെ ബോണ്ട് വാങ്ങൽ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവൽ ചെയർമാനായ ഫെഡറൽ റിസർവിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കിൽ മുക്കാൽ ശതമാനത്തോളം വർധനവരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. തൊഴിൽ നിരക്കിൽ കാര്യമായ വർധനവുണ്ടായതും യുഎസ് സമ്പദ്ഘടനക്ക് കരുത്തുപകർന്നിട്ടുണ്ട്. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള മാന്ദ്യത്തിൽനിന്ന് മറികടക്കാനായി. തൊഴിൽമേഖലയിൽ ഉണർവുണ്ടായി. ഈ സാഹചര്യത്തിൽ സമ്പദ്ഘടനയ്ക്ക് നിലവിൽ നയപിന്തുണയുടെ ആവശ്യമില്ലെന്നാണ് ജെറോ പവലിന്റെ നിലപാട്. രണ്ടുവർഷം മുമ്പ് നടപ്പാക്കിയ കോവിഡനന്തര നയങ്ങളിൽനിന്ന് പുറത്തുകടക്കേണ്ട സമയമായെന്ന് അദ്ദേഹം പ്രതികരിച്ചു. ആഗോളതല-പ്രാദേശിക തലങ്ങളിൽ വിലക്കയറ്റ സൂചിക ഉയരുന്നതിനാൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നിരക്ക് വർധനക്ക് തയ്യാറാകും. ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താൻ റിസർവ് ബാങ്കും നിർബന്ധിതമാകും. അടുത്തവർഷത്തോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകുമെന്ന് അതോടെ ഉറപ്പായി.

from money rss https://bit.ly/3DZRQid
via IFTTT

സെന്‍സെക്‌സില്‍ 467 പോയന്റ് നേട്ടം: നിഫ്റ്റി 17,350നുമുകളില്‍ | Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 467 പോയന്റ് ഉയർന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തിൽ 17,355ലുമാണ് വ്യാപാരം ആരംഭിച്ചത്. യു.എസ് ഫെഡറൽ റിസർവ് ഉത്തേജന പദ്ധതികളുടെ ഭാഗമായ ബോണ്ട് തിരിച്ചുവാങ്ങൽ മാർച്ചോടെ നിർത്തുമെന്ന് വ്യക്തത വരുത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റത്തെ ചെറുക്കാൻ അടുത്തവർഷം മൂന്നുഘട്ടമായി പലിശ നിരക്ക് ഉയർത്താണ് യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.34ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54ശതമാനവുംഉയർന്നു.

from money rss https://bit.ly/3dXROwx
via IFTTT

സെന്‍സെക്‌സില്‍ 329 പോയന്റ് നഷ്ടം: നിഫ്റ്റി 17,250ന് താഴെയെത്തി|Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി. യുഎസ് ഫെഡറൽ റിസർവിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുന്നത് തുടർന്നതുമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തിൽ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഐടി, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് 0.35ശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/33mMMYs
via IFTTT

ലീന നായർ ആരാണ്; ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഷനേലിന്റെ സിഇഒ മാത്രമോ?

മറ്റൊരു ഇന്ത്യൻ വംശജകൂടി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ലീന നായർ. യുണിലിവറിൽ ചീഫ് ഹ്യൂമൺ റിസോഴ്സസ് മേധാവിയായും കമ്പനി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായും 30വർഷത്തെ സേവനത്തിനുശേഷം ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു ലീന. മലയാളിയാണെങ്കിലും ലീന ഇപ്പോൾ ബ്രിട്ടീഷുകാരിയാണ്. ഫ്രഞ്ച് ആഡംബര ഫാഷൻ ഗ്രൂപ്പായ ഷനേലിന്റെ ഗ്ലോബൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നതിനാണ് യുണിലിവറിൽനിന്ന് അവർ രാജിവെച്ചത്. ലീന നായർ ജനുവരിയോടെ ഷനേലിലെത്തും. ലണ്ടൻ ആസ്ഥാനമായാകും പ്രവർത്തിക്കുക. യുണിലിവറിൽ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന വൈകാതെതന്നെ കമ്പനിയിൽ ഉന്നത പദവിയിലെത്തി. ആഗോള നിലവാരത്തിൽ കമ്പനിയിലെ ജീവിക്കാർക്ക് മികച്ച വേതനം നൽകാൻ ലീന പ്രതിബന്ധത കാണിച്ചിരുന്നതായി ഹാർപേഴ്സ് ബസാർ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച പ്രൊഫൈലിൽ പറയുന്നു. ലിംഗതുല്യതക്ക് പ്രാധാന്യംനൽകയതും അവരെ പ്രശസ്തരാക്കി. ബ്രിട്ടീഷ് സർക്കാരിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1969ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീനയുടെ ജനനം. സാംഗ്ലിയിലെ വാൽചന്ത് എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും ജംഷഡ്പുർ സേവിയർ ലേബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് 1992ൽ യുണിലിവറിൽ ചേർന്നത്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്. ഫ്രഞ്ച് കോടീശ്വരനും 73കാരനുമായ അലൈൻ വെർട്ടെയ്മറും സഹോദരൻ ജെറാർഡ് വെർതൈമറുമാണ് ഇപ്പോൾ ഷനേലിന്റെചുമതലക്കാർ. താൽക്കാലികമായി സിഇഒ സ്ഥാനം വഹിച്ചിരുന്ന അലൈൻ ഇനി ഗ്ലോബൽ എക്സിക്യുട്ടീവ് ചെയർമാനാകും. 1910ലാണ് ഫാഷൻ ഇതിഹാസം ഗബ്രിയേൽ കൊക്കോ പാരീസിലെ റൂ കാംബണിൽ തൊപ്പികളുടെ ബോട്ടിക് (ഹാറ്റ് ബോട്ടിക്)ആയ ഷനേലിന് തുടക്കമിടുന്നത്. വൈകാതെ അത് ഫ്രഞ്ച് ഫാഷന്റെ ഭാഗമായി മാറുകയുംചെയ്തു.

from money rss https://bit.ly/3s40bz3
via IFTTT

കോഴിക്കോടും കോട്ടയത്തും മാളുകളും കൊച്ചിയില്‍ മത്സ്യ സംസ്‌കരണകേന്ദ്രവും സ്ഥാപിക്കും: എം.എ യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ നാളെ ഔദ്യോഗികമായി നാടിന് സമർപ്പിക്കും. പതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശിതരൂർ എം.പി, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കുട്ടികൾക്കുള്ള വിനോദകേന്ദ്രമായ ഫൺട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈൻ എന്നിവയുമുണ്ട്. 3000 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാൾ ആക്കുളത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചിയിലേതുപോലെ ഈ പ്രദേശത്ത് ഭാവിയിൽ കൂടുതൽ വികസനം വരാൻ ഇതുവഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു.

from money rss https://bit.ly/3ywPvdA
via IFTTT

ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉൾപ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നൽകുന്നതാണ് പദ്ധതി. അർധചാലക ഘടകങ്ങൾ രൂപകല്പനചെയ്യുന്നതിനും നിർമിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടർ ഡിസ്പ്ലെകൾക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്, ഇന്റൽ, ക്വാൽകോം, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർധചാലകങ്ങൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും. ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായഅർധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ഉത്പാദനകേന്ദ്രങ്ങൾ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തിൽ ചിപ്പിന്റെ ലഭ്യതയിൽ വൻകുറവുണ്ടായിരുന്നു. സ്മാർട്ഫോൺ, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തിൽ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളിൽ കുത്തനെ ഇടിവുണ്ടായി. Content Highlights : India to become Electronic Hub;Government has come up with a Rs 76,000 crore plan to overcomechip shortage

from money rss https://bit.ly/3dQw1Hl
via IFTTT

Tuesday, 14 December 2021

പാഠം 154| എന്‍പിഎസ്‌-മ്യൂച്വല്‍ഫണ്ട്: മാസം ഒരുലക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന ഐശ്വര്യക്ക് 60-ാമത്തെ വയസ്സുമുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കണം. ഇപ്പോൾ 30 വയസാണ് പ്രായം. ഷാർജയിലെ സ്കൂളിൽ ജോലിചെയ്യുന്ന വിശാഖിനും അതുതന്നെയാണ് അറിയേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെയുള്ള പെൻഷൻ ലഭിക്കാൻ അവസരമുണ്ട്. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ എൻപിഎസിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപംനടത്തിയാൽമതി. നിർബന്ധമായും അംഗമാകണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇപിഎഫ് പോലുള്ള ദീർഘകാല പദ്ധതികളിൽ ചേരുന്നത്. ഇപിഎസ്(ഇപിഎഫ്ഒയുടെപെൻഷൻ സ്കീം)വഴി ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കാനാകില്ലെന്ന് പഴയതലമുറ തിരിച്ചറിഞ്ഞത് ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം പെൻഷൻ ലഭിച്ചുതുടങ്ങിയപ്പോഴാണ്. 5,000 രൂപയിൽതാഴെ പെൻഷൻ ലഭിച്ചാൽ അത് എന്തിന് തികയുമെന്ന ചോദ്യമാണ് പലർക്കുമുണ്ടയത്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറയ്ക്കുവേണ്ടി കൂടുതൽ വരുമാന സാധ്യതയുള്ള നിക്ഷേപ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നത്. എൻപിഎസ്(നാഷണൽ പെൻഷൻ സിസ്റ്റം) കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). സർക്കാർ ജീവനക്കാർക്കുമാത്രമല്ല, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും(ആർക്കുവേണമെങ്കിലും)പദ്ധതിയിൽ അംഗമാകാമെന്നതാണ് പ്രത്യകത. ആദായനികുതി ആനുകൂല്യം ഓരോ സാമ്പത്തികവർഷവും 80സി പ്രകാരം 1.50 ലക്ഷം രൂപവരെയും 80 സിസിഡി പ്രകാരം 50,000 രൂപവരെയുമുള്ള നിക്ഷേപത്തിന് ആദായനികുതിയിളവ് ലഭിക്കുമെന്ന സവിശേഷതയും എൻപിഎസിനുണ്ട്. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതിയും നൽകേണ്ടതില്ല. ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുന്ന ദീർഘകാല നിക്ഷേപ(പെൻഷൻ)പദ്ധതി ഇല്ലെന്നുതന്നെ പറയാം. 40ശതമാനം പെൻഷന് കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപത്തിലെ 40ശതമാനം തുകയെങ്കിലും പ്രതിമാസം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണമെന്നുണ്ട്. കൂടുതൽതുക പെൻഷൻ ലഭിക്കണമെങ്കിൽ ഈവിഹതം ഉയർത്താനുംകഴിയും. വിരമിക്കുമ്പോൾ നല്ലൊരു തുക ഒറ്റത്തവണയായി കയ്യിൽ ലഭിക്കുന്നതോടൊപ്പം പ്രതിമാസം പെൻഷനും ഉറപ്പാക്കാമെന്ന് ചുരുക്കം. പെൻഷനോടൊപ്പം വിരമിക്കുന്ന സമയത്തെ ആവശ്യങ്ങൾക്ക് നല്ലൊരുതുക സമാഹരിക്കാനും പദ്ധതിയിലൂടെ കഴിയും. നിലവിൽ ആന്വിറ്റി പ്ലാനുകളിൽ നിന്ന് ലഭിക്കുന്ന ആദായം ശരാശരി ആറുശതമാനമാണ്. 40ശതമാനംതുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ച് ബാക്കിയുള്ളതിലെ ഒരുഭാഗം കൂടുതൽ ആദായം ലഭിക്കുന്ന സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ഡെറ്റ് മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപിച്ചും പരമാവധി ആദായംനേടാം. നിക്ഷേപ സാധ്യതകൾ ഇക്വിറ്റി, കോർപറേറ്റ് ബോണ്ട്, സർക്കാർ സെക്യൂരിറ്റീസ് എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് കഴിയും. ആക്ടീവ് ചോയ്സ് വഴി പരമാവധി 75ശതമാനം തുകവരെ ഓഹരിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്. എത്രതുക നിക്ഷേപിക്കേണ്ടിവരും പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ 30 വയസ്സുള്ള ഒരാൾ പ്രതിമാസം 15,000 രൂപ എൻപിഎസിൽ നിക്ഷേപിച്ചാൽ മതിയാകും. 60ഃ40 ഇക്വിറ്റി, ഡെറ്റ് അനുപാതത്തിൽ നിക്ഷേപം നടത്തുമ്പോഴുള്ള ആദായമാണ് കണക്കിലെടുത്തിട്ടുള്ളത്. ഇത്രയുംതുക പെൻഷൻ ലഭിക്കാൻ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തംതുകയിൽ 60ശതമാനം ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. വിരമിക്കുന്നതുവരെയുള്ള നിക്ഷേപത്തിന് 10ശതമാനവും അതിനുശേഷംമുള്ള ആന്വിറ്റി നിക്ഷേപത്തിൽനിന്ന് ആറുശതമാനവും വാർഷിക ആദായം ലഭിക്കുമെന്ന നിഗമനത്തിലാണ് ഈ വിലിയരുത്തൽ. പെൻഷൻ കൂടുതൽ ലഭിക്കാൻ 75ഃ25 അനുപാതത്തിൽ ഓഹരിയിലും ബോണ്ടിലും നിക്ഷേിപിക്കുകയാണെങ്കിൽ പരമാവധി ആദായംനേടാനുള്ള അവസരമുണ്ട്. 12ശതമാനം വാർഷിക ആദായ പ്രകാരം പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാൽ 60വയസാകുമ്പോൾ 5,29,48,707(5.29 കോടി) രൂപ സമാഹരിക്കാനാകും. 54 ലക്ഷം രൂപയാകും ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക. ഈതുകയിൽ 40ശതമാനം അതായത് 2,11,79,483(2.11 കോടി) രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ചാൽ മാസംതോറും 1,05,897 രൂപ പെൻഷൻ ലഭിക്കും. ബാക്കി 60ശതമാനം തുകയായ 3,17,69,224 രൂപ(3.17 കോടി)മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയുംചെയ്യാം. 60ശതമാനം തുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ പ്രതിമാസം നിക്ഷേപിക്കേണ്ടതുക 10,000മായി കുറയ്ക്കാം. പെൻഷനായി ലഭിക്കുന്ന തുകയിൽ മാറ്റമുണ്ടാവില്ല. വ്യവസ്ഥകളിൽമാറ്റംവന്നേക്കാം പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും നിക്ഷേപിക്കേണ്ട ആന്വിറ്റി പ്ലാനുകളിൽനിന്ന് നിലവിൽ ലഭിക്കുന്ന ആദായം മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കുറവാണെന്നത് പരമിതിയാണ്. ഭാവിയിൽ ഇക്കാര്യത്തിൽ മാറ്റംവന്നേക്കാം. എൻപിഎസിന്റെ ചുമതലയുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെപരിഗണനയിലാണ് ഇക്കാര്യം. വിരമിക്കുന്ന സമയത്ത് 40ശതമാനമോ അതിൽകൂടുതലോ തുക എൻപിഎസിലെ ഡെറ്റ് വിഭാഗത്തിൽ നിലനിർത്തി പ്രതിമാസം പിൻവലിക്കാൻ (എസ്ഡബ്ല്യുപി)കഴിയുന്നതരത്തിൽ ക്രമീകരിച്ചാൽ ഇതിന് പരിഹാരമാകും. മ്യൂച്വൽഫണ്ടിന്റെ വഴി എൻപിഎസിൽ നിക്ഷേപിക്കുന്ന തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചും മികച്ചവരുമാനം ഉറപ്പാക്കാം. 15,000 രൂപവീതം 30 വർഷം എസ്ഐപിയായി നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനം ആദായനിരക്കിൽ മൊത്തം 5,29,48,672 രൂപ (5.29കോടി) സമാഹരിക്കാനാകും. ഇതിൽ 40ശതമാനംതുകയായ 2,11,79,483(2.11കോടി)രൂപ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വീതം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പിൻവലിക്കാം. 85വയസ്സുവരെ ഇപ്രകാരം(25വർഷം അതായത് 300 മാസം)പിൻവലിക്കേണ്ടിവരിക മൂന്നുകോടി രൂപയാണ്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് 8ശതമാനം ആദായം ലഭിച്ചാൽ 85 വയസ്സാകുമ്പോൾ 5,97,24,474(5.97കോടി രൂപ)ബാക്കിയുണ്ടാകും. അതായത് നിക്ഷേപിച്ചതിനേക്കാൾ കൂടിയ തുക! പ്രതിമാസം ഒരുലക്ഷം വീതം 300മാസം പിൻവലിച്ചത് മൂന്നുകോടി രൂപയുമാണ്. ഇതുപ്രകാരം മൊത്തം ലഭിച്ചതുക 6,85,44,990 (6.85കോടി)രൂപയാണെന്ന് മനസിലാക്കുക. കൂടുതൽ തുക ആവശ്യംവരികയാണെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടിൽനിന്ന് എപ്പോൾവേണമെങ്കിലും പണം പിൻവലിക്കാനും കഴിയും. എൻപിഎസ്\ മ്യൂച്വൽഫണ്ട് മ്യൂച്വൽ ഫണ്ടിനെ അപേക്ഷിച്ച് എൻപിഎസിനുള്ള നേട്ടം നികുതി ആനുകൂല്യമാണ്. നിക്ഷേപിക്കുമ്പോൾ രണ്ടുലക്ഷം രൂപവെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുപുറമെ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ബാധ്യതയില്ല. എന്നാൽ, മ്യൂച്വൽ ഫണ്ടിന്റെകാര്യം വ്യത്യസ്തമാണ്. ടാക്സ് സേവിങ് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 80സി പ്രകാരം ഒരുവർഷം 1.5ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതിയിളവുണ്ടാകും. കാലാവധിയെത്തി പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന്മേൽ ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനം ആദായനികുതി നൽകണം. നിക്ഷേപതന്ത്രം: രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യം ലഭിക്കണമെന്നുള്ളവർ ഓരോവർഷവും രണ്ടുലക്ഷം രൂപവീതം എൻപിഎസിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ 1.50 ലക്ഷം രൂപവരെ ടാക്സ് സേവിങ് ഫണ്ടിലും 50,000 രൂപവീതം എൻപിഎസിലും നിക്ഷേപിക്കാം. 50,000 രൂപ എൻപിഎസിൽ നിക്ഷേപിക്കുന്നതിലൂടെ 30ശതമാനം നികുതി സ്ലാബിലുള്ളവർക്ക് ഓരോ വർഷവും 15,000 രൂപയിലേറെ നികുതി ലാഭിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: പുതിയകാലഘട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എൻപിഎസിലെ നിക്ഷേപം. ഇനിയും തുടങ്ങിയിട്ടില്ലെങ്കിൽ വൈകിക്കേണ്ട. പ്രതിമാസം നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഭാവിയിൽ വ്യവസ്ഥകളിൽമാറ്റംവരുത്തുന്നതോടെ വിരമിച്ചശേഷമുള്ള ആദായത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകും. Loading…

from money rss https://bit.ly/322SfmP
via IFTTT

വിപണിയില്‍ നഷ്ടംതുടരുന്നു: വിലക്കയറ്റഭീഷണിയില്‍ കരുതലെടുത്ത് നിക്ഷേപകര്‍ | Opening

മുംബൈ: വിപണിയിൽ ദുർബലാവസ്ഥ തുടരുന്നു. ഉപഭോക്തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസർവിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമായതിനാൽ നിരക്ക് ഉയർത്തുന്നതുൾപ്പടെയുള്ളവ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 57,9994ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.24ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3IKa2A1
via IFTTT

അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടി

തൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ നിന്ന് 48 ആയി . ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളിൽ ഉത്പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെൽകൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളിൽ നശിച്ചത്. ഉത്പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വർധനയും വിലക്കയറ്റ കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികൾ പറയുന്നു. കേരളത്തിൽ വിൽക്കുന്നത് 3.3 ലക്ഷം ടൺ അരി കേരളത്തിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. കേരളത്തിലെ റൈസ് മിൽ ഉടമ സംഘത്തിന്റെ കണക്കാണിത്. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം കാരണം കേരളം ഒരു മാസം ഏതാണ്ട് 100 കോടി രൂപ അധികം ചെലവാക്കേണ്ടിവരുന്നു. കേരളത്തിൽ അരി ഉത്പാദനം കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തിൽ രണ്ട് വിളകളായി ഉത്പാദിപ്പിക്കുന്ന അരിയുടെ ബഹുഭൂരിപക്ഷവും സപ്ലൈകോ വഴി പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തുകയാണ്. കേരളത്തിൽ ആവശ്യമായതിന്റെ മൂന്നിലൊന്നു ഭാഗം പോലും ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരി ഉത്പാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. കൃഷിവകുപ്പിന്റെ കണക്കാണിത്. ഇതുപ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുവിതരണകേന്ദ്രങ്ങൾ വഴി വിലകുറച്ച് അരി വിതരണംചെയ്യുന്നുണ്ട്.

from money rss https://bit.ly/3226B6W
via IFTTT

Monday, 13 December 2021

16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3EVEEfo
via IFTTT

വിദേശ നിക്ഷേപകരുടെ നീക്കങ്ങള്‍ അവഗണിക്കാം; വാങ്ങാം ബാങ്ക് ഓഹരികള്‍

നാം സംസാരിക്കുന്നത് സോക്സിനെക്കുറിച്ചായാലും സ്റ്റോക്സിനെക്കുറിച്ചായാലും ഗുണനിലവാരമുള്ളവ താഴ്ന്ന നിലയിലായിരിക്കുമ്പോൾ വാങ്ങാനാണ് എനിക്കിഷ്ടം -വാറൻ ബഫെറ്റ് നിഫ്റ്റിയെ 2020 മാർച്ചുമാസത്തെ താഴ്ചയായ 7511ൽനിന്ന് റെക്കോഡ് ഉയരമായ 18,604 ലേക്കെത്തിച്ച മുന്നേറ്റം കാര്യമായ തിരുത്തലുകളില്ലാത്ത അപൂർവമായ ഒരുഏകദിശാ കുതിപ്പായിരുന്നു. റെക്കോഡ് ഉയരത്തിൽനിന്ന് 10 ശതമാനം തിരുത്തലോടെയാണ് ഈ കുതിപ്പ് അവസാനിച്ചത്. ഈ ബുൾ തരംഗത്തിലെ എളുപ്പം പണമുണ്ടാക്കാവുന്നഘട്ടം അവസാനിച്ചു കഴിഞ്ഞു. 2022ലെ നേട്ടങ്ങൾ ഒതുങ്ങിയ നിലയിലുള്ളതായിരിക്കും. അതായത് വൻ നേട്ടങ്ങൾ ഇനി ദുഷ്കരമാകുമെന്ന് ചുരുക്കം. അതേസമയം, ശരിയായ ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ വിജയിച്ചാൽ ഇനിയും നേട്ടംസ്വന്തമാക്കാം. 17000ത്തിൽ നിഫ്റ്റിയുടെ പിഇ അനുപാതം 20 ആണ്. (22-23 സാമ്പത്തിക വർഷത്തെ കോർപറേറ്റ് ലാഭത്തിന്റെ അടിസ്ഥാനത്തിൽ) തിരുത്തലിനു ശേഷവും വിലകൾ ഉയർന്നനിലയിൽതന്നെ തുടരുകയാണ്. എങ്കിലും അതിരുകടന്നത് എന്ന് ഇപ്പോൾ പറയാൻകഴിയില്ല. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സൃഷ്ടിച്ചതുപോലുള്ള അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ വിപണിക്കു മുകളിലുണ്ട്. എന്നാൽ ഇതിനിടയിലും സാമ്പത്തികരംഗത്ത് പ്രതീക്ഷയുടെ നിരവധി വെള്ളിരേഖകൾ തെളിഞ്ഞു കാണാം. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപന വിപണിയിൽ തിരുത്തലുണ്ടാക്കി വിപണിയിൽ ഈയിടെയുണ്ടായ തിരുത്തലിനു പ്രധാനകാരണം വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപനയാണ്. ഒക്ടോബർ മുതൽ തന്നെ ആരംഭിച്ച വിദേശസ്ഥാപനങ്ങളുടെ വിൽപന നവംബറിലും ഡിസംബറിന്റെ തുടക്കത്തിലും ശക്തമായി തുടരുകയാണ്. ഒക്ടോബറിൽ 14,475 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചപ്പോൾ നവംബറിൽ ഇത് 33,799 കോടിയായി ഉയർന്നു. ഡിസംബർ ഏഴുവരെ 14,222.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. അതിരുകടന്ന വിലകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ നവംബർ ആദ്യം പ്രധാനപ്പെട്ട പലവിദേശ ബ്രോക്കർ സ്ഥാപനങ്ങളും ഇന്ത്യൻ വിപണിയെ തരംതാഴ്ത്തുകയുണ്ടായി. അതിരുകടന്ന വിലകളായിരുന്നു കാരണം. ഇന്ത്യൻ വിപണിയുടെ പിഇ അനുപാതം മറ്റു എമേർജിംഗ് വിപണികളേക്കാൾ 60 ശതമാനം കൂടുതലും, വില-ബുക്ക് വാല്യു അനുപാതം 100 ശതമാനം കൂടുതലുമാണ്. വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 120 ശതമാനമെന്നതും കൂടുതലാണ്. ഉയർന്നു നിൽക്കുന്ന ഈമൂല്യ മാനദണ്ഡങ്ങളാണ് വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപനയ്ക്കുള്ള കാരണം. സാമ്പത്തികരംഗം ശക്തിയാർജ്ജിക്കുന്നു; കോർപറേറ്റ് വരുമാന വളർച്ച ഉയരുന്നു അനുകൂലമായ സാമ്പത്തിക വാർത്തകളാണ് വെള്ളിരേഖ. 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിലെ 8.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷയ്ക്കപ്പുറമാണ്. സർക്കാർ ചിലവുകൾ കൂടിയനിലയിൽ തുടരാൻ പാകത്തിന് ജിഎസ്ടി പിരിവ് ഗണ്യമായി ഉയർന്നു. നവംബർ മാസത്തിൽ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. മൂലധന രൂപീകരണം ജിഡിപിയുടെ 28 ശതമാനമായി ഉയർന്നിട്ടുണ്ട്. 2022 സാമ്പത്തിക വർഷം 10 ശതമാനം ജിഡിപി വളർച്ചാനിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ രാജ്യം എന്നപദവിയിലേക്ക് ഇന്ത്യ ഉയരും. അടുത്ത മൂന്നു വർഷക്കാലയളവിൽ ഏഴു ശതമാനത്തിലധികം വളർച്ച നേടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കും. കോർപറേറ്റുകളുടെ ലാഭം ഉയരുന്ന ഘട്ടത്തിലായതുകൊണ്ട് വരുന്ന മൂന്നു വർഷക്കാലയളവിൽ ശരാശരി 20 ശതമാനം വാർഷിക ലാഭ വർധന കൈവരിക്കാനാകും. ഇതു സാധ്യമാവുകയാണെങ്കിൽ ഓഹരി വിലകൾ അത്ര അധികമല്ലെന്നു കാണാൻ കഴിയും. റെക്കോഡുയരത്തിൽ നിന്നുള്ള 10 ശതമാനം തിരുത്തൽ ചില മേഖലകളേയും ഓഹരികളേയും ആകർഷകമാക്കിയിട്ടുണ്ട്. ധനകാര്യ സ്ഥപനങ്ങളും പ്രത്യേകിച്ച് ബാങ്കുകൾ, ഐടി മേഖലയും ഉയർന്ന ലാഭം നൽകാൻ കെൽപ്പുള്ളതിനാൽ നിലവിലുള്ള വിലകളിൽ അവ ആകർഷണീയം തന്നെയാണ്. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപനയാണ് ഈ ബുൾ തരംഗത്തിലും ബാങ്ക് ഓഹരികളുടെ പ്രകടനം മോശമാകാൻ കാരണം. നവംബർ മാസത്തിൽ മാത്രം 15,606 കോടി രൂപ മൂല്യമുള്ള ബാങ്ക് ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പോർട്ഫോളിയോ ഘടനയാണ് പ്രധാനമായും ഇതിനു കാരണം. വിദേശ നിക്ഷേപകരുടെ ഏറ്റവും വലിയ നിക്ഷേപം ബാങ്കിംഗ് ഓഹരികളാണ്- 2021 നവംബർ 30 ലെ കണക്കനുസരിച്ച് 818524 കോടി രൂപ- ബാങ്കിംഗ് മേഖലയിൽ പ്രശ്നങ്ങളൊന്നുമില്ല; മറിച്ച് സാഹചര്യങ്ങൾ അനുകൂലമാവുകയാണ്. ഒന്നും രണ്ടും പാദഫലങ്ങൾ കാണിക്കുന്നത് നിഷ്ക്രിയ ആസ്തികൾ കുറയുകയും വായ്പകൾ വർധിക്കുകയും ചെയ്യുന്നതായാണ്. ഉയർന്ന ഗുണമേയുള്ള വൻകിട സ്വകാര്യ ബാങ്കുകളിലും ഏതാനും പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. കൂടിയവിലകൾ നിലനിൽക്കുമ്പോഴും ഐടി ഓഹരികൾ ആകർഷകമായ നിക്ഷേപ സാധ്യതകൾ തന്നെയാണ് തുറന്നിടുന്നത്. കാരണം ഈ മേഖലയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വളർച്ചാ സാധ്യതയാണുള്ളത്. ധനകാര്യസ്ഥാപനങ്ങളിലും ഐടി മേഖലയിലും സാധ്യതകൾ കൂടുതൽ വികസിക്കുന്നതായാണ് സൂചന. പ്രമുഖ ബാങ്കുകളുടെ വായ്പാ വളർച്ച രണ്ടക്കനിരക്ക് രേഖപ്പെടുത്തുന്നു. ഏറ്റവും വലിയ ഭവന വായ്പാ പദ്ധതി ഒക്ടോബർ മാസം ചരിത്രത്തിലെ ഏറ്റവും കൂടുതൽ വായ്പയാണ് വിതരണം ചെയ്തത്. ഐടി കമ്പനികൾ വലിയ തോതിൽ നിയമനങ്ങൾ നടത്തുന്നു. നല്ലലാഭം മുന്നിൽ കാണുന്നതിനാൽ ബാങ്കിംഗ്, ഐടി മേഖലയിലെ സാധ്യതകൾ വലുതാണ്. അതിനാൽ, ദീർഘകാല നിക്ഷേപകർക്ക് തിരുത്തലിന്റെ ഈഘട്ടം ബാങ്കിംഗ്, ഐടി ഓഹരികൾ വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്. വിദേശ നിക്ഷേപകർ എന്തു ചെയ്യുന്നുവെന്ന് പരിഗണിക്കേണ്ടതില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3ETbnC1
via IFTTT

സെന്‍സെക്‌സില്‍ 382 പോയന്റ് നഷ്ടം: നിഫ്റ്റി 17,300ന് താഴെ |Market Opening

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 382 പോയന്റ് താഴ്ന്ന് 57,900ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തിൽ 17,258ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) വളർച്ചാ അനുമാനം കുറച്ചതുമാണ് വിപണിയെ ബാധിച്ചത്. നെസ് ലെ, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലാണ്.

from money rss https://bit.ly/3pOMaT4
via IFTTT

റബ്ബര്‍ സീസണില്‍ വില കുത്തനെ ഇടിഞ്ഞു

ആലപ്പുഴ: മഴ മാറി ടാപ്പിങ് പുനരാരംഭിച്ചതോടെ റബ്ബർവില കുത്തനെ വീണു. 192 രൂപവരെ ഉയർന്ന വില ഏതാനും ദിവസങ്ങൾകൊണ്ട് 179 ആയി കുറഞ്ഞു. എങ്കിലും അധികംവൈകാതെ വിലസ്ഥിരത നേടുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പറയുന്നത്. ഒമിക്രോൺ വൈറസിന്റെ വ്യാപനത്തോടെ ചൈനയിലെ ഷാങ്ഹായി വിപണിയിൽ നെഗറ്റീവ് പ്രവണത കാണിച്ചിരുന്നെങ്കിലും ഇവിടത്തെ വിലക്കുറവിന് ഇതുകാരണമല്ല. ടാപ്പിങ് കൂടി വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിയതാണ് വിലകുറയാൻ മുഖ്യകാരണം. വില കുറയുന്നതു മനസ്സിലാക്കി സ്റ്റോക്ക് കൈയിലുള്ളവർ വിറ്റുതീർക്കുന്നതും ഡിമാൻഡ് കുറച്ചു. കടത്തുകൂലി മൂന്നിരട്ടിയോളം കൂടിയിട്ടും ഇറക്കുമതിചെയ്യാൻ വൻകിട കമ്പനികൾ ശക്തമായി രംഗത്തുണ്ട്. നവംബറിലെ ഇറക്കുമതി 56000 ടണ്ണായി ഉയർന്നു. നാട്ടിലെ വിലയിൽ കുറവുവരുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണിതെന്നു പറയുന്നു. എന്നാൽ, പ്രമുഖ റബ്ബറുത്പാദക രാജ്യങ്ങളിലെല്ലാം ഡിസംബറിൽ സീസൺ അവസാനിക്കുകയാണ്. കമ്പനികൾക്ക് കരുതൽശേഖരത്തിലേക്കും അടുത്ത പീക്ക് സീസണിലേക്കും ആവശ്യമുള്ള റബ്ബർ കിട്ടാൻ ഇറക്കുമതികൊണ്ടു മാത്രം കഴിയില്ല. അതിനാൽ നാട്ടിൽനിന്നു വാങ്ങാൻ അവർ നിർബന്ധിതരാകുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഇറക്കുമതിക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇനി സമയമില്ല. നേരത്തേയുള്ള കരാറനുസരിച്ചുള്ള ഇറക്കുമതിയാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും നാട്ടിൽനിന്ന് അത്യാവശ്യം വാങ്ങുന്നുമുണ്ട്. കേരളത്തിലെ സീസൺ ഫെബ്രുവരി പകുതിയോടെയേ തീരൂ. ഈവർഷം തുടർച്ചയായി മഴയായിരുന്നതിനാൽ വിപണിയിലേക്ക് റബ്ബർ ആവശ്യത്തിനു വന്നിട്ടില്ല. സീസൺ തീരുന്നതിനുമുൻപുള്ള ദിനങ്ങൾ കുറവായതിനാൽ അധികദിവസം കമ്പനികൾക്കു വിട്ടുനിൽക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. വൈകാതെ വിലസ്ഥിരതയുണ്ടാകുമെന്നു കണക്കാക്കാൻ ഇതാണുകാരണം. 200 രൂപയിലേക്കു വിലയെത്തുമെന്ന സ്ഥിതിയിൽനിന്നാണ് വില പെട്ടെന്നുവീണത്. കേരളത്തിലെ ഏറ്റവും പീക്ക് സീസണാണ് ഈ മാസങ്ങൾ. ഇപ്പോഴും വില ഭേദപ്പെട്ട നിലയിലായതിനാൽ കർഷകർ റബ്ബർവെട്ട് ഊർജിതമാക്കുമെന്നുറപ്പാണ്. ഇതോടെ കൂടുതൽ റബ്ബർ വിപണിയിലെത്തുകയും വില താഴെപ്പോകുകയും ചെയ്യുന്നതാണ് എല്ലാ സീസണിലെയും പതിവ്. എന്നാൽ, ഈ വർഷം വാങ്ങൽദിനങ്ങൾ ഇനി കുറവായതും ഇറക്കുമതിച്ചെലവു കൂടിയതും വലിയ തകർച്ചയുണ്ടാകാതെ വിലസ്ഥിരതയ്ക്കു സഹായിക്കുമെന്നാണു വിലയിരുത്തൽ.

from money rss https://bit.ly/3ymol98
via IFTTT

15 വര്‍ഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

റാഞ്ചിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രൂപേഷിന് അറിയേണ്ടത് 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ്. അതിനുയോജിച്ച നിക്ഷേപ പദ്ധതി നിർദേശിക്കാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിലവിൽ 23 വയസ്സാണ് പ്രായം. ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമെ ആയിട്ടുള്ളൂ. 40,000 രൂപ പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. ചെലവുകഴിഞ്ഞ് 20,000 രൂപയിലേറെ നിക്ഷേപിക്കാൻ രൂപേഷിന് കഴിയും. പ്രതിമാസം 15,000 രൂപ വീതം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടിയിലേറെ രൂപ സമാഹരിക്കാൻ കഴിയും. 12ശതമാനം വാർഷിക ആദായപ്രകാരമാണിത്. വർഷംതോറും എസ്ഐപിതുകയിൽ 10ശതമാനം വർധനവരുത്തുകയുംവേണം. ഇതുപ്രകാരം 1.12 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. നിക്ഷേപിക്കുന്നതുകയാകട്ടെ 45.90 ലക്ഷം രൂപയുമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിൽനിന്ന് 15ശതമാനം ആദായം ലഭിച്ചാൽ ഈതുക 1.46 കോടി വളർന്നിട്ടുണ്ടാകും. വൻകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് ഫണ്ടിലോ, മിഡ്ക്യാപിലുംകൂടി നിക്ഷേപം നടത്തുന്ന ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് പത്തുവർഷത്തിനിടെ നൽകിയ ആദായം 17.16ശതമാനമാണ്. ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ കാനാറ റോബേകോ എമേർജിങ് ഇക്വിറ്റീസ് പത്തുവർഷത്തിനിടെ 23.67ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ശ്രദ്ധിക്കാൻ: വിവിധ കാറ്റഗറികളിലായി ആയിരത്തിലേറെ ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. നൽകിയ ആദായമല്ല, റിസ്കെടുക്കാനുള്ള ശേഷിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കാൻ മാനദണ്ഡമാകേണ്ടത്. അതുകൊണ്ടുതന്നെ റിസ്ക് പ്രൊഫൈൽ പരിശോധിച്ചശേഷംമാത്രം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപംനടത്തുക.

from money rss https://bit.ly/3m0pTRc
via IFTTT

ഫ്രാങ്ക്‌ളിന്റെ നിക്ഷേപകര്‍ക്ക് 985 കോടി രൂപകൂടി ഈയാഴ്ച ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് 985 കോടി രൂപ ഉടനെ വിതരണംചെയ്യും. ഈ ആഴ്ചതന്നെ നിക്ഷേപകരുടെ അക്കൗണ്ടിൽ പണമെത്തും. എട്ടാമത്തെ ഘട്ടമായാണ് ഫ്രാങ്ക്ളിൻ പണം നിക്ഷേപകർക്ക് കൈമാറുന്നത്. പ്രവർത്തനം നിർത്തുമ്പോഴുണ്ടായിരുന്ന മൊത്തം ആസ്തിയുടെ 103.5ശതമാനം(26,098.2 കോടി രൂപ) തുക ഫ്രാങ്ക്ളിൻ നിക്ഷേപകർക്ക് കൈമാറി. ഇതോടെ ആറ് ഫണ്ടുകളിലായി വിതരണംചെയ്ത തുക 25,114 കോടി രൂപയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ 9,122 കോടിയും ഏപ്രിലിൽ 2,962 കോടിയും മെയ് മാസത്തിൽ 2,489 കോടിയും ജൂണിൽ 3,205 കോടിയും ജൂലായിൽ 3,303 കോടി രൂപയും സെപ്റ്റംബറിൽ 2,918 കോടിയും നവംബറിൽ 1,115 കോടി രൂപയുമാണ് വിതരണംചെയ്തത്. എസ്ബിഐ മ്യൂച്വൽ ഫണ്ട്സിനാണ് വിതരണചുമതല. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിലുണ്ടായ പണലഭ്യത പ്രതിസന്ധിയിലാണ് 2020 ഏപ്രിൽ 23ന് ഫ്രാങ്ക്ളിന് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ടിവന്നത്. Franklin MF holders to get Rs 985 cr.

from money rss https://bit.ly/3lYV1R9
via IFTTT

Sunday, 12 December 2021

സെന്‍സെക്‌സ് 59,000 തിരിച്ചുപിടിച്ചു: നിഫ്റ്റി 17,600കടന്നു |Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെൻസെക്സ് 354 പോയന്റ് ഉയർന്ന് 59,141ലും നിഫ്റ്റി 107 പോയന്റ് നേട്ടത്തിൽ 17,618ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റം. എസ്ബിഐ, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.66ശതമാനവും സ്മോൾ ക്യാപ് 0.94ശതമാനവും ഉയർന്നു. Sensex reclaims 59,000; Nifty above 17,600.

from money rss https://bit.ly/3GACN04
via IFTTT

Friday, 10 December 2021

യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?

ആഗോളതലത്തിൽ ആശങ്ക ഉയർത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വർഷ ചരിത്രത്തിലെ ഉയർന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയത്തിൽ മാറ്റംവരുത്താനുള്ള സാധ്യതയേറി. യു.എസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയർന്നത്. ഒക്ടോബറിലെ നിരക്കിനേക്കാൾ 0.8ശതമാനമാണ് സൂചികയിലെ വർധന. ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻ പ്രധാനകാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വർധിച്ചതിനാൽ ജനങ്ങൾക്ക് കൂടുതൽ പണംചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സമ്മർദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറൽ റിസർവിന്റെ ഈ വർഷത്തെ അവസാന യോഗത്തിൽ ബോണ്ട് തിരികെവാങ്ങൽ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ പലിശ നിരക്ക് ഉയർത്തി ഘട്ടംഘട്ടമായി പിൻവലിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ൽ പണപ്പെരുപ്പത്തിൽ സമാനമായ ഉയർച്ചയുണ്ടായപ്പോൾ ഫെഡറൽ റിസർവിന്റെ നിരക്ക് 19.10ശതമാനമായിരുന്നു എന്നകാര്യം ഓർക്കണം. നിലവിൽ ഇത് അരശതമാനത്തിൽ താഴെയാണ്. ഇന്ത്യയെ എപ്രകാരം ബാധിക്കും? ആഗോളതലത്തിലെ വിലക്കയറ്റം രാജ്യത്തെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. അതായത്, രാജ്യത്ത് ഇറക്കുമതിചെയ്യുന്നവയുടെയല്ലാം വിലയിൽ വർധനവുണ്ടാകും. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയർന്നാൽ അയഞ്ഞ പണനയം ഉപേക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതാരാകും. പണനയം കർശനമാക്കുന്നതോടെ പലിശ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് ചുരുക്കം. പലിശ നിരക്കിൽ വർധനവുണ്ടാകുന്നതോടെ കടംവാങ്ങുന്നതിന് നിയന്ത്രണംവരും. സമ്പാദ്യത്തിനാകും ഉത്തേജനമുണ്ടാകുക. അതുകൊണ്ടതുന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും അത് ബാധിക്കും. രാജ്യത്തിനുപുറത്തുനിന്ന് പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ചെലവേറും. അതുമാത്രമല്ല, പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അതാകട്ടെ ഉത്പാദനചെലവിൽ വർധനുണ്ടാക്കുകയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുകയുംചെയ്യും. US Inflation and Impact on India.

from money rss https://bit.ly/31UcoeI
via IFTTT

സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു: പൊതുമേഖല ബാങ്ക് ഓഹരികള്‍ കുതിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകൾക്ക് നേട്ടംനിലനിർത്താനായില്ല. നഷ്ടത്തോടെയാണ് ചാഞ്ചാട്ടത്തിന്റെ ആഴ്ച സൂചികകൾ പിന്നിടുന്നത്. സെൻസെക്സ് 20.46 പോയന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50ശതമാനം നഷ്ടത്തിൽ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യൻ സൂചികകളും നഷ്ടത്തിലായിരുന്നു. സെൻസെക്സ് സൂചികയിൽ ഏഷ്യൻ പെയിന്റ്സാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 3,277 നിലവാരത്തിലെത്തി. എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരിളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റാൻ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ട്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 0.8ശതമാനവും മിഡ് ക്യാപ് 0.3ശതമാനവും ഉയർന്നു. റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനം നേട്ടമുണ്ടാക്കി. Sensex, Nifty end flat amid volatility.

from money rss https://bit.ly/3INwKY2
via IFTTT

ആസ്തി വിറ്റഴിക്കല്‍ പദ്ധതി: കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2022 മുതൽ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികൾ പൂർത്തിയാക്കുക. വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതി(നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ)യിൽപ്പെടുത്തായാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭൂവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പിള്ളി, ഇൻഡോർ, റായ്പൂർ, കോഴിക്കോട്, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുണ്ട്രി എന്നീ എയർപോർട്ടുകളാണ് പദ്ധതിക്കുകീഴിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ നാലു ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത എയർ പോർട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി ഉൾപ്പടെ 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളത്തത്തിലുമാകും പ്രവർത്തിക്കുക. പദ്ധതി നടപ്പിൽ വന്നാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾതന്നെ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് ആദ്യമായി വ്യാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 137 വിമാനത്താവളങ്ങളിൽ നാലെണ്ണമൊഴികെയുള്ളവ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31OrIJE
via IFTTT

Thursday, 9 December 2021

എസ്.ഐ.പി ടോപപ്: ദീര്‍ഘകാലയളവില്‍ മികച്ച ആദായംനേടനുള്ളവഴി

മിക്കവാറും എല്ലാ സേവനങ്ങൾക്കും ടോപപ് അഥവാ കൂട്ടിച്ചേർക്കൽ ഇപ്പോൾ സാധ്യമാണ്. ഡാറ്റ പ്ലാനിനും ഭവന വായ്പക്കും വ്യക്തിഗത വായ്പയ്ക്കും ടോപപ് സൗകര്യമുണ്ട്. വരുമാനം വ്യത്യാസമില്ലാതെ നിലനിർത്തിക്കൊണ്ടുതന്നെ ടോപപിലൂടെ കൂടുതൽ വായ്പ നേടാൻ കഴിയും. ഇതുപോലെ ഇൻഷുറൻസ് പോളിസിക്കും ടോപപ് അവസരമുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാ(എസ്ഐപി)നിലും ടോപപ്പ് ചെയ്യാനുള്ള അവസരമുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് ഓരോ മാസവും നിക്ഷേപിക്കുന്ന അടവുതുക വർധിപ്പിക്കാൻ ടോപപ് എസ്ഐപിയിലൂടെ കഴിയും. നിങ്ങൾ തീരുമാനിക്കുന്ന നിശ്ചിതശതമാനമോ, യഥാർത്ഥ എസ്ഐപിയുടെ നിശ്ചിത തുകയോടോപപ് ചെയ്യാം. ദീർഘകാലത്തേക്കുള്ള എസ്ഐപിയിലൂടെ നിശ്ചിതതുക ഓരോമാസവും നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ, ദീർഘകാലയളിൽ സമ്പത്തിന് കോംപൗണ്ടിംഗിന്റെ ഗുണംലഭിക്കും. എസ്ഐപി ടോപപ് ചെയ്യുന്നിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം വേഗത്തിൽ കരഗതമാക്കാനും സാധിക്കും. ഉദാഹരണംനോക്കാം 11 ശതമാനം പലിശ കണക്കാക്കി 20 വർത്തേക്ക് 20,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചു എന്നുകരുതുക. ഈ എസ്ഐപിയിലൂടെ 48 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 11 ശതമാനം പലിശ സഹിതം 1.75 കോടി രൂപയാണ് ലഭിക്കാൻ പോകുന്നത്. വരുമാനത്തിലെ വളർച്ചയ്ക്കനുസരിച്ച് പ്രതിമാസ എസ്ഐപി 10 ശതമാനം ടോപപ് ചെയ്യാൻ തീരുമാനിക്കുക. ഇതിലൂടെ 93.60 ലക്ഷം രൂപ നിക്ഷേപിക്കുന്ന നിങ്ങൾക്കു തിരിച്ചു കിട്ടുക 2.82 കോടി രൂപയായിരിക്കും. പ്രതിമാസ എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കുകയോ ടോപപ് ചെയ്യുകയോ ചെയ്താൽ 1 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുകയെന്ന് ചുരുക്കം. സാധാരണ എസ്ഐപിയും ടോപപ് സൗകര്യമുള്ള എസ്ഐപിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു നോക്കാം. താഴേക്കാണുന്ന പട്ടിക പരിശോധിച്ചാൽ ഒരേ കാലയളവിൽ സാധാരണ എസ്ഐപിയേക്കാൾ എത്രയോ കൂടുതലായിരിക്കും ടോപപ് എസ്ഐപിയിലൂടെ ലഭിക്കുന്നത് എന്നുകാണാം. എങ്ങനെയാണ് എസ്ഐപി ടോപപ് ചെയ്യേണ്ടതെന്നു നോക്കാം കൂടിയ വരുമാനത്തിനനുസരിച്ച് എസ്ഐപി തുകയും കൂടുന്നു. എത്രയാണ് നിക്ഷേപിക്കേണ്ടത് എന്നത് നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിലകൊള്ളുന്നു. ഒരു പക്ഷേ കരിയറിന്റെ തുടക്കകാലത്ത് എസ്ഐപി നിക്ഷേപം കുറവായിരിക്കും. എന്നാൽ ഇൻക്രിമെന്റോ, വാർഷിക ബോണസൊ, ശമ്പള വർധനയോ മുഖേന ശമ്പളത്തിൽ വർധനവുണ്ടാകുമ്പോൾ നിലവിലുള്ള എസ്ഐപി ടോപപ് ചെയ്യാൻ സഹായിക്കും. ടോപപ് ചെയ്യപ്പെട്ട എസ്ഐപി ഏകീകൃത നിക്ഷേപം നിലനിർത്തുന്നു. എസ്ഐപി തുക ക്രമേണ വർധിപ്പിച്ച് സമ്പത്ത് വേഗത്തിൽ ആർജ്ജിക്കുന്നതിനുള്ള അവസരം അതു നിങ്ങൾക്കു നൽകുന്നു. സാമ്പത്തിക ലക്ഷ്യങ്ങളുടെ വേഗത വർധിപ്പിക്കുന്നു. എത്ര ചെറുതായാലും, എസ്ഐപി നിക്ഷേപത്തിലെ നേരിയവർധനപോലും ഗുണകരമാണ്. വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപങ്ങൾ വർധിപ്പിക്കുകയോ എസ്ഐപി ടോപപ് ചെയ്യുകയോ ചെയ്യുന്നത് ഫലപ്രദമായ മാർഗമാണ്. പണപ്പെരുപ്പംനേരിടാൻ സഹായിക്കുന്നു. ഓരോവർഷവും പണപ്പെരുപ്പ നിരക്കു വർധിച്ചുകൊണ്ടിരിക്കുകയും സ്ഥിരമായി പണത്തിന്റെമൂല്യം ശോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, പണപ്പെരുപ്പത്തോടൊപ്പം പിടിച്ചു നിൽക്കാൻ ദീർഘകാലത്തേക്കുള്ള നിക്ഷേപത്തുക വർധിപ്പിക്കേണ്ടിവരും. ടോപപ് എസ്ഐപിയാണ് ഇതിനുള്ള ഏറ്റവും ഉചിതമായ മാർഗമാണ്. ക്രമാനുഗതമായി നിക്ഷേപത്തുകയിൽ വരുത്തുന്ന വർധന ഭാവിയിലെ വർധിക്കുന്ന ജീവിത നിലവാരത്തിനൊത്ത് പിടിച്ചുനിൽക്കാനും സഹായിക്കുന്നു. ലളിതവും ആയാസരഹിതവുമാണ് നടപടിക്രമം. ഓരോ ലക്ഷ്യവും മുൻനിർത്തി ഓരോ എസ്ഐപികൾ തുടങ്ങുന്നത് പ്രായോഗികമല്ല. ചിലപ്പോൾ പുതിയ നിക്ഷേപ അവസരം പഠിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയെന്നുമിരിക്കില്ല. അതിനാൽ, നിലവിലുള്ള എസ്ഐപി ടോപപ് ചെയ്യുന്നതാണ് ഉചിതമായ മാർഗം. എസ്ഐപി ടോപപ് ചെയ്യുംമുമ്പ് അറിയാം എസ്ഐപിയിൽ ചേരുമ്പോൾതന്നെ ടോപപ് അവസരം തെരഞ്ഞെടുക്കുക. മിക്കവാറും എല്ലാ ആസ്തി പരിപാലന സ്ഥാപനങ്ങളും(എഎംസി) കുറഞ്ഞ ടോപപ് തുകയായി 500 രൂപയും അതിന്റെ ഗണിതങ്ങളും അനുവദിച്ചിട്ടുണ്ട്. ചില കമ്പനികൾ ഒരു നിശ്ചിത തുക എല്ലാ വർഷവും വർധിപ്പിക്കാനും അനുവദിക്കുന്നു. ടോപപ് എസ്ഐപികളിൽ ചേർന്നശേഷം, അതിന്റെ വിശദാംശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ല. എന്തെങ്കിലും മാറ്റംവരുത്തണമെന്നുണ്ടെങ്കിൽ നിലവിലുള്ള എസ്ഐപി അവസാനിപ്പിക്കുകയും ടോപപ് അവസരത്തോടെ പുതിയതൊന്നു തുടങ്ങുകയും വേണം. പൊതുവേ, എല്ലാ എസ്ഐപികൾക്കും ടോപപ് അവസരമുണ്ട്. എസ്ഐപിയിൽ ടോപപ് അവസരംനേടുമ്പോൾ, ഇസിഎസ് ഡെബിറ്റ് നിബന്ധനകൾ സംബന്ധിച്ച ഫോറം പൂരിപ്പിക്കേണ്ടതില്ല. മിക്കനിക്ഷേപകരും കരുതിയിരിക്കുന്നത് സമ്പത്ത് സൃഷ്ടിക്കാൻ ധാരാളം പണം ആവശ്യമുണ്ടെന്നാണ്. എന്നാൽ എസ്ഐപി നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പണംവളർത്തിയെടുക്കാൻ കഴിയും. കൂടാതെ ടോപപ് എസ്ഐപിയിലൂടെ നടത്തുന്ന അൽപം അധിക നിക്ഷേപത്തിന് സമ്പത്തുണ്ടാക്കാനുള്ള നിങ്ങളുടെപദ്ധതിയിൽ വലിയമാറ്റം വരുത്താനും കൂടുതൽ വേഗത്തിൽ ലക്ഷ്യംസഫലമാക്കാനും കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോഷ്യേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3dHY0bO
via IFTTT

സെന്‍സെക്‌സില്‍ 148 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,500ന് താഴെയെത്തി

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 148 പോയന്റ് താഴ്ന്ന് 58,658ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 17,478ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3DB5NTy
via IFTTT

നിഫ്റ്റി 17,500 തിരിച്ചുപിടിച്ചു; സെന്‍സെക്‌സിലെ നേട്ടം 157 പോയന്റ് |Closing

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 157.45 പോയന്റ് ഉയർന്ന് 58,807.13ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഒമിക്രോൺ ഭീതിയൊഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകൾക്ക് തുടരാനായില്ല. ദിനവ്യാപാരത്തിനിടയിൽ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഐടി, ധനകാര്യ ഓഹരികൾ സമ്മർദംനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex ends 157 pts higher, Nifty reclaims 17,500

from money rss https://bit.ly/31zdFrP
via IFTTT

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസായി ഈ ടെക് കമ്പനി നല്‍കും

ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ജീവനക്കാർക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാർക്കും ബോണസ് ലഭിക്കും. 1,600 ഡോളറോ അവരവരുടെ രാജ്യത്തെഅതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് വ്യാപന സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണിത്. കഴിഞ്ഞ മാർച്ചിൽ നടത്തിയ ആഭ്യന്തര സർവെയിൽ ജീവനക്കാരുടെ സുസ്ഥിതിയിൽ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടർന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചതുംമൂലം വർക്ക് ഫ്രം ഹോം തുടരാൻ കഴിഞ്ഞയാഴ്ചയാണ് കമ്പനി തീരുമാനിച്ചത്. ജനുവരി 10 മുതൽ ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഗുഗിൾ പദ്ധതിയിട്ടിരുന്നത്.

from money rss https://bit.ly/3EDPQgH
via IFTTT

Wednesday, 8 December 2021

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ? ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം

ഉയർന്നതുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചേക്കാം. നിശ്ചിത തുകയ്ക്ക് മുകളിൽ നടത്തുന്ന ഇടപാടുകൾ ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ഐടി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇടപാടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ നോട്ടീസ് ലഭിച്ചേക്കാം. നോട്ടീസ് ലഭിക്കാൻ സാധ്യതയുള്ള ഇടപാടുകൾ ബാങ്ക് എഫ്ഡി പണമായി പത്ത് ലക്ഷം രൂപയിൽ കൂടുതൽ സ്ഥിരനിക്ഷേപമിട്ടാൽ ബാങ്കുകൾ ആദായനികുതി വകുപ്പിനെ അറിയിക്കും. അതായത് സാമ്പത്തിക വർഷം ഒന്നിലധികം ഡെപ്പോസിറ്റുകളിലായി ഈതുകയിൽ അധികം ഒരുവ്യക്തി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. എസ്ബി ആക്കൗണ്ട് ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ സാമ്പത്തികവർഷം 10 ലക്ഷം രൂപയിൽകൂടുതൽ പണമായി എത്തിയാലും ആദായ നികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. പത്തുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമോ പിൻവലിക്കലോ നടന്നാൽ അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കറന്റ് അക്കൗണ്ടിൽ 50 ലക്ഷം രൂപയാണ് പരിധി. ക്രെഡിറ്റ് കാർഡ്ബില്ല് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് ഒരു ലക്ഷം രൂപയോ അതിൽകൂടുതലോ പണമായി നൽകിയാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യവസ്ഥചെയ്യുന്നു. കൂടാതെ, ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കായി ഒരുവർഷം 10 ലക്ഷം രൂപയോ അതിൽകൂടുതലോ ചെലവഴിക്കുകയാണെങ്കിൽ അതേക്കുറിച്ചും ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അതുകൊണ്ടുതന്നെ കാർഡുവഴിയുള്ള ചെലവഴിക്കൽ പരിധിക്ക് നിയന്ത്രണംവെയ്ക്കുക. പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പിന് ചെലവഴിക്കുന്നതുകയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വൻകിട ഇടപാടുകൾ വെളിപ്പെടുത്തുകയുംവേണം. വസ്തു ഇടപാട് 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തു വാങ്ങൽ, വിൽപന എന്നിവ രജിസ്ട്രേഷൻ വകുപ്പ് അധികൃതർ നികുതി അധികൃതരെ അറിയിക്കണമെന്നുണ്ട്. അതുകൊണ്ടുതന്നെ വൻകിട ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ആദായനികുതി വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കും. വാങ്ങുന്നവും വിൽക്കുന്നവരും നികുതി റിട്ടേണിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടോയന്നെ് ആദായി നികുതി വകുപ്പ് പരിശോധിക്കും. ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം പത്തുലക്ഷം രൂപക്കുമുകളിലുള്ള ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം എന്നിവയിലെ നിക്ഷേപത്തെക്കുറിച്ച് ആദായനികുതിവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വാർഷിക വിവര റിട്ടേൺ (എഐആർ)സ്റ്റേറ്റുമെന്റ് ഐടി വകുപ്പ് കൃത്യമായി സൂക്ഷിക്കുന്നുണ്ട്. നിശ്ചിത പരിധിക്കപ്പുറം ഇടപാട് നടന്നാൽ അക്കാര്യം ആദായനികുതിവകുപ്പ് ശേഖരിക്കും. ഫോം 26എഎസിലെ പാർട്ട് ഇ-യിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കും. വിദേശ കറൻസി ഇടപാട് പത്ത് ലക്ഷം രൂപക്കുമുകളിൽ മൂല്യമുള്ള വിദേശ കറൻസി ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം വകുപ്പിന് അറിയാൻ സംവിധാനമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ട്രാവലേഴ്സ് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴിയുള്ള വിദേശ ഇടപാടുകളും ആദായനികുതിവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3GrFvot
via IFTTT

മൂന്നാമത്തെ ദിവസവുംനേട്ടം: നിഫ്റ്റി 17,500കടന്നു | Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 202 പോയന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തിനെതിരെ പ്രതിരോധകുത്തിവെപ്പുകൾ ഫലപ്രദമാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/31EnDYt
via IFTTT

‘ഫോർച്യൂൺ ഇന്ത്യ 500’ പട്ടികയിൽ കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കേരളം ആസ്ഥാനമായ ആഗോള ജൂവലറി ശൃംഖല 'കല്യാൺ ജൂവലേഴ്സ്' ഈ വർഷത്തെ 'ഫോർച്യൂൺ ഇന്ത്യ 500' പട്ടികയിൽ ഇടംപിടിച്ചു. 'ഫോർച്യൂൺ ഇന്ത്യ' മാസിക തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ 164-ാമതാണ് കല്യാൺ ജൂവലേഴ്സ്. ആദ്യമായാണ് കമ്പനി ഈ പട്ടികയിൽ ഇടംനേടുന്നത്. വിറ്റുവരവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് 'ഫോർച്യൂൺ ഇന്ത്യ 500'. റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഒന്നാമത്.ഈ പട്ടികയിൽ ഇടംനേടാനായത് ഏറെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 2019-ൽ ഡെലോയിറ്റിന്റെ ഗ്ലോബൽ ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡ്സ് പട്ടികയിലും കല്യാൺ സ്ഥാനംപിടിച്ചിരുന്നു.

from money rss https://bit.ly/3GpFqSk
via IFTTT

രണ്ടാംദിവസവും മുന്നേറ്റം: സെൻസെക്‌സ് 1,016 പോയന്റ് കുതിച്ചു, നിഫ്റ്റി 17,450 മറികടന്നു|Closing

മുംബൈ: ആർബിഐയുടെ വായ്പാനയ പ്രഖ്യാപനം ഓഹരി സൂചികകൾ ആഘോഷമാക്കി. രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർബിഐ നിരക്ക് ഉയർത്താതിരുന്നത്ബാങ്ക്, ഹൗസിങ് ഫിനാൻസ്, ബാങ്കിതര ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഓട്ടോ മൊബൈൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾനേട്ടമാക്കി. തുടർച്ചയായി ഒമ്പതാമത്തെ തവണയാണ് ആർബിഐ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. സെൻസെക്സ് 1,016.03 പോയന്റ് ഉയർന്ന് 58,649.68ലും നിഫ്റ്റി 293.10 പോയന്റ് നേട്ടത്തിൽ 17,469.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മാരുതി സുസുകി, എസ്ബിഐ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഡിവീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, ഓട്ടോ, ഐടി സൂചികകൾ രണ്ടുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം ഒരുശതമാനവുമാണ്. Sensex gallops 1,016pts on status-quo RBI policy.

from money rss https://bit.ly/3GqQGhm
via IFTTT

ഫീച്ചര്‍ ഫോണുകള്‍വഴി യുപിഐ പണിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് എല്ലാവർക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാൻ ആർബിഐ. യുപിഐവഴിപുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതിൽ ഉൾപ്പെടും. ഇതോടെ യുപിഐ ഇടപാടുകൾ കൂടുതൽ വ്യാപകമാകും. നവംബറിൽ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്. ഡിജിറ്റൽ പണമിടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാൻ ആർബിഐ സമിതിയെ ചുമതലപ്പെടുത്തും. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള നിരക്കുകൾ സംബന്ധിച്ച ഏകീകരണമാകും ഉണ്ടാകുക. റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോംവഴി സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് യുപിഐ പണമിടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തും. പ്രാരംഭ ഓഹരി നിക്ഷേപ(ഐപിഒ)ത്തിനുള്ള അപേക്ഷ നൽകുന്നതിനും പരിധി ഉയർത്തൽ ഗുണകരമാകും.

from money rss https://bit.ly/3IrXQUi
via IFTTT

പണനയം സമ്പദ്ഘടനയുടെ തിരിച്ചുവരവിന് കരുത്തേകും: ഡോ.വി.കെ വിജയകുമാര്‍

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ഉദാരപണനയ സമീപനം തുടരാൻ തീരുമാണിച്ചത് സമ്പദ് വ്യവസ്ഥയിലെ വളർച്ചാ തിരിച്ചുവരവിന് ശക്തിയേകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ അഭിപ്രായപ്പെട്ടു. സാമ്പത്തികവളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോഴും വളർച്ചക്ക് അനുകൂലമായ നിലപാടെടുക്കാനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. സാമ്പത്തിക വളർച്ചക്ക് കേന്ദ്ര ബാങ്ക് നൽകുന്ന മുൻഗണനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇപ്പോഴത്തെ ഉയർന്ന ഭക്ഷ്യ വിലക്കയറ്റം കാലംതെറ്റിയ മഴയെ തുടർന്നുണ്ടായിട്ടുള്ള താൽക്കാലിക പ്രതിഭാസമാണെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. വിലക്കയറ്റം കുറയാൻ പെട്രോൾ-ഡീസൽ വിലകൾ കുറച്ചതു സഹായിക്കുമെന്നും ആർബി എ കരുതുന്നു. ഉപഭോക്താക്കളുടെ ഭവന -വാഹന വായ്പ അടവുകളിൽ മാറ്റമുണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ ധീരമായ ഉദാര നയമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയിൽ അത് പ്രതിഫലിക്കും-വിജയകുമാർ പറഞ്ഞു.

from money rss https://bit.ly/3EC7iCi
via IFTTT

Tuesday, 7 December 2021

ഇപിഎഫ് പലിശ ലഭിച്ചോ? അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്താം

2020-21 സാമ്പത്തിക വർഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടിൽ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അറിച്ചു. അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയ്ക്ക് 8.5ശതമാനം പലിശയാണ് ലഭിക്കുക. 22.55 കോടി അക്കൗണ്ടുകളിൽ പലിശ വരവുവെച്ചതായി ഇപിഎഫ്ഒ ട്വീറ്റ് ചെയ്തു. 2020-21 സാമ്പത്തിക വർഷം 8.50ശതമാനം പലിശ നൽകാനുള്ള ഇപിഎഫ്ഒയുടെ ശുപാർശക്ക് നവംബറിലാണ് ധനമന്ത്രാലയം അംഗീകാരം നൽകിയത്. അക്കൗണ്ട് പരിശോധിച്ച് പലിശ ലഭിച്ചതായി വരിക്കാർക്ക് ഉറപ്പുവരുത്താം. ഉമാങ് ആപ്പ്, ഇപിഎഫ്ഒ മെമ്പർ ഇ-സേവ ഓൺലൈൻ, എസ്എംഎസ്, മിസ്ഡ് കോൾ എന്നിവ വഴി ബാലൻസ് പരിശോധിക്കാൻ കഴിയും. നിലവിൽ സ്ഥിര നിക്ഷേപ പദ്ധതികളേക്കാൾ ഉയർന്ന പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് നൽകുന്നത്. ബാങ്ക് നിക്ഷേപത്തിന് അഞ്ചുശതമാനവും സ്മോൾ സേവിങ്സ് സ്കീമുകളിൽ ശരാശരി ഏഴുശതമാനവുമാണ് നിലവിൽ പലിശ. 22.55 crore accounts have been credited with an interest of 8.50% for the FY 2020-21. @LabourMinistry @esichq @PIB_India @byadavbjp @Rameswar_Teli — EPFO (@socialepfo) December 6, 2021

from money rss https://bit.ly/304hXXg
via IFTTT

നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല: വളര്‍ച്ചാ അനുമാനം 9.5ശതമാനം

മുംബൈ: തുടർച്ചയായി ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം. വളർച്ചാ പ്രതീക്ഷ 9.5ശതമാനത്തിൽതന്നെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ വളർച്ചാ അനുമാനം 6.8ശതമാനത്തിൽനിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്. അടുത്ത കലണ്ടർവർഷത്തിൽ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകൾ വർധിക്കും. പെട്രോൾ, ഡീസൽ എന്നിവയുടെ തീരുവകുറച്ചത് ജനങ്ങളുടെ വാങ്ങൽശേഷിയിൽ വർധനവരുത്തും. ഇന്ധനവിലവർധന പിടിച്ചുനിർത്താനായെങ്കിലും ഭക്ഷ്യഉത്പന്നവിലയിലെ വർധനവ് വിലക്കയറ്റം കൂട്ടി. കാലംതെറ്റി പെയ്ത മഴയാണ് കാർഷിക വിളകളുടെ വിലവർധനവിന് കാരണമായത്. അതോടൊപ്പം ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയതും. പണപ്പെരുപ്പം 2-6ശതമാനത്തിൽ നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തികവർഷത്തെ ഉപഭോക്തൃ വില സൂചിക അനുമാനം 5.3ശതമാനമായി നിലനിർത്തി. സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് പണലഭ്യത ഉറപ്പാക്കുന്ന നടപടികൾ തുടരും. ഉപഭോഗത്തിലെ വർധന ശുഭസൂചകമാണ്. ഗ്രാമീണമേഖലയിലും ഉണർവുണ്ടായതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. Address by Shri Shaktikanta Das, Governor, Reserve Bank of India https://bit.ly/3dtnutp — ReserveBankOfIndia (@RBI) December 8, 2021

from money rss https://bit.ly/3dyaNh0
via IFTTT

കുതിപ്പ് തുടരുന്നു: സെൻസെക്‌സിൽ 638 പോയന്റ് നേട്ടം, നിഫ്റ്റി 17,300ന് മുകളിൽ |Market Opening

മുംബൈ: തിങ്കളാഴ്ചയിലെ തകർച്ചക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റം. ആർബിഐയുടെ വായ്പാനയം പുറത്തുവരാനിരിക്കെ നിഫ്റ്റി 17,300ന് മുകളിലെത്തി. സെൻസെക്സ് 638 പോയന്റ് ഉയർന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തിൽ 17,362ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർച്ചയായി ഒമ്പതാമത്തെ യോഗത്തിലും നിരക്കുകളിൽ ആർബിഐ മാറ്റംവരുത്തില്ലന്നൊണ് നിക്ഷേപക ലോകത്തിന്റെ പ്രതീക്ഷ. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex soars 650 pts ahead of RBI policy outcome.

from money rss https://bit.ly/3lH70Ti
via IFTTT

വസ്ത്രവ്യാപാരമേഖലയിലെ ജിഎസ്ടി 12 ശതമാനമാക്കിയത് പിൻവലിക്കണമെന്ന് കെടിജിഎ

കൊച്ചി: വസ്ത്ര വ്യാപാര മേഖലയ്ക്ക് ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ കൊച്ചിയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ആയിരം രൂപയുടെതാഴെ വിലവരുന്ന സാധാരണക്കാരുടെ തുണിത്തരങ്ങൾക്കും മറ്റെല്ലാ വസ്ത്രങ്ങൾക്കും നിലവിലുള്ള അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി ജി.എസ്.ടി വർധിപ്പിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിനൊപ്പം തകരുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണ്. രൂക്ഷമായ വിലവർധനവിന് പുറമേ ഉദ്യോഗസ്ഥ തേർവാഴ്ച്ചക്കും, അഴിമതിക്കും ഈ വർധന വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിൽ എഴോ എട്ടോ ജനിതക മാറ്റം സംഭവിച്ച് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെക്കാളും വലിയ മഹാമാരിയാണ് 4 വർഷത്തിനുള്ളിൽ 1200 മാറ്റങ്ങൾ വരുത്തിയ ജിഎസ്ടി എന്ന് യോഗം വിലയിരുത്തി. വസ്ത്രമേഖല 20 ലേറെ മൂല്യവർദ്ധിത ഘട്ടങ്ങളിൽ കൂടികടന്നുപോകുന്നതിനാൽ അവസാനം പതിക്കുന്ന നികുതി 12 ശതമാനം എന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. നിലവിലുളള നികുതി വരുമാനം എത്രയെന്നോ റീഫണ്ട് കൊടുക്കേണ്ടതോത് എത്രയെന്നോ പുതിയ നികുതി വരുമാനം പ്രതീക്ഷിക്കുന്നത് എത്രയെന്നോ പറയാതെ കൂടിയാലോചനകളില്ലാതെ ഇങ്ങനെ നിരക്ക് വർധന അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. കോവിഡ്, പ്രളയങ്ങൾ എന്നിവ കാരണം ഒട്ടനവധി വ്യാപാരികൾ ആത്മഹത്യ ചെയ്യുകയും ചെറുതും വലുതുമായ എത്രയോ വസ്ത്ര കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തണലായി നിൽക്കേണ്ട സർക്കാർ വർധന പിൻവലിച്ച് ഡിസംബർ 31നു എംആർപി രേഖപ്പെടുത്തിയിട്ടുള്ള, വ്യാപാരികളുടെ കൈവശമുള്ള എല്ലാവസ്ത്രങ്ങൾക്കും നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളോട് ആലോചിക്കാതെ അശാസ്ത്രീയ വൺവെ നടപ്പാക്കാതിരിക്കുക, വ്യാപാരികൾക്കു മാത്രമുള്ള പ്ലാസ്റ്റിക് നിരോധനവും പിഴയും ഒഴിവാക്കുക, വാർഷിക ലൈസൻസ് നിരക്കുകളും ഇവപുതുക്കാനുള്ള നിബന്ധനകളും ലഘുകരിക്കുക എന്നീആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് ടി. എസ് പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കൃഷ്ണൻ, ട്രഷറർ എസ് ബഷ്യാം (ബാബു),സംസ്ഥാന രക്ഷാധികാരി ശങ്കരൻകുട്ടി സ്വയംവര, വനിത വിങ് പ്രസിഡന്റ് ബീന കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ജൗഹർ ടൺടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാൽ പൂജ, ടി എ ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയൽ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ പുതിയ ലോഗോയും കൊടിയും ചടങ്ങിൽ പ്രകാശനം ചെയ്തു.

from money rss https://bit.ly/3oAJfxK
via IFTTT

വീണ്ടും കാളകളുടെ പടിയില്‍: സെന്‍സെക്‌സില്‍ 887 പോയന്റ് നേട്ടം, നിഫ്റ്റി 17,100 പിന്നിട്ടു|Closing

മുംബൈ: ഒമിക്രോൺ ഭീതി അകന്നതോടെ നിക്ഷേപകർ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി. ഓട്ടോ, മെറ്റൽ, റിയാൽറ്റി, ഫിനാൻസ് ഓഹരികളുടെ ബലത്തിൽ നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും 886.51 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 264.40 പോയന്റ് ഉയർന്ന് 17,176.70ലുമെത്തി. വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ ബാങ്ക് ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, ഡിവീസ് ലാബ്, ഐഒസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകൽ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3EAeZbW
via IFTTT

ക്രിപ്‌റ്റോയിൽ പിടിമുറുക്കാൻ സർക്കാർ: ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ സമയപരിധി നിശ്ചയിച്ചേക്കും

ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്റ്റോക്ക് നിരോധനമേർപ്പെടുത്തുന്നതിനുപകരം നിയന്ത്രണംകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ നീക്കം. പുതിയ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും ഭാവിയിൽ രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ നടത്താനാകുക. ക്രിപ്റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിജിറ്റൽ കറൻസികളിൽനിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സർക്കാർ ശ്രമം. ചെറുപ്പക്കാർക്കിടയിൽ വൻതോതിൽ പ്രചാരംനേടുന്നതിനാൽ ഇടപാടുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരാനും ഇടയുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ ക്രിപ്റ്റോകറൻസി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ്-എന്നാകും ഉപയോഗിക്കുക. ആർബിഐയുടെ ഡിജിറ്റൽ കറൻസിയെക്കുറിച്ച് ഈ ബില്ലിൽ പരാമർശിക്കുകയുമില്ല. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കാനാണ് സർക്കാർ പദ്ധതിയെന്നും അറിയുന്നു. അതേസമയം, പൊതു കറൻസികൾക്ക് നിയന്ത്രണമാകും കൊണ്ടുവരിക. ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാൻ ഇതുവരെ നിർദേശമൊന്നുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. Govt considers giving cryptocurrency holders deadline to declare assets.

from money rss https://bit.ly/3dI77cV
via IFTTT

തിരിച്ചുപിടിച്ചത് 2ദിവസത്തെ നഷ്ടം: സെന്‍സെക്‌സ് 1000പോയന്റ്‌ കുതിക്കാനുണ്ടായ കാരണങ്ങള്‍ ഇതാ

കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദത്തെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കി സൂചികകൾ. ഉച്ചക്ക് രണ്ടുമണിയോടെ സെൻസെക്സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തിൽ 17,238ലുമെത്തി. നിഫ്റ്റി 50യിലെ 50 ഓഹരികളിൽ 43എണ്ണവും നേട്ടത്തിലാണ്. വിപണിയിലെ കുതിപ്പിന് കാരണങ്ങൾ അറിയാം. ഒമിക്രോൺ ഭീതി അകലുന്നു അതിവഗ വ്യാപനശേഷിയുണ്ടെങ്കിലും ഡെൽറ്റാ വകഭേദവുമായി താരതമ്യംചെയ്യുമ്പോൾ അത്രതന്നെ അപകടകാരിയല്ല ഒമിക്രോണെന്ന ആദ്യ പഠന സൂചനകളാണ് വിപണിയിലെ ഭീതിയകറ്റിയത്. അതേസമയം, ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യവുമാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ, വീണ്ടുമൊരു അടച്ചിടലിന്റെ സാധ്യത ഇല്ലാതാക്കുന്നതാണ്. ആഗോള സാമ്പദ്ഘടനയ്ക്ക് ആഘാതമാകില്ലെന്ന വിലയിരുത്തലും ഒമിക്രോൺ ഭീതി വിപണിയിൽനിന്നൊഴിയാൻ ഇടയാക്കി. ഏഷ്യൻ വിപണികളിലെ മുന്നേറ്റം വാൾസ്ട്രീറ്റ് തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. ഏഷ്യൻ വിപണിയിലെ ചൊവാഴ്ചയിലെ മുന്നേറ്റത്തിന് അത് കാരണമായി. ഹാങ്സെങ് 1.8ശതമാനവും കോസ്പി 0.6ശതമാനവും നിക്കി 2 ശതമാനവും ഉയർന്നു. നിക്ഷേപകരുടെ ഇടപെടൽ രണ്ടുദിവസത്തെ വില്പന സമ്മർദ്ദിനുശേഷം നിക്ഷേപകർ മികച്ച ഓഹരികളിൽ നിക്ഷേപിക്കാൻ വീണ്ടുംതിടിക്കംകൂട്ടിയത് സൂചികകൾ നേട്ടമാക്കി. ബാങ്ക്, ധനകാര്യസേവനം, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് 2.4ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 2.5ശതമാനവും . വായ്പാനയം ഡിസംബർ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ആർബിഐയുടെ വായ്പാനയത്തിൽ നിരക്കുകളിൽ വർധനവരുത്തിയേക്കില്ലെന്ന വിലിയിരുത്തലുകൾ വിപണിക്ക് ഊർജംപകർന്നു. കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് നടത്തിയ സർവെയിൽ പങ്കെടുത്ത അമ്പതോളം സാമ്പത്തിക വിദഗ്ധർ റിപ്പോ നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുമെന്നാണ് വിലയിരുത്തിയത്. ജിഡിപി വളർച്ചയും മറ്റ് സാമ്പത്തിക സൂചകങ്ങളും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് വിപണി നേട്ടമാക്കി.

from money rss https://bit.ly/3pvV9bO
via IFTTT

Monday, 6 December 2021

പാഠം 153| നിക്ഷേപമെന്നാല്‍ സാമ്പത്തിക ആസൂത്രണമല്ല; പിന്നെ എന്താണ്-അറിയാം വിശദമായി

അബുദാബിയിലെ ഒരുവിദേശ കമ്പനിയിൽ അക്കൗണ്ടന്റാണ് സുനിൽകുമാർ. രണ്ടുലക്ഷത്തിലേറെ ശമ്പളയിനത്തിൽ പ്രതിമാസം ലഭിക്കുന്നു. 45 വയസ്സാണ് പ്രായം. കോവിഡ് ആദ്യമായി വ്യാപിച്ച 2020ൽ ജോലി പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നുമാത്രമല്ല, ജോലിക്കയറ്റവും ശമ്പളവർധനവും ലഭിക്കുകയുംചെയ്തു. 2020ലെ തകർച്ചക്കുശേഷം വിപണി കുതിക്കാൻ തുടങ്ങിയപ്പോഴാണ്, ഇങ്ങനെ പോയാൽപറ്റില്ല ഭാവിയിലേക്ക് നിക്ഷേപം കരുതിവെക്കണമെന്ന ചിന്ത സുനിൽകുമാറിനുണ്ടായത്. ഫ്രീഡം @ 40 എന്ന ടാഗ് ലൈനിൽ ഈകോളത്തിൽ തുടക്കമിട്ട കാമ്പയിനാണ് അതിന് പ്രേരണയായത്. ഉടനെതന്നെ ഡീമാറ്റ് അക്കൗണ്ടെടുത്തു. സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളും ശുപാർശചെയ്ത മികച്ച ഓഹരികളിൽ തുടരെതുടരെ നിക്ഷേപം നടത്തി. മ്യൂച്വൽ ഫണ്ടിലും കൈവെച്ചു. സുനിൽകുമാർ ഇ-മെയിലിൽഅയച്ചുതന്ന നിക്ഷേപ വിവരങ്ങൾ വിശദമാക്കുന്ന എൻഎസ്ഡിഎലിന്റെ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റുമെന്റ്(കാസ്) പരിശോധിക്കാൻ ഏറെസമയംവേണ്ടിവന്നു. 50ലേറെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 28 മ്യൂച്വൽ ഫണ്ടുകളിലം പണംമുടക്കിയിരിക്കുന്നു. വിപണി മികച്ചനേട്ടമുണ്ടാക്കിയപ്പോൾ ഒരുവർഷത്തിനിടെതന്നെ ഓഹരികളിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നും ഭാഗികമായി നിക്ഷേപം തിരിച്ചെടുത്തു. 50 ലക്ഷത്തോളമുണ്ടായിരുന്ന പോർട്ട്ഫോളിയോ മൂല്യം ഇപ്പോൾ 20ലക്ഷത്തിലേയ്ക്ക് ശോഷിച്ചിരിക്കുന്നു. ജോലി നഷ്ടമാകില്ലെന്ന് ഉറപ്പായപ്പോഴുണ്ടായ ആത്മവിശ്വസവും ശമ്പളവർധനവും ജീവതം കുറച്ചുകൂടി ആഢംബരമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അഞ്ചുവർഷം കഴിഞ്ഞാൽ നാട്ടിൽ സ്ഥിരതാമസമാക്കിയാലോയെന്ന ചിന്ത ഉണ്ടായപ്പോഴാണ് നിക്ഷേപത്തെക്കുറിച്ച് വീണ്ടും ആലോചിച്ചത്. നാട്ടിലെത്തിയാൽ ജീവിക്കാൻ എത്രതുകവേണമെന്നോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഉൾപ്പടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നിറവേറ്റുമെന്നോ അദ്ദേഹത്തിന് അറിയില്ല. ഗൾഫിലുള്ളവരുടെമാത്രമല്ല, നാട്ടിലുള്ള 99ശതമാനംപേരുടെയും നിക്ഷേപരീതി ഇപ്രകരാമാണ്. സാമ്പത്തികലക്ഷ്യങ്ങൾ മുന്നിൽകണ്ട് നിശ്ചിതതുക നീക്കിവെയ്ക്കാൻ മിക്കവാറുംപേർ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ആസൂത്രണം ആവശ്യമാണോ? പ്രതികൂല സാഹചര്യങ്ങൾ നിരവധിയുണ്ടെങ്കിലും ഓഹരി വിപണി ഇപ്പോഴും കുതിപ്പിന്റെ പാതയിലാണ്. സമ്പദ്ഘടന മുന്നേറ്റത്തിന്റെ ട്രാക്കിലായതിനാൽ ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ഭാവിയിൽ മികച്ചനേട്ടം സ്വന്തമാക്കാമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഓഹരിയിലെനേട്ടം ദീർഘകാലയളവിൽ സ്വന്തമാക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടയായി നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ അവസരമുണ്ട്. ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ ഓഹരിയിൽ ഇപ്പോൾ നിക്ഷേപം തുടങ്ങാൻ ശങ്കിക്കുന്നവരുണ്ട്. ദീർഘകാലയളവിൽ ചിട്ടയായി നിക്ഷേപിക്കുന്നവർ അതൊന്നും കാര്യമായെടുക്കേണ്ടതില്ല. മുന്നോട്ടുമാത്രം ഓടുന്ന വാഹനമല്ല ഓഹരി വിപണി, ഇടക്കൊക്കെ റിവേഴ്സ് ഗിയറിട്ട് പിന്നോട്ടുംപോകും. എന്നിരുന്നാലും ദീർഘകാലയളവിൽ നോക്കിയാൽ ആത്യന്തികമായി മുന്നോട്ടാകും പ്രയാണമെന്ന് മനസിലാക്കാം. ഓരോതവണ വിപണിയിൽ തിരുത്തലുണ്ടാകുമ്പോഴും നിക്ഷേപകന് ഗുണകരമാകുകയാണ് ചെയ്യുക. കൃത്യമായ ആസുത്രണംവേണം ഇതൊക്കെയാണെങ്കിലും നഷ്ടസാധ്യത കുറയ്ക്കാനുംപരമാവധി നേട്ടമുണ്ടാക്കാനും മികച്ച ആസൂത്രണംതന്നെവേണം. ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുന്നയാളോ, പുതിയതായി തുടങ്ങാനിരിക്കുന്നയാളോ ആണെങ്കിൽ വ്യക്തമായ പ്ലാനോടുകൂടി മുന്നോട്ടുപോകാൻ കഴിയണം. തുടക്കത്തിലെന്നതുപോലെ യാത്രയിലെ ഓരോഘട്ടത്തിലും തടസ്സങ്ങൾ മറികടന്ന് മുന്നോട്ടുപോകാൻ മുന്നിലുള്ള ലക്ഷ്യം സഹായകരമാകും; യാത്ര അനിശ്ചിതത്വം നിറഞ്ഞതാണെങ്കിൽപോലും. ഓഹരി വിപണിയിൽ അനിശ്ചിതത്വമുണ്ടാകുമ്പോൾ നിക്ഷേപർക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകും. നിക്ഷേപം പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്നചിന്തയുണ്ടാകും. ലക്ഷ്യംഎത്തിപ്പിടിക്കാനുള്ള പ്രയാണത്തിൽ, വ്യക്തമായ സാമ്പത്തിക ലക്ഷ്യവും അതിനനുസരിച്ചുള്ള ആസുത്രണവുമില്ലെങ്കിൽ പണംനഷ്ടമാകുമോയെന്ന ഭയവുംപിടികൂടും. ആത്യന്തികമായി, സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനാണ് എല്ലാവരും നിക്ഷേപംനടത്തുന്നത്. ആസൂത്രണമെന്നത് വലിയൊരു പ്രക്രിയയുടെ ഭാഗംമാത്രമാണ്. സാമ്പത്തിക ആസൂത്രണമില്ലാതെ നിക്ഷേപ ആസ്തികൾ തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ഓരോ നിക്ഷേപ ആസ്തിയുടെയും സവിശേഷതകൾ മനസിലാക്കി അനുയോജ്യമായവത നിശ്ചിത അനുപാതത്തിൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്വന്തമായി നിക്ഷേപം നടത്തുന്നവരിൽ ഭൂരിഭാഗംപേരും മികച്ചരീതിയിൽ സാമ്പത്തിക ആസൂത്രണംചെയ്യാൻ കഴിയുന്നവരായിരിക്കില്ല. ഹ്രസ്വ-മധ്യ-ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇത്തരക്കാർക്കുമുന്നിൽ ഒരുപ്ലാൻപോലും ഉണ്ടാകില്ല. ആസൂത്രണമില്ലെങ്കിൽ ഇടക്കുവെച്ചുണ്ടാകുന്ന ആവശ്യങ്ങൾക്കായി നിലവിലെ നിക്ഷേപത്തിൽനിന്ന് പണംപിൻവലിച്ചേക്കാം. ദീർഘകാല ലക്ഷ്യങ്ങളെ അത് അപകടത്തിലാക്കും. മിക്കവാറും നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും പണംപിൻവലിക്കുന്നതും വിപണിയുടെ നീക്കംനോക്കിയായിരിക്കും. ലക്ഷ്യം ദീർഘകാലയളവിലുള്ളതാണെങ്കിൽ വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ നിക്ഷേപം തുടരുകതന്നെവേണം. ശരിയായ തുടക്കം സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് എത്രതുകനേടണമെന്നും അതിനുവേണ്ട റോഡ്മാപ്പും മികച്ച ആസൂത്രണത്തിന്റെ ഭാഗമാണ്. ലക്ഷ്യങ്ങൾ തിരിച്ചറിയുകയെന്നതാണ് സാമ്പത്തികാസൂത്രണത്തിന്റെ ആദ്യഘട്ടം. വീടുവാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണംസമാഹരിക്കുക. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി പണംകണ്ടെത്തുക എന്നിവ അവയിൽ ഉൾപ്പെടുന്നു. ലക്ഷ്യങ്ങൾ തിരിച്ചറിയുകയും അതിനുവേണ്ട തുക കണക്കാക്കുകയുംചെയ്യുമ്പോൾ സ്വയം രൂപപ്പെടുത്തുന്ന സാമ്പത്തിക നിയന്ത്രണത്തിനുള്ളിലാകുന്നു. ആസൂത്രണപ്രകാരം മുന്നോട്ടുപോകുമ്പോൾ വിപണിയല്ല നിങ്ങളെ നിയന്ത്രിക്കുക, ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങളാണ്. ലക്ഷ്യങ്ങളിലെ മുൻഗണന ലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ അവയ്ക്ക് മുൻഗണന നൽകുകയാണ് അടുത്തപടി. പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ അവഗണിക്കാതെ മുന്നോട്ടുപോകാൻ അത് സാഹയിക്കും. ഉദാഹരണത്തിന്, ആഡംബര കാർ വാങ്ങുന്നതിനോ, വിദേശ വിനോദയാത്ര പോകുന്നതിനോ ഉള്ളതിനേക്കാൾ പ്രാധാന്യം റിട്ടയർമെന്റ് ജീവിതത്തിന് നൽകേണ്ടതുണ്ട്. കുട്ടികളുള്ളവരാണെങ്കിൽ അവരുടെ വിദ്യാഭ്യാസവുംമറ്റും പരിഗണിക്കേണ്ടിവരും. എത്രയുംനേരത്തെ ആരംഭിക്കാൻ കഴിയുന്നുവോ അത്രയും കുറച്ചുതുകമതി നിക്ഷേപിക്കാൻ. മുൻകൂട്ടിയുള്ള ആസൂത്രണം അതിന് സഹായകമാകുന്നു. പ്രത്യേക പോർട്ട്ഫോളിയോ എല്ലാ ലക്ഷ്യങ്ങളും ഒരേ കാലയളവിൽ പൂർത്തിയാക്കേണ്ടവയല്ലാത്തതിനാൽ വ്യത്യസ്ത പോർട്ട്ഫോളിയോതന്നെ ഉണ്ടാക്കേണ്ടിവരും. വീടുണ്ടാക്കാൻ 3-5വർഷം വേണ്ടിവന്നേക്കാം. കുട്ടികളുടെ വിദ്യാഭ്യാസം 10-15 വർഷം കഴിഞ്ഞായിരിക്കാം. വിരമിക്കാൻ 30-35വർഷം മുന്നിലുണ്ടായേക്കാം. കാലയളവിനനുസരിച്ച് വ്യത്യസ്ത ആസ്തികളിലും നിക്ഷേപിക്കേണ്ടിവരും. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചുതന്നെ മുന്നേറേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിൽനിന്ന് പിന്മാറിയാൽ വിരമിച്ചതിനുശേഷമുള്ള ജീവതത്തിന് നീക്കിവെക്കുന്നത് ഗുണകരമാകില്ല. ഈ ലക്ഷ്യത്തിന് നീക്കിവെച്ചതുക വകമാറ്റേണ്ടിവന്നേക്കാം. അതുമാത്രമല്ല, നിക്ഷേപവളർച്ച അവലോകനംചെയ്യാനും ലക്ഷ്യംനേടുന്നതിനുള്ള പ്രയാണത്തിൽ യാത്രശരിയായ ദിശയിലാണെന്ന് ഇടക്കിടെ ഉറപ്പുവരുത്താനും അത് ആവശ്യമാണ്. ഭാവിയിൽ നിക്ഷേപ തുകവർധിപ്പിക്കാനും പോർട്ട്ഫോളിയോയിൽനിന്ന് ചലി പദ്ധതികൾ നീക്കംചെയ്യാനും കൂട്ടിച്ചേർക്കാനും ഇത് അനിവാര്യമാണ്. പദ്ധതികളുടെ തിരഞ്ഞെടുപ്പ് ദീർഘകാല ലക്ഷ്യമാണെങ്കിൽ, മറ്റെല്ലാ ആസ്തികളെയും മറകടക്കുന്ന നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കഴിയും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ളനേട്ടം ഓഹരി പദ്ധതികളിൽനിന്ന് ലഭിക്കുമെന്ന് ചരുക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് മുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി പണപ്പെരുപ്പമാണ്. റിസ്ക് പ്രൊഫൈൽ വിലിയുരുത്തി ഓഹരിയിൽ നേരിട്ടോ, മ്യൂച്വൽ ഫണ്ടിന്റെവഴിയോ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ഹ്രസ്വ-മധ്യകാലയളവിലെ ലക്ഷ്യങ്ങൾക്ക് ഓഹരിയേക്കാൾ ഡെറ്റ് അധിഷ്ഠിത പദ്ധതികൾക്ക് പ്രാധാന്യംനൽകണം. ബാങ്ക് സ്ഥിരനിക്ഷേപം, പോസ്റ്റ് ഓഫീസ് പദ്ധതികൾ, കടപ്പത്രം എന്നിവ അസ്ഥിരമല്ലാത്തതിനാൽ മൂലധനം സംരക്ഷിക്കാൻ പര്യാപ്തമാണ്. ഇതുകൂടാതെ പണമാക്കൽ(ലിക്വിഡിറ്റി), ആദായത്തോടൊപ്പമുള്ള നികുതി ബാധ്യത, നിർബന്ധമായുള്ള നിക്ഷേപ കാലാവധി-തുടങ്ങിയവ കണക്കിലെടുക്കണം. നിക്ഷേപിക്കേണ്ട തുക ലക്ഷ്യം നിർണയിക്കുകയും മുൻഗണന നൽകുകയുംചെയ്തുകഴിഞ്ഞാൽ, അത് നിറവേറ്റാൻ എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്ന് കണ്ടെത്താം. നിർദ്ദിഷ്ടലക്ഷ്യം കൈവരിക്കുന്നതിന് വിലക്കയറ്റതോതുകൂടി ക്രമീകരിച്ചതിനുശേഷം ഭാവിയിൽ ആവശ്യമായ മൊത്തംതുകയാണ് കണക്കാക്കേണ്ടത്. ഉദാഹരണത്തിന്, ഇപ്പോൾ 15 ലക്ഷം രൂപ വണ്ടിവരുന്ന മകന്റെ വിദ്യാഭ്യാസത്തിന് 21വർഷത്തിനുശേഷം എത്രതുകവരുമെന്ന് കണ്ടെത്താം. ഇതിനായി ശരാശരി 7 ശതമാനം വാർഷിക പണപ്പെരുപ്പം കൂടിചേർക്കാം. അതുപ്രകാരം 62 ലക്ഷം രൂപയായിയിരിക്കും ലക്ഷ്യതുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ചുരുങ്ങിയത് 12ശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. അതിനനസുരിച്ച് പ്രതിമാസം നിക്ഷേപിക്കേണ്ടുത ഇപ്പോൾ തീരുമാനിക്കാം. മാസം 5,500 രൂപ നിക്ഷേപിക്കാനായാൽ നിശ്ചിത സമയത്ത് ലക്ഷ്യതുക കണ്ടെത്താം. നിക്ഷേപ പദ്ധതി നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ തിരഞ്ഞെടുത്താൽ ഏറെക്കുറെ പൂർത്തിയായി. ദീർഘകാല ലക്ഷ്യങ്ങൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, ഇടത്തരം കാലയളവിലെ ലക്ഷ്യങ്ങൾക്ക് ഹൈബ്രിഡ് ഫണ്ടുകൾ, ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ഡെറ്റ് ഫണ്ടുകൾ എന്നിങ്ങനെ ക്രമീകരിക്കാം. മികച്ചതും അനുയോജ്യമായതുമായ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപംതുടങ്ങാം. വിപണിയുടെ ഉയർച്ചതാഴ്ചകളിൽ നിക്ഷേപകർ പതറരുത്. വിപണി ഇടിയുമ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ മികച്ചനേട്ടം ലഭിക്കാൻ സാഹയിക്കുമെന്നകാര്യം മറക്കരുത്. ലക്ഷ്യതുകയെത്തിയാൽ ഇക്വിറ്റിയിൽനിന്ന് ഡെറ്റിലേക്ക് ഘട്ടംഘട്ടമായി മാറാം. അതിനും വ്യക്തമായ ആസൂത്രണമുണ്ടാകണം. പരിരക്ഷ ഉറപ്പാക്കാം നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ച് പോർട്ട്ഫോളിയോ രൂപപ്പെടുത്തുമ്പോൾ സ്വന്തം ജീവിതത്തിനും പരിരക്ഷ ഏർപ്പെടുത്താൻ ശ്രദ്ധിക്കണം. നമ്മുടെ അഭാവത്തിൽ കുടുംബത്തിന് മുന്നോട്ടുപോകാൻ ടേം പ്ലാൻ ഉറപ്പാക്കാം. ആവശ്യത്തിന് ആസ്തി ഇതിനകം സമാഹരിക്കാനായില്ലെങ്കിൽ ഭാവിയിലെ ആവശ്യങ്ങൾക്കൂടി നിർവഹിക്കാനുതകുന്ന തുകക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താം. ഒന്നോ രണ്ടോ കോടി രൂപയുടെ പരിരക്ഷയെങ്കിലും വേണമെന്നുചരുക്കം. അതിനായി എൻഡോവ്മെന്റ്, മണിബാക്ക്, യുലിപ് പോലുള്ള നിക്ഷേപവും ഇൻഷുറൻസും കൂട്ടികലർത്തിയുള്ള പ്ലാനുകളല്ല അനുയോജ്യം. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ലഭിക്കുന്ന ടേം പ്ലാൻതന്നെ ഉറപ്പാക്കുക. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ:സ്വന്തമായി നിക്ഷേപംനടത്തുന്ന(DIY) മിക്കവാറും നിക്ഷേപകരും കരുതുന്നത്, സാമ്പത്തികാസൂത്രണമെന്നത് നിക്ഷേപആസൂത്രണത്തിന് സമാനമാണെന്നാണ്. സാമ്പത്തികാസൂത്രണത്തിന്റെ ഒരുഭാഗംമാത്രമാണതെന്ന് മനസിലാക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിച്ച് അതിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെങ്കിൽ ഉപദേഷ്ടാവിന്റെ സേവനംതേടാം. ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും ഉൾപ്പടെ സ്വന്തമായി നിക്ഷേപംനടത്തുന്നവർ പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസം അപകടത്തിലാകും കൊണ്ടെത്തിക്കുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയും ആവശ്യമാണ്. ഉപദേശകൻ മുന്നോട്ടുവെക്കുന്ന പദ്ധതികളെക്കുറിച്ചും അവയുടെ പ്രവർത്തനരീതിയെക്കുറിച്ചും ചെലവിനത്തിൽ നിക്ഷേപ പദ്ധതികൾ ഈടാക്കുന്നതുകയെക്കുറിച്ചും മനസിലാക്കിയിരിക്കണം.

from money rss https://bit.ly/33bhmV7
via IFTTT

സെൻസെക്‌സിൽ 448 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തെ അതിജീവിച്ച് വിപണി. അനിശ്ചിതത്വം തുടരുമ്പോഴും ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 448 പോയന്റ് നേട്ടത്തിൽ 57,195ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 17,047ലുമാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിലെ 30 ഓഹരികളിൽ 29 എണ്ണവും നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടിസിഎസ്, ഭാരതി എയർടെൽ, എൽആൻഡ്ടി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.9ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/3020tL7
via IFTTT

സെന്‍സെക്‌സില്‍ 949 പോയന്റ് നഷ്ടം: നിഫ്റ്റി 17,000ന് താഴെ | Stock Market Closing

മുംബൈ: ഒമിക്രോൺ വ്യാപനഭീതിയിൽ രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. സെൻസെക്സ് 949.32 പോയന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയന്റ് നഷ്ടത്തിൽ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമിക്രോണിനൊപ്പം വരാനിരിക്കുന്ന വായ്പാനയവും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മർദംനേരിട്ടത്. ഓട്ടോ, ധനകാര്യ ഓഹരികളിലും ദുർബലാവസ്ഥ തുടർന്നു. യുപിഎൽ ഒഴികെ നിഫ്റ്റി50യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടി സൂചിക രണ്ടുശതമാനം നഷ്ടംനേരിട്ടു. മറ്റ് സെക്ടറുകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനം സമ്മർദത്തിലായി. Sensex plunges 949pts, Nifty ends 285pts lower.

from money rss https://bit.ly/3dl4ldn
via IFTTT

വായ്പാനയ പ്രഖ്യാപനം എട്ടിന്: ഒമിക്രോണ്‍ ഭീഷണിക്കിടയില്‍ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുമോ?

ഡിസംബർ എട്ടിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയത്തിൽ നിരക്കുകൾ കൂട്ടുമോ? വിലക്കയറ്റത്തോടൊപ്പം ഒമിക്രോൺ വകഭേദം ഉണ്ടാക്കിയേക്കാവുന്ന സമ്മർദവും സമ്പദ് വ്യവസ്ഥക്ക് ആഘാതം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ഇത്തവണത്തെ എംപിസി യോഗം. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ നിലനിർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. റിവേഴ്സ് റിപ്പോ നിരക്ക് നിലവിലെ 3.35ശതമാനത്തിൽതന്നെ തുടർന്നേക്കാം. റിവേഴ്സ് നിരക്ക് ഉയർത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യം കണക്കിലെടുത്ത് അതുംനീട്ടിവെച്ചേക്കുമെന്നാണ് സൂചന. കോവിഡിനെതുടർന്ന് തുടർച്ചയായി അടച്ചിടാനുണ്ടായ സാഹചര്യത്തിൽ സമ്പദ്ഘടനക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ പണലഭ്യത വർധിപ്പിക്കാനാണ് റിവേഴ്സ് റിപ്പോനിരക്കിൽ കറവുവരുത്തിയത്. റിപ്പോനിരക്കും റിവേഴ്സ് റിപ്പോനിരക്കും തമ്മിൽ 0.25ശതമാനത്തിന്റെ വ്യത്യാസമാണ് സാധാരണ ഉണ്ടാകാറുള്ളത്. നിലവിൽ ഈ വ്യത്യാസം 0.65ശതമാനമാണ്. മുമ്പ് കണക്കാക്കിയിരുന്ന 7.9ശതമാനത്തിൽനിന്ന് രണ്ടാംപാദത്തിൽ 8.4ശതമാനം വളർച്ചനേടിയതും ഉത്തേജനപദ്ധതികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ ആർബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോൾ റിവേഴ്സ് റിപ്പോ ഉയർത്തി, ഘട്ടംഘട്ടമായി റിപ്പോ നിരക്കിലും വർധനവരുത്താനായിരുന്നു ആർബിഐ ലക്ഷ്യമിട്ടിരുന്നത്. ആഗോളതലത്തിലും ഇന്ത്യയിലും പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്.

from money rss https://bit.ly/31wnPcr
via IFTTT

Sunday, 5 December 2021

ഈ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് 6.30%വരെ പലിശ നൽകും: ടാക്‌സ് സേവിങിന് പരിഗണിക്കാം

നടപ്പ് സാമ്പത്തിക വർഷം പിന്നിടാൻ ഇനി നാലുമാസംമാത്രം. അതുകൊണ്ടുതന്നെ നികുതിയിളവിനുള്ള നിക്ഷേപം ഇപ്പോഴേ ക്രമീകരിക്കാം. നികുതിയിളവിനുള്ള നിക്ഷേപം പരിഗണിക്കുമ്പോൾ 10ശതമാനംവരെ നികുതി സ്ലാബിലുള്ളവരാണെങ്കിൽ ബാങ്ക് എഫ്ഡിക്ക് മുൻഗണന നൽകാം. 80 സി പ്രകാരം ഒരുവർഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം നടത്തിയാൽ ഇളവ് നേടാം. ഇടയ്ക്കുവെച്ച്നിക്ഷേപം പിൻവലിക്കാൻ അനുവദിക്കില്ലെന്നകാര്യം മറക്കേണ്ട. ചെറുകിട സ്വകാര്യ ബാങ്കുകളാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനും പലിശക്കും ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷന്റെ ഇൻഷുറൻസ് പരിരക്ഷയുള്ളതുകൊണ്ട് നിക്ഷേപം സുരക്ഷിതമായിരിക്കും. ടാക്സ് സേവിങ് നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.30ശതമാനം പലിശയാണ്. 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷക്കാലാവധിയെത്തുമ്പോൾ പലിശയടക്കം 2.05 ലക്ഷം രൂപയാണ് ലഭിക്കുക. യെസ് ബാങ്കിൽ 6.25ശതമാനമാണ് പലിശ. 1.50 ലക്ഷം രൂപയുടെ നിക്ഷേപം കാലാവധിയെത്തുമ്പോൾ 2.05 ലക്ഷം രൂപയാകും. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവ ടാക്സ് സേവിങ് എഫ്ഡിക്ക് നൽകുന്നത് ആറുശതമാനം പലിശയാണ്. 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 2.02 ലക്ഷം രൂപ ലഭിക്കും. ഡിസിബി ബാങ്ക് നൽകുന്നത് 5.95ശതമാനം പലിശയാണ്. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.02ലക്ഷമാകും. ആക്സിസ് ബാങ്കും കരൂർ വൈശ്യ ബാങ്കും 5.75ശതമാനം പലിശയാണ് വാഗ്ദാനംചെയ്യുന്നത്. 1.50 ലക്ഷം രൂപയുടെ നീക്ഷേപം 2 ലക്ഷമാകും.

from money rss https://bit.ly/3opGwXV
via IFTTT

നഷ്ടം ഓട്ടോ, ബാങ്ക് ഓഹരികളില്‍; നിഫ്റ്റി 17,150നുമുകളില്‍ | Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ കാര്യമായ നേട്ടമില്ല. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 57,612ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 17,168ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐടിസി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടിസിഎസ്, നെസ് ലെ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റിയാൽറ്റി, മീഡിയ സെക്ടറുകൾമാത്രമാണ് നേട്ടത്തിൽ. ഓട്ടോ, ഐടി, ധനകാര്യം തുടങ്ങിയ സൂചികകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.15ശതമാനവും സ്മോൾ ക്യാപ് 0.14ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3DrwKJ6
via IFTTT