121

Powered By Blogger

Wednesday, 16 September 2020

കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്ക് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:ഇന്ത്യാ ഗവൺമെന്റ് അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫെൻസ് പാർക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവർത്തനാരംഭിക്കും. കിൻഫ്രാ ഡിഫൻസ് പാർക്കിലെ നിക്ഷേപ സാധ്യതകൾ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെർച്വൽ ബിസിനസ് കോൺക്ലേവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. കിൻഫ്രയും സംസ്ഥാന വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ ഡിഫൻസ് പാർക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി ടു ബി മീറ്റും നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം പ്രതിരോധ ഉപകരണ നിർമാണ കമ്പനി പ്രതിനിധികൾ പങ്കെടുത്തു. ഡിഫൻസ് പാർക്കിൽ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഇളങ്കോവൻ വ്യക്തമാക്കി. ഓൺലൈനിൽ ഇ അപ്ലിക്കേഷൻ നൽകിയാൽ മൂന്നു വർഷത്തേക്ക് കമ്പനിക്ക് ഒരു തടസവും കൂടാതെ പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്നത് ഡിഫൻസ് പാർക്കിന്റെ വലിയ അനുകൂലഘടകമാണ്. സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള പ്രോജക്ട് ഉടൻ ആരംഭിക്കുമെന്നും ഇളങ്കോവൻ അറിയിച്ചു. ഡിഫൻസ് പാർക്കിൽ നിക്ഷേപകർക്ക് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂർണമായും ഒഴിവാക്കിക്കൊടുക്കുമെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് അറിയിച്ചു. 60 ഏക്കറുള്ള ഡിഫൻസ് പാർക്കിൽ 47.50 ഏക്കർ ഭൂമി കമ്പനികൾക്ക് അലോട്ട് ചെയ്യും. 3,28,630 ചതുരശ്ര അടി കോമൺ ഫെസിലിറ്റി സെന്ററും 19000 ചതുരശ്ര അടി വെയർഹൗസ് ഫെസിലറ്റിയും ഇവിടെയുണ്ട്. സംരംഭകർക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. സ്കിൽഡ് മാൻപവർ പാർക്കിൽ ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധക്ക് കേന്ദ്ര സർക്കാരിന്റെ ടെസ്റ്റിംഗ് ലാബ് കൂടി നടപ്പാക്കുന്നുണ്ട്. 30 വർഷമായിരിക്കും ഭൂമിയുടെ പാട്ടക്കാലാവധി. ഇത് 90 വർഷത്തേക്ക് ദീർഘിപ്പിക്കാൻ കഴിയും. ബിൽട്ടപ്പ് സ്പേസിന്റെ പാട്ടക്കാലാവധി 10 വർഷവും 30 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതുമായിരിക്കും. പാട്ടത്തുകയുടെ പ്രീമിയത്തിന്റെ 10 ശതമാനം 30 ദിവസത്തിനകം അടയ്ക്കണം. ബാക്കി തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ബിസിനസ് കോൺക്ലേവിൽ ഫിക്കി ഡിഫൻസ് കമ്മിറ്റി കോ ചെയർമാൻ സുധാകർ ദേശ്പാണ്ഡെ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അശ്വാനി, ഫിക്കി സ്പേസ് കമ്മിറ്റി കോ ചെയർമാൻ ഡോ. സുബ്ബറാവു പവലൂരി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/3kzQJfZ
via IFTTT

ആദായനികുതി വരുമാനത്തില്‍ 22.5ശതമാനം ഇടിവ്

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ സർക്കാരിന്റെ നികുതിവരുമാനത്തെയും കാര്യമായി ബാധിച്ചു. സെപറ്റംബർ 15വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 22.5ശതമാനമാണ് കുറവ്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ മുൻകൂർ നികുതിയിനത്തിലുള്ള വരവുൾപ്പടെയാണിത്. 2019 സെപ്റ്റംബർ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. ആദായ നികുതി വകുപ്പിന്റെ മുംബൈ മേഖല ഓഫീസിനെ ഉദ്ധരിച്ചാണ് പിടിഐ ഈ വിവരം റിപ്പോർട്ടുചെയ്തത്. അതേസമയം, മുൻകൂർ നികുതിയിനത്തിൽ ലഭിച്ച തുകസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടില്ല. താൽക്കാലിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകൾ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണിൽ അവസാനിച്ച പാദത്തിൽ നികുതിയിനത്തിൽ 36ശതമാനമാണ് കുറവുണ്ടായത്. മുൻകൂർ നികുതിയിനത്തിൽ 76ശതമാനവും. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ പൂർണമായും അടച്ചിട്ടതിനെതുടർന്നാണ് നികുതി വരുമാനം കുത്തനെ ഇടിഞ്ഞത്. Total tax collection falls 22.5% till Sep 15: Source

from money rss https://bit.ly/3hCcxpg
via IFTTT

റിലയന്‍സിന്റെ വിപണിമൂല്യം 16 ലക്ഷംകോടി മറികടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി വിപണിമൂല്യത്തിൽ ഇത്രയുംതുക മറികടക്കുന്നത്. രാവിലത്തെ വ്യാപാരത്തിൽ ഓഹരിവില റെക്കോഡ് ഭേദിച്ച് 2,368 രൂപയിലെത്തിയിരുന്നു. ഈവർഷം ഇതുവരെ ഓഹരി വിലയിൽ 56.68ശതമാനമാണ് വർധനവുണ്ടായത്. ജിയോയ്ക്കുപിന്നാലെ റിലയൻസ് റീട്ടെയിലിലും വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങിയതോടെയാണ് ഓഹരി വില വീണ്ടും ഉയരാൻ തുടങ്ങിയത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ മൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു.

from money rss https://bit.ly/2ZHGoGO
via IFTTT

Tuesday, 15 September 2020

9000 കോടിയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് ഉടമകള്‍: തുറക്കണമെന്ന് ആവശ്യം

സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ മൾട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. നേരിട്ട് ഒരുലക്ഷം പേർക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകൾ ഉൾപ്പടെയുള്ള അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി. മൾട്ടിപ്ലക്സുകളിലെ 10,000 സ്കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളീവുഡിൽനിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അൺലോക്ക് സിനേമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളിൽ താരങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. Multiplex association claims to lose Rs 9,000 cr in 6 months

from money rss https://bit.ly/3iz9GP2
via IFTTT

ഒ.ടി.പി. വഴി എസ്.ബി.ഐ. എ.ടി.എമ്മുകളിൽ 24 മണിക്കൂറും പണം പിൻവലിക്കാം

കൊച്ചി: എസ്.ബി.ഐ. യുടെ എ.ടി.എമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തിൽ പിൻവലിക്കാനാകുക. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തിൽ രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

from money rss https://bit.ly/3mpx97z
via IFTTT

സൂചികകള്‍ നേട്ടത്തില്‍: നിഫ്റ്റി 11,500ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 60.88 പോയന്റ് ഉയർന്ന് 39,105.23ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 11,539.90ലുമണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1116 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 730 ഓഹരികൾ നഷ്ടത്തിലുമാണ്. 113 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, റിലയൻസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ സൂചികയാണ് പ്രധാനമായും നേട്ടത്തിൽ. 0.70 പോയന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡക്യാപ്, സമോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/33sRjFc
via IFTTT

Happy Birthday Mammootty: 5 Best Pictures Of Mammukka That Wooed The Internet!

Happy Birthday Mammootty: 5 Best Pictures Of Mammukka That Wooed The Internet!
Today marks the 69th birthday of Megastar Mammootty. The star known for his flawless acting chops, the style that defies age and impeccable looks, has always awed his innumerable fans and followers across the globe. Well, one cannot really deny the

* This article was originally published here

സെന്‍സെക്‌സ് 288 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 39,044.35ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 11,521.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ വിഭാഗം ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിയെ തുണച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എംആൻഡ്എം, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, മാരുതി, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.85ശതമാനവും 1.44ശതമാനവും നേട്ടമുണ്ടാക്കി.ബാങ്ക്, ടെലികോം, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നാണ് ക്ലോസ് ചെയ്തത്. Sensex jumps 288 points, Nifty ends above 11,500

from money rss https://bit.ly/35BNrED
via IFTTT

ഐപിഒയുമായി കാംസ്: എന്‍എസ്ഇ മുഴുവന്‍ ഓഹരികളും വിറ്റഴിക്കും

മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്(കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്)പ്രാഥമിക ഓഹരി വില്പനയ്ക്ക്. സെപ്റ്റംബർ 21മുതൽ 23വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 1,250 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില. റീട്ടെയിൽ നിക്ഷേപകർ ചുരുങ്ങിയത് 12 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. 2,258 കോടി മൂല്യമുള്ള ഐപിഒ ഓഫർ ഫോർ സെയിലായിരിക്കും. ഗ്രേറ്റ് ടെറൈൻ ഇൻവെസ്റ്റുമെന്റ്, എൻഎസ്ഇ, വാർബർഗ് പിങ്കസ് തുടങ്ങിയ പ്രൊമോട്ടർമാർ 1.22 കോടി ഓഹരികൾ വിറ്റഴിക്കും. ഈ മാസത്തെ മൂന്നാമത്തെ ഐപിഒയാണ് കാംസിന്റേത്. റൂട്ട് മൊബൈൽ, ഹാപ്പിയസ്റ്റ് മൈൻഡ്സ് എന്നിവയ്ക്കുശേഷമാണ് കാംസും ഐപിഒയുമായെത്തുന്നത്. മ്യൂച്വൽ ഫണ്ട് കമ്പനികൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും സേവനംനൽകുന്ന കമ്പനിയാണ് കാംസ്. നിക്ഷേപം സ്വീകരിക്കൽ, നിക്ഷേപം പിൻവലിക്കൽ, ലാഭവിഹിതം നൽകുന്നതിനുള്ള നടപടികളെടുക്കൽ തുടങ്ങിയവയുടെ ഇടനിലക്കാരാണ് കാംസ്. നിക്ഷേപകർക്ക് നേരിട്ട് ഇടപെടാനുള്ള സംവിധാനവും കാംസിനുണ്ട്.

from money rss https://bit.ly/3kjRFVv
via IFTTT

ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ഏപ്രിൽ-ജൂലായ് കാലയളവിൽ കയറ്റുമതിയിൽ 30ശതമാനത്തിലേറെ വർധനവുണ്ടായതോടെ ഉള്ളികയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ബംഗ്ലാദേശിലേയ്ക്കുള്ള ഉള്ളികയറ്റുമതിയിൽ 158 ശതമാനമാണ് വർധന. 3240 കോടി രൂപമൂല്യമുള്ള ഉള്ളിയാണ് വിവിധ രാജ്യങ്ങളിലേയ്ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റിയയിച്ചത്. ഉള്ളിയുടെ വില കുറഞ്ഞ സമയത്തായിരുന്നു വൻതോതിൽ കയറ്റുമതി നടന്നത്. എന്നാൽ ഇപ്പോൾ വില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഡെൽഹിയിൽ ഒരു കിലോഗ്രാം ഉള്ളിയുടെ ചില്ലറ വില 40 രൂപയാണ്. കേരളത്തിൽ 25 രൂപമുതലാണ് വില. കഴിഞ്ഞവർഷം മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് കാലത്ത് ഉള്ളിയുടെ വിലയിൽ വൻവർധനവുണ്ടായതിനെതുടർന്ന് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അന്ന് ഡൽഹിയിൽ ഉള്ളിവില 80 രൂപവരെ ഉയർന്നിരുന്നു. ഡിസംബറിൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ കിലോഗ്രാമിന് 160 രൂപയിലേറെ ഉയരുകയും ചെയ്തു. Govt bans export of onions with immediate effect

from money rss https://bit.ly/32tqRfj
via IFTTT

Monday, 14 September 2020

സ്വര്‍ണവില പവന് 240 രൂപകൂടി 38,160 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും 38,000 കടന്നു. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 11 ഡോളർ വർധിച്ച് 1,968.30 നിലവാരത്തിലെത്തി.

from money rss https://bit.ly/2RvGoos
via IFTTT

ലോക്ക് ഡൗണ്‍: ഇപിഎഫില്‍നിന്ന് വരിക്കാര്‍ പിന്‍വലിച്ചത് 39,403 കോടി രൂപ

മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിൽ ഇപിഎഫിൽനിന്ന് അംഗങ്ങൾ പിൻവലിച്ചത് 39,402.94 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ വരിക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അവസരം നൽകിയിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ളവരാണ് ഏറ്റവുംകൂടുതൽ തുക പിൻവലിച്ചത്. 7,837.85 കോടി രൂപ. കർണാടക(5,743.96 കോടി), തമിഴ്നാട്(പുതുച്ചേരി ഉൾപ്പടെ-4,984.51 കോടി). ഡൽഹി(2,940.97 കോടി) എന്നിങ്ങനെയാണ് പിൻവലിച്ചതിന്റെ കണക്കുകൾ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ചോദ്യത്തിനുമറുപടിയായി ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.

from money rss https://bit.ly/32tdr2S
via IFTTT

പാഠം 90: മൊറട്ടോറിയം കഴിഞ്ഞു, ഇഎംഐയും എസ്‌ഐപിയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും?

മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് തുക പിടിക്കാനും തുടങ്ങി. ഭവനവായ്പ, വ്യക്തിഗത വായ്പ ഉൾപ്പടെയുള്ളവയുടെ തിരിച്ചടവും വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പ്രതിമാസ നിക്ഷേപവും ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ സാബു ചിന്താകുലനായി. ഗൾഫിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സഹചര്യത്തെ എങ്ങനെ നേരിടും? വായ്പയുടെ പ്രതിമാസ തിരിച്ചടവും സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള എസ്ഐപിയും തുടരുകയെന്നത് സാബുവിനെ സംബന്ധിച്ചെടുത്തോളം പ്രയാസമുള്ളകാര്യമാണ്. ആറുമാസത്തെ തിരിച്ചടവ് നിർത്തിവെച്ചാണ് സാബു ഇതുവരെ എസ്ഐപി തുടർന്നത്. സംരംഭത്തിനായി നീക്കിവെച്ചതുകയിൽനിന്ന് എടുക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നായിചിന്ത. എസ്ഐപികളിലേയ്ക്കുവരാം ഹ്രസ്വ-മധ്യകാലയളവിലെയും ദീർഘകാലയളവിലെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. മൂന്നുവർഷം കഴിയുമ്പോൾ കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര, പഴയത് മാറ്റി പുതിയ കാറ് വാങ്ങണം. ഇതിനുവേണ്ടി ഹ്രസ്വകാലയളവ് ലക്ഷ്യമിട്ട് അദ്ദേഹം നിക്ഷേപം നടത്തിവരുന്നുണ്ട്. അതുപോലെതന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയർമെന്റ് കാലത്തെ ജീവിതം തുടങ്ങിയ ദീർഘകാല ലക്ഷ്യത്തിനും എസ്ഐപിയായി നിക്ഷേപിക്കുന്നു. പരിഹാരം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തൽക്കാലം നിർത്തിവെയ്ക്കാം. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തുടരുക. അതിന് മുടക്കംവരുത്തരുത്. സംരംഭത്തിലെ ഉന്നമനത്തിനനസരിച്ച് പുതിയ കാറുവാങ്ങുന്നതും വിനോദയാത്രയുടെകാര്യവും പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ അതിൽനിന്ന് ഭാവിയിൽ ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ഹ്രസ്വകാലത്തേയ്ക്ക് എസ്ഐപി വീണ്ടുംതുടങ്ങാം. ദീർഘകാല എസ്ഐപി ദീർഘകാല ലക്ഷ്യത്തിനുവേണ്ടിയുള്ള എസ്ഐപിയുമായി മുന്നോട്ടുപോകുക. രണ്ടുകാരണങ്ങളാണ് അതിനുപിന്നിലുള്ളത്. ഒന്ന്, കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ദീർഘകാല നിക്ഷേപത്തിലൂടെ കഴിയും. രണ്ട്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ദീർഘകാലത്തിൽ നിക്ഷേപം നടത്തുന്നത്. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പുതിയ കാറുവാങ്ങുന്നതിനും വിനോദയാത്രക്കും ഡെറ്റ് ഫണ്ടുകളിലാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. അഞ്ചുവർഷത്തിനുള്ളിൽനിറവേറ്റണമെന്ന് ലക്ഷ്യമിട്ടവയായിരുന്നു ഈ നിക്ഷേപം. ഡെറ്റുഫണ്ടുകളിലായതിനാൽ ആവശ്യമെങ്കിൽ നഷ്ടമില്ലാതെന്നെ പിൻവലിക്കാൻ അദ്ദേഹത്തിന് കഴിയും. വിരമിച്ചശേഷം അതിനുമുമ്പത്തപ്പോലെ ജീവിക്കുന്നതിന് 20 വർഷമോ 30വർഷമോ കഴിയുമ്പോൾ നല്ലൊരുതുക കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള എസ്ഐപി മുടക്കാതെ തുടരുക. റിട്ടയർമെന്റിനുശേഷം മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം അതുനിങ്ങൾക്കുനൽകും. ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽതന്നെ എസ്ഐപി തുടരുക. ഏഴുമുതൽ പത്തുവർഷംവരെയെങ്കിലും എസ്ഐപി തുടരാനായാൽ 12ശതമാനം വാർഷികാദായം അതിൽനിന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ആദായംകുറഞ്ഞ സ്ഥിര നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കരുത്. കോവിഡ് മഹാമാരിതന്നെയാണ്. നമ്മുടെ കൊച്ചുകേരളത്തെയും അത് പിടിച്ചുകുലുക്കിയിരിക്കുന്നു. ഗൾഫിൽനിന്ന് ലക്ഷക്കണക്കിനുപേരാണ് ജോലിയില്ലാതെ തിരിച്ചെത്തിയിരിക്കുന്നത്. നാട്ടിലുള്ളവർക്കും തൊഴിൽ നഷ്ടമാകുകയോ വരുമാനത്തിൽ കാര്യമായ കുറവുണ്ടാകുകയോ ചെയ്തു. എങ്കിലും ഇത്തരം സാഹചര്യവും അതിജീവിച്ചേ മതിയാകൂ. ചരിത്രം ലോകത്തെ പഠിപ്പിച്ചിട്ടുള്ളത് അതാണ്. നിക്ഷേപകനെന്ന നിലയിലും ഉചിതമായി തീരുമാനമെടുത്ത് സാമ്പത്തിക മഹാമാരിയെ അതിജീവിക്കുക. മികച്ച ആസുത്രണവും ചിട്ടയും ഇക്കാര്യത്തിലും ഉണ്ടാകട്ടെ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക: നിശ്ചിത വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം അല്ലലില്ലാത്തതാണ്. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസ്, മികച്ച ഫണ്ടുകളിലുള്ള എസ്ഐപി എന്നിവ ഒരുകാരണവശാലും ഒഴിവാക്കരുത്.

from money rss https://bit.ly/32wNWOe
via IFTTT

ആനവണ്ടിയിൽ ഇനി ‘കട ഓടും’

ഗുരുവായൂർ: കട്ടപ്പുറത്ത് കയറ്റിയിടുന്ന കെ.എസ്.ആർ.ടി.സി. ബസുകളെ തള്ളിപ്പറയാൻ വരട്ടെ. ഇത്തരം വണ്ടികളിൽ യാത്രക്കാർക്ക് ചൂടു ചായയും ചെറു കടികളും കിട്ടുന്ന കാലമാണ് വരാൻ പോവുന്നത്. ഓടിത്തളർന്ന് കാലാവധി കഴിഞ്ഞ ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുകയാണ് കെ.എസ്.ആർ.ടി.സി. 'ഷോപ്പ് ഓൺ വീൽസ്' എന്നാണ് ഈ സംരംഭത്തിന്റെ പേര്. ഡിപ്പോയിൽ കച്ചവടം നടത്താൻ ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബസുകൾ സ്റ്റാളുകളാക്കി നൽകുകയാണ് ചെയ്യുന്നത്. മുൻകൂർ നിക്ഷേപമായി രണ്ടു ലക്ഷം രൂപയും പ്രതിമാസ വാടകയായി 20,000 രൂപയും കെ.എസ്.ആർ.ടി.സി.യ്ക്ക് നൽകണം. ആദ്യഘട്ടത്തിൽ 150 ബസുകളാണ് സ്റ്റാളുകളാക്കുക. 15 വർഷം കഴിഞ്ഞ് ഉപയോഗിക്കാനാകാതെ ബസ് പൊളിച്ചു വിൽക്കുമ്പോൾ ലഭിക്കുന്നത് പരമാവധി ഒന്നര ലക്ഷം രൂപയാണ്. ആ ബസുകൾ സ്റ്റാളുകളാക്കുമ്പോൾ സ്ഥിരവരുമാനവും ലാഭവും കിട്ടുന്നു. സംസ്ഥാനത്തെ ആദ്യത്തെ 'ബസ് തട്ടുകട' തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഈമാസം 'സ്റ്റാർട്ട് ' ചെയ്യും. പിന്നാലെ ആലപ്പുഴ, ഗുരുവായൂർ ഡിപ്പോകളിലും തുടങ്ങും. ഗുരുവായൂർ ഡിപ്പോയിൽ ആരംഭിക്കുന്ന സ്റ്റാൾ പ്രധാനമായും തീർഥാടകരെ ഉദ്ദേശിച്ചായിരിക്കും. തട്ടുകടയ്ക്ക് പുറമേ, മുണ്ട്, തോർത്ത്, സോപ്പ്,ബ്രഷ് എന്നിങ്ങനെ ഭക്തർക്ക് ആവശ്യമുള്ള സ്റ്റേഷനറി ഇനങ്ങളുമുണ്ടാകും. ഗുരുവായൂരിലെ സ്റ്റാൾ ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം കരാറായതായി എ.ടി.ഒ. ഉദയകുമാർ പറഞ്ഞു. സംസ്ഥാനത്തെ ഡിപ്പോകളിൽനിന്ന് ബസ് സ്റ്റാളുകൾ മൊത്തമായി ഏറ്റെടുക്കാൻ മിൽമയും മത്സ്യഫെഡും സമീപിച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ കൂടുതൽ പേർ എത്തിയാൽ ടെൻഡർ അടിസ്ഥാനത്തിൽ സ്റ്റാളുകൾ നൽകാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. സ്റ്റാളുകൾ നല്ല 'കളക്ഷനോടെ ഓടിക്കാനാകു'മെന്നാണ് കരാറുകാരുടേയും പ്രതീക്ഷ. ഡിപ്പോയുടെ പ്രധാന സ്ഥലങ്ങൾക്കനുസരിച്ച് മാറ്റിയിടാമെന്നതും ബസ്കടയുടെ പ്രത്യേക തയാണ്.

from money rss https://bit.ly/35Cbnru
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികന്ന് ഓഹരി വിപണി. സെൻസെക്സ് 185 പോയന്റ് നേട്ടത്തിൽ 38,942ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,492ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. 85 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ കമ്പനി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഗ്രാസിം, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, സ്പൈസസ് ജെറ്റ്, ഫ്യൂച്വർഎന്റർപ്രൈസസ് തുടങ്ങി 642 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Sensex up 185 points

from money rss https://bit.ly/3iyLlc3
via IFTTT

വന്‍കിട ഓഹരികളിലെ വില്പനസമ്മര്‍ദം: സെന്‍സെക്‌സ് 98 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെയായിരുന്നു സൂചികകളിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഉയർന്ന നിലവാരത്തിൽനിന്ന് 474 പോയന്റാണ് സെൻസെക്സിന് നഷ്ടമുണ്ടായത്. ഒടുവിൽ 98 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് 38,756.63ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 11,440.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപരീതിയിൽ സെബി മാറ്റംവരുത്തിയതിനെതുടർന്ന് ബ്ലുചിപ്പ് ഓഹരികളിൽ കനത്ത വിൽപന സമ്മർദമുണ്ടായതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1827 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 929 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൻടിപിസി, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, മാരുതി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയാൽറ്റി തുടങ്ങിയ സൂചികകൾ നേട്ടത്തിലായിരുന്നു. ടെലികോം ഫിനാൻസ്, ഊർജം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex falls 98 points, Nifty settles below 11,450

from money rss https://bit.ly/32r7tzy
via IFTTT

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു

സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ എസ്ബിഐ കുറവുവരുത്തി. ഒരുവർഷം മുതൽ രണ്ടുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനുമുമ്പ് മെയ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്. പുതിയ നിരക്കുകൾ അറിയാം 7 മുതൽ 45 ദിവസംവരെ-2.9ശതമാനം 46 മുതൽ 179 ദിവസംവരെ-3.9ശതമാനം 180 മുതൽ 210 ദിവസംവരെ-4.4ശതമാനം 211 മുതൽ 1വർഷംവരെ-4.4ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-4.9ശതമാനം രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ-5.1ശതമാനം മൂന്നുവർഷം മുതൽ അഞ്ചുവർഷംവരെ-5.3ശതമാനം 5വർഷംമുതൽ 10വർഷംവരെ-5.4ശതമാനം മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിലായി. മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ-വി കെയർ നിക്ഷേപ പദ്ധതിയിൽ ചേരാവുന്ന കാലാവധി ഡിസംബർ 31വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നതിനേക്കാൾ അധികമായി 0.30ശതമാനം പലിശ നൽകുന്നതാണ് വി കെയർ.

from money rss https://bit.ly/2Fj3Cfq
via IFTTT

Kalavaani Neeyaadyam Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Sangeetha


Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...

Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Poyppoya Janmathin Pottaatha Charadinmel
Mani Muthe Vidhi Ninne Korthu Vachu Korthu Vachu

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri

Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
En Mauna Gaanathil Ponnomal Poovaayi
Aathmaavin Vani Ninne Vidarthi Nirthi Vidarthi Nirthi

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...


* This article was originally published here

ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയിൽവെ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസം മുതൽ ആറുമാസംവരെയെടുത്തേക്കാം. Centre plans 7 more bullet train projects

from money rss https://bit.ly/2GRuR0M
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. മൂന്നിദിവസം 37,800 നിലവാരത്തിൽ തുടർന്നശേഷമണ് വിലവർധന. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളർ നിലവാരത്തിലാണ്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്. യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി തീരുമാനം ഈയാഴ്ച അവസാനം പുറത്തുവരുന്നതിനാൽ കരുതലോടെയാണ് സ്വർണനിക്ഷേപകരുടെ നീക്കം.

from money rss https://bit.ly/32tj7dg
via IFTTT

Sunday, 13 September 2020

ഇറക്കുമതി തീരുവ: അടുത്തമാസംമുതല്‍ ടി.വിക്ക് വിലകൂടും

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്അനുകൂല സമീപനമാണ് ഇതിനോടുള്ളത്.ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു.ഇളവ്തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി എന്നീ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവർധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. പാനലുകൾക്ക് 50ശതാനത്തോളം വിലവർധനയുണ്ടായതും നിരക്ക്വർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.

from money rss https://bit.ly/3iwDGeC
via IFTTT

ബിസിനസ് രംഗത്ത് കേരളത്തിനുമുന്നിലെത്താന്‍...

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുന്നു. സംരംഭ രംഗത്ത് നിൽക്കുന്നവരെ അദ്ഭുതപ്പെടുത്തിയ ഒരു റിപ്പോർട്ടാണ് ഇവിടെ പുറത്തുവന്നത്. 21-ാം സ്ഥാനത്തുനിന്നാണ് ഈ വീഴ്ച. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്ന പട്ടികയിലാണ് ഈ സ്ഥാനം എന്നത് ആശ്വാസത്തിന് വക നൽകുന്നില്ല. ആന്ധ്രപ്രദേശ് ഒന്നാം സ്ഥാനത്തും യു.പി. രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. തമിഴ്നാടിനു പോലും 14-ാം സ്ഥാനമുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് ആണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും റാങ്കിങ്ങുകൾ നിശ്ചയിക്കുന്നത്. 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ 1. ഒരു ബിസിനസ് ആരംഭിക്കുക. 2. നിർമാണ അനുമതികൾ ലഭ്യമാക്കുക. 3. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുക. 4. വസ്തു വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനും എടുക്കുന്ന സമയവും ചെലവും. 5. വായ്പ നേടുക. 6. നിക്ഷേപകരെ സംരക്ഷിക്കുക. 7. നികുതി അടയ്ക്കൽ പ്രക്രിയ. 8. അതിർത്തികൾ ഇല്ലാതെ വ്യാപാരം ചെയ്യുന്നതിനുള്ള രേഖകൾ, ചെലവ്, സമയം. 9. കരാറുകൾ പാലിക്കുക, അത് നടപ്പാക്കുന്നതിലെ സമയവും ചെലവും. 10. പാപ്പരത്വ നടപടികൾക്കുള്ള സമയം, ചെലവ് (Resolving insolvency). ഈ 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ ആണ് സംരംഭ സൗഹൃദത്തിന്റെ ഉരകല്ലായി പരീക്ഷിച്ചുവരുന്നത്. സംസ്ഥാനതലത്തിൽ മാത്രമല്ല ജില്ലാ തലത്തിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ വിലയിരുത്തുന്നത് സംരംഭ സമൂഹത്തിന് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെ സവിശേഷ സാഹചര്യം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം നേടിയ മേൽക്കൈ സംരംഭ വികസന രംഗത്തും നേടാനായാൽ സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ആളോഹരി വരുമാനത്തിലേക്ക് കേരളത്തേയും എത്തിക്കാൻ കഴിയും. സാങ്കേതിക യോഗ്യതയുള്ള ഏറെ യുവാക്കൾ തൊഴിൽരഹിതരായി മാറുന്ന സാഹചര്യത്തിലും നൈപുണ്യമുള്ള പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്ന സാഹചര്യത്തിലും കേരളം കൂടുതൽ സംരംഭ സൗഹൃദമാകേണ്ടിയിരിക്കുന്നു. കേരളത്തെ സംരംഭ സൗഹൃദമാക്കാൻ ക്രിയാത്മകമായ പല നടപടികളും കേരള സർക്കാർ കൈക്കൊണ്ടു. ആയതിന്റെ ഫലങ്ങൾ ഇനിയുള്ള വർഷങ്ങളിലേ പ്രതിഫലിക്കുകയുള്ളൂ. 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് നിലവിൽ വന്നത് 2018 ഏപ്രിൽ 13-നു മാത്രമാണ്. ഈ രംഗത്ത് കേരളം നടത്തിയ വലിയ ചുവടുവയ്പായിരുന്നു ഇത്. ലൈസൻസിങ് സമ്പ്രദായത്തെ അപ്പാടെ മാറ്റിമറിച്ചു. നടപടികൾ സുതാര്യവും ലളിതവും സമയബന്ധിതവും ആക്കി. ഇതിന്റെ ഓൺലൈൻ സംവിധാനം നിലവിൽ വന്നത് 2019 ജനുവരിയിലാണ്. എന്നിട്ടും മാസങ്ങൾ എടുത്തു 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ പ്ളാറ്റ്ഫോം പ്രവർത്തന സജ്ജമാകാൻ. അതുകൊണ്ടുതന്നെ, 2019-ലെ റാങ്കിങ്ങിൽ ഈ ആക്ടിന്റെ ഗുണവശങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല. മുൻകൂർ ലൈസൻസുകൾ എടുക്കാതെ ബിസിനസ് തുടങ്ങാനുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നത് 2019-ലാണ്. കേരള മൈക്രോ, േസ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്ട്-2019 നിലവിൽ വന്നത് 2019 ഡിസംബർ ഏഴിനാണ്. ഇതിന്റെ ഗുണവശങ്ങൾ ഇനിയും പരിഗണിക്കപ്പെടാൻ പോകുന്നതേയുള്ളു. മലിനീകരണ നിയന്ത്രണ ബോർഡുകൾ പോലുള്ള കേന്ദ്ര ഏജൻസികളുടെ അനുമതിയിൽനിന്ന് ഇളവ് നൽകാത്തതിനാൽ ഈ നിയമം സംരംഭകർക്ക് ഉദ്ദേശിച്ച പ്രയോജനം നൽകാനായിട്ടില്ല. അടിയന്തര നടപടികൾ വേണം സംസ്ഥാനം കൊണ്ടുവന്ന നിക്ഷേപ സൗഹൃദ നിയമങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ തുടർ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭങ്ങൾ തുടങ്ങുന്നതിന് കൊണ്ടുവന്നതാണ് 2019-ലെ എം.എസ്.എം.ഇ. ഫെസിലിറ്റേഷൻ നിയമം. അതനുസരിച്ച് 10 കോടിയിൽ താഴെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ വരാത്തതുമായ സംരംഭങ്ങൾ മാത്രമേ തുടങ്ങാൻ കഴിയൂ. അതുകൊണ്ടുതന്നെ, കേന്ദ്ര നിയമങ്ങളിൽ കൂടി ഇളവ് സമ്പാദിക്കുക എളുപ്പമാണ്. അതിലേക്കുള്ള നടപടികൾ ത്വരിതപ്പെടുത്താനും എല്ലാത്തരം ഫാമുകൾക്കും സംരംഭ വികസന പ്രവൃത്തികൾക്കും ഈ നിയമമനുസരിച്ച് അനുമതി നൽകാനും കഴിയണം. വ്യവസായ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നികുതിയും തൊഴിൽ നികുതിയും ഈടാക്കാൻ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കാവൂ. ലൈസൻസ്, പരിശോധനാ അധികാരങ്ങൾ പൂർണമായും എടുത്തുമാറ്റണം. സംരംഭങ്ങൾക്കുള്ള വസ്തു രജിസ്ട്രേഷന് പ്രത്യേക നിയമ നിർമാണം കൊണ്ടുവരണം. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകണമെന്നില്ല. നടപടികൾ ലളിതവും പ്രത്യേകവും ആക്കണം. നിക്ഷേപകരെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക നിധി രൂപവത്കരിക്കണം. സംസ്ഥാന സർക്കാരും കേരള ബാങ്കും (അല്ലെങ്കിൽ കെ.എസ്.ഐ.ഡി.സി./കെ.എഫ്.സി) സംയുക്തമായി ഇതിലേക്ക് സംഭാവന ചെയ്യണം. നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാൻ ഈ തുക ഉപയോഗിക്കണം. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സംരംഭ സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിനു കൂടി പരിഗണന നൽകണം. ട്രേഡ് യൂണിയൻ നേതാക്കളെ നല്ല രീതിയിൽ ബോധവത്കരിക്കണം. സംരംഭ വായ്പകൾ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെടൽ ശക്തമാക്കണം. പല ധനകാര്യ സ്ഥാപനങ്ങളുടെയും മനോഭാവം സംരംഭ സൗഹൃദമല്ല. ഉദാഹരണം: ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിലേക്ക് പി.എം. ഇ.ജി.പി. പദ്ധതി പ്രകാരം 2019-20-ൽ കേരളത്തിൽനിന്ന് അയച്ചത് 1,280 അപേക്ഷകളാണ്. 393 അപേക്ഷൾ അനുവദിച്ചു. 973 അപേക്ഷകൾ നിരസിച്ചു. ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം പോലും നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെയും പ്രവാസി നിക്ഷേപകരെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും സംരംഭ നടത്തിപ്പിനും ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകുന്നത് ഏറെ ഗുണം ചെയ്യും. ഒരു ബിസിനസ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുമുള്ള നടപടികൾ എളുപ്പമാക്കുക എന്നതാണ് ബിസിനസ് എളുപ്പമാക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണമാണ് വേണ്ടത്. (സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും സംരംഭകത്വ പരിശീലകനുമാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/2RnCqOL
via IFTTT

സ്മാര്‍ട്ട് നിക്ഷേപകരാകൂ: തപാല്‍ നിക്ഷേപകര്‍ക്ക് ഇനി സൗജന്യ ചിപ്പ് കാര്‍ഡ്

കോഴിക്കോട്: തപാൽ നിക്ഷേപകരുടെ പഴയ മാഗ്നറ്റിക് എ.ടി.എം. കാർഡ് ഇനി ഓർമ്മ. എസ്.ബി. ഉൾപ്പെടെ എല്ലാ തപാൽ നിക്ഷേപകർക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട എ.ടി.എം. കാർഡുകൾ സ്വന്തമാവുന്നു. രാജ്യത്തെ എല്ലാ തപാൽ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാർഡ് ഉപയോഗിക്കാംകാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാർക്കും ഈ കാർഡ് ലഭിക്കും. പഴയ കാർഡുകളുള്ളവർക്ക് പുതിയ ചിപ്പ് കാർഡ് മാറ്റിനല്കുന്നത് സൗജന്യമായാണ്. പുതുതായി അക്കൗണ്ട് എടുക്കുന്നവർക്കും തികച്ചും സൗജന്യമായി കാർഡ് നൽകും. പ്രധാന തപാൽ ഓഫീസുകളിൽ ഇതിന്റെ വിതരണം ആരംഭിച്ചു. പുതിയ കാർഡ് കൂടുതൽ സുരക്ഷിതത്വം നല്കുന്നുവെന്നതാണ് പ്രത്യകത. ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. രാജ്യമെമ്പാടുമുള്ള തപാൽ എ.ടി.എം . ശൃംഖലയിലും ഇടപാടുകൾ നടത്താം. ഇതിന് സർവ്വീസ് ചാർജുണ്ടാവില്ല. കേരള സർക്കിളിൽ മാത്രം തപാൽ വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. ാജ്യത്ത പുതിയ കാർഡ് ഉപയോഗിക്കാവുന്നവ 997 എണ്ണവും. നിലവിൽ എ.ടി.എം. കാർഡില്ലാത്ത തപാൽ ഇടപാടുകാർക്കും പുതിയ ചിപ്പ് കാർഡ് സ്വന്തമാക്കാം. ബാങ്ക് എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാർഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാർഡ് റുപേ ഡെബിറ്റ് കാർഡ് കൂടിയാണ്. ഓരോ കാർഡിലും യുണീക് ഐ.ഡി. നമ്പർ ഉണ്ടാവും. തപാൽ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകൾക്ക് പുതിയ കാർഡ് ഉപയോഗിക്കാം. എന്നാൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ്ങിനും പണമിടപാടുകൾക്കും മാത്രം വേറൊരുതരം ക്യു.ആർ. കാർഡ് വേണ്ടിവരും. രാജ്യത്തെ 1,55,080 തപാൽ ഓഫീസുകളിലും നിക്ഷേപം നടത്താമെന്നതും വിപുലമായ എ.ടി.എം. ശൃംഖല ഉപയോഗിക്കാമെന്നതും നിക്ഷേപകർക്ക് പ്രയോജനകരമാവും. യാത്രയിലും മറ്റും കൂടുതൽ പണം കൊണ്ടുനടക്കുന്നതിലെ റിസ്ക്ക് ഒഴിവാക്കാം. തപാൽ നിക്ഷേപത്തിന് പരിധികളില്ല. എസ്.ബി.യിൽ നാലു ശതമാനവും കാലാവധി നിക്ഷേപത്തിന് ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്ക് 5.5 ശതമാനവും, അഞ്ച് വർഷത്തിന് 6.7 ശതമാനവും പലിശ ലഭിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പലിശ 6.8 ശതമാനമാണ്. Free chip card for postal account holders

from money rss https://bit.ly/2GZhHPx
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. എച്ചിസിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയൻസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ. ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മൾട്ടി ക്യാപ് ഫണ്ടുകളിലെ നിക്ഷേപ രീതിയിൽ സെബി മാറ്റംവരുത്തിയതോടെ മിഡ് ക്യാപ് സ്മോൾ ക്യാപ് ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.18ശതമാനവും സ്മോൾ ക്യാപ് സൂചിക രണ്ടുശതമാനവും ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽ, ഫ്യൂച്വർ റീട്ടെയിൽ, ഹഡ്കോ, പിവിആർ തുടങ്ങി 446 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 358 points; mid-,small-cap indices outperform

from money rss https://bit.ly/32rhIDT
via IFTTT

Ente Ulludukkum Kotti Lyrics : Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Avide Ennodothu Porukkan
Asha Kiliye Poramo

Ninte Nenjinakathundallo
Neela Vaanam Poloru Manassu
Ninte Nenjinakathundallo
Neela Vaanam Poloru Manassu
Avide Chirakum Chirakum Othungi
Atta Kiliyaayi Parkamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Ente Kudilu Polikkan Vannal
Enthu Cheyyum Painkiliye

Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Ente Kaiyyal Ingane Ingane
Ninne Pulki Urangamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan


* This article was originally published here

Saturday, 12 September 2020

Happy Birthday Mammootty: Mohanlal, Prithviraj Sukumaran & Others Wish The Megastar!

Happy Birthday Mammootty: Mohanlal, Prithviraj Sukumaran & Others Wish The Megastar!
Mammootty, the megastar of Malayalam cinema is celebrating his 69th birthday, today. Unlike the previous years, Mammootty is planning to have a simple, intimate birthday celebration this year, with his family. To the unversed, the megastar is currently enjoying some quality

* This article was originally published here

മള്‍ട്ടിക്യാപ് ഫണ്ടുകളുടെ നിക്ഷേപരീതി മാറ്റി: വിശദാംശങ്ങള്‍ അറിയാം

മൾട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)മാറ്റംവരുത്തി. മൊത്തം നിക്ഷേപത്തിൽ 75ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65ശതമാനമായിരുന്നു ഈ നിബന്ധന. പുതിയ നിർദേശ പ്രകാരം ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിലായി 25ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകൾ പിന്തുടർന്നിരുന്ന നിക്ഷേപരീതിയിൽ കാതലായമാറ്റം അനിവാര്യമാകും. മൾട്ടിക്യാപ് ഫണ്ടുകളിൽ ലാർജ്, മിഡ്, സ്മോൾ ക്യാപ് കാറ്റഗറികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജർമാർക്ക് വിവിധ കാറ്റഗറികളിൽ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. 2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിർദേശം പൂർണമായും ഫണ്ട് കമ്പനികൾ നടപ്പാക്കേണ്ടിവരും.ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മൾട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്. SEBI announced changes to the constitution of multi-cap funds

from money rss https://bit.ly/33k0KXq
via IFTTT

ഫ്രാങ്ക്‌ളിന്റെ ഫണ്ടുകളില്‍ കൂടുതല്‍ പണമെത്തി: തിരിച്ചനല്‍കണമെന്ന് നിക്ഷേപകര്‍

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിൽ നാലെണ്ണത്തിൽ കൂടുതൽ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ. ഒരു നിക്ഷേപകന് രണ്ടുലക്ഷം രൂപയെങ്കിലും തിരിച്ചുനൽകണമെന്നാണ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറുഫണ്ടുകളിലായി ഇതുവരെ 6,486 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ നാലുഫണ്ടുകളിൽ മിച്ചം പണവുമുണ്ട്. ഈതുകയിൽനിന്ന് പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ എഎംസിക്ക് ഇതുമായി മുന്നോട്ടുപോകാൻ തടസ്സമുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിക്കുന്നത്. സ്റ്റേ നീക്കി പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപം വൻതോതിൽ പിൻവലിച്ചതിനെതുടർന്നാണ് കോവിഡ് ലോക്ക്ഡൗണിനിടെ ഏപ്രിൽ 23ന് ആറു ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്.

from money rss https://bit.ly/2ZMQUfZ
via IFTTT

Friday, 11 September 2020

20ശതമാനം ആദായത്തിലെത്തിയ നിക്ഷേപം ഇപ്പോള്‍ തിരിച്ചെടുക്കാമോ?

ഗൾഫിൽനിന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയയാളാണ്. എസ്ഐപി നിക്ഷേപത്തിൽ ഒരു ഫണ്ട് 20ശതമാനം നേട്ടത്തിലാണ്. അത് വിറ്റ് ഇപ്പോൾ പണം തിരിച്ചെടുക്കുന്നത് ഉചിതമാണോ? തോമസ് വർഗീസ് മാർച്ചിലെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി വിപണി കുതിച്ചപ്പോൾ പലരുടെയും നിക്ഷേപം മികച്ച നേട്ടത്തിലായി. അപ്പോൾ നിരവധി നിക്ഷേപകരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ചത്. കോവിഡിനെതുടർന്ന് വിപണി തകർന്നപ്പോൾ പലരുടെയും പോർട്ട്ഫോളിയോ നഷ്ടത്തിലായിരുന്നു. ഇപ്പോൾ മികച്ചനേട്ടത്തിലെത്തിയപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണിത്. ആദ്യമായി നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. അതിനുള്ള കാലയളവ് അടുത്തെങ്കിൽ സംശയിക്കേണ്ട നിക്ഷേപം പിൻവലിക്കാം. അല്ലാത്തപക്ഷം മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലെ എസ്ഐപി തുടരുക. വിപണയിലെ കയറ്റഇറക്കങ്ങളിൽ ദീർഘകാല എസ്ഐപി നിക്ഷേപകർ വ്യാകുലപ്പെടേണ്ടതില്ല. ഫണ്ടിന്റെ പ്രവർത്തനത്തിൽ മികവില്ലെങ്കിലും നിക്ഷേപം പിൻവലിക്കാം. തോമസ് ഈ പ്രശ്നം നേരിടുന്നില്ലെന്ന് ചോദ്യത്തിൽനിന്ന് മനസിലാക്കുന്നു.

from money rss https://bit.ly/3hv8r2g
via IFTTT

യെസ് ബാങ്ക് 50,000 കോടിയുടെ ആര്‍ബിഐ വായ്പ തിരിച്ചടച്ചു

റിസർവ് ബാങ്കിന്റെ സ്പെഷൽ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കുമുമ്പേ തിരിച്ചടച്ചു.ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സുനിൽ മേത്ത അറിയിച്ചതാണിത്. സ്ഥാപനങ്ങൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബിൽ ഔട്ട്ലുക്കിലേക്ക് ഉയർത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വിൽനിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയർത്തി.

from money rss https://bit.ly/32kUEXC
via IFTTT

ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല

ജി.എസ്.ടി. നഷ്ടപരിഹാരത്തർക്കം കേന്ദ്രസംസ്ഥാന ബന്ധങ്ങളെ വഷളാക്കിയിരിക്കുകയാണ്. ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ഇതിൽനിന്നാണല്ലോ നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോൾ ബാക്കി 2.3 ലക്ഷം കോടിയുടെ വിടവ് എങ്ങനെ നികത്തും? കടമെടുക്കേണ്ടിവരും ഇങ്ങനെയെങ്കിൽ താത്കാലികമായി കടമെടുക്കുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോൾ അഞ്ചു വർഷമാണ് കോമ്പൻസേഷൻ സെസ് പിരിവിന്റെ കാലാവധി. അതു ദീർഘിപ്പിച്ച് ഈ നഷ്ടം നികത്താം. മറ്റാരുമല്ല, മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെയാണ് ഈ നിർദേശം ജി.എസ്.ടി. കൗൺസിലിൽ മുന്നോട്ടുവെച്ചത്. ആ നിലപാടിൽനിന്നാണ് കേന്ദ്രസർക്കാർ പിന്നാക്കം പോകുന്നത്. സെസ് ഫണ്ടിലെ കുറവു നികത്താൻവേണ്ടി കടമെടുക്കാൻ അവർ തയ്യാറല്ല. വൻതോതിലുള്ള ഈ കടമെടുപ്പ് പലിശനിരക്ക് ഉയർത്തുമെന്നാണ് അവരുടെ ഭീതി. ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് 21 ലക്ഷം കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചവരിൽനിന്ന് ഇത്തരമൊരു നിലപാടുണ്ടാകുന്നത് വിചിത്രമെന്നേ പറയാനാവൂ. കടം മൊണിെറ്റെസ് ചെയ്യാം ഇനി ഇങ്ങനെയൊരു ആധിയുണ്ടെങ്കിൽ, വേറെ വഴി നോക്കണം. കടം മോണിറ്റൈസ് ചെയ്യാം എന്ന മാർഗം പല സാമ്പത്തികവിദഗ്ധരും മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകമെമ്പാടും സർക്കാരുകൾ അതു ചെയ്യുന്നുമുണ്ട്. പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം ഇതാണെന്ന് മുൻ ആർ.ബി.ഐ. ഗവർണർ സി. രംഗരാജനടക്കമുള്ളവർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ ചെവിയിൽ കയറിയിട്ടില്ല. ധനക്കമ്മി കൂടുമെന്ന പ്രതിവാദമാണ് അവരുയർത്തുന്നത്. സംസ്ഥാന സർക്കാരുകൾ കടമെടുത്താലും ധനക്കമ്മി കൂടും. സെസ് ഫണ്ടിലെ ഇടിവ് നികത്താനുള്ള വായ്പ കേന്ദ്രസർക്കാർ എടുക്കുന്നതുതന്നെയാണ് ഉചിതം. സംസ്ഥാനങ്ങളുടെ ധനക്കമ്മിയുടെ പരിധി ഉയർത്തണം. വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി.എസ്.ടി. നഷ്ടപരിഹാരത്തുക വ്യത്യസ്തമാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും ധനക്കമ്മി, അതനുസരിച്ച് പ്രത്യേകമായിത്തന്നെ ഉയർത്തണം. കേന്ദ്രത്തിന് ധാർമികബാധ്യത അതുമാത്രമല്ല, സെസ് ഫണ്ടിലെ ഇടിവ് നികത്താൻ കേന്ദ്രത്തിന് ധാർമികമായ ബാധ്യതയുമുണ്ട്. ആദ്യ രണ്ടു വർഷങ്ങളിൽ സെസ് ഫണ്ടിൽ മിച്ചം തുകയുണ്ടായിരുന്നു. അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ഐ.ജി.എസ്.ടി.യിൽ വിതരണം ചെയ്യാതെ മിച്ചമുണ്ടായിരുന്ന ഒരു ലക്ഷംകോടി രൂപയാണ് ഇന്ത്യാ സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ അന്ന് നിക്ഷേപിച്ചത്. സ്വാഭാവികമായും സെസ് ഫണ്ടിൽ കുറവുണ്ടാകുമ്പോൾ നികത്തേണ്ട ബാധ്യത, ആ ഫണ്ടിലെ അധിക തുക എടുത്തവർക്കുണ്ട്. മിച്ചം വരുന്ന തുക ഞങ്ങൾക്കു വേണം, കുറവു വന്നാൽ അത് സംസ്ഥാനം സഹിക്കണം എന്ന ധാർഷ്ട്യം ഫെഡറൽ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിലെ ചർച്ച ഏതാണ്ട് ഈ ഗതിയിലാണ് മുന്നേറിയത്. യോഗം അവസാനിക്കാറായപ്പോൾ പൊടുന്നനെ തൊപ്പിയിൽനിന്ന് പുതിയൊരു വാദം കേന്ദ്രസർക്കാർ പുറത്തെടുത്തു. ജി.എസ്.ടി. നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ്-19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമായിരുന്നു ആ വാദം. എന്തെല്ലാം മുട്ടാപ്പോക്കുകളാണ് കേന്ദ്രം പറയുന്നതെന്നു നോക്കുക. കേന്ദ്രം നിയമപരമായി നിർവഹിക്കേണ്ട ബാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒഴിഞ്ഞുമാറാൻ ബാലിശമായ കാരണങ്ങൾ അന്വേഷിക്കുകയാണവർ. എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുമ്പോഴാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. ജനകീയാധികാരമാണ് കേന്ദ്രസർക്കാരിനുള്ളത്, രാജാധികാരമല്ല എന്നവരെ ഓർമിപ്പിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിലപാടിന് നിയമസാധുതയില്ല കേന്ദ്രസർക്കാരിന്റെ നിലപാടിന് ഒരു നിയമസാധുതയുമില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ കണക്കാക്കണമെന്ന് നഷ്ടപരിഹാര നിയമത്തിലെ ഏഴാം വകുപ്പിൽ നിർവചിച്ചിട്ടുണ്ട്. സംരക്ഷിതവരുമാനവും യഥാർഥവരവും തമ്മിലുള്ള വ്യത്യാസമാണത്. എല്ലാ രണ്ടുമാസവും ആ തുക സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കണം. അതാണ് നിയമം. ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യരുടെയുമൊന്നും ഇടപെടലുകൾക്ക് അതിൽ ഒരുകാര്യവുമില്ല. ഫെഡറൽ മൂല്യങ്ങൾക്കെതിരാണ് ഈ നിലപാട്. സംസ്ഥാനങ്ങളോടു കാട്ടുന്ന വഞ്ചനയും. സംസ്ഥാന നികുതിമേഖലയുടെ 70 ശതമാനവും അടിയറ വെച്ചുകൊണ്ടാണ് ജി.എസ്.ടി. ഏർപ്പെടുത്താൻ സമ്മതിച്ചത്. അത് ചെയ്യുമ്പോൾ നൽകിയ വാഗ്ദാനമാണ് നഷ്ടപരിഹാരത്തുക. അത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാബാധ്യതയായി ഉറപ്പുവരുത്തുകയും ചെയ്തു. ആ ബാധ്യത നിറവേറ്റുകതന്നെ വേണം. അതിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കാനാവില്ല. ബി.ജെ.പി.യിതര സംസ്ഥാന സർക്കാരുകളുടെ പൊതുനിലപാട് ഇതാണ്. ബജറ്റ് താറുമാറാകും നഷ്ടപരിഹാരത്തുക ലഭിക്കാത്തതുകാരണം സംസ്ഥാന സർക്കാരുകളുടെ ബജറ്റ് താറുമാറാകും. ജി.എസ്.ടി. വരുമാനത്തിൽ 14 ശതമാനം വർധന പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആ ചെലവ് നടത്താനുള്ള പിന്തുണയാണ് കേന്ദ്രസർക്കാരിൽനിന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യാ സർക്കാരിന്റെ ചെലവുകളിൽ 60 ശതമാനവും സംസ്ഥാന സർക്കാരുകളുടേതാണ്. ചെലവ് വർധിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ ഒരുവശത്ത് അവകാശപ്പെടുകയും മറുവശത്ത് സംസ്ഥാന സർക്കാരുകളുടെ ചെലവ് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് അസംബന്ധമാണെന്നു മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുകയും ചെയ്യും. ഈ ധനകാര്യവർഷത്തിലെ ആദ്യപാദത്തിൽ ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയുടെ സങ്കോചത്തിന്റെ കണക്കു വന്നിട്ടുണ്ട്. 60 രാജ്യങ്ങളുടെ ശരാശരി സങ്കോചം 12 ശതമാനമാണ്. ഇന്ത്യയുടേത് 24 ശതമാനവും. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇന്ത്യയുടെ സമ്പദ്ഘടനയുടെ ഈ ദയനീയപ്രകടനത്തിനു കാരണം കേന്ദ്രസർക്കാരാണ്. നോട്ടു നിരോധനംകാരണം നടുവൊടിഞ്ഞ സമ്പദ്ഘടനയുടെ ചുമലിൽ അയുക്തികമായ ലോക്ഡൗൺ പദ്ധതികളും ദുർബലമായ ഉത്തേജകപാക്കേജുമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനം മാത്രമാണ് യഥാർഥ ഉത്തേജകം. ഉപഭോഗ ഡിമാൻഡ് 27 ശതമാനം കൂപ്പുകുത്തി. സംസ്ഥാനങ്ങളുടെ ചെലവുകൂടി വെട്ടിച്ചുരുക്കിയാൽ സ്ഥിതി ഇനിയും പരിതാപകരമാകും. മറ്റൊരു ദുരന്തമുണ്ടാക്കരുത് ജി.എസ്.ടി. കോമ്പൻസേഷൻ വിവാദത്തിൽനിന്നും തലയൂരുന്നത് എങ്ങനെയെന്ന് അറിയാതെ കേന്ദ്രധനമന്ത്രി നട്ടംതിരിയുകയാണ്. കൗൺസിലിൽ പറഞ്ഞതുപോലെയല്ല പുറത്തു പറഞ്ഞത്. അപ്പോൾ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. കോവിഡ് നഷ്ടപരിഹാരത്തിന് അർഹതയില്ലായെന്നു പറഞ്ഞിട്ടേയില്ല എന്നാണ് ഏറ്റവും പുതിയ പത്രക്കുറിപ്പ്. മുഴുവൻ ഇപ്പോൾ തരാൻ പറ്റില്ലപോലും. പകുതിയെങ്കിലും സാമ്പത്തിക സ്ഥിതി സാധാരണനിലയിലാകുംവരെ മാറ്റിവെക്കണമത്രേ. അതെന്തു യുക്തിയാണ്? നഷ്ടപരിഹാരം മാറ്റിവെക്കുക എന്നു പറഞ്ഞാൽ ആ തുകയ്ക്കുള്ള ചെലവ് നല്ലകാലം വരുന്നതുവരെ മാറ്റിവെക്കണമെന്നാണ്. ദൈനംദിന ചെലവു നടത്താതെയും വികസനപ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയുമിരുന്നാൽ എങ്ങനെ നല്ലകാലം വരുമെന്നാണ് കേന്ദ്രധനമന്ത്രി കരുതുന്നത്? വീട്ടുചെലവിന്റെ യുക്തി പ്രയോഗിച്ച് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാവില്ല. ഞങ്ങളെപ്പോലെയുള്ള ഇടതുപക്ഷക്കാർ പോട്ടെ, രഘുറാം രാജനെപ്പോലെ നിയോ ലിബറൽ ഗോത്രത്തിൽപ്പെട്ടവർപോലും കേന്ദ്ര ധനമന്ത്രിയുടെ ഈ നിലപാടിനെ അസംബന്ധം എന്നേ വിശേഷിപ്പിക്കൂ. നല്ലകാലം വന്നിട്ട് പണം ചെലവഴിക്കാൻ കാത്തിരുന്നാൽ ആ നല്ലകാലത്തിന്റെ വരവു വൈകും. നോട്ടുനിരോധന വങ്കത്തം പോലുള്ള മറ്റൊരു ദുരന്തമായി ഈ നയം മാറും. ജി.എസ്.ടി. നഷ്ടപരിഹാരം വാങ്ങാനുള്ള സമരത്തിനുമുന്നിൽ കേരളമുണ്ട്.

from money rss https://bit.ly/32lwufp
via IFTTT

ഭവനവായ്പയിൽ ജപ്തിനടപടികളുമായി ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ട്

തൃശ്ശൂർ: മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുൻപ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെയാണ് സ്ഥാപനങ്ങൾ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളിൽ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നൽകാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ കുടിശ്ശികക്കാരിൽ പലർക്കും ഈ നിലപാട് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൊറൊട്ടോറിയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ റിക്കവറി നടപടികൾ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് െഹെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാർ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി കോടതിയും സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അവസ്ഥയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3bQNjC5
via IFTTT

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!
The Keralites are celebrating the most-loved festival, Onam, today. Unlike the previous years, the excitement level is a bit lower for this Onam, as the world is fighting the novel coronavirus pandemic. The Kerala government has canceled all celebrations this year

* This article was originally published here

ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14 പോയന്റ് ഉയർന്ന് 38,854.55ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 11,464.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1406 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1277 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.58ശതമാനവും 0.52ശതമാനവും നേട്ടമുണ്ടാക്കി. Market ends flat, Nifty holds 11,450

from money rss https://bit.ly/3meA82A
via IFTTT

ഭവനവായ്പയ്ക്ക് എസ്ബിഐ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് ആനുകൂല്യംപ്രഖ്യാപിച്ചു. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ട്വീറ്റിൽ പറയുന്നു. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയർന്ന സിബിൽ സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളിൽ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവർക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാൽ പലിശയിൽ അധികമായി 0.5ശതമാനം കുറവുംനേടാം. Knock Knock! Whos there? Concessions on SBI Home Loans through YONO. Apply now: https://bit.ly/3k5wCWz *T&C Apply#YONOSBI #HomeLoan #DreamHome #SBI #StateBankOfIndia pic.twitter.com/7uQiKNecPM — State Bank of India (@TheOfficialSBI) September 9, 2020 നിലവിൽ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരിൽനിന്ന് 6.95 ശതമാനംമുതൽ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവരിൽനിന്ന് ഇത് 7.10ശതമാനം മുതൽ 7.60ശതമാനംവരെയുമാണ്. റിപ്പോ നിരക്കു(ഇബിആർ)പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്. SBI announces special offers on home loans

from money rss https://bit.ly/35sJeTp
via IFTTT

കമ്പനികളെ ആകര്‍ഷിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍ ഉടനെ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തെതുടർന്ന് തളർച്ചയിലായ സമ്പദ് വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുന്നതിന് സർക്കാൻ വൻകിട പദ്ധതികൾ ആസുത്രണം ചെയ്യുന്നു. രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികളെ ആകർഷിക്കുന്നതിനായി 23 ബില്യൺ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ഓട്ടോമൊബൈൽ, സോളാർ പാനൽ, ഉപഭോക്തൃ ഉത്പന്നങ്ങൾ, തുണിവ്യവസായം, ഭക്ഷ്യ സംസ്കരണം, മരുന്ന് നിർമാണം തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കാകും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക. ഈ വർഷമാദ്യം സർക്കാർ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎൽഐ)ആനുകൂല്യ പദ്ധതിക്കുകീഴിൽതന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തും. ഭാവിയൽ സാധ്യതയുള്ള സൗരോർജം, ഇലക്ട്രോണിക്സ് മേഖലകളിലെ നിർമാണ കമ്പനികളെ ആകർഷിക്കുന്നത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഫർണീച്ചർ, പ്ലാസ്റ്റിക്, കളിപ്പാട്ടം, വിലകുറഞ്ഞ ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നീമേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇവയിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയിൽനിന്ന് നിലവിൽ ഇറക്കുമതിചെയ്യുകയാണ്. സാംസങ്, ഫോക്സ്കോൺ, വിസ്ട്രോൺ തുടങ്ങിയ വൻകിട കമ്പനികൾ രാജ്യത്തെ മൊബൈൽ നിർമാണ പ്ലാന്റുകൾ നിർമിക്കുന്നതിന് 1.5 ബില്യൺ ഡോളർ നിക്ഷേപം ഇതിനകം വാഗ്ദാനംചെയ്തിട്ടുണ്ട്. സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ നിക്ഷേപം ആകർഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. എളുപ്പത്തിൽ ബിസിനസ് നടത്താൻ പാപ്പരത്ത നിയമത്തിൽപ്പോലും മാറ്റംവരുത്തി. കോർപ്പറേറ്റ് നികുതികളും ഏഷ്യയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലാക്കി. എന്നിരുന്നാലും വിയറ്റ്നാമാണ് വൻകിട നിർമാണ കമ്പനികൾക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടം.

from money rss https://bit.ly/35q3WU5
via IFTTT

Thursday, 10 September 2020

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലുദിവസം വിലകൂടിയശേഷമാണ് വീണ്ടും കുറവുണ്ടായത്. ഡോളർ കരുത്താർജിച്ചതിനെതുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3bLUdso
via IFTTT

സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 136 പോയന്റ് നേട്ടത്തിൽ 38,976ലും നിഫ്റ്റി 42 പോയന്റ് ഉയർന്ന് 11,491ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 460 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എസ്ബിഐ, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, ഭാരതി എയർടെൽ, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐആർസിടിസി, ബിഎച്ച്ഇഎൽ, അദാനി ഗ്രീൻ ഉൾപ്പടെ 104 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 136 pts, tests 39k

from money rss https://bit.ly/2Zpv8OW
via IFTTT

ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ഫിക്കി

കൊച്ചി:കേരളത്തിൽ ടൂറിസം സീസൺ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാനസർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ മാർച്ച് മാസം മുതൽ കേരളത്തിലെ ടൂറിസം മേഖല സ്തംഭനാവസ്ഥയിൽ തുടരുകയാണ്. പിന്നീട് മറ്റ് പല മേഖലകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും ടൂറിസം മേഖലയ്ക്ക് ഇത്തരം ഇളവുകളൊന്നും നൽകിയിട്ടില്ല. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ടൂറിസം മേഖലക്ക് സംസ്ഥാന സർക്കാർ 445 കോടി രൂപ അനുവദിച്ചത് ഈ മേഖലക്ക് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ടൂറിസം മേഖലക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ ടൂറിസം മേഖലയുടെ പ്രവർത്തനത്തിനായി വിപുലമായ സുരക്ഷാ-ശുചിത്വ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ടൂറിസം മേഖലയിൽ അൺലോക്കിംഗ് നടപടികൾ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരള ടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണ്. സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ മേഖലയിലെ സംരംഭകർ പ്രതിജ്ഞാബദ്ധരാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ടൂറിസം കമ്മിറ്റി കൺവീനർ യൂ സി റിയാസ് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3m9Y5bj
via IFTTT

പിടിച്ചുനിൽക്കാനാവാതെ ചെറുകിട പ്രസ്സുകൾ: കോഴിക്കോട് പൂട്ടിയത്‌ -18

കോഴിക്കോട്: “റേഷൻ ബുക്ക് അച്ചടിക്കുന്നതായിരുന്നു ജോലി. മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള ബുക്ക് ഇവിടെനിന്ന് കയറിപ്പോയിട്ടുണ്ട്. 1985-ൽ തുടങ്ങിയ സ്ഥാപനമാണ്. ഇന്ന് 80,000 രൂപ വിലയുള്ള ലെഡ്ജറുകൾ 3000 രൂപയ്ക്ക് കടലാസുവിലയ്ക്ക് തൂക്കി വിൽക്കേണ്ടിവന്ന ഗതികേടിലാണ് ഞാൻ. വിഷമമുണ്ട്. ഇത്ര ഗതികേടുള്ള കാലം മുമ്പുണ്ടായിട്ടില്ല...”-കല്ലായിയിൽ നിന്ന് കിഴക്കോട്ടുള്ള റോഡിൽ ഷിംന ബുക്ക് ഡിപ്പോ നടത്തുന്ന കടുങ്ങോത്തുപറമ്പ് പുതിയപുരയിൽ രമേശൻ നെടുവീർപ്പോടെ പറഞ്ഞു. ഷിംന പ്രിന്റേഴ്സ് നേരത്തേതന്നെ പൂട്ടിയതാണ്. നാലുപേർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. ഓഫ്സെറ്റിന്റെയും മിനി ഓഫ്സെറ്റിന്റെയും ഡി.ടി.പി.യുടെയും ഒക്കെ കാലത്ത് പിടിച്ചുനിൽക്കാനായില്ല. പഴയ പ്രസ്സും ഉപകരണങ്ങളും ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടിവന്നു. കോവിഡ് കാലത്ത് പ്രസ്സുകൾ പ്രവർത്തിക്കാതായതോടെ ബൈൻഡു ചെയ്യിക്കാനും മറ്റും ആരും വരാതായി. ആരെങ്കിലും വന്നാൽ വിളിക്കട്ടെയെന്നു കരുതി അടച്ചിട്ട സ്ഥാപനത്തിനു പുറത്ത് മൊബൈൽ നമ്പർ എഴുതിവെച്ചിരിക്കുകയാണ്, രമേശൻ. ജീവിതത്തിൽ ശീലിച്ച കാര്യമായതിനാൽ എന്നും രാവിലെ കുളിച്ചൊരുങ്ങിവന്ന് പ്രസ്സിൽ വിളക്കുകത്തിക്കും ഈ അറുപത്തിമൂന്നുകാരൻ. പിന്നെ കല്ലായി റെയിൽവേ സ്റ്റേഷനു പിന്നിലെ വീട്ടിലേക്ക് പോവും. ഉച്ചകഴിഞ്ഞ് വീണ്ടും സ്ഥാപനത്തിലേക്ക് വരും. കാര്യമൊന്നുമുണ്ടായിട്ടല്ല-അല്ലാതെങ്ങോട്ട് പോകാൻ! ഇത് ഒരാളുടെമാത്രം കാര്യമല്ല. കുതിരവട്ടം ദേശപോഷിണി വായനശാലയ്ക്കടുത്താണ് പ്രശാന്തിന്റെ വീട്. പ്രശാന്ത് പ്രിന്റേഴ്സ് പാളയത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. ഇനി അദ്ദേഹംതന്നെ പറയട്ടെ: ''ഈ രംഗത്തുള്ളവർ നശിച്ച് നാറാണക്കല്ല് പിടിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ചെറുകിട പ്രിന്റിങ് രംഗത്ത് പൊതുവേ മാന്ദ്യമാണ്. മൊത്തത്തിൽ എല്ലാ വിപണിയിലും മാന്ദ്യമാണല്ലോ. കംപ്യൂട്ടറൈസേഷൻ വന്നതോടെ ഞങ്ങളുടെ പ്രതിസന്ധി തുടങ്ങി...പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സ്ഥാപനം പൂട്ടി...” സാമൂഹികമാധ്യമങ്ങൾ വ്യാപകമായതോടെ നോട്ടീസിന്റെയും ബ്രോഷറിന്റെയും ഒന്നും ആവശ്യമില്ലാതെ വിവരങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്നു. വിവാഹ ക്ഷണക്കത്തുകൾ അടിക്കാൻ ആരുമെത്തുന്നില്ല. വിസിറ്റിങ് കാർഡുപോലും ഇപ്പോൾ ആരും അച്ചടിപ്പിക്കുന്നില്ല. പൊതുപരിപാടികളില്ലാത്തതിനാൽ അറിയിപ്പുകൾ ഇല്ല. രസീത് ബുക്കില്ല. മുമ്പ് 12 ജീവനക്കാരുണ്ടായിരുന്ന പാളയത്തെ പ്രശാന്ത് പ്രിന്റേഴ്സിന് താഴുവീഴുന്നത്് ഈ സാഹചര്യത്തിലാണ്. പ്രസ്സും ഉപകരണങ്ങളും വിറ്റു. പ്രതിസന്ധിയുടെ ദുരിതവൃത്താന്തങ്ങൾ തീരുന്നില്ല- ഫ്രണ്ട്സ് ശശിയെപ്പോലെ പലരും... ജില്ലയിൽ ഈ വർഷം പൂട്ടിയത് 18 പ്രസ്സുകളാണ്. നഗരത്തിൽത്തന്നെ ആറെണ്ണം. ഇഴഞ്ഞും മുടന്തിയും മുന്നോട്ട് പോകുന്നവയും ഏറെ. പ്രതിസന്ധിയുടെ ആഴം കടലാസിന്റെ വില കൂടിയത്- കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 75-80 രൂപയായി. കേരളത്തിലെ പേപ്പർ മില്ലുകൾ പലതും പൂട്ടി. കടലാസിന് ദൗർലഭ്യമുണ്ട്. കേരളത്തിൽ 90,000 പേർ ജോലിചെയ്യുന്ന ഈ മേഖലയ്ക്കായി സർക്കാർ കാര്യമായ സാമ്പത്തിക സഹായം നൽകിയില്ല. രണ്ടര വർഷമായി അച്ചടിനിരക്കിൽ വർധനയുണ്ടായില്ല. അച്ചടിമഷിയും രാസ വസ്തുക്കളും ഉൾപ്പെടെ അസംസ്കൃതവസ്തുക്കളുടെ വിലയും കൂടി. പരിഹാരമെന്ത് ? സർക്കാർ നൽകുന്ന അച്ചടിജോലികൾ പുറംകരാർ നൽകാതെ ചെറുകിട പ്രസ്സുകൾക്ക് നൽകുക. പ്രസ്സുടമകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, നിലവിലുള്ള വായ്പകൾക്ക് തിരിച്ചടവിൽ സാവകാശവും ഇളവുമനുവദിക്കുക. ക്ഷേമപദ്ധതികളിൽ പ്രസ്സ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തുക. വില കൂടിയ പേപ്പർ വാങ്ങുമ്പോൾ നിശ്ചിത നിരക്കിൽ സർക്കാർ സബ്സിഡി അനുവദിക്കുക. തമിഴ്നാട്ടിലേതുപോലെ സർക്കാർ പിന്തുണ ഈ ചെറുകിട സംരംഭങ്ങൾക്ക് നൽകുക. ജി.എസ്.ടി.ഏകീകരിക്കുക. സംസ്ഥാനത്ത് ആകെ പ്രസ്സുകൾ :4008.ജില്ലയിൽ- 406 (ബൈന്റിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ - 517).കോഴിക്കോട് ജില്ലയിലെ ജീവനക്കാർ- 17,600 (ജനുവരിയിലെ കണക്ക്)

from money rss https://bit.ly/3kjmR7t
via IFTTT

സെന്‍സെക്‌സ് 646 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. സെൻസെക്സ് 646 പോയന്റ് ഉയർന്ന് 38,840.32ലും നിഫ്റ്റി 171 പോയന്റ് നേട്ടത്തിൽ 11,449.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 889 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടമാണ് സൂചികകൾക്ക് കരുത്തേകിയത്. ബാങ്ക്, ധനകാര്യ ഓഹരികളിൽ നിക്ഷേപകർ താൽപര്യംകാണിച്ചതും വിപണിക്ക് തുണയായി. റിലയൻസിന്റെ വിപണമൂല്യം ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ഓഹരിവില ഏഴുശതമാനമുയർന്ന് 2,314.65ലെത്തി. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. എംആൻഡ്എം, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.92ശതമാനവും സ്മോൾ ക്യാപ് സൂചിക 1.27ശതമാനവും നേട്ടമുണ്ടാക്കി. Sensex ends 646 pts higher; Nifty settles at 11,449

from money rss https://bit.ly/2Fk10NZ
via IFTTT

സംശയകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക

റിസർവ് ബാങ്കിന്റെ നിരക്കുകൾ കുറക്കുന്നതിനെകുറിച്ച് അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. നിരക്കു കുറയ്ക്കുകയോ ഇതേരീതിയിൽ നിലനിർത്തുകയോ ചെയ്യണമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ തുല്യഎണ്ണം പേർ അഭിപ്രായപ്പെട്ടത്. നിരക്കു വർധിപ്പിക്കുമെന്ന് കരുതിയവർ ചെറിയൊരു വിഭാഗമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പത്തിലുള്ള ഉത്തരങ്ങൾ ഉണ്ടാകില്ലെന്നു സൂചിപ്പിക്കാനാണ് ഇതു ചൂണ്ടിക്കാട്ടിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി ആദ്യമായി ബാധിക്കാൻ തുടങ്ങിയപ്പോൾ സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുകയും വിപണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുക എന്നതിലായിരുന്നു റിസർവ് ബാങ്ക് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രാഥമിക ലക്ഷ്യം കൈവരിച്ചതോടെ പണപ്പെരുപ്പം, ധനകമ്മി, കറൻസിയുടെ ചാഞ്ചാട്ടം തുടങ്ങിയ മേഖലകളിലേക്കു ശ്രദ്ധചെലുത്താൻ തുടങ്ങി. ലോക്ഡൗൺ പിൻവലിച്ച് ഘട്ടംഘട്ടമായി സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഇത്. കഴിഞ്ഞ നാലു മാസത്തോളമായി പണപ്പെരുപ്പം റിസർവ് ബാങ്ക് കണക്കു കൂട്ടിയിരുന്ന ആറു ശതമാനത്തിനു മുകളിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭാവിപദ്ധതികൾ വിശകലനം ചെയ്യുമ്പോൾ പരിഗണിക്കേണ്ട രണ്ടുഘടകങ്ങളുണ്ട്. ഒന്നാമതായി വിതരണ ശൃംഖലകളിലുണ്ടായ തടസങ്ങളാണ് കഴിഞ്ഞ മാസങ്ങളിലെ പണപ്പെരുപ്പത്തിനു പ്രധാന കാരണമായത്. തുറന്നു കൊടുക്കലുകൾ ഘട്ടംഘട്ടമായി നടന്നതോടെ ചരക്കുനീക്ക പ്രശ്നങ്ങൾ മാറുകയും ഈ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടാൻ വഴിയൊരുങ്ങുകയും ചെയ്തു. രണ്ടാമതായി സാധാരണ നിലയിലുള്ള മൺസൂൺ ഭക്ഷ്യസാധന വില പിടിച്ചു നിർത്തുകയും പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകത്തെ കൈപ്പിടിയിലാക്കുകയും ചെയ്യും. ഇവ കണക്കെലെടുക്കുമ്പോൾ വരുന്ന ഏതാനും ത്രൈമാസങ്ങൾക്കുള്ളിൽ പണപ്പെരുപ്പം താഴേക്കുവരും. ഇവയിലൂടെ പണപ്പെരുപ്പത്തെ നേരിടാനാകുമെങ്കിലും വരും ത്രൈമാസങ്ങളിൽ വളർച്ച ഇത്തരത്തിലാകണമെന്നില്ല. നിരക്കു കുറക്കൽ നിർത്തിവെക്കുമെങ്കിലും വളർച്ചയ്ക്കു പിന്തുണ നൽകുന്നരീതിയിൽ കുറഞ്ഞ നിരക്കുകൾ ഉറപ്പുനൽകാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. പ്രവർത്തനരീതികളിലെ മാറ്റം പ്രയോജനപ്പെടുത്തി ഇതുറപ്പാക്കുന്ന മറ്റു പണഇതര മാർഗങ്ങളാവും റിസർവ് ബാങ്ക് പിന്തുടരുക. ഇത് ചെറുകിട നിക്ഷേപകരെ എങ്ങനെയാണു ബാധിക്കുക? ഇത്തരം സാഹചര്യത്തിൽ അവരെന്താണു ചെയ്യേണ്ട്ത്? പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമ്പോൾ നിക്ഷേപകർ തങ്ങളുടെ കാലാവധിയും നഷ്ടസാധ്യതാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതു തുടരണം. ഇതു ദീർഘകാല കാഴ്ചപ്പാടോടു കൂടിയുമാവണം. പലിശ ചക്രത്തിന്റെ പൂർണകാലത്തോളം ക്ഷമയോടെ കാത്തിരിക്കാനാവുന്ന നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാനാവുമെന്നാണ് ദീർഘകാല നിക്ഷേപത്തെ കുറിച്ചു പറയുമ്പോൾ പൊതുവായി പറയാനാവുന്നത്. ബാങ്കിങ്, പൊതുമേഖല പോലുള്ള ഇടക്കാല പദ്ധതികളും ഡൈനാമിക് ബോണ്ട് പദ്ധതികളും ഹൃസ്വകാല പദ്ധതികളെല്ലാം ഇതിനിടെ പരിഗണിക്കാം. അടിസ്ഥാന ഘടകങ്ങളിൽ ഉറച്ചുനിൽക്കുക എന്നതും ഉയർന്ന വായ്പാ നിലവാരം ഉണ്ട് എന്നതുമാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അടുത്തകാലത്ത് ഉയർന്ന നഷ്ടസാധ്യതയുള്ള പദ്ധതികളിലെ മോശമായ അനുഭവത്തെ തുടർന്ന് ഒരുവിഭാഗം നിക്ഷേപകർക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിൽ തന്നെയും നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട് മൊത്തതിൽ ആത്മവിശ്വാസം തന്നെയായിരുന്നു. ആംഫിയുടെ 2020 ജൂലൈയിലെ കണക്കുകൾ പ്രകാരം ഡെറ്റ് പദ്ധതികളിൽ 91,392 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. മിക്കവാറും ഡെറ്റ് പദ്ധതികളിൽ എക്കാലത്തേയും ഉയർന്നതിനോടടുത്തുള്ള ആസ്തികളായിരുന്നു ഉണ്ടായിരുന്നതും. നിക്ഷേപകർ കരുതലോടെ നീങ്ങുന്നതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഇതിൽ പ്രതിഫലിച്ചത്. ആസ്തികൾ വകയിരുത്തുന്നതിന് മുൻപ് എന്നത്തേക്കാളും പ്രാധാന്യം വർധിക്കുന്നൂ ഏന്നതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളിലൂടെ കാണാനാവുന്നത്. ഡെറ്റ് പദ്ധതികൾക്കിടയിൽതന്നെ വിവിധ നിക്ഷേപ ആവശ്യങ്ങൾക്കനുസൃതമായും വിവിധ നിക്ഷേപ കാലഘട്ടങ്ങൾക്കുതകുംവിധവും തെരഞ്ഞെടുക്കാനാവുന്ന വിഭാഗങ്ങളുണ്ട്. ഇവയുടെ കാര്യത്തിലും കൃത്യമായ തീരുമാനമെടുക്കാനാവുന്നില്ലെങ്കിൽ എസ്ഐപി മികച്ചൊരു മാർഗമായിരിക്കും. അതിലൂടെ വിവിധ ഘങ്ങളിലെ നിക്ഷേപത്തിന്റെ നേട്ടം സ്വന്തമാക്കാനുമാവും. (മിറൈ അസറ്റ് മാനേജേഴ്സ് ഇന്ത്യയുടെ ഫിക്സ്ഡ് ഇൻകംവിഭാഗത്തിലെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/35rH32z
via IFTTT

വായ്പ മൊറട്ടോറിയം: സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

വായ്പ മൊറട്ടോറിയം കായളവിൽ പലിശ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സെപ്റ്റംബർ 28ന് വാദം പുനഃരാരംഭിക്കും. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ എൻപിഎ(നിഷ്ക്രിയ ആസ്തി)കളായി ഇനിയൊരുഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. എല്ലാഹർജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശംനൽകി. സെപ്റ്റംബർ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താൻ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിർത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്നതലത്തിലാണ് സർക്കാർ ചർച്ചകൾ നടത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എല്ലാമേഖലയ്ക്കും ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തിൽ തിടുക്കത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നകാര്യത്തിൽ ജാഗ്രതവേണമെന്നും മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. പലിശയിന്മേൽ പലിശ ഈടാക്കരുതെന്ന് ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസർവ് ബാങ്ക് ജൂൺ നാലിന് കോടതിയെ അറിയിച്ചിരുന്നു.

from money rss https://bit.ly/35pa3YO
via IFTTT

Ninte Kannil Virunnu Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol


Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Anthimegham Vinniluyarthi
Ninte Kavilin Kumkumam

Anthimegham Vinniluyarthi
Ninte Kavilin Kumkumam
Raaga Madhuram Nenjilaruli
Remya Maanasa Sangamam
Vaana Ganga Thazhe Vannu
Praana Saghi En Jeevanil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Thaamara Kuda Neerthi Ninnu
Tharala Hridaya Sarovaram
Thaamara Kuda Neerthi Ninnu
Tharala Hridaya Sarovaram
Chinthu Padi Mandha Pavanan
Kayyilenthi Chaamaram
Pulaka Mukulam Vidarnnu Ninnu
Preyasi Nin Meniyil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal


* This article was originally published here

Wednesday, 9 September 2020

ജിയോയുടെ മാതൃകയില്‍ റിലയന്‍സ് റീട്ടെയിലും നിക്ഷേപം സമാഹരിക്കുന്നു: ലക്ഷ്യം 63,000 കോടി

ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്. കെകെആറുമായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ 15ശതമാനം ഉടമസ്ഥതാവകാശം കൈമാറാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 63,000 കോടി രൂപയാകും സമാഹരിക്കുക. ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പടെയുള്ള വൻകിട വിദേശകമ്പനികളുമായാണ് ചർച്ച പുരോഗമിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല. ഫേസ്ബുക്ക്, എൽ കാട്ടർടൺ, പിഐഎഫ്, കെകെആർ ഉൾപ്പടെ 13 കമ്പനികളാണ് 20 ബില്യൺ ഡോളർ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30ശതമാനം ഓഹരിയാണ് ഭാവിയിൽ ഇവർക്ക് ലഭിക്കുക. Reliance Retail may go the JPL way; to raise Rs 63,000 cr

from money rss https://bit.ly/3387RC4
via IFTTT

സ്വര്‍ണവില പവന് 80 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച പവന് 240 രൂപകൂടി 37,840 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 1,945.20 നിലവാരത്തിലെത്തി. ഡോളർ തളർച്ചനേരിട്ടതും കോവിഡ് വാക്സിൻ വൈകുന്നതുമാണ് സ്വർണവില വീണ്ടും വർധിക്കാനിടയാക്കിയത്.

from money rss https://bit.ly/33hqraX
via IFTTT

അതിര്‍ത്തിയിലെ സംഘര്‍ഷം: ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി ഇന്ത്യ നിർത്തുന്നു. ലോകത്തത്തന്നെ ഏറ്റവുംവലിയ പട്ടുനൂൽ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. ചൈനയിൽനിന്ന് പട്ടുനൂൽ ഇറക്കുമതിചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയർത്തുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴിൽ സമിതിയുടെ മുമ്പാകെയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അടുത്ത ഒരുവർഷത്തിനുള്ളിൽ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിർത്തും. രാജ്യത്ത് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ് നേരത്തെതന്ന വിമർശനത്തിന് വിധേയമായിട്ടുള്ളതാണ്. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കും ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 9.9 കോടി ഡോളർ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്. മുൻവർഷത്തേക്കാൾ 31ശതമാനംകുറവാണിത്. Chinese silk yarn next on govt's radar amid surge in border tensions

from money rss https://bit.ly/3ihEl3p
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 250 പോയന്റ് ഉയർന്ന് 38,450ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 11,350ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1228 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 237 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. വായ്പ മൊറട്ടോറിയം വിഷയത്തിൽ സുപ്രീംകോടതിയിൽ വാദംകേൾക്കാനിരിക്കെയാണ് വിപണിയിൽ നേട്ടം. ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, റിലയൻസ്, മാരുതി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ്, ജെആൻഡ്കെ ബാങ്ക് തുടങ്ങി 74 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RhZ7Up
via IFTTT

Pranayakadha Paadi Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : 
Mohan Sitara
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol, Sangeetha

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Ni Sa Ga Ma Pa
Ni Sa Ga Ma Pa

En Maanasam Pon Veenayaay Meettuvaano Vannu Nee
En Jeevitham Kalhaaramaay Maattuvaano Vannu Nee
Omalkinaave...
Raagangalum Pon Pookkalum Chundilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Swapnangal Than Poovaadiyil Premagaanam Paadi Nee
Ennormma Than Manvediyil Hemalathayaay Aadi Nee
Poovennilaave...
Raagangalum Mohangalum Nenjilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil



* This article was originally published here

സെന്‍സെക്‌സ് 171 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 171 പോയന്റ് നഷ്ടത്തിൽ 38,193.92ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1802 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.28ശതമാനവും സ്മോൾ ക്യാപ് സൂചിക 0.94ശതമാനവും താഴ്ന്നു. എസ്ബിഐ, ഗെയിൽ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, ഐടിസി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, സിപ്ല, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഗ്രാസിം, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. യുഎസിലെ ടെക്നോളജി ഓഹരികൾ വൻതോതിൽ താഴ്ന്നത് ആഗോള വ്യാപകമായി സൂചികകളെ ബാധിച്ചു. മറ്റ് ഏഷ്യൻ സൂചികകളും യൂറോപ്യൻ വിപണിയും നഷ്ടത്തിലായിരുന്നു. Sensex, Nifty close in the red

from money rss https://bit.ly/2GKxBNy
via IFTTT