121

Powered By Blogger

Tuesday, 4 January 2022

തീവണ്ടിയോട്ടം 2030-ൽ കാർബൺരഹിതമാക്കും

തൃശ്ശൂർ: രാജ്യത്തെ തീവണ്ടിയോട്ടം 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള ഊർജിത നടപടികളിലേക്ക് റെയിൽവേ. ഡീസൽ എൻജിനുകൾ തീർത്തും ഇല്ലാതാക്കലാണ് ഇതിൽ പ്രധാനം. ദിവസേന രാജ്യത്ത് ഓടുന്ന 13,555 തീവണ്ടികളിൽ 37 ശതമാനം ഇപ്പോൾ ഡീസൽ എൻജിനാണ്. ബാക്കി വൈദ്യുതിയിലാണ്. വർഷംതോറും ശരാശരി 500 ഡീസൽ എൻജിനുകളാണിപ്പോൾ ഒഴിവാക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെ രാജ്യത്ത് 570 ഡീസൽ എൻജിനുകൾ മാറ്റി പകരം വൈദ്യുതി എൻജിനുകളാക്കിയിട്ടുണ്ട്. വരുന്ന മാർച്ചോടെ 981-ലേക്ക് എത്തിക്കാനാണ് ലക്ഷ്യം. രാജ്യത്തെ കാർബൺ പുറംതള്ളലിൽ 12 ശതമാനം ഗതാഗത സംവിധാനങ്ങളിലൂടെയാണ്. ഇതിൽ നാലു ശതമാനം റെയിൽവേയിലൂടെയും. രാജ്യത്തെ എല്ലാ റൂട്ടുകളും 2024-ൽ വൈദ്യുതീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറും. രാജ്യത്തെ 45,881 കിലോമീറ്റർ റൂട്ടാണ് ഇതുവരെ വൈദ്യുതീകരിച്ചിരിക്കുന്നത്. മൊത്തം റൂട്ടിന്റെ 71 ശതമാനം വരും ഇത്. ഡെൽഹിയും പശ്ചിമ ബംഗാളുമാണ് 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ച സംസ്ഥാനങ്ങൾ. കേരളത്തിലെ 81.82 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി, ഷൊർണൂർ-നിലമ്പൂർ, കൊല്ലം-ചെങ്കോട്ട റൂട്ടുകളിലാണ് ബാക്കിയുള്ളത്. കൊല്ലം- ചെങ്കോട്ട റൂട്ടിൽ പണികൾ തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് വൈദ്യുതീകരണക്കാര്യത്തിൽ ഏറ്റവും പിന്നിൽ. കേരളത്തിൽ ഇലക്ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി എറണാകുളത്ത് ഒരു ലോക്കോഷെഡ് ഉടൻ സ്ഥാപിക്കുന്നുണ്ട്. റെയിൽവേയിൽ ഉപയോഗിക്കുന്ന വൈദ്യുതിയും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയാണ് 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള നടപടികളിലെ മറ്റൊന്ന്. 20 ഗിഗാ ഹേർട്സിന്റെ സോളാർ വൈദ്യുതി റെയിൽവേക്ക് പദ്ധതിയുണ്ട്. 1.7 മെഗാ ഹേർട്സിന്റെ സോളാർ പ്ലാന്റ് മധ്യപ്രദേശിലെ ബിനയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെ ദീവാനയിലും ഛത്തീസഗഢിലെ ഭിലായിയലും സോളാർ പ്ലാന്റുകൾ നിർമാണഘട്ടത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുടെ സബ്സ്റ്റേഷനുകളോടു ചേർന്ന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്.

from money rss https://bit.ly/3sZqQxu
via IFTTT

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ മാസം 22 ഷോറൂമുകൾ തുറക്കും

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജനുവരിയിൽ 22 പുതിയ ഷോറൂമുകൾ തുറക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. 10 എണ്ണം ഇന്ത്യയിലും 12 എണ്ണം വിദേശത്തുമാണ്. 800 കോടിയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയിട്ടുളളത്. ഇതിലൂടെ അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവുംവലിയ ജൂവലറി ഗ്രൂപ്പ് ആവാനാണ് മലബാർ ലക്ഷ്യമിടുന്നത്. ജനുവരി എട്ടിന് ബെംഗളൂരുവിലും ഒൻപതിന് മഹാരാഷ്ട്രയിലെ സോളാപ്പുരിലും 13-ന് തെലങ്കാനയിലെ സിദ്ദിപ്പേട്ടും മലേഷ്യയിലെ സെറിബാനിലും 14-ന് തിരുപ്പൂരിലും 20-ന് മലേഷ്യയിലെ പെനാങ്ങിലും, 21-ന് ബെംഗളൂരു എച്ച്.എസ്.ആറിലും 22-ന് ഉത്തർപ്രദേശ് വാരാണസിയിലും ഖത്തറിലും ഒമാനിലും 27-ന് ഛത്തീസ്ഗഢിലും 28-ന് പുണെയിലും 29-ന് ഷാർജയിലും ദുബായിലും 30-ന് ഹരിയാണയിലും ഡൽഹിയിലും ഷോറൂമുകൾ തുറക്കും. ദുബായ് ഗോൾഡ് സൂക്കിൽ മൂന്നു ഷോറൂമുകളുണ്ടാവും. ബെംഗളൂരുവിലേത് ആർട്ടിസ്ട്രി ഷോറൂമാണ്. ഇന്ത്യയിൽ നിർമിക്കുക, ലോകത്ത് വിപണനംചെയ്യുക എന്നതാണ് കമ്പനിയുടെ നയമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. 10 രാജ്യങ്ങളിൽ ശക്തമായ സാന്നിദ്ധ്യമുള്ള സ്ഥാപനത്തിന് 287 ഷോറൂമുകളുണ്ട്. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം, ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർമാരായ ഒ. അഷർ, ഷംലാൽ അഹമ്മദ് എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3zv1icD
via IFTTT

സെന്‍സെക്‌സില്‍ 673 പോയന്റ് നേട്ടം: നിഫ്റ്റി 17,800കടന്നു |Market Closing

മുംബൈ: പുതുവർഷത്തിലെ രണ്ടാംദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 672.71 പോയന്റ് ഉയർന്ന് 59,855.93ലും നിഫ്റ്റി 179.60 പോയന്റ് നേട്ടത്തിൽ 17,805.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടത്തോടൊപ്പം മുന്നോട്ടുപോകാൻ വിപണിക്ക് കഴിഞ്ഞു. കോവിഡ്വർധിക്കുകയാണെങ്കിലും സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതിനാൽ വിപണിയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലുകൾ വിപണിയെ സ്വാധീനിച്ചു. എൻടിപിസി, ഒഎൻജിസി, എസ്ബിഐ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ, ഫാർമ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമില്ല. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.39ശതമാനം ഉയർന്നു.

from money rss https://bit.ly/3zm9KLr
via IFTTT

ഈ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ 7.3ശതമാനംവരെ പലിശ ലഭിക്കും

പലിശ പരിമിതമാണെങ്കിലും സുരക്ഷ മുൻനിർത്തിയാണ് മിക്കവാറുംപേർ ബാങ്ക് എഫ്ഡിയിൽ നിക്ഷേപംനടത്തുന്നത്. വിലക്കയറ്റവരുമായി താരതമ്യംചെയ്യുമ്പോൾ നേട്ടമില്ലെന്നതാണ് ബാങ്ക് നിക്ഷേപത്തിന്റെ പരിമിതി. നിക്ഷേപിച്ചതുക നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പലിശനേടാമെന്നാകും പിന്നെ ചിന്ത. കോവിഡിനുശേഷമാണ് പലിശ നിരക്കിൽ എക്കാലത്തെയും ഇടിവുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കായി താരതമ്യേന കൂടുതൽ പലിശ നൽകുന്ന നിക്ഷേപ പദ്ധതികൾ ബാങ്കുകൾ അവതരിപ്പിച്ചു. ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം. 1. മൂന്നുവർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 7.30ശതമാനം പലിശയാണ്. നിലവിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പടെയുള്ളവയിൽ ഏറ്റവും കൂടുതൽ പലിശയാണ് സൂര്യോദയ് നൽകുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുവർഷം കഴിയുമ്പോൾ 1.24 ലക്ഷം രൂപ ലഭിക്കും. 2. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 7.25ശതമാനമാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.24 ലക്ഷം രൂപയാണ് ലഭിക്കുക. 3. മുതിർന്ന പൗരന്മാർക്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് യെസ് ബാങ്ക് നൽകുന്നത് ഏഴുശതമാനം പലിശയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.23ലക്ഷം രൂപ ലഭിക്കും. 4. സമാന കാലാവധിയുള്ള നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.80ശതമാനം പലിശയാണ്. ഒരു ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.22 ലക്ഷം ലഭിക്കും. 5. എയു സ്മോൾ ഫിനാൻസ് ബാങ്കിലാകട്ടെ 6.75ശതമാനം പലിശയാണ് ലഭിക്കുക. കൂടുതൽ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ബാങ്കുകൾ താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ(ഡിഐസിജിസി)അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഓരോ ബാങ്കിലെയും പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/31mmwga
via IFTTT

Monday, 3 January 2022

5ജി: വിശ്വസനീയമായ വിദേശ കമ്പനികളില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ ജിയോയ്ക്ക് അനുമതി

എറിക്സൺ, നോക്കിയ, സിസ്കോ, ഡെൽ തുടങ്ങിയ കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ റിലയൻസ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് അനുമതി നൽകി. ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും എറിക്സൺ ഉൾപ്പടെയുള്ള കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നാണ് ഉപകരണങ്ങൾ വാങ്ങുക. വിശ്വസ്തതയുള്ള കമ്പനികളിൽനിന്ന് വാങ്ങാമെന്നാണ് നിർദേശം. ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിർമാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്. അതേസമയം, റിലയൻസ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത്. സാംസങിന്റെ ഉപകരണങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. 4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പരീക്ഷണം നടത്തുന്നതിനും ഇതേ കമ്പനിയുടെ ഉപകരണങ്ങളാണ് ജിയോ താൽക്കാലികമായി പ്രയോജനപ്പെടുത്തിയത്. അതോടൊപ്പംതന്നെ 5ജിക്കായി സ്വന്തം സാങ്കേതിക വിദ്യ ജിയോ വികസിപ്പിക്കുകയുംചെയ്തിട്ടുണ്ട്. അതിനിടെ, ഉപകരണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവൈ ടെക്നോളജീസിനോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ കമ്പനികളുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിൽ കമ്പനികൾ ഒരുചുവടുകൂടി മുന്നോട്ടുവെച്ചുവെന്നുപറയാം. Jio gets approval to buy 5G gear from trusted vendors.

from money rss https://bit.ly/32Wmg88
via IFTTT

രണ്ടാംദിവസവും നേട്ടം: നിഫ്റ്റി 17,700നരികെ|Market Opening

മുംബൈ: പുതുവർഷത്തിൽ രണ്ടാംദിവസവും സൂചികകളിൽ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെനേട്ടം നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സെൻസെക്സ് 167 പോയന്റ് നേട്ടത്തിൽ 59,350ലും നിഫ്റ്റി 48 പോയന്റ് ഉയർന്ന് 17,673ലുമാണ് വ്യാപാരം ആരംഭിച്ചത്. എൻടിപിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4ശതമാനവും 0.6ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qLXsrJ
via IFTTT

വിപണിയില്‍ ന്യൂ ഈയര്‍: സെന്‍സെക്‌സ് 929 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 17,600ന് മുകളില്‍| Closing

മുംബൈ: പുതുവർഷത്തിലെ വ്യാപാര ദിനത്തിൽമികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയന്റ് ഉയർന്ന് 17,647.44ലുമെത്തി. ജിഎസ്ടി വരുമാനം, നിർമാണമേഖലയിലെ പിഎംഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടർച്ചയായ ആറാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കുമുകളി(1.29 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ വരുമാനം)ലെത്തി. നിർമാണ മേഖലയിലെ പിഎംഐ 50നുമുകളിലുമാണ്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽവർധനവുണ്ടെങ്കിലും അടച്ചിടൽ ഉൾപ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തിൽ വില്പന കൂടുമെന്ന പ്രതീക്ഷയിൽ ഓട്ടോ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.5ശതമാനം ഉയർന്നു. ഐഷർ മോട്ടോഴ്സാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില അഞ്ചുശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ 1-3ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 2.3ശതമാനം ഉയർന്നു. ഐടി, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. Sensex above 59K, up 929 pts; Nifty atop 17,600.

from money rss https://bit.ly/3FSXlkp
via IFTTT

കുട്ടികളിൽ എങ്ങനെ സമ്പാദ്യശീലം വളർത്താം?

പബ്ജി കളിക്കാൻ അമ്മയറിയാതെ അക്കൗണ്ടിൽനിന്ന് മകൻ ഒരുലക്ഷത്തിലേറെ രൂപ പിൻവലിച്ചത് ഈയിടെ വാർത്തയായിരുന്നു. അക്കൗണ്ടിൽനിന്ന് തുടർച്ചയായി പണംനഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സൈബർ പോലീസിൽ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യംവെളിച്ചത്തുവന്നത്. രാജ്യത്ത് ഏറ്റവുംകൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്കാണെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ സർവെ റിപ്പോർട്ടും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വളർന്നുവരുന്ന പ്രായത്തിൽതന്നെ പണത്തിന്റെമൂല്യത്തെക്കുറിച്ചും ചെലവുചെയ്യലിനെക്കുറിച്ചും അവബോധം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇക്കാര്യങ്ങൾ മുന്നോട്ടുവെക്കുന്നത്. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള അറിവുകൾ കൈമാറേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. എപ്പോൾ തുടങ്ങാം സാമ്പത്തികകാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ നിശ്ചിതപ്രായമൊന്നും നിർദേശിക്കാൻ കഴിയില്ല. വീട്ടിലെ സാമ്പത്തികകാര്യങ്ങളിൽ അല്പാൽപമായി ഇടപെടുത്തി അതിന് തുടക്കമിടാം. ഷോപ്പിങിന് പോകുമ്പോൾ ഇടക്കൊക്കെ അവരെയുംകൂട്ടാം. സമ്പാദ്യവുമായി ബന്ധപ്പെട്ട സ്റ്റോറി ബുക്കുകൾ വായിക്കാൻ കൊടുക്കാം. അധ്വാനത്തിന്റെഫലം വീട്ടിലെ ചെറിയ ജോലികൾ ഏൽപ്പിക്കുകയും അതിന് പ്രതിഫലമായി പണംനൽകുകയുംചെയ്യാം. പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ ഒതുക്കിവെക്കൽ, കാറ് കഴുകൽ തുടങ്ങിയവ അവരെ ഏൽപിക്കാം. പണത്തിന്റെ മൂല്യം മനസിലാക്കാൻ അധ്വാനം ഉപകരിക്കും. ലഭിക്കുന്ന പണം കാശുകുടുക്കയിൽ സൂക്ഷിക്കാൻ ശീലിപ്പിക്കണം. രണ്ടോ മൂന്നോ മാസംകഴിയുമ്പോൾ കുടുക്കയിൽനിന്ന് പണമെടുത്ത്, പലപ്പോഴായി അതിൽ നിക്ഷേപിച്ച തുകയിലെ വളർച്ച അവരെ ബോധ്യപ്പെടുത്താം. പോക്കറ്റ് മണിയായ നൽകുന്ന പണത്തിലെ ഒരുഭാഗവും ഇത്തരത്തിൽ നിക്ഷേപിക്കാൻ പരിശീലിപ്പിക്കാം. കുറച്ചുകൂടി വലുതാകുമ്പോൾ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. അവരുടെ ആവശ്യങ്ങൾക്കായി ചെറിയതോതിൽ ചെലവഴിക്കുകയുംചെയ്യാം. 18 വയസ്സ് പിന്നിടുംമുമ്പ് സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് അത്യാവശ്യധാരണ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടാകണം. പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിന് ചേരുമ്പോഴേക്കും നിക്ഷേപലോകത്തേക്ക് അവരെ നയിക്കാനാകാണം. മിതത്വം പാലിച്ച് ഭാവിയിലെ ആവശ്യങ്ങൾക്കായി സമ്പത്ത് സമാഹരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക. സാമ്പത്തിക ലക്ഷ്യങ്ങൾ ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കാൻ അവരെ സഹായിക്കാം. ചെലവാക്കാൻ മാത്രമുള്ളതല്ല സമ്പാദിക്കാനുമുള്ളതാണ് പണമെന്നും ബാധ്യപ്പെടുത്താം. കടംവാങ്ങിയോ ബാങ്ക് വായ്പയെടുത്തോ അല്ല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്ന് പറഞ്ഞുകൊടുക്കാം. കളിപ്പാട്ടം, കോമിക് പുസ്തകം എന്നിവ വാങ്ങുന്നതായിരിക്കണം തുടക്കത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ. കുറച്ചുകൂടി വലുതായാൽ രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാർഡ് നൽകാം. എല്ലാറ്റിനുമുപരി കുട്ടികൾ സമ്പാദ്യശീലമുള്ളവരും ചെലവുചെയ്യലിൽ മിതത്വം സൂക്ഷിക്കുന്നവരുമാകണമൈന്ന് ആഗ്രഹിക്കന്നുണ്ടെങ്കിൽ അതിന് ഏറ്റവും മികച്ചമാർഗം അവർക്ക് മാതൃകയാകുകയെന്നതാണ്. ബുദ്ധിപൂർവം ചെലവഴിക്കുന്നതും വരുമാനത്തിൽനിന്ന് ഒരുഭാഗം നിക്ഷേപിക്കുന്നതും അവർ കാണട്ടെ. പഠിപ്പിക്കുന്നതിനേക്കാൾ ചെയ്ത് കാണിക്കുന്നതാണ് എളുപ്പത്തിൽ കുട്ടികളുടെ മനസിൽ പതിയുക. കുട്ടികൾ ബുദ്ധിമുട്ടില്ലാതെതന്നെ ആ പാത പിന്തുരുകയുംചെയ്യും. ആവശ്യഘട്ടങ്ങളിൽ വിദഗ്ധോപദേശം നൽകിയാൽ മതിയാകും. 2021 ഒക്ടോബർ ഒന്നാംലക്കംഗൃഹലക്ഷ്മിയിൽ മണി ടൂ കോളത്തിൽ പ്രസിദ്ധീകരിച്ചത് antonycdavis@gmail.com

from money rss https://bit.ly/3eMjZPq
via IFTTT

നികുതിവെട്ടിപ്പ്: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സില്‍നിന്ന് 49.2 കോടി ഈടാക്കി

മുംബൈ: വൻതോതിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് ജിഎസ്ടി വകുപ്പ് ക്രിപ്റ്റോകറൻസി സേവനദാതാക്കളായ വാസിർഎക്സിൽനിന്ന് പിഴയും പലിശയും ഉൾപ്പടെ 49.20 കോടി ഈടാക്കി. രാജ്യത്തെ ഏറ്റവുംവലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർഎക്സ് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. രൂപയിലും സ്വന്തം ക്രിപ്റ്റോകറൻസിയായ വിആർഎക്സിലുമാണ് വാസിർഎക്സ് സേവനത്തിന് നിരക്ക് ഈടാക്കിയിരുന്നത്. വാങ്ങുന്നവരിൽനിന്നും വിൽക്കുന്നവരിൽനിന്നുംരൂപയിലാണെങ്കിൽ 0.2ശതമാനവും വിആർഎക്സിലാണെങ്കിൽ 0.1ശതമാനവുമായിരുന്നുകമ്മീഷൻ. ട്രേഡിങ് കമ്മീഷൻ, ഡെപ്പോസിറ്റ് ഫീസ്, പിൻവലിക്കൽ ഫീസ് എന്നിവയ്ക്ക് സേവനനിരക്ക് ഈടാക്കിയിരുന്നുവെങ്കിലും രൂപയിൽ ഈടാക്കിയിരുന്ന ഇടപാടിനുള്ള കമ്മീഷനുമാത്രമാണ് ജിഎസ്ടി അടച്ചിരുന്നത്. വിആർഎക്സിൽ നടത്തിയ ഇടപാടുകൾക്ക് ജിഎസ്ടി നൽകിയിരുന്നില്ല. ഇടപാട് ഫീസിന് 18ശതമാനം ജിഎസ്ടി പ്രകാരം 40.5കോടി രൂപയാണ് നൽകേണ്ടയിരുന്നത്. ഡിസംബർ 30വരെയുള്ള പലിശയും പിഴയുമൾപ്പടെ 49.2 കോടി രൂപയാണ് ഈടാക്കിയതെന്ന് നികുതി വകുപ്പ് അറിയിച്ചു. നികുതിവെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം, നികുതിവെട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യവസ്ഥകളിലെ വ്യാഖ്യാനത്തിലുള്ള അവക്തതമൂലമാണ് നികുതി കണക്കാക്കുന്നതിൽ വ്യത്യാസംവന്നതെന്നും വാസിർഎക്സ് പ്രതിനിധി അറിയിച്ചു. ഇ-കൊമേഴ്സ്, ഓൺലൈൻ ഗെയിം, എൻഎഫ്ടി തുടങ്ങിയ മേഖലകളിലെ നികുതി വെട്ടിപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയിലെ ജിഎസ്ടി അന്വേഷണസംഘം.

from money rss https://bit.ly/3znSgOO
via IFTTT

Sunday, 2 January 2022

2022ലെ ആദ്യവ്യാപാര ദിനത്തില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,500 നിലവാരത്തില്‍

മുംബൈ: പുതിയ വർഷത്തിലെ ആദ്യവ്യാപാരദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി. സെൻസെക്സ് 300 പോയന്റ് ഉയർന്ന് 58,554ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 17,449ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സൺ ഫാർമ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/34kQvXf
via IFTTT

Friday, 31 December 2021

സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ്‌ചെയ്തു: 2021ല്‍ സെന്‍സെക്‌സ് കുതിച്ചത് 22ശതമാനം

മുംബൈ: 2021ലെ അവസാനദിനത്തിൽ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ജിഎസ്ടി തൽക്കാലം കൂട്ടേണ്ടെന്ന് തീരുമാനിച്ചതോടെ ടെക്സ്റ്റൈൽ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 459.50 പോയന്റ് ഉയർന്ന് 58,253.82ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തിൽ 17,354ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 2021ൽ സെൻസെക്സിലുണ്ടായ നേട്ടം 22ശതമാനമാണ്. നിഫ്റ്റിയാകട്ടെ 24.1ശതമാനവും ഉയർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, സിപ്ല, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-2ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു.

from money rss https://bit.ly/32E6Y8f
via IFTTT

വിലകൂടില്ല: തുണിത്തരങ്ങളുടെ ജിഎസ്ടി വർധന താൽക്കാലമില്ല

ന്യൂഡൽഹി: തുണിത്തരങ്ങളുടെ ജിഎസ്ടി വർധന തൽക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തിൽതന്നെ തുടരും. ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് അഞ്ചിൽനിന്ന് 12ശതമാനമായി ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളിൽനിന്നും ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും സമ്മർദമുണ്ടായതിനെതുടർന്നാണ് വർധന തൽക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വർധന പിൻവലിച്ചിട്ടില്ല. ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതൽ കൂടും. വെള്ളിയാഴ്ച ചേർന്ന പ്രത്യേക ജിഎസ്ടി കൗൺസിൽ ടെക്സ്റ്റൈൽ മേഖലയിലെ നിരക്ക് വർധനമാത്രമാണ് ചർച്ചചെയ്തത്. ധനമന്ത്ര നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേർന്നത്. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സെപ്റ്റംബർ 17ന് ചേർന്ന ഡിഎസ്ടി കൗൺസിൽതീരുമാനിച്ചിരുന്നത്. നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. GST Council has decided to defer the hike in GST rate on textiles (from 5% to 12%). The Council will review this matter in its next meeting in February 2022: Bikram Singh, Industry Minister, Himachal Pradesh on GST Council meeting in Delhi pic.twitter.com/3BM4MJxeFJ — ANI (@ANI) December 31, 2021 GST Council defers hike in GST on textiles.

from money rss https://bit.ly/3qFB1Eu
via IFTTT

സ്ത്രീകള്‍ക്ക് എങ്ങനെ മികച്ച ഓഹരി നിക്ഷേപകരാകാം?

ജോൺ ഗ്രേയുടെ പ്രസിദ്ധ പുസ്തകമായ 'മെൻ ആർ ഫ്രം മാഴ്സ്, വിമെൻ ആർ ഫ്രം വീനസ്' പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മനഃശാസ്ത്രപരമായ വ്യത്യാസങ്ങളിലേക്ക് വെളിച്ചംവീശുന്നു. ഇരുലിംഗക്കാരും തമ്മിലുള്ള പെരുമാറ്റ വൈജാത്യം ഏറെ പ്രകടമാണ്. പണം കൈകാര്യം ചെയ്യുന്നതിലും ധനപരമായ തീരുമാനങ്ങളെടുക്കുന്നതിലും ഈ വ്യത്യാസം കാണാൻ കഴിയും. പുരുഷന്മാർ കൂടുതൽ റിസ്കെടുക്കുന്ന, സാഹസിക സ്വഭാവമുള്ള നിക്ഷേപകരായിരിക്കുമ്പോൾ സ്ത്രീകൾ പൊതുവേ കൂടുതൽ കരുതലോടെ ലക്ഷ്യം മുൻനിർത്തിയുള്ള സമ്പാദ്യ-നിക്ഷേപ തീരുമാനങ്ങളെടുക്കുന്നവരാണ്. ആഗോളതലത്തിൽ ഓഹരിനിക്ഷേപത്തിൽ വലിയതോതിൽ പുരുഷ മേൽക്കോയ്മയുണ്ട്. എല്ലാ രാജ്യങ്ങളിലും സ്ത്രീകളായ നിക്ഷേപകരേക്കാൾ വളരെ കൂടുതലാണ് പുരുഷന്മാരുടെ എണ്ണം. 76 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും എന്നതാണ് ആഗോള അനുപാതം. ചൂസ് ബ്രോക്കർ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കൂടുതൽ വനിതാ നിക്ഷേപകരുള്ളത് ഫിലിപ്പീൻസിലാണ് - 44 ശതമാനം. ഇന്ത്യയിൽ 21 ശതമാനമാണിത്. ബ്രസീലിൽ 16, പാകിസ്താനിൽ 15, ബംഗ്ലാദേശിൽ 12 ശതമാനം എന്നിങ്ങനെ മാത്രമേ സ്ത്രീകൾ നിക്ഷേപ രംഗത്തുള്ളു. സാമ്പത്തികകാര്യങ്ങളിൽ സ്ത്രീകളുടെ പെരുമാറ്റത്തിലെ ചില സവിശേഷതകൾ ഇവയാണ്: സ്ത്രീകൾ സമ്പാദ്യത്തിൽ മുന്നിലാണ്, നിക്ഷേപങ്ങൾ നിശ്ചയാനുസൃതം പൊതുവേ, സമ്പാദിക്കുന്നതിൽ സ്ത്രീകൾ മിടുക്കികളാണ്. പണ്ടുകാലം മുതലേ അതങ്ങനെയാണ്. വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും, പണം ശ്രദ്ധിച്ചു ചെലവഴിക്കുന്നവരാണ് പെണ്ണുങ്ങൾ. കഴിയുന്നത്ര പണം മാറ്റിവെക്കാൻ അവർ ശ്രമിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം, വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം എന്നിവയ്ക്കു വേണ്ടിയാണ് അവർ പണം സമ്പാദിക്കുന്നത്. വനിതകൾക്കിടയിൽ ഈ വർഷം നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് കുട്ടികളുടെ വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹം എന്നീ ധനകാര്യ ലക്ഷ്യങ്ങൾക്കാണ് അവർ പ്രാമുഖ്യം നൽകിയിരിക്കുന്നത് എന്നതാണ്. വ്യക്തമായ ഈ ലക്ഷ്യബോധം സാമ്പത്തിക കാര്യങ്ങളിലുള്ള സ്ത്രീകളുടെ പെരുമാറ്റം പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിക്ഷേപകാര്യത്തിൽ സ്ത്രീകൾ പിന്നാക്കമാണ് പണം കരുതിവെക്കുന്നതിൽ മിടുക്കരാണെങ്കിലും നിക്ഷേപത്തിന്റെ കാര്യംവരുമ്പോൾ സ്ത്രീകൾ പിന്നിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾ മറ്റെല്ലാ ആസ്തി വർഗങ്ങളേയും പിന്തള്ളുന്നു എന്നതാണനുഭവം. എന്നാൽ, സ്ത്രീകളിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമേ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നുള്ളു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകൾപോലും നിക്ഷേപം സംബന്ധിച്ച തീരുമാനമെടുക്കാൻ ആശ്രയിക്കുന്നത് പുരുഷന്മാരായ പിതാവ്, ഭർത്താവ്, സഹോദരൻ, ബന്ധുക്കൾ എന്നിവരെയാണ്. ഞങ്ങളുടെ ഇടപാടുകാർ സാമ്പത്തിക സാക്ഷരതയുള്ളവരാണെങ്കിലും അവരിൽ വലിയൊരു വിഭാഗത്തിനുപോലും തീരുമാനങ്ങളെടുക്കുന്നത് ബന്ധുക്കളായ പുരുഷന്മാരാണ്. വനിതാ ഇടപാടുകാരിൽ 33 ശതമാനത്തിന്റെയും നിക്ഷേപ തീരുമാനങ്ങൾ പുരുഷന്മാരായ ബന്ധുക്കളുടേതാണ്. സ്ത്രീകൾ പൊതുവേ റിസ്ക്കെടുക്കാൻ വിമുഖരാണ് സാഹസികമായ നിക്ഷേപങ്ങൾ ഒഴിവാക്കുന്നവരാണ് പൊതുവേ സ്ത്രീകൾ. ഒരു ചെറു ന്യൂനപക്ഷമേ ഓഹരികളിൽ നിക്ഷേപിക്കുന്നുള്ളൂ. സാമ്പത്തിക സാക്ഷരതപുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകൾക്കിടയിൽ കുറവാണ്. സ്വർണവും ബാങ്ക് നിക്ഷേപവുമാണ് ഓഹരികളേക്കാൾ അവർക്ക് താത്പര്യം. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ആസ്തികൾ അവർക്ക് നഷ്ടമാകുന്നു എന്നാണിതിനർഥം. എടുത്തുചാടാതിരിക്കുന്നതിന് അതിന്റെ ഗുണങ്ങളുമുണ്ട്. സ്ത്രീകൾക്കിടയിൽ ട്രേഡർമാരും ഊഹക്കച്ചവടക്കാരും വളരെക്കുറച്ചേ ഉള്ളൂ. ഓഹരിവിപണിയിലെ ട്രേഡർമാരിലും ഊഹക്കച്ചവടക്കാരിലും മഹാഭൂരിപക്ഷത്തിനും പണം നഷ്ടപ്പെടുന്നു എന്നത് വസ്തുതയാണ്. സ്ത്രീകൾ ഊഹക്കച്ചവടം നടത്താത്തതിനാൽ പുരുഷ ട്രേഡർമാരെപ്പോലെ അവർക്ക് പണം നഷ്ടപ്പെടുന്നില്ല. ഇത് ഗുണവശം തന്നെയാണ്. മികച്ച നിക്ഷേപകരാകാൻ സ്ത്രീകൾക്ക് കെൽപ്പുണ്ട് 'ഓഹരിനിക്ഷേപത്തിൽ നിന്ന് പണമുണ്ടാക്കാൻ നിങ്ങൾക്ക് ഒരാളുടെ ബുദ്ധി മതി. പക്ഷേ, പത്തുപേരുടെ ക്ഷമവേണം'- എന്നത് ഓഹരി വിപണിയിലെ ഒരു ചൊല്ലാണ്. പുരുഷന്മാരേക്കാൾ ക്ഷമ കൂടുതലുള്ളവരാണ് സ്ത്രീകൾ എന്നത് വസ്തുതയാണ്. അതിനാൽ അവർക്ക് മികച്ച നിക്ഷേപകരാകാനും കഴിയും. എന്നാൽ, സാമ്പത്തിക സാക്ഷരത കുറഞ്ഞ സ്ത്രീകൾക്ക്്, പ്രത്യേകിച്ച് വ്യത്യസ്ത ആസ്തിവർഗങ്ങളെക്കുറിച്ചും അവയുടെ ലാഭനഷ്ട സാധ്യതകളെക്കുറിച്ചും അറിവു കുറവാണ്. ഓഹരിവിപണിയിലേക്ക് കൂടുതൽ വനിതകൾ എത്തുന്നു ചെറുകിട നിക്ഷേപകരുടെ എണ്ണത്തിലെ വൻ വർധന മഹാമാരിക്കുശേഷമുള്ള ഒരു പ്രതിഭാസമാണ്. വനിതാ ഇടപാടുകാരുടെ എണ്ണം കുത്തനെ കൂടിയതായി ബ്രോക്കർമാർ പറയുന്നു. ജിയോജിത്തിന്റെ ഉപഭോക്താക്കളിൽ ഇപ്പോൾ 29 ശതമാനം സ്ത്രീകളാണ്. ഇന്ത്യയിൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റെല്ലാ ആസ്തികളേയും ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട് ഓഹരികൾ. 1979-ൽ 100 ആയിരുന്ന ബി.എസ്.ഇ. സെൻസെക്സ് 16 ശതമാനം ശരാശരി വാർഷിക നേട്ടവുമായി 2021 ഒക്ടോബറിൽ 60,000 പോയിന്റിന് മുകളിലാണ്. ഇക്കാലയളവിലെ ഉപഭോക്തൃ സൂചികാ വിലക്കയറ്റമായ 7.35 ശതമാനത്തേക്കാൾ എട്ടു ശതമാനത്തിലധികം കൂടുതലാണിത്. സ്വർണം, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്തികളെ വ്യക്തമായി പിന്തള്ളിയിരിക്കുകയാണ് ഓഹരികൾ. ഗുണനിലവാരമുള്ള ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുകയും ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്താൻ ക്ഷമകാണിക്കുകയും ചെയ്യുന്നവരാണ് നല്ല നിക്ഷേപകർ. പുരുഷന്മാരേക്കാൾ കൂടുതൽ ക്ഷമയുള്ളവരാണ് സ്ത്രീകൾ എന്നതുകൊണ്ടുതന്നെ അവർക്ക് മികച്ച നിക്ഷേപകരാകാനും കഴിയും. സ്ത്രീകളുടെ ധനകാര്യ സാക്ഷരത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഓഹരിവിപണിയിലേക്കുള്ള കൂടുതൽ സ്ത്രീകളുടെ കടന്നുവരവ് ആരോഗ്യകരവും അഭിലഷണീയവുമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/32NIyJk
via IFTTT

ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേകയോഗം: തുണിത്തരങ്ങളുടെ നിരക്ക് വര്‍ധന പിന്‍വലിക്കുമോ?

ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന തുണിത്തരങ്ങളുടെ ജിഎസ്ടി വർധന പിൻവലിച്ചേക്കും. വ്യാപാരികളുടെ സമ്മർദത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ജനുവരി മുതൽ നിരക്ക് പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ഡിഎസ്ടി കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള ചെരുപ്പുകൾക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 18ശതമാനവുമാണ് നികുതി. ടെക്സ്റ്റൈൽ മേഖലയിലെ ജിഎസ്ടി വർധന ചർച്ചചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുള്ളത്. ഡൽഹി, ഗുജറാത്ത് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. Textile GST hike likely to be rolled back.

from money rss https://bit.ly/3zcj707
via IFTTT

അജ്മല്‍ബിസ്മിയില്‍ വന്‍ഓഫറുകളുമായി മെഗാ ഇയര്‍ എന്‍ഡ് സെയില്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നായ അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി ഇയർ എൻഡ് സെയിൽ. 10000 രൂപയുടെ പർച്ചേസുകളിൽ 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാവുന്നതാണ്. പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. 15000 രൂപ വരെയുളള മൊബൈൽ പർച്ചേസുകൾക്ക് പവർബാങ്കും, ഇയർഫോണും 30000 രൂപ വരെയുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് പവർബാങ്കും എയർപോഡും 30000 രൂപയ്ക്ക് മുകളിലുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് സ്മാർട്ട് വാച്ചും ലാപ്ടോപ് പർച്ചേസുകളിൽ സ്മാർട്ട് വാച്ച്, ബാഗ്, ആന്റിവൈറസ്, മൗസ് തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്. മൈ ലക്കി ഡേ ഓഫറിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളള സുവർണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ, ഹോം തീയറ്റർ തുടങ്ങിയവയെല്ലാം ഇയർ എൻഡ് സെയിലിന്റെ ഭാഗമാണ്. തിരഞ്ഞെടുത്ത ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം എച്ച്.പി കളർ പ്രിന്ററും തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം ബ്രാന്റഡ് സ്മാർട്ട്ഫോണും സൗജന്യമായി ലഭിക്കുന്നതാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്കുപുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 ഇഎംഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ്വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുതാണ്. തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾക്ക് മികച്ച കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽബിസ്മിക്കാവുന്നു.

from money rss https://bit.ly/32Rnr8E
via IFTTT

Thursday, 30 December 2021

മികച്ച ഫീച്ചറുകളുമായി ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി. സ്മാർട്ട് വെയറബിൾ പോർട്ട്ഫോളിയോയിലെ ടൈറ്റന്റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റൻ സ്മാർട്ട്. ടൈറ്റൻ സ്മാർട്ടിന്റെ പ്രാരംഭ വില 8995 രൂപയാണ്. ഫുൾ ടച്ച് ഇമ്മേഴ്സീവ് ക്രിസ്റ്റൽ ഡിസ്പ്ലെ, അലക്സ ബിൽറ്റ് ഇൻ, 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി, മൾട്ടി സ്പോർട്സ് മോഡുകൾ, നൂറിലധികം വാച്ച് ഫേയ്സുകൾ എന്നിങ്ങനെ ഒരു നിര ഫീച്ചറുകളുമായാണ് ടൈറ്റൻ സ്മാർട്ട് എത്തുന്നത്. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ, വിഒ2 മാക്സ്, ഹാർട്ട് റേറ്റ് മോണിറ്റർ, പീരിയഡ് ട്രാക്കർ, സ്ലീപ് ട്രാക്കർ, സ്ട്രെസ് മോണിറ്റർ എന്നിവയുമുണ്ട്. ഇതിനുപുറമെ പുതിയ വാച്ചിൽ നോട്ടിഫിക്കേഷൻ അലേർട്ട്, മ്യൂസിക് കൺട്രോൾ, കാമറ കൺട്രോൾ, വെതർ അലെർട്ട്, ഹെഡ്രേഷൻ അലെർട്ട് എന്നിവയുമുണ്ട്. ഫിറ്റ്നസ് അവബോധമുള്ള ആധുനിക ഉപയോക്താക്കൾക്ക് യോജിക്കുന്ന രീതിയിൽ പ്രവർത്തന മികവും മനോഹരമായ രൂപവും ഒത്തുചേർന്നതാണ് പുതിയ ടൈറ്റൻ സ്മാർട്ട് വാച്ച്. ഓനിക്സ് ബ്ലാക്ക്, ചാർക്കോൾ ബ്ലൂ, ചെസ്റ്റ്നട്ട് പിങ്ക് എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള സ്ട്രാപ്പുകളിലാണ് ടൈറ്റൻ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്. ടൈറ്റൻ സ്മാർട്ട് വേൾഡ് ആപ്പുമായി കണക്ട് ചെയ്യുന്നതിനും സാധിക്കും. ആൻഡ്രോയ്ഡ് വേർഷൻ 6.0 മുതൽ മുകളിലേയ്ക്കും ഐഒഎസ് വേർഷൻ 12.1 മുതൽ മുകളിലേയ്ക്കുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി കോംപാറ്റബിളുമാണ്. ഒരിടത്തുതന്നെ എല്ലാ പ്രവർത്തികളും ട്രാക്ക് ചെയ്യുന്നതിന് ആപ്പ് സഹായിക്കും.

from money rss https://bit.ly/3pFuYAw
via IFTTT

2021ലെ അവസാന വ്യാപാരദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: കലണ്ടർവർഷത്തെ അവസാന വ്യാപാരദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300നരികെയെത്തി. നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിൽനിന്നാണ് വെള്ളിയാഴ്ചയിലെ നേട്ടം. സെൻസെക്സ് 259 പോയന്റ് ഉയർന്ന് 58,054ലിലും നിഫ്റ്റി 77 പോയന്റ് നേട്ടത്തിൽ 17,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/3qEadVi
via IFTTT

ഈ മാറ്റങ്ങള്‍ ജനുവരി ഒന്നുമുതല്‍; അറിയാം വിശദമായി

പുതുവത്സരദിനംമുതൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ നിരക്കിലുംമറ്റും ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. പ്രധാനപ്പെട്ടവ ചുവടെ എ.ടി.എം. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം.വഴി പണമായും അല്ലാതെയും മാസം അഞ്ചും മറ്റുബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും ചെറുനഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി വരുന്ന ഇടപാടിന് ഇന്റർചേഞ്ച് ഫീസ് 20 എന്നത് 21 രൂപയാകും.. ജി.എസ്.ടി. പുറമേ. വാഹനവില കൂടും കാർ, ഇരുചക്ര വാഹനനിർമാതാക്കളിൽ മിക്കവരും വില കൂട്ടുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് (രണ്ടരശതമാനം വരെ), ടൊയോട്ട, ഹോണ്ട, സ്കോഡ, റെനോ, ഫോക്സ്വാഗൻ (രണ്ടുശതമാനത്തിനും അഞ്ചുശതമാനത്തിനും ഇടയിൽ), സിട്രൺ (മൂന്നുശതമാനം), മെഴ്സിഡീസ് ബെൻസ് (രണ്ടുശതമാനം), ഔഡി (മൂന്നുശതമാനം), ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ് (2000 രൂപ വരെ), ഡ്യുകാട്ടി, കാവസാക്കി തുടങ്ങിയ കമ്പനികൾ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ജി.എസ്.ടി.യിൽ മാറ്റം ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, മുച്ചക്ര വാഹനയാത്ര നടത്തുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി.കൂടി ഈടാക്കും. നേരത്തേ ഇത് കാറുകൾക്കുമാത്രമായിരുന്നു. ജി.എസ്.ടി.യിൽ പുതിയ രജിസ്ട്രേഷനും റദ്ദാക്കിയത് പുനഃസ്ഥാപിക്കാനും റീഫണ്ടിന് അപേക്ഷിക്കാനും ആധാർ നിർബന്ധം. ജി.എസ്.ടി.യിൽ വെളിപ്പെടുത്തിയ വില്പനപ്രകാരമുള്ള നികുതി അടച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അധികാരം. ഐ.പി.പി.ബി.യിൽ ഫീസ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ശാഖകളിൽ (ഐ.പി.ബി.ബി.) പണം കറൻസിയായി നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോൾ മാസം നാലിടപാട് സൗജന്യമായി തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും ഇടപാടു തുകയുടെ അരശതമാനം വരുന്ന തുക ഫീസായി നൽകണം. ഈടാക്കുന്ന കുറഞ്ഞ ഫീസ് 25 രൂപയായിരിക്കും. ഓൺലൈൻ ഭക്ഷണം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി. നൽകണം. നേരത്തേ ഹോട്ടലുകളിൽനിന്ന് ഈടാക്കിയിരുന്ന നികുതി ഉപഭോക്താക്കളിലേക്കുമാറ്റുകയാണ്. ഇതിനുപുറമേ ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടിവരും. ബാങ്ക് ലോക്കർ തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഉപഭോക്താവിന് ഇനി നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷികവാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരുത്തരവാദിത്വവും ഉണ്ടായിരുന്നില്ല. മൂന്നുവർഷം വാടക നൽകിയില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറന്ന് പരിശോധിക്കാം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശികൾക്ക് കൈമാറാം. അതിനുകഴിഞ്ഞില്ലെങ്കിൽ സുതാര്യമായ രീതിയിൽ ഇവ ഒഴിവാക്കാം. റിട്ടേൺ വൈകിയാൽ സമയപരിധി കഴിഞ്ഞ് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈടാക്കുന്ന പിഴ മുൻവർഷത്തെ 10,000 രൂപയിൽനിന്ന് 5,000 ആക്കി. വരുമാനം നികുതിവിധേയ പരിധിക്കു താഴെയാണെങ്കിൽ പിഴ നൽകേണ്ടതില്ല.

from money rss https://bit.ly/3qz980Z
via IFTTT

റിലയന്‍സും ടാറ്റ സ്റ്റീലും നഷ്ടംനേരിട്ടു; ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി |Market Closing

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ സൂചികകൾ. ഫ്യൂച്ചർ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകൾ നേരിയ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. സെൻസെക്സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തിൽ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വർഷാവസാനമായതിനാൽ നിക്ഷേകർ വിട്ടുനിന്നതും വിപണിയിൽ പ്രതിഫലിച്ചു. ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, യുപിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി, ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.22ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex, Nifty end flat; IT shares shine; Reliance, Tata Steel slip.

from money rss https://bit.ly/3HhREN6
via IFTTT

ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ നല്‍കിയത് 30ശതമാനത്തിലേറെ ആദായം: വിശദാംശങ്ങള്‍ അറിയാം

മ്യൂച്വൽ ഫണ്ട് കാറ്റഗറികളിൽ ജനപ്രിയമായ ഫ്ളക്സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകൾ 2021ൽ നിക്ഷേപകന് നൽകിയത് ശരാശരി 30ശതമാനം ആദായാം. 55 ഫണ്ടുകളാണ് ഫ്ളക്സി ക്യാപ് വിഭാഗത്തിലുള്ളത്. മൂന്നിലേറെ ഫണ്ടുകൾ ഒരുവർഷത്തിനിടെ 40ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 38 ഫണ്ടുകളാകട്ടെ 30ശതമാനത്തിലേറെയും. അതേസമയം, ബിഎസ്ഇ 500 ടിആർഐ സൂചികയിലെ നേട്ടം 29ശതമാനവുമാണ്. അടിസ്ഥാന സൂചികയിലെ നേട്ടത്തെ മറികടന്നത് 41ലേറെ ഫണ്ടുകളാണ്. അഞ്ചുവർഷത്തെ നേട്ടം പരിശോധിച്ചാൽ എട്ടിലേറെ ഫണ്ടുകൾ 20ശതമാനത്തിൽകൂടുതൽ നേട്ടമുണ്ടാക്കിയതായി കാണാം. ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച ആദായം ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്ന് നേടാൻ കഴിയും.

from money rss https://bit.ly/3z9Nggt
via IFTTT

Wednesday, 29 December 2021

ഇ-നോമിനേഷന്‍: അവസാന തിയതി ഇപിഎഫ്ഒ നീട്ടി

ന്യൂഡൽഹി:ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷൻ നടത്താനുള്ള അവസാന തിയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നീട്ടി. ഡിസംബർ 31നുശേഷവും നോമിനേഷൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്. ഡിസംബർ 31നകം ഇ-നോമിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വെബ്സൈറ്റിലെ തകരാർമൂലം നിരവധിപേർക്ക് നോമിനിയുടെ വിവരങ്ങൾ ചേർക്കാൻ കഴിഞ്ഞിരുന്നില്ല. എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പെൻഷൻ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം പ്രകാരം ആശ്രിതർക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷൻ നിർബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏർപ്പെടുത്തിയത്. Empower your family, file enomination. #EPFO pic.twitter.com/sY8EjuDjSs — EPFO (@socialepfo) December 29, 2021 EPFO extends last date for e-nomination.

from money rss https://bit.ly/32MeHRc
via IFTTT

തീരുമാനം മാറ്റി: ക്രിപ്‌റ്റോ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കില്ല

ക്രിപ്റ്റോ ആസ്തികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)തീരുമാനിച്ചു. ക്രിപ്റ്റോ കറൻസി ഇടപാട് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും വ്യക്തതവരാത്തതിനാലാണ് പുതിയ ഫണ്ടുകൾക്ക് അനുമതി നൽകേണ്ടന്ന തീരുമാനത്തിലെത്തിയത്. ക്രിപ്റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവിൽ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. ഇൻവെസ്കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട്(ഇൻവെസ്കോ കോയിൻഷെയേഴ്സ് ഗ്ലോബൽ ബ്ലോക്ക്ചെയിൻ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്)അവതരിപ്പിച്ചത്. സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബർ 24ന് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനംമാറ്റി. സച്ചിൻ ബെൻസാലിന്റെ നവി മ്യൂച്വൽഫണ്ട് ബ്ലോക്ക് ചെയിൻ ഇൻഡക്സ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കാൻ ലക്ഷ്യമിട്ട് പദ്ധതിരേഖ സെബിക്ക് സമർപ്പിച്ചിരുന്നു.

from money rss https://bit.ly/3pCVV7S
via IFTTT

വിപണിയില്‍ ചാഞ്ചാട്ടംതുടരുന്നു: നിഫ്റ്റി 17,200ന് താഴെ|Market Opening

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുർബലാവസ്ഥയാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒമിക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. സെൻസെക്സ് 184 പോയന്റ് താഴ്ന്ന് 57,621ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തിൽ 17,162ലുമാണ് വ്യാപാരം ആരംഭിച്ചത്. ശ്രീസിമെന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qE2GG5
via IFTTT

സെന്‍സെക്‌സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു: സണ്‍ ഫാര്‍മ നേട്ടമുണ്ടാക്കി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 90.99 പോയന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയന്റ് നഷ്ടത്തിൽ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഓഹരികളിൽ സൺ ഫാർമയാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഓഹരി വില 2.5ശതമാനം ഉയർന്നു. ആന്ധ്രയിൽ നിർമാണയൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനമാണ് കമ്പനിക്ക് നേട്ടമായത്. ഐടിസി, എസ്ബിഐ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. മെറ്റൽ, ബാങ്ക്, എനർജി, പവർ സെക്ടറുകളാണ് നഷ്ടംനേരിട്ടത്. ഓട്ടോ, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/345Yffv
via IFTTT

എൽഐസിയുടെ ഓഹരികൾ സ്വന്തമാക്കാൻ പാൻ അപ്‌ഡേറ്റ് ചെയ്യാം | Step by Step Guide

മുംബൈ: നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. നിശ്ചിത വിഹിതം ഓഹരികൾ പോളിസി ഉടമുകൾക്കും നീക്കിവെയ്ക്കും. ഓഹരികൾ സ്വന്തമാക്കാൻ പാൻ പോളിസി ഉടമകൾ പാൻവിരവങ്ങൾ നൽകേണ്ടതുണ്ട്. ഓൺലൈനായി പാൻ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? 1.https://bit.ly/3FHjZw4 എന്ന വെബ്സൈറ്റിലോhttps://licindia.in/Home/Online-PAN-Registrationലിങ്കിലോ ക്ലിക്ക് ചെയ്യുക. 2. പോളിസി നമ്പർ, പാൻ, ജനനതിയതി, ഇ-മെയിൽ ഐഡി എന്നിവ എടുത്തുവെയ്ക്കുക. 3. മുകളിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക. 4. നിലവിൽ പാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയും.https://bit.ly/3Hlr9Xm ക്ലിക്ക് ചെയ്യുക. എൽഐസി ഏജന്റിനെ സമീപിച്ച് വിവരങ്ങൾ കൈമാറിയും പാൻ അപ്ഡേറ്റ് ചെയ്യനാകും. 1956ലെ എൽഐസി ആക്ട് പ്രകാരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ സ്ഥാപിച്ചത്. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തനം. ഇന്ത്യക്കുപുറത്ത് യു.കെ, ഫിജി, മൗറീഷ്യസ് എന്നിവിടങ്ങളിൽ മൂന്ന് ശാഖകളുണ്ട്. ബഹറിൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്തസംരഭങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എൽഐസി പെൻഷൻ ഫണ്ട് ലിമിറ്റഡ്, എൽഐസി കാർഡ് സർവീസ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

from money rss https://bit.ly/3z50uuZ
via IFTTT

എം. പി. വിജയ്കുമാറും പ്രൊഫ. സെബാസ്റ്റ്യന്‍ മോറിസും ജിയോജിതിന്റെ സ്വതന്ത്ര ഡയറക്ടര്‍മാര്‍

കൊച്ചി: രാജ്യത്തെ മുൻനിര നിക്ഷേപ സേവന കമ്പനികളിലൊന്നായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം. പി. വിജയ്കുമാറിനേയും പ്രൊഫസർ സെബാസ്റ്റ്യൻ മോറിസിനേയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജയ്കുമാർ ഇപ്പോൾ സിഫി ടെക്നോളജീസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. ലണ്ടൻ കേന്ദ്രമായ ഇന്റർനാഷണൽ അക്കൗണ്ടിംഗ് സ്റ്റാന്റേർഡ്സ് ബോഡിന്റെ ഐഫ്ആർഎസ് കമ്മിറ്റി അംഗം, ഐഫ്ആർഎസ് ഉപദേശക സമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇൻസ്റ്റിട്യൂട്ടിന്റെ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് കമ്മിറ്റി ചെയർമാൻ, ദേശീയ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻഎഫ്ആർഎ) അംഗം എന്നീ പദവികളും വഹിക്കുന്നു. അക്കാദമിക ഗവേഷണരംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ ധനതത്വശാസ്ത്ര പ്രൊഫസർ സെബാസ്റ്റ്യൻ മോറിസ് വിപുലമായ പരിചയ സമ്പത്തുമായാണ് ജിയോജിത് ഡയറക്ടർ പദവിയിലെത്തുന്നത്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറായ അദ്ദേഹം അഹമ്മദാബാദ് ഐഐഎമ്മിൽ 20 വർഷം സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്നു. കൽക്കത്ത ഐഐഎം ഫെലോയുമാണ് പ്രൊഫസർ മോറിസ്.

from money rss https://bit.ly/3qwdQwu
via IFTTT

പാഠം 156| 2022ല്‍ വിപണി കുതിക്കുമോ? സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് പ്രക്ഷുബ്ദമായിരുന്നു 2021. ധനകാര്യ വിപണിയിൽ വലിയ വിപത്തുകൾ അതുണ്ടാക്കിയില്ലെന്നുമാത്രമല്ല, സമീപകാലയളവിലൊന്നും ലഭിക്കാത്തനേട്ടം ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപകർക്ക് സ്വന്തമാക്കാനുമായി. ലാർജ് ക്യാപ് സൂചികകൾ 20ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് 57ശതമാനവും മിഡ്ക്യാപ് 36ശതമാനവും നേട്ടമുണ്ടാക്കി. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്ഐപിയായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടുതൽനേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസം മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുണ്ടായി. ഇക്വിറ്റി മികച്ചനേട്ടം നൽകിയപ്പോൾ ഡെറ്റ് നിക്ഷേപകർക്ക് ആഹ്ലാദിക്കാൻ വകയില്ലാതായി. എട്ടും പത്തും ശതമാനം ആദായം ലഭിച്ചിരുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലെ നേട്ടം 4-5ശതമാനത്തിലേയ്ക്കുചുരുങ്ങി. 2022 ലേയ്ക്ക് യാത്രതുടരുമ്പോൾ ഇനി യാത്ര 2022ലേയ്ക്കാണ്. ഓഹരി വിപണിയിലെ വലിയ പ്രതീക്ഷകൾ പൂവണിയുമോയെന്ന് കണ്ടറിയണം. കോവിഡ് ഉത്തേജനപദ്ധതികളിൽനിന്ന് പിന്മാറാനും ഘട്ടംഘട്ടമായി നിരക്ക് ഉയർത്താനുമുള്ള ശ്രമത്തിലാണ് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ. വൻതിരുത്തലുണ്ടായില്ലെങ്കിലും ഒരുപക്ഷേ, വിപണിയെ ഇത് നിശ്ചലമാക്കിയേക്കാം. വരാനിരിക്കുന്നത് ചാഞ്ചാട്ടത്തിന്റെ ദിനങ്ങളായേക്കാം.ഒരേദിശയിൽ കുതിക്കുന്ന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വരുംദിവസങ്ങളിൽ കഴിഞ്ഞെന്നുവരില്ല. ഈ സാഹചര്യത്തിൽ 2022ലെ നിക്ഷേപ സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്. അമിതാവേശംവേണ്ട സൂചികകൾ ഉയർന്ന മൂല്യത്തിൽനിലനിൽക്കുന്നതിനാലും വിലക്കയറ്റം പോലുള്ള സാമ്പത്തിക ഘടകങ്ങൾ അനുകൂലമല്ലാത്തതിനാലും ഒമിക്രോണിന്റെ ആക്രമണം എപ്രകാരമാകുമെന്ന് പ്രവചിക്കാൻ കഴിയാത്തതിനാലും ഓഹരി സൂചികകളുടെ മുന്നോട്ടുപോക്ക് തടസ്സപ്പെടാനാണ് സാധ്യത. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ നിരക്ക് വർധനയ്ക്ക് കേന്ദ്ര ബാങ്കുകൾ തയ്യാറെടുത്തുകഴിഞ്ഞു. ഉത്തേജന പദ്ധതികൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നീക്കവുംതുടങ്ങി. വിപണിയിലേയ്ക്കുളള പണമൊഴുക്കിനെ ഇതെല്ലാം പ്രതികൂലമായി ബാധിക്കും. അതേസമയം, ഒമിക്രോൺ പിടിമുറുക്കിയാൽ നിരക്കുവർധന നീട്ടിവെയ്ക്കാനും കേന്ദ്ര ബാങ്കുകൾ തയ്യാറായേക്കാം. രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നതിനെ അതിന് മുന്നോടിയായിവേണം കാണാൻ. മൂന്നുമാസത്തിനിടെ 36,000 കോടി രൂപയാണ് രാജ്യത്തെ വിപണിയിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്. ഒരുവിഭാഗം നിക്ഷേപകർ ഓഹരിയിൽനിന്ന് മറ്റ് ആസ്തികളിലേയ്ക്ക് നിക്ഷേപം മാറ്റുന്നതിനാൽ അടുത്ത രണ്ടുപാദങ്ങളിൽക്കൂടി ഇത് തുടർന്നേക്കാം. സാഹചര്യങ്ങളെ അതിജീവിക്കാം രൂപയുടെ മൂല്യം വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ഡോളർ കരുത്തുനേടുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു. യഥാർത്ഥത്തിൽ കയറ്റുമതിക്കാർക്കാണ് ഇതിന്റെ നേട്ടം. ഓഹരിയിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഐടി ഉൾപ്പടെയുള്ള കയറ്റുമതി അധിഷ്ഠിത കമ്പനികളെ നിക്ഷേപത്തിനായി പരിഗണിക്കാം. യുഎസ് പോലുള്ള വികിസിത രാജ്യങ്ങളിലെ മികച്ച ഓഹരികളിൽനിക്ഷേപിച്ചും രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഡെറ്റ് നിക്ഷേപം അടുത്തവർഷത്തോടെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങുന്നത് ഡെറ്റ് നിക്ഷേപകർക്ക് ശുഭകരമായിരിക്കില്ല. പലിശകൂടുമ്പോൾ ഡെറ്റ് ഫണ്ടുകളിൽനിന്നുള്ള ആദായംകുറയാൻതുടങ്ങും. അതുകൊണ്ടുതന്നെ മീഡിയം-ലോങ് ടേം ഡെറ്റ് ഫണ്ടുകളേക്കാൾ ഷോർട്ടേം ഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കുക. നിരക്ക് വർധനയുണ്ടായാൽ ഏറ്റവും കുറവ് ബാധിക്കുക അൾട്ര ഷോർട്ടേം, ല്വിക്വിഡ് വിഭാഗം ഫണ്ടുകളെയാകും. ഹ്രസ്വകാലയളവിലെ(1-3വർഷം)നിക്ഷേപത്തിനാണ് ഇത്തരം ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കുന്നത്. സ്വർണം മികച്ചരീതിയിൽ പോർട്ട്ഫോളിയിൽ സമതുലിതാവസ്ഥ നിലനിർത്താൻ സ്വർണത്തിലും നിശ്ചിതശതമാനം നിക്ഷേപം ഉറപ്പുവരുത്താം. മൊത്തം നിക്ഷേപത്തിൽ പത്തുശതമാനംവരെ സ്വർണത്തിലാകാം. ഓഹരികൾ നഷ്ടംനേരിടുമ്പോൾ ഒരുപരിധിവരെ ആസ്തി നിലവാരം ഉറപ്പാക്കാൻ സ്വർണത്തിലെ നിക്ഷേപത്തിന് കഴിയും. വിലതാഴുന്നതിനനുസരിച്ച് ഗോൾഡ് ഇടിഎഫോ, ഗോൾഡ് ബോണ്ടോ നിക്ഷേപത്തിനായി പരിഗണിക്കാം. കർമ്മപദ്ധതി നിലവിലെ നിക്ഷേപകർ ഓഹരി അധിഷ്ഠിത പദ്ധതികളിലെ എസ്ഐപി മാന്ത്രികത ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകും. ദീർഘകാല പോർട്ട്ഫോളിയോകൾ 20ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയകാലം അടുത്തെങ്ങുംകണ്ടിട്ടുണ്ടാവില്ല. വിപണി ഉയരുമെന്നോ ഇടിയുമെന്നോ ഒരുപ്രവചനം അസാധ്യമായ അസാധാരണമായ സമയമാണിതെന്ന് തോന്നാമെങ്കിലും ഘട്ടംഘട്ടമായുള്ള നിക്ഷേപം തുടരുക. എസ്ഐപി നിക്ഷേപം തൽക്കാലം നിർത്താനും കൂടുതൽ നഷ്ടത്തിൽനിന്ന് പിന്മാറാനുമുള്ള പ്രലോഭനങ്ങളെ അതിജീവിക്കുക. ദീർഘകാല ലക്ഷ്യങ്ങളെ താൽക്കാലിക ചാഞ്ചാട്ടങ്ങൾ ബാധിക്കാറില്ലെന്ന് അറിയുക. പുതിയ നിക്ഷേപകർ നിക്ഷേപം തുടങ്ങാൻ യോജിച്ച സമയംതേടി ദിവസങ്ങൾ നഷ്ടപ്പെടുത്തേണ്ടതില്ല. വിപണി ഇടിയുകയോ കുതിച്ചുകയറുകയോ ചെയ്യട്ടെ, എസ്ഐപിയായി ദീർഘകാല ലക്ഷ്യത്തിനുവേണ്ടി ഇന്നുതന്നെ നിക്ഷേപം ആരംഭിക്കാം. ആദ്യമായാണ് ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ ഫണ്ടുകൾ തിരഞ്ഞെടുക്കാം. നികുതിയിളവ് ആവശ്യമുണ്ടെങ്കിൽ ടാക്സ് സേവിങ്(ഇഎൽഎസ്എസ്)ഫണ്ടും. ഒറ്റത്തവണ വലിയതുക നിക്ഷേപിക്കുന്നവർ ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിൽ ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ചും അനിശ്ചിതത്വത്തിന്റെ സമയത്ത്. വിപണി തിരുത്തൽ നേരിട്ടാൽ നിക്ഷേപിക്കുന്നതുകയിൽ കുത്തനെ ഇടിവുണ്ടുകുകുയും കാര്യമായി മൂലധനനഷ്ടം നേരിടേണ്ടിവരികയുംചെയ്യും. പിന്നീട് നേട്ടത്തിലേയ്ക്ക് തിരിച്ചെത്താൻ ദീർഘകാല കാത്തിരിക്കേണ്ടിയുംവരും. അതുകൊണ്ടുതന്നെ മികച്ച ഷോർട്ട് ഡ്യൂറേഷൻ അല്ലെങ്കിൽ ല്വിക്വിഡ് ഫണ്ടിൽ മൊത്തംതുക നിക്ഷേപിച്ചശേഷം സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻവഴി ഘട്ടംഘട്ടമായി ഓഹരി ഫണ്ടുകളിലേയ്ക്കുമാറ്റാം. ഒന്നു-രണ്ട് വർഷംകൊണ്ട് ഇത്തരത്തിൽ നിക്ഷേപം ക്രമീകരിക്കാം. മടിച്ചുനിൽക്കുന്നവർ വിപണി ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപംനടത്താൻ ആത്മവിശ്വാസമില്ലാതെ പണം ബാങ്കിലിട്ട് കാത്തിരിക്കുന്നവർ അവസരം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന സൂചികകളായ സെൻസെക്സിലെയും നിഫ്റ്റിയിലെയും ചാഞ്ചാട്ടമാകും വിപണിയുടെ മൊത്തം നീക്കമായി പലപ്പോഴും വിലയിരുത്തുന്നത്. അതിന് സമാന്തരമായി നീങ്ങുന്ന നിരവധി സൂചികകളുണ്ട്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ച് നേട്ടം നിക്ഷേപകന് കൈമാറുകെന്നതാണ് ഫണ്ട് മാനേജരുടെ ജോലി. സൂചികളുടെ ചാഞ്ചാട്ടത്തിൽ അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല. എസ്ഐപിയായി നിക്ഷേപംതുടങ്ങുക. ഹ്രസ്വാകല നിക്ഷേപകർ ട്രേഡിങ് നടത്തി ലാഭമെടുക്കാൻ മോഹിക്കുന്നവർ അതിനുപിന്നിലെ റിസ്ക് മനസിലാക്കുക. ദീർഘകാലടിസ്ഥാനത്തിൽ ട്രേഡിങിലൂടെ സ്ഥിരമായി ലാഭമുണ്ടാക്കുകയെന്നത് മിക്കവാറും അസാധ്യമാണ്. വിപണിയിൽ പരീക്ഷണത്തിനിറങ്ങുംമുമ്പ് ഇക്കാര്യം മനസിലാക്കുക. ദീർഘകാല ലക്ഷ്യത്തോടെ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കാൻ ഘട്ടംഘട്ടമായി ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങാം. feedback to antonycdavis@gmail.com പിൻകുറിപ്പ്: അനിശ്ചിതത്വം വിപണിയിൽമാത്രമല്ല സമസ്തമേഖലകളിലും എക്കാലത്തുമുണ്ട്. അരക്ഷിതാവസ്ഥ ഒഴിവാക്കിയുള്ള ജീവിതം അസാധ്യമാണ്. അനിശ്ചിതത്വമാണ് ഏക ഉറപ്പ്. അരക്ഷിതാവസ്ഥയിൽ എങ്ങനെ ജീവിക്കണമെന്ന് പഠിക്കുക, അതാണ് ഏക സുരക്ഷ- യുഎസിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോൺ അലൻ പൗലോസിന്റെ വാക്കുകളാണിത്. 2022ൽ ഓഹരി വിപണിയെ സമ്പന്ധിച്ചെടുത്തോളം ഈ ഉദ്ധരണിയാകും യോജിച്ചത്. 2020 മാർച്ചിൽ വിപണിയിൽ കുത്തനെ വീഴ്ചയുണ്ടായി. മാസങ്ങൾക്കകം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിച്ച് വിപണി കൊടുമുടികയറുമെന്ന് ആർക്കും പ്രവചിക്കാനായില്ല. അതുപോലെതന്നെയാണ് 2022ഉം. എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യം.

from money rss https://bit.ly/3HjmnJY
via IFTTT

Tuesday, 28 December 2021

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം

മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുമ്പോൾ നിക്ഷേപകരുടെ അനുമതി സെബി നിർബന്ധമാക്കി. അതായത്, ഇനി മുതൽ എന്തെങ്കിലും കാരണത്താൽ മ്യൂച്വൽ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവർത്തനം നിർത്തണമെങ്കിൽ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ. 2020 ഏപ്രിലിൽ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവർത്തനം മരവിപ്പിച്ച നടപടിയെതുടർന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്. ഫ്രാങ്ക്ളിൻ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയപ്പോൾ നിക്ഷേപകർ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി ഇക്കാര്യം ശരിവെച്ച് ഉത്തരവിടുകയുംചെയ്തു. ഒരു യൂണിറ്റിന് ഒരുവോട്ട് അടിസ്ഥാനത്തിൽ ഭൂരിപക്ഷം നിക്ഷേപകരുടെയും സമ്മതമുണ്ടെങ്കിൽമാത്രമെ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നകാര്യത്തിൽ ഇനി എഎംസികൾക്ക് തീരുമാനമെടുക്കാനാകൂ.

from money rss https://bit.ly/316a2t0
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളിൽ ചാഞ്ചാട്ടത്തോടെ തുടക്കം. സെൻസെക്സ് 136 പോയന്റ് നഷ്ടത്തിൽ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയർന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുർബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സിപ്ല, സൺ ഫാർമ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഗ്രാസിം, കോൾ ഇന്ത്യ, ഇൻഫോസിസ്, ഹിൻഡാൽകോ. എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/32ElDQu
via IFTTT

ഭൂതല സംപ്രേഷണം ഇനിയില്ല: ദൂരദർശൻ ഉപഗ്രഹ സംപ്രേഷണത്തിലേക്ക്‌

തൃശ്ശൂർ: കാലഹരണപ്പെട്ട അനലോഗ് ട്രാൻസ്മിറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ദൂരദർശൻ ചുവടുമാറുന്നു. പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനമനുസരിച്ചാണിത്. ലോകത്തെ വലിയ പ്രക്ഷേപണ ചാനലുകളിലൊന്നായ ദൂരദർശന്റെ വിവിധ നിലയങ്ങളിൽനിന്ന് സംപ്രേഷണങ്ങളുണ്ടാവില്ല. ഇനി ഏകീകൃത സംപ്രേഷണമായിരിക്കും. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദർശൻ ചാനലുകളുടെയും സംപ്രേഷണം. രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകൾ 2018-ൽ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും ഹൈപവർ ട്രാൻസ്മിറ്ററുകൾ കഴിഞ്ഞ ഒക്ടോബറിലും നിർത്തി. തൃശ്ശൂർ കേന്ദ്രത്തിന്റെ കീഴിലുള്ള ഷൊർണൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നീ കേന്ദ്രങ്ങളിലെ ലോ പവർ ട്രാൻസ്മിറ്ററുകൾ 31-ന് പൂട്ടും. എന്നാൽ, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ പ്രൊഡക്ഷൻ സെന്ററുകൾ തുടരും. തൃശ്ശൂരും കോഴിക്കോടുമുള്ള റെക്കോഡിങ് സ്റ്റുഡിയോകളിൽ റെക്കോഡ് ചെയ്യുന്ന പരിപാടികൾ ഇനി തിരുവനന്തപുരത്തുനിന്നാണ് സംപ്രേഷണം ചെയ്യുകയെന്ന് ദൂരദർശൻ തൃശ്ശൂർ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി.എസ്. ദേവദാസ് പറഞ്ഞു. കേബിൾ ടി.വി.യും ഡിഷ് ആന്റിനയും പ്രചാരത്തിലായതോടെ പുരപ്പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിനകൾ ആളുകൾ ഉപയോഗിക്കാതെയായി. എന്നിട്ടും ദൂരദർശൻ കേന്ദ്രങ്ങളിൽ ട്രാൻസ്മിറ്ററുകൾ പ്രവർത്തിച്ചിരുന്നു.

from money rss https://bit.ly/3FEzapJ
via IFTTT

സെന്‍സെക്‌സില്‍ 477 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളില്‍ | Market Closing

മുംബൈ: വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിർത്തിയ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 477.24 പോയന്റ് ഉയർന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തിൽ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.9ശതമാനവും സ്മോൾ ക്യാപ് 1.4ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3euLZXP
via IFTTT

കല്യാണ്‍ ജൂവലേഴ്‌സ് ഡെലോയിറ്റ് ഗ്ലോബല്‍ ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍

കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിനെ 2021-ലെ ഡെലോയിറ്റ് ഗ്ലോബൽ ആഡംബര ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങൾ മുകളിലേയ്ക്ക് കയറി കല്യാൺ ജൂവലേഴ്സ് പട്ടികയിൽ 37-ാം സ്ഥാനത്തെത്തി. ഇന്ത്യയിൽനിന്ന് അഞ്ച് ബ്രാൻഡുകൾ മാത്രമാണ് ടോപ് 100 ആഡംബര പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളതും കല്യാൺ ജൂവലേഴ്സാണ്. ആഗോളതലത്തിൽ ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആധിപത്യവും ഇന്ത്യൻ ഉപയോക്താക്കളുടെ മുൻഗണനയും പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഒക്ടോബറിൽ ആഗോളതലത്തിൽ 150 ഷോറൂമുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ സാധിച്ച കല്യാൺ ജൂവലേഴ്സ് വർഷാവസാനത്തോടെ ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിലും ഇടംനേടി.

from money rss https://bit.ly/32JrwMp
via IFTTT

ഐപിഒ തരംഗം: നിക്ഷേപ ബാങ്കുകള്‍ ഫീസിനത്തില്‍ സമാഹരിച്ചത് 2,600 കോടി രൂപ

2021ൽ ഐപിഒവഴി കമ്പനികൾ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ നിക്ഷേപക ബാങ്കുകൾ ഫീസിനത്തിൽ സ്വന്തമാക്കിയത് 2,600 കോടി രൂപ. 2017ലെ മുൻ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വില്പനയ്ക്ക് നേതൃത്വം നൽകിയ ബാങ്കുകൾ ഈടാക്കിയത്. ഓൺലൈൻ പലചരക്ക് കടകൾ, ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പുകൾ, ബ്യൂട്ടി സ്റ്റോറുകൾ ഉൾപ്പടെ 110ലധികം കമ്പനികളാണ് 2021 കലണ്ടർവർഷം വിപണിയിൽ ലിസ്റ്റ് ചെയ്തത്. വൺ 97 കമ്യൂണിക്കേഷൻസ്, സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകളാണ് ഈവർഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം(വൺ 97 കമ്യൂണിക്കേഷൻസ്) സമാഹരിച്ചത് 18,300 കോടി രൂപയാണ്. ഇതിനുമുമ്പ് ഏറ്റവുംകൂടുതൽ മൂലധന സമാഹരണംനടന്ന 2017ൽ 36 കമ്പനികൾ ചേർന്ന് 68,827 കോടി രൂപയാണ് സമാഹരിച്ചത്. 2020ലാകട്ടെ 15 കമ്പനികൾ ചേർന്ന് 26,613 കോടി രൂപയാണ് നേടി. 2022ലും ഐപിഒ മുന്നേറ്റംതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. രാജ്യത്തെ വിപണി കണ്ടതിൽവെച്ചേറ്റവും വലിയ ഐപിഒയ്ക്കാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ തയ്യാറെടുക്കുന്നത്. അതൊടൊപ്പംതന്നെ ഒരുകൂട്ടം കമ്പനികളും വിപണിയിലെത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

from money rss https://bit.ly/3FPimg5
via IFTTT

Monday, 27 December 2021

എസ്ഐപി നിക്ഷേപത്തില്‍ പരിഗണിക്കേണ്ട ഏഴ് ഘടകങ്ങള്‍

വിപണിയിൽ അസ്ഥിരത നിലനിൽക്കുമ്പോൾ ശരിയായ നിക്ഷേപതന്ത്രം എന്താണ്? ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമെന്നു തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണ് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്ഐപി. പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാൻ കഴിയും. വിപണിയിലെ നല്ലനേരം നോക്കാൻ ശ്രമിച്ച് തെറ്റുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ നേർവഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങൾക്കു കഴിയും. ശ്രദ്ധിക്കേണ്ട ഏഴുകാര്യങ്ങൾ 1. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയക്രമം നിശ്ചയിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള ആസൂത്രണത്തിൽ വ്യവസ്ഥിതമായ സമീപനം സ്വീകരിക്കുക. എസ്ഐപി നിക്ഷേപങ്ങൾക്ക് താഴെക്കാണുന്ന ക്രമത്തിൽ സമയ പരിധി വെക്കുക: ഹ്രസ്വകാലലക്ഷ്യം -മൂന്നു വർഷത്തിനകം നേടേണ്ടത്. ഇടക്കാല ലക്ഷ്യം- മൂന്നു മുതൽ അഞ്ചുവർഷത്തിനകം സാക്ഷാത്കരിക്കേണ്ടത്. ദീർഘകാല ലക്ഷ്യം. അഞ്ചു വർഷത്തിനുശേഷം നേടേണ്ടത്. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയപരിധി നിശ്ചയിക്കുന്നത് ആസ്തികളുടെ ശരിയായ മിശ്രണത്തിനും സമയപരിധിക്കകം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എത്രപണം എസ്ഐപി തുകയായി വേണ്ടി വരുമെന്നറിയാനും സഹായിക്കും. 2. എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക. മിക്കവാറും മ്യൂച്വൽ ഫണ്ടുകൾ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കാൻ അനുവദിക്കും. എന്നാൽ ലക്ഷ്യംനേടാൻ അടയ്ക്കേണ്ട എസ്ഐപി തുക അറിയണമെങ്കിൽ ഭാവിയിൽ ലക്ഷ്യത്തിനാവശ്യമായ പണം ആദ്യം കണക്കാക്കണം. ഇതുനേടാൻ എത്രസമയം വേണ്ടിവരുമെന്നും ഈ നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കുന്നതുക എത്രയെന്നും കണ്ടെത്തുക. അടയ്ക്കാനുള്ള പണത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും തിരിച്ചു കിട്ടുന്നതുകയെക്കുറിച്ചും മനസിലാക്കുന്നത് നിക്ഷേപം തുടങ്ങുന്നതിനുള്ള ശരിയായ എസ്ഐപി ഗഡുക്കൾ തീരുമാനിക്കാൻ സഹായകരമാണ്. 3. റിസ്കെടുക്കാനുള്ള ക്ഷമതയ്ക്കനുസരിച്ച് നിക്ഷേപം വൈവിധ്യ വൽക്കരിക്കുക. റിസ്കെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഥവാ സഹിഷ്ണുതയാണ് ഒരുപ്രത്യേക ആസ്തി വർഗത്തിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന റിസ്കിന്റെ ആകത്തുക. ഓരോ നിക്ഷേപകന്റേയും റിസ്കെടുക്കാനുള്ള ക്ഷമത പരസ്പരം വ്യത്യസ്തമായിരിക്കും. മാറ്റിവെക്കാവുന്ന വരുമാനം, നിക്ഷേപ സാധ്യതകൾ എന്നിവയ്ക്കെല്ലാമുപരി പ്രായവും പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളും റിസ്കിനുള്ള ക്ഷമതയെ സ്വാധീനിക്കും. യൗവനത്തിലാണെങ്കിൽ റിസ്കെടുക്കാനുള്ളകഴിവ് മധ്യവയസ്കരേക്കാളും റിട്ടയർ ചെയ്യാറായവരേക്കാളും കൂടുതലായിരിക്കും. ബാധ്യതകൾ, കടങ്ങൾ, ആശ്രിതരുടെ എണ്ണം എന്നിവയുടെ കാര്യത്തിലും ഈവ്യത്യാസം കാണാം. പ്രായം റിസ്കെടുക്കാനുള്ള കഴിവിനേയും സ്വാധീനിക്കും. നിങ്ങൾ ഏതു തരം നിക്ഷേപകനാണെന്ന് അറിയുന്നതും എത്രമാത്രം റിസ്കെടുക്കാനാവുമെന്നു മനസിലാക്കുന്നതും ശരിയായ മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ തെരഞ്ഞെടുപ്പിനും ഏതുതരം ആസ്തിയിലാണ് നിക്ഷേപിക്കേണ്ടത് എന്നു മനസിലാക്കുന്നതിനും ഉതകും. മ്യൂച്വൽ ഫണ്ടുകൾ വ്യത്യസ്ത റിസ്ക് വിഭാഗങ്ങൾക്കായി അനവധി പദ്ധതികൾ മുന്നോട്ടു വെയ്ക്കുന്നതിനാൽ ഒന്നിലധികം പദ്ധതികളിൽ നിക്ഷേപിക്കുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കും. 4. എസ്ഐപി അടവുകൾ സമയാസമയങ്ങളിൽ ടോപ്പപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയർന്ന ഒരുവിഹിതം എസ്ഐപി ടോപപ്പിനായി മാറ്റി വെക്കുക. നിങ്ങളുടെ വിഹിതം പണപ്പരുപ്പത്തിന്റെ വർധനയുമായി ഒത്തു പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പുതിയ എസ്ഐപി തുടങ്ങുന്നതിനുപകരം നിലവിലുള്ളതിൽ തന്നെ ടോപ്പപ് സാധ്യമാണോ എന്നുപരിശോധിക്കുക. 5. ഓരോ ലക്ഷ്യത്തിനുമായി ഓരോഎസ്ഐപി തുടങ്ങുക. അവധിക്കാല യാത്രാ ചിലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയർമെന്റു കാലത്തെ ചിലവുകൾ എന്നിങ്ങനെ പലലക്ഷ്യങ്ങൾ ഓരോരുത്തർക്കുമുണ്ടാവും. ഓരോ ലക്ഷ്യവും മുൻനിർത്തി ഓരോ എസ്ഐപികൾ തുടങ്ങുന്നത് നിക്ഷേപം കൃത്യമായി കണക്കാക്കാൻ സഹായകമാണ്. ഒരുപ്രത്യേക ലക്ഷ്യത്തിന് ഉപകാരപ്പെടുന്ന ഉചിതമായ ആസ്തി കണ്ടെത്തി സമയക്രമമനുസരിച്ച് ശരിയായ ഇനത്തിൽ പെട്ട മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് ശ്രമിക്കേണ്ടത്. 6. ലക്ഷ്യം പൂർണമാകുന്നതോടെ എസ്ഐപി നിർത്തുക. നിശ്ചിതമായ സാമ്പത്തിക ലക്ഷ്യത്തിലെത്തുന്നതോടെ എസ്ഐപി നിർത്തുകയോ തിരികെ വാങ്ങുകയോ ചെയ്ത് പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിക്കാം. നിങ്ങളുടെ എസ്ഐപി കാലയളവിൽ സാഹചര്യങ്ങളിലും മറ്റു ഘടകങ്ങളിലും വന്നേക്കാവുന്നമാറ്റം ചിലപ്പോൾ ലക്ഷ്യം വിചാരിച്ചതിലും വളരെനേരത്തേ സാക്ഷാത്കരിക്കാൻ സഹായിച്ചേക്കും. അങ്ങിനെ സംഭവിച്ചാൽ അധികംവരുന്ന പണം മറ്റുമാർഗങ്ങളിലേക്കു തിരിച്ചുവിടാനും കഴിയും. 7. പോർട്ഫോളിയോ പ്രകടനം വിലയിരുത്തുക. സമയ ബന്ധിതമായി പോർട്ഫോളിയോ അവലോകനം നടത്തി സന്തുലനം ഉറപ്പു വരുത്തണം. മൂന്നോ നാലോ വർഷം കൂടുമ്പോൾ അങ്ങനെ ചെയ്യുന്നത് മോശമായ പ്രകടനം നടത്തുന്നവയെ ഒഴിവാക്കി പോർട്ഫോളിയോ ലാഭം വർധിപ്പിക്കാൻ സഹായകമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസിൽ സൂക്ഷിച്ച് വ്യവസ്ഥിത നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപിച്ചു സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോഷ്യേറ്റ് ഡറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3sF32yQ
via IFTTT

13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും

മുംബൈ: രാജ്യത്തെ 13 നഗരങ്ങളിൽ 2022ൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊൽക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗർ, ജാംനഗർ എന്നിവയാണ് ആ നഗരങ്ങൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു. 2022 ഏപ്രിൽ-മെയ് മാസത്തോടെ സ്പെക്ട്രം ലേലമുണ്ടാകുമെന്ന് വാർത്താവിനിമയ വകുപ്പുമന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/32vQwGX
via IFTTT

സെന്‍സെക്‌സില്‍ 329 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,100കടന്നു

മുംബൈ: വിപണിയിൽ നേട്ടംതുടരുന്നു. നിഫ്റ്റി 17,100ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 329 പോയന്റ് ഉയർന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒൻജിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എൽആൻഡ്ടി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. നെസ് ലെ, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.7ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3zb4OZB
via IFTTT

Thursday, 23 December 2021

മൂന്നാംദിവസവും നേട്ടം: നിഫ്റ്റി വീണ്ടും 17,000കടന്നു |Market Closing

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോൺ ഭീഷണിയുണ്ടെങ്കിലും വർഷാവസാന റാലിയിൽ നിക്ഷേപകർ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 384.72 പോയന്റ് ഉയർന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തിൽ 17,072.60ലും വ്യാപാരം അവസാനിപ്പിച്ചു. പവർഗ്രിഡ് കോർപ്, ഐഒസി, ഒഎൻജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. മെറ്റൽ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാൽറ്റി, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex, up 384pts, Nifty tops 17k.

from money rss https://bit.ly/3z0nEm7
via IFTTT

ഡിജിറ്റല്‍ മാപ്പിങില്‍ വിസ്മയംതീര്‍ത്ത് ദമ്പതിമാര്‍: സ്വന്തമാക്കിയത് 4,400കോടി

ദമ്പതിമാർ. രാകേഷും രശ്മി വെർമയും. വെബ് കാർട്ടോഗ്രാഫിയിൽ ഗൂഗിൾ വിപ്ലവം സൃഷ്ടിക്കുന്നതിനു വളരെമുമ്പ്. രണ്ടുപതിറ്റാണ്ടുമുമ്പ്. രാജ്യത്തെ നഗരങ്ങളും തെരുവുകളും ഇവർ മനസിൽ കണ്ടു. ബാലികേറാമലയെന്ന് കരുതി പിൻതിരിയാതെ അതെല്ലാം ഡിജിറ്റൽ മാപ്പിലേയ്ക്കുപകർത്തി. ആ ദൗത്യത്തിന്റെ ഏറ്റവും പുതിയ ചുവടുവെപ്പായിരുന്നു ചൊവാഴ്ച. ദമ്പതിമാർ കെട്ടിപ്പൊക്കിയ സൗധം മാപ്പ് മൈ ഇന്ത്യ രാജ്യത്തെ വിപണിയിൽ ലിസ്റ്റ് ചെയ്ത ദിവസം ഓഹരി 35ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഓഹരിയൊന്നിന്റെ വില 1,393.65 രൂപയായി ഉയർന്നു. സങ്കീർണമായ ഭൂപ്രകൃതിയുള്ള രാജ്യത്തിന്റെ ഡിജിറ്റൽ ഭൂപടവും ഭൂമിശാസ്ത്രവിവരങ്ങളും നൽകുന്ന ഒരു കമ്പനിക്ക് എന്തുകൊണ്ടും മികച്ച തുടക്കമായിരുന്നു അത്. ദമ്പതിമാരുടെ ആസ്തി 4,400 കോടി(586 മില്യൺ ഡോളർ)യായി. വളർച്ച ഇങ്ങനെ 25 വർഷംമുമ്പ് ഇവർ ഡാറ്റാ മാപ്പിങ് ആരംഭിച്ചപ്പോൾ പലർക്കും അതെന്താണെന്ന് മനസിലായില്ല. ഇപ്പോഴാകട്ടെ, സർവത്രമേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം ഈമേഖല പിടിച്ചടക്കിയിരിക്കുന്നു. വർഷങ്ങൾക്കുമുമ്പേ ഭാവി പ്രവചിക്കാൻ കഴിയണം. സ്റ്റാർട്ടപ്പുകൾ ഇങ്ങനെയാകണം. ആപ്പിൾ, ആമസോൺ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കമ്പനിയുടെ സോഫ്റ്റ് വെയറിന്റെ ഉപഭോക്താക്കളായി. സി.ഇ ഇൻഫോസിസ്റ്റം-എന്നപേരിൽ അറിയപ്പെടുന്ന മാപ്പ് മൈ ഇന്ത്യ-യുടെ വിപണിയിലെ അരങ്ങേറ്റം മികച്ചതായിരുന്നു. 150 ഇരട്ടയിലേറെ അപേക്ഷകളാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. കമ്പനിയിൽ 54ശതമാനം ഓഹരി വിഹിതമാണ് ഈ ഭർതൃ-ഭാര്യ കൂട്ടുകെട്ടിനുള്ളത്. വിപണിയുടെ മുന്നേറ്റത്തിനിടെ വിജയക്കൊടിപാറിച്ച കമ്പനികളുടെ മുൻനിരയിൽ മാപ് മൈ ഇന്ത്യ സ്ഥാനംപിടിച്ചു. മുൻ സാമ്പത്തിക വർഷം 192 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 59.43കോടി രൂപ അറ്റാദായവുംനേടി. നടപ്പ് സാമ്പത്തികവർഷം ആദ്യരണ്ട് പാദങ്ങളിൽ ലാഭത്തിൽ ലഭിച്ച മാർജിൻ 46ശതമാനമാണ്. ചരിത്രം രചിച്ചവർ മാപ്പിങ് ഡാറ്റയിൽ ആർക്കും താൽപര്യമില്ലാത്ത കാലം. 1990കളുടെ മധ്യം. രാകേഷും രശ്മിയും കമ്പനിക്ക് തുടക്കമിടുന്നു. ഇന്റർനെറ്റ് പോലുമില്ലാത്ത അക്കാലത്ത് ബെംഗളുരുവും ഗുരുഗ്രാമും ടെക്കികൾക്ക് അജ്ഞാതമായിരുന്നു. സാങ്കേതിക മുന്നേറ്റത്തിന്റെകാലമെത്തിയപ്പോഴും ഇവർ വേറിട്ട ബിസിനസുമായി പിടിച്ചുനിന്നു. രശ്മിക്കായിരുന്നു സ്ഥാപനത്തിലെ ടെക്നോളജി വിഭാഗത്തിന്റെ ചുമതല. ചീഫ് ടെക്നോളജീ ഓഫീസറായി സ്ഥാപനത്തെ നിയന്ത്രിച്ചു. വാഹനം, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനയുള്ള മേഖലകളിലേയ്ക്ക് കമ്പനിയുടെ ഉത്പന്നമെത്തിക്കാൻ രാകേഷ് നിർണായക പങ്കുവഹിച്ചു. ആദ്യകാലം എൻജിനിയറിങിൽ ബിരുദംനേടി യുഎസിലേയ്ക്കുപറന്ന അവർ ഉന്നത ബിരുദവും സ്വന്തമാക്കിയശേഷമായിരുന്നു കോർപറേറ്റ് കരിയറിന് തുടക്കമിട്ടത്. രാകേഷ് ജനറൽ മോട്ടോഴ്സിലും രശ്മി ഇന്റർനാഷണൽ ബിസിനസ് മെഷീൻ കോർപറേഷനിലും പ്രവർത്തിച്ചു. ഇന്ത്യയിൽ തിരിച്ചത്തിയ ദമ്പതിമാർ, വികിസിത രാജ്യങ്ങളിൽ സാധ്യതകൾ തുറന്ന ഡിജിറ്റൽ മാപ്പിങിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. സർവെയർമാരോടൊപ്പം ചേർന്ന് മുംബൈയിലെ തെരുവുകൾ ഡാറ്റയാക്കിമാറ്റുകയാണ് ആദ്യംചെയ്തത്. സാങ്കേതികവിദ്യയുടെ കുതിപ്പിനനസുരിച്ച് അവരുടെ ലോകം വിശാലമായി. ബിസിനസ് ആരംഭിച്ച് ഒരുവർഷം പിന്നിട്ടപ്പോൾ, വിതരണശൃംഖല ശക്തിപ്പെടുത്താൻ കൊക്കക്കോള കമ്പനി ഇവരുടെ സാഹയംതേടി. മോട്ടറോള, എറിക്സൺ, ക്വാൽകോം തുടങ്ങി നിരവധി കമ്പനികൾ പിന്നീട് ഇവരുടെ ഉപഭോക്താക്കളായി. 2004ൽ ഇരുവരുംചേർന്ന് ആദ്യത്തെ ഇന്ററാക്ടീവ് മാപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ബിഎംഡബ്ല്യു, ബെൻസ് തുടങ്ങി വൻകിട കാർ കമ്പനികളും മക്ഡൊണാൾഡ് കോർപറേഷൻ പോലുള്ള ആഗോള ബ്രാൻഡുകളും മാപ് മൈ ഇന്ത്യയെ തേടിയെത്തി. ഭാവി 200ലേറെ രാജ്യങ്ങളുടെ മാപുകൾ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന വ്യക്തമായ ധാരണ ദമ്പതിമാർക്കുണ്ട്. ദശാബ്ദത്തിന്റെ അവസാനത്തോടെ 1,400 കോടി ഡോളറിന്റെ വിപണിയാണ് ഡിജിറ്റൽ മാപ്പിങ് മേഖലയെ കാത്തിരിക്കുന്നതെന്ന് അവർ ഇപ്പോഴെ തിരിച്ചറിയുന്നു.

from money rss https://bit.ly/3yWvTzM
via IFTTT

Wednesday, 22 December 2021

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണക്കമ്പനികളില്‍ ആദായനികുതി റെയ്ഡ്

ന്യൂഡൽഹി: ചൈനീസ്, തയ് വാൻ സ്മാർട്ട്ഫോൺ നിർമാതാക്കളുടെ രാജ്യത്തുടനീളമുള്ള നിർമാണകേന്ദ്രങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഷവോമി, ഒപ്പോ, വൺപ്ലസ്, ഡിക്സോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളുടെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളുരു, കൊൽക്കത്ത, ഗുവാഹട്ടി ഉൾപ്പടെയുള്ള ഓഫീസുകളിലും നിർമാണ കേന്ദ്രങ്ങിളുമാണ് പരിശോധന. 25ലധികം സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. ഒളിച്ചുവെച്ച നിരവധി ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തയാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ചില ഫിൻടെക് കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി സൂചനകളുണ്ട്. റെഡ്മി, ഒപ്പോ, ഫോക്സ്കോൺ എന്നിവയുടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിനടുത്തുള്ള നിർമാണയൂണിറ്റുകളിലായിരുന്നു ആദ്യം റെയ്ഡ് നടത്തിയത്. തുടർന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. നികുതിവെട്ടിപ്പ്, വരുമാനം വെളിപ്പെടുത്താതിരിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ സംസ്ഥാനത്തെ ഓഫീസുകൾ അറിയാതെയാണ് പരിശോധന സംഘടിപ്പിച്ചത്. ഷവോമി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്തുവരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരിശോധനയോട് സഹകരിക്കുമെന്നും രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഷവോമി, ഒപ്പോ അധികൃതർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾക്കാണ് വിപണി വിഹിതത്തിൽ ആധിപത്യം. ഷവോമിക്ക് 23ശതമാനവും വിവോയ്ക്കും റിയൽമിക്കും 15ശതമാനവും ഒപ്പോയ്ക്ക് 10ശതമാനവും വിപണി വിഹിതമുണ്ട്. Income tax raids on China, Taiwan phone makers.

from money rss https://bit.ly/3EmfEgg
via IFTTT

സെന്‍സെക്‌സില്‍ 296 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളില്‍ |Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. സെൻസെക്സ് 296 പോയന്റ് ഉയർന്ന് 57,227ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തിൽ 17042ലുമണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ഐഒസി, ബജാജ് ഫിൻസർവ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.5ശതമാനത്തിലേറെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices open higher with Nifty above 17,000.

from money rss https://bit.ly/3msgNwW
via IFTTT

കാർഡ് ടോക്കണൈസേഷൻ ജനുവരി ഒന്നുമുതൽ, സമയം തേടി ടെക് കമ്പനികൾ

മുംബൈ: ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ നിയന്ത്രിക്കാനായി ആർ.ബി.ഐ. നടപ്പാക്കുന്ന 'ടോക്കണൈസേഷൻ' ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ബാങ്കുകളും കാർഡ് കമ്പനികളും ഫിൻടെക് കമ്പനികളും നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം, ടോക്കണൈസേഷൻ നടപ്പാക്കുന്നത് നീട്ടണമെന്ന് ടെക് - ഇന്റർനെറ്റ് രംഗത്തെ കൂട്ടായ്മകൾ ആർ.ബി. ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധി നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. സൈബർ ആക്രമണങ്ങൾ രൂക്ഷമായ ഇക്കാലത്ത് കാർഡ് വിവരങ്ങൾ വെബ്സൈറ്റുകൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ആർ.ബി.ഐ. നിലപാട്. കാർഡ് നൽകിയ ബാങ്കിനും ബന്ധപ്പെട്ട നെറ്റ്വർക്കിനുമല്ലാതെ മറ്റൊരുസ്ഥാപനത്തിനും കാർഡ് നമ്പറും വിവരങ്ങളും അതേപടി സൂക്ഷിക്കാൻ ഇനി അനുവാദമുണ്ടാകില്ല. എന്താണ് ടോക്കണൈസേഷൻ? കാർഡ് നമ്പറിനുപകരം ഓൺലൈൻ ഇടപാടിന് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾക്കുപകരം ഉപയോഗിക്കാവുന്ന 16 അക്കങ്ങളുള്ള നമ്പറായിരിക്കും ഇത്. ടോക്കണൈസേഷനിൽ താത്പര്യമില്ലെങ്കിൽ കാർഡ് നമ്പറും മറ്റു വിവരങ്ങളും ഓരോ ഇടപാടിനും നൽകാം. ടോക്കൺ നമ്പർ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ശേഖരിക്കാനും ഉപഭോക്താവിന്റെ അനുമതി വേണം. ഓരോ സൈറ്റിനും ഓരോ ടോക്കൺ നമ്പറാകും ഉണ്ടാകുക. ടോക്കണൈസേഷന് ഫീസ് ഈടാക്കാൻ പാടില്ല.

from money rss https://bit.ly/3H5IPWS
via IFTTT

സെന്‍സെക്‌സില്‍ 611 പോയന്റ് നേട്ടം: നിഫ്റ്റി 16,900ന് മുകളില്‍ | Closing

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,900ന് മുകളിലെത്തി. സെൻസെക്സ് 611.55 പോയന്റ് ഉയർന്ന് 56,930.56ലും നിഫ്റ്റി 184.70 പോയന്റ് നേട്ടത്തിൽ 16,955.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളും നേട്ടമാക്കിയത്. മികച്ച ഓഹരികൾ വാങ്ങാൻ ചെറുകിട നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം, ആഗോളതലത്തിൽ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകരുടെ വിറ്റൊഴിയൽ തുടരുകയാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ, അദാനി പോർട്സ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ, ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, മെറ്റൽ സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനംവീതം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3J8oVMx
via IFTTT

ഐപിഒയുമായി ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനി: 5000 കോടി സമാഹരിക്കും

മുംബൈ: ആപ്പിളിന്റെ ഐഫോണും ഷവോമിയുടെ സ്മാർട്ട്ഫോണുകളും നിർമിക്കുന്ന ഫോക്സ്കോണിന്റെ ഇന്ത്യൻ കമ്പനിയായ ഭാരത് എഫ്ഐഎച്ച് പ്രാരംഭ ഓഹരി വില്പന വഴി 5000 കോടി സമാഹരിക്കുന്നു. ഐപിഒയ്ക്കുവേണ്ടി സെബിയിൽ പത്രിക സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ ഓഹരികളിലൂടെ 2,500 കോടിയും ഓഫർ ഫോർ സെയിൽവഴി 2,500 കോടി രൂപയുമാകും സമാഹരിക്കുക. രാജ്യത്ത് നിലവിലുള്ള ഫാക്ടറികളുടെ നവീകരണത്തിനും വിപുലീകരണത്തിനുമാകും നിക്ഷേപം പ്രയോജനപ്പെടുത്തുക. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റി, ബിഎൻപി പാരിബാസ് തുടങ്ങിയവയാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്. നിലവിൽ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ മൂന്ന് കാമ്പസുകളിലാണ് ഭാരത് എഫ്ഐഎച്ചിന്റെ പ്രവർത്തനം. നിർമാണം, വെയർഹൗസിങ്, ലോജിസ്റ്റിക്സ് എന്നീമേഖലകളിലാണ് പ്രധാനമായും കമ്പനി ഇടപെടുന്നത്. ഐഐടി(മദ്രാസ്)യുടെ റിസർച്ച് പാർക്കിൽ ഈയിടെ ഗവേഷണ കേന്ദ്രം പ്രവർത്തനംതുടങ്ങിയിരുന്നു. ഭാരത് എഫ്ഐഎച്ചിന്റെ മാതൃകമ്പനി ഹോങ്കോങിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

from money rss https://bit.ly/3H5yzOk
via IFTTT

സീ-സോണി ലയനത്തിന് അംഗീകാരമായി: പുനീത് ഗോയങ്കതന്നെയാകും സിഇഒ

ന്യൂഡൽഹി: സോണി പിക്ചേഴ്സ് നെറ്റ് വർക്സ് ഇന്ത്യയും സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും ലയിച്ചു. ഡയറക്ടർ ബോഡ് ലയനത്തിന് അംഗീകാരം നൽകിയതായി മാധ്യമസ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. പുതിയ കമ്പനിയിൽ സോണിക്ക് 50.86ശതമാനവും സീ എന്റർടെയ്ൻമെന്റിന്റെ പ്രൊമോട്ടർമാർക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകൾക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. ഇതോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും. സോണി മാക്സ്, സീ ടിവി തുടങ്ങിയ ജനപ്രിയ ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും ഇനി പ്രവർത്തിക്കുക. മാനേജിങ് ഡയറക്ടറും സിഇഒയുമായി പുനിത് ഗോയങ്ക തുടരും. ഡയറക്ടർ ബോഡിലെ ഭൂരിഭാഗംപേരെയും സോണി ഗ്രൂപ്പ് ആകും നിയമിക്കുക. സെപ്റ്റംബർ 22നാണ് ഇരുകമ്പനികളും ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോണിക്ക് ഇന്ത്യയിൽ സാന്നിധ്യംവർധിപ്പിക്കാൻ ലയനത്തോടെ അവസരംലഭിക്കും. ആഗോളതലത്തിൽ സാന്നിധ്യമാകാൻ സീ-ക്കും കഴിയും. നിലവിൽ സീയുടെ ചാനലുകൾക്ക് രാജ്യത്ത് 19ശതമാനം വിപണി വിഹിതമാണുള്ളത്.

from money rss https://bit.ly/32au6et
via IFTTT

Tuesday, 21 December 2021

പാഠം 155| നാടുംമേടുംകടന്ന് നിക്ഷേപിക്കാം: വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാം

സാമ്പത്തിക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അനൂപ് മോഹൻ പ്രതിമാസം ഒരു ലക്ഷംരൂപ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും എസ്ഐപിയായി നിക്ഷേപിക്കുന്നുണ്ട്. 12 വർഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വൻകിട മധ്യനിര ഓഹരികളിൽ നിക്ഷേപിക്കുന്ന മൂന്ന് ഫണ്ടുകളിലും രണ്ട് സ്മോൾ ക്യാപ് ഫണ്ടുകളിലുമാണ് പ്രധാനമായും നിക്ഷേപം. കൂടുതൽ റിസ്കെടുത്താലും അതിനനസരിച്ച് ഉയർന്ന നേട്ടം ലഭിക്കണമെന്ന ചിന്താഗതിക്കാരനാണ് അനൂപ്-അതുകൊണ്ടാണ് കൂടുതൽ ആദായം ലക്ഷ്യമിട്ട് അനൂപ് സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ മാത്രമായി വിരിയാൻ വെയ്ക്കരുതെന്നത് നിക്ഷേപലോകത്ത് പ്രചാരമുള്ള ഒരു ആശയമാണ്. നിക്ഷേപരംഗത്തെ സാധ്യതകൾ വിഭവവികേന്ദ്രീകൃതവും വ്യത്യസ്തവുമാകുന്നത് റിസ്ക് കുറയ്ക്കാനും കൂടുതൽനേട്ടംലഭിക്കാനും സഹായിക്കും. ഒന്നിലെനഷ്ടം മറ്റൊന്നിലൂടെ നികത്താനാകുമെന്നതാണ് അതിന്റെ നേട്ടം. അനൂപിന്റെ പോർട്ട്ഫോളിയോ വിശദമായി പരിശോധിച്ചപ്പോൾ ഓഹരികളുടെ അതിവ്യാപന(ഓവർലാപ്)മാണ് കാണാൻ കഴിഞ്ഞത്. 20ശതമാനത്തിൽ താഴെമാത്രമാണ് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ളത്. ഒരേ ഓഹരികളിൽ നിക്ഷേപിക്കുന്ന ഒന്നലധികം ഫണ്ടുകളിൽ പണംമുടക്കിയതുകൊണ്ട് പ്രതീക്ഷിച്ച വൈവിധ്യവത്കരണം സാധ്യമാകില്ലെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ലെന്നുതോന്നുന്നു. ഈ സാഹചര്യത്തിൽ അധിക വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള സാധ്യതകളാണ് ഇത്തവണ പരിശോധിക്കുന്നത്. കാടും നാടും മേടുംകടന്ന് അതിനായി നമുക്ക് യുഎസിലേയ്ക്കും യൂറോപ്പിലേയ്ക്കും വേണമെങ്കിൽ ചൈനയിലേയ്ക്കുംപോകാം. ആഗോള നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒന്നോരണ്ടോ ക്ലിക്കുകൾമാത്രംമതി. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിലേയ്ക്ക് കൂട്ടത്തോടെവരുന്നതും കൂടൊഴിയുന്നതും വായിച്ചുമാത്രം അറിഞ്ഞിട്ടുള്ളവർ ആഗോള നിക്ഷേപത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽനിന്ന് വിട്ടുനിൽക്കേണ്ടതുണ്ടോ? എന്തുകൊണ്ട് വിദേശനിക്ഷേപം? വിദേശ കറൻസി ഇടപാടുകൾപണ്ടൊക്കെ അതിസമ്പന്നർക്കോ പ്രവാസികൾക്കോ പറഞ്ഞിട്ടുള്ള കാര്യമായിരുന്നു. രാജ്യത്തെ ഇടത്തരം കുടുംബങ്ങൾപോലും രൂപയുടെ മൂല്യമിടിവിനെ ആശങ്കയോടെ കാണുന്ന സ്ഥിതിയാണിപ്പോൾ. കാരണം, ഇങ്ങ് കേരളത്തിലുള്ളവർപോലും കുട്ടികളെ വിദേശത്ത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വർഷംകൂടുമ്പോൾ വിദേശത്തേയ്ക്കൊരു വിനോദയാത്ര തരപ്പെടുത്താൻ ആലോചിക്കുന്നു. വിദേശ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ അവസരംനോക്കിയിരിക്കുന്നു. സ്വർണവിലയിലെ ചാഞ്ചാട്ടത്തിൽ അസ്വസ്ഥരാകുന്നു.രൂപ ദുർബലമാകുമ്പോൾ ഡോളറിൽ, പ്രത്യേകിച്ച് വിദേശ കറൻസിൽ ഇടപാട് നടത്തുന്നവർക്ക് കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകുന്നു. വർഷങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ബോധ്യമാകും. ഒരു ഡോളർ വാങ്ങാൻ ഇപ്പോൾ 76 രൂപയിലധികം നൽകേണ്ട സാഹചര്യമാണുള്ളത്. എന്തുകൊണ്ട് മൂല്യം ഇടിയുന്നു ? രൂപയുടെ മൂല്യത്തിൽ ഇപ്പോഴുള്ള ഇടിവിനുപിന്നിൽ രണ്ടുകാരണങ്ങളാണുള്ളത്. തുടർച്ചയായ മാസങ്ങളിൽ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതാണ് ഒന്ന്. യുഎസ് ഫെഡറൽ റിസർവും മറ്റു യൂറോപ്യൻ കേന്ദ്ര ബാങ്കുകളും അയഞ്ഞ പണനയം ഉപേക്ഷിക്കാൻ തുടങ്ങിയതോടെ പണലഭ്യതയിൽ കുറവുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അവരവരുടെ രാജ്യത്തെ ബോണ്ടുകളിൽനിന്ന് മികച്ച ആദായം ലഭിക്കുമ്പോഴും ഇത്തരത്തിലുള്ള പിന്മാറ്റം പ്രകടമാണ്. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കൂടുന്നതാണ് രണ്ടാമത്തെ കാരണം. രാജ്യത്തെ സമ്പദ്ഘടന വളർച്ചയുടെ ട്രാക്കിലായതോടെ ഒട്ടുമിക്കവാറും മേഖലകളിൽ ഇറക്കുമതികൂടി. അസംസ്കൃത എണ്ണവിലയും മറ്റ് ഉത്പന്നവിലകളും വർധിച്ചത് ഇറക്കുമതി ചെലവ് കൂട്ടി. അതിന് ആനുപാതികമായി കയറ്റുമതിയിൽ വർധനവുണ്ടാകാതിരുന്നത് വ്യാപാരകമ്മിവർധിപ്പിക്കുകയുംചെയ്തു. ഈ കാരണങ്ങളാൽ ഡോളറിന്റെ ഡിമാൻഡ് കൂടുകയും അത് രൂപയുടെ മൂല്യത്തെ ബാധിക്കുകയുംചെയ്തു. പത്തുവർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ 3.58ശതമാനം വാർഷിക നിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതായി കാണാം. എങ്ങനെ മറിടക്കാം യു.എസ് ഉൾപ്പടെയുള്ള വികസിത രാജ്യങ്ങളിലെ ഓഹരികളിൽ നിക്ഷേപിച്ച് രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഭൂമിശാസ്ത്ര അതിരുകൾ മറികടന്ന് നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുന്നതോടൊപ്പം രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നേട്ടമാക്കാനും ഇതിലൂടെ സാധിക്കുന്നു. രാജ്യത്തെ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുന്ന ലാഘവത്തോടെ ആഗോള വിപണികളിൽ പണംമുടക്കാൻ ഇപ്പോൾ കഴിയും. അതുകൊണ്ടുതന്നെ വിദേശ ഓഹരിയെന്നുകേട്ട് ഭയപ്പെട്ട് പിന്മാറേണ്ടതില്ല. അന്താരാഷ്ട്രതലത്തിൽ ഓഹരി വൈവിധ്യവത്കരണം സാധ്യതമാകുന്നതിലൂടെ രാജ്യത്തെ വിപണിയിൽ നിക്ഷേപിക്കുന്നതുകൊണ്ടുമാത്രം ഉണ്ടാകുന്ന റിസ്ക് കുറയ്ക്കാനും ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കാനും അവസരംലഭിക്കും. ആഗോളതലത്തിൽ വൻകിട കമ്പനികളുടെ വളർച്ചയിൽ പങ്കാളികളാകാനുള്ള അവസരവും ലഭിക്കുന്നു. രാജ്യത്തെ സൂചികകളെ അപേക്ഷിച്ച് ദീർഘലായളവിൽ ആഗോള വിപണികൾ മികച്ച ആദായം നൽകിയതായി കാണാം. കഴിഞ്ഞ പത്തുവർഷത്തെ യുഎസ് ഓഹരികളുടെ പ്രകടനംവിലയിരുത്തിയാൽ ഇത് ബോധ്യമാകും. എസ്ആൻഡ്പി 500 സൂചിക പത്തുവർഷത്തിനിടെ 21ശതമാനത്തിലേറെ ആദായംനൽകിയതായി കാണാം. നിഫ്റ്റി 500 ആകട്ടെ ഈ കാലയളവിൽ നൽകിയത് 14ശതമാനം നേട്ടംമാത്രമാണെന്നകാര്യം മനസിലാക്കണം. ആഗോള കാരണങ്ങളോടൊപ്പം ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും വിപണിയെ ചലിപ്പിക്കുന്ന പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള വിപണികളിലെ മുന്നേറ്റം വ്യത്യസ്ത ദിശയിലാണ്. അന്താരാഷ്ട്ര തലത്തിലെ വൈവിധ്യവത്കരണം മികച്ച ആദായം നൽകാനുള്ള സാധ്യത മുന്നോട്ടുവെയ്ക്കുന്നത് അതുകൊണ്ടാണ്. എവിടെ നിക്ഷേപിക്കണമെന്നകാര്യത്തിൽ നിക്ഷേപകന് വ്യക്തമായ ധാരണയുണ്ടാകണം. വിവിധ രാജ്യങ്ങളിലെ വിപണികൾമാത്രമല്ല, സെക്ടറുകളും കമ്പനികളും പ്രധാനമാണ്. ടെസ് ലയുടെ കാര്യമെടുക്കാം. കോവിഡ് വ്യാപനത്തിനിടയിൽ ആഗോളശ്രദ്ധയാകർഷിക്കുന്ന ഓരോ റിപ്പോർട്ടുകൾ വരുമ്പോഴും കമ്പനിയുടെ ഓഹരിവില കുതിച്ചുകൊണ്ടിരുന്നു. എസ്ആൻഡ്പി 500, നാസ്ദാക് 100 സൂചികകളിൽ മികച്ചനേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനംപിടിക്കാൻ അതോടെ ടെസ് ലക്കായി. ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കാൻ സാധ്യതയുള്ള പുതിയ ആശയങ്ങളുമായി വരുന്ന കമ്പനികൾ എക്കാലത്തും ചരിത്രനേട്ടമാണ് നിക്ഷേപകർക്ക് നൽകിയിട്ടുളളത്. രാജ്യത്തെ വിപണിയിൽ ഇല്ലാത്ത ക്ലൗണ്ട് കംപ്യൂട്ടിങ്, നിർമിത ബുദ്ധി മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉദാഹരണം. എങ്ങനെ നിക്ഷേപിക്കാം വിദേശ ബ്രോക്കർമാരുമായി കൂട്ടുകെട്ടുള്ള രാജ്യത്തെ ബ്രക്കർമാർ വഴി അക്കൗണ്ട് തുടങ്ങാം. നിരവധി മൊബൈൽ ആപ്പുകൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. അതോടൊപ്പംതന്നെ ഒരുകൂട്ടം ഓഹരികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുണ്ട്. ഇത്തരം ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്)ഉം ഫീഡർ ഫണ്ടുകളും വിപണിയിലുണ്ട്. റിസ്ക് കുറച്ച് എളുപ്പത്തിൽ നിക്ഷേപിക്കാൻ ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ട്സും ഫീഡർ ഫണ്ടുകളും തിരഞ്ഞെടുക്കാം. രാജ്യത്തെ ഓഹരിയിൽ നിക്ഷേപിക്കാനുള്ള ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കിൽ വിദേശ ഓഹരികളിൽ പണംമുടക്കുന്ന ഇടിഎഫുകളിൽ നിക്ഷേപിക്കാൻ കഴിയും. ഓഹരി ഇടപാടിനുള്ള അക്കൗണ്ട് ഇല്ലാത്തവർക്ക് ഫണ്ട് ഓഫ് ഫണ്ട്സ്, ഫീഡർ ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം. Equity: International 1YrReturn(%) 3YrReturn(%) 5YrReturn(%) 7YrReturn(%) 10YrReturn(%) Motilal Oswal NASDAQ 100 Exchange Traded Fund 27.88 39.18 28.71 23.42 25.92 Motilal Oswal Nasdaq 100 FOF - Direct Plan 25.10 37.12 - - - Franklin India Feeder Franklin US Opportunities Fund - Direct Plan 16.72 33.16 23.90 18.71 - PGIM India Global Equity Opportunities Fund - Direct Plan 4.60 33.58 23.06 13.66 - Edelweiss Greater China Equity Off-shore Fund - Direct Plan -5.49 28.89 21.25 15.21 - DSP US Flexible Equity Fund - Direct Plan 22.10 24.38 17.24 14.59 - As on 20-Dec-2021. വിദഗ്ദോപദേശത്തോടെമാത്രം നിക്ഷേപംനടത്തുക. നികുതി ബാധ്യത രാജ്യത്തെ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് സമാനമായ നികുതി ബാധ്യതയല്ല വിദേശ ഓഹരികളിലെ നിക്ഷേപത്തിന് ബാധകമാകുക. ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകമ്പനികൾ വഴിയാണ് നിക്ഷേപംനടത്തുന്നതെങ്കിൽ ഡെറ്റ് പദ്ധതികൾക്ക് സമാനമായ നികുതിയാണ് നൽകേണ്ടത്. അതായത് മൂന്നുവർഷമോ അതിൽ കൂടുതലോകാലം കൈവശംവെച്ചശേഷം നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ പണപ്പെരുപ്പം(ഇൻഡക്സേഷൻ)കിഴിച്ചുള്ള നേട്ടത്തിന് ബാധകമായ 20ശതമാനം നികുതി നൽകിയാൽമതിയാകും. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ചുള്ള നികുതിയാണ് ബാധകമാകുക. നേരിട്ടാണ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതെങ്കിൽ, ലിസ്റ്റ്ചെയ്യാത്ത ഓഹരികളിൽനിന്നുള്ള നേട്ടത്തിന് സമാനമായ നികുതിയാണ് ബാധകമാകുക. രണ്ടുവർഷമോ അതിൽകൂടുതലോകാലം കൈവശംവെച്ചശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ദീർഘകാലയളവിൽ ഇൻഡക് സേഷൻ ആനുകൂല്യത്തോടെ 20ശതമാനമാണ് നികുതി നൽകേണ്ടത്. ഹ്രസ്വകാലയളവിൽ മുകളിൽ പറഞ്ഞതിനുസമാനമായ നികുതിയാണ് നൽകേണ്ടത്. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കുന്നതിനോടൊപ്പം ആഗോളതലത്തിൽ മികച്ച വൈവിധ്യവത്കരണവും വിദേശ ഓഹരി നിക്ഷേപത്തിലൂടെ സ്വന്തമാക്കാം. ഒരുകൂട്ടം വൻകിട ആഗോള കമ്പനികളിൽ നിക്ഷേപം നടത്തുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ എളുപ്പത്തിൽ നിക്ഷേപിക്കാനാകും.കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വിദേശത്താകണമെന്ന് താൽപര്യപ്പെടുന്നുണ്ടെങ്കിൽ, ഏഴുവർഷമോ അതിൽകൂടുതൽ കാലമോ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 20ശതമാനംവരെ ഇന്റർനാഷണൽ ഫണ്ടുകളിലാകാം. അതിവ്യാപനം ഒഴിവാക്കി മികച്ച വൈവിധ്യവത്കരണത്തിനും ഈ വഴി തിരഞ്ഞെടുക്കാം.

from money rss https://bit.ly/3mrOcYy
via IFTTT

സെന്‍സെക്‌സില്‍ 404 പോയന്റ് നേട്ടം; നിഫ്റ്റി 16,900നരികെ| Market Opening

മുംബൈ: തിങ്കളാഴ്ചയിലെ തകർച്ചയ്ക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 16,800ന് മുകളിലെത്തി. സെൻസെക്സ് 404 പോയന്റ് നേട്ടത്തിൽ 56,723ലും നിഫ്റ്റി 118 പോയന്റ് ഉയർന്ന് 16,889ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, ഐഒസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് നേട്ടംതിരിച്ചുപിടിക്കാൻ മിക്കവാറും റീട്ടെയിൽ നിക്ഷേപകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ചെറുകിട നിക്ഷേപകരുടെ മൊത്തം ആസ്തിയിൽ 1.81 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച ഒക്ടോബർ 18ലെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോഴാണ് ഇത്രയും നഷ്ടമുണ്ടായത്. Sensex up 400 pts, Nifty near 16,900.

from money rss https://bit.ly/3suV3nI
via IFTTT

സെന്‍സെക്‌സില്‍ 497 പോയന്റ് നേട്ടം: നിഫ്റ്റി 16,700ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് നേട്ടംതിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 16,700ന് മുകളിലെത്തി. ഐടി, മെറ്റൽ, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 56,320ലേയ്ക്കും നിഫ്റ്റി 16,936ലേയ്ക്കും ഉയർന്നിരുന്നു. ഒടുവിൽ സെൻസെക്സ് 497 പോയന്റ് നേട്ടത്തിൽ 56,319.01ലും നിഫ്റ്റി 156.60 പോയന്റ് ഉയർന്ന് 16,770.80ലുമാണ് ക്ലോസ്ചെയ്തത്. വിപണിയിൽ തിരുത്തലുണ്ടായപ്പോൾ കുറഞ്ഞ വിലയിൽ മികച്ച ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ ആവേശംകാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനകളും നിക്ഷേപകർ നേട്ടമാക്കി. എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, യുപിഎൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക മൂന്നുശതമാനം ഉയർന്നു. ഐടി, ടെലികോം, റിയാൽറ്റി സൂചികകൾ 1.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാവും സ്മോൾ ക്യാപ് 1.3ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമിക്രോൺ വ്യാപനവും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും തുടരുന്നതിനാൽ വരുംദിവസങ്ങളിലും ചാഞ്ചാട്ടമുണ്ടായേക്കാം.

from money rss https://bit.ly/3EeWvgo
via IFTTT

ഏഷ്യയിലെ മോശംപ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ: എന്താകും കാരണം?

രൂപയുടെമൂല്യത്തിൽ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ. ഡിസംബർ പാദത്തിൽ ഇതുവരെ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 30,250 കോടി രൂപ(400 കോടി ഡോളർ)യുടെ നിക്ഷേപം പിൻവലിച്ചതോടെ കറൻസിയുടെ മൂല്യത്തിൽ 2.2ശതമാനമാണ് ഇടിവുനേരിട്ടത്. ഒമിക്രോൺ വകഭേദമുയർത്തുന്ന ആശങ്കകൾ ആഗോള വിപണികളെ ബാധിച്ചതിനാൽ ഉയർന്ന മൂല്യനിർണയത്തിലുള്ള വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുകയാണ്. ഉയർന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി. കോവിഡ് ആഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്. ഇറക്കുമതി ചെലവ് ഉയരുന്നതാണ് പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ പലിശ നിരക്ക് താഴ്ന്നനിലയിൽ നിലനിർത്തുകയെന്നത് റിസർവ് ബാങ്കിന് വെല്ലുവിളിയാകും. മാർച്ച് അവസാനമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 78 നിലവാരത്തിലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തൽ. 76.9088ആണ് നിലവിലെ ഏറ്റവും താഴ്ന്ന നിലവാരം. ഈ കണക്കുപ്രകാരം ഈ വർഷമുണ്ടായ ഇടിവ് നാലുശതമാനത്തോളമാണ്. അതേസമയം, അടുത്ത മാസങ്ങളിൽ വിദേശ നിക്ഷേപത്തിൽ വർധനവന്നേക്കാമെന്നുമാണ് വിലയിരുത്തൽ. എൽഐസി ഉൾപ്പടെയുള്ള കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയാണ് ശുഭസൂചനയായി കാണുന്നത്. രൂപയുടെ മൂല്യമിടിവ് തടയാൻ ആർബിഐയുടെ ഇടപെടലുമുണ്ട്. ചൊവാഴ്ച ഉച്ചയോടെ മൂല്യം നേരിയതോതിൽ ഉയർന്ന് 75.58 നിലവാരത്തിലെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുമ്പോൾ നേട്ടമുണ്ടാക്കാനുള്ള വഴികളെക്കുറിച്ച് അറിയാം...കാത്തിരിക്കുക.

from money rss https://bit.ly/3yJRTxw
via IFTTT

Monday, 20 December 2021

ആത്മവിശ്വാസം തിരിച്ചുപിടിച്ച് നിക്ഷേപകര്‍: സെന്‍സെക്‌സില്‍ 671 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തകർച്ചയെ അവഗണിച്ച് സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 671 പോയന്റ് നേട്ടത്തിൽ 56,493ലും നിഫ്റ്റി 194 പോയന്റ് ഉയർന്ന്16,809ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി ഉൾപ്പടെ മിക്കാവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.17ശതമാനവും സ്മോൾ ക്യാപ് സൂചിക 1.60ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഒമിക്രോൺ ഭീതിയും ആഗോള വിപണികളിലെ ദുർബല സാഹചര്യവുംമൂലം കനത്ത വില്പന സമ്മർദംനേരിട്ടതിനെതുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണി തകർച്ചനേരിട്ടത്.

from money rss https://bit.ly/3H5h8gR
via IFTTT

സമീപകാലത്തെ വന്‍തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടിയിലേറെ|Market Closing

മുംബൈ: സമീപകാലത്തെ ഏറ്റവുംവലിയ തകർച്ചനേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകർന്നടിയുന്നത് ഇതാദ്യമായാണ്. ഒരൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ. 2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കിൽ കുറവുവരുത്തിയതാണ് വിപണിയിൽ ആശങ്കയുണ്ടാക്കിയത്. ചൈനയിലെ സാമ്പത്തിക മുരടിപ്പിന്റെ സൂചനയായി ലോകമതിനെ വീക്ഷിച്ചു. ഒമിക്രോൺ വ്യാപനം ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന ആശങ്കയുംകൂടിയായപ്പോൾ വിപണി അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പുനരാരംഭിച്ചതും വിദേശ നിക്ഷപകർ കൂട്ടത്തോടെ വിറ്റൊഴിയൽ തുടർന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും കൂടിയായപ്പോൾ വിപണിയിലെ തകർച്ച രൂക്ഷമായി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1,849 പോയന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയന്റും നഷ്ടംനേരിട്ടു. ഒടുവിൽ സെൻസെക്സ് 1,189.73 പോയന്റ് നഷ്ടത്തിൽ 55,822.01ലും നിഫ്റ്റി 371 പോയന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. റിയാൽറ്റി, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചികകൾ 3-4ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെയും നഷ്ടംനേരിട്ടു. Nifty ends below 16,700, Sensex plunges 1,189 pts.

from money rss https://bit.ly/3mjEcjX
via IFTTT

നിക്ഷേപം ക്രമീകരിക്കാം: പരമാവധി ആദായനികുതിയിളവ് നേടാം

നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയളവുകൾ പ്രയോജനപ്പെടുത്താൻ ഇനി മൂന്നുമാസംമാത്രം. 2021 മാർച്ച് 31വരെയുള്ള നിക്ഷേപങ്ങളാണ് ഇതിനായി പരിഗണിക്കുക. നികുതി ബാധ്യത കണക്കാക്കി ഇപ്പോൾതന്നെ അതിന് തയ്യാറെടുക്കാം. 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നേടാം. എൻപിഎസിൽ നിക്ഷേപം നടത്തി 50,000 രൂപ അധിക ആനുകൂല്യവും പ്രയോജനപ്പെടുത്താം. വിവിധ വകുപ്പുകളിലായി നികുതിയിളവ് നേടാനുള്ള വഴികൾ ആദായ നികുതി ഇളവ് ലഭിക്കാൻ ഈ സാധ്യതകൾപ്രയോജനപ്പെടുത്താം Section 80C 1,50,000 രൂപ ഇ.പി.എഫ്-വി.പി.എഫ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. പി.പി.എഫ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ട്. എൻ.എസ്.സി-നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്. എസ്.സി.എസ്.എസ്-സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 5 വർഷ ടാക്സ് സേവിങ് എഫ്.ഡി. ലൈഫ് ഇൻഷുറൻസ് പ്രീമിയം. ഇ.എൽ.എസ്.എസ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം. ഭവനവായ്പ: മുതലിലേയ്ക്കുള്ള അടവ്. കുട്ടികളുടെ ട്യൂഷൻ ഫീസ്. Section 80CCD(1B) എൻ.പി.എസ് 50,000 രൂപ Section 80D ഹെൽത്ത് ഇൻഷുറൻസ് 25,000 രൂപ(60 വയസ്സിന് താഴെയെങ്കിൽ) 50,000 രൂപ (60 വയസ്സിന് മുകളിലാണെങ്കിൽ) Section 24 ഭവനവായ്പ പലിശ 2 ലക്ഷം രൂപവരെ Section 80E വിദ്യാഭ്യാസ വായ്പയുടെ പലിശ Section 80DDB ഗുരുതര അസുഖങ്ങൾക്കുള്ള ചികിത്സ മുതിർന്ന പൗരന്മാർക്ക് ഒരു ലക്ഷം രൂപവരെ മറ്റുള്ളവർക്ക് 40,000 രൂപവരെ Section 80U ഭിന്നശേഷിക്കാരായ നികുതിദായകർക്ക് 40ശതമാനത്തന് മുകളിലാണെങ്കിൽ 75,000 രൂപ 80ശതമാനത്തിന് മുകളിലാണെങ്കിൽ 1.25 ലക്ഷം രൂപ Section 80G ചാരിറ്റി സ്ഥാപനങ്ങൾക്കുള്ള സംഭാവന. Section 80GGC രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന. Section 80GGA ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള സംഭാവന. Section 80GG ശമ്പളത്തിൽ എച്ച്ആർഎ ലഭിക്കാത്തവർക്കുള്ള വീട്ടുവാടക ആനുകൂല്യം.

from money rss https://bit.ly/3JgMSSb
via IFTTT

ഒമിക്രോണ്‍ ആശങ്ക: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു

സിംഗപുർ: ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലഇടിഞ്ഞു. വീണ്ടും നിയന്ത്രണംവന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളർ നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി. ഒമിക്രോണിനെതുടർന്ന് നെതർലാൻഡ് കഴിഞ്ഞ ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ അവധിക്കുമമ്പായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു. ലോകമാകെ ഒമിക്രോൺ വ്യാപിച്ചതോടെ ബൂസ്റ്റർ ഡോസെടുക്കാനും മാസ്ക് ധരിക്കാനും ശൈത്യകാല അവധിക്കാലയാത്രയിൽ ജാഗ്രതപാലിക്കാനും യുഎസ് ആരോഗ്യവിഭാം ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3yKeJFt
via IFTTT

Sunday, 19 December 2021

ഈ ബാങ്കില്‍ 10,000 രൂപയ്ക്കുമുകളില്‍ പണം നിക്ഷേപിക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം

പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ജനുവരി ഒന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും. ബേസിക് സേവിങ്സ് അക്കൗണ്ടിൽ മാസം നാല് തവണവരെ പണം പിൻവലിക്കുന്നതിന് നിരക്കുകളുണ്ടാകില്ല. അതിൽകൂടുതലുള്ള ഒരോ പിൻവലിക്കലിനും മിനിമം 25 രൂപ നൽകേണ്ടിവരും. സേവിങ്സ്, കറന്റ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിമാസം സൗജന്യമായി പിൻവലിക്കാവുന്ന പരിധി 25,000 രൂപയാണ്. അതിനുമുകളിൽവരുന്ന തുകയ്ക്ക് ചുരുങ്ങിയത് 25 രൂപ സേവന നിരക്ക് നൽകണം. ഈ അക്കൗണ്ടുകളിൽ 10,000 രൂപവരെ പ്രതിമാസം സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുമുകളിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയത് 25 രൂപയാണ് ഈടാക്കുക. പ്രതിമാസ സൗജന്യം കഴിഞ്ഞാൽ ഇടപാടുകൾക്ക് ചുരുങ്ങിയത് 25 രൂപയോ മൊത്തം മൂല്യത്തിന്റെ 0.50ശതമാനമോ ആണ് നൽകേണ്ടിവരിക. ബേസിക് സേവിങ്സ് അക്കണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ നിരക്കൊന്നും ഈടാക്കുകയില്ല. സർവീസ് ചാർജിന് ജിഎസ്ടിയും ബാധകമാണ്.

from money rss https://bit.ly/3mFvdtJ
via IFTTT

തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സില്‍ 1000ത്തിലേറെ പോയന്റ് നഷ്ടം, നിഫ്റ്റി 16,700ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 1020 പോയന്റ് നഷ്ടത്തിൽ 55,991ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 16,676ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേഗത്തിന്റെ അതിവേഗ വ്യാപനംമൂലമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്. സമൂഹവ്യാപനമുള്ള പ്രദേശങ്ങളിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് അടുത്തിയിടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നരവർഷത്തിനിടെ ഇതാദ്യമായി ചൈന വായ്പാ നിരക്ക് കുറച്ചതും ഏഷ്യൻ സൂചികകളെ ബാധിച്ചു. ചൈനയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്കയാണ് ഇതേതുടർന്നുണ്ടായത്. ടിസിഎസ്, നെസ് ലെ, സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 2.5ശതമാനത്തിലേറെ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. Sensex sinks 1000 pts, Nifty below 16,700.

from money rss https://bit.ly/3FbV3N6
via IFTTT

Friday, 17 December 2021

ഇളവുകളുടെകാലം കഴിയുന്നു: വായ്പാ പലിശകൂടും, വിപണിയില്‍ തിരുത്തല്‍ തുടരും

അമേരിക്കൻ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാൻവരട്ടെ. അതിസമ്പന്നർ മുതൽ സാധാരണക്കാർവരെയുള്ളവരെ ബാധിക്കുന്നതാണ് ഈതീരുമാനം. പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാംമാറ്റങ്ങളാകും ഉണ്ടാകുക? വായ്പാ പലിശ ഉയരും യുഎസ് ഫെഡറൽ റിസർവിന്റെ വഴിയേ ആർബിഐയും നീങ്ങുകയാണെങ്കിൽ 2022 കലണ്ടർവർഷം പകുതിയോടെ റിപ്പോനിരക്കിൽ വർധനവുണ്ടാകും. വായ്പാ-നിക്ഷേപ പലിശ ഉയരാൻ അത് കാരണമാകും. താരതമ്യേന ഉയർന്ന പലിശ ഈടാക്കുന്ന വ്യക്തിഗത വായ്പകളിലുംമറ്റും നിരക്ക് വർധന ഉടനെ പ്രതിഫലിക്കില്ലെങ്കിലും റിപ്പോ നിരക്കുമായി(നിശ്ചിത ബെഞ്ച്മാർക്ക്)ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശ ഉയരും. നിലവിൽ ഏറ്റവും താഴന്ന പലിശ നിരക്കാണ് ഭവനവായ്പക്കുള്ളത്. പലിശ കുറഞ്ഞ സാഹചര്യംകണക്കിലെടുത്ത് കൂടുതൽ തുക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യം പരിഗണിക്കുക. അടുത്തവർഷത്തോടെ പലിശ ഉയരുമ്പോൾ വരുന്ന ബാധ്യതകൂടി കണക്കിലെടുത്ത് അധികതുക വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിദേശ വിദ്യാഭ്യാസചെലവ് യുഎസിലെ നിരക്ക് വർധന ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശ വിനോദയാത്ര തുടങ്ങിയവയുടെ ചെലവ് വർധിക്കാൻ അതിടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെലവിനത്തിൽ ലക്ഷ്യമിട്ടിട്ടുള്ള തുകയിൽ വർധനവരുത്തേണ്ടിവരുമെന്നകാര്യം ഇപ്പോഴേ ആലോചിക്കുക. ഇന്റർനാഷണൽ ഇക്വിറ്റികളിലോ, ഫണ്ടുകളിലോ നിക്ഷേപമില്ലെങ്കിൽ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുക. വിദേശ നിക്ഷപത്തിൽ ഇടിവുണ്ടാകും ലോകമെമ്പാടുമുള്ള നിക്ഷേപ ആസ്തികളിലെ മുന്നേറ്റത്തിന്റെ പ്രധാനകാരണം സമ്പദ് വ്യവസ്ഥയിലെ കൂടിയ പണലഭ്യതയാണ്. ആഗോളതലത്തിൽ നിക്ഷേപകരിലൊരുവിഭാഗം ചുരുങ്ങിയ ചെലവിൽ കൂടുതൽ പണം ലഭ്യമാകുന്നതോടെ വൻതോതിൽ കടമെടുത്ത് വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നു. ഈ ചെലവിൽ വർധനയുണ്ടാകുന്നതോടെ വിപണികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പാലായനംചെയ്യും. ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് അത് വഴിയൊരുക്കും. അടുത്തവർഷം മാർച്ചോടെ ഓരോ പാദങ്ങളിലും കാൽശതമാനംവീതം നിരക്ക് വർധനയാണ് യുഎസ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. വിക്വസ്വര വിപണികളിലെ നിക്ഷേപത്തിൽ വൻതോതിൽ കുറവുവരാൻ അതിടയാക്കും. നിലവിൽ രാജ്യത്തെ വിപണിയിൽനിന്ന് വിദേശനിക്ഷേപകർ പിൻവാങ്ങുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല. കടപ്പത്രഫണ്ടുകളെയും ബാധിക്കും യുഎസിലെ പലിശനിരക്ക് വർധനക്കൊപ്പം രാജ്യത്തെ നിരക്കുകളും ഉയരുന്നതോടെ പോർട്ട്ഫോളിയോയിലെ ദീർഘകാല ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തെ അത് ബാധിക്കും. അതുകൊണ്ടുതന്നെ ലോങ്-മീഡിയം ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം. പലിശ നിരക്ക് ഉയരുമ്പോൾ സ്വാഭാവികമായും യുഎസ് ഡോളർ കരുത്താർജിക്കും. സ്വർണംപോലുള്ള കമ്മോഡിറ്റികളുടെ വിലയിടിയാനും അതിടയാക്കും. മറിച്ചും സംഭവിച്ചേക്കാം. ഓഹരി വിപണി അസ്ഥിരമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേയ്ക്ക് കൂട്ടത്തോടെ നിക്ഷേപകർ മാറിയാൽ വില ഉയരാനും കാരണമാകും. ഡോളർ കുതിക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായാൽ രാജ്യത്തെ സ്വർണവിലയുംകൂടും.

from money rss https://bit.ly/3mfiY6M
via IFTTT

1395 കമ്പനികളുടെരജിസ്ട്രേഷൻ റദ്ദാക്കുന്നു

തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം. ഇത്തരം കന്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പേരിനുമാത്രം രജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന കന്പനികളാണ് കടലാസ് കന്പനികൾ. 2016-നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്ട്രേഷൻ റദ്ദാക്കി നിർജീവമാക്കിയിരുന്നു. കേരളത്തിൽ രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യമായി കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാംസ്ഥാനത്ത് തമിഴ്നാടാണെന്നാണ് സൂചന. രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതിരിക്കുകയും രേഖകൾ സമർപ്പിക്കാതിരിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഇൗ 1395 കമ്പനികളും. രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ശരാശരി 6,500 രൂപ ഫീസും 20,000 രൂപവരെ പ്രൊഫഷണൽ ചാർജും നൽകണം. ഒരു കമ്പനി റദ്ദാക്കാൻ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണൽ ചാർജും നൽകണം. എല്ലാ രേഖകളും വേണം.

from money rss https://bit.ly/3GTpaZV
via IFTTT

സെന്‍സെക്‌സിലെ തകര്‍ച്ച 889 പോയന്റ്: നിഫ്റ്റി 17,000ന് താഴേയ്ക്കുപതിച്ചു|Market Closing

മുംബൈ: വ്യാഴാഴ്ചയിലെ ആശ്വാസനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ഐടി ഒഴികെയുള്ള ഓഹരികളിലെ സമ്മർദം നിഫ്റ്റിയെ 17,000ന് താഴെയെത്തിച്ചു. സെൻസെക്സ് 889.40 പോയന്റ് നഷ്ടത്തിൽ 57,011.74ലിലും നിഫ്റ്റി 263.20 പോയന്റ് താഴ്ന്ന് 16,985.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടർന്നതാണ് സൂചികകളെ ബാധിച്ചത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഓഹരികൾ ഒഴികെയുള്ളവ തകർച്ചനേരിട്ടു. ബിഎസ്ഇ റിയാൽറ്റി സൂചിക നാലും എനർജി, ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 2.5ശതമാനത്തിലേറെയും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4ശതമാനവും സ്മോൾ ക്യാപ് സൂചിക 2.1ശതമാനവും താഴ്ന്നു. Nifty ends below 17,000, Sensex plunges 889 pts.

from money rss https://bit.ly/30DHBCC
via IFTTT

കൊച്ചിയില്‍ എന്‍എഫ്ടി കോണ്‍ഫറന്‍സും കലാപ്രദര്‍ശനവും

കൊച്ചി: എൻഎഫ്ടി ഉത്സവത്തിന് കൊച്ചികൂടി വേദിയാകുന്നു. കോൺഫ്രറൻസ്, കലാപ്രദർശനം എന്നിവ ഉൾപ്പടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഡിസംബർ 18 മുതൽ ന്യൂ ഗ്രാൻഡ് ഹയാത്തിലാണ് നടക്കുന്നത്. എൻഎഫ്ടി മേഖലയിലെ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ബ്രേക്കൗട്ട് സെഷനുകൾ, ശില്പശാല തുടങ്ങിയവയും ഉണ്ടാകും. കുനാൽ കപൂർ ഉത്സവത്തിന് തിരിതെളിയിക്കും. വസീർഎക്സ് എൻഎഫ്ടി സഹസ്ഥാപകൻ വിശാഖ സിങ്, കേരള സംസ്ഥാന ഐടി പാർക്സ് സിഇഒ ജോൺ എം.തോമസ്, നടനും സംരംഭകനുമായ പ്രകാശ് ബാരെ എന്നിവർ പങ്കെടുക്കും. ഡിജിറ്റൽ ആർട് ഗ്യാലറിയും ആർട് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിഷ്വൽ ആർട്സ്, ത്രീ ഡി വീഡിയോ, മോഷൻ ഗ്രാഫിക്സ്, ആനിമേഷൻ, ഫോട്ടോഗ്രഫി തുടങ്ങിയവയും ദർശിക്കാം.

from money rss https://bit.ly/3p3Iw8D
via IFTTT

വിദേശ നിക്ഷേപകര്‍ പിന്മാറുന്നു: വിറ്റൊഴിഞ്ഞത് 32,000 കോടിയുടെ ഓഹരികള്‍

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റൊഴിയുന്നു. ഒക്ടോബർ മുതൽ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എൻഎസ്ഡിഎലിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ട് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു? ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനുപിന്നിൽ. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോൺ വകഭേദമുയർത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവർത്തനഫലങ്ങൾ, ഉയർന്ന മൂല്യത്തിൽ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാൽ 2022ൽ പലിശനിരക്കുകൾ ഉയർത്താൻ ഫെഡ് റിസർവ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകൾ രാജ്യത്തെ ബോണ്ട് വിപണിയിൽനിന്ന് വൻതോതിൽ പണംപിൻവലിക്കുന്നതിന് അത് കാരണമാകും. വിപണി തിരിച്ചുകയറുമോ? സാമ്പത്തിക വളർച്ചയോടൊപ്പം കോർപറേറ്റ് വരുമാനത്തിലും വർധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. ദീർഘകാല വളർച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം. ഏതൊക്കെ മേഖലകൾ എൻഎസ്ഡിഎലിൽനിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖലകളിലെ കമ്പനികളിൽനിന്നാണ് വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറിയതെന്നുകാണാം. നവംബർ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയിൽനിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവർ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സോഫ്റ്റ് വെയർ ആൻഡ് സർവീസസ്, വാഹനം, വാഹന ഘടകഭാഗങ്ങൾ, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളിൽനിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി. ഇഷ്ട ഓഹരികൾ സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ബിഎസ്ഇ 500 സൂചികയിൽ ആറ് ഓഹരികളാണ് നിക്ഷേപകർ കൂടുതലായി കൈവശംവെച്ചിരിക്കുന്നതെന്നുകാണാം. എച്ച്ഡിഎഫ്സി(71.95ശതമാനം), സീ എന്റർടെയ്ൻമെന്റ്(57.18ശതമാനം), ആക്സിസ് ബാങ്ക് (54.53ശതമാനം), ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് (53.67ശതമാനം)ഇൻഡസിൻഡ് ബാങ്ക് (51.44 ശതമാനം) എന്നിവയാണവ. നടപ്പ് പാദത്തിന്റെ തുടക്കംമുതൽ ഇൻഡസിൻഡ് ബാങ്കിന്റെ ഓഹരിയിലുണ്ടായി ഇടിവ് 16.50ശതമാനമാണ്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവക്ക് യഥാക്രമം 7.43ശതമാനവും 1.96ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, ഇതേകാലയളവിൽ സീ എന്റർടെയ്ൻമെന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ് എന്നിവ യഥാക്രമം 21.55ശതമാനം, 16.07ശതമാനം, 2.54ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ജൂബിലന്റ് ഫുഡ് വർക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, പിവിആർ, ഇൻഫോ എഡ്ജ്, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്, യുപിഎൽ എന്നിവയുടെ ഓഹരികൾ 35ശതമാനത്തിലേറെ വിദേശ നിക്ഷേപകരുടെ കൈവശമുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയിടെ വിഹിതം കുറച്ചാൽ ഓഹരികളിൽ കനത്ത സമ്മർദമുണ്ടായേക്കാമെന്നകാര്യം നിക്ഷേപകർ ശ്രദ്ധിക്കണ്ടതുണ്ട്.

from money rss https://bit.ly/328GY4x
via IFTTT

Thursday, 16 December 2021

എന്‍.പി.എസില്‍ ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം ?

എൻ.പി.എസിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? അനിൽകുമാർ, സനൂപ്, പാർത്ഥസാരഥി, ശ്രീജിത്ത് വിജയൻ, സഫിയ, ബഷീർ, മുരളി, ലിജോ അബ്രഹാം, സനീഷ്, സൗമ്യ, സുജിത്ത് തുടങ്ങി നിരവധിപേരാണ് ഇതേക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടത്.എൻപിഎസ്-മ്യൂച്വൽ ഫണ്ട്: മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ എത്രതുക നിക്ഷേപിക്കണം? (പാഠം 154)പ്രസിദ്ധീകരിച്ചപ്പോഴാണ് നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടത്. കംപ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ എളുപ്പത്തിൽതന്നെ നേരിട്ട് സിആർഎ എൻപിഎസിൽ അക്കൗണ്ട് തുടങ്ങാനാകും.അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി) വഴി ചേരാം. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സേവനകേന്ദ്രങ്ങളാണ്. സി.ആർ.എവഴി നേരിട്ട്(ഇ-എൻപിഎസ്)എൻപിഎസിൽ ചേരുമ്പോൾ വിവിധ സേവന നിരക്കുകൾ കുറയുമെന്നുമാത്രമല്ല. ആതുകകൂടി നിക്ഷേപത്തോടൊപ്പംചേരുകയുംചെയ്യും(പട്ടിക കാണുക). Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in How to open NPS account?

from money rss https://bit.ly/3m8Bdun
via IFTTT

സെന്‍സെക്‌സില്‍ 304 പോയന്റ് നഷ്ടം: നിഫ്റ്റി 17,150ന് താഴെ|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 57,597ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 17,147ലുമാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ബജാജ് ഓട്ടോ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐടിസി, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, എസ്ബിഐ, പവർഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33ശതമാനവും സ്മോൾ ക്യാപ് 0.10ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex slips 304 pts, Nifty below 17,150.

from money rss https://bit.ly/3q3YhvB
via IFTTT

നേട്ടംതിരിച്ചുപിടിച്ച് വിപണി: ഇന്‍ഫോസിസും റിലയന്‍സും കുതിച്ചു| Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 113.11 പോയന്റ് ഉയർന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്ടത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്ച വിപണിക്കായി. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബിപിസിഎൽ, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50ശതമാനം താഴുകയുംചെയ്തു. Sensex, Nifty end higher amid volatility led by IT stocks.

from money rss https://bit.ly/3IUPJQj
via IFTTT

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിലെ ആറ് ശതമാനം ഓഹരികള്‍ എസ്ബിഐ കയ്യൊഴിയുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി. ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളർ(7,600 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളർ)ആണ്. വിപണിയിലെത്തിയാൽ, ലിസ്റ്റ്ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. എച്ച്ഡിഎഫ്സി എംഎഫ്, നിപ്പോൺ ലൈഫ്, യുടിഐ, ആദിത്യ ബിർള തുടങ്ങിയ ഫണ്ട് കമ്പനികളാണ് ഇതിനകം വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.

from money rss https://bit.ly/3dUizCj
via IFTTT

ജിയോ ഉപയോഗിക്കുന്നുണ്ടോ? ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

റിലയൻസ് ജിയോ വരിക്കാർക്ക് ഇനി ഒരു രൂപയ്ക്കും ചാർജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാർജ് ചെയ്താൽ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നൽകിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാൻ കഴിയുക. റീച്ചാർജ് സെക്ഷനിൽ വാല്യു പാക്ക് വിഭാഗത്തിൽ അദർ പ്ലാൻസ്-വഴിയാണ് ചാർജ് ചെയ്യാൻ കഴിയുക. കുറഞ്ഞ താരിഫിൽ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5ജി.ബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ലാനിൽ 23 ദിവസം പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ വിവിധ പ്ലാനുകളുടെ താരിഫ് ഉയർത്തിയത്. Jio Introduces Re. 1 Prepaid Recharge Plan.

from money rss https://bit.ly/3E0h53O
via IFTTT