121

Powered By Blogger

Wednesday, 9 September 2020

മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട്സ് എന്‍എഫ്ഒ

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ടിനു തുടക്കം കുറിച്ചു. മുഖ്യമായും ആഭ്യന്തര ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളിൽ (ഇടിഎഫ്) നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ (എൻഎഫ്ഒ) സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കും. നിഫ്റ്റി 200 (ടിആർഐ) സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാനം. ഭാരതി സാവന്താണ് ഫണ്ട് മാനേജർ. വൻകിട, ഇടത്തരം മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് നിഫ്റ്റി 50 ഇടിഎഫ്, നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, മിഡ്കാപ് 150 ഇടിഎഫുകൾ തുടങ്ങിയവയിലായായിരിക്കും ഇതിന്റെ ആസ്തികൾ സജീവമായി വകയിരുത്തുക. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിലും ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണം കൊയ്യാം എന്നതാണ് ഈ ഫണ്ട് ഓഫ് ഫണ്ട് വഴി ലഭിക്കുന്ന നേട്ടം. ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി ആസ്തികൾ വിലയിരുത്തുകയും നിക്ഷേപകർക്ക് പരമാവധി നേട്ടമുണ്ടാക്കുകയുമായിരിക്കും മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് ചെയ്യുക. വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ചും കുറഞ്ഞ ചെലവിലുമായിരിക്കും ഇതു ചെയ്യുക. അയ്യായിരം രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ചെലവു കുറഞ്ഞ ഇടിഎഫുകൾ വഴി ദീർഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയും മോഡറേറ്റ് ഹൈ വിഭാഗത്തിലുള്ള നഷ്ടസാധ്യതയിലൂടെ വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മിറൈ അസറ്റ് ഇക്വിറ്റ് അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് റെഗുലർ പദ്ധതിയും ഡയറക്ട് പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. ഇവയിൽ ലാഭവിഹിതം നൽകുന്നതും അത് നിക്ഷേപത്തിൽ കൂട്ടിച്ചേർക്കുന്നതും ആയ രീതികളും ലഭ്യമാണ്.

from money rss https://bit.ly/2Zom118
via IFTTT

എംസിഎക്‌സില്‍ വെള്ളിയില്‍ റെക്കോഡ്‌ വില്‍പന

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വെള്ളിയുടെ കോൺട്രാക്റ്റിൽ റെക്കോഡ് വിൽപന. സെപ്തംബർ മാസത്തെ കോൺട്രാക്റ്റിൽ കഴിഞ്ഞ 12 വർഷത്തിനിടയിലെ റെക്കോഡ് വിൽപനയാണ് നടന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു. വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ സെപ്തംബർ കോൺട്രാക്റ്റിൽ മാത്രം 127.50 ടൺ വിൽപനയാണ് നടന്നത്. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കോൺട്രാക്റ്റിൽ ഇത്രയധികം വെള്ളിയുടെ വിൽപന നടക്കുന്നത്. ഇതിനു മുൻപ് 2008 ഡിസംബറിൽ വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ 141.81 ടണ്ണിന്റെ വിൽപന നടന്നിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർമാസങ്ങളിൽ അവസാനിച്ച കോൺട്രാക്റ്റുകളിൽ ആകെ 139.96 ടൺ വെള്ളിയുടെ ഇടപാടാണ് എംസിഎക്സ് പ്ലാറ്റ്ഫോം വഴി നടന്നത്. ഓഗസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി ആകെ 17,574 കോടി രൂപയുടെ വെള്ളി വിൽപനയാണ് നടന്നത്. വെള്ളി വിപണിയിൽ അസ്ഥിരത പ്രകടമായിട്ടും എംസിഎക്സിന്റെ ആഭ്യന്തര വില നിർണ്ണയത്തോടും റിസ്ക് മാനേജ്മെന്റ് രീതിയോടും ഇടപാടുകാർ കാണിച്ച വിശ്വാസമാണ് വെള്ളിയിൽ റിക്കാർഡ് വിൽപന സാധ്യമാക്കിയതെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2R6D03d
via IFTTT

Tuesday, 8 September 2020

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ റിലയന്‍സ് റീട്ടെയിലില്‍ കെകെആറും 7,500 കോടി നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിലും സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സിൽവൽ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. സിൽവർ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഉടമകളാണ് റിലയൻസ്. 12,000സ്റ്റോറുകളാണ് രാജ്യത്തെമ്പാടുമുള്ളത്. രാജ്യത്തെമ്പാടുമുള്ള ചെറികിട വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാണ് റിലയൻസ് റീട്ടെയിൽ തയ്യാറെടുക്കുന്നതെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. After Silver Lake, KKR may invest $1 billion in Reliance Retail

from money rss https://bit.ly/33erysb
via IFTTT

വിലകുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ

ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ വിലകുറഞ്ഞ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്തവർഷം ആദ്യമോ ഡാറ്റാപാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫോണുകൾ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റുകമ്പനികൾവഴി നിർമിച്ചാകും വില്പനയ്ക്കെത്തിക്കുക. ആൽഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിൾ റിലയൻസിൽ 4,500 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാർട്ട്ഫോണുകൾക്കായി വിലകുറഞ്ഞ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. Reliance Jio To Roll Out 10 Crore Low-Cost Phones By December

from money rss https://bit.ly/3bCggli
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു: സെന്‍സെക്‌സ് 170 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് നഷ്ടത്തിൽ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 425 ഓഹരികൾ നേട്ടത്തിലും 1,440 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇൻഫോസിസ്, ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഐടിസി, ടാറ്റ സ്റ്റീൽ, ഐഒസി, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എവറഡി ഇൻഡസ്ട്രീസ്, ഇന്ത്യബുൾസ് വെഞ്ച്വേഴ്സ് തുടങ്ങി 45 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2F45bOd
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം: വീണ്ടും റേറ്റിങ് താഴ്ത്തി ഏജൻസികൾ

മുംബൈ: കോവിഡ് സാഹചര്യത്തിൽ നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസികൾ. ഫിച്ച്, അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ് മാൻ സാക്സ്, ഇന്ത്യ റേറ്റിങ്സ് എന്നീ ഏജൻസികളാണ് വളർച്ച അനുമാനം താഴ്ത്തിയിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി. വളർച്ച മൈനസ് 24 ശതമാനത്തിനടുത്ത് ചുരുങ്ങിയതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് റേറ്റിങ് ഏജൻസികൾ പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക-കോർപറേറ്റ് വരുമാനങ്ങളെ കോവിഡ് വലിയതോതിൽ ബാധിച്ചിട്ടുണ്ട് ഈ ഏജൻസികളുടെ ബാലൻസ് ഷീറ്റിൽ ഇത് പ്രതിഫലിച്ചുതുടങ്ങി. സാമ്പത്തികമേഖലയിലെ ആസ്തികളുടെ മേന്മയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കിട്ടാക്കടം കൂടുമെന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ തുക പ്രൊവിഷനിങ്ങിനായി (കിട്ടാക്കടത്തിനു തുല്യമായ തുക മാറ്റിവെക്കൽ) മാറ്റിവെക്കേണ്ടിവരും. ഇതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും സ്ഥിതി സങ്കീർണമാക്കുന്നുവെന്ന് ഫിച്ച് പറയുന്നു. അതേസമയം മൂന്നാം പാദത്തോടെ സ്ഥിതി മാറുമെന്നും ഇന്ത്യ വളർച്ചാ പാതയിലേക്ക് മടങ്ങിവരുമെന്നും രണ്ട് ഏജൻസികളും സൂചിപ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം 18.44 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ റേറ്റിങ്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തികവർഷം രാജ്യം 9.9 ശതമാനം വളർച്ച കൈവരിക്കുമെന്നും ഇവർ കണക്കാക്കുന്നു.

from money rss https://bit.ly/35l3iYa
via IFTTT

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu
Fahadh Faasil, the National award-winning actor is all set to join hands with Alphonse Puthren, the director of Premam. The filmmaker recently confirmed that Fahadh will play the lead role in his directorial venture, through his official social media pages, recently.

* This article was originally published here

വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 51.88 പോയന്റ് നഷ്ടത്തിൽ 38,365.35ലും നിഫ്റ്റി 37.60 പോയന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1695 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി. Sensex erases days gains, ends 52 pts lower

from money rss https://bit.ly/2FjJt8E
via IFTTT

ജിയോയിക്കുപിന്നാലെ സില്‍വര്‍ ലേയ്ക്ക് ബൈജൂസില്‍ 3680 കോടി രൂപ നിക്ഷേപിക്കും

ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് 3680 കോടി(500 മില്യൺ ഡോളർ) രൂപ നിക്ഷേപിക്കും. റിലയൻസ് ജിയോയിൽ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തിൽ സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സിൽവർ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യൺ ഡോളറാകും. ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങൾ 200 മില്യൺ ഡോളർ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബൽ 122 മില്യൺ ഡോളറും ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

from money rss https://bit.ly/2Zh84C4
via IFTTT

വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്കായി 'ക്ലോണ്‍ ട്രെയിന്‍' ഓടിക്കാന്‍ റെയില്‍വെ

വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കിൽ മറ്റൊരു ട്രെയിൻകൂടി അതേ റൂട്ടിൽ ഏർപ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറിൽതന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തിൽ പ്രത്യേകം ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂർ മുമ്പ് പുതിയ ട്രെയിൻ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽമാറ്റംവരുത്തും. സ്ലീപ്പക്ലാസിൽ 400, തേഡ് എസി(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. Indian Railways plan to run clone train

from money rss https://bit.ly/2R3BEXh
via IFTTT

Monday, 7 September 2020

പാഠം 89: സര്‍ക്കാര്‍ ഗ്യാരണ്ടിനല്‍കുന്ന പദ്ധതിയില്‍ നിക്ഷേപിച്ച് മികച്ച ആദായംനേടാം

പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. അതോടൊപ്പം തരക്കേടില്ലാത്ത ആദായവും ലഭിക്കണം-അതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ലഘു സമ്പാദ്യ പദ്ധതികളിലാണ് വിനോദ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. ആർബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 2020 പുറത്തിറക്കിയതോടെ എന്തുകൊണ്ട് മാറിച്ചിന്തിച്ചുകൂടായെന്ന് വിനോദിന് തോന്നി. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റുപല നിക്ഷേപ പദ്ധതികൾക്കുമുള്ള അപകടസാധ്യത തെല്ലുമില്ല. നിലവിൽ ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.15ശതമാനമാണ്. ആറുമാസത്തിലൊരിക്കലാണ് പലിശനിരക്ക് പരിഷ്കരിക്കുക. അതിനനുസരിച്ച് മുമ്പ് നടത്തിയ നിക്ഷേപമാണെങ്കിലും പലിശനിരക്കിൽമാറ്റംവരും. ബോണ്ടെന്നുകേട്ടാൽ പിന്തിരിയുന്നവർക്ക് ചിന്തിക്കാനുള്ള അവസരമാണ് ആർബിഐയുടെ സേവിങ്സ് ബോണ്ട്. പൊതുമേഖല ബാങ്കുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉൾപ്പടെയുള്ള സ്വകാര്യ ബാങ്കുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാനും കഴിയും. ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകൾ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജർ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റുകളാണ് കൈമാറുക. സവിശേഷതകൾ ഇന്ത്യക്കാരായ വ്യക്തികൾക്ക് സ്വന്തമായോ ജോയന്റ് അക്കൗണ്ടായോ നിക്ഷേപിക്കാം. ആറുമാസത്തിലൊരിക്കൽ പലിശനിരക്ക് പരിഷ്കരിക്കും. 2021 ജനുവരി ഒന്നിനാണ് പലിശയുടെകാര്യത്തിൽ ഇനി തീരുമാനമെടുക്കുക. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടിൽനിന്നുള്ള പലിശ ലഭിക്കും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)നേക്കാളും 0.35ശതമാനം അധിക പലിശ ആർബിഐയുടെ ബോണ്ടിന് ലഭിക്കും. അഞ്ചുവർഷത്തെയോ പത്തുവർഷത്തെയോ സർക്കാർ സെക്യൂരിറ്റികളിലെ ആദായംനോക്കിയാണ് മൂന്നുമാസത്തിലൊരിക്കൽ എൻഎസ് സിയുടെ പലിശ പരിഷ്കരിക്കുക. ഏഴുവർഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികൾക്കുവിധേയമായി കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക. 60നും 70നും ഇടയിലാണ് പ്രായമെങ്കിൽ ആറുവർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലാണെങ്കിൽ അഞ്ചുവർഷവും 80നുമുകളിലാണെങ്കിൽ 4വർഷവും പൂർത്തിയാക്കിയാൽ പണം പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തിൽനിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായനികുതി ഇളവുകളൊന്നുമില്ല. പലിശ വരുമാനത്തിന് ആദായനികുതി നൽകണമെന്നുചുരുക്കം. നേട്ടങ്ങൾ ഉയർന്ന പലിശനിരക്ക്: ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് നിലവിൽ ലഭിക്കുന്ന പലിശ 6.8ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ്(7.1%)എന്നിവയുമായി താരതമ്യംചെയ്യുമ്പോഴും ആദായനിരക്ക് കൂടുതലാണ്. ഇടക്കിടെ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാൽ പലിശ നിരക്കിൽ ആറുമാസംകൂടമ്പോൾ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യംവന്നാൽ നിക്ഷേപകന് ഗുണകരമാകും. എൻഎസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക. നഷ്ടസാധ്യതയില്ല: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന കടപ്പത്രമായതിനാൽ നഷ്ടസാധ്യത തീരെയില്ലെന്നുപറയാം. സ്ഥിര വരുമാനം: നിശ്ചിത ഇടവേളകലിൽ സ്ഥിരമായി വരുമാനം ബോണ്ടിൽനിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക. പോരായ്മകൾ നിക്ഷേപത്തിനായി പദ്ധതികൾ തേടുമ്പോൾ നികുതി ബാധ്യതയെക്കുറിച്ചാണ് ആദ്യം ആലോചിക്കുക. നിലവിൽ ബോണ്ടിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നുമില്ല. പലിശ നിരക്കിലെ റിസ്ക് ആറുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഭാവിയിൽ ആദായംകുറയാനും കൂടാനും സാധ്യതയുണ്ട്. കൂട്ടുപലിശയുടെ നേട്ടമില്ല ആറുമാസംകൂടുമ്പോൾ പലിശ നൽകുന്നതിനാൽ പലിശയ്ക്കുമേൽ പലിശലഭിക്കാനുള്ള അവസരമില്ല. ലഭിക്കുന്ന പലിശ മറ്റ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ച് കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. പണമാക്കൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനാൻ ബുദ്ധിമുട്ടാണ്. ബോണ്ട് പണയംവെച്ച് വായ്പയെടുക്കാനും കഴിയില്ല. അനുയോജ്യം ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ബോണ്ടിൽനിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആദ്യഗണത്തിൽതന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളിൽ ആവശ്യമുള്ളവർക്കും പദ്ധതി ഗുണകരമാണ്. അതേസമയം, ഉയർന്ന സ്ലാബിൽ(20ശതമാനം മുതൽ 30ശതമാനംവരെ)ആദായനികുതി നൽകുന്നവർക്ക് പദ്ധതിയിൽനിന്നുള്ള നേട്ടം പരമിതമായിരിക്കും, പ്രത്യേകിച്ച് പണപ്പെരുപ്പനിരക്കുമായി താരതമ്യംചെയ്യുമ്പോൾ. feedbacks to: antonycdavis@gmail.com

from money rss https://bit.ly/35iRBRw
via IFTTT

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

from money rss https://bit.ly/326BDI7
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം വിപണിയ ബാധിച്ചു. സെൻസെക്സ് 64 പോയന്റ് നഷ്ടത്തിൽ 38,352ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 11,337ലുമാണ് വ്യാപാരംആരംഭിച്ചത്. ബിഎസ്ഇയിലെ 599 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 393 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഐടിസി, നെസ് ലെ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഭാരതി എയർടെൽ, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സിപ്ല, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസ്എംഎൽ ഇസുസു, ഫ്യൂച്വർ കൺസ്യൂമർ ഉൾപ്പടെ 38 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3k0lk61
via IFTTT

ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്. ജനുവരിയിൽ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

from money rss https://bit.ly/3hfYtSg
via IFTTT

ഓഹരി ഇടപാടും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും:വാട്‌സാപ്പ്‌ ചാനലുമായി ജിയോജിത്

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് അനായാസമായി ഇനി ഇടപാടുകൾ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകൾ നടത്താൻ ജിയോജിതിന്റെ ഇടപാടുകാർക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്. ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീർത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോൺസ് ജോർജ് ചൂണ്ടിക്കാട്ടി. നമ്മുടെ വാർത്താവിനിമയ സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ് ആപ്. ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്ളിക്കേഷനാണിത്. വ്യാപാരമേഖലയിൽ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു. ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. ഫണ്ട്സ് ജീനി മ്യൂച്വൽഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അവരുടെ മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാർശകളും പോർട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതിൽ നിന്നുള്ള റിസർച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ് ആപ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

from money rss https://bit.ly/2FeEuGc
via IFTTT

ഏറ്റവും വലിയ ഐപിഒ: എല്‍ഐസിയുടെ 25ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന(ഐപിഒ)യ്ക്ക് സർക്കാർ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. ഇതോടെ കമ്പനിയിൽ സർക്കാരിന്റെ വിഹിതം 75ശതമാനമായി ചുരുങ്ങും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാധിനിത്യം നൽകിയാകും വില്പന. അതിനാൽതന്നെ കൂടുതൽ ബോണസും വിലക്കിഴിവും നൽകാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി വിലയിൽ 10ശതമാനംവരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും നൽകുക. ആദ്യദിനങ്ങളിൽതന്നെ ബോണസ് ഓഹരി നൽകുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കുമായി അഞ്ചുശതമാനം ഓഹരികൾ നീക്കിവെച്ചേക്കും. ആദ്യഘട്ടത്തിൽ പത്തുശതമാനം ഓഹരിയായിരിക്കും വിൽപന നടത്തുക. തുടർന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആർഡിഎ തുടങ്ങിയ ഏജൻസികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടർന്നുള്ള കനത്ത സാമ്പത്തികാഘാതത്തിൽനിന്ന് എൽഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടുന്നത്. LIC IPO: Govt may sell up to 25% stake

from money rss https://bit.ly/3m28I06
via IFTTT

ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നാലിരട്ടിയാക്കും

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ റീട്ടെയിൽ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് നാലിരട്ടിയായി വർധിപ്പിക്കുന്നു. നിലവിൽ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാൻഷ്യലിനുള്ളത്. ഭവന വായ്പയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെൻഡിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വർഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാർക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാർശയുടെ ഭാഗമായി ജെഎം ഫിനാൻഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വർഷത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യൺ രൂപ റിസ്ക് ക്യാപിറ്റലായി കണ്ടെത്താൻ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജെഎംഫിനാൻഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും മാർക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3h75NiT
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,350ന് മുകളിലെത്തി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. Indices end flat, Sensex up 60 pts

from money rss https://bit.ly/3jUG5Qp
via IFTTT

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon
Anjaam Pathiraa, the highly acclaimed crime thriller that featured Kunchacko Boban in the lead role, is getting a Hindi remake, very soon. Director Midhun Manuel Thomas confirmed the reports recently, to the much excitement of the audiences. Interestingly, the Anjaam Pathiraa

* This article was originally published here

തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ഐഡിയ: ഇനി അറിയപ്പെടുക പുതിയ ബ്രാന്‍ഡില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. അതിനായി പുതിയ ബ്രാൻഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ വിയും ഐഡിയയുടെ ആദ്യ അക്ഷരമായ ഐയും ചേർന്ന് വിഐ എന്ന പേരിലാകും ഇരുകമ്പനികളുംചേർന്ന ബ്രാൻഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്.വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു. പുതിയ ബ്രാൻഡുമായി വന്നതിനുപിന്നിൽ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയിൽനിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് നൽകാനുള്ള എജിആർ കുടിശ്ശിക തീർക്കാൻ വിപണിയിൽനിന്ന് കടമെടുക്കാൻ ബോർഡ് യോഗം അംഗീകാരംനൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

from money rss https://bit.ly/35cbrhi
via IFTTT

Sunday, 6 September 2020

സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവർധന. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള പ്രവണത ഡോളർ കരുത്താർജിച്ചതോടെ ഇല്ലാതായി. സ്പോട്ട് ഗോൾഡ് ഔൺസിന് 1,935.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മൂന്നുദിവസം തുടർച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

from money rss https://bit.ly/2R1gA3t
via IFTTT

കുറഞ്ഞ അളവില്‍ പെട്രോള്‍ നല്‍കാന്‍ ഐസി ചിപ്പ് ഉപയോഗിച്ച് തട്ടിപ്പ്‌

ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ പൂട്ടി. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളിൽനിന്ന് വൻതോതിൽ തട്ടിപ്പുനടത്തിയത്. ഇതിനുപിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 970 മില്ലിയാണ് നൽകിയിരുന്നത്. ഐസി ചിപ്പിൽ പ്രോഗാം ചെയ്ത് പമ്പുടമകളുമായി ചേർന്ന് പെട്രോൾ നൽകുന്ന യന്ത്രത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലെ ബോർഡിൽ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോൾ നൽകിയിരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോർപറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകൾക്കെതിരെയാണ് നടപടി. തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ അറിയിച്ചു.

from money rss https://bit.ly/325DXiQ
via IFTTT

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വപിണിയിൽ നഷ്ടം. സെൻസെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 11275ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 117 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യം, എഫ്എംസിജി ഓഹരികളാണ് സമ്മർദത്തിൽ. യുപിഎൽ, എംആൻഡ്എം, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി, ഒഎൻജിസി, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിജി പവർ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ, പരാഗ് മിൽക്ക് ഫുഡ്സ് ഉൾപ്പടെ 52 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35cp8gk
via IFTTT

ഒരു സംരംഭകന്റെമനഃശാസ്ത്രം

സംരംഭകരെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ സംരംഭകത്വത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴും ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ചിലപ്പോൾ സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടേണ്ടി വരാം. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനു മുമ്പ് ഒരു സംരംഭകന് അപാരമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം. അതിനായി മനസ്സിനെ സജ്ജമാക്കുക. പഠനം ഒരു സംരംഭകൻ ഒരു പഠിതാവായിരിക്കണം. കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഒരു സംരംഭകൻ സാമൂഹിക മാറ്റങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സ്വന്തം വ്യവസായത്തെക്കുറിച്ചും സമാനമായ വ്യവസായങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. ഇത് ഒരു സംരംഭകനെ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, ബിസിനസ് മികച്ച രീതിയിൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദാരശീലനാകുക ഒരു സംരംഭകൻ എപ്പോഴും സാമൂഹിക പ്രതിബദ്ധത പുലർത്തണം. സമൂഹത്തിന് ആദ്യം നൽകിക്കൊണ്ട് നിങ്ങൾക്ക് ബിസിനസിൽ മുന്നേറാൻ കഴിയും എന്ന് മനസ്സിലാക്കുക. സാമൂഹിക പ്രതിബദ്ധത ഒരു സംരംഭകനെ കൂടുതൽ യോഗ്യനാക്കുകയും അവനിൽ നിന്ന് ലോകോത്തര സേവനം പ്രതീക്ഷിക്കുന്ന ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം സാമ്പത്തിക അച്ചടക്കമില്ലാതെ ഒരു സംരംഭകനും വിജയം നേടിയിട്ടില്ല. കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ നിലകൊള്ളുന്നുവെന്ന് വിശകലനം ചെയ്യുന്നതിന് സംരംഭകർ അവരുടെ കാഷ് ഫ്ളോ, ബാലൻസ് ഷീറ്റ്, ലാഭനഷ്ട കണക്കുകൾ പതിവായി ക്രമീകരിക്കണം. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സംരംഭകർ അവരുടെ അക്കൗണ്ട്സ്, ആദായ നികുതി, ജി.എസ്.ടി. മുതലായവ ശരിയായ അധികാരികളുമായി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം പീപ്പിൾ മാനേജ്മെന്റ് പീപ്പിൾ മാനേജ്മെന്റിന്റെ കാര്യം വരുമ്പോൾ, സംരംഭകർ ജാഗ്രത പാലിക്കണം. കാരണം, തെറ്റായ ഉദ്യോഗാർഥിയെ തെറ്റായ സ്ഥാനത്തേക്ക് നിയമിക്കുകയാണെങ്കിൽ മുഴുവൻ പ്രവർത്തനങ്ങളും ചിലപ്പോൾ അവതാളത്തിലാകും. ഒരു യോഗ്യതയുള്ള സ്ഥാനാർഥിയെ നിയമിക്കുമ്പോൾ അയാളെ ഭാവിയിൽ കൂടുതൽ ഉത്തരവാദപ്പെട്ട ചുമതലകൾ ഏൽപ്പിക്കാൻ പ്രാപ്തരായവർ ആണെന്ന് ഉറപ്പാക്കണം. നേതൃത്വ പാടവം ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ, കാര്യക്ഷമമായ നേതൃത്വ പാടവമുള്ള ആളുകളെ പ്രധാന നേതൃസ്ഥാനത്ത് നിർത്താൻ ശ്രദ്ധിക്കണം. നേതൃത്വം ശരിയായ സ്ഥാനത്തല്ലെങ്കിലുള്ള പരാജയങ്ങളുടെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ, സുപ്രധാന സ്ഥാനങ്ങൾക്കായി ബുദ്ധിമാനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടികൾ സംരംഭകൻ എടുക്കേണ്ടതുണ്ട്. പോസിറ്റീവ് മനോഭാവം മനോഭാവം ഒരു സംരംഭകന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സംരംഭക ജീവിതത്തിലെ വഴികളിൽ എന്തുതന്നെ പ്രതികൂലാവസ്ഥ നേരിടേണ്ടി വന്നാലും പോസിറ്റീവ് മനോഭാവമുള്ള സംരംഭകന് ഒന്നല്ലെങ്കിൽ, മറ്റൊരുവഴിയിലൂടെ അവന്റെ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടാകും. (ധനകാര്യ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലേഖകൻ കോർപ്പറേറ്റ് ട്രെയ്നർ കൂടിയാണ്) varmaalok87@gmail.com

from money rss https://bit.ly/2R7PdEN
via IFTTT

പുതിയ കുതിപ്പിനൊരുങ്ങി ഈസ്റ്റേൺ

കേരളത്തിലെ സ്വകാര്യ വ്യവസായ മേഖല കണ്ട ഏറ്റവും വലിയ ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ച ഈസ്റ്റേൺ ഗ്രൂപ്പ്, പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ ഭൂരിഭാഗം ഓഹരികൾ നോർവീജിയൻ കമ്പനിയായ 'ഓർക്ല'യ്ക്ക് കൈമാറുന്ന ഗ്രൂപ്പ്, ഈ ഇടപാടിലൂടെ ലഭിക്കുന്ന തുക മറ്റു ബിസിനസുകൾ ശക്തിപ്പെടുത്താനാകും വിനിയോഗിക്കുക. ഒപ്പം, സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ വളർച്ചാ സാധ്യതയുള്ള പുതിയ സംരംഭങ്ങളിൽ മുതൽമുടക്കുമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കോവിഡിനിടയിലും ഇങ്ങനെയൊരു ഡീൽ ഉറപ്പാക്കാൻ എങ്ങനെ കഴിഞ്ഞു ? 'ഓർക്ല'യുമായി ഒരു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇടപാട് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇടപാടിലൂടെ എത്ര തുകയാണ് ലഭിക്കുക ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന് 2,000 കോടി രൂപ മൂല്യം കണക്കാക്കിക്കൊണ്ടാണ് ഇടപാട്. 26 ശതമാനം പങ്കാളിത്തമുള്ള യു.എസ്. കമ്പനിയായ 'മക് കോർമിക്' മുഴുവൻ ഓഹരികളും ഓർക്ലയ്ക്ക് കൈമാറും. ഞങ്ങളുടെ കൈവശമുള്ള 74 ശതമാനം ഓഹരികളിൽ 41.8 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇതിന് 836 കോടി രൂപയാണ് ലഭിക്കുക. 32.2 ശതമാനം ഓഹരികളാവും ഞങ്ങളുടെ കൈയിൽ അവശേഷിക്കുക. ഓഹരി ഇടപാട് പൂർത്തിയായാൽ ഓർക്ലയുടെ പൂർണ ഉടമസ്ഥതയിലുള്ള 'എം.ടി.ആർ. ഫുഡ്സു'മായി ഈസ്റ്റേൺ കോണ്ടിമെന്റ്സിനെ ലയിപ്പിക്കും. ഈ സംരംഭത്തിൽ 9.99 ശതമാനം പങ്കാളിത്തം ഞങ്ങൾക്കുണ്ടാകും. ഈസ്റ്റേൺ ബ്രാൻഡിന്റെ ഭാവിയെന്താണ് ? ലയനം പൂർത്തിയായാലും ഈസ്റ്റേൺ ബ്രാൻഡ് നിലനിർത്തും. ഒരു കമ്പനിക്കു കീഴിൽ എം.ടി.ആറും ഈസ്റ്റേണും രണ്ട് വ്യത്യസ്ത ബ്രാൻഡുകളായി തുടരും. ഈസ്റ്റേൺ ഗ്രൂപ്പിന് ഈ പേര് ഉപയോഗിക്കാൻ പറ്റുമോ ? ഭക്ഷ്യോത്പന്നങ്ങളിൽ ഈ പേര് ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ, മറ്റു സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ജീവനക്കാരുടെ ഭാവിയെന്താണ് ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ ഒരു ജീവനക്കാരന് പോലും തൊഴിൽ നഷ്ടമാകില്ല എന്നതാണ് ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത. ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ പ്രവർത്തനങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ല. ഫാക്ടറികൾ എല്ലാം കൈമാറുന്നുണ്ടോ ? അടിമാലി ടൗണിലുള്ള ഒരു ഫാക്ടറി ഒഴികെ കോണ്ടിമെന്റ്സിന്റെ മറ്റെല്ലാ ഫാക്ടറികളും കൈമാറുന്നുണ്ട്. ആ ഫാക്ടറിയോടു ചേർന്ന് മറ്റൊരു സംരംഭം കൂടിയുള്ളതിനാലാണ് ഇടപാടിൽ ഉൾപ്പെടുത്താത്തത്. ആ ഫാക്ടറി വാടകയ്ക്കാവും നൽകുക. ഇടപ്പള്ളിയിലെ ഈസ്റ്റേൺ ഗ്രൂപ്പ് ആസ്ഥാന മന്ദിരവും കൈമാറുന്നില്ല. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക എങ്ങനെയാവുംവിനിയോഗിക്കുക ? ഞങ്ങളുടെ കൈയിലുള്ള മറ്റു സംരംഭങ്ങൾ ശക്തിപ്പെടുത്താനാകും ആ തുക വിനിയോഗിക്കുക. 'സുനിദ്ര' മെത്തകൾ ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഉള്ളത്. അത് ദേശീയ തലത്തിലേക്ക് വളർത്തും. അതുപോലെ 'ഈസ്റ്റീ' തേയിലയുടെ വിപണിയും ശക്തിപ്പെടുത്തും. ഇത് ഓർക്ലയ്ക്ക് കൈമാറുന്നില്ല. റിയൽ എസ്റ്റേറ്റ് സംരംഭമായ 'നന്മ പ്രോർപ്പർട്ടീസി'നും വലിയ പദ്ധതികൾ മുന്നിലുണ്ട്. ഗ്രൂപ്പിനു കീഴിലുള്ള ടയർ റീസോളിങ് കമ്പനിയായ 'ഈസ്റ്റേൺ ട്രെഡ്സി'നും വലിയ അവസരങ്ങളുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഇത്. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾ ? ട്രക്കുകൾ ഓൺലൈനിലൂടെ വാടകയ്ക്ക് എടുക്കാൻ സഹായിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഷിപ്പ് നെക്സ്റ്റി'ൽ ഈയിടെ നിക്ഷേപിച്ചിരുന്നു. 'ട്രക്കുകളിലെ ഊബർ' എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് ഇത്. അതുപോലെ, ഒരു പ്രമുഖ വസ്ത്ര കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്നയാൾ തുടങ്ങുന്ന സ്യൂട്ട് നിർമാണ കമ്പനിയിലും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ സ്യൂട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉടൻ വിപണിയിലെത്തും. സ്റ്റാർട്ട് അപ്പുകളിലും പുതിയ സംരംഭങ്ങളിലുമുള്ള ഇത്തരം നിക്ഷേപം തുടരും. roshan@mpp.co.in

from money rss https://bit.ly/3lRhU7n
via IFTTT

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!
The highly anticipated Maniyarayile Ashokan trailer is finally out. Dulquer Salmaan, the popular actor and the producer of the project revealed the much-awaited trailer of the Jacob Gregory starrer through his official social media pages, recently. The biggest highlight of the

* This article was originally published here

Saturday, 5 September 2020

Minnal Murali First Look Poster Is Out: Movie To Release In 5 Languages!

Minnal Murali First Look Poster Is Out: Movie To Release In 5 Languages!
The first look poster of Minnal Murali, the first superhero film of Malayalam, is finally out. The highly promising first look poster was recently released by the lead actor Tovino Thomas through his official social media pages. Interestingly, Minnal Murali is

* This article was originally published here

Friday, 4 September 2020

സെന്‍സെക്‌സിലെ നഷ്ടം 633 പോയന്റ്: നിഫ്റ്റി 11,350നുതാഴെ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണിയിലെ കനത്ത തകർച്ച രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു. നിഫ്റ്റി 11,350 പോയന്റിന് താഴെയെത്തി. സെൻസെക്സിൽ 633.76 പോയന്റാണ് നഷ്ടം. 38,357.18ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 193.60 പോയന്റ് താഴ്ന്ന് 11,333.90ലുമെത്തി. ബിഎസ്ഇയിലെ 1674 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1002 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. മാരുതി സുസുകി, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ വിഭാഗം സൂചിക മൂന്നുശതമാനം നഷ്ടത്തിലായി. ഫാർമ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ കനത്ത വില്പന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് ഒരുതമാനവും സ്മോൾക്യാപ് 1.7ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends below 11,350, Sensex slips 633 pts

from money rss https://bit.ly/3i2A2Jc
via IFTTT

തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു

തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പോളിസി ലഭിക്കാൻ നാലുചക്ര വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. 2021 ജനുവരി ഒന്നിനുശേഷമാകും ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. അതിനുമുന്നോടിയായി ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനുമുമ്പ് വിറ്റ വാഹനങ്ങൾക്കാകും ഇത് ബാധകമാകുക. 2017 മുതൽ പുതിയ നാലുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ ഫാസ്ടാഗും നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാർ വഴിയാണ് ഇത്നൽകിവരുന്നത്. ടോൾ പ്ലാസകളിൽ ക്യൂ നിന്ന് പണം നൽകാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡീയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. ഫാസ്ടാഗ് ഉള്ള വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ടോൾതുക തനിയെ ഈടാക്കുകയാണ് ചെയ്യുക. FASTag mandatory for buying third party vehicle insurance

from money rss https://bit.ly/2Z5Q5y9
via IFTTT

ചൈനയില്‍നിന്ന് ജപ്പാന്‍ ഇന്ത്യയിലേയ്ക്ക് നിര്‍മാണയൂണിറ്റുകള്‍ മാറ്റുന്നു

വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിർമാണയൂണിറ്റുകൾ മാറ്റുന്നതിന് കമ്പനികൾക്ക് ജപ്പാൻ ആനുകൂല്യം പ്രഖ്യാപിച്ചു. നിർമാണ യൂണിറ്റുകൾ ഒരുപ്രദേശത്തുമാത്രമായി പ്രവർത്തിക്കുന്നത് ഒഴിവാക്കുകുകൂടി ഇതിനുപിന്നിൽ ലക്ഷ്യമുണ്ട്. ഇലക്ട്രോണിക്, മെഡിക്കൽ ഉപകരണ നിർമാണയൂണിറ്റുകളാകും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങലിലേയ്ക്ക് മാറ്റുന്നതെന്ന് നിക്കി ഏഷ്യൻ റിവ്യു റിപ്പോർട്ട് ചെയ്തു. ആസിയാൻ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റിൽ ഇതിനായി 23.5 ബില്യൺ യെൻ(221 മില്യൺ യുഎസ് ഡോളർ)ആണ് ആനുകൂല്യങ്ങൾ നൽകുന്നതിനായി നീക്കിവെച്ചിട്ടുള്ളത്. നിലവിൽ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാൻ കമ്പനികളുടെ നിർമാണ ശൃംഖലകൾ കാര്യമായി പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ആനുകൂല്യം നൽകുന്നതിനുള്ള അപേക്ഷകൾ ജൂൺവരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പൊജക്ടുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാൻ ഉടനെ നടപ്പാക്കും. Japan to offer incentives to companies shifting base from China to India

from money rss https://bit.ly/3hYzAvx
via IFTTT

Onam 2020 Special: 5 Classic Malayalam Entertainers To Revisit This Festive Season!

Onam 2020 Special: 5 Classic Malayalam Entertainers To Revisit This Festive Season!
Onam 2020 is finally here. The Malayalis are celebrating Onam this year a bit differently this year, due to the coronavirus pandemic. Unlike the previous years, we are not having grand film releases this year, as the theaters are shut down

* This article was originally published here

Thursday, 3 September 2020

വിപണിയില്‍ ദുഃഖവെള്ളി: മിനുട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി

കോവിഡിന് ശമനമില്ലാത്തതും യുഎസ് വിപണി കനത്ത നഷ്ടത്തിലായതും രാജ്യത്തെ ഓഹരി വിപണിയെ പിടിച്ചുകുലുക്കി. 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് മിനുട്ടുകൾക്കുള്ളിൽ നഷ്ടമായത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 625 പോയന്റാണ് താഴ്ന്നത്. നിഫ്റ്റിയിൽ 170 പോയന്റിന്റെയും നഷ്ടമുണ്ടായി. 156.86 ലക്ഷം കോടി വിപണമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വ്യാപാര ആരംഭിച്ചയുടനെ മൂല്യം 154.85 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്കാണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 2.99ശതമാനം താഴ്ന്ന് 371.30 നിലവാരത്തിലായി. എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടംനേരിട്ടു. നിഫ്റ്റി സ്മോൾ ക്യാപ് 1.55ശതമാനവും മിഡ്ക്യാപ് 1.53ശതമാനവും താഴ്ന്നു. യുഎസ് വിപണിയിൽ കഴിഞ്ഞ ദിവസം കുത്തനെയുണ്ടായ ഇടിവാണ് രാജ്യത്തെ സൂചികകളുടെയും കരുത്തുചോർത്തിയത്. നാസ്ദാക്ക് അഞ്ചുശതമാനമാണ് നഷ്ടത്തിലായത്. എസ്ആൻഡ്പി 500 3.5ശതമാനവും താഴ്ന്നു. നാസ്ദാക്കിലെ ആപ്പിൾ ഉൾപ്പടെയുള്ള ടെക് ഭീമന്മാർക്ക് അടിതെറ്റി. മൈക്രോ സോഫ്റ്റ്, ആമസോൺ, ടെസ് ല തുടങ്ങിയ ഓഹരികൾ ആറുശതമാനത്തോളമാണ് ഇടിഞ്ഞത്. കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നതും വിപണിയെ ബാധിച്ചു. 24 മണിക്കൂറിനിടെ 83,883 കേസുകളാണ് രാജ്യത്ത് റിപ്പോർട്ടുചെയ്തത്. 1,000ലേറെ മരണങ്ങളും. Investors lose Rs 2.12 lakh crore within minutes

from money rss https://bit.ly/3lQvzeU
via IFTTT

ഫ്രാങ്ക്‌ളിന്റെ സെഗ്രിഗേറ്റഡ് ഫോളിയോകളില്‍ പണമെത്തി: നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കും

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോകളിൽ 146 കോടി രൂപയെത്തി. വോഡാഫോൺ ഐഡിയയാണ് എൻഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈതുക നൽകിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈ തുക വീതിച്ചുനൽകും. ഫ്രാങ്ക്ളിന് ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 17.54 കോടി രൂപയും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 39.37 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 10.98 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിൽ 16.94 കോടി രൂപയുമാണെതതിയത്. ഡീമാറ്റ് രൂപത്തിൽ നിക്ഷേപമുള്ളവർക്ക് സെപ്റ്റംബർ 11ന് പണംലഭിക്കും മറ്റുള്ളവർക്കും അതിനകം ബാങ്ക് അക്കൗണ്ടിൽ പണമെത്തുമെന്നും എഎംസി അറിയിച്ചു. Franklin Templeton Mutual Fund receives ₹146 crore from Vodafone Idea

from money rss https://bit.ly/3h1Rjke
via IFTTT

സെന്‍സെക്‌സില്‍ 542 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,400ന് താഴെ

മുംബൈ:വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 542 പോയന്റ് താഴ്ന്ന് 38,448ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 11,368ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 185 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1150 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബ്രിട്ടാനിയ, സിപ്ല, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് സൂചികയാണ് കനത്ത നഷ്ടംനേരിട്ടത്. സൂചിക 2.5ശതമാനത്തോളം താഴ്ന്നു. യുഎസ് ഓഹരി സൂചികകളിലെ നഷ്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. Sensex tanks 542 pts, Nifty below 11,400

from money rss https://bit.ly/3hSL7MJ
via IFTTT

മൊറട്ടോറിയം കാലയളവിലെ പലിശ മുതലിനോടു ചേർത്ത് ബാങ്കുകൾ

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേൽ ചേർത്തുള്ള ഔട്ട്സ്റ്റാൻഡിങ് തുക ബാങ്കുകൾ കണക്കാക്കി. വലിയ തുക വായ്പയെടുത്തവർക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം ഭീമമായ തിരിച്ചടവ് വന്നേക്കും. അതുകൊണ്ടുതന്നെ മുൻപ് അടച്ചിരുന്ന ഇ.എം.ഐ. തുകയെക്കാൾ ഉയർന്ന ഇ.എം.ഐ. ബാക്കിയുള്ള കാലയളവിൽ അടയ്ക്കേണ്ടതായി വരും. ചില ബാങ്കുകൾ വായ്പാ കാലയളവ് ആറു മാസത്തേക്കു കൂടി നീട്ടിനൽകും. ഉദാ: മൊറട്ടോറിയം ഉപയോഗപ്പെടുത്തുന്നതിനു മുൻപ് എട്ട് ശതമാനം പലിശനിരക്കിൽ ഔട്ട്സ്റ്റാൻഡിങ് 20 ലക്ഷം രൂപ ഉണ്ടായിരുന്ന ഒരു ഇടപാടുകാരന്റെ ഇപ്പോഴത്തെ ഔട്ട്സ്റ്റാൻഡിങ് ഏകദേശം 20.47 ലക്ഷം രൂപ വരും. 10 വർഷമാണ് ഈ വായ്പയുടെ ബാക്കി കാലാവധി എന്നു വിചാരിക്കുക, എങ്കിൽ ഇദ്ദേഹത്തിന്റെ ഇ.എം.ഐ. 24,835 രൂപയാകും. ഇത് മുൻപുള്ള ഇ.എം.ഐ.യെ അപേക്ഷിച്ച് 570 രൂപ അധികമായിരിക്കും. മൊറട്ടോറിയം എടുത്ത ഒരാൾക്ക് ഇതുെവച്ചു നോക്കുമ്പോൾ ഏകദേശം 68,320 രൂപയുടെ അധിക ബാധ്യത വരും. അതേസമയം, മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം നിലനിൽക്കെ ബാങ്കുകൾ ഈ രീതിയിൽ ഔട്ട്സ്റ്റാൻഡിങ് കണക്കാക്കുന്നത് ധാർമികമാണോ എന്നാണ് ഇടപാടുകാരുടെ ചോദ്യം. എന്നാൽ, ആർ.ബി.ഐ. ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികൾ മാത്രമാണ് ബാങ്കുകൾ കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇക്കാലയളവിൽ വായ്പാ പലിശയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാരന് ലഭിക്കും. പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോൾ മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ, കേന്ദ്ര സർക്കാർ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവർഷം വരെ നീട്ടുകയാണെങ്കിൽ വായ്പയെടുത്തവർ നേരിടേണ്ടി വരുന്ന ബാധ്യത അതി ഭീമമായിരിക്കും. തൊഴിൽനഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകൾ. മൊറട്ടോറിയത്തിനു മുൻപ്, അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം (എൻ.പി.എ.) ആയിട്ടുള്ള അക്കൗണ്ടുകൾക്ക് ബാങ്കുകൾ നോട്ടീസ് അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൊറട്ടോറിയം സ്വീകരിച്ച ഒരാൾ ഇതിനുശേഷം അടവ് മുടക്കിയാൽ 90 ദിവസത്തിനു ശേഷം ബാങ്ക് എൻ.പി.എ. നടപടികളിലേക്ക് നീങ്ങും.

from money rss https://bit.ly/3gShFoM
via IFTTT

എസ്ബിഐയില്‍ ജീവനക്കാര്‍ക്ക് വിആര്‍എസ്‌

മുംബൈ: ജീവനക്കാർക്ക് വി. ആർ.എസ്. പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. 55 വയസ്സ് കഴിഞ്ഞതും 25 വർഷം സേവനകാലാവധി പൂർത്തിയാക്കിയതുമായ ജീവനക്കാർക്ക് ആവശ്യമെങ്കിൽ നേരത്തേ പിരിഞ്ഞുപോകാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ബാങ്ക് പറയുന്നു. നിലവിലെ സ്കെയിലിൽ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവർക്കും വിവിധ സ്ഥലങ്ങളിൽ സേവനത്തിന് പോകാൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെ മൂന്നുമാസക്കാലത്ത് ഇതിനായി അപേക്ഷിക്കാം.

from money rss https://bit.ly/3jLsSJD
via IFTTT

C U Soon Movie Review: Take A Bow, Mahesh Narayanan, Fahadh Faasil & The Team!

C U Soon Movie Review: Take A Bow, Mahesh Narayanan, Fahadh Faasil & The Team!
C S Soon, the first Malayalam film that is exclusively made for the OTT platform, has finally premiered on Amazon Prime Video. The movie, which is conceptualized and directed by renowned editor-filmmaker Mahesh Narayanan, features Fahadh Faasil, Darshana Rajendran, and

* This article was originally published here

സെന്‍സെക്‌സ് 95 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 95.09 പോയന്റ് നഷ്ടത്തിൽ 38,990.94ലിലും നിഫ്റ്റി 7.50 പോയന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1199 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ടൈറ്റാൻ കമ്പനി, യുപിഎൽ, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, കൊട്ടക്മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദംനേരിട്ടു.

from money rss https://bit.ly/3bpnau3
via IFTTT

വികസനസാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ?

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നിൽക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ പോലെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളോ ബാധിച്ചേക്കാം. നഷ്ടസാധ്യതകൾ എങ്ങനെ ഇല്ലാതാക്കാം-എന്നതാണ് ഈ സാഹചര്യത്തിൽ ഉയരുന്നചോദ്യം. നഷ്ടസാധ്യത ഇല്ലാതാക്കാനാവില്ലെങ്കിലും വൈവിധ്യവത്കരണത്തിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകും. വിവിധ ആസ്തികളിലും ഒരേ ആസ്തിയിൽ തന്നെ വിവിധ മേഖലകളിലും നിക്ഷേപം നടത്തി വൈവിധ്യവത്കരണം സാധ്യമാക്കുകയെന്നതാണ് ഇവിടെ പ്രധാനം. മ്യൂച്യൽ ഫണ്ടുകൾ, ഓഹരികൾ, പിഎംഎസ് തുടങ്ങിയവയിലെല്ലാമായി നിക്ഷേപം മികച്ച രീതിയിൽ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നു ഒരുപക്ഷേ ചിന്തിച്ചേക്കാം. ഇന്ത്യയിലെ വിപണി മൂലധനം രണ്ടു ലക്ഷംകോടി ഡോളറാണെന്നും ലോകത്തിന്റെ മറ്റുമേഖലകളിൽ എല്ലാമായി അത് 87 ലക്ഷംകോടി ഡോളറാണെന്നും നിങ്ങൾക്കറിയുമോ? അതായത് ഇന്ത്യയ്ക്കു പുറമേയുള്ള വിപണികളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ വലിയൊരു അവസരമാണ് നിങ്ങൾ പാഴാക്കുന്നത്. വ്യവസായങ്ങൾ വഴിയുള്ള വളർച്ചയ്ക്കു വഴിയൊരുക്കുന്ന നിരവധി പുതുമകളാണ് ആഗോള തലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലതു പരിശോധിക്കാം. 1. മൊബൈൽ ഫോൺ സാന്ദ്രത വർധിക്കുന്നതിനൊപ്പം തൽസമയം ആവശ്യമുള്ള സേവനങ്ങളുടെ സാധ്യതകൾ വർധിക്കുന്നു. മൊബൈൽ ഉപയോഗിച്ചു ആവശ്യമുള്ളപ്പോൾ കാർ വിളിക്കുകയോ ഇഷ്ടപ്പെട്ട സിനിമ നെറ്റ്ഫ്ളിക്സിൽ കാണുകയോ ഭക്ഷണം ഓർഡർ ചെയ്യുകയോ ആവാം. ഹോട്ടലുകൾ, കണ്ടന്റ് വിതരണക്കാർ തുടങ്ങിയവരുടെയെല്ലാം ബിസിനസ് മാതൃകകൾ ഇതുമൂലം മാറിക്കൊണ്ടിരിക്കുകയാണ്. 2. ഇ-കോമേഴ്സിന്റേയും ആഗോള ബ്രാൻഡുകളുടേയും വളർച്ച. ഓൺലൈൻ ഷോപിങ് പ്രവണതയായി മാറി. അതോടൊപ്പം ആഗോള ബ്രാൻഡുകളും ഉയർന്നുവരുന്നു. പലപ്പോഴും ഉയർന്ന ക്ലാസുകളിലുള്ളവർ ആഭ്യന്തര ബ്രാൻഡുകളാവില്ല നൈകെ, അഡിഡാസ് തുടങ്ങിയവയായിരിക്കും പരിഗണിക്കുക. 3. കറൻസി രഹിത സമൂഹത്തിലേക്കുള്ള നീക്കം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലെറ്റുകൾ, നെറ്റ് ബാങ്കിങ് തുടങ്ങി നിരവധി മാർഗങ്ങൾ ലഭ്യമായതോടെ ആഗോള തലത്തിൽ തന്നെ ദൈനംദിന ആവശ്യങ്ങൾക്ക് കറൻസി ഉപയോഗിക്കുന്നത് കുറയുകയാണ്. 4. നിർമിത ബുദ്ധിയും റോബോട്ടിക്സും അതിവേഗത്തിലാണു വളരുന്നത്. ലളിതമായി ചെസ് കളിക്കുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് ഡ്രൈവറില്ലാത്ത കാറുകളിലേക്കും ശസ്ത്രക്രിയ നടത്തുന്ന റോബോട്ടുകളിലേക്കും നീങ്ങുകയാണ് ആധുനിക ലോകം. നിർമിത ബുദ്ധി ഉപയോഗിക്കുന്നില്ല എന്നാണ് ആലോചിക്കുന്നതെങ്കിൽ അതിനെ കുറിച്ചൊരു വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു. ഗൂഗിൾ മാപ് ഇക്കാര്യത്തിൽ വഴികാട്ടിയാകും. 5. രോഗനിർണയം, ചികിൽസ തുടങ്ങിയവ കൂടുതൽ ലളിതമാക്കുന്ന സുപ്രധാന കണ്ടുപിടുത്തങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നത്. രക്ത പരിശോധനയുടെ ആവശ്യംതന്നെ ഇല്ലാതാക്കുംവിധം മുഴുവൻ സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിരീക്ഷിക്കുന്ന ഒരു ചിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 6. ഒരുവ്യക്തി ഡിജിറ്റൽ ലോകവുമായി ബന്ധപ്പെടുന്നതോടെ മെയിൽ, ട്വീറ്റുകൾ, മെസേജുകൾ, ഓൺലൈൻ തെരച്ചിലുകൾ തുടങ്ങിയവയിലൂടെ ആ വ്യക്തി ഡാറ്റ സൃഷ്ടിക്കാൻ തുടങ്ങും. ഇങ്ങനെ വൻതോതിലെ ഡാറ്റ സൂക്ഷിക്കാൻ സൗകര്യം ആവശ്യമുണ്ട്. ഇതുകൊണ്ടുതന്നെ ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള പുതു തലമുറ സൗകര്യങ്ങൾ അനിവാര്യമാകും. ഇത്തരത്തിൽ വൻവളർച്ചാസാധ്യതകളുള്ള ചുരുക്കം ചില കമ്പനികൾ മാത്രമേ രാജ്യത്തെ ഓഹരി വിപണികളിൽ ലിസ്റ്റു ചെയ്യപ്പെടുന്നുള്ളു. എല്ലാ കാര്യങ്ങളും അമേരിക്കയിലല്ല സംഭവിക്കുന്നതും. ചൈന, യൂറോപ്, ഗൾഫ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. ഭാവിയിലേക്കുതകുന്ന വികസനത്തിൽ പങ്കാളികളാകണമെന്നുണ്ടെങ്കിൽ ആഗോള ഫണ്ടിൽ നിക്ഷേപിക്കുക എന്ന ഒറ്റപോംവഴി മാത്രമെ മുന്നിലുള്ളൂ. രൂപയുടെ വിലയിടിയലിൽനിന്നു നേട്ടമുണ്ടാക്കാനും ആഗോള ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. 35 വർഷങ്ങളിൽ രൂപ ശരാശരി ആറു ശതമാനമാണ് ഇടിഞ്ഞത്. മക്കളുടെ ഉന്നത വിദ്യാഭ്യാസമോ വിവാഹമോ നടത്താനായി വർഷങ്ങൾക്കുശേഷം പണം ആവശ്യമായിവരുമ്പോൾ രൂപയുടെ വിലയിടിവുമൂലം കൂടുതൽ ചെലവ് മുൻകൂട്ടി കാണേണ്ടിവരുന്നു. രൂപയുടെ വിലയിടിവ് നിങ്ങൾക്ക് അനുകൂലമാകുമ്പോൾ വില ഉയരുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുമെന്നും മനസിലാക്കണം. ആഗോള ഫണ്ടുകളിലെ നികുതി ബാധ്യതയ്ക്ക് വ്യത്യാസമുണ്ട്.ദീർഘകാല മൂലധന നേട്ടത്തിന് അർഹത ലഭിക്കാൻ മൂന്നു വർഷത്തേക്ക് നിക്ഷേപംനടത്തണം. നഷ്ടസാധ്യത കൈകാര്യം ചെയ്യുന്നതിനെകുറിച്ചാകുമ്പോൾ വൈവിധ്യവൽക്കരണത്തെക്കുറിച്ചാണ് പ്രാഥമികമായി ചിന്തിക്കേണ്ടത്. ആഗോള ഫണ്ടുകൾ നിക്ഷേപത്തിനു തീർച്ചയായും മൂല്യംനൽകുകയും ചെയ്യും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/2Z4vcU2
via IFTTT

ആമസോണും വെരിസോണും വൊഡാഫോണ്‍ ഐഡിയയില്‍ 30,000 കോടി രൂപ നിക്ഷേപിച്ചേക്കും

പ്രതിസന്ധിയിലായ വോഡാഫോൺ ഐഡിയയിൽ ആമസോൺ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയർലെസ് സ്ഥാപനമായ വെരിസോൺ കമ്യൂണിക്കേഷൻസും 30,000 കോടി രൂപ നിക്ഷേപം നടത്തിയേക്കും. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നിക്ഷേപം നടത്തുന്നതുമായുള്ള ചർച്ചകൾ പുരോഗമിക്കുകയണ്. പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വോഡാഫോൺ ഐഡിയ. പണമില്ലാത്തതിന്റെ പേരിൽ നിർത്തിവെച്ചിരുന്ന വികസനപ്രവർത്തനങ്ങളും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നൽകാനുള്ളത്. ഇതിൽ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയർന്നിരുന്നു. Amazon, Verizon may give Voda-Idea lifeline

from money rss https://bit.ly/2EJP48j
via IFTTT

റിലയന്‍സ്-ഫ്യൂച്വര്‍ കരാര്‍: കിഷോര്‍ ബിയാനിക്ക് 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസിന് വിലക്ക്

ബിഗ് ബസാർ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്ഥാപകനായ കിഷോർ ബിയാനിയ്ക്ക് 15 വർഷത്തേയ്ക്ക് റീട്ടെയിൽ ബിസിനസിലേയ്ക്ക് കാലുകുത്താൻ കഴിയില്ല. അദ്ദേഹത്തിനുമാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും അതിന് വിലക്കുണ്ട്. ഫ്യൂച്വർ ഗ്രൂപ്പ് എറ്റെടുക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമാണിത്. ഫ്യൂച്വർ ഗ്രൂപ്പിന്റെ ചെറുകിട-മൊത്തവ്യാപാരം, ചരക്ക്നീക്കം, സംഭരണം എന്നീ ബിസിനസുകളാണ് റിലയൻസ് ഏറ്റെടുത്തത്. ഓൺലൈൻ, ഓഫ്ലൈൻ ബിസിനസുകൾക്കും ഇത് ബാധകമാണ്. അതേസമയം, ബിയാനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോം റീട്ടെയിൽ വിഭാഗത്തിന് തുടർന്നും പ്രവർത്തിക്കാം. ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രാക്സിസ് റീട്ടെയിലിന് രാജ്യത്ത് 48 ഹോം ടൗൺ സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഈ സ്ഥാപനത്തിൽനിന്ന് 702 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ചെറുകിട വ്യാപാരമേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്വർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തത്. പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന ബിഗ്ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഇതോടെ റിലയൻസിന്റെ കയ്യിലായി. Kishore Biyani, family cant enter retail business for next 15 years

from money rss https://bit.ly/2Dn6HtE
via IFTTT

Wednesday, 2 September 2020

ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇഷയും ആകാശും ബൈജുവും പൂനവാലയും

റിലയൻസ് ജിയോ ഡയറക്ടർമാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ എന്നിവർ ഫോർച്യൂൺ 40 പട്ടികയിൽ ഇടംനേടി. വിവിധ മേഖലകളിൽ സ്വാധീനംചെലുത്തിയ 40വയസ്സിനുതാഴെയുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സർക്കാർ, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാണ് ഇതിനായി പരിഗണിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചയർമാനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളാണ് 28 വയസ്സുള്ള ഇഷയും ആകാശും. ഇന്ത്യയിലെ ഏറ്റവുംവലിയ എജ്യുടെക് സ്ഥാപനത്തിന്റെ സിഇഒ എന്ന നിലയിലാണ് 39 കാരനായ ബൈജു രവീന്ദ്രൻ പട്ടികയിൽ ഇടംനേടിയത്. ലോകത്തതന്നെ മുൻനിര വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയാണ് പൂനവാല. കുടുംബ ബിസിനസിനെ മികച്ച ഉയരത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ഫോർച്യൂണിന്റെ വിലയിരുത്തൽ. കോവിഡ് 19നെതിരെയുള്ള വാക്സിൻ വികസിപ്പിക്കുന്നതിനും സ്ഥാപനം മുൻനിരയിലുണ്ട്. Ambani twins, Adar Poonawalla, Byjus co-founder named in Fortunes 40 list

from money rss https://bit.ly/31TzH5V
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പരിമിതമാണെങ്കിലും തുടർച്ചായായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 25 പോയന്റ് ഉയർന്ന് 39,111ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 11554ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1014 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 439 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഐഒസി, ബിപിസിഎൽ, ഒഎൻജിസി, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പേജ് ഇൻഡസ്ട്രീസ്, ജൂബിലന്റ് ഇൻഡസ്ട്രീസ് തുടങ്ങി 47 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2QT0712
via IFTTT

ഭൂമി വിൽക്കാനുണ്ട്; വാങ്ങാൻ ആളില്ല

കൊയിലാണ്ടി: ഭൂമി ക്രയവിക്രയം കുത്തനെ കുറഞ്ഞത് സർക്കാരിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾക്കും തിരിച്ചടിയായി. വസ്തുവിൽപ്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ തീരാധാരം രജിസ്റ്റർ ചെയ്യുന്നത് വളരെ കുറഞ്ഞുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം, ഒസ്യത്ത്, മുക്ത്യാർ എന്നിവ മാത്രമായി ഭൂമികൈമാറ്റം ചുരുങ്ങി. 2019-20 സാമ്പത്തിക വർഷത്തിൽ 71,193 ആധാരങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഈ സാമ്പത്തികവർഷം ഇതുവരെ 10,309 രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. കോവിഡ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തെറിഞ്ഞതോടെ ഭൂമിവിൽപ്പനയും വാങ്ങലും നിലച്ചുവെന്നുതന്നെ പറയാം. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പണമൊഴുക്ക് കുറഞ്ഞതോടെയാണ് ഭൂമി ഇടപാടുകൾക്ക് പ്രതിസന്ധിയായത്. പ്രവാസികൾ അവരുടെ നിക്ഷേപം ഏറെയും വിനിയോഗിച്ചത് ഭൂമി വാങ്ങിക്കൂട്ടാനും സ്വർണം വാങ്ങാനുമായിരുന്നു. ആധാരം രജിസ്ട്രേഷൻ കുറയുന്നതോടെ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ലഭിക്കുന്ന കോടികളുടെ വരുമാനം നഷ്ടമാവുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 3100 കോടി രൂപയോളം രജിസ്ട്രേഷനിലൂടെ സംസ്ഥാന സർക്കാരിന് വരുമാനമുണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ രജിസ്ട്രേഷൻ കുറഞ്ഞതോടെ കഴിഞ്ഞ വർഷം ലഭിച്ചതിന്റെ കാൽ ഭാഗംപോലും വരുമാനം ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ജില്ലയിലെ മിക്കവാറും രജിസ്ട്രാർ ഓഫീസുകളിൽ ദിവസം 20 മുതൽ 30 വരെ ആധാ രം രജിസ്ട്രേഷൻ മുൻകാലങ്ങളിൽ നടന്നിരുന്നു. ഇപ്പോഴത് നാലോ അഞ്ചോ ആയി കുറഞ്ഞു. ദാനാധാരവും ഭാഗാധാരവും മാത്രമാണ് ഇപ്പോൾ മിക്ക രജിസ്ട്രാർ ഓഫീസുകളിലും നടക്കുന്നത്. പ്രതിഫലം വാങ്ങി സ്വത്ത് വിൽക്കുന്ന തീരാധാര രജിസ്ട്രേഷൻ ഏതാണ്ട് നിലച്ചുവെന്നുതന്നെ പറയാം. തീരാധാരം രജിസ്ട്രേഷൻ നടന്നാൽ മാത്രമേ സർക്കാരിന് സ്റ്റാമ്പ് ഇനത്തിൽ വരുമാനം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/3i7Cj5X
via IFTTT

Mohanlal Reveals Lalonam Nallonam Teaser: Promises A Complete Onam Treat!

Mohanlal Reveals Lalonam Nallonam Teaser: Promises A Complete Onam Treat!
Mohanlal, the complete actor is all set to entertain his fans and Malayali audiences this Onam, in a unique way. As there are no Onam releases this year due to the novel coronavirus pandemic, the complete actor is coming to the

* This article was originally published here

സെന്‍സെക്‌സ് 185 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 185.23 പോയന്റ് ഉയർന്ന് 39,086.03ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തിൽ 11,543ലുമാണ് വ്യാപാരം അവാസനിപ്പിച്ചത്. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1051 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ഓഗസ്റ്റിൽ ഓട്ടോമൊബൈൽ മേഖലയിൽ ഉണർവ് പ്രകടമായത് ഓട്ടോ ഓഹരികൾ നേട്ടമാക്കി. എംആൻഡ്എം, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഇൻഫോസിസ്, റിലയൻസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാൻസ്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 1.5ശതമാനവും സ്മോൾ ക്യാപ് 1.7ശതമാനവും ഉയർന്നു. ലോഹം, ഐടി സൂചികകളും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3bk564l
via IFTTT

ഒരു ദിവസംകൊണ്ട് ഡെറ്റ് ഫണ്ടിലെ ആദായത്തിലുണ്ടായ വര്‍ധന രണ്ടുശതമാനം

ഒറ്റദിവസംകൊണ്ട് ഡെറ്റ് ഫണ്ട് നിക്ഷേപകർക്ക് ലഭിച്ചത് രണ്ടുശതമാനത്തോളംനേട്ടം. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തിൽ ചൊവാഴ്ച 17 ബേസിസ് പോയന്റിന്റെ കുറവുണ്ടായതാണ് ഡെറ്റ് ഫണ്ടുകൾ നേട്ടമാക്കിയത്. വർധിച്ചുവരുന്ന ആദായം കുറച്ച് കടമെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നുമാസത്തിനിടെ സർക്കാർ സെക്യൂരിറ്റികലുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായത്. 10 വർഷകാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ ആദായം 6.117ശതമാനത്തിൽനിന്ന് 5.944ശതമാനമായാണ് കുറഞ്ഞത്. സ്വാഭാവികമായും ഇതിന്റെ വിപരീത ദിശയിലാണ് ഡെറ്റ് ഫണ്ടുകളിൽ നേട്ടം പ്രതിഫലിക്കുക. ഇതേതുടർന്നാണ് ഡൈനാമിക് ബോണ്ട് ഫണ്ട്, ഗിൽറ്റ് ഫണ്ട്, ലോങ് ടേം ബോണ്ട് ഫണ്ട് എന്നീ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകൾക്ക് പ്രയോജനം ലഭിച്ചത്. നിപ്പോൺ ഇന്ത്യ നിവേശ് ലക്ഷ്യ ഫണ്ടാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 1.85ശതമാനം. മറ്റ് ഫണ്ടുകൾ എസ്ബിഐ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.73% എസ്ബിഐ ഗിൽറ്റ് ഫണ്ട്: 1.64% കൊട്ടക് ഗിൽറ്റ് ഇൻവെസ്റ്റ്മെന്റ്: 1.59% കൊട്ടക് ഗിൽറ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് ട്രസ്റ്റ് പ്ലാൻ: 1.59% യുടിഐ ഗിൽറ്റ് ഫണ്ട്: 1.58% ഐസിഐസിഐ പ്രൂഡൻഷ്യൽ ഗിൽറ്റ് ഫണ്ട്: 1.56% ടാറ്റ ഗിൽറ്റ് സെക്യൂരിറ്റീസ് ഫണ്ട്: 1.54% നിപ്പോൺ ഇന്ത്യ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.51% ഡിഎസ്പി ഗവ.സെക്യൂരിറ്റീസ് ഫണ്ട്: 1.47%

from money rss https://bit.ly/3bh6mp4
via IFTTT

എടിഎം തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനം: വിശദാംശങ്ങളറിയാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ എസ്ബിഐ പുതിയ സംവിധാനം നടപ്പാക്കി. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം നിർദേശം നൽകിക്കഴിഞ്ഞു. ബാലൻസ് പരിശോധിക്കാനോ മറ്റോ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ, എസ്എംഎസ് ലഭിച്ചാൽ ഉടനെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിർദേശം. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് പരിശോധിക്കാനാകും തട്ടിപ്പുകാരുടെ ശ്രമം. തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെതന്നെ കാർഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തിൽ കൊണ്ടുവന്നത്. രാത്രി എട്ടുമണിക്കും രാവിലെ എട്ടിനുമിടയിൽ 10,000 രൂപയിൽകൂടുതൽ പിൻവലിക്കുമ്പോഴാണ് ഡെബിറ്റ് കാർഡിന്റെ പിൻ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നൽകുന്ന സംവിധാനം കൊണ്ടുവന്നത്. Introducing a new feature for our customers safety. Now every time we receive a request for #BalanceEnquiry or #MiniStatement via ATMs, we will alert our customers by sending an SMS so that they can immediately block their #DebitCard if the transaction is not initiated by them. pic.twitter.com/LyhMFkR4Tj — State Bank of India (@TheOfficialSBI) September 1, 2020

from money rss https://bit.ly/2QOybM4
via IFTTT

Tuesday, 1 September 2020

മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധന ഉറപ്പായി

എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10ശതമാനംതുക തിരിച്ചടയ്ക്കേണ്ടിവരുന്നതിനാലാണിത്. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീർക്കേണ്ടത്. അതിന് 10വർഷത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്. ഇതോടെ 2021 മാർച്ചിൽ ഭാരതി എയർടെൽ 2,600 കോടി രൂപയും വോഡാഫോൺ ഐഡിയ 5,000 കോടി രൂപയുമാണ് നൽകേണ്ടിവരിക. നിലവിൽ ഒരു ഉപഭോക്താവിൽനിന്നുലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക തീർക്കാൻ കമ്പനികൾക്കാവില്ല. ഭാരതി എയർടെല്ലിന് 10ശതമാനവും വോഡഫോൺ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വർധിപ്പിച്ചാൽമാത്രമെ തിരിച്ചടയ്ക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഒരു ഉപഭോക്താവിൽനിന്ന് എയർടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്. വോഡാഫോൺ ഐഡിയയ്ക്കാകട്ടെ 114 രൂപയും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികൾ മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ 40ശതമാനത്തോളം വർധനവരുത്തിയത്.

from money rss https://bit.ly/3jxcv36
via IFTTT

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുദിവസത്തെ വർധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽനിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് 1971 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3hQnbJL
via IFTTT