121

Powered By Blogger

Sunday, 13 September 2020

ബിസിനസ് രംഗത്ത് കേരളത്തിനുമുന്നിലെത്താന്‍...

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുന്നു. സംരംഭ രംഗത്ത് നിൽക്കുന്നവരെ അദ്ഭുതപ്പെടുത്തിയ ഒരു റിപ്പോർട്ടാണ് ഇവിടെ പുറത്തുവന്നത്. 21-ാം സ്ഥാനത്തുനിന്നാണ് ഈ വീഴ്ച. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്ന പട്ടികയിലാണ് ഈ സ്ഥാനം എന്നത് ആശ്വാസത്തിന് വക നൽകുന്നില്ല. ആന്ധ്രപ്രദേശ് ഒന്നാം സ്ഥാനത്തും യു.പി. രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. തമിഴ്നാടിനു പോലും 14-ാം സ്ഥാനമുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് ആണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും റാങ്കിങ്ങുകൾ നിശ്ചയിക്കുന്നത്. 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ 1. ഒരു ബിസിനസ് ആരംഭിക്കുക. 2. നിർമാണ അനുമതികൾ ലഭ്യമാക്കുക. 3. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുക. 4. വസ്തു വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനും എടുക്കുന്ന സമയവും ചെലവും. 5. വായ്പ നേടുക. 6. നിക്ഷേപകരെ സംരക്ഷിക്കുക. 7. നികുതി അടയ്ക്കൽ പ്രക്രിയ. 8. അതിർത്തികൾ ഇല്ലാതെ വ്യാപാരം ചെയ്യുന്നതിനുള്ള രേഖകൾ, ചെലവ്, സമയം. 9. കരാറുകൾ പാലിക്കുക, അത് നടപ്പാക്കുന്നതിലെ സമയവും ചെലവും. 10. പാപ്പരത്വ നടപടികൾക്കുള്ള സമയം, ചെലവ് (Resolving insolvency). ഈ 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ ആണ് സംരംഭ സൗഹൃദത്തിന്റെ ഉരകല്ലായി പരീക്ഷിച്ചുവരുന്നത്. സംസ്ഥാനതലത്തിൽ മാത്രമല്ല ജില്ലാ തലത്തിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ വിലയിരുത്തുന്നത് സംരംഭ സമൂഹത്തിന് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെ സവിശേഷ സാഹചര്യം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം നേടിയ മേൽക്കൈ സംരംഭ വികസന രംഗത്തും നേടാനായാൽ സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ആളോഹരി വരുമാനത്തിലേക്ക് കേരളത്തേയും എത്തിക്കാൻ കഴിയും. സാങ്കേതിക യോഗ്യതയുള്ള ഏറെ യുവാക്കൾ തൊഴിൽരഹിതരായി മാറുന്ന സാഹചര്യത്തിലും നൈപുണ്യമുള്ള പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്ന സാഹചര്യത്തിലും കേരളം കൂടുതൽ സംരംഭ സൗഹൃദമാകേണ്ടിയിരിക്കുന്നു. കേരളത്തെ സംരംഭ സൗഹൃദമാക്കാൻ ക്രിയാത്മകമായ പല നടപടികളും കേരള സർക്കാർ കൈക്കൊണ്ടു. ആയതിന്റെ ഫലങ്ങൾ ഇനിയുള്ള വർഷങ്ങളിലേ പ്രതിഫലിക്കുകയുള്ളൂ. 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് നിലവിൽ വന്നത് 2018 ഏപ്രിൽ 13-നു മാത്രമാണ്. ഈ രംഗത്ത് കേരളം നടത്തിയ വലിയ ചുവടുവയ്പായിരുന്നു ഇത്. ലൈസൻസിങ് സമ്പ്രദായത്തെ അപ്പാടെ മാറ്റിമറിച്ചു. നടപടികൾ സുതാര്യവും ലളിതവും സമയബന്ധിതവും ആക്കി. ഇതിന്റെ ഓൺലൈൻ സംവിധാനം നിലവിൽ വന്നത് 2019 ജനുവരിയിലാണ്. എന്നിട്ടും മാസങ്ങൾ എടുത്തു 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ പ്ളാറ്റ്ഫോം പ്രവർത്തന സജ്ജമാകാൻ. അതുകൊണ്ടുതന്നെ, 2019-ലെ റാങ്കിങ്ങിൽ ഈ ആക്ടിന്റെ ഗുണവശങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല. മുൻകൂർ ലൈസൻസുകൾ എടുക്കാതെ ബിസിനസ് തുടങ്ങാനുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നത് 2019-ലാണ്. കേരള മൈക്രോ, േസ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്ട്-2019 നിലവിൽ വന്നത് 2019 ഡിസംബർ ഏഴിനാണ്. ഇതിന്റെ ഗുണവശങ്ങൾ ഇനിയും പരിഗണിക്കപ്പെടാൻ പോകുന്നതേയുള്ളു. മലിനീകരണ നിയന്ത്രണ ബോർഡുകൾ പോലുള്ള കേന്ദ്ര ഏജൻസികളുടെ അനുമതിയിൽനിന്ന് ഇളവ് നൽകാത്തതിനാൽ ഈ നിയമം സംരംഭകർക്ക് ഉദ്ദേശിച്ച പ്രയോജനം നൽകാനായിട്ടില്ല. അടിയന്തര നടപടികൾ വേണം സംസ്ഥാനം കൊണ്ടുവന്ന നിക്ഷേപ സൗഹൃദ നിയമങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ തുടർ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭങ്ങൾ തുടങ്ങുന്നതിന് കൊണ്ടുവന്നതാണ് 2019-ലെ എം.എസ്.എം.ഇ. ഫെസിലിറ്റേഷൻ നിയമം. അതനുസരിച്ച് 10 കോടിയിൽ താഴെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ വരാത്തതുമായ സംരംഭങ്ങൾ മാത്രമേ തുടങ്ങാൻ കഴിയൂ. അതുകൊണ്ടുതന്നെ, കേന്ദ്ര നിയമങ്ങളിൽ കൂടി ഇളവ് സമ്പാദിക്കുക എളുപ്പമാണ്. അതിലേക്കുള്ള നടപടികൾ ത്വരിതപ്പെടുത്താനും എല്ലാത്തരം ഫാമുകൾക്കും സംരംഭ വികസന പ്രവൃത്തികൾക്കും ഈ നിയമമനുസരിച്ച് അനുമതി നൽകാനും കഴിയണം. വ്യവസായ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നികുതിയും തൊഴിൽ നികുതിയും ഈടാക്കാൻ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കാവൂ. ലൈസൻസ്, പരിശോധനാ അധികാരങ്ങൾ പൂർണമായും എടുത്തുമാറ്റണം. സംരംഭങ്ങൾക്കുള്ള വസ്തു രജിസ്ട്രേഷന് പ്രത്യേക നിയമ നിർമാണം കൊണ്ടുവരണം. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകണമെന്നില്ല. നടപടികൾ ലളിതവും പ്രത്യേകവും ആക്കണം. നിക്ഷേപകരെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക നിധി രൂപവത്കരിക്കണം. സംസ്ഥാന സർക്കാരും കേരള ബാങ്കും (അല്ലെങ്കിൽ കെ.എസ്.ഐ.ഡി.സി./കെ.എഫ്.സി) സംയുക്തമായി ഇതിലേക്ക് സംഭാവന ചെയ്യണം. നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാൻ ഈ തുക ഉപയോഗിക്കണം. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സംരംഭ സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിനു കൂടി പരിഗണന നൽകണം. ട്രേഡ് യൂണിയൻ നേതാക്കളെ നല്ല രീതിയിൽ ബോധവത്കരിക്കണം. സംരംഭ വായ്പകൾ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെടൽ ശക്തമാക്കണം. പല ധനകാര്യ സ്ഥാപനങ്ങളുടെയും മനോഭാവം സംരംഭ സൗഹൃദമല്ല. ഉദാഹരണം: ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിലേക്ക് പി.എം. ഇ.ജി.പി. പദ്ധതി പ്രകാരം 2019-20-ൽ കേരളത്തിൽനിന്ന് അയച്ചത് 1,280 അപേക്ഷകളാണ്. 393 അപേക്ഷൾ അനുവദിച്ചു. 973 അപേക്ഷകൾ നിരസിച്ചു. ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം പോലും നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെയും പ്രവാസി നിക്ഷേപകരെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും സംരംഭ നടത്തിപ്പിനും ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകുന്നത് ഏറെ ഗുണം ചെയ്യും. ഒരു ബിസിനസ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുമുള്ള നടപടികൾ എളുപ്പമാക്കുക എന്നതാണ് ബിസിനസ് എളുപ്പമാക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണമാണ് വേണ്ടത്. (സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും സംരംഭകത്വ പരിശീലകനുമാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/2RnCqOL
via IFTTT

സ്മാര്‍ട്ട് നിക്ഷേപകരാകൂ: തപാല്‍ നിക്ഷേപകര്‍ക്ക് ഇനി സൗജന്യ ചിപ്പ് കാര്‍ഡ്

കോഴിക്കോട്: തപാൽ നിക്ഷേപകരുടെ പഴയ മാഗ്നറ്റിക് എ.ടി.എം. കാർഡ് ഇനി ഓർമ്മ. എസ്.ബി. ഉൾപ്പെടെ എല്ലാ തപാൽ നിക്ഷേപകർക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട എ.ടി.എം. കാർഡുകൾ സ്വന്തമാവുന്നു. രാജ്യത്തെ എല്ലാ തപാൽ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാർഡ് ഉപയോഗിക്കാംകാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാർക്കും ഈ കാർഡ് ലഭിക്കും. പഴയ കാർഡുകളുള്ളവർക്ക് പുതിയ ചിപ്പ് കാർഡ് മാറ്റിനല്കുന്നത് സൗജന്യമായാണ്. പുതുതായി അക്കൗണ്ട് എടുക്കുന്നവർക്കും തികച്ചും സൗജന്യമായി കാർഡ് നൽകും. പ്രധാന തപാൽ ഓഫീസുകളിൽ ഇതിന്റെ വിതരണം ആരംഭിച്ചു. പുതിയ കാർഡ് കൂടുതൽ സുരക്ഷിതത്വം നല്കുന്നുവെന്നതാണ് പ്രത്യകത. ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. രാജ്യമെമ്പാടുമുള്ള തപാൽ എ.ടി.എം . ശൃംഖലയിലും ഇടപാടുകൾ നടത്താം. ഇതിന് സർവ്വീസ് ചാർജുണ്ടാവില്ല. കേരള സർക്കിളിൽ മാത്രം തപാൽ വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. ാജ്യത്ത പുതിയ കാർഡ് ഉപയോഗിക്കാവുന്നവ 997 എണ്ണവും. നിലവിൽ എ.ടി.എം. കാർഡില്ലാത്ത തപാൽ ഇടപാടുകാർക്കും പുതിയ ചിപ്പ് കാർഡ് സ്വന്തമാക്കാം. ബാങ്ക് എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാർഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാർഡ് റുപേ ഡെബിറ്റ് കാർഡ് കൂടിയാണ്. ഓരോ കാർഡിലും യുണീക് ഐ.ഡി. നമ്പർ ഉണ്ടാവും. തപാൽ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകൾക്ക് പുതിയ കാർഡ് ഉപയോഗിക്കാം. എന്നാൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ്ങിനും പണമിടപാടുകൾക്കും മാത്രം വേറൊരുതരം ക്യു.ആർ. കാർഡ് വേണ്ടിവരും. രാജ്യത്തെ 1,55,080 തപാൽ ഓഫീസുകളിലും നിക്ഷേപം നടത്താമെന്നതും വിപുലമായ എ.ടി.എം. ശൃംഖല ഉപയോഗിക്കാമെന്നതും നിക്ഷേപകർക്ക് പ്രയോജനകരമാവും. യാത്രയിലും മറ്റും കൂടുതൽ പണം കൊണ്ടുനടക്കുന്നതിലെ റിസ്ക്ക് ഒഴിവാക്കാം. തപാൽ നിക്ഷേപത്തിന് പരിധികളില്ല. എസ്.ബി.യിൽ നാലു ശതമാനവും കാലാവധി നിക്ഷേപത്തിന് ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്ക് 5.5 ശതമാനവും, അഞ്ച് വർഷത്തിന് 6.7 ശതമാനവും പലിശ ലഭിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പലിശ 6.8 ശതമാനമാണ്. Free chip card for postal account holders

from money rss https://bit.ly/2GZhHPx
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. എച്ചിസിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയൻസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ. ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മൾട്ടി ക്യാപ് ഫണ്ടുകളിലെ നിക്ഷേപ രീതിയിൽ സെബി മാറ്റംവരുത്തിയതോടെ മിഡ് ക്യാപ് സ്മോൾ ക്യാപ് ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.18ശതമാനവും സ്മോൾ ക്യാപ് സൂചിക രണ്ടുശതമാനവും ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽ, ഫ്യൂച്വർ റീട്ടെയിൽ, ഹഡ്കോ, പിവിആർ തുടങ്ങി 446 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 358 points; mid-,small-cap indices outperform

from money rss https://bit.ly/32rhIDT
via IFTTT

Ente Ulludukkum Kotti Lyrics : Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Avide Ennodothu Porukkan
Asha Kiliye Poramo

Ninte Nenjinakathundallo
Neela Vaanam Poloru Manassu
Ninte Nenjinakathundallo
Neela Vaanam Poloru Manassu
Avide Chirakum Chirakum Othungi
Atta Kiliyaayi Parkamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Ente Kudilu Polikkan Vannal
Enthu Cheyyum Painkiliye

Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Ente Kaiyyal Ingane Ingane
Ninne Pulki Urangamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan


* This article was originally published here

Saturday, 12 September 2020

Happy Birthday Mammootty: Mohanlal, Prithviraj Sukumaran & Others Wish The Megastar!

Happy Birthday Mammootty: Mohanlal, Prithviraj Sukumaran & Others Wish The Megastar!
Mammootty, the megastar of Malayalam cinema is celebrating his 69th birthday, today. Unlike the previous years, Mammootty is planning to have a simple, intimate birthday celebration this year, with his family. To the unversed, the megastar is currently enjoying some quality

* This article was originally published here

മള്‍ട്ടിക്യാപ് ഫണ്ടുകളുടെ നിക്ഷേപരീതി മാറ്റി: വിശദാംശങ്ങള്‍ അറിയാം

മൾട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)മാറ്റംവരുത്തി. മൊത്തം നിക്ഷേപത്തിൽ 75ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65ശതമാനമായിരുന്നു ഈ നിബന്ധന. പുതിയ നിർദേശ പ്രകാരം ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിലായി 25ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകൾ പിന്തുടർന്നിരുന്ന നിക്ഷേപരീതിയിൽ കാതലായമാറ്റം അനിവാര്യമാകും. മൾട്ടിക്യാപ് ഫണ്ടുകളിൽ ലാർജ്, മിഡ്, സ്മോൾ ക്യാപ് കാറ്റഗറികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജർമാർക്ക് വിവിധ കാറ്റഗറികളിൽ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. 2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിർദേശം പൂർണമായും ഫണ്ട് കമ്പനികൾ നടപ്പാക്കേണ്ടിവരും.ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മൾട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്. SEBI announced changes to the constitution of multi-cap funds

from money rss https://bit.ly/33k0KXq
via IFTTT

ഫ്രാങ്ക്‌ളിന്റെ ഫണ്ടുകളില്‍ കൂടുതല്‍ പണമെത്തി: തിരിച്ചനല്‍കണമെന്ന് നിക്ഷേപകര്‍

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിൽ നാലെണ്ണത്തിൽ കൂടുതൽ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ. ഒരു നിക്ഷേപകന് രണ്ടുലക്ഷം രൂപയെങ്കിലും തിരിച്ചുനൽകണമെന്നാണ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറുഫണ്ടുകളിലായി ഇതുവരെ 6,486 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ നാലുഫണ്ടുകളിൽ മിച്ചം പണവുമുണ്ട്. ഈതുകയിൽനിന്ന് പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ എഎംസിക്ക് ഇതുമായി മുന്നോട്ടുപോകാൻ തടസ്സമുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിക്കുന്നത്. സ്റ്റേ നീക്കി പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപം വൻതോതിൽ പിൻവലിച്ചതിനെതുടർന്നാണ് കോവിഡ് ലോക്ക്ഡൗണിനിടെ ഏപ്രിൽ 23ന് ആറു ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്.

from money rss https://bit.ly/2ZMQUfZ
via IFTTT

Friday, 11 September 2020

20ശതമാനം ആദായത്തിലെത്തിയ നിക്ഷേപം ഇപ്പോള്‍ തിരിച്ചെടുക്കാമോ?

ഗൾഫിൽനിന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയയാളാണ്. എസ്ഐപി നിക്ഷേപത്തിൽ ഒരു ഫണ്ട് 20ശതമാനം നേട്ടത്തിലാണ്. അത് വിറ്റ് ഇപ്പോൾ പണം തിരിച്ചെടുക്കുന്നത് ഉചിതമാണോ? തോമസ് വർഗീസ് മാർച്ചിലെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി വിപണി കുതിച്ചപ്പോൾ പലരുടെയും നിക്ഷേപം മികച്ച നേട്ടത്തിലായി. അപ്പോൾ നിരവധി നിക്ഷേപകരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ചത്. കോവിഡിനെതുടർന്ന് വിപണി തകർന്നപ്പോൾ പലരുടെയും പോർട്ട്ഫോളിയോ നഷ്ടത്തിലായിരുന്നു. ഇപ്പോൾ മികച്ചനേട്ടത്തിലെത്തിയപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണിത്. ആദ്യമായി നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. അതിനുള്ള കാലയളവ് അടുത്തെങ്കിൽ സംശയിക്കേണ്ട നിക്ഷേപം പിൻവലിക്കാം. അല്ലാത്തപക്ഷം മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലെ എസ്ഐപി തുടരുക. വിപണയിലെ കയറ്റഇറക്കങ്ങളിൽ ദീർഘകാല എസ്ഐപി നിക്ഷേപകർ വ്യാകുലപ്പെടേണ്ടതില്ല. ഫണ്ടിന്റെ പ്രവർത്തനത്തിൽ മികവില്ലെങ്കിലും നിക്ഷേപം പിൻവലിക്കാം. തോമസ് ഈ പ്രശ്നം നേരിടുന്നില്ലെന്ന് ചോദ്യത്തിൽനിന്ന് മനസിലാക്കുന്നു.

from money rss https://bit.ly/3hv8r2g
via IFTTT

യെസ് ബാങ്ക് 50,000 കോടിയുടെ ആര്‍ബിഐ വായ്പ തിരിച്ചടച്ചു

റിസർവ് ബാങ്കിന്റെ സ്പെഷൽ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കുമുമ്പേ തിരിച്ചടച്ചു.ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സുനിൽ മേത്ത അറിയിച്ചതാണിത്. സ്ഥാപനങ്ങൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബിൽ ഔട്ട്ലുക്കിലേക്ക് ഉയർത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വിൽനിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയർത്തി.

from money rss https://bit.ly/32kUEXC
via IFTTT

ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല

ജി.എസ്.ടി. നഷ്ടപരിഹാരത്തർക്കം കേന്ദ്രസംസ്ഥാന ബന്ധങ്ങളെ വഷളാക്കിയിരിക്കുകയാണ്. ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ഇതിൽനിന്നാണല്ലോ നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോൾ ബാക്കി 2.3 ലക്ഷം കോടിയുടെ വിടവ് എങ്ങനെ നികത്തും? കടമെടുക്കേണ്ടിവരും ഇങ്ങനെയെങ്കിൽ താത്കാലികമായി കടമെടുക്കുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോൾ അഞ്ചു വർഷമാണ് കോമ്പൻസേഷൻ സെസ് പിരിവിന്റെ കാലാവധി. അതു ദീർഘിപ്പിച്ച് ഈ നഷ്ടം നികത്താം. മറ്റാരുമല്ല, മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെയാണ് ഈ നിർദേശം ജി.എസ്.ടി. കൗൺസിലിൽ മുന്നോട്ടുവെച്ചത്. ആ നിലപാടിൽനിന്നാണ് കേന്ദ്രസർക്കാർ പിന്നാക്കം പോകുന്നത്. സെസ് ഫണ്ടിലെ കുറവു നികത്താൻവേണ്ടി കടമെടുക്കാൻ അവർ തയ്യാറല്ല. വൻതോതിലുള്ള ഈ കടമെടുപ്പ് പലിശനിരക്ക് ഉയർത്തുമെന്നാണ് അവരുടെ ഭീതി. ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് 21 ലക്ഷം കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചവരിൽനിന്ന് ഇത്തരമൊരു നിലപാടുണ്ടാകുന്നത് വിചിത്രമെന്നേ പറയാനാവൂ. കടം മൊണിെറ്റെസ് ചെയ്യാം ഇനി ഇങ്ങനെയൊരു ആധിയുണ്ടെങ്കിൽ, വേറെ വഴി നോക്കണം. കടം മോണിറ്റൈസ് ചെയ്യാം എന്ന മാർഗം പല സാമ്പത്തികവിദഗ്ധരും മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകമെമ്പാടും സർക്കാരുകൾ അതു ചെയ്യുന്നുമുണ്ട്. പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം ഇതാണെന്ന് മുൻ ആർ.ബി.ഐ. ഗവർണർ സി. രംഗരാജനടക്കമുള്ളവർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ ചെവിയിൽ കയറിയിട്ടില്ല. ധനക്കമ്മി കൂടുമെന്ന പ്രതിവാദമാണ് അവരുയർത്തുന്നത്. സംസ്ഥാന സർക്കാരുകൾ കടമെടുത്താലും ധനക്കമ്മി കൂടും. സെസ് ഫണ്ടിലെ ഇടിവ് നികത്താനുള്ള വായ്പ കേന്ദ്രസർക്കാർ എടുക്കുന്നതുതന്നെയാണ് ഉചിതം. സംസ്ഥാനങ്ങളുടെ ധനക്കമ്മിയുടെ പരിധി ഉയർത്തണം. വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി.എസ്.ടി. നഷ്ടപരിഹാരത്തുക വ്യത്യസ്തമാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും ധനക്കമ്മി, അതനുസരിച്ച് പ്രത്യേകമായിത്തന്നെ ഉയർത്തണം. കേന്ദ്രത്തിന് ധാർമികബാധ്യത അതുമാത്രമല്ല, സെസ് ഫണ്ടിലെ ഇടിവ് നികത്താൻ കേന്ദ്രത്തിന് ധാർമികമായ ബാധ്യതയുമുണ്ട്. ആദ്യ രണ്ടു വർഷങ്ങളിൽ സെസ് ഫണ്ടിൽ മിച്ചം തുകയുണ്ടായിരുന്നു. അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ഐ.ജി.എസ്.ടി.യിൽ വിതരണം ചെയ്യാതെ മിച്ചമുണ്ടായിരുന്ന ഒരു ലക്ഷംകോടി രൂപയാണ് ഇന്ത്യാ സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ അന്ന് നിക്ഷേപിച്ചത്. സ്വാഭാവികമായും സെസ് ഫണ്ടിൽ കുറവുണ്ടാകുമ്പോൾ നികത്തേണ്ട ബാധ്യത, ആ ഫണ്ടിലെ അധിക തുക എടുത്തവർക്കുണ്ട്. മിച്ചം വരുന്ന തുക ഞങ്ങൾക്കു വേണം, കുറവു വന്നാൽ അത് സംസ്ഥാനം സഹിക്കണം എന്ന ധാർഷ്ട്യം ഫെഡറൽ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിലെ ചർച്ച ഏതാണ്ട് ഈ ഗതിയിലാണ് മുന്നേറിയത്. യോഗം അവസാനിക്കാറായപ്പോൾ പൊടുന്നനെ തൊപ്പിയിൽനിന്ന് പുതിയൊരു വാദം കേന്ദ്രസർക്കാർ പുറത്തെടുത്തു. ജി.എസ്.ടി. നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ്-19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമായിരുന്നു ആ വാദം. എന്തെല്ലാം മുട്ടാപ്പോക്കുകളാണ് കേന്ദ്രം പറയുന്നതെന്നു നോക്കുക. കേന്ദ്രം നിയമപരമായി നിർവഹിക്കേണ്ട ബാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒഴിഞ്ഞുമാറാൻ ബാലിശമായ കാരണങ്ങൾ അന്വേഷിക്കുകയാണവർ. എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുമ്പോഴാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. ജനകീയാധികാരമാണ് കേന്ദ്രസർക്കാരിനുള്ളത്, രാജാധികാരമല്ല എന്നവരെ ഓർമിപ്പിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിലപാടിന് നിയമസാധുതയില്ല കേന്ദ്രസർക്കാരിന്റെ നിലപാടിന് ഒരു നിയമസാധുതയുമില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ കണക്കാക്കണമെന്ന് നഷ്ടപരിഹാര നിയമത്തിലെ ഏഴാം വകുപ്പിൽ നിർവചിച്ചിട്ടുണ്ട്. സംരക്ഷിതവരുമാനവും യഥാർഥവരവും തമ്മിലുള്ള വ്യത്യാസമാണത്. എല്ലാ രണ്ടുമാസവും ആ തുക സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കണം. അതാണ് നിയമം. ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യരുടെയുമൊന്നും ഇടപെടലുകൾക്ക് അതിൽ ഒരുകാര്യവുമില്ല. ഫെഡറൽ മൂല്യങ്ങൾക്കെതിരാണ് ഈ നിലപാട്. സംസ്ഥാനങ്ങളോടു കാട്ടുന്ന വഞ്ചനയും. സംസ്ഥാന നികുതിമേഖലയുടെ 70 ശതമാനവും അടിയറ വെച്ചുകൊണ്ടാണ് ജി.എസ്.ടി. ഏർപ്പെടുത്താൻ സമ്മതിച്ചത്. അത് ചെയ്യുമ്പോൾ നൽകിയ വാഗ്ദാനമാണ് നഷ്ടപരിഹാരത്തുക. അത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാബാധ്യതയായി ഉറപ്പുവരുത്തുകയും ചെയ്തു. ആ ബാധ്യത നിറവേറ്റുകതന്നെ വേണം. അതിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കാനാവില്ല. ബി.ജെ.പി.യിതര സംസ്ഥാന സർക്കാരുകളുടെ പൊതുനിലപാട് ഇതാണ്. ബജറ്റ് താറുമാറാകും നഷ്ടപരിഹാരത്തുക ലഭിക്കാത്തതുകാരണം സംസ്ഥാന സർക്കാരുകളുടെ ബജറ്റ് താറുമാറാകും. ജി.എസ്.ടി. വരുമാനത്തിൽ 14 ശതമാനം വർധന പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആ ചെലവ് നടത്താനുള്ള പിന്തുണയാണ് കേന്ദ്രസർക്കാരിൽനിന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യാ സർക്കാരിന്റെ ചെലവുകളിൽ 60 ശതമാനവും സംസ്ഥാന സർക്കാരുകളുടേതാണ്. ചെലവ് വർധിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ ഒരുവശത്ത് അവകാശപ്പെടുകയും മറുവശത്ത് സംസ്ഥാന സർക്കാരുകളുടെ ചെലവ് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് അസംബന്ധമാണെന്നു മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുകയും ചെയ്യും. ഈ ധനകാര്യവർഷത്തിലെ ആദ്യപാദത്തിൽ ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയുടെ സങ്കോചത്തിന്റെ കണക്കു വന്നിട്ടുണ്ട്. 60 രാജ്യങ്ങളുടെ ശരാശരി സങ്കോചം 12 ശതമാനമാണ്. ഇന്ത്യയുടേത് 24 ശതമാനവും. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇന്ത്യയുടെ സമ്പദ്ഘടനയുടെ ഈ ദയനീയപ്രകടനത്തിനു കാരണം കേന്ദ്രസർക്കാരാണ്. നോട്ടു നിരോധനംകാരണം നടുവൊടിഞ്ഞ സമ്പദ്ഘടനയുടെ ചുമലിൽ അയുക്തികമായ ലോക്ഡൗൺ പദ്ധതികളും ദുർബലമായ ഉത്തേജകപാക്കേജുമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനം മാത്രമാണ് യഥാർഥ ഉത്തേജകം. ഉപഭോഗ ഡിമാൻഡ് 27 ശതമാനം കൂപ്പുകുത്തി. സംസ്ഥാനങ്ങളുടെ ചെലവുകൂടി വെട്ടിച്ചുരുക്കിയാൽ സ്ഥിതി ഇനിയും പരിതാപകരമാകും. മറ്റൊരു ദുരന്തമുണ്ടാക്കരുത് ജി.എസ്.ടി. കോമ്പൻസേഷൻ വിവാദത്തിൽനിന്നും തലയൂരുന്നത് എങ്ങനെയെന്ന് അറിയാതെ കേന്ദ്രധനമന്ത്രി നട്ടംതിരിയുകയാണ്. കൗൺസിലിൽ പറഞ്ഞതുപോലെയല്ല പുറത്തു പറഞ്ഞത്. അപ്പോൾ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. കോവിഡ് നഷ്ടപരിഹാരത്തിന് അർഹതയില്ലായെന്നു പറഞ്ഞിട്ടേയില്ല എന്നാണ് ഏറ്റവും പുതിയ പത്രക്കുറിപ്പ്. മുഴുവൻ ഇപ്പോൾ തരാൻ പറ്റില്ലപോലും. പകുതിയെങ്കിലും സാമ്പത്തിക സ്ഥിതി സാധാരണനിലയിലാകുംവരെ മാറ്റിവെക്കണമത്രേ. അതെന്തു യുക്തിയാണ്? നഷ്ടപരിഹാരം മാറ്റിവെക്കുക എന്നു പറഞ്ഞാൽ ആ തുകയ്ക്കുള്ള ചെലവ് നല്ലകാലം വരുന്നതുവരെ മാറ്റിവെക്കണമെന്നാണ്. ദൈനംദിന ചെലവു നടത്താതെയും വികസനപ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയുമിരുന്നാൽ എങ്ങനെ നല്ലകാലം വരുമെന്നാണ് കേന്ദ്രധനമന്ത്രി കരുതുന്നത്? വീട്ടുചെലവിന്റെ യുക്തി പ്രയോഗിച്ച് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാവില്ല. ഞങ്ങളെപ്പോലെയുള്ള ഇടതുപക്ഷക്കാർ പോട്ടെ, രഘുറാം രാജനെപ്പോലെ നിയോ ലിബറൽ ഗോത്രത്തിൽപ്പെട്ടവർപോലും കേന്ദ്ര ധനമന്ത്രിയുടെ ഈ നിലപാടിനെ അസംബന്ധം എന്നേ വിശേഷിപ്പിക്കൂ. നല്ലകാലം വന്നിട്ട് പണം ചെലവഴിക്കാൻ കാത്തിരുന്നാൽ ആ നല്ലകാലത്തിന്റെ വരവു വൈകും. നോട്ടുനിരോധന വങ്കത്തം പോലുള്ള മറ്റൊരു ദുരന്തമായി ഈ നയം മാറും. ജി.എസ്.ടി. നഷ്ടപരിഹാരം വാങ്ങാനുള്ള സമരത്തിനുമുന്നിൽ കേരളമുണ്ട്.

from money rss https://bit.ly/32lwufp
via IFTTT

ഭവനവായ്പയിൽ ജപ്തിനടപടികളുമായി ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ട്

തൃശ്ശൂർ: മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുൻപ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെയാണ് സ്ഥാപനങ്ങൾ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളിൽ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നൽകാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ കുടിശ്ശികക്കാരിൽ പലർക്കും ഈ നിലപാട് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൊറൊട്ടോറിയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ റിക്കവറി നടപടികൾ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് െഹെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാർ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി കോടതിയും സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അവസ്ഥയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3bQNjC5
via IFTTT

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!
The Keralites are celebrating the most-loved festival, Onam, today. Unlike the previous years, the excitement level is a bit lower for this Onam, as the world is fighting the novel coronavirus pandemic. The Kerala government has canceled all celebrations this year

* This article was originally published here

ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14 പോയന്റ് ഉയർന്ന് 38,854.55ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 11,464.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1406 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1277 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.58ശതമാനവും 0.52ശതമാനവും നേട്ടമുണ്ടാക്കി. Market ends flat, Nifty holds 11,450

from money rss https://bit.ly/3meA82A
via IFTTT

ഭവനവായ്പയ്ക്ക് എസ്ബിഐ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് ആനുകൂല്യംപ്രഖ്യാപിച്ചു. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ട്വീറ്റിൽ പറയുന്നു. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയർന്ന സിബിൽ സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളിൽ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവർക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാൽ പലിശയിൽ അധികമായി 0.5ശതമാനം കുറവുംനേടാം. Knock Knock! Whos there? Concessions on SBI Home Loans through YONO. Apply now: https://bit.ly/3k5wCWz *T&C Apply#YONOSBI #HomeLoan #DreamHome #SBI #StateBankOfIndia pic.twitter.com/7uQiKNecPM — State Bank of India (@TheOfficialSBI) September 9, 2020 നിലവിൽ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരിൽനിന്ന് 6.95 ശതമാനംമുതൽ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവരിൽനിന്ന് ഇത് 7.10ശതമാനം മുതൽ 7.60ശതമാനംവരെയുമാണ്. റിപ്പോ നിരക്കു(ഇബിആർ)പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്. SBI announces special offers on home loans

from money rss https://bit.ly/35sJeTp
via IFTTT

കമ്പനികളെ ആകര്‍ഷിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍ ഉടനെ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തെതുടർന്ന് തളർച്ചയിലായ സമ്പദ് വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുന്നതിന് സർക്കാൻ വൻകിട പദ്ധതികൾ ആസുത്രണം ചെയ്യുന്നു. രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികളെ ആകർഷിക്കുന്നതിനായി 23 ബില്യൺ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ഓട്ടോമൊബൈൽ, സോളാർ പാനൽ, ഉപഭോക്തൃ ഉത്പന്നങ്ങൾ, തുണിവ്യവസായം, ഭക്ഷ്യ സംസ്കരണം, മരുന്ന് നിർമാണം തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കാകും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക. ഈ വർഷമാദ്യം സർക്കാർ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎൽഐ)ആനുകൂല്യ പദ്ധതിക്കുകീഴിൽതന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തും. ഭാവിയൽ സാധ്യതയുള്ള സൗരോർജം, ഇലക്ട്രോണിക്സ് മേഖലകളിലെ നിർമാണ കമ്പനികളെ ആകർഷിക്കുന്നത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഫർണീച്ചർ, പ്ലാസ്റ്റിക്, കളിപ്പാട്ടം, വിലകുറഞ്ഞ ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നീമേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇവയിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയിൽനിന്ന് നിലവിൽ ഇറക്കുമതിചെയ്യുകയാണ്. സാംസങ്, ഫോക്സ്കോൺ, വിസ്ട്രോൺ തുടങ്ങിയ വൻകിട കമ്പനികൾ രാജ്യത്തെ മൊബൈൽ നിർമാണ പ്ലാന്റുകൾ നിർമിക്കുന്നതിന് 1.5 ബില്യൺ ഡോളർ നിക്ഷേപം ഇതിനകം വാഗ്ദാനംചെയ്തിട്ടുണ്ട്. സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ നിക്ഷേപം ആകർഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. എളുപ്പത്തിൽ ബിസിനസ് നടത്താൻ പാപ്പരത്ത നിയമത്തിൽപ്പോലും മാറ്റംവരുത്തി. കോർപ്പറേറ്റ് നികുതികളും ഏഷ്യയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലാക്കി. എന്നിരുന്നാലും വിയറ്റ്നാമാണ് വൻകിട നിർമാണ കമ്പനികൾക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടം.

from money rss https://bit.ly/35q3WU5
via IFTTT

Thursday, 10 September 2020

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലുദിവസം വിലകൂടിയശേഷമാണ് വീണ്ടും കുറവുണ്ടായത്. ഡോളർ കരുത്താർജിച്ചതിനെതുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3bLUdso
via IFTTT

സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 136 പോയന്റ് നേട്ടത്തിൽ 38,976ലും നിഫ്റ്റി 42 പോയന്റ് ഉയർന്ന് 11,491ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 460 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എസ്ബിഐ, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, ഭാരതി എയർടെൽ, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐആർസിടിസി, ബിഎച്ച്ഇഎൽ, അദാനി ഗ്രീൻ ഉൾപ്പടെ 104 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 136 pts, tests 39k

from money rss https://bit.ly/2Zpv8OW
via IFTTT

ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ഫിക്കി

കൊച്ചി:കേരളത്തിൽ ടൂറിസം സീസൺ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാനസർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ മാർച്ച് മാസം മുതൽ കേരളത്തിലെ ടൂറിസം മേഖല സ്തംഭനാവസ്ഥയിൽ തുടരുകയാണ്. പിന്നീട് മറ്റ് പല മേഖലകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും ടൂറിസം മേഖലയ്ക്ക് ഇത്തരം ഇളവുകളൊന്നും നൽകിയിട്ടില്ല. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ടൂറിസം മേഖലക്ക് സംസ്ഥാന സർക്കാർ 445 കോടി രൂപ അനുവദിച്ചത് ഈ മേഖലക്ക് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ടൂറിസം മേഖലക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ ടൂറിസം മേഖലയുടെ പ്രവർത്തനത്തിനായി വിപുലമായ സുരക്ഷാ-ശുചിത്വ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ടൂറിസം മേഖലയിൽ അൺലോക്കിംഗ് നടപടികൾ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരള ടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണ്. സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ മേഖലയിലെ സംരംഭകർ പ്രതിജ്ഞാബദ്ധരാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ടൂറിസം കമ്മിറ്റി കൺവീനർ യൂ സി റിയാസ് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3m9Y5bj
via IFTTT

പിടിച്ചുനിൽക്കാനാവാതെ ചെറുകിട പ്രസ്സുകൾ: കോഴിക്കോട് പൂട്ടിയത്‌ -18

കോഴിക്കോട്: “റേഷൻ ബുക്ക് അച്ചടിക്കുന്നതായിരുന്നു ജോലി. മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള ബുക്ക് ഇവിടെനിന്ന് കയറിപ്പോയിട്ടുണ്ട്. 1985-ൽ തുടങ്ങിയ സ്ഥാപനമാണ്. ഇന്ന് 80,000 രൂപ വിലയുള്ള ലെഡ്ജറുകൾ 3000 രൂപയ്ക്ക് കടലാസുവിലയ്ക്ക് തൂക്കി വിൽക്കേണ്ടിവന്ന ഗതികേടിലാണ് ഞാൻ. വിഷമമുണ്ട്. ഇത്ര ഗതികേടുള്ള കാലം മുമ്പുണ്ടായിട്ടില്ല...”-കല്ലായിയിൽ നിന്ന് കിഴക്കോട്ടുള്ള റോഡിൽ ഷിംന ബുക്ക് ഡിപ്പോ നടത്തുന്ന കടുങ്ങോത്തുപറമ്പ് പുതിയപുരയിൽ രമേശൻ നെടുവീർപ്പോടെ പറഞ്ഞു. ഷിംന പ്രിന്റേഴ്സ് നേരത്തേതന്നെ പൂട്ടിയതാണ്. നാലുപേർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. ഓഫ്സെറ്റിന്റെയും മിനി ഓഫ്സെറ്റിന്റെയും ഡി.ടി.പി.യുടെയും ഒക്കെ കാലത്ത് പിടിച്ചുനിൽക്കാനായില്ല. പഴയ പ്രസ്സും ഉപകരണങ്ങളും ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടിവന്നു. കോവിഡ് കാലത്ത് പ്രസ്സുകൾ പ്രവർത്തിക്കാതായതോടെ ബൈൻഡു ചെയ്യിക്കാനും മറ്റും ആരും വരാതായി. ആരെങ്കിലും വന്നാൽ വിളിക്കട്ടെയെന്നു കരുതി അടച്ചിട്ട സ്ഥാപനത്തിനു പുറത്ത് മൊബൈൽ നമ്പർ എഴുതിവെച്ചിരിക്കുകയാണ്, രമേശൻ. ജീവിതത്തിൽ ശീലിച്ച കാര്യമായതിനാൽ എന്നും രാവിലെ കുളിച്ചൊരുങ്ങിവന്ന് പ്രസ്സിൽ വിളക്കുകത്തിക്കും ഈ അറുപത്തിമൂന്നുകാരൻ. പിന്നെ കല്ലായി റെയിൽവേ സ്റ്റേഷനു പിന്നിലെ വീട്ടിലേക്ക് പോവും. ഉച്ചകഴിഞ്ഞ് വീണ്ടും സ്ഥാപനത്തിലേക്ക് വരും. കാര്യമൊന്നുമുണ്ടായിട്ടല്ല-അല്ലാതെങ്ങോട്ട് പോകാൻ! ഇത് ഒരാളുടെമാത്രം കാര്യമല്ല. കുതിരവട്ടം ദേശപോഷിണി വായനശാലയ്ക്കടുത്താണ് പ്രശാന്തിന്റെ വീട്. പ്രശാന്ത് പ്രിന്റേഴ്സ് പാളയത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. ഇനി അദ്ദേഹംതന്നെ പറയട്ടെ: ''ഈ രംഗത്തുള്ളവർ നശിച്ച് നാറാണക്കല്ല് പിടിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ചെറുകിട പ്രിന്റിങ് രംഗത്ത് പൊതുവേ മാന്ദ്യമാണ്. മൊത്തത്തിൽ എല്ലാ വിപണിയിലും മാന്ദ്യമാണല്ലോ. കംപ്യൂട്ടറൈസേഷൻ വന്നതോടെ ഞങ്ങളുടെ പ്രതിസന്ധി തുടങ്ങി...പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സ്ഥാപനം പൂട്ടി...” സാമൂഹികമാധ്യമങ്ങൾ വ്യാപകമായതോടെ നോട്ടീസിന്റെയും ബ്രോഷറിന്റെയും ഒന്നും ആവശ്യമില്ലാതെ വിവരങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്നു. വിവാഹ ക്ഷണക്കത്തുകൾ അടിക്കാൻ ആരുമെത്തുന്നില്ല. വിസിറ്റിങ് കാർഡുപോലും ഇപ്പോൾ ആരും അച്ചടിപ്പിക്കുന്നില്ല. പൊതുപരിപാടികളില്ലാത്തതിനാൽ അറിയിപ്പുകൾ ഇല്ല. രസീത് ബുക്കില്ല. മുമ്പ് 12 ജീവനക്കാരുണ്ടായിരുന്ന പാളയത്തെ പ്രശാന്ത് പ്രിന്റേഴ്സിന് താഴുവീഴുന്നത്് ഈ സാഹചര്യത്തിലാണ്. പ്രസ്സും ഉപകരണങ്ങളും വിറ്റു. പ്രതിസന്ധിയുടെ ദുരിതവൃത്താന്തങ്ങൾ തീരുന്നില്ല- ഫ്രണ്ട്സ് ശശിയെപ്പോലെ പലരും... ജില്ലയിൽ ഈ വർഷം പൂട്ടിയത് 18 പ്രസ്സുകളാണ്. നഗരത്തിൽത്തന്നെ ആറെണ്ണം. ഇഴഞ്ഞും മുടന്തിയും മുന്നോട്ട് പോകുന്നവയും ഏറെ. പ്രതിസന്ധിയുടെ ആഴം കടലാസിന്റെ വില കൂടിയത്- കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 75-80 രൂപയായി. കേരളത്തിലെ പേപ്പർ മില്ലുകൾ പലതും പൂട്ടി. കടലാസിന് ദൗർലഭ്യമുണ്ട്. കേരളത്തിൽ 90,000 പേർ ജോലിചെയ്യുന്ന ഈ മേഖലയ്ക്കായി സർക്കാർ കാര്യമായ സാമ്പത്തിക സഹായം നൽകിയില്ല. രണ്ടര വർഷമായി അച്ചടിനിരക്കിൽ വർധനയുണ്ടായില്ല. അച്ചടിമഷിയും രാസ വസ്തുക്കളും ഉൾപ്പെടെ അസംസ്കൃതവസ്തുക്കളുടെ വിലയും കൂടി. പരിഹാരമെന്ത് ? സർക്കാർ നൽകുന്ന അച്ചടിജോലികൾ പുറംകരാർ നൽകാതെ ചെറുകിട പ്രസ്സുകൾക്ക് നൽകുക. പ്രസ്സുടമകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, നിലവിലുള്ള വായ്പകൾക്ക് തിരിച്ചടവിൽ സാവകാശവും ഇളവുമനുവദിക്കുക. ക്ഷേമപദ്ധതികളിൽ പ്രസ്സ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തുക. വില കൂടിയ പേപ്പർ വാങ്ങുമ്പോൾ നിശ്ചിത നിരക്കിൽ സർക്കാർ സബ്സിഡി അനുവദിക്കുക. തമിഴ്നാട്ടിലേതുപോലെ സർക്കാർ പിന്തുണ ഈ ചെറുകിട സംരംഭങ്ങൾക്ക് നൽകുക. ജി.എസ്.ടി.ഏകീകരിക്കുക. സംസ്ഥാനത്ത് ആകെ പ്രസ്സുകൾ :4008.ജില്ലയിൽ- 406 (ബൈന്റിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ - 517).കോഴിക്കോട് ജില്ലയിലെ ജീവനക്കാർ- 17,600 (ജനുവരിയിലെ കണക്ക്)

from money rss https://bit.ly/3kjmR7t
via IFTTT

സെന്‍സെക്‌സ് 646 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. സെൻസെക്സ് 646 പോയന്റ് ഉയർന്ന് 38,840.32ലും നിഫ്റ്റി 171 പോയന്റ് നേട്ടത്തിൽ 11,449.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 889 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടമാണ് സൂചികകൾക്ക് കരുത്തേകിയത്. ബാങ്ക്, ധനകാര്യ ഓഹരികളിൽ നിക്ഷേപകർ താൽപര്യംകാണിച്ചതും വിപണിക്ക് തുണയായി. റിലയൻസിന്റെ വിപണമൂല്യം ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ഓഹരിവില ഏഴുശതമാനമുയർന്ന് 2,314.65ലെത്തി. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. എംആൻഡ്എം, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.92ശതമാനവും സ്മോൾ ക്യാപ് സൂചിക 1.27ശതമാനവും നേട്ടമുണ്ടാക്കി. Sensex ends 646 pts higher; Nifty settles at 11,449

from money rss https://bit.ly/2Fk10NZ
via IFTTT

സംശയകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക

റിസർവ് ബാങ്കിന്റെ നിരക്കുകൾ കുറക്കുന്നതിനെകുറിച്ച് അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. നിരക്കു കുറയ്ക്കുകയോ ഇതേരീതിയിൽ നിലനിർത്തുകയോ ചെയ്യണമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ തുല്യഎണ്ണം പേർ അഭിപ്രായപ്പെട്ടത്. നിരക്കു വർധിപ്പിക്കുമെന്ന് കരുതിയവർ ചെറിയൊരു വിഭാഗമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പത്തിലുള്ള ഉത്തരങ്ങൾ ഉണ്ടാകില്ലെന്നു സൂചിപ്പിക്കാനാണ് ഇതു ചൂണ്ടിക്കാട്ടിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി ആദ്യമായി ബാധിക്കാൻ തുടങ്ങിയപ്പോൾ സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുകയും വിപണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുക എന്നതിലായിരുന്നു റിസർവ് ബാങ്ക് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രാഥമിക ലക്ഷ്യം കൈവരിച്ചതോടെ പണപ്പെരുപ്പം, ധനകമ്മി, കറൻസിയുടെ ചാഞ്ചാട്ടം തുടങ്ങിയ മേഖലകളിലേക്കു ശ്രദ്ധചെലുത്താൻ തുടങ്ങി. ലോക്ഡൗൺ പിൻവലിച്ച് ഘട്ടംഘട്ടമായി സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഇത്. കഴിഞ്ഞ നാലു മാസത്തോളമായി പണപ്പെരുപ്പം റിസർവ് ബാങ്ക് കണക്കു കൂട്ടിയിരുന്ന ആറു ശതമാനത്തിനു മുകളിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭാവിപദ്ധതികൾ വിശകലനം ചെയ്യുമ്പോൾ പരിഗണിക്കേണ്ട രണ്ടുഘടകങ്ങളുണ്ട്. ഒന്നാമതായി വിതരണ ശൃംഖലകളിലുണ്ടായ തടസങ്ങളാണ് കഴിഞ്ഞ മാസങ്ങളിലെ പണപ്പെരുപ്പത്തിനു പ്രധാന കാരണമായത്. തുറന്നു കൊടുക്കലുകൾ ഘട്ടംഘട്ടമായി നടന്നതോടെ ചരക്കുനീക്ക പ്രശ്നങ്ങൾ മാറുകയും ഈ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടാൻ വഴിയൊരുങ്ങുകയും ചെയ്തു. രണ്ടാമതായി സാധാരണ നിലയിലുള്ള മൺസൂൺ ഭക്ഷ്യസാധന വില പിടിച്ചു നിർത്തുകയും പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകത്തെ കൈപ്പിടിയിലാക്കുകയും ചെയ്യും. ഇവ കണക്കെലെടുക്കുമ്പോൾ വരുന്ന ഏതാനും ത്രൈമാസങ്ങൾക്കുള്ളിൽ പണപ്പെരുപ്പം താഴേക്കുവരും. ഇവയിലൂടെ പണപ്പെരുപ്പത്തെ നേരിടാനാകുമെങ്കിലും വരും ത്രൈമാസങ്ങളിൽ വളർച്ച ഇത്തരത്തിലാകണമെന്നില്ല. നിരക്കു കുറക്കൽ നിർത്തിവെക്കുമെങ്കിലും വളർച്ചയ്ക്കു പിന്തുണ നൽകുന്നരീതിയിൽ കുറഞ്ഞ നിരക്കുകൾ ഉറപ്പുനൽകാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. പ്രവർത്തനരീതികളിലെ മാറ്റം പ്രയോജനപ്പെടുത്തി ഇതുറപ്പാക്കുന്ന മറ്റു പണഇതര മാർഗങ്ങളാവും റിസർവ് ബാങ്ക് പിന്തുടരുക. ഇത് ചെറുകിട നിക്ഷേപകരെ എങ്ങനെയാണു ബാധിക്കുക? ഇത്തരം സാഹചര്യത്തിൽ അവരെന്താണു ചെയ്യേണ്ട്ത്? പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമ്പോൾ നിക്ഷേപകർ തങ്ങളുടെ കാലാവധിയും നഷ്ടസാധ്യതാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതു തുടരണം. ഇതു ദീർഘകാല കാഴ്ചപ്പാടോടു കൂടിയുമാവണം. പലിശ ചക്രത്തിന്റെ പൂർണകാലത്തോളം ക്ഷമയോടെ കാത്തിരിക്കാനാവുന്ന നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാനാവുമെന്നാണ് ദീർഘകാല നിക്ഷേപത്തെ കുറിച്ചു പറയുമ്പോൾ പൊതുവായി പറയാനാവുന്നത്. ബാങ്കിങ്, പൊതുമേഖല പോലുള്ള ഇടക്കാല പദ്ധതികളും ഡൈനാമിക് ബോണ്ട് പദ്ധതികളും ഹൃസ്വകാല പദ്ധതികളെല്ലാം ഇതിനിടെ പരിഗണിക്കാം. അടിസ്ഥാന ഘടകങ്ങളിൽ ഉറച്ചുനിൽക്കുക എന്നതും ഉയർന്ന വായ്പാ നിലവാരം ഉണ്ട് എന്നതുമാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അടുത്തകാലത്ത് ഉയർന്ന നഷ്ടസാധ്യതയുള്ള പദ്ധതികളിലെ മോശമായ അനുഭവത്തെ തുടർന്ന് ഒരുവിഭാഗം നിക്ഷേപകർക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിൽ തന്നെയും നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട് മൊത്തതിൽ ആത്മവിശ്വാസം തന്നെയായിരുന്നു. ആംഫിയുടെ 2020 ജൂലൈയിലെ കണക്കുകൾ പ്രകാരം ഡെറ്റ് പദ്ധതികളിൽ 91,392 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. മിക്കവാറും ഡെറ്റ് പദ്ധതികളിൽ എക്കാലത്തേയും ഉയർന്നതിനോടടുത്തുള്ള ആസ്തികളായിരുന്നു ഉണ്ടായിരുന്നതും. നിക്ഷേപകർ കരുതലോടെ നീങ്ങുന്നതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഇതിൽ പ്രതിഫലിച്ചത്. ആസ്തികൾ വകയിരുത്തുന്നതിന് മുൻപ് എന്നത്തേക്കാളും പ്രാധാന്യം വർധിക്കുന്നൂ ഏന്നതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളിലൂടെ കാണാനാവുന്നത്. ഡെറ്റ് പദ്ധതികൾക്കിടയിൽതന്നെ വിവിധ നിക്ഷേപ ആവശ്യങ്ങൾക്കനുസൃതമായും വിവിധ നിക്ഷേപ കാലഘട്ടങ്ങൾക്കുതകുംവിധവും തെരഞ്ഞെടുക്കാനാവുന്ന വിഭാഗങ്ങളുണ്ട്. ഇവയുടെ കാര്യത്തിലും കൃത്യമായ തീരുമാനമെടുക്കാനാവുന്നില്ലെങ്കിൽ എസ്ഐപി മികച്ചൊരു മാർഗമായിരിക്കും. അതിലൂടെ വിവിധ ഘങ്ങളിലെ നിക്ഷേപത്തിന്റെ നേട്ടം സ്വന്തമാക്കാനുമാവും. (മിറൈ അസറ്റ് മാനേജേഴ്സ് ഇന്ത്യയുടെ ഫിക്സ്ഡ് ഇൻകംവിഭാഗത്തിലെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/35rH32z
via IFTTT

വായ്പ മൊറട്ടോറിയം: സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

വായ്പ മൊറട്ടോറിയം കായളവിൽ പലിശ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സെപ്റ്റംബർ 28ന് വാദം പുനഃരാരംഭിക്കും. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ എൻപിഎ(നിഷ്ക്രിയ ആസ്തി)കളായി ഇനിയൊരുഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. എല്ലാഹർജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശംനൽകി. സെപ്റ്റംബർ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താൻ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിർത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്നതലത്തിലാണ് സർക്കാർ ചർച്ചകൾ നടത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എല്ലാമേഖലയ്ക്കും ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തിൽ തിടുക്കത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നകാര്യത്തിൽ ജാഗ്രതവേണമെന്നും മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. പലിശയിന്മേൽ പലിശ ഈടാക്കരുതെന്ന് ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസർവ് ബാങ്ക് ജൂൺ നാലിന് കോടതിയെ അറിയിച്ചിരുന്നു.

from money rss https://bit.ly/35pa3YO
via IFTTT

Ninte Kannil Virunnu Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol


Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Anthimegham Vinniluyarthi
Ninte Kavilin Kumkumam

Anthimegham Vinniluyarthi
Ninte Kavilin Kumkumam
Raaga Madhuram Nenjilaruli
Remya Maanasa Sangamam
Vaana Ganga Thazhe Vannu
Praana Saghi En Jeevanil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Thaamara Kuda Neerthi Ninnu
Tharala Hridaya Sarovaram
Thaamara Kuda Neerthi Ninnu
Tharala Hridaya Sarovaram
Chinthu Padi Mandha Pavanan
Kayyilenthi Chaamaram
Pulaka Mukulam Vidarnnu Ninnu
Preyasi Nin Meniyil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal


* This article was originally published here

Wednesday, 9 September 2020

ജിയോയുടെ മാതൃകയില്‍ റിലയന്‍സ് റീട്ടെയിലും നിക്ഷേപം സമാഹരിക്കുന്നു: ലക്ഷ്യം 63,000 കോടി

ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്. കെകെആറുമായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ 15ശതമാനം ഉടമസ്ഥതാവകാശം കൈമാറാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 63,000 കോടി രൂപയാകും സമാഹരിക്കുക. ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പടെയുള്ള വൻകിട വിദേശകമ്പനികളുമായാണ് ചർച്ച പുരോഗമിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല. ഫേസ്ബുക്ക്, എൽ കാട്ടർടൺ, പിഐഎഫ്, കെകെആർ ഉൾപ്പടെ 13 കമ്പനികളാണ് 20 ബില്യൺ ഡോളർ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30ശതമാനം ഓഹരിയാണ് ഭാവിയിൽ ഇവർക്ക് ലഭിക്കുക. Reliance Retail may go the JPL way; to raise Rs 63,000 cr

from money rss https://bit.ly/3387RC4
via IFTTT

സ്വര്‍ണവില പവന് 80 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച പവന് 240 രൂപകൂടി 37,840 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 1,945.20 നിലവാരത്തിലെത്തി. ഡോളർ തളർച്ചനേരിട്ടതും കോവിഡ് വാക്സിൻ വൈകുന്നതുമാണ് സ്വർണവില വീണ്ടും വർധിക്കാനിടയാക്കിയത്.

from money rss https://bit.ly/33hqraX
via IFTTT

അതിര്‍ത്തിയിലെ സംഘര്‍ഷം: ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി ഇന്ത്യ നിർത്തുന്നു. ലോകത്തത്തന്നെ ഏറ്റവുംവലിയ പട്ടുനൂൽ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. ചൈനയിൽനിന്ന് പട്ടുനൂൽ ഇറക്കുമതിചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയർത്തുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴിൽ സമിതിയുടെ മുമ്പാകെയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അടുത്ത ഒരുവർഷത്തിനുള്ളിൽ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിർത്തും. രാജ്യത്ത് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ് നേരത്തെതന്ന വിമർശനത്തിന് വിധേയമായിട്ടുള്ളതാണ്. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കും ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 9.9 കോടി ഡോളർ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്. മുൻവർഷത്തേക്കാൾ 31ശതമാനംകുറവാണിത്. Chinese silk yarn next on govt's radar amid surge in border tensions

from money rss https://bit.ly/3ihEl3p
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 250 പോയന്റ് ഉയർന്ന് 38,450ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 11,350ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1228 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 237 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. വായ്പ മൊറട്ടോറിയം വിഷയത്തിൽ സുപ്രീംകോടതിയിൽ വാദംകേൾക്കാനിരിക്കെയാണ് വിപണിയിൽ നേട്ടം. ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, റിലയൻസ്, മാരുതി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ്, ജെആൻഡ്കെ ബാങ്ക് തുടങ്ങി 74 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RhZ7Up
via IFTTT

Pranayakadha Paadi Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : 
Mohan Sitara
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol, Sangeetha

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Ni Sa Ga Ma Pa
Ni Sa Ga Ma Pa

En Maanasam Pon Veenayaay Meettuvaano Vannu Nee
En Jeevitham Kalhaaramaay Maattuvaano Vannu Nee
Omalkinaave...
Raagangalum Pon Pookkalum Chundilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil

Swapnangal Than Poovaadiyil Premagaanam Paadi Nee
Ennormma Than Manvediyil Hemalathayaay Aadi Nee
Poovennilaave...
Raagangalum Mohangalum Nenjilenthi Poroo Nee

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Poove... Unaroo... Mridule....
Kaathara Mizhiyil Kanavukalenthi
Kavilinayil Nee Aniyoo Naru Kalabham

Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil
Pranayakadha Paadi Vannu Thennal
Pramadavaniyaadi Ninnu Munnil



* This article was originally published here

സെന്‍സെക്‌സ് 171 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 171 പോയന്റ് നഷ്ടത്തിൽ 38,193.92ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1802 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.28ശതമാനവും സ്മോൾ ക്യാപ് സൂചിക 0.94ശതമാനവും താഴ്ന്നു. എസ്ബിഐ, ഗെയിൽ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, ഐടിസി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, സിപ്ല, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഗ്രാസിം, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. യുഎസിലെ ടെക്നോളജി ഓഹരികൾ വൻതോതിൽ താഴ്ന്നത് ആഗോള വ്യാപകമായി സൂചികകളെ ബാധിച്ചു. മറ്റ് ഏഷ്യൻ സൂചികകളും യൂറോപ്യൻ വിപണിയും നഷ്ടത്തിലായിരുന്നു. Sensex, Nifty close in the red

from money rss https://bit.ly/2GKxBNy
via IFTTT

ഇപിഎഫ് പലിശ 8.5ശതമാനംതന്നെ: രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും

ഇപിഎഫ് വരിക്കാർക്ക് ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും പലിശ അക്കൗണ്ടിൽ വരവുവെയ്ക്കുക. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെതുടർന്നാണ് ഇപിഎഫ്ഒ ബോർഡ് യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആദ്യഘട്ടമായി 8.15ശതമാനം പലിശ വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. 0.35ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കണ്ടിലെത്തുക. നിക്ഷേപത്തിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞതും മറ്റ് നിക്ഷേ പദ്ധതികളുടെ പലിശയിൽ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ 8.5ൽനിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോർഡ് യോഗം തീരുമാനിച്ചത്. പുതിയ സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടമായി പലിശ വരവുവെയ്ക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. വിപണിയിലെ മോശം സാഹചര്യം കാരണം ചില നിക്ഷേപങ്ങൾ പണമാക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2019-20 സാമ്പത്തിക വർഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാർച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുൻവർഷത്തേക്കാൽ 0.15ശതമാനം കുറവായിരുന്നു ഇത്.

from money rss https://bit.ly/35kWysY
via IFTTT

മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട്സ് എന്‍എഫ്ഒ

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ടിനു തുടക്കം കുറിച്ചു. മുഖ്യമായും ആഭ്യന്തര ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളിൽ (ഇടിഎഫ്) നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ (എൻഎഫ്ഒ) സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കും. നിഫ്റ്റി 200 (ടിആർഐ) സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാനം. ഭാരതി സാവന്താണ് ഫണ്ട് മാനേജർ. വൻകിട, ഇടത്തരം മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് നിഫ്റ്റി 50 ഇടിഎഫ്, നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, മിഡ്കാപ് 150 ഇടിഎഫുകൾ തുടങ്ങിയവയിലായായിരിക്കും ഇതിന്റെ ആസ്തികൾ സജീവമായി വകയിരുത്തുക. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിലും ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണം കൊയ്യാം എന്നതാണ് ഈ ഫണ്ട് ഓഫ് ഫണ്ട് വഴി ലഭിക്കുന്ന നേട്ടം. ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി ആസ്തികൾ വിലയിരുത്തുകയും നിക്ഷേപകർക്ക് പരമാവധി നേട്ടമുണ്ടാക്കുകയുമായിരിക്കും മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് ചെയ്യുക. വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ചും കുറഞ്ഞ ചെലവിലുമായിരിക്കും ഇതു ചെയ്യുക. അയ്യായിരം രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ചെലവു കുറഞ്ഞ ഇടിഎഫുകൾ വഴി ദീർഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയും മോഡറേറ്റ് ഹൈ വിഭാഗത്തിലുള്ള നഷ്ടസാധ്യതയിലൂടെ വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മിറൈ അസറ്റ് ഇക്വിറ്റ് അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് റെഗുലർ പദ്ധതിയും ഡയറക്ട് പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. ഇവയിൽ ലാഭവിഹിതം നൽകുന്നതും അത് നിക്ഷേപത്തിൽ കൂട്ടിച്ചേർക്കുന്നതും ആയ രീതികളും ലഭ്യമാണ്.

from money rss https://bit.ly/2Zom118
via IFTTT

എംസിഎക്‌സില്‍ വെള്ളിയില്‍ റെക്കോഡ്‌ വില്‍പന

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വെള്ളിയുടെ കോൺട്രാക്റ്റിൽ റെക്കോഡ് വിൽപന. സെപ്തംബർ മാസത്തെ കോൺട്രാക്റ്റിൽ കഴിഞ്ഞ 12 വർഷത്തിനിടയിലെ റെക്കോഡ് വിൽപനയാണ് നടന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു. വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ സെപ്തംബർ കോൺട്രാക്റ്റിൽ മാത്രം 127.50 ടൺ വിൽപനയാണ് നടന്നത്. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കോൺട്രാക്റ്റിൽ ഇത്രയധികം വെള്ളിയുടെ വിൽപന നടക്കുന്നത്. ഇതിനു മുൻപ് 2008 ഡിസംബറിൽ വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ 141.81 ടണ്ണിന്റെ വിൽപന നടന്നിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർമാസങ്ങളിൽ അവസാനിച്ച കോൺട്രാക്റ്റുകളിൽ ആകെ 139.96 ടൺ വെള്ളിയുടെ ഇടപാടാണ് എംസിഎക്സ് പ്ലാറ്റ്ഫോം വഴി നടന്നത്. ഓഗസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി ആകെ 17,574 കോടി രൂപയുടെ വെള്ളി വിൽപനയാണ് നടന്നത്. വെള്ളി വിപണിയിൽ അസ്ഥിരത പ്രകടമായിട്ടും എംസിഎക്സിന്റെ ആഭ്യന്തര വില നിർണ്ണയത്തോടും റിസ്ക് മാനേജ്മെന്റ് രീതിയോടും ഇടപാടുകാർ കാണിച്ച വിശ്വാസമാണ് വെള്ളിയിൽ റിക്കാർഡ് വിൽപന സാധ്യമാക്കിയതെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2R6D03d
via IFTTT

Tuesday, 8 September 2020

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ റിലയന്‍സ് റീട്ടെയിലില്‍ കെകെആറും 7,500 കോടി നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിലും സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സിൽവൽ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. സിൽവർ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഉടമകളാണ് റിലയൻസ്. 12,000സ്റ്റോറുകളാണ് രാജ്യത്തെമ്പാടുമുള്ളത്. രാജ്യത്തെമ്പാടുമുള്ള ചെറികിട വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാണ് റിലയൻസ് റീട്ടെയിൽ തയ്യാറെടുക്കുന്നതെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. After Silver Lake, KKR may invest $1 billion in Reliance Retail

from money rss https://bit.ly/33erysb
via IFTTT

വിലകുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ

ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ വിലകുറഞ്ഞ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്തവർഷം ആദ്യമോ ഡാറ്റാപാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫോണുകൾ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റുകമ്പനികൾവഴി നിർമിച്ചാകും വില്പനയ്ക്കെത്തിക്കുക. ആൽഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിൾ റിലയൻസിൽ 4,500 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാർട്ട്ഫോണുകൾക്കായി വിലകുറഞ്ഞ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. Reliance Jio To Roll Out 10 Crore Low-Cost Phones By December

from money rss https://bit.ly/3bCggli
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു: സെന്‍സെക്‌സ് 170 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് നഷ്ടത്തിൽ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 425 ഓഹരികൾ നേട്ടത്തിലും 1,440 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇൻഫോസിസ്, ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഐടിസി, ടാറ്റ സ്റ്റീൽ, ഐഒസി, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എവറഡി ഇൻഡസ്ട്രീസ്, ഇന്ത്യബുൾസ് വെഞ്ച്വേഴ്സ് തുടങ്ങി 45 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2F45bOd
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം: വീണ്ടും റേറ്റിങ് താഴ്ത്തി ഏജൻസികൾ

മുംബൈ: കോവിഡ് സാഹചര്യത്തിൽ നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസികൾ. ഫിച്ച്, അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ് മാൻ സാക്സ്, ഇന്ത്യ റേറ്റിങ്സ് എന്നീ ഏജൻസികളാണ് വളർച്ച അനുമാനം താഴ്ത്തിയിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി. വളർച്ച മൈനസ് 24 ശതമാനത്തിനടുത്ത് ചുരുങ്ങിയതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് റേറ്റിങ് ഏജൻസികൾ പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക-കോർപറേറ്റ് വരുമാനങ്ങളെ കോവിഡ് വലിയതോതിൽ ബാധിച്ചിട്ടുണ്ട് ഈ ഏജൻസികളുടെ ബാലൻസ് ഷീറ്റിൽ ഇത് പ്രതിഫലിച്ചുതുടങ്ങി. സാമ്പത്തികമേഖലയിലെ ആസ്തികളുടെ മേന്മയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കിട്ടാക്കടം കൂടുമെന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ തുക പ്രൊവിഷനിങ്ങിനായി (കിട്ടാക്കടത്തിനു തുല്യമായ തുക മാറ്റിവെക്കൽ) മാറ്റിവെക്കേണ്ടിവരും. ഇതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും സ്ഥിതി സങ്കീർണമാക്കുന്നുവെന്ന് ഫിച്ച് പറയുന്നു. അതേസമയം മൂന്നാം പാദത്തോടെ സ്ഥിതി മാറുമെന്നും ഇന്ത്യ വളർച്ചാ പാതയിലേക്ക് മടങ്ങിവരുമെന്നും രണ്ട് ഏജൻസികളും സൂചിപ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം 18.44 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ റേറ്റിങ്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തികവർഷം രാജ്യം 9.9 ശതമാനം വളർച്ച കൈവരിക്കുമെന്നും ഇവർ കണക്കാക്കുന്നു.

from money rss https://bit.ly/35l3iYa
via IFTTT

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu
Fahadh Faasil, the National award-winning actor is all set to join hands with Alphonse Puthren, the director of Premam. The filmmaker recently confirmed that Fahadh will play the lead role in his directorial venture, through his official social media pages, recently.

* This article was originally published here

വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 51.88 പോയന്റ് നഷ്ടത്തിൽ 38,365.35ലും നിഫ്റ്റി 37.60 പോയന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1695 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി. Sensex erases days gains, ends 52 pts lower

from money rss https://bit.ly/2FjJt8E
via IFTTT

ജിയോയിക്കുപിന്നാലെ സില്‍വര്‍ ലേയ്ക്ക് ബൈജൂസില്‍ 3680 കോടി രൂപ നിക്ഷേപിക്കും

ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് 3680 കോടി(500 മില്യൺ ഡോളർ) രൂപ നിക്ഷേപിക്കും. റിലയൻസ് ജിയോയിൽ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തിൽ സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സിൽവർ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യൺ ഡോളറാകും. ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങൾ 200 മില്യൺ ഡോളർ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബൽ 122 മില്യൺ ഡോളറും ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

from money rss https://bit.ly/2Zh84C4
via IFTTT

വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്കായി 'ക്ലോണ്‍ ട്രെയിന്‍' ഓടിക്കാന്‍ റെയില്‍വെ

വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കിൽ മറ്റൊരു ട്രെയിൻകൂടി അതേ റൂട്ടിൽ ഏർപ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറിൽതന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തിൽ പ്രത്യേകം ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂർ മുമ്പ് പുതിയ ട്രെയിൻ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽമാറ്റംവരുത്തും. സ്ലീപ്പക്ലാസിൽ 400, തേഡ് എസി(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. Indian Railways plan to run clone train

from money rss https://bit.ly/2R3BEXh
via IFTTT

Monday, 7 September 2020

പാഠം 89: സര്‍ക്കാര്‍ ഗ്യാരണ്ടിനല്‍കുന്ന പദ്ധതിയില്‍ നിക്ഷേപിച്ച് മികച്ച ആദായംനേടാം

പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. അതോടൊപ്പം തരക്കേടില്ലാത്ത ആദായവും ലഭിക്കണം-അതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ലഘു സമ്പാദ്യ പദ്ധതികളിലാണ് വിനോദ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. ആർബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 2020 പുറത്തിറക്കിയതോടെ എന്തുകൊണ്ട് മാറിച്ചിന്തിച്ചുകൂടായെന്ന് വിനോദിന് തോന്നി. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റുപല നിക്ഷേപ പദ്ധതികൾക്കുമുള്ള അപകടസാധ്യത തെല്ലുമില്ല. നിലവിൽ ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.15ശതമാനമാണ്. ആറുമാസത്തിലൊരിക്കലാണ് പലിശനിരക്ക് പരിഷ്കരിക്കുക. അതിനനുസരിച്ച് മുമ്പ് നടത്തിയ നിക്ഷേപമാണെങ്കിലും പലിശനിരക്കിൽമാറ്റംവരും. ബോണ്ടെന്നുകേട്ടാൽ പിന്തിരിയുന്നവർക്ക് ചിന്തിക്കാനുള്ള അവസരമാണ് ആർബിഐയുടെ സേവിങ്സ് ബോണ്ട്. പൊതുമേഖല ബാങ്കുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉൾപ്പടെയുള്ള സ്വകാര്യ ബാങ്കുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാനും കഴിയും. ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകൾ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജർ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റുകളാണ് കൈമാറുക. സവിശേഷതകൾ ഇന്ത്യക്കാരായ വ്യക്തികൾക്ക് സ്വന്തമായോ ജോയന്റ് അക്കൗണ്ടായോ നിക്ഷേപിക്കാം. ആറുമാസത്തിലൊരിക്കൽ പലിശനിരക്ക് പരിഷ്കരിക്കും. 2021 ജനുവരി ഒന്നിനാണ് പലിശയുടെകാര്യത്തിൽ ഇനി തീരുമാനമെടുക്കുക. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടിൽനിന്നുള്ള പലിശ ലഭിക്കും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)നേക്കാളും 0.35ശതമാനം അധിക പലിശ ആർബിഐയുടെ ബോണ്ടിന് ലഭിക്കും. അഞ്ചുവർഷത്തെയോ പത്തുവർഷത്തെയോ സർക്കാർ സെക്യൂരിറ്റികളിലെ ആദായംനോക്കിയാണ് മൂന്നുമാസത്തിലൊരിക്കൽ എൻഎസ് സിയുടെ പലിശ പരിഷ്കരിക്കുക. ഏഴുവർഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികൾക്കുവിധേയമായി കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക. 60നും 70നും ഇടയിലാണ് പ്രായമെങ്കിൽ ആറുവർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലാണെങ്കിൽ അഞ്ചുവർഷവും 80നുമുകളിലാണെങ്കിൽ 4വർഷവും പൂർത്തിയാക്കിയാൽ പണം പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തിൽനിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായനികുതി ഇളവുകളൊന്നുമില്ല. പലിശ വരുമാനത്തിന് ആദായനികുതി നൽകണമെന്നുചുരുക്കം. നേട്ടങ്ങൾ ഉയർന്ന പലിശനിരക്ക്: ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് നിലവിൽ ലഭിക്കുന്ന പലിശ 6.8ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ്(7.1%)എന്നിവയുമായി താരതമ്യംചെയ്യുമ്പോഴും ആദായനിരക്ക് കൂടുതലാണ്. ഇടക്കിടെ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാൽ പലിശ നിരക്കിൽ ആറുമാസംകൂടമ്പോൾ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യംവന്നാൽ നിക്ഷേപകന് ഗുണകരമാകും. എൻഎസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക. നഷ്ടസാധ്യതയില്ല: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന കടപ്പത്രമായതിനാൽ നഷ്ടസാധ്യത തീരെയില്ലെന്നുപറയാം. സ്ഥിര വരുമാനം: നിശ്ചിത ഇടവേളകലിൽ സ്ഥിരമായി വരുമാനം ബോണ്ടിൽനിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക. പോരായ്മകൾ നിക്ഷേപത്തിനായി പദ്ധതികൾ തേടുമ്പോൾ നികുതി ബാധ്യതയെക്കുറിച്ചാണ് ആദ്യം ആലോചിക്കുക. നിലവിൽ ബോണ്ടിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നുമില്ല. പലിശ നിരക്കിലെ റിസ്ക് ആറുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഭാവിയിൽ ആദായംകുറയാനും കൂടാനും സാധ്യതയുണ്ട്. കൂട്ടുപലിശയുടെ നേട്ടമില്ല ആറുമാസംകൂടുമ്പോൾ പലിശ നൽകുന്നതിനാൽ പലിശയ്ക്കുമേൽ പലിശലഭിക്കാനുള്ള അവസരമില്ല. ലഭിക്കുന്ന പലിശ മറ്റ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ച് കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. പണമാക്കൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനാൻ ബുദ്ധിമുട്ടാണ്. ബോണ്ട് പണയംവെച്ച് വായ്പയെടുക്കാനും കഴിയില്ല. അനുയോജ്യം ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ബോണ്ടിൽനിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആദ്യഗണത്തിൽതന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളിൽ ആവശ്യമുള്ളവർക്കും പദ്ധതി ഗുണകരമാണ്. അതേസമയം, ഉയർന്ന സ്ലാബിൽ(20ശതമാനം മുതൽ 30ശതമാനംവരെ)ആദായനികുതി നൽകുന്നവർക്ക് പദ്ധതിയിൽനിന്നുള്ള നേട്ടം പരമിതമായിരിക്കും, പ്രത്യേകിച്ച് പണപ്പെരുപ്പനിരക്കുമായി താരതമ്യംചെയ്യുമ്പോൾ. feedbacks to: antonycdavis@gmail.com

from money rss https://bit.ly/35iRBRw
via IFTTT

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

from money rss https://bit.ly/326BDI7
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം വിപണിയ ബാധിച്ചു. സെൻസെക്സ് 64 പോയന്റ് നഷ്ടത്തിൽ 38,352ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 11,337ലുമാണ് വ്യാപാരംആരംഭിച്ചത്. ബിഎസ്ഇയിലെ 599 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 393 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഐടിസി, നെസ് ലെ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഭാരതി എയർടെൽ, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സിപ്ല, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസ്എംഎൽ ഇസുസു, ഫ്യൂച്വർ കൺസ്യൂമർ ഉൾപ്പടെ 38 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3k0lk61
via IFTTT

ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്. ജനുവരിയിൽ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

from money rss https://bit.ly/3hfYtSg
via IFTTT

ഓഹരി ഇടപാടും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും:വാട്‌സാപ്പ്‌ ചാനലുമായി ജിയോജിത്

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് അനായാസമായി ഇനി ഇടപാടുകൾ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകൾ നടത്താൻ ജിയോജിതിന്റെ ഇടപാടുകാർക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്. ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീർത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോൺസ് ജോർജ് ചൂണ്ടിക്കാട്ടി. നമ്മുടെ വാർത്താവിനിമയ സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ് ആപ്. ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്ളിക്കേഷനാണിത്. വ്യാപാരമേഖലയിൽ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു. ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. ഫണ്ട്സ് ജീനി മ്യൂച്വൽഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അവരുടെ മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാർശകളും പോർട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതിൽ നിന്നുള്ള റിസർച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ് ആപ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

from money rss https://bit.ly/2FeEuGc
via IFTTT

ഏറ്റവും വലിയ ഐപിഒ: എല്‍ഐസിയുടെ 25ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന(ഐപിഒ)യ്ക്ക് സർക്കാർ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. ഇതോടെ കമ്പനിയിൽ സർക്കാരിന്റെ വിഹിതം 75ശതമാനമായി ചുരുങ്ങും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാധിനിത്യം നൽകിയാകും വില്പന. അതിനാൽതന്നെ കൂടുതൽ ബോണസും വിലക്കിഴിവും നൽകാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി വിലയിൽ 10ശതമാനംവരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും നൽകുക. ആദ്യദിനങ്ങളിൽതന്നെ ബോണസ് ഓഹരി നൽകുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കുമായി അഞ്ചുശതമാനം ഓഹരികൾ നീക്കിവെച്ചേക്കും. ആദ്യഘട്ടത്തിൽ പത്തുശതമാനം ഓഹരിയായിരിക്കും വിൽപന നടത്തുക. തുടർന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആർഡിഎ തുടങ്ങിയ ഏജൻസികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടർന്നുള്ള കനത്ത സാമ്പത്തികാഘാതത്തിൽനിന്ന് എൽഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടുന്നത്. LIC IPO: Govt may sell up to 25% stake

from money rss https://bit.ly/3m28I06
via IFTTT

ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നാലിരട്ടിയാക്കും

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ റീട്ടെയിൽ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് നാലിരട്ടിയായി വർധിപ്പിക്കുന്നു. നിലവിൽ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാൻഷ്യലിനുള്ളത്. ഭവന വായ്പയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെൻഡിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വർഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാർക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാർശയുടെ ഭാഗമായി ജെഎം ഫിനാൻഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വർഷത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യൺ രൂപ റിസ്ക് ക്യാപിറ്റലായി കണ്ടെത്താൻ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജെഎംഫിനാൻഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും മാർക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3h75NiT
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,350ന് മുകളിലെത്തി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. Indices end flat, Sensex up 60 pts

from money rss https://bit.ly/3jUG5Qp
via IFTTT

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon
Anjaam Pathiraa, the highly acclaimed crime thriller that featured Kunchacko Boban in the lead role, is getting a Hindi remake, very soon. Director Midhun Manuel Thomas confirmed the reports recently, to the much excitement of the audiences. Interestingly, the Anjaam Pathiraa

* This article was originally published here

തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ഐഡിയ: ഇനി അറിയപ്പെടുക പുതിയ ബ്രാന്‍ഡില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. അതിനായി പുതിയ ബ്രാൻഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ വിയും ഐഡിയയുടെ ആദ്യ അക്ഷരമായ ഐയും ചേർന്ന് വിഐ എന്ന പേരിലാകും ഇരുകമ്പനികളുംചേർന്ന ബ്രാൻഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്.വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു. പുതിയ ബ്രാൻഡുമായി വന്നതിനുപിന്നിൽ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയിൽനിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് നൽകാനുള്ള എജിആർ കുടിശ്ശിക തീർക്കാൻ വിപണിയിൽനിന്ന് കടമെടുക്കാൻ ബോർഡ് യോഗം അംഗീകാരംനൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

from money rss https://bit.ly/35cbrhi
via IFTTT