121

Powered By Blogger

Wednesday, 24 December 2014

മഴമാറി, മാനം തെളിഞ്ഞു; വയനാടന്‍ പാടങ്ങളില്‍ വീണ്ടും കൊയ്‌ത്തുത്സവം











Story Dated: Thursday, December 25, 2014 03:07


mangalam malayalam online newspaper

കല്‍പ്പറ്റ: മഴമാറി, മാനം തെളിഞ്ഞു; വയനാടന്‍ പാടങ്ങളില്‍ വീണ്ടും കൊയ്‌ത്തുത്സവം. ഇനിയൊരു മഴയെത്തുംമുമ്പ്‌ കൊയ്‌ത്തുമെതി പൂര്‍ത്തിയാക്കി നെല്ല്‌ പത്തായത്തിലെത്തിക്കാനുള്ള പരക്കംപാച്ചിലിലാണ്‌ കര്‍ഷകര്‍. കൂലി കൂടുതല്‍ കൊടുത്താലും ആളെ കിട്ടാനില്ലാത്തതിനാല്‍ കൊയ്‌ത്ത്മെതി യന്ത്രങ്ങള്‍ക്കാണ്‌ പിടിവലി. പല സ്‌ഥലങ്ങളിലും രാപകല്‍ ശബ്‌ദിക്കുകയാണ്‌ മെതിയെന്ത്രങ്ങള്‍. മണിക്കൂറിനു 400 രൂപയാണ്‌ മെതിയന്ത്രത്തിനു വാടക. തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും മെതിയന്ത്രങ്ങള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്‌.

ഡിസംബര്‍ എട്ടിനു തുടങ്ങി രണ്ടാഴ്‌ചയോളം ഇടവിട്ടുപെയ്‌ത മഴ ജില്ലയില്‍ നെല്‍കര്‍ഷകര്‍ക്ക്‌ കൊടിയ നഷ്‌ടമാണ്‌ വരുത്തിയത്‌. പലയിടത്തും കൊയ്‌ത്ത് ആരംഭിച്ചതിനു പിന്നാലെയായിരുന്നു മഴയുടെ വരവ്‌. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച്‌ ജില്ലയില്‍ ഇക്കുറി 9,250 ഹെക്‌ടറിലാണ്‌ നഞ്ചകൃഷി. ഇതില്‍ ഏകദേശം 519 ഹെക്‌ടറിലാണ്‌ മഴമൂലമുളള നാശം. നെല്ലും വൈക്കോലും നശിച്ചതുവഴി 207 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. ഡിസംബര്‍ ആദ്യവാരം കൊയ്‌ത്ത് നടത്തിവര്‍ക്കുമാത്രമാണ്‌ നെല്ലും വൈക്കോലും ഭദ്രമായി വീട്ടിലെത്തിക്കാനായത്‌. ഇതിനുശേഷം വിളവെടുപ്പ്‌ ആരംഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും മഴ വിനയായി. നെല്ല്‌ കൊയ്‌തിട്ട പാടങ്ങളില്‍ വെള്ളംകയറി കതിരുകള്‍ നശിച്ചു. വൈക്കോല്‍ ഉപയോഗശൂന്യമായി. വിളവെടുപ്പ്‌ നടത്താത്ത വയലുകളില്‍ ശക്‌തമായ മഴ മണികൊഴിച്ചിലിനും കാരണമായി.

ജില്ലയില്‍ വനാതിര്‍ത്തിയിലാണ്‌ പാടങ്ങളില്‍ പലതും. കാടിനോടു ചേര്‍ന്നുള്ള പാടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ കാട്ടാനകള്‍, കാട്ടുപന്നികള്‍, വാനരസംഘങ്ങള്‍ എന്നിവയോടും പൊരുതണം. ഞാറിനു വിത്തിടുന്നതുമുതല്‍ കൊയ്‌ത്ത് കഴിയുന്നതുവരെ വയലുകളിലെ മാടങ്ങളില്‍ ഉറക്കം വെടിഞ്ഞ്‌ കാവല്‍ ഇരിക്കണം. അങ്ങനെ സംരക്ഷിച്ച കൃഷിയാണ്‌ വിളവെടുപ്പുകാലത്ത്‌ മഴയെടുത്തത്‌.

കൊയ്‌തിട്ട നെല്ല്‌ മഴയില്‍ നശിച്ചതിനു വിള ഇന്‍ഷുറന്‍സ്‌ ഉണ്ടായിട്ടും നഷ്‌ടപരിഹാരം ലഭിക്കാത്തതും കൃഷിക്കാര്‍ക്ക്‌ തിരിച്ചടിയായി. നെല്‍കൃഷിക്ക്‌ കൊയ്‌ത്ത് നടത്തുന്നതുവരെ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയെന്ന നിലപാടിലാണ്‌ അധികൃതര്‍. ഇതില്‍ പ്രതിഷേധം അറിയിക്കുന്നതിനു പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിലുള്ള കര്‍ഷകര്‍ മഴനനഞ്ഞു മണികള്‍ മുളച്ച കറ്റകളുമായി കഴിഞ്ഞ ദിവസം കലക്‌ടറേറ്റിലും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലുമെത്തിയിരുന്നു.










from kerala news edited

via IFTTT

Related Posts:

  • കമ്പ്യൂട്ടര്‍ കിറ്റ്‌ വിതരണം ചെയ്‌തു Story Dated: Monday, February 23, 2015 07:16കൊല്ലം: പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായി ഐ.ടി അറ്റ്‌ സ്‌കൂള്‍ നടത്തിയ പ്രോഗ്രാമിങ്‌ അഭിരുചി പരീക്ഷയില്‍ ഓരോ സ്‌കൂളില്‍നിന്നും ഒന്നാമതെത്തിയ വിദ്യാര്‍… Read More
  • കര്‍ഷക സംഘടനകളുടെ സംസ്‌ഥാന നേതൃസമ്മേളനം നാളെ ഇടുക്കിയില്‍ Story Dated: Tuesday, February 24, 2015 02:03പാലക്കാട്‌: കേരളത്തിന്റെ തീരദേശ ഇടനാട്‌ മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ കര്‍ഷക സാമൂഹ്യ പ്രസ്‌ഥാനങ്ങളുടെ നേതൃസമ്മേളനം നാളെ ഇടുക്കിയില്‍ ചേരും. കരിമ്പനിലുള്ള ഇടുക്കി… Read More
  • സ്‌കൂളുകളിലെ ഉച്ചഭഷണ പദ്ധതിയില്‍ ക്രമക്കേടെന്ന്‌ Story Dated: Tuesday, February 24, 2015 02:03പാലക്കാട്‌: പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി അഴിമതിരഹിതവും പോഷകസമൃദ്ധവുമാക്കുന്നതിന്‌ നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും ആവശ്യമായ… Read More
  • ദ്രവ്യകലശത്തിന്‌ തുടക്കമായി Story Dated: Tuesday, February 24, 2015 02:03ആനക്കര: പുരമുണ്ടേക്കാട്‌ മഹാദേവക്ഷേത്രത്തില്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ദ്രവ്യകലശത്തിന്‌ തുടക്കമായി. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പരിപാടി ഉദ്‌ഘാടനം ചെ… Read More
  • അമ്മമലയാളം ഇരട്ടശില്‌പം തയ്യാറായി Story Dated: Tuesday, February 24, 2015 02:02കാഞ്ഞങ്ങാട്‌: അക്ഷരദേവതയെ പ്രതീകമാക്കി അത്യുത്തരകേരളത്തിന്റെ സാംസ്‌കാരികപൈതൃകം ആലേഖനം ചെയ്‌ത ഇരട്ടശില്‌പം കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലൊരുങ്ങി. അമ്മമലയാളം എ… Read More