121

Powered By Blogger

Thursday, 1 January 2015

വനിതാ ജീവനക്കാരെ നഗ്നരാക്കി പരിശോധന നടത്തിയെന്നതില്‍ വ്യക്‌തതയില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌









Story Dated: Thursday, January 1, 2015 04:28



mangalam malayalam online newspaper

കൊച്ചി : കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ വനിതാ ജീവനക്കാരുടെ അടിവസ്‌ത്രം ഊരി ദേഹപരിശോധന നടത്തിയെന്നതില്‍ വ്യക്‌തതയില്ലെന്ന്‌ അന്വേഷണ സമിതി റിപ്പോര്‍ട്ട്‌. ഉപയോഗിച്ച നാപ്‌കിന്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ വനിതാ ജീവനക്കാരുടെ അടിവസ്‌ത്രം ഊരി ദേഹപരിശോധന നടത്തി എന്നതായിരുന്നു പരാതി. എന്നാല്‍, സംഭവം നടന്നതാണോ എന്നത്‌ ജീവനക്കാരുടെ മൊഴികളില്‍ നിന്നുപോലും വ്യക്‌തമല്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന്‌ സംഭവം നടന്നതായി ആരോപിക്കുന്ന കമ്പനിക്ക്‌ അന്വേഷണ സമിതി താക്കീത്‌ നല്‍കി.


സെസ്‌ ഡെവലപ്‌മെന്റ്‌ കമ്മീഷണര്‍ നിയോഗിച്ച സമിതിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. സ്‌ത്രീ ജീവനക്കാരുടെ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്ന്‌ പേരെ ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റുചെയ്‌തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെയാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.


മേലുദ്യോഗസ്‌ഥരുടെ പീഡനത്തില്‍ സഹികെട്ട്‌ കമ്പനിയിലെ മുപ്പതോളം സ്‌ത്രീതൊഴിലാളികളാണ്‌ ഉടുവസ്‌ത്രമൂരിയുള്ള ദേഹപരിശോധനയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌. ടോയ്‌ലറ്റില്‍ കണ്ടെത്തിയ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്റെ ഉത്തരവാദിയെ കണ്ടെത്താനായി സ്‌ത്രീതൊഴിലാളികളെ ഓരോരുത്തരെ അകത്തേക്ക്‌ വിളിപ്പിച്ച്‌ അടിവസ്‌ത്രം ഊരിക്കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ്‌ പരാതി.










from kerala news edited

via IFTTT