121

Powered By Blogger

Saturday, 7 March 2015

'ചോളീ കേ പീച്ചേ ക്യാ ഹെ' എന്നെഴുതില്ല







ഷോലെ, ഡോണ്‍, ദീവാര്‍, ത്രിശൂല്‍, കാലാപത്ഥര്‍മശള... കുപിതയൗവനത്തിന്റെ കനലുകള്‍ നിറഞ്ഞ സിനിമകള്‍ ഒന്നിനു പിറകെ ഒന്നായിവന്നുകൊണ്ടിരുന്ന കാലം. സലിംജാവേദ് എന്ന രണ്ടുപേര്‍ ചേര്‍ന്നാണ് ഇവയെല്ലാം എഴുതിയുണ്ടാക്കുന്നത് എന്നറിഞ്ഞപ്പോള്‍ വയലാര്‍ദേവരാജന്‍ എന്നതുപോലെ ആ നാമയുഗ്മവും മനസ്സില്‍ക്കിടന്നു: നടനാവാന്‍ ബോംബെയില്‍ വന്ന സലിംഖാനും (സല്‍മാന്‍ ഖാന്റെ പിതാവ്) അനാഥനെപ്പോലെ തൊഴില്‍ തേടിവന്ന് ക്ലാപ്പ് ബോയിയുടെ പണിമുതല്‍ തുടങ്ങിയ ജാവേദ് അക്തറും.

പിന്നെ അവരില്‍ ഒരാള്‍ തിരക്കഥകള്‍ മാത്രമല്ല, അസ്സല്‍ ഗാനങ്ങളും രചിക്കുമെന്ന് അറിഞ്ഞു. മശളസില്‍സിലമശള യിലെ 'ദേഖാ യേക് ഖാബ് തോ യേ സില്‍സിലേ ഹുവേ...', മശളസാഗറിമശളലെ 'സാഗര്‍ കിനാരേ ദില്‍ യേ പുക്കാരേ, തൂ ജോ നഹി തോ മേരാ കോയി നഹി ഹേ..', ഇന്ത്യന്‍യൗവനം പാടിയും ആടിയും ആഘോഷിച്ച 'ഏക് ദോ തീന്‍ ചാര്‍ പാഞ്ച് ഛെ... ', 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ..', 'കുഛ് ന കഹോ കുഛ് ഭീ നാ കഹോ..'; 'മധുബന്‍ മേം ജോ കനയ്യ കിസി ഗോപീ സെ മിലി..'; 'സന്ദേശെ ആതേ ഹെ'...എല്ലാം ജാവേദ് അക്തറിന്റെ വരികളാണെന്നറിഞ്ഞ് വിസ്മയിച്ചു. കുപിതയൗവനത്തിന് കത്തുന്ന സംഭാഷണങ്ങള്‍ എഴുതിയ കൈകള്‍തന്നെയാണോ ഇവയും എഴുതിയത്? എന്നാല്‍ ജാവേദ് അക്തറിന്റെ വേരുകളിലേക്ക് ചെന്നപ്പോള്‍ ആ അത്ഭുതം മാഞ്ഞു: ജനിച്ചതും വളര്‍ന്നതും പണ്ഡിതന്മാരുടെയും കവികളുടെയും കുടുംബത്തില്‍. പിതാവ് ജാന്‍ നിസാര്‍ അക്തറിന്റെ കുടുംബം മുഴുവന്‍ പണ്ഡിതരായിരുന്നു. മുത്തച്ഛന്റെ മുത്തച്ഛന്‍ ഫസല്‍ ഹഖ് ലോകകവിതയിലെ ഏകാന്ത താരകമായ മിര്‍സാ ഗാലിബിന്റെ സമകാലികന്‍.


ഗാലിബ് തന്റെ 'ദീവാന്‍ എ ഗാലിബ്' എന്ന കൃതി 1ൈ00%എഡിറ്റുചെയ്യാന്‍ ഏല്‍പ്പിച്ചത് ഫസല്‍ ഹഖിനെയാണ്. അച്ഛന്‍ കവിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരിപ്രവര്‍ത്തകനും പുരോഗമനസാഹിത്യത്തിന്റെ മുന്നണിപ്പോരാളിയും. പാരമ്പര്യം അക്തറില്‍ വാക്കുകളുടെ വസന്തവിത്തുകള്‍ നിക്ഷേപിച്ചു. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ വേറെ വിവാഹം കഴിച്ചുപോയി. ഏകാകിയായ അക്തര്‍ അലഞ്ഞുചെന്നത് ബോംബെയില്‍. ക്ലാപ് ബോയിയില്‍ത്തുടങ്ങി തിരക്കഥകളിലൂടെ ഗാനങ്ങളുടെ താരാപഥത്തിലേക്ക്. സാഹിര്‍ ലുധിയാന്‍വി, ശൈലേന്ദ്ര, മജ്‌റൂഹ് സുല്‍ത്താന്‍പുരി, ഷക്കീല്‍ ബദായുനി, കൈഫി ആസ്മി എന്നീ പാട്ടെഴുത്തുകാരുടെ അടുത്ത് അക്തറും കയറിയിരുന്നു... അഭിജാതനായ പിന്‍മുറക്കാരനായി.


തന്റെ എഴുപതാം പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് ജാവേദ് അക്തര്‍ ജയ്പുര്‍ സാഹിത്യോത്സവത്തിന് എത്തിയത്. കുര്‍ത്തയും നിറമുള്ള ഷാളും വേഷം. നരയ്ക്ക് ഭംഗിയുണ്ട്, അത് മറച്ചുവെക്കേണ്ടതല്ല എന്ന് വിളിച്ചുപറയുന്ന തൂവെള്ളത്തലമുടി. പാട്ടെഴുത്തുകാരന്റെയൊപ്പം ഭാര്യ, കവി കൈഫി ആസ്മിയുടെ മകള്‍കൂടിയായ ശബാനാ ആസ്മി. ജാവേദ് അക്തര്‍ സംസാരിക്കുമ്പോള്‍ ഒരേസമയം ബുദ്ധിയും നര്‍മവും സംസ്‌കാരവും പ്രതിഭയും പ്രസരിക്കുന്നത് നാമറിയുന്നു...











from kerala news edited

via IFTTT

Related Posts:

  • ഭീഷണി വേണ്ടെന്ന് ഉണ്ണിത്താന്‍ ഭീഷണി വേണ്ടെന്ന് ഉണ്ണിത്താന്‍posted on:22 Mar 2015 തിരുവനന്തപുരം: തന്നോട് ഭീഷണി വേണ്ടെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരെന്ന് … Read More
  • വടിവേലു വരുന്നു എലിയായി നര്‍മ്മം വിതറാന്‍ വടിവേലു എലിയായി വരുന്നു. 1970 കാലഘട്ടത്തിലാണ് എലിയുടെ കഥ നടക്കുന്നത്. ഇന്ത്യക്കാരുടെ മേല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം തുടങ്ങുന്ന കാലത്തെ ആക്ഷേപഹാസ്യ രൂപേണയാണ് സിനിമ സമീപിക്കുന്നത്. വടിവേലുവിനെ… Read More
  • കാവ്യക്ക് ഇമ്മിണിവല്യ സുഹൃത്തിനെ കിട്ടി കാവ്യമാധവന് ഒരു പുതിയ സുഹൃത്തിനെ കിട്ടി. ഏഴ് അടി നാല് ഇഞ്ച് ഉയരമുള്ള ശ്രീധറാണ് കാവ്യയുടെ പുതിയ സുഹൃത്ത്. ദശാവതാരം സിനിമയിലെ 7 അടി ഉയരമുള്ള കമലഹാസന്‍ കഥാപാത്രത്തിന്റെ ഡ്യൂപ്പായി വേഷമിട്ടതും ശ്രീധറായിരുന്നു.ഉയരം കൂടുംത… Read More
  • ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഒറ്റാല്‍, ഒരാള്‍പൊക്കം, 1983' അവസാനറൗണ്ടില്‍ *മലയാളത്തില്‍ നിന്ന് 'ഒറ്റാല്‍, ഒരാള്‍പൊക്കം, 1983' അവസാനറൗണ്ടില്‍ന്യൂഡല്‍ഹി: 2014-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍. പുരസ്‌കാരങ്ങള്‍ 24-ന് പ്രഖ്യാപിക്കും. ബോളിവുഡ് നട… Read More
  • ശശി കപൂറിന് ഫാല്‍കെ അവാര്‍ഡ്‌ ന്യൂഡല്‍ഹി: വിഖ്യാത ബോളിവുഡ് നടന്‍ ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. 77 ാം പിറന്നാളിന്റെ നിറവിലാണ് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌ക… Read More